A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഒരുദിവസം എത്ര തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം?ടൈംടേബിള്‍വച്ച് ചെയ്യേണ്ട സംഗതിയാണോ ലൈംഗികത

 ഒരുദിവസം എത്ര തവണ ലൈംഗികബന്ധത്തില് ഏര്പ്പെടാം?ടൈംടേബിള്വച്ച് ചെയ്യേണ്ട സംഗതിയാണോ ലൈംഗികത



--------------------------------
ദമ്പതിമാര്ക്ക് സ്ഥിരം തോന്നുന്ന ഒരു സംശയമുണ്ട്. ദിവസം എത്ര തവണ സംഭോഗത്തിലേര്പ്പെടാം.ഇങ്ങനെയൊരു ചോദ്യത്തിന് സത്യം പറഞ്ഞാല് പ്രസക്തിയില്ല. കാരണം ടൈംടേബിള്വച്ച് ചെയ്യേണ്ട സംഗതിയല്ല സംഭോഗം. പക്ഷെ ഒന്നറിയണം. പങ്കാളി സംഭോഗത്തിന് ആഗ്രഹിക്കുന്നതെപ്പോഴാണെന്ന്. ദിവസത്തിന്റെ ഏതു സമയത്ത് ബന്ധപ്പെടാനാണ് പങ്കാളി ആഗ്രഹിക്കുന്നത് ആ സമയത്ത് ചെയ്യണം. അത് വികാരം ജ്വലിപ്പിക്കും. പുരുഷന്റെ ഇഷ്ടങ്ങള് സ്ത്രീയും സ്ത്രീയുടെ ഇഷ്ടങ്ങള് പുരുഷനും അറിഞ്ഞിരിക്കണം.
സംഭോഗവിഷയത്തില് ഒരാള് മറ്റൊരാളില് നിന്ന് വ്യത്യസ്തനായിരിക്കുമെന്ന നിഗമനത്തില് എത്താമെന്നല്ലാതെ എത്രതവണ സംഭോഗത്തില് ഏര്പ്പെടാമെന്ന് തീര്പ്പുകല്പ്പിക്കാനാവില്ല. വിവാഹ ജീവിതത്തിന്റെ ആദ്യഘട്ടത്തിലും അവധിക്കും മാത്രം കണ്ടുമുട്ടുന്ന സന്ദര്ഭങ്ങളിലും ഭാര്യാഭര്ത്താക്കന്മാര് കൂടുതല് സംഭോഗപ്രിയരായി കാണപ്പെടുക സ്വാഭാവികമാകുന്നു. അവരവരുടെ താല്പര്യവും സന്ദര്ഭങ്ങളും നോക്കി ആരോഗ്യം അനുസരിച്ച് എത്രതവണ, എങ്ങനെ എന്നെല്ലാം അവരവര് തന്നെ നിശ്ചയിക്കേണ്ടതാണ്.
പക്വത വന്ന ദമ്പതികള് സംഭോഗത്തിന്റെ എണ്ണത്തിനല്ല പ്രാധാന്യം നല്കുന്നത്, പ്രത്യുത ഓരോ സംഭോഗത്തില് നിന്നും കൊള്ളുകയും കൊടുക്കുകയും ചെയ്യുന്ന സുഖാനുഭൂതിക്കാണ്.പുരുഷന്റെ ഇഷ്ടങ്ങള്: പുരുഷന് പകല് വെളിച്ചത്തില് ഭോഗിക്കാനാണിഷ്ടം. പകല് വെളിച്ചത്തില് കാണാനാകുന്ന ഇണയുടെ നഗ്‌നമേനി പുരുഷനെ കൂടുതല് ഉത്തേജിപ്പിക്കും. ചിലര്ക്ക് അരണ്ട വെളിച്ചത്തില് ബന്ധപ്പെടാനാണിഷ്ടം. എന്നാല് സ്ത്രീകള്ക്ക് രാത്രിയുടെ സ്വകാര്യതയില് ബന്ധപ്പെടാനാണ് താത്പര്യം. പകല് വെളിച്ചത്തേക്കാള് അവള്ക്കിഷ്ടം ഇരുട്ടോ അരണ്ട വെളിച്ചമോ ആയിരിക്കും.

മാസത്തില് രണ്ടുതവണ സ്ത്രീകള്ക്ക് രതിമൂര്ച്ഛ ഉണ്ടാകും. ആര്ത്തവത്തിനു തൊട്ടുമുമ്പും ശേഷവുമാണ് ഇങ്ങനെയുണ്ടാകുന്നത്. പൊതുവെ ഇക്കാലത്ത് സ്ത്രീകള്ക്ക് ഭോഗതൃഷ്ണ കൂടുതലായിരിക്കും. പുതിയ സാഹചര്യങ്ങളും പുതിയ സ്ഥലങ്ങളുമാകാം ചിലരെ ലൈംഗിക ഉത്തേജനത്തിലേക്ക് നയിക്കുന്നത്. അത് പരസ്പരം മനസ്‌സിലാക്കി ചെയ്യുകയാണേല് കൂടുതല് നന്നായിരിക്കും.
രാത്രിയില് ബന്ധപ്പെടുമ്പോള്: രാത്രി ഭക്ഷണം കഴിച്ചയുടനെ ബന്ധപ്പെടുന്നതാണ് ചിലര്ക്കിഷ്ടം. മറ്റുചിലര്ക്ക് ഒന്നുറങ്ങിക്കഴിഞ്ഞശേഷം

പെൻസിൽവാനിയയിലെ പ്രേതജയിൽ

 പെൻസിൽവാനിയയിലെ പ്രേതജയിൽ

💀💀💀💀💀💀💀💀💀💀💀💀💀💀💀






പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ സ്ഥിതിചെയ്യുന്ന ഒരു മുൻ അമേരിക്കൻ ജയിലാണ് ഈസ്റ്റേൺ സ്റ്റേറ്റ് പെനിറ്റെൻഷെറി.
1829 നും 1971 നും ഇടയിലാണ് ഇത് പ്രവർത്തിച്ചിരുന്നത്.
തടവിലാക്കപ്പെട്ട കുറ്റവാളികൾക്ക് ക്രൂരമായ ശിക്ഷാവിധികൾ നടത്തിക്കൊണ്ടിരുന്ന മറ്റു ജയിലുകൾക്ക് വിഭിന്നമായി,,,ഏകാന്തവാസത്തിലൂടെ കുറ്റവാളികൾക്ക് ആത്മാർത്ഥമായ കുറ്റബോധവും കരുണയും തോന്നണം എന്ന ഉദ്ദേശത്തിലാണ് അമേരിക്കയിലെ ഏറ്റവും ചിലവേറിയ കെട്ടിടങ്ങളിൽ ഒന്നായ ഈ ജയിൽ അക്കാലത്തു നിർമ്മിക്കുന്നത്.
എഴുപതിനായിരത്തിലധികം തടവുകാരെ ഇവിടെ പാർപ്പിച്ചിരുന്നു.
കുപ്രസിദ്ധ മയക്കുമരുന്ന് വില്പനക്കാരനിൽ ഒരാളായ അൽ കാപ്പോൺ അതിലൊരാളായിരുന്നു.
മറ്റു ജയിലുകളിൽ നിന്നും വ്യത്യസ്തമായി പ്രവർത്തിക്കണമെന്ന ഉദ്ദേശത്തിലാണ് ഈ ജയിലിന്റെയും പ്രവർത്തനം ആരംഭിച്ചതെങ്കിലും പോകെപ്പോകെ ഇവിടെയും കർശനമായ നിയമങ്ങൾക്ക് വിധേയമായി തന്നെയായിരുന്നു ഈ ജയിലും പ്രവർത്തിച്ചിരുന്നത്.
ഏകാന്തതടവ് ആയിരുന്നു അവിടുത്തെ ശിക്ഷാരീതി.. അന്തേവാസികൾക്ക് പരസ്പരം സംസാരിക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ല..
മുഖം മൂടി കെട്ടി ആണ് അവരെ പുറത്തു പോലും ഇറക്കിയിരുന്നത്.ഓരോ സെല്ലിലും 30 മീറ്റർ ഉയരത്തിൽ ഒരു ടോയ്‌ലറ്റും വെളിച്ചം കടക്കാൻ പാകത്തിന് ചെറിയൊരു ദ്വാരവും മാത്രമാണുണ്ടായിരുന്നത്.
ഇതിനെ പെന്സിൽവാനിയ ശിക്ഷാരീതി എന്നറിയപ്പെട്ടു. ഈ ശിക്ഷാരീതി തടവുകാരിൽ പലവിധ മാനസിക രോഗങ്ങൾക്കും കാരണമായി.
തടവുകാർക്ക് വീട്ടുകാരുമായോ പുറംലോകം ആയോ യാതൊരുവിധ ബന്ധവും ഉണ്ടായിരുന്നില്ല.
വീട്ടിൽ നിന്നും വരുന്ന കത്തുകളോ പുസ്തകങ്ങളോ പോലും വായിക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു.
സന്ദർശകർ ഇല്ലാതെ ഈ പുരുഷന്മാരെയും സ്ത്രീകളെയും തടഞ്ഞുവെച്ചതിനെതിരെ വിമർശനങ്ങൾ ഉണ്ടായിരുന്നു.
ജയിലിന്റെ ക്രൂരമായി നടപടിക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു കൊണ്ടിരുന്നപ്പോഴും അവിടെ കൂടുതൽ സെൽ ബ്ലോക്കുകൾ നിർമ്മിക്കുകയാണ് അധികാരികൾ ചെയ്തത്.
പഴയതിനേക്കാൾ ചെറുതും വെളിച്ചം കടക്കാത്ത സെല്ലുകളും ആയിരുന്നു പുതുതായി പണിതവ.
ജയിലിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നതിന്റെ ഭാഗമായി അതുവരെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പെൻസിൽവാനിയ സമ്പ്രദായം 1913 ൽ ഉപേക്ഷിക്കപ്പെട്ടു.
അടിസ്ഥാനപരമായി ഈ ജയിലിനെ ആശയം പരാജയമായിരുന്നു.
1960-കളുടെ ജയിലിന് അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നതിനെ തുടർന്ന് അടയ്ക്കുകയായിരുന്നു.
പിന്നീട് 1994 വിദേശികൾക്കായി പെനിറ്റെൻഷെറി ആദ്യമായി തുറന്നുകൊടുത്തു.
1997 ൽ മ്യൂസിയമായി പ്രവർത്തിക്കാൻ 20 വർഷത്തെ കരാറിൽ ഒപ്പുവച്ചു.
ഇന്ന് ഈ ജയിൽ ഒരു മ്യൂസിയം ആയി പ്രവർത്തിക്കുന്നു.
എന്നാൽ ഇതിന് ശേഷം ഇവിടം സന്ദർശിക്കുന്ന സന്ദർശകരും ജീവനക്കാരും ഗവേഷകരും നിരവധി അസ്വാഭാവിക സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി.
ജയിലിൽ നിന്നും വിശദീകരിക്കാനാവാത്ത ശബ്ദങ്ങൾ കേട്ടവരുണ്ട്, ജയിലിന്റെ മതിലുകളിൽ നിന്ന് ചിരിയും അലർച്ചയും മറ്റു ശബ്ദങ്ങളും കേട്ടതായി പല വിനോദസഞ്ചാരികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മറ്റൊരാൾ ജയിൽ ചുമരുകളിൽ നിഴൽ കണ്ടതായും ജയിലിൽ നിന്ന് കാൽപ്പാടുകൾ,,കരച്ചിൽ,, മന്ത്രിക്കുന്ന ശബ്ദങ്ങൾ ഇങ്ങനെ ഇങ്ങനെ അസ്വഭാവികമായ പലതും അവിടം സന്ദർശിക്കുന്നവർ റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നു.
എന്നാൽ ഇതിനേക്കാളേറെ പേടിപ്പെടുത്തുന്നത് ജയിലിൽ അറ്റകുറ്റപ്പണിക്കായി വന്ന ലോക്സ്മിത്ത് എന്ന തൊഴിലാളി സെൽ നമ്പർ 4 ൽ ഏതാണ്ട് 140 വർഷം പഴക്കമുള്ള ഒരു താഴ് തുറക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ മേൽ വല്ലാത്തൊരു ബലം അനുഭവപ്പെടുകയും ഒരിഞ്ചുപോലും അനങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആവുകയും ചെയ്തു എന്ന് പറയപ്പെടുന്നു.
ഈ സംഭവത്തിന് ശേഷമാണ് അവിടെ മറ്റുപല അസ്വാഭാവിക സംഭവങ്ങളും അരങ്ങേറാൻ തുടങ്ങിയത്.
ലോക് സ്മിത്ത് ജയിൽ തുറക്കുന്ന സമയത്ത് ജയിലിൽ കുടുങ്ങിക്കിടന്ന ആത്മാക്കളെ സ്വതന്ത്രരാക്കിയതാണ് ഇതിനെല്ലാം കാരണം എന്ന് വിശ്വസിക്കുന്ന മനശാസ്ത്രജ്ഞർ പോലുമുണ്ട്.
ജയിലിന്റെ പരുക്കൻ ചുമരുകളിൽ പ്രേത മുഖങ്ങൾ പ്രത്യക്ഷപ്പെടുകയും ഞൊടിയിടയിൽ അപ്രത്യക്ഷമാവുകയും ചെയ്തു കൊണ്ടിരിക്കുന്നു എന്ന് ചിലർ സാക്ഷ്യം വഹിച്ചു.
ഇതുപോലുള്ള സംഭവങ്ങൾ നിരവധി ആയപ്പോൾ ഇതിനെകുറിച്ച് അന്വേഷണമാരംഭിച്ചു.
അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇടയിൽ പലവിധ അഭിപ്രായങ്ങളും ഉണ്ടായെങ്കിലും അവരാരും തന്നെ അസ്വാഭാവികതയുണ്ടെന്നത് നിരസിച്ചില്ല.
അവിടുത്തെ സ്റ്റാഫുകളും തൊഴിലാളികളും അവിടെ പ്രേതബാധയും ഉണ്ട് എന്നത് പ്രചരിപ്പിക്കുകയും കൂടുതൽ വിദേശികളെ അവിടേക്ക് ആകർഷിക്കാൻ വേണ്ടി ചെയ്യുന്നതാണ് ഇതൊക്കെ എന്നും പറയുന്നവരുമുണ്ട്.
യഥാർത്ഥത്തിൽ അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് ഇന്നും ആർക്കുമറിയില്ല.
Revenge of the fallen, Paranormal Challenge, Outside the wall എന്നിങ്ങനെ 13 ഓളം സിനിമകൾ ഈ ജയിലിനെ കുറിച്ചുള്ള പരാമർശങ്ങൾ വിഷയമാക്കി എടുത്തിട്ടുണ്ട്.

വേനൽ മഴയും ഇടിമിന്നലും; ജാഗ്രത വേണ്ട കാര്യങ്ങൾ എന്തെല്ലാം***

 


കടുത്ത വേനൽച്ചൂടിന് ആശ്വാസമായി കേരളത്തില് പരക്കെ വേനല് മഴ ഉണ്ടാകുന്നുണ്ട്. എന്നാൽ, ഇതോടൊപ്പമുണ്ടാകുന്ന ശക്തമായ ഇടിമിന്നലിൽ നിന്നും രക്ഷ നേടാനായി നമ്മൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഉച്ചതിരിഞ്ഞുള്ള വേനൽ മഴയിൽ 2 മണി മുതല് രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇടിമിന്നല് അപകടകാരികള് ആണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനെടുത്തേക്കാം..!!
🔴 ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ...
നമ്മൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതലെ കേൾക്കുന്ന ഒന്നാണ് ഇടിമിന്നലുണ്ടാകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, ഉപയോഗിക്കുന്നവർക്ക് മിന്നലേൽക്കാൽ സാധ്യത കൂടുതലാണ് എന്നൊക്കെ. എന്നാൽ ഇതിലൊന്നും ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ല. ഇടിമിന്നൽ ഉള്ള സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചത് കൊണ്ടു നമുക്കോ ഉപയോഗിക്കുന്ന ഉപകരണത്തിനോ ഒന്നും സംഭവിക്കില്ല എന്നതാണ് യാഥാർത്ഥ്യം..!!
ലോകത്തിൽ പലഭാഗങ്ങളിലായി "ഓരോ സെക്കന്റിലും" രണ്ടായിരത്തിൽ കൂടുതൽ ഇടിമിന്നലുകൾ ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്; ലോകത്തിലെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണമാകട്ടെ, 500 കോടിയിലധികവും. "മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് ഇടിമിന്നൽ ഏൽക്കാൻ കാരണം" എന്ന് ലോകത്ത് ഒരു സ്ഥലത്തും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന വ്യക്തി ഇടിമിന്നലേറ്റ് മരിച്ചതായുളള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. "മൊബൈൽ ഫോൺ കയ്യിൽ ഇല്ലായിരുന്നു" എങ്കിലും അദ്ദേഹത്തിന് മിന്നൽ ഏൽക്കുമായിരുന്നു എന്നതാണ് വസ്തുത..!!
നമ്മുടെ കൈയ്യിലുള്ള മൊബൈൽ ഫോൺ ഒരു ലോ-പവർ വൈദ്യുത കാന്തിക ഉപകരണമാണ്. നമ്മൾ കാണുന്ന പ്രകാശം പോലും വൈദ്യുത കാന്തിക തരംഗമാണ്. മൊബൈൽ ഫോണിൽ നിന്നു പുറപ്പെടുന്ന തരംഗത്തിനു മിന്നലിനെ ആകർഷിക്കാനുള്ള കഴിവൊന്നുമില്ല. മേഘത്തിൽ സംഭരിക്കപ്പെടുന്ന ഭീമമായ വൈദ്യുതി മേഘങ്ങളിൽ നിന്നും മേഘങ്ങളിലേക്കോ, മേഘങ്ങളിൽ നിന്നും ഭൂമിയിലേക്കോ അതിഭീകരമായി ഡിസ്ചാർജ് ചെയ്യപ്പെടുന്നതിനെയാണ് ഇടിമിന്നൽ എന്ന് പറയുന്നത്. ഇങ്ങനെ ഭീമമായ വൈദ്യുതി ഭൂമിയിലേക്ക് ഡിസ്ചാർജ്ജ് ചെയ്യുമ്പോൾ സൂര്യന്റെ ഉപരിതലത്തിലുള്ളതിനേക്കാൾ അഞ്ച് മടങ്ങ് വരെ താപം ഉണ്ടാവാറുണ്ട്.ഈ ഡിസ്ചാർജ് നടക്കുമ്പോൾ അതിന്റെ പാതയിൽ എന്തൊക്കെ ഉണ്ടോ അതിലൂടെയൊക്കെ ഭീമ വൈദ്യുതിയും താപവും ഒഴുകുന്നു; ഇതിന്റെ പരിണിതഫലം മിന്നലിന്റെ തീവ്രതക്കും വൈദ്യുത ചാർജുകൾ കടന്ന് പോവുന്ന വസ്തുവിന്റെ സ്വഭാവത്തിനെയും ആശ്രയിച്ചിരിക്കും.
ഇങ്ങനെ ഭൂമിയിലേക്ക് വരുന്ന വൈദ്യുത ചാർജിനെ ഇവിടെയുള്ള ഉയർന്നു നിൽക്കുന്നതും , ഒറ്റപ്പെട്ടു നിൽക്കുന്നതോ, തുറസായ സ്‌ഥലത്തുള്ളതോ ആയ വസ്തുക്കൾ "വഴികാട്ടി" അഥവാ സ്ടീമർ ആയെന്നു വരാം. മരങ്ങൾ, ഇരുമ്പ് പോസ്റ്റുകൾ, പാറകൾ, ജലം, ചിലപ്പോൾ മൃഗങ്ങളും മനുഷ്യരും തന്നെയും "സ്ട്രീമർ " ആയി മാറിയേക്കാം. മുകളിൽ നിന്നും വരുന്ന ഭീമ വൈദ്യുത ചാർജ്ജിനെ Stepleader-എന്നു വിളിക്കുന്നു. (മിന്നൽ ഉണ്ടാകുമ്പോൾ കാണുന്ന വർണ്ണ വര അഥവാ "മിന്നൽ പിണർ") മിന്നൽ പിണർ സ്ട്രീമറുമായി സംഗമിക്കുന്നതുവഴി ഭൂമിയിലേക്ക് വൈദ്യുതി എളുപ്പം ഡിസ്ചാർജ് ആവുന്നു. നമ്മൾ കുന്നിലോ, ഉയർന്ന പ്രദേശത്തോ, തുറസായ സ്ഥലത്തോ ആണെങ്കിൽ മിന്നല് പിണറിനെ "സ്വീകരിക്കാൻ" നമ്മുടെ ശരീരം തന്നെ സ്ട്രീമർ ആയി വലിയ അപകടം ക്ഷണിച്ചു വരുത്തുമെന്ന് സാരം.!!
മൊബൈൽ ഓണാക്കിയോ, ഓഫാക്കിയോ, ഫ്ലൈറ്റ് മോഡിലിട്ടോ, കാൾ ചെയ്തോ, ചാറ്റ് ചെയ്തതോ, ഇന്റർനെറ്റ് ഉപയോഗിച്ചതു കൊണ്ടോ ഇടിമിന്നൽ ഏൽക്കാൻ പോകുന്നില്ല; എന്നാൽ, മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ പ്ലഗിൽ കുത്തിയ ശേഷം ഉപയോഗിക്കരുത്. ഇടിമിന്നലുള്ളപ്പോൾ വയേഡ് ലാൻഡ് ഫോൺ ഒരിക്കലും ഉപയോഗിക്കരുത്. നൂറ് കണക്കിന് കിലോമീറ്റർ നീണ്ടു കിടക്കുന്ന ലൈനിൽ എവിടെയെങ്കിലും മിന്നൽ സ്ട്രൈക്ക് ചെയ്താൽ ലാന്റ് ഫോൺ ഉപയോഗിക്കുന്നയാൾക്ക് അപകടം സംഭവിക്കാൻ സാധ്യത കൂടുതലാണ്.
ശക്തമായ ഇടിമിന്നലുള്ളപ്പോൾ പോലും നിങ്ങളുടെ വീടിനുള്ളിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിക്കാം. ചാർജറിൽ ഫോൺ കുത്തിയിട്ട് ഉപയോഗിക്കരുതെന്ന് മാത്രം..!!
🔴 ജാഗ്രത വേണ്ട കാര്യങ്ങൾ..!!
💥 കഴിയുന്നതും മഴയും ഇടിയും ഉണ്ടാവുന്നതിനു മുൻപ്, കുറഞ്ഞ പക്ഷം ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.
💥 ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
💥 ജനലും വാതിലും അടച്ചിടുക ; ഇത് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ന ൽകുന്ന നിർദ്ദേശമാണ്.
💥 ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
💥 ലാൻഡ് ഫോണുകൾ ഉപയോഗിക്കരുത്.
💥 ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ കേറി ഇരിക്കരുത്.
💥 വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
💥 വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി (വൃക്ഷങ്ങൾക്ക് അടുത്ത് നിർത്തരുത്) അകത്തു തന്നെ ഇരിക്കണം.
💥 ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
💥 തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
💥 ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന വസ്ത്രങ്ങൾ, നനയുമെന്ന് പേടിച്ച് എടുക്കാൻ പുറത്തിറങ്ങരുത്.
💥 തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളിൽ ഇടിമിന്നൽ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികർ ഉയർന്ന വേദികളിൽ ഇത്തരം സമയങ്ങളിൽ നിൽക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.
💥 ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം.
🔴 ഇടിമിന്നലേറ്റ് അബോധാവസ്ഥയിൽ ഉള്ള ഒരാളെ എങ്ങനെ കൈകാര്യം ചെയ്യണം/ചെയ്യരുത്.
📌 സാധാരണ കറണ്ടടിക്കുന്ന പോലല്ല മിന്നലേൽക്കുന്നത്. അതുകൊണ്ട് മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ തൊട്ടാൽ കറണ്ടടിക്കില്ല.
📌 പൊള്ളലേറ്റോ നേരിട്ടുള്ള ആഘാതത്താലൊ ആള് മരിക്കുന്നത് കുറവാണ്. പലപ്പോഴും മരണകാരണം പെട്ടെന്നുള്ള ശ്വാസതടസമാണ്.
📌 അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക.
📌 മിന്നലേറ്റ വ്യക്തിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക.
📌 പെട്ടെന്നുള്ള വീഴ്ചയിൽ കഴുത്തിലെ കശേരുക്കൾക്ക് പരിക്കേറ്റ ഒരാളെ ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്യുമ്പോൾ ചിലപ്പോൾ കൂടുതൽ പരിക്കുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അത്തരം ഒരു സാഹചര്യം ഉണ്ടാവാനുള്ള സാധ്യതകൂടി പരിഗണിച്ചുവേണം പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുവാൻ.
📌 പരിക്കേറ്റയാളുകളെ ശ്രദ്ധാപൂർവ്വം മാത്രം വാഹനങ്ങളിൽ കയറ്റുകയും ഇറക്കുകയും ചെയ്യുക.
📌 സർക്കാർ - സുരക്ഷാ നിർദ്ദേശങ്ങൾ ഒരു കാരണവശാലും അവഗണിക്കാതിരിക്കുക, ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുക, ജീവനും ആരോഗ്യവും അമൂല്യമാണ്.
ഒരു ജീവനെങ്കിലും രക്ഷിക്കാൻ കാരണമായേക്കാവുന്ന, വിലപ്പെട്ട ഈ അറിവുകൾ കൂടുതൽ വ്യക്തികളിലേക്കെത്താനായി
പോസ്റ്റ് ഷെയർ ചെയ്യുക..🙏🙏