A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ, കാവൽക്കാരില്ലാത്ത ക്ഷേത്രം ദ്രവ്യപ്പാറ...







തിരുവനന്തപുരത്താണു സ്ഥലമെങ്കിലും തിരുവനന്തപുരത്തുകാർക്ക് പോലും അധികമൊന്നും ഈ നാടിനെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല. തിരുവിതാംകൂർ ചരിത്രത്തിന്റെ തന്നെ ഭാഗമായ പല പ്രധാന സംഭവങ്ങൾക്കും സാക്ഷിയായ ഈ നാട് ഇവിടെ എത്തുന്നവർക്കു വേണ്ടതെല്ലാം നല്കുന്നു. സഞ്ചാരികൾക്കായി പ്രകൃതി മനോഹരമായ കാഴ്ചകളും സാഹസിക പ്രിയർക്കായി പടികൾ കൊത്തിയ പാറയിലൂടെ ജീവൻ പണയം വെച്ചുള്ള യാത്രയും വിശ്വാസികൾക്കായി അതിമനോഹരമായ കഥകളുടെ ഇടമായ ഒരു ഗുഹാ ക്ഷേത്രവും ഇവിടെ കാണുവാനുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായി അറിയപ്പെടുന്ന ദ്രവ്യപ്പാറ ദക്ഷിണാമൂർത്തി ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം. ഒപ്പം ദ്രവ്യപ്പാറയുടെ വിശേഷങ്ങളും...
#ദ്രവ്യപ്പാറ
ചരിത്രവും വിശ്വാസങ്ങളും മിത്തുകളും ഒരുപോലെ കൂടിച്ചേർന്നുണ്ടായ നാടെന്ന് ദ്രവ്യപ്പാറയെ ഏറ്റവും എളുപ്പത്തിൽ പറയാം. എത്ര നിവർത്തിയാലും നിവരാത്ത വിധത്തിൽ ചുറ്റുപിണഞ്ഞു കിടക്കുന്ന കഥകളും വിശ്വാസങ്ങളുമാണ് ഈ നാടിന്‍റെ ജീവസ്രോതസ്സ്. തിരുവനന്തപുരത്തെ പ്രശസ്ത ഇടങ്ങളിലൊന്നായ അമ്പൂരിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ദ്രവ്യപ്പാറയ്ക്ക് അമ്പൂരിയുടെ വ്യൂ പോയിന്‍റ് എന്നുമൊരു പേരുണ്ട്.
1500 അടി മുകളിൽ
സമുദ്ര നിരപ്പിൽ നിന്നും 1500 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ദ്രവ്യപ്പാറയിലെ കാഴ്ചകൾ ഏതൊരു സഞ്ചാരിയും ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. അമ്പൂരിയുടെയും സമീപ പ്രദേശങ്ങളുടെയും മനോഹരമായ ആകാശക്കാഴ്ചയും ഏറെ പുരാതനമായ ദ്രവ്യപ്പാറ ഗുഹാക്ഷേത്രവും പിന്നെ മാർത്താണ്ഡവർമ്മ ഒളിച്ചു താമസിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന പ്രദേശവും ഒക്കെയാണ് ഇവിടെയുള്ളത്.
#ദ്രവ്യപ്പാറ_ദക്ഷിണാമൂർത്തി_ക്ഷേത്രം
ദ്രവ്യപ്പാറയിലെ ഏറ്റവും പ്രധാന ആകർഷണമാണ് ഇവിടുത്തെ ദക്ഷിണാമൂർത്തി ക്ഷേത്രം. സ്ഥിതി ചെയ്യുന്ന ഇടവും നിർമ്മാണ രീതിയും പിന്നെ ഇപ്പോള്‍ സംരക്ഷിക്കുന്ന വിധവുമെല്ലാം അറിയുമ്പോൾ ആർക്കും അത്ഭുതം തോന്നുന്ന ഒരു ഗുഹാ ക്ഷേത്രമാണിത്. പാറയിൽ കൊത്തിയിണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രത്തിന് എടുത്തുപറയേണ്ട പ്രത്യേകതകൾ ഒരുപാടുണ്ട്. ദ്രവ്യപ്പാറയുടെ താഴെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
#ഏക_പ്രകൃതി_ദത്ത_ശിവലിംഗം
കേരളത്തിലെയും തമിഴ്നാട്ടിലേയും 143 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനം കൂടിയാണ് ദ്രവ്യപ്പാറ ദക്ഷിണാമൂർത്തി ക്ഷേത്രം. മാത്രമല്ല, തെക്കേ ഇന്ത്യയിൽ ആകെയുള്ള ഒരേയൊരു പ്രകൃതിദത്ത ശിവലിംഗം സ്ഥിതി ചെയ്യുന്നതും ദ്രവ്യപ്പാറ ഗുഹാ ക്ഷേത്രത്തിലാണെന്നാണ് വിശ്വാസം. ഇവിടുത്തെ ഉത്സവം തുടങ്ങിക്കഴിഞ്ഞ് മാത്രമേ, ബാക്കി ക്ഷേത്രങ്ങളിൽ ഉത്സവം ആരംഭിക്കാറുള്ളൂ.
#കൊണ്ടുപോകില്ല_ആരും_ഒന്നും
കേരള സർക്കാരിന്‍റെ കീഴിലാണ് ഇന്ന് ദ്രവ്യപ്പാറ ഗുഹാ ക്ഷേത്രം സംരക്ഷിക്കപ്പെടുന്നത്. നിരവധി ദക്ഷിണാമൂർത്തി പ്രതിമകളും വിഗ്രഹങ്ങളും ഇവിടെ ക്ഷേത്രത്തിന്‍റെ പലഭാഗങ്ങളിലായി കാണാം. കൂടാതെ, പഴയ നിലവിളക്കുകളും പാത്രങ്ങളും ഒക്കെ ഇവിടെയുണ്ട്. എന്നാൽ ഏറ്റവും വിചിത്രമായ കാര്യം ക്ഷേത്രത്തിന് ഒരു പൂട്ട് പോലുമില്ല എന്നുള്ളതാണ്. ഇവിടെ മോഷ്ടിക്കുവാൻ കള്ളന്മാരെത്തില്ലാത്തതിനാലാണിങ്ങനെ. ഒട്ടേറെ തീർഥാടകർ ഈ ക്ഷേത്രത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഇവിടെ എത്താറുണ്ട്. ശിവരാത്രി നാളിൽ ഇവിടെ പ്രത്യേക പൂജയും ആഘോഷങ്ങളുമുണ്ട്.
#മുകളിലേക്ക്_കയറുമ്പോൾ
ഗുഹാക്ഷേത്രം കഴിഞ്ഞാൽ പിന്നുള്ള കാഴ്ചയൊക്കയും മുകളിലാണ്. തിരുവനന്തപുരം നഗരത്തിന്റെ ഒരു വിദൂര ദൃശ്യം ഇവിടെ നിന്നാൽ കാണുവാൻ സാധിക്കും. തിരുവനന്തപുരം വിമാനത്താവളം, ശംഖുമുഖം ബീച്ച് ഒക്കെയും ഇവിടെ നിന്നുള്ള കാഴ്ചകളിൽ പെടും. കേരളത്തിൽ മറ്റൊരിടത്തും ലഭിക്കാത്ത ട്രക്കിങ്ങ് അനുഭവമാണ് ദ്രവ്യപ്പാറ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. പാറയിൽ കൊത്തിയ പടികളിലൂടെ വളരെ ശ്രദ്ധിച്ച് മാത്രമേ മുന്നോട്ട് പോകുവാൻ സാധിക്കൂ. കുത്തനെയുള്ള പാറക്കെട്ടിലൂടെ കയറുന്നത് വലിയ സാഹസിക പ്രവർത്തി തന്നെയാണ്.
#മാർത്താണ്ഡ_വർമ്മയെ_ഒളിപ്പിച്ച_ഇടം
എട്ടുവീട്ടിൽ പിള്ളമാരുടെ അക്രമത്തിൽ നിന്നും രക്ഷപെടുവാനായി മാർത്താണ്ഡ വർമ്മ ഒളിച്ചു താമസിക്കുവാൻ തിരഞ്ഞെടുത്ത ഇടം ദ്രവ്യപ്പാറയുടെ മുകൾഭാഗമാണെന്നാണ് വിശ്വാസം. ദ്രവ്യപ്പാറുടെ താഴെയെത്തിയ മാർത്താണ്ഡ വർമ്മയെ ഇവിടുത്തെ ആദിവാസികൾ പാറയിൽ പ്രത്യേകം പടകൾ കൊത്തിയാണ് മുകളിൽ എത്തിച്ചതെന്നാണ് വിശ്വാസം. അതിൻറെ അടയാളമായി 72 പടികൾ ഇന്നും ഇവിടെ കാണാം. അന്ന് കൊത്തിയ 101 പടികളിൽ 72 എണ്ണം മാത്രമേ ഇന്നു കാണുവാനുള്ളൂ, ഇതിന്റെ ഏറ്റവും മുകളിൽ ഒരു വറ്റാത്ത നീരുറവയും കാണാം.
#രാവിലെ_നട്ട്;
#ഉച്ചയ്ക്ക്_കൊയ്തെടുക്കുന്ന_വിളവ്
തന്നെ സഹായിച്ച ആദിവാസികളെ മാർത്താണ്ഡ വർമ്മ സഹായിക്കുവാൻ മറന്നില്ല എന്നാണ് പഴമക്കാർ പറയുന്നത്. അവർക്ക് ദ്രവ്യപ്പാറയോട് ചേർന്ന് മാർത്താണ്ഡ വർമ്മ 1001 പറ നിലം കരം ഒഴിവാക്കി പതിച്ചു നല്കിയത്രെ. ഇന്ന് അതൊന്നും ഇവിടെ കാണാനില്ലെങ്കിലും ഇതിനെച്ചുറ്റിപ്പറ്റിയുള്ള കഥകൾ കുറേയുണ്ട്.. രാജാവ് നല്കിയ ഭൂമിയിൽ അവർ പ്രത്യേകതരം വിത്താണ് കൃഷി ചെയ്തിരുന്നത്. രാവിലെ നട്ട് ഉച്ചയ്ക്ക് കൊയ്ത് നടത്തുവാൻ പറ്റുന്ന രീതിയിലുള്ള ഇത് അരിയാക്കി അത് പിന്നീട് പായസമാക്കി അവര്‍ ഇവിടുത്തെ ഗുഹാ ക്ഷേത്രത്തിൽ നിവേദിച്ചിരുന്നുവെന്നും കഥകളുണ്ട്. അന്ന് നട്ട് അതേ ദിവസം തന്നെ അരിയാക്കി മാറുന്നതിനാൽ അന്നൂരി എന്നും ഇവിടം അറിപ്പെടുന്നു. അതാണ് പിന്നാട് അമ്പൂരി ആയതെന്നും ഒരു ഐതിഹ്യമുണ്ട്.
#എത്തിച്ചേരുവാൻ:-
തിരുവനന്തപുരത്തു നിന്നും 40 കിലോമീറ്റർ അകലെ അമ്പൂരിയിലെ നെല്ലിക്കാമലയുടെ മുകളിലാണ് ദ്രവ്യപ്പാറ സ്ഥിതി ചെയ്യുന്നത്. കുടപ്പനമൂട്, പൊട്ടന്ചിറയില് നിന്നും മലമുകള് വരെ റോഡുണ്ട്. അവിടെ നിന്നും അര കിലോമീറ്റര് ദൂരം നടന്ന് മാത്രമേ ദ്രവ്യപ്പാറയിൽ എത്താനാവൂ. വാഴിച്ചല്, കുട്ടമല വഴി പുറുത്തിപ്പാറ റോഡിലൂടെയും 10 മിനിട്ട് നടന്നാൽ ഇവിടെ എത്താം.

1986 ഏപ്രിൽ 26* *ചെർണോബിൽ ദുരന്തം*


ഒരു ആ‍ണവോർജ്ജ റിയാക്ടറിൽ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ അപകടമാണ് ചെർണോബിൽ ന്യൂക്ലിയർ ദുരന്തം. ഇതിന്റെ ഫലമായി ആ‍ണവ റിയാക്ടറിനു സാരമായ തകരാർ സംഭവിച്ചു. 1986 ഏപ്രിൽ 26-നു രാത്രി 01:23:40 മണിക്കു ആയിരുന്നു ദുരന്തം സംഭവിച്ചത്. മുൻ കാലത്ത് സോവിയറ്റ് യൂണിയൻറെ ഭാഗമായിരുന്നതും ഇപ്പോഴത്തെ യുക്രൈനിന്റെ ഭാഗമായി നിലനിൽക്കുന്നതുമായ പ്രിപ്യാറ്റ് എന്ന സ്ഥലത്തുള്ള ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. റഷ്യൻ തനതു സാങ്കേതിക വിദ്യയിൽ വികസിപ്പിച്ച ലൈറ്റ് വാട്ടർ ഗ്രാഫൈറ്റ് മോഡറേറ്റഡ് റിയാക്റ്ററുകളുടെ വിഭാഗത്തിൽപ്പെടുന്ന റിയാക്ടറാണ് അപകടത്തിൽ പെട്ടത്.

*അപകടകാരണം*
റിയാക്ടറിന്റെ രൂപകൽപനയിലെ പഴുതുകളും ഓപ്പറേറ്റർമാരുടെ പഴുതുകളും കാരണമാണ് ദുരന്തം സംഭവിച്ചത്. ചെർണോബിൽ ആണവനിലയത്തിലെ നാലാം നമ്പർ റിയാകട്റിൽ സംഭവിച്ച സുരക്ഷാ പഴുതു പരിഹരിക്കുന്നതിനുള്ള പരീക്ഷണങ്ങൾക്കിടയിലാണ് അപകടം സംഭവിച്ചത്. റിയാക്റ്റർ എമർജൻസ് ഷട്ട്ഡൗൺ ചെയ്യുമ്പോൾ അതിന്റെ ഇന്ധനഅറയിലെ ചൂട് കുറക്കാനായി വെള്ളം പമ്പു ചെയ്യണം. ഇതിനായി വെള്ളം പമ്പ് ചെയ്യുന്ന എമർജൻസി പമ്പുകൾക്ക് പവർ നൽകുന്ന ജനറേറ്ററുകൾ അതിന്റെ മുഴുവൻ കപാസിറ്റിയിൽ എത്താൻ ഒന്നര മിനിട്ട് സമയം എടുക്കുന്നുവെന്നത് കണ്ടെത്തി അത് പരമാവധി മുപ്പത് സെക്കന്റിനകത്ത് സംഭവിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്.
ഇതിനായി റിയാക്ടറിന്റെ പവർ 700 മെ​ഗാവാട്ടിലേക്ക് കുറച്ചുകൊണ്ടുവരികയും സേഫ്റ്റി അലാമുകളും ഓട്ടോമാറ്റിക് ഷട്ട് ഡൗണുമൊക്കെ ഡിസേബിൾ ചെയ്ത് മാന്വൽ കണ്ട്രോൾ സിസ്റ്റത്തിൽ റിയാക്ടർ പ്രവർത്തിപ്പിക്കുകയുമായിരുന്നു. പവർ 700 മെ​ഗാവാട്ടിലേക്ക് കുറച്ചു കൊണ്ടുവരുന്നതിനിടെ അപ്രതീക്ഷിതമായി റിയാക്ടർ പോയ്സണിങ് സംഭവിക്കുകയും റിയാക്ടർ പവർ മുപ്പതു മെ​ഗാവാട്ടായി കുറയുകയും ചെയ്തു. ലോ പവർ കട്ടോഫ് സർക്കീട്ടറി ഡിസേബിൾ വച്ചിരിക്കുന്നതിനാൽ അതു പ്രവർത്തിച്ചില്ല. റിയാക്ടർ പവർ 700 മെ​ഗാവാട്ടിൽ കുറഞ്ഞാൽ റിയാക്ടർ അസ്ഥിരാവസ്ഥയിലാകുമെന്നും കുറഞ്ഞ ഊർജനിലയിൽ പ്രവർത്തിപ്പിക്കുന്നത് അപകടമാണെന്നും അതിന്റെ സുരക്ഷാ മാന്വലിൽ പറഞ്ഞിരിക്കുന്നതിനാൽ പവർ 700 മൊ​ഗാവാട്ടിലേക്ക് ഉയർത്താനായി കൺട്രോൾ റോഡുകൾ മാന്വലായി ഉയർത്താൻ ശ്രമിച്ചു. ഇതിനെ തുടർന്ന് പവർ 200 മെ​ഗാവാട്ടായി ഉയർന്നു. പവർ കൂടുതലായി ഉയർത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. പരീക്ഷണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുന്നതിനു പകരം 700 മെ​ഗാവാട്ട് പവറിൽ നടത്താനിരുന്ന പരീക്ഷണം 200 മെ​ഗാവാട്ടിൽ തന്നെ തുടരാൻ മേലധികാരികൾ തീരുമാനിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് ടർബൈനിലേക്കുള്ള നീരാവിയുടെ പ്രവാഹം നിർത്തി വച്ചു. നീരാവി നിർത്തിയാലും കുറച്ച് നേരം ടർബൈനുകൾ കറങ്ങും. ഇങ്ങനെ ടർബൈൻ കറങ്ങുമ്പോൾ ആ ഊർജ്ജം ഒരു മിനിട്ട് നേരത്തേക്ക് കൂളന്റ് പമ്പുകൾ പ്രവർത്തിപ്പിക്കാൻ മതിയാകുമോ എന്നു കണ്ടെത്തലായിരുന്നു പ്രധാന പരീക്ഷണ ലക്ഷ്യം. 200 മെ​ഗാവാട്ടിൽ, തികഞ്ഞ അസ്ഥിരാവസ്ഥയിലുള്ള റിയാക്റ്ററിന്റെ പവർ ലെവൽ കൂട്ടുന്നതിനിടയിൽ ടർബൈനുകളുടെ വേഗത കുറഞ്ഞതോടെ കൂളന്റ് പമ്പുകളുടെ പമ്പിംഗ് ശേഷി കുറഞ്ഞു. റിയാക്റ്ററിനകത്തേക്ക് പമ്പ് ചെയ്യപ്പെടുന്ന ജലത്തിന്റെ അളവ് കുറഞ്ഞു. ഇത് റിയാക്റ്ററിനകത്തെ ചൂട് വർദ്ധിപ്പിച്ചു. ചൂടു കൂടിയതോടെ റിയാക്റ്ററിനകത്തെ ജലം കൂടുതൽ നീരാവിയായി മാറാൻ തുടങ്ങി. റിയാക്ടറിനകത്തെ നീരാവിയുടെ അളവ് കൂടിയതോടെ റിയാക്ടറിന്റെ ന്യൂട്രോൺ ആഗിരണ ശേഷി കുറയുകയും കൂടുതൽ ന്യൂട്രോണുകൾ ഫിഷൻ പ്രവർത്തനത്തിന്റെ ഭാഗമാകാൻ തുടങ്ങുകയും ചെയ്തു. സെക്കന്റുകൾക്കകം ഈ ചാക്രിക പ്രതിഭാസം മൂലം കൂടുതൽ പവർ ഉല്പാദിപ്പിക്കപ്പെടുകയും പവർ ക്രമാനുഗതമായി ഉയരുകയും ചെയ്തു. ഇത് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. റിയാക്ടറിന്റെ ശരാശരി പ്രവർത്തന ശേഷിയായ 3000 മെ​ഗാവാട്ടും കഴിഞ്ഞ് പവർ ഉയർന്ന് മൂന്നു സെക്കൻഡിനകം അത് പതിനായിരം മെ​ഗാവാട്ടിലെത്തി. നീരാവിയുടെ സമ്മർദം താങ്ങാനാവാതെ ഉന്നത മർദത്തിൽ റിയാക്ടർ കോർ പൊട്ടിത്തെറിച്ചു. ഉന്നത ഊഷ്മാവിൽ രൂപപ്പെടുന്ന ഹൈഡ്രജന് തീപിടിച്ച് മൂന്നു സെക്കൻഡിനകം രണ്ടാമത്തെ പൊട്ടിത്തെറിയും സംഭവിച്ചു. റിയാക്ടറിന്റെ ഉരുക്കുകവചങ്ങൾ തകർന്ന് ടൺകണക്കിന് റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ അന്തരീക്ഷത്തിലെത്തി.
നൂറു ഹിരോഷിമകൾക്ക് തുല്യമായ സ്ഫോടനമാണെന്നറിയാതെ, എമർജൻസി ടാങ്കിൽ സംഭവിച്ച സ്ഫോടനമാണെന്ന് തെറ്റിദ്ധരിച്ച്, റിയാക്ടർ സുരക്ഷിതമാണന്ന് പ്രഖ്യാപിച്ച് അനുവദനീയമായതിലും അധിക റേഡിയേഷൻ ഏറ്റുകൊണ്ട് അവർ അഗ്നിശമനപ്രവർത്തനങ്ങൾ നടത്തി. പിന്നീട് ആണവസ്ഫോടനമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ റേഡിയോ ആക്റ്റീവ് വികിരണങ്ങളെ തടയുന്ന അയ്യായിരം ടണ്ണോളം ബോറോൺ, ഡോളോമൈറ്റ്, മണൽ, ലെഡ് സംയുക്തങ്ങൾ സൈനിക ഹെലിക്കോപ്റ്ററുകളുടെ സഹായത്താൽ റിയാക്റ്ററിനു മുകളിലേക്ക് ചൊരിഞ്ഞു. റിയാക്ടർ നിലനിന്നിരുന്ന പ്രിപ്യാറ്റ് ന​ഗരം റേഡിയോ ആക്ടീവ് പദാർത്ഥങ്ങളാൽ പൂർണമായി മലിനീകരിക്കപ്പെട്ടിരുന്നു. റേഡിയേഷൻ തോത് അതി ഭീകരമായ തോതിൽ വർദ്ധിച്ചതിനാൽ റിയാക്ടറിനു മുപ്പത് കിലോമീറ്റർ പരിധിയിലുള്ള എല്ലാവരേയും ഒഴിപ്പിച്ചു. ചെർണോബിൽ എക്‌സ്‌ക്ലൂഷൻ സോൺ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
ആണവറിയാക്ടറിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടായ പാകപ്പിഴയാണ്‌ ദുരന്തത്തിന് കാരണം. സോവിയറ്റ് യൂണിയ൯ ആകെ 31 മരണങ്ങളും ക്യാ൯സ൪ പോലെ മാരകമായ അസുഖങ്ങളും രേഖപ്പെടുത്തി.
കടപ്പാട് : വിജീഷ് കണ്ണൂർ

തങ്ങള്‍ തടുത്താലും വിധി വരുമെന്ന് അറവാണികള്‍ക്കറിയാം. അവര്‍ അതിനെ അനുസരിക്കുകയാണ്. അടുത്ത ചിത്ര പൗര്‍ണമിക്കായി

തമിഴ്‍നാട്ടിലെ വില്ലുപുരം ജില്ലയിലെ കൂവഗം കൂത്താണ്ടവര്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും ചിത്ര പൗര്‍ണമി നാളില്‍ ഒരു ഉത്സവം നടക്കുന്നു. നൂറ് കണക്കിന് ട്രാന്‍സ്‍ജെന്‍ഡറുകളാണ് അന്ന് കൂവഗം ഗ്രാമത്തില്‍ എത്തുക. ഒന്നേയുള്ളു അവര്‍ക്ക് ആഗ്രഹം, അര്‍ജുനന്‍റെ മകന്‍ അറവാനെ വിവാഹം കഴിക്കുക. ഒരു രാത്രിയാണ് വധുവാകാനുള്ള അവരുടെ സന്തോഷത്തിന് അയുസുള്ളൂ. രണ്ടാംനാള്‍ അറവാന്‍ മരിക്കും. അറവാണികള്‍ വിധവകളാകും. 
അറവാന്‍ മഹാഭാരതത്തില്‍ അര്‍ജുനന്‍റെ മകനായിരുന്നു. യുദ്ധത്തില്‍ സ്വന്തം ജീവന്‍ ബലികൊടുത്ത അറവാന് മരിക്കും മുന്‍പ് ലഭിച്ച വരങ്ങളിലൊന്നായിരുന്നു വിവാഹം ചെയ്യാനുള്ള അവസരം. അറവാന്‍റെ വധുവാകാന്‍ ആരും തയാറാകാത്തത് കൊണ്ട് ഭഗവാന്‍ വിഷ്‍ണു മോഹിനിയായി അവതരിച്ച് അറവാനെ വിവാഹം ചെയ്‍തു. ഈ പുരാണകഥ വീണ്ടും ആചരിക്കുകയാണ് കൂവഗം കോവിലില്‍. അറവാന്‍ ആണ് ഇവിടെ പ്രതിഷ്‍ഠ.
 
 
കൂവഗം വളരെ ചെറിയൊരു ഗ്രാമമാണ്. ചിത്രപൗര്‍ണമി നാളില്‍ കഥമാറും. വില്ലുപുരത്ത് നിന്ന് വാഹനങ്ങള്‍ ട്രാന്‍സ്‍ജെന്‍ഡറുകളെ കുത്തിനിറച്ച് കൂവഗത്തേക്ക് വരും. ബസ് സ്റ്റാന്‍ഡില്‍ നിന്ന് കൂവഗം എന്ന് എഴുതിയ ബസുകളില്‍ കയറിപ്പറ്റാന്‍ ആളുകള്‍ തിക്കിത്തിരക്കും. യുവാക്കള്‍, കുടുംബങ്ങള്‍, കുട്ടികള്‍ എല്ലാവരുമുണ്ട് ഈ ആള്‍ക്കൂട്ടത്തില്‍.
മഞ്ഞള്‍ക്കഷണം താലിയാക്കി ചരടില്‍ കോര്‍ത്താണ് മംഗല്യത്താലി. കാലം മാറുമ്പോള്‍ ഹൃദയത്തിന്‍റെ രൂപത്തിലുള്ള ലോക്കറ്റുള്ള മാലകളുമുണ്ട്. അറവാണികള്‍ക്ക് പൂജാരിയാണ് താലിചാര്‍ത്തുന്നത്.
അമ്പലത്തിന് പുറത്ത് കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും പൂജാരി താലികെട്ടുന്നു. മുന്‍കൂട്ടി നേര്‍ന്നിട്ടുള്ള നേര്‍ച്ചകള്‍ക്ക് വേണ്ടിയാണ് ഈ താലികെട്ട്.
താലികെട്ടിന് പിറ്റേന്ന് കഥകളാകെ മാറുകയാണ്. തിളങ്ങുന്ന പുടവയുടുത്ത മോഹിനിമാര്‍ വിധവകളാകുന്നു.
വെളുത്ത സാരി ചുറ്റുന്നു. മോഹിപ്പിച്ച ചില്ലുവളകള്‍ തല്ലിയുടയ്ക്കുന്നു. മുല്ലപ്പൂക്കള്‍ക്ക് നിറം നഷ്‍ടമാകുന്നു, മണവും.
വിധവകളുടെ കരച്ചിലിന് അവരുടെ ജീവിതവുമായി വല്ലാത്തൊരു ബന്ധവുമുണ്ട്. ട്രാന്‍സ്‍ജെന്‍ഡറുകള്‍ക്ക് അറിയാം. മറ്റാരാലും കളിയാക്കപ്പെടാത്ത, താലി ചാര്‍ത്തി ഏറ്റവുംവലിയ ആഗ്രഹം സാധിക്കുന്ന ഒരേയൊരു ദിവസമേ അവരുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ ഇടയുള്ളൂ എന്ന്.

തങ്ങള്‍ തടുത്താലും വിധി വരുമെന്ന് അറവാണികള്‍ക്കറിയാം. അവര്‍ അതിനെ അനുസരിക്കുകയാണ്. അടുത്ത ചിത്ര പൗര്‍ണമിക്കായി

Text courtesy : radhika r nair

Lord Koothandavar
The festival takes place at the Koothandavar Temple dedicated to Aravan (Koothandavar). The participants marry the Lord Koothandavar, thus reenacting an ancient history of Lord Vishnu/Krishna who married him after taking a form of a woman called Mohini. The next day, they mourn the god Koothandavar's death through ritualistic dances and by breaking their bangles. An annual beauty pageant and several other competitions like singing contests are held.

Basic rights of transgender and transvestite individuals and health care are discussed in seminars too. People from different places attend this festival.

Location From Viluppuram 25 km and from Ulundurpet 15 km.

കോഴിക്കോട്ടെ ജൂത തെരുവ്...ചരിത്രത്തിന്റെ പുനർവായന.

ചേര സാമ്രാജ്യത്തിന്റെ വിഭജനത്തിനു ശേഷം രൂപീകരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു നാവിക-വാണിഭനഗരമാണ്  കോഴിക്കോട്. സാമൂതിരിയുടെ കൈകളിൽ ആ നഗരം അഭിവൃദ്ധ്യുന്മുഖമായിരുന്നു. പാശ്ചാത്യരായ ഫിനീഷ്യർ, ഗ്രീക്കുകാർ, റോമാക്കാർ, അറബികൾ, പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് കിഴക്കുദിക്ക്‌ നിന്നും ചൈനക്കാരും മറ്റും ഇവിടെ വ്യാപാരം നടത്തിയിരുന്നു. 

പല ചരിത്ര ഗ്രന്ഥങ്ങളില്ലും ജൂദന്മാർ കോഴികോട്ടു ഉണ്ടായിരുന്നു എന്ന് പറയുന്നു, എന്നാൽ അതിനപ്പുറം ഒന്നും തന്നെ വിശധീകരിച്ചിട്ടില്ല.

ഈ വിഷയത്തെ കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിയ ശേഷം എനിക്ക്  കാലിക്കറ്റ് ഹെരിറ്റൈജ്  ഫോറത്തിന്റെ സഹായത്തോടെ ആ സ്ഥലം കണ്ടുപിടിക്കാൻ സാധിച്ചു. എന്നാൽ ചില പ്രാദേശിക ചരിത്രകാരന്മാരും സ്ഥലസ്ഥലനാമ പണ്ഡിതരും ജൂദ തെരുവിന്റെ  അസ്തിത്വത്തെ  കുരിച്ച് തർക്കിച്ചു, എന്റെ ഗവേഷണത്തിന്റെയും  വിശകലനതിന്റെയും രത്നചുരുക്കം ഇവിടെ നല്കുന്നു 

കോഴിക്കോട് യഹൂദരുടെ ഉല്പത്തിയെകുറിച്ചു രേഘകളില്ലെങ്കിലും, ഉത്തര കേരളത്തിലെ പുരാതന നഗരമായ മാടായിയിൽ നിന്നുമാകണം അവർ കോഴികൊട്ടെക്ക് വന്നിട്ടുണ്ടാകുക. കാരണം കേരളത്തിലെ യഹൂദരുടെ പുരാവൃത്താഖ്യാന പുസ്തകത്തിന്റെ സംഗ്രഹത്തിൽ  പറയപ്പെടുന്നത്‌ അവർ ആദ്യമായി കേരളത്തിൽ  വന്നപ്പോൾ നാലിടങ്ങളിൽ അധിവാസമുറപ്പിച്ചു ആയിടങ്ങൾ ഒന്നാണ് മാടായി. 

ബ്രാഹ്മണർ, ജൂതന്മാർ, ക്രിസ്ത്യാനികളും മുസ്ലിങ്ങളും ബുദ്ധമതസ്ഥരും ഒന്നിച്ചു വസിച്ചിരുന്ന സ്ഥലമാണ് മാടായി എന്നത് ചരിത്രം. "മാടായി പള്ളി  സ്ഥാപിച്ച  മാലിക് ബിൻ ഹബീബ്,ഹെല്ലി മടായി എന്ന സ്ഥലത്ത് യഹൂദന്മാരെ കാണാനിടയുണ്ടായി, അവർക്ക്  അവിടെ ഒരു  ആരാധനാലയം ഉണ്ടായിരുന്നു" എന്നും കേരള മുസ്ലിം ചരിത്രം, എന്ന ഗ്രന്ഥത്തിൽ ശ്രീ  പി.എ. സയ്യിദ് മുഹമ്മദ് പറയുന്നു. ആ ഹെല്ലി മാടായി എന്ന മാടായി പാറയിൽ  ഇന്നും ഒരു ജൂതകുളം അവശേഷികുന്നുണ്ട്.

12 ആം നൂറ്റാണ്ടിനു മുമ്പായി  മാടായിയിൽ നിന്നും അവർ ചാലിയം, പന്തലായിനി കൊല്ലം എന്നിവിടെങ്ങളിലായി താമസം ഉറപ്പിച്ചു എന്ന് വേണം കരുതാൻ. കാരണം അറേബ്യൻ ചരിത്രകാരനും സഞ്ചാരിയുമായ അബ്ദുൽ ഫിദ ഇസ്മിൽ ഹംവി ( ക്രി. ശേഷം 1273 - 1331) അദ്ധേഹത്തിന്റെ "തഖ്‌വിമുൽ ബുൽധാനിൽ" ഇങ്ങനെ 
എഴുതിയിരിക്കുന്നു " യഹൂദർ അധിവസിക്കുക ശലിയത്തു(ചാലിയം) പട്ടണം "

ഇറ്റാലിയൻ സഞ്ചാരിയായ  ഫ്രയാർ ഓദൊരികൊ ദെ പൊർദെനോനെ, ( ക്രി. ശേഷം 1228 - 1331) " ഫ്ലാണ്ട്രീന (പന്തലായിനി) പട്ടണത്തിലെ നിവാസികളിൽ ചിലർ യഹൂദരും ചിലർ ക്രൈസ്തവരും ആണ്... "

മറ്റു ചരിതകാരന്മാരും, സഞ്ചാരികളുമായ  ഗിരോലമോ  സെർനിഗി (ക്രി. ശേഷം 1453-1510), ലോദുവിക്കൊ ഡി വാർതെമ (ക്രി. ശേഷം 1470-1517), എബ്രഹാം ഫരിസോൾ ബെൻ മോർധെഖൈ (ക്രി. ശേഷം 1451-1525), യമനി യഹൂദ പന്ധിതനും കവിയുമായ  സഖറിയ ബെൻ സാദിയ അൽ ദാഹിരി (ക്രി. ശേഷം 1531-1608) മറ്റും കോഴികോട്ടെ യഹൂദരെ കുറിച്ച് രേഘപെടുത്തിയിട്ടുണ്ട് 

കൊച്ചിയിലെ യഹൂദരുടെ പുരാവൃത്താഖ്യാന പുസ്തകത്തിന്റെ ഒരു സംഗ്രഹം തയ്യാറാക്കിയ ഡച്ച്കാരനായ ഏമ്മനുഎൽ ജേക്കബ്‌ വാൻ ദൊർട്ട് (ക്രി. ശേഷം 1757) ആ ഗ്രന്ഥത്തിൽ ഇങ്ങനെ രേഘപെടുത്തിയിരിക്കുന്നു  "കോഴികോട്ടു താമസിച്ചിരുന്ന  മലബാറിലെ യഹൂദരുടെ രാജാവായ യോശിയ, ഹിബ്രൂ വർഷം 5410  (ക്രി. ശേഷം1650) -ആം  ആണ്ട്  ശേവത്ത് മാസം (ജനുവരി-ഫെബ്രുവരി) അഞ്ചാം ദിവസം മരണമടഞ്ഞു."

എന്നാൽ ഇവയേക്കാൾ ഏറെ കോഴികൊട്ടെ യഹൂദരെ കുറിച്ച് വളരെ വ്യക്തമായ തെളിവ് നല്കുന്നത് ഫ്രഞ്ച് സഞ്ചാരിയും നാവികനായിരുന്ന ഫ്രൻസുഅ പൈരാര്ദ് (ക്രി. ശേഷം 1578-1623) ആണ് അദ്ധേഹത്തിന്റെ  "ദി വോയേജ് ഓഫ് ഫ്രൻസുഅ പൈരാര്ദ് ഓഫ് ലെവൽ " -ൽ കോഴിക്കോട്ടെ യഹൂദരെ കുറിച്ച്  പറയുന്നു 

" മറ്റുള്ളവർക്കിടയിൽ, യഹൂദർക്ക്‌ അവരുടെ സ്വന്തം വഴിയും സിനഗോഗും ഉണ്ട്, അവിടെ അവരല്ലാതെ മറ്റാരും പ്രവേശിക്കാറില്ല  "

കാലിക്കറ്റ്‌ ഹെരിറ്റൈജ് ഫോറത്തിന്റെ വിശദീകരണം "ഞങ്ങൾ മിസ്ക്കൽ പള്ളിയിൽ  നിന്നും  ഇറങ്ങി തെക്കോട്ട്‌ നടക്കുമ്പോൾ, കിഴക്കോട്ടു ഇടിയങ്ങരയിലേക്ക് ഒരു റോഡുണ്ട് അവിടെനിന്നും നേരെ വീണ്ടും തെക്ക് തിരിയുമ്പോൾ . അവിടെ ഈ തെരുവിൽ കുറച്ച് കടകൾ കാണാം അതിനടുത്തുള്ള ഈ സ്ഥലം ഇപ്പോൾ "ജൂത  ബസാർ" അഥവാ ജൂത സ്ട്രീറ്റ് എന്ന്  വിളിക്കുന്നു. പ്രാദേശികർ ആ  പേരിന്റെ ഉത്ഭവത്തെ പറ്റി വ്യത്യസ്ത വിശദീകരണങ്ങളും നല്കുന്നു.....(കുടുത്തൽ വായനയ്ക്ക് http://blog.calicutheritage.com/2011/07/jews-street-in-calicut.html) 

25 ആഗസ്റ്റ് 2012-ൽ ഞാൻ  അവിടെ നേരിട്ട് പോയപ്പോൾ ജൂത ബസാർ എന്ന പേര് ഇന്നും സർക്കാർ രേഘകളിൽ ഉണ്ടെന്നതിന്റെ തെളിവാണ്. ആ വഴിയിൽ കണ്ട ഒരു സർക്കാർ അംഗനവാടിയുടെ ബോർഡ്, അതിൽ ഇങ്ങനെ രേഘപെടുത്തിയിരിക്കുന്നു.

                                           കേരള സർക്കാർ 
                                 സാമൂഹിക ക്ഷേമ വകുപ്പ് 
                    സംയോജിത ശിശു വികസന പദ്ധതി (ICDS)

                                           ബ്ലോക്ക്‌ : കോഴിക്കോട് കോർപ്രെഷൻ 
                                   പഞ്ചായത്ത് : ഐ. സി . ഡി എസ്സ് അർബൻ 1
                        വാർഡിന്റെ പേര്: കുറ്റിച്ചിറ 
                                 വാർഡ്‌ നമ്പർ: 58
                                              സ്ഥലം : ജൂത ബസാർ.......

ഈ പേരൊഴികെ ഇന്നവിടെ ഒരു തിരുശേഷിപ്പും ശേഷികുന്നില്ല 


അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല


ഹനുമാൻ മൃതസഞ്ജീവനി കണ്ടെത്താനാകാതെ സഞ്ജീവി മല മുഴുവനായി എടുത്ത് പറക്കുന്ന വഴിയിൽ അതിന്റെ ഒരു ഭാഗം അടർന്നു വീണുണ്ടായ മരുത്വാമലയുടെ ഭാഗമാണ് ഈ പർവത മേഖല എന്നൊരു കഥയുണ്ട്. അതിനാൽ മൃതസഞ്ജീവനി ഇവിടുണ്ടെന്നും പറയപ്പെടുന്നു. അത് ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ലെങ്കിലും മറ്റു പല ഔഷധച്ചെടികളുടെയും ഒരമൂല്യ കലവറയാണ് അഗസ്ത്യമല. അതിനാലാണ് ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്കായി ഇവിടം പ്രഖ്യാപിച്ചതും. 2001ൽ ബയോസ്ഫിയർ റിസർവ്വായി പ്രഖ്യാപിക്കപ്പെട്ട ഈ വനമേഖലയിൽ നിന്നാണ് നെയ്യാർ, കരമനയാർ, വാമനപുരം നദി, താമ്രപർണി തുടങ്ങിയ തെക്കേ ഇന്ത്യയിലെ ചില പ്രധാന നദികൾ ഉത്ഭവിക്കുന്നത്. യുനെസ്കോയുടെ വേൾഡ് നെറ്റ്വർക്ക് ഓഫ് ബയോസ്ഫിയർ റിസർവ്വിലും ഈ വനമേഖല ഉൾപ്പെട്ടിരിക്കുന്നു. 1868 മീറ്റർ ഉയരമുള്ള അഗസ്ത്യകൂടം തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണം.

ദേവന്മാർക്ക് വഴി മുടക്കി നിന്ന പർവ്വതഭീമൻ. അവരുടെ അപേക്ഷ പ്രകാരം അഗസ്ത്യമുനി വന്ന് തനിക്ക് കടന്നു പോകാൻ വഴി ആവശ്യപ്പെട്ടു. അദ്ദേഹത്തിന് വഴി നൽകാൻ തല കുനിച്ചു കൊടുത്തു അവൻ. താൻ മടങ്ങി വരുന്ന വരെ അപ്രകാരം നിൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം മടങ്ങി വന്നില്ലെന്നും അന്നു മുതൽ തല കുനിച്ചുള്ള നിൽപ്പാണെന്നും മറ്റൊരു കഥ കേട്ടിട്ടുണ്ട്. അഗസ്ത്യമുനി തപസ്സ് അനുഷ്ഠിച്ച സ്ഥലമാണെന്നും പറയപ്പെടുന്നു. അഗസ്ത്യനാണ് ഇവിടുത്തെ ആരാധനാമൂർത്തി. പർവത നെറുകയിൽ അഗസ്ത്യവിഗ്രഹം വച്ച് പൂജ നടത്തുന്നു. കാടറിയാവുന്ന കാണി വിഭാഗത്തിനാണ് പൂജാ നടത്തിപ്പ് ചുമതല. മാലയിട്ട് വ്രതമെടുത്താണ് ഭക്തർ അഗസ്ത്യനെ കണ്ടു തൊഴാൻ വരുന്നത്. പൊങ്കാലപ്പാറയിൽ പൊങ്കാലയിട്ട് അത് മലകയറി അഗസ്ത്യന് നേദിച്ച് ഭക്തർ മലയിറങ്ങും. പൂജാസാധനങ്ങൾ ഉൾപ്പടെയുള്ളവ കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മലമുകളിൽ ഉപേക്ഷിക്കപെടുന്നത് സങ്കടകരമാണ്. അത് എന്തായാലും അഗസ്ത്യനെ സന്തോഷിപ്പിക്കുന്നുണ്ടാവില്ല തീർച്ച. കാടും മലയുമൊക്കെ മലിനമാകാതെ സൂക്ഷിക്കുക. അതാണ് അവിടെ ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ പ്രാർത്ഥനയും പൂജയുമൊക്കെ. ഭക്തി കൂടുന്നത് മലിനീകരണം കൂട്ടുമെന്ന് പല ഉദാഹരണങ്ങളും നമ്മുടെ മുന്നിലുണ്ട്.
 
സന്ദർശകർക്ക് കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് ഇവിടെ. ഒരു ദിവസം 100 പേർക്ക് മാത്രമാണ് പ്രവേശനം. പിക്കറ്റ് സ്റ്റേഷനിൽ ലഗേജ് മുഴുവൻ അഴിച്ചു പരിശോധിക്കും. പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. എന്നാൽ പൂജാസാധനങ്ങളും മറ്റും കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകൾ പലരും മലമുകളിൽ ഉപേക്ഷിക്കുന്നു. അതുപോലെ മദ്യപാനവും പുകവലിയും കർശനമായി നിരോധിച്ചിരിക്കുന്നു. കുപ്പിയിലെ വെള്ളം വരെ തുറന്നു നോക്കും മിക്സ് ചെയ്ത് മദ്യം കൊണ്ടുപോകുന്നുണ്ടോ എന്നറിയാൻ. എന്നാൽ യാത്രയ്ക്കിടയിൽ പലരും പലയിടങ്ങളിലും മദ്യപിക്കുന്നത് കണ്ടു. ഇത്തവണത്തെ യാത്രയിൽ പത്തുപേരടങ്ങിയ ഒരു സംഘത്തെ കണ്ടുമുട്ടി. തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു. മല കയറുമ്പോൾ യാത്രയെപ്പറ്റി ഒരുപാട് വാചാലരായ അവർ വൈകിട്ട് മലയിറങ്ങി അതിരുമല ക്യാമ്പിനു പിന്നിലെ കാട്ടരുവിയിൽ ഞങ്ങൾ കുളിക്കാൻ ചെന്നപ്പോൾ അവിടെ കൂട്ടം കൂടിയിരുന്ന് മദ്യപിക്കുന്നതാണ് കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയോ അവിടെയുള്ള ഗൈഡുമാരുടെയോ അറിവോടെയല്ലെങ്കിൽ പിന്നെങ്ങനെയാണ് ഇതൊക്കെ. ഇത്ര കഷ്ടപ്പെട്ട് കിലോമീറ്ററോളം കാടും മലയും താണ്ടി വന്നിരുന്നു മദ്യപിക്കുന്നതിൽ എന്ത് സുഖമാണ് കിട്ടുന്നതെന്ന് മനസിലാവുന്നില്ല.

അഗസ്ത്യാര്കൂടം, പശ്ചിമഘട്ടമലനിരകളില് പ്രകൃതി സൗന്ദര്യം കൊണ്ടും അപൂര്വ്വ 
ഔഷധ സസ്യങ്ങളുടെ നിറസാന്നിദ്ധ്യം കൊണ്ടും, നിബിഡവനങ്ങളാലും, ജലസമൃദ്ധമായ കാട്ടരുവികളാലും അനുഗ്രഹീതമാണ്. സപ്തര്ഷികളിലൊരാളെന്നു ഗണിച്ചു വരുന്ന അഗസ്ത്യമഹര്ഷിയുടെ സാന്നിദ്ധ്യമുള്ള ഗിരിയാണ് അഗസ്ത്യമല. അപൂര്വ്വങ്ങളില് അപൂര്വ്വങ്ങളായ ഔഷധസസ്യങ്ങള് ഇവിടുത്തെ പ്രത്യേകതയാണ്. കഴിച്ചാല് വിശപ്പുവരാത്ത, ഇവിടെ മാത്രം കാണപ്പെടുന്ന ‘അഗസ്ത്യപ്പച്ച’ (ആരോഗ്യപ്പച്ച) യുടെ ഇലകള് വനവാസകാലത്ത് ശ്രീരാമദേവന് കഴിച്ചിരുന്നു 
എന്നാണ് കേള്വി. ശ്രീ പാര്വ്വതീപരമേശ്വരന്മാരുടെ മംഗല്യത്തിനോടനുബന്ധിച്ചുണ്ടായ ഭൂമിയുടെ അസന്തുലിതാവസ്ഥ മാറ്റാനും, വിന്ധ്യപര്വ്വതത്തിന്റെ അഹന്ത ശമിപ്പിക്കാനും വേണ്ടി അഗസ്ത്യമുനി  ഈശ്വരാജ്ഞയാല് ഹിമാലയത്തില് നിന്നും ദക്ഷിണദിക്കിലേക്കു യാത്രയായി എന്നും, പിന്നീട് ഇവിടെ തന്നെ കഴിച്ചുകൂട്ടിയെന്നും പുരാണത്തില് സൂചനകളുണ്ട്.

സിദ്ധവൈദ്യത്തിന്റെ ആദികര്ത്താവ്‌ ഭഗവാന് ശിവന് ആണെന്നു വിശ്വസിക്കപ്പെടുന്നു. ഭഗവാന് ശിവന് ഭാര്യയായ ഉമയ്ക്ക്‌ സിദ്ധവൈദ്യം ഉപദേശിച്ചു കൊടുത്തുവെന്നും, ഉമയില് നിന്ന് സ്വപുത്രനായ മുരുകനും, മുരുകനില് നിന്ന് നന്ദിയും അതു സ്വായത്തമാക്കിയെന്നുമാണ് ഐതിഹ്യം. നന്ദി ആ അറിവ് തന്റെ പ്രിയ ശിഷ്യനായ അഗസ്ത്യര്ക്കു പറഞ്ഞുകൊടുത്തുവത്രെ. രോഗങ്ങള് മൂലമുള്ള ദുരിതങ്ങള്ക്ക് അറുതിവരുത്താന് 
മുനിവര്യന്മാരെല്ലാം ഹിമാലയസാനുവില് സമ്മേളിച്ചു വൈദ്യശാസ്ത്രത്തെപ്പറ്റി ചര്ച്ചകള് നടത്തിയപ്പോള് അതില് അഗസ്ത്യമുനിയും ഉണ്ടായിരുന്നു എന്നാണ് ഐതിഹ്യം. അതുപോലെ തന്നെ ആയുര്വ്വേദത്തില് പരക്കെ ഉപയോഗിക്കുന്നതും ചരകം, അഷ്ടാംഗഹൃദയം മുതലായ പൗരാണിക ആയുര്വ്വേദസംഹിതകളില് വിവരിച്ചിട്ടുള്ളതുമായ ‘അഗസ്ത്യരസായന’ത്തിനു ആ പേര് സിദ്ധിച്ചതു അഗത്യമുനിയാല് നിര്ദ്ദേശിക്കപ്പെട്ടിട്ടുള്ളതുകൊണ്ടാണ്. ആയുര്വ്വേദഗ്രന്ഥങ്ങളില് 
വിവരിച്ചിട്ടുള്ള ‘അകത്തി’യെന്ന ഔഷധത്തിന് ‘അഗസ്തി’യെന്നാണ് സംസ്കൃതനാമം. അഗസ്ത്യമുനിയും ശിഷ്യരും തമിഴ്നാട്ടില് സിദ്ധവൈദ്യം പ്രചരിപ്പിച്ചു എന്നു പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 
മലയുടെ താഴേത്തട്ടുകളിൽ ദുർലഭമായ മരുന്നുവേരുകളും മരുന്നു ചെടികളും വളരുന്നു. ആയുർവേദത്തിൽ മരുന്നുകൾക്കായി ഉപയോഗിക്കുന്ന 2000-ത്തോളം മരുന്നു ചെടികൾ അഗസ്ത്യകൂടത്തിൽ കണ്ടുവരുന്നു. അഗസ്ത്യകൂടത്തിന്റെ ചുറ്റുമുള്ള ബ്രൈമൂർ, ബോണക്കാട്, പൊൻ‌മുടി എന്നിവിടങ്ങളിൽ ബ്രിട്ടീഷുകാരായിരുന്നു ആദ്യം തേയിലത്തോട്ടങ്ങൾ തുടങ്ങിയത്. ജോൺ അലൻ ബ്രൌൺ എന്ന സ്കോട്ട്ലാന്റുകാരനായ ശാസ്ത്രജ്ഞൻ അഗസ്ത്യകൂടത്തിൽ ഒരു ചെറിയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. അഗസ്ത്യകൂടം അപൂർവമായ സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും വന്യമൃഗങ്ങളുടെയും വാസസ്ഥലമാണ്.അതേ.. ഇവിടെ വീശിയടിക്കുന്ന കാറ്റിന് ഔഷധങ്ങളുടെ പുനര്‍നവമായ  സുഗന്ധമാണ്‌ …. ആകാശം മുട്ടിയുരുമ്മി നില്‍ക്കുന്നപാറക്കെട്ടുകളില്‍ നിന്നു പൊടിഞ്ഞ് ഒഴുകുന്ന തീര്‍ഥജലം…അന്തരീക്ഷത്തില്‍ മൃതസഞ്ജീവനി മന്ത്രത്തിന്റെ അലയൊലികള്‍…ആകാശത്ത് കാടിനെ മുത്തമിടുന്ന മഞ്ഞുപാളികളുടെയും വെള്ളിനൂലുപോലെ നീണ്ടുകിടക്കുന്ന കാട്ടരുവികളില്‍ നിന്നു കുതിച്ചു ചാടുന്ന വെള്ളch ചാട്ടങ്ങളുടെയും വിസ്മയ്ക്കാഴ്ച….

ഇത് അഗസ്ത്യമല…ഒരു പര്‍ണ്ണശാലയുടെ വിശുദ്ധിയും പ്രകൃതിയുടെ അമേയമായ സൌന്ദര്യവും സമ്മേളിക്കുന്ന പുണ്യഭൂമി.

പൂത്തുലഞ്ഞു നില്‍ക്കുന്ന കാടും ഹൃദയഹാരിയായ പുല്‍മേടുകളും താണ്ടി മഞ്ഞു പെയ്യുന്ന മലമുകളിലെത്തിയാല്‍ പ്രകൃതി നമ്മളോട് അലിഞ്ഞു ചേരുന്നു. മലമടക്കുകള്‍ താണ്ടിയെത്തിയ ക്ലേശപൂര്‍ണ്ണമായ യാത്രയുടെ ക്ഷീണം ഇവിടത്തെ കാട്ടില്‍ അലിഞ്ഞലിഞ്ഞു ഇല്ലാതാവുന്നു.

സഹ്യാദ്രിയുടെ തെക്കേ അറ്റത്തു പ്രകൃതിയുടെ പ്രതിരോധമെന്ന പോലെ ഉയര്‍ന്നു നല്‍ക്കുന്ന അഗസ്ത്യമല കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപിച്ചു കിടക്കുന്നു. ആനമുടി കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്. സമുദ്രനിരപ്പില്‍ നിന്നു 1890 അടിയോളം ഉയര്‍ന്നു നില്‍ക്കുന്ന അഗസ്ത്യമല അപൂര്‍വ ഔഷധ സസ്യങ്ങളുടെയും ജൈവവൈവിധ്യങ്ങളുടെയും കലവറയാണ്.

നനവാര്‍ന്ന പാറയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഇവിടത്തെ വനമണ്ണ് നൂറ്റാണ്ടുകളുടെ പരിണാമത്തിലൂടെ സ്പോഞ്ച് പോലെ ആയി തീര്‍ന്നിരിക്കുന്നു. വിദേശജൈവജാതികളുടെ കടന്നു കയ റ്റമില്ലാത്ത അഗസ്ത്യമലയും മഴക്കാടുകളും ലോകശ്രദ്ധയിലേക്ക്  നീങ്ങുകയാണ്. ലക്ഷണമൊത്ത ജൈവസംരക്ഷണ മേഖലയായി ഈ കൊടുമുടിയെ യുനെസ്കോ പ്രഖ്യാപിച്ചിട്ടുണ്ട്. അഗസ്ത്യമുനി ഇപ്പോഴും ഇവിടെ തപസ്സനുഷ്ടിക്കുന്നു  എന്നാണ്‌  പലരും വിശ്വസിക്കുന്നത്.

അഗസ്ത്യമുനിയുടെയും ശിഷ്യഗണങ്ങളുടെയും ആവാസ കേന്ദ്രം  എന്ന നിലയിലും ആയുര്‍വേദത്തിന്റെ സിരാകേന്ദ്രം എന്ന നിലയിലും അഗസ്ത്യമല ഇതിഹാസങ്ങളില്‍ വിരചിതമാണ്. ഭാഗവതത്തിലെ ഗജേന്ദ്രമോക്ഷത്തില്‍ അഗസ്ത്യകൂടത്തെക്കുറിച്ച് വര്‍ണ്ണനയുണ്ട്‌.

അഗസ്ത്യമലയിലെക്കുള്ള യാത്ര വിവിധ ആവാസവ്യവസ്ഥകളുള്ള വനങ്ങളിലൂടെയാണ്. ചെറുമരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന സവാള പുല്‍മേടുകളും, നനവാര്‍ന്ന നിത്യഹരിത വനങ്ങളും, ചോലക്കാടുകളും ഒക്കെയുള്ള അഗസ്ത്യമല ദര്‍ശനം തീര്‍ഥാടകരുടെ മനസ്സില്‍ വേറിട്ടൊരു അനുഭവമാകും. ഭക്തിയും  പ്രപഞ്ചസൗന്ദര്യവും ഒന്നു ചേര്‍ന്നൊരു വിശ്വാസമാണ് അഗസ്ത്യമല നല്‍കുന്നത്. ഈ തീര്‍ഥാടനം ആയുരാരോഗ്യസൗഖ്യത്തിനുള്ള  ഏറ്റവും നല്ല മാര്‍ഗമായി ഭക്തര്‍ കരുതുന്നു.

കേരളത്തില്‍ വ്യത്യസ്ത മലമ്പാതകളിലൂടെയാണ് തീര്‍ഥാടകര്‍ മല കയറുന്നത്. തമിഴര്‍ അംബാസമുദ്രത്തില്‍  നിന്നു തമിഴ്നാട്ടിലെ വനാന്തര്‍ഭാഗത്തുകൂടി അഗസ്ത്യമലയിലെത്തുന്നു. കാനന മധ്യത്തിലൂടെ ഒരുപാടു പ്രകൃതി സൌന്ദര്യം കണ്‍ കു ളിര്‍ക്കെ കാണാന്‍ തീര്‍ഥാടകര്‍ക്ക് കഴിയുന്നത് നെയ്യാറിന്റെ ഹൃദയത്തിലൂടെയുള്ള യാത്രയിലാണ്. പ്രകൃതി പോലും കോ രിത്തരിച്ചു പോകുന്ന പുളിവിഴുന്നാംചെന്ന വെള്ളചാട്ടത്തിനരികിലൂടെയുള്ള യാത്ര  തീര്‍ഥാടകര്‍ക്ക് വശ്യസുന്ദരമായ കാഴ്ചകള്‍ ഒരുക്കുന്നു.

യാത്രയില്‍ തീര്‍ഥാടകര്‍ ഇറങ്ങിച്ചെല്ലുന്നത് പ്രകൃതിയുടെ നിഗൂഡതതയിലേക്കാണ് . ഏഴു മടക്കന്തെരിയും താണ്ടി അതിരുമാലയിലൂടെയാണ് അഗസ്ത്യമലയുടെ നിറുകയിലെത്തുന്നത്.

പര്‍വതത്തിന്റെ കിഴക്കുഭാഗത്തുകൂടി മാത്രമേ മലമുകളില്‍ എത്താന്‍ കഴിയൂ. ബാക്കി  മൂന്നു ഭാഗവും ചെങ്കുത്തായ ചെരിവുകള്‍ ആണ്. അഗസ്ത്യമലയിലെ ഒരു വിശേഷപ്പെട്ട ദിനമാണ് കുംഭ മാസത്തിലെ ശിവരാത്രി . ഈ നാളില്‍ ഉറങ്ങാതിരുന്ന് അര്‍ദ്ധരാത്രിയിലെ ചന്ദ്രോദയം കാണുന്നത്  പുണ്യമായി ഭക്തര്‍ കരുതുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് മലമുകളില്‍ സ്ഥാപിച്ച അഗസ്ത്യവിഗ്രഹത്ത്തില്‍ പൂജ നടത്തിയ ശേഷമാണ് ഭക്തര്‍ മലയിറങ്ങുന്നത്.

പ്രകൃതിയെ സ്നേഹിക്കുന്ന ആര്‍ക്കും അത്ര പെട്ടെന്ന് ഈ മലയോടു വിട പറഞ്ഞിറങ്ങാന്‍ കഴിയില്ല.   

. ബുക്കിങ്ങിന്: www.forest.kerala.gov.in (2020 ബുക്കിംഗ് കഴിഞ്ഞു, ഇനി 2021) കൂടുതൽ വിവരങ്ങൾക്: Wild life warden Agastyavanam biological park Tel: 0471 236860, 2272182

ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കേരള ചരിത്രത്തിലെ ഒരേട്....


ശരിയ്ക്കും 200 വർഷം  മുൻപ് തിരുവിതാംകൂർ മഹാറാണി ഗൗരി പാർവതി ബായി മൂന്നു മഹാമാരികളെ  നേരിട്ടത് ഇങ്ങനെ...

ഇന്നത്തെ പോലെ പകർച്ചവ്യാധിയിൽ ഭരണകൂടം പകച്ചു നിന്ന ഒരു കാലമുണ്ടായിരുന്നു പണ്ട് രണ്ടു നൂറ്റാണ്ടു മുൻപേ തിരുവതാംകൂറിനും  ! 

1819-ൽ ബംഗാളിൽ തുടക്കം കുറിച്ച കോളറ മുംബൈയിലും ബെംഗളൂരുവിലും പടർന്നതോടെ അതു തിരുവതാംകൂറിലെത്തുമെന്ന ഭീതി പരന്നപ്പോൾ അന്നു മഹാറാണി ഗൗരി പാർവതി ബായി ഒട്ടും മടിക്കാതെ  ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായം തേടി.

 മഹാനഗരങ്ങളിൽ പടർന്നു പിടിച്ച ആ മഹാവ്യാധിയെ നേരിടാൻ അവിടെ വിദേശിയരും സ്വദേശിയരുമായ ഡോക്ടർമാർ ചികിത്സാരംഗത്ത് സജീവമായ വാർത്തകൾ കേട്ടാണ് മഹാറാണി തിരുവിതാംകൂറിൽ കോളറയെ പ്രതിരോധിക്കാനുള്ള മുൻകരുതലെടുത്തത്. ഡോ. ബ്രൗൺ, ഡോ .ഗെൽ, ഡോ .മുത്തുസ്വാമി എന്നിങ്ങനെ അലോപ്പതി ചികിത്സ പരിചയിച്ച ഏതാനും  പേർ മാത്രമാണ് അന്നു തിരുവിതാംകൂറിലുണ്ടായിരുന്നത്.

 കോളറക്കെതിരെയുള്ള പ്രതിരോധ മരുന്ന് ചെന്നൈയിൽ നിന്ന് ഇവിടെ എത്തിച്ച ശേഷം തിരുവിതാംകൂറിലുള്ള നാട്ടുവൈദ്യന്മാരുടെ വൈദ്യ ശാലകളിലൂടെയാണു വിതരണം ചെയ്തത്. അലോപ്പതി മരുന്ന് കഴിച്ചു ശീലിച്ചിട്ടില്ലാത്ത അന്നത്തെ ജനങ്ങൾക്ക് അതെങ്ങനെ കഴിയ്ക്കണമെന്ന 
നിർദേശം നൽകുന്നതിന് മേൽപ്പറഞ്ഞ ഡോക്ടർമാർ നാട്ടുവൈദ്യന്മാരെ പരിശീലിപ്പിക്കൂകയാണ് ആദ്യം ചെയ്യേണ്ടതെന്ന ഉത്തരവിറക്കിയത് കൊ.വ. 994 തുലാമാസം 12 ന് ദിവാൻ ജനാർദനരായർ വെങ്കിട്ടരായരായിരുന്നു.

ഡോ. ബ്രൗണിന് കമ്പനി നൽകിയ 460 രൂപ കൂടാതെ വസൂരി ‘കീറി വയ്പാൻ’ 200 രൂപയും നിത്യ ചിലവിന് 200 രൂപയും ശമ്പളമായി നൽകിയാണു തിരുവനന്തപുരത്തു താമസിപ്പിക്കുവാൻ അന്നു തീരുമാനമെടുത്തത്. രോഗികൾക്ക് മരുന്നു കൊടുക്കാൻ പരിശീലനം ലഭിച്ചവരെ ‘മെഡിക്കൽ പ്യൂപ്പിൾ’ എന്ന തസ്തികയിൽ നിയമിച്ചിരുന്നു.

 തിരുവിതാംകൂറിന്റെ തെക്കും വടക്കുമായ മലയോര മേഖലകളിൽ ഇടയ്ക്കിടെ പടർന്നു പിടിച്ച മലമ്പനിയും വസൂരിയും കാരണം നിരവധി പേർ മരിയ്ക്കുന്നതിനിടയിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയ കോളറയുടെ വരവ്. 

ഈ മൂന്നു മഹാ പകർച്ച വ്യാധികൾക്കു നാട്ടുവൈദ്യം കൊണ്ട് പരിഹാരമാവില്ലെന്ന ചിന്തയിലാണു തിരുവിതാംകൂറിൽ ആദ്യമായി ധർമാശുപത്രികൾ സ്ഥാപിച്ചത്. കോട്ടയ്ക്കകത്ത് പട്ടാള ആശുപത്രി കൊ .വ 994 ലും കൊല്ലത്ത് ധർമാശുപത്രി 995 ലും നാഗർകോവിലിൽ 1015 ലും സ്ഥാപിക്കാൻ തുടങ്ങി.അങ്ങനെ കേരളത്തിലെ ആ മൂന്ന് മഹാമാരികൾക്കും അന്ന് ശമനം കുറിപ്പിച്ചു.

മഹാറാണി ഗൗരി പാർവതി ബായിയുടെ ഭരണ കാലഘട്ടം (1815 -1829 )  ഏറെ മാറ്റങ്ങൾ കേരള സമൂഹത്തിൽ ഉണ്ടാക്കി . കേരളീയർക്കെല്ലാം വീടുകൾ ഓടു മേയാൻ അനുമതി നൽകിയത് ഈ മഹാറാണിയാണ് .കൂടാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സ്വർണം വെള്ളിയാഭരണങ്ങൾ ധരിക്കാനുള്ള അനുവാദവും , നായർ സ്ത്രീകൾക്കു മാത്രമുണ്ടായിരുന്ന ആഭരണ ലൈസൻസ് (അടിയറ പണം ) നിർത്തലാക്കിയതും വിപ്ലവ കരമായ തീരുമാനമായിരുന്നു . 

കൂടാതെ ക്രിസ്ത്യൻ പൗരന്മാർക്ക് ഞായറാഴ്ച മതപരമായ ചടങ്ങുകളിൽ സംബന്ധിക്കാൻ ഒഴിവു നൽകി. ക്രിസ്ത്യൻ മിഷിനറിമാർക്ക് കേരളത്തിൽ പ്രവർത്തന സ്വാതന്ത്ര്യവും സൗജന്യ നിരക്കിൽ പള്ളികൾ സ്ഥാപിക്കാൻ ഭൂമി പതിച്ചു നല്കാൻ അനുമതിയും നൽകി .

റാണിയുടെ യാത്രകളിൽ വിളക്കുകാട്ടികളായി മാറുമറക്കാത്ത സ്ത്രീകളെ ഉപയോഗിച്ചിരുന്നത് അവർ നിർത്തലാക്കി.
കേരളത്തിൽ ആദ്യമായി കാപ്പി കൃഷി തുടങ്ങിയത് മഹാറാണിയുടെ കാലത്താണ്. കോളറക്കും വസൂരിക്കുമെതിരെ വാക്‌സിനേഷൻ സമ്പ്രദായം തുടങ്ങിയതും അവർ തന്നെ .

എട്ടുകെട്ടുകൾക്കും നാലുകെട്ടുകൾക്കും ഉണ്ടായിരുന്ന സ്പെഷ്യൽ തീരുവ ഇല്ലാതാക്കിയതും പല്ലക്കിലും കാള -കുതിര വണ്ടികളിലും ആനപ്പുറത്തും അവരുടെ ധനസ്ഥിതിയനുസരിച്ചു യാത്ര ചെയ്യാനുള്ള അനുമതിയും അവർ നൽകി. അയൽരാജ്യമായ സിലോണുമായി ജാഫ്‌ന പുകയില വാങ്ങാനുള്ള വ്യാപാര കരാറും മഹാറാണിയുടെ ഭരണകാലത്താണ്. 

അന്നത്തെ തിരുവിതാംകൂറിനെ എങ്ങനെ നമിക്കാതിരിക്കും നാം ........................... (കടപ്പാട്  )


തൃശ്ശൂര്‍നഗരത്തിന്റെ ചരിത്രം


“തൃശ്ശിവപേരൂർ” എന്ന പദം ലോപിച്ചാണ് തൃശ്ശൂർ എന്ന വാക്ക് ഉടലെടുത്തത് എന്ന് കരുതപ്പെടുന്നു. പട്ടണമധ്യത്തിലെ ഉയര്‍ന്ന പ്രദേശത്തുള്ള വടക്കുംനാഥക്ഷേത്രത്തില്‍ നിന്നു വശങ്ങളിലേയ്ക്ക് താഴോട്ടു ചരിഞ്ഞിറങ്ങുന്ന ഘടനയാണ് തൃശ്ശൂര്‍ നഗരത്തിന്റേത്. പൗരാണികതയുറങ്ങുന്ന തൃശ്ശിവപേരൂര്‍പട്ടണം പുരാതനകാലത്ത് ‘വൃഷഭാദ്രിപുരം’ എന്നും ‘തെന്‍കൈലാസം’ എന്നുമൊക്കെ അറിയപ്പെട്ടിരുന്നു. പുരാതനകാലം മുതൽ തെക്കേഇന്ത്യയിലെ രാഷ്ട്രീയചരിത്രത്തിൽ തൃശ്ശൂർജില്ല സുപ്രധാനമായ പങ്കുവഹിച്ചിരുന്നു. വഞ്ചിനാട് ആസ്ഥാനമാക്കി കേരളത്തിന്റെ ഭൂരിഭാഗവും അധീനതയിലാക്കി ഭരിച്ചിരുന്ന സംഘകാലചേരരാജവംശത്തിന്റെ ചരിത്രവുമായി ഈ നഗരത്തിന്റെ പുരാതനചരിത്രം ഇഴചേര്‍ന്നുകിടക്കുന്നു. ഇപ്പോഴത്തെ തൃശ്ശൂർജില്ലയുടെ മുഴുവന്‍ഭാഗങ്ങളും അക്കാലത്ത് ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പിന്നീട് അവസാനത്തെ പെരുമാൾ നാട്ടുരാജ്യങ്ങൾ വിഭജിച്ച് നല്കിയപ്പോള്‍ തൃശ്ശൂർ കൊച്ചിരാജ്യത്തിന്റെ (പെരുമ്പടപ്പ് സ്വരൂപം) ഭാഗമായി . പുരാതന, മധ്യകാലഘട്ടങ്ങളിൽ കേരളവും പുറംലോകവും തമ്മിലുള്ള വ്യാപാരബന്ധം വളർത്തിയെടുക്കുന്നതിൽ സുപ്രധാനപങ്കുവഹിച്ചുവെന്ന് ജില്ലയ്ക്ക് അവകാശപ്പെടാൻ കഴിയും. ജില്ലയിലെ തുറമുഖകേന്ദ്രമായിരുന്ന കൊടുങ്ങല്ലൂര്‍ പണ്ടുമുതൽക്കേ പ്രമുഖ വാണിജ്യ-വിപണനകേന്ദ്രമായിരുന്നു. പില്‍ക്കാലത്ത് മലബാറിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ച ക്രിസ്ത്യന്‍, യഹൂദര്‍, മുസ്ളിം എന്നീ മൂന്നു സമുദായങ്ങൾക്കും അഭയം നൽകി സ്വീകരിച്ച പാരമ്പര്യവും ഈ നാടിനു സ്വന്തം. ഇന്ത്യയിലെ ആദ്യത്തേതെന്നു കരുതുന്ന മുസ്ലിം പള്ളിയായ ചേരമാൻപള്ളി കൊടുങ്ങല്ലൂരില്‍ സ്ഥിതിചെയ്യുന്നു. വിശുദ്ധ തോമസ്‌‌ശ്ലീഹ സ്ഥാപിച്ചതായി പറയപ്പെടുന്ന പാലയൂർ തീർത്ഥാടനകേന്ദ്രവും അഴീക്കോട് മാർത്തോമ്മപള്ളിയും തൃശ്ശൂരിനെ പ്രശസ്തമാക്കി.

ഒൻപതാം നൂറ്റാണ്ട് മുതൽ

ഒൻപതാം നൂറ്റാണ്ട് മുതൽ പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലെ ജില്ലയുടെ ചരിത്രം മഹോദയപുരത്തെ കുലശേഖരന്‍മാരുടെ ചരിത്രത്തിലേയ്ക് വിരല്‍ചൂണ്ടുന്നു. പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ക്കുള്ള ചരിത്രം പെരുമ്പടപ്പ് സ്വരൂപത്തിന്റെ ഉദയത്തിന്റെയും വളർച്ചയുടെയും കഥ പറയുന്നു. സുദീര്‍ഘവും സംഭവബഹുലവുമായ ഈ കാലഘത്തില്‍ പെരുമ്പടപ്പ് സ്വരൂപത്തിന് മഹോദയപുരത്തിലും (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ആസ്ഥാനം ഉണ്ടായിരുന്നു, ‘ശിവവിലാസം’ പോലുള്ള ചില പുരാതനകൃതികളില്‍ ‘കേരളചക്രവർത്തി’ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ‘പെരുമ്പടപ്പ് മൂപ്പിലി’ന്റെ അധീശത്വം തെക്കന്‍കേരളത്തിലേയും മധ്യകേരളത്തിലേയും നാടുവാഴികളില്‍ പലരും അംഗീകരിച്ചിരുന്നു.യുദ്ധങ്ങളാലും പോരാട്ടങ്ങളാലും കലുഷിതമായ പതിനാല്-പതിനഞ്ച് നൂറ്റാണ്ടുകളില്‍ കോഴിക്കോട് സാമൂതിരിമാര്‍ ഇന്നത്തെ തൃശ്ശൂർജില്ലയുടെ വലിയൊരു ഭാഗം ഏറ്റെടുത്തു. പില്‍ക്കാലത്ത് ഇവിടെ ആധിപത്യം സ്ഥാപിച്ച പോർച്ചുഗീസുകാര്‍ പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദുര്‍ബലമായതോടെ യൂറോപ്യൻ ശക്തികളായ ഡച്ചുകാരും ഇംഗ്ലീഷുകാരും ഇവിടെയെത്തി. പെരുമ്പടപ്പുസ്വരൂപത്തിന്റെ ആഭ്യന്തരപ്രശ്നങ്ങള്‍ കേരളത്തില്‍ വേരൂന്നാന്‍ ഡച്ചുകാരെ സഹായിച്ചു.കൊച്ചിരാജാവ് അന്ന് താമസിച്ചിരുന്ന വടക്കേക്കരകോവിലകം സാമൂതിരി അസൂത്രിതമായി പിടിച്ചെടുത്തതിനെ തുടര്‍ന്ന് ക്രി.വ. 1750 മുതൽ 1762 വരെ തൃശ്ശൂരും വടക്കുന്നാഥക്ഷേത്രവും സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. വടക്കേക്കരകോവിലകം (ഇപ്പോഴത്തെ ശക്തൻതമ്പുരാൻകൊട്ടാരം) ആയിരുന്നു ആ കാലത്തെ ഭരണകേന്ദ്രം. പിന്നീട് ശക്തൻതമ്പുരാൻ വരുന്നതുവരെ സാമൂതിരിമാരോടു വിധേയരായ പെരുമനം, വടക്കുന്നാഥൻ യോഗാതിരിപ്പാടുമാരുടെ കൈകളിലായി തൃശ്ശൂരിന്റെ ഭരണം. ഇക്കാലത്താണ് ടിപ്പുസുൽത്താന്റെ കേരളത്തിലെ പടയോട്ടം (1789) ഉണ്ടായത്. തൃശ്ശൂരിലേയും പ്രാന്തപ്രദേശങ്ങളിലേയും പൊതുജീവിതത്തെ സ്വാധീനിച്ച പ്രമുഖശക്തിയായിരുന്നു നമ്പൂതിരിഇല്ലങ്ങള്‍. ഈ ഇല്ലങ്ങൾ തിരഞ്ഞെടുക്കുന്ന യോഗാതിരിപ്പാടുകളായിരുന്നു അക്കാലത്ത് പെരുമനം, വടക്കുംനാഥൻ എന്നീ ദേവസ്വങ്ങളുടെ ഭരണംകയ്യാളിയിരുന്നത്. സാമൂതിരിമാരോടു വിധേയരായിരുന്ന ഇവരുടെ അധികാരം 1761ല്‍ സാമൂതിരിയുടെ പുറത്താകലിനുശേഷം കൊച്ചിരാജാവ് നിര്‍ത്തലാക്കുകയും ദേവസ്വങ്ങളുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.

തൃശ്ശൂര്‍നഗരത്തിന്റെ ശില്പി

ശക്തൻതമ്പുരാന്‍-

ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് നാശനഷ്ടങ്ങളുണ്ടായ തൃശ്ശൂരിനെ പുന:രുദ്ധരിച്ചത് 1790-ൽ കൊച്ചിരാജാവായി അവരോധിക്കപ്പെട്ട രാമവർമ്മ മഹാരാജാവ് (1790-1805) ആയിരുന്നു. ‘ശക്തൻതമ്പുരാന്‍’ എന്നറിയപ്പെട്ട ഈ ഭരണാധികാരിയുടെ രംഗപ്രവേശനത്തോടെ കൊച്ചിയുടേയും ജില്ലയുടേയും ചരിത്രത്തിലെ ആധുനികകാലഘട്ടം ആരംഭിച്ചു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ പേരിനും പ്രശസ്തിക്കും കാരണമായത് ശക്തൻതമ്പുരാൻ എന്ന രാമവർമ്മ രാജാവാണ്. ‘വടക്കേക്കര കൊട്ടാരം’ എന്നറിയപ്പെട്ടിരുന്ന ശക്തൻതമ്പുരാൻകൊട്ടാരം തൃശ്ശൂർ നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്നു. കേരള-ഡച്ച് ശൈലിയിലുള്ള ഈ കൊട്ടാരം 1795 ൽ ശക്തൻതമ്പുരാനാണ് പുനർനിർമിച്ചത്. ‘കൊച്ചിയുടെ സുവർണ്ണകാലഘട്ടം’ എന്നറിയപ്പെട്ടിരുന്ന ശക്തൻതമ്പുരാന്റെ ഭരണകാലത്ത് (എ.ഡി.1790-1805) ഭരണസിരാകേന്ദ്രമായിരുന്നു ‘വടക്കേച്ചിറകോവിലകം’ എന്നറിയപ്പെട്ടിരുന്ന ഈ കൊട്ടാരം. (2005 ൽ കേരളസർക്കാർ മ്യൂസിയമായി പ്രഖ്യാപിച്ച കൊട്ടാരത്തിന്റെ ഇപ്പോഴത്തെ സംരക്ഷണച്ചുമതല ആർക്കിയോളജിക്കൽഡിപ്പാർട്ടുമെന്റിനാണ്.).പതിനെട്ടാംനൂറ്റാണ്ടിന്റെ അവസാനത്തോടെ ഫ്യൂഡൽപ്രഭുത്വം ക്ഷയിക്കുന്നതിനും രാജവാഴ്ച പ്രബലമാകുന്നതിനും ശക്തൻതമ്പുരാന്റെ ഭരണം കാരണമായി. തന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ശക്തമായ ഭരണനിർവ്വഹണം നടത്തിയ രാജാവായിരുന്നു ഇദ്ദേഹം. ഫ്യൂഡൽപ്രഭുത്വത്തിനെതിരെയുള്ള നടപടികളിലൂടേയും ഭരണപരിഷ്കാരങ്ങളിലൂടേയും ശക്തന്‍തമ്പുരാന്‍ മധ്യകാലഘട്ടത്തില്‍നിന്നു കൊച്ചിരാജ്യത്തെ പുരോഗതിയുടെ ആധുനികകാലത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തി. ലോകപ്രശസ്തമായ തൃശ്ശൂർപൂരത്തിന് തുടക്കം കുറിച്ചത് ശക്തൻതമ്പുരാനാണ്.ശക്തൻ തമ്പുരാൻ കൊട്ടാരം (വടക്കേക്കര കൊട്ടാരം) കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കൊച്ചിരാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവർമ്മ തമ്പുരാൻ ഈ കൊട്ടാരം കേരള-ഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795-ൽ പുനർനിർമ്മിച്ചു. കൊച്ചി രാജ്യത്തെ പ്രശസ്തനായ രാജാവായിരുന്ന ശക്തൻ തമ്പുരാനും ഈ കൊട്ടാരം പുനരുദ്ധരിച്ചു. ഈ കൊട്ടാരം കൊച്ചിരാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു. കൊട്ടാരത്തിനോട് അനുബന്ധിച്ച് ഒരു ഉദ്യാനവും സർപ്പകാവും ഉണ്ട് . കൊട്ടാരത്തിലെ ഈ ഉദ്യാനത്തോട് അനുബന്ധിച്ച് ഒരു വലിയ ചിറയുണ്ട്(കുളം). വടക്കേച്ചിറ എന്നാണ് അറിയപ്പെടുന്നത്. കഠിന വേനൽകാലത്തും വറ്റാത്ത ഈകുളം തൃശൂർ നഗരത്തിന്റെ കുടിവെള്ളപദ്ധതികളിൽ ഉൾപ്പെട്ടതാണ്. ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ കൊട്ടാരം സന്ദർശകർക്കായി തുറന്നുകൊടുക്കുന്നുണ്ട്.

ശക്തൻ തമ്പുരാൻ കൊട്ടാരം(വടക്കേക്കര കൊട്ടാരം) കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കൊച്ചിരാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവർമ്മ തമ്പുരാൻ ഈ കൊട്ടാരം കേരള-ഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795-ൽ പുനർനിർമ്മിച്ചു. കൊച്ചി രാജ്യത്തെ പ്രശസ്തനായ രാജാവായിരുന്ന ശക്തൻ തമ്പുരാനും ഈ കൊട്ടാരം പുനരുദ്ധരിച്ചു. ഈ കൊട്ടാരം കൊച്ചിരാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു. കൊട്ടാരത്തിനോട് അനുബന്ധിച്ച് ഒരു ഉദ്യാനവും സർപ്പകാവും ഉണ്ട് . കൊട്ടാരത്തിലെ ഈ ഉദ്യാനത്തോട് അനുബന്ധിച്ച് ഒരു വലിയ ചിറയുണ്ട്(കുളം). വടക്കേച്ചിറ എന്നാണ് അറിയപ്പെടുന്നത്. കഠിന വേനൽകാലത്തും വറ്റാത്ത ഈകുളം തൃശൂർ നഗരത്തിന്റെ കുടിവെള്ളപദ്ധതികളിൽ ഉൾപ്പെട്ടതാണ്. ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ കൊട്ടാരം സന്ദർശകർക്കായി തുറന്നുകൊടുക്കുന്നുണ്ട്.

ഇരുപതാം നൂറ്റാണ്ടില്‍

ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ രാജ്യത്തുണ്ടായ ദേശീയതയുടേയും രാഷ്ട്രീയാവ ബോധത്തിന്റേയും കാഹളം തൃശ്ശൂരിലും അലയടിച്ചു. 1919-ല്‍ തന്നെ ഇൻഡ്യൻനാഷണൽ കോൺഗ്രസിന്റെ കമ്മിറ്റി തൃശ്ശൂരിൽ പ്രവർത്തിച്ചിരുന്നു. 1921 ലെ നിസ്സഹകരണപ്രസ്ഥാനത്തിൽ തൃശ്ശൂർനഗരത്തിലേയും ജില്ലയിലെ പല സ്ഥലങ്ങളിലേയും അനേകം പേര്‍ സജീവമായി പങ്കെടുക്കുകയും അറസ്റ്റുവരിക്കുകയും ചെയ്തു.തൊട്ടുകൂടായ്മയ്ക്കെതിരെയും എല്ലാവർക്കും ക്ഷേത്രപ്രവേശനത്തിനുവേണ്ടിയും രാജ്യത്തുണ്ടായ ജനമുന്നേറ്റത്തിന്റെ മുൻനിരയിൽ തൃശ്ശൂർജില്ല ഉണ്ടായിരുന്നു. കെ.കേളപ്പന്റേയും എ.കെ.ഗോപാലന്റേയും നേതൃത്വത്തിൽ നടന്ന ഗുരുവായൂർസത്യാഗ്രഹം (1931–32) ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ മുഹൂർത്തമാണ്. 1941 ജനുവരി 26 ന് വി.ആർ.കൃഷ്ണൻഎഴുത്തച്ഛന്റെ നേതൃത്വത്തിൽ ചെറുപ്പക്കാരായ സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിലവിൽവന്ന ‘കൊച്ചിപ്രജാമണ്ഡലം’ എന്ന രാഷ്ടീയ സംഘടനയുടെ ആഹ്വാനമനുസരിച്ച് 1946 ജൂലൈ 29ന് കൊച്ചിയിൽ ഉത്തരവാദിത്വഭരണം ആവശ്യപ്പെട്ട്‌ ഉത്തരവാദിത്വദിനം ആചരിക്കപ്പെട്ടു. നിയമസഭാംഗങ്ങൾ രാജിവെയ്ക്കുകയും മന്ത്രിമാരുടെ കൗൺസിലിനെതിരെ ഉയര്‍ന്ന അവിശ്വാസപ്രമേയം വൻഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെടുകയും ചെയ്തു. ഇതേതുടർന്ന് മന്ത്രിമാർ രാജിവെച്ചു. നിയമസമാധാനവും ധനകാര്യവുമൊഴികെയുള്ള വകുപ്പുകൾ നിയമസഭ തിരഞ്ഞെടുക്കുന്ന മന്തിസഭയ്ക്ക്‌ നൽകാമെന്ന് മഹാരാജാവ്‌ അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പനമ്പിള്ളി, സി.ആർ.ഇയ്യുണ്ണി, സഹോദരൻ അയ്യപ്പൻ, ടി.കെ.നായർ എന്നിവർ മുഖ്യഅംഗങ്ങളായി 1946 ല്‍ ആദ്യത്തെ ജനകീയമന്ത്രിസഭ കൊച്ചിയിൽ നിലവിൽ വന്നു.തൃശൂർജില്ലയുടെ സിംഹഭാഗവും (മലബാറിലായിരുന്ന ചാവക്കാട് ഒഴികെയുള്ള പ്രദേശങ്ങൾ) മുമ്പ് കൊച്ചിസംസ്ഥാനത്തിൽ ഉൾപ്പെട്ടിരുന്നു. ‘കോവിലകത്തും‍വാതുക്കൽ’ എന്നറിയപ്പെട്ടിരുന്ന 10 താലൂക്കുകളാണ് കൊച്ചിയിൽ ഉണ്ടായിരുന്നത്. 1860-ൽ ഈ താലൂക്കുകൾ പുന:സംഘടിപ്പിച്ച് എണ്ണം ആറായി കുറച്ചു. 1949 ജൂലൈ-1-നു കൊച്ചിസംസ്ഥാനം തിരുവതാംകൂറുമായി സംയോജിപ്പിച്ചതോടെ തൃശ്ശൂർ തിരു-കൊച്ചിസംസ്ഥാനത്തിന്റെ ഭാഗമായി. ആറുതാലൂക്കുകളും കോട്ടയംജില്ലയുടെ ഭാഗമായ കുന്നത്തുനാട്താലൂക്കും ചേർത്ത് തൃശ്ശൂർജില്ല രൂപവത്കരിച്ചു. 1956-ൽ കേരള സംസ്ഥാനപ്പിറവിയോടെ ജില്ലയ്ക്ക് ചില മാറ്റങ്ങളുണ്ടായി. ചില താലൂക്കുകൾ പുന:സംഘടിപ്പിക്കപ്പെട്ടു. പഴയ മലബാർപ്രദേശമായിരുന്ന പൊന്നാനിതാലൂക്കിന്റെ ചില ഭാഗങ്ങൾ (ഇന്നത്തെ ചാവക്കാട് താലൂക്ക്) തൃശ്ശൂർജില്ലയോട് കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യാനന്തര കാലഘട്ടം

1947 ൽ ഇന്ത്യ ബ്രിട്ടീഷുകാരുടെ കോളനിഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. ഇന്ത്യൻയൂണിയനിൽ ചേരുന്ന ആദ്യ നാട്ടുരാജ്യമാണ് കൊച്ചി. സ്വാതന്ത്ര്യത്തിനു ശേഷം ഇ.ഇക്കണ്ടവാര്യർ കൊച്ചിയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി. ജനാധിപത്യപ്രസ്ഥാനങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന മറ്റ് പ്രമുഖരായിരുന്നു കെ.പി.മാധവൻനായർ, പി.ടി.ജേക്കബ്, സി.അച്യുതമേനോൻ, പനമ്പിള്ളി ഗോവിന്ദമേനോൻ. 1949 ൽ കൊച്ചിയും തിരുവിതാംകൂറും ലയിച്ച് ‘തിരു-കൊച്ചി’സംസ്ഥാനം രൂപംകൊണ്ടു. പറവൂർ ടി.കെ.നാരായണപിള്ള ‘തിരു-കൊച്ചി’യുടെ ആദ്യത്തെ മുഖ്യമന്ത്രിയായി. 1955 ലെ സംസ്ഥാനപുന:സംഘടനാ ആക്ടിന്റെ അടിസ്ഥാനത്തിൽ 1956 നവംബർ 1ന് തിരുവിതാംകൂർ-കൊച്ചി, മലബാർ, കാസർകോട് എന്നിവ സംയോജിപ്പിച്ച് ഐക്യകേരളസംസ്ഥാനം നിലവിൽ വന്നു.
കടപ്പാട്  നികേഷ്

സർക്കസ് ഇന്ന് ലോക സര്‍ക്കസ്‌ ദിനം


ഏപ്രില്‍ മാസം മൂന്നാമത്തെ ശനിയാഴ്ച്ചയാണ്‌ ലോക സര്‍ക്കസ്‌ ദിനം ആയി ആചരിക്കുന്നത്‌. പരിശീലനം ലഭിച്ച മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദര്‍ശനം, സൈക്കിള്‍ അഭ്യാസ പ്രകടനങ്ങള്‍,സംഗീതജ്ഞര്‍,നര്‍ത്തകര്‍,മാന്ത്രികന്മാര്‍,അതുപോലെ മറ്റ് വസ്തു കൌശലങ്ങള്‍, സ്റ്റണ്ട്-ഓറിയെന്റഡ് എന്നിവ ഉള്‍പ്പെടെയുള്ള പ്രകടനങ്ങളുമായി വിവിധ വിനോദ പരിപാടികള്‍ അവതരിപ്പിച്ച്‌ നാടുനീളം സഞ്ചരിക്കുന്ന സംഘത്തെയാണ് സര്‍ക്കസ് എന്നു സാധാരണയായി പ്രതിപാദിക്കുന്നത്.ചിലപ്പോള്‍ സര്‍ക്കസ് കൂടാരത്തിലെ അഭ്യാസികള്‍ നടത്തുന്ന പ്രകടങ്ങളെയും ഈ പദമുപയോഗിച്ചു പ്രതിപാദിക്കാറുണ്ട്.സര്‍ക്കസ് എവിടെയാണ് ഉത്ഭവിച്ചതെന്നോ എത്ര പഴക്കമുണ്ടെന്നോ കൃത്യമായി പറയാനാകില്ല.ഊരു ചുറ്റിക്കൊണ്ടിരുന്ന ജിപ്‌സികള്‍ എന്ന വിഭാഗക്കാര്‍ വഴിയരികില്‍ കായികാഭ്യാസങ്ങള്‍ കാട്ടി ആളുകളെ ആകര്‍ഷിച്ചിരുന്നു.ഇവരുടെ പിന്‍മുറക്കാരാണത്രെ സര്‍ക്കസ്സുകാര്‍.

ഇന്ന് കാണുന്ന വിധത്തില്‍ സംഘം ചേര്‍ന്നുള്ള സര്‍ക്കസ് ആരംഭിച്ചത് ഇംഗ്ലണ്ടിലാണെന്ന് കരുതപ്പെടുന്നു.സര്‍ക്കസ്സിന് ഇന്നുള്ള രൂപവും ഭാവവും നല്‍കിയത് ഫിലിപ് ആസ്റ്റ്‌ലിയാണ്.അതിനാല്‍ അദ്ദേഹം ആധുനിക സര്‍ക്കസ്സിന്റെ പിതാവായി അറിയപ്പെടുന്നു. കുതിരപ്പുറത്ത് പല അഭ്യാസപ്രകടനങ്ങളും നടത്തി പേരെടുത്തയാളായിരുന്നു ആസ്റ്റ്‌ലി.കടം വാങ്ങിയ കുതിരയുമായി വീട്ടില്‍ നിന്ന് ഒളിച്ചോടി പട്ടാളത്തില്‍ ചേര്‍ന്ന ആസ്റ്റ്‌ലി അവിടെ പല വിദ്യകളും കാണിച്ച് ശ്രദ്ധേയനായി.പട്ടാളത്തില്‍ നിന്ന് പിരിയുമ്പോള്‍ ഒരു മിടുക്കന്‍ കുതിരയെ കേണല്‍ ഏലിയട്ട്,ആസ്റ്റ്‌ലിക്ക് സമ്മാനിച്ചുവത്രെ! അതിനെയും കൊണ്ട് ഊരു ചുറ്റി അഭ്യാസങ്ങള്‍ കാണിക്കലായി പിന്നെ.ഇതിനിടെ ഒരു സവാരിവിദഗ്ധയെ കല്യാണവും കഴിച്ചു. പിന്നീട് രണ്ട് പേരും കൂടി വൃത്താകൃതിയില്‍, തുണി കൊണ്ട് മറച്ച റിങ്ങില്‍ സാഹസികപ്രകടനങ്ങള്‍ അവതരിപ്പിച്ചുതുടങ്ങി.സവാരി വിദ്യകള്‍ക്കിടയിലുള്ള വിശ്രമവേളകളില്‍ കോമാളികളെയും കത്തിയേറുകാരെയും വെച്ച് അവര്‍ പല പ്രകടനങ്ങളും നടത്തി. ടിക്കറ്റില്ലാതെ നടത്തിയിരുന്ന ഈ സര്‍ക്കസ്സിനൊടുവില്‍ ആസ്റ്റ്‌ലി തന്നെ തന്റെ തൊപ്പിയൂരി കാണികളുടെ നേരെ നീട്ടി സംഭാവന പിരിക്കും. അതുകഴിഞ്ഞ് അടുത്ത തെരുവിലേക്ക് നീങ്ങും.ഇതായിരുന്നു സര്‍ക്കസ്സിന്റെ ആദ്യരൂപം.

നമ്മുടെ രാജ്യത്തേക്ക് സര്‍ക്കസ്സിനെ എത്തിച്ചത് ഒരു വാശിയാണെന്ന് അറിയാമോ? പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഒരു വിദേശ സര്‍ക്കസ് കമ്പനി ബോംബെയിലെത്തി. കാണികളെ കൈയിലെടുക്കുന്ന ഒരുപാട് നമ്പറുകളുണ്ടായിരുന്നു അവരുടെ കൈയില്‍. നമ്മുടെയാളുകളാവട്ടെ അതെല്ലാം ആദ്യമായി കാണുകയായിരുന്നു. കുന്ദ്‌വാഡയിലെ രാജാവായ ബാലാസാഹിബും ഉണ്ടായിരുന്നു കാണികളുടെ കൂട്ടത്തില്‍.
കുതിരകളെ കൊണ്ട് കുറെ അഭ്യാസപ്രകടനങ്ങള്‍ നടത്തിച്ച ശേഷം, കമ്പനിയുടെ ഉടമയായ വെള്ളക്കാരന്‍ ഒരു വെല്ലുവിളിയങ്ങ് പാസാക്കി.'ഈ കുതിരകളെക്കൊണ്ട് ചെയ്യിച്ചതുപോലുളള ഒന്ന് ഇന്ത്യക്കാരില്‍ ആര്‍ക്കെങ്കിലും നിങ്ങളുടെ കുതിരകളെ കൊണ്ട് ചെയ്യിക്കാനാകുമോ ? അത് സാധിച്ചാല്‍ അയാള്‍ക്ക് 1000 പവനും ഇതിലൊരു കുതിരയെയും തരുന്നതായിരിക്കും.'

 ബാലാസാഹിബിന്റെയൊപ്പം അദ്ദേഹത്തിന്റെ കുതിരലായം സൂക്ഷിപ്പുകാരനായ വിഷ്ണുപന്ത് ഛത്രേയും ഉണ്ടായിരുന്നു. അദ്ദേഹം രാജാവിനോട് പറഞ്ഞു : ' ഈ വെല്ലുവിളി നമ്മള്‍ സ്വീകരിക്കണം, ബാക്കി ഞാനേറ്റു.'അങ്ങനെ രാജാവ് വെല്ലുവിളി സ്വീകരിച്ചു. വിഷ്ണുപന്ത് തന്റെ കുതിരകളില്‍ ഒന്നിനെ തിരഞ്ഞെടുത്ത് പരിശീലനം തുടങ്ങി. വൈകാതെ  രസികന്‍ അഭ്യാസപ്രകടനവും നടത്തി. എന്നാല്‍ വിദേശ സര്‍ക്കസ് കമ്പനിയുടെ ഗതി മറ്റൊന്നായിരുന്നു. അത് അപ്പോഴേക്കും തളര്‍ച്ചയിലെത്തുകയും പിന്നീട് അടച്ചുപൂട്ടുകയും ചെയ്തു.ആ കമ്പനിയിലെ സര്‍ക്കസ് സാമഗ്രികളില്‍ ഏറെയും വിഷ്ണുപന്ത് മൊറെശ്വര്‍  ഛേ്രത വാങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പുതിയ സര്‍ക്കസ് കമ്പനി ഉണ്ടാക്കി. ഛത്രേസ് ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് - അതായിരുന്നു ഇന്ത്യയിലെ ആദ്യ സര്‍ക്കസ് കമ്പനി.

ഇദേഹത്തെ ഇന്ത്യന്‍ സര്‍ക്കസ്സിന്റെ പിതാവായി കാണുന്നത്, 'ഇന്ത്യന്‍ സര്‍ക്കസ്സ്'. ലോകം മുഴുവന്‍ ചുറ്റി കറങ്ങി ഒടുവില്‍ 1888-ല്‍ അദ്ദേഹം കണ്ണൂരിലെ തലശ്ശേരിയിലുമെത്തി. അക്കാലം മുതലാണ് ഇന്ത്യന്‍ സര്‍ക്കസ്സിന്റെ ദിശതന്നെ മാറിതുടങ്ങിയത്. അന്നത്തെ പേരുകേട്ട തലശ്ശേരി കളരിയുടെ ഇതിഹാസമായിരുന്നു കീലേരി കുഞ്ഞികണ്ണന്‍. അദ്ദേഹവുമായി ഛത്രേ നടത്തിയ കൂടിക്കാഴ്ചയാണ് സര്‍ക്കസ്സിന്റെ വിപ്ലവാത്മകമായ മുന്നേറ്റത്തിന് കേരളത്തിലും വഴിവെച്ചത്.ഛത്രേയും കീലേരിയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം കീലേരി കുഞ്ഞികണ്ണന്‍ അഭ്യസികളെ സര്‍ക്കസ്സിനായി പരിശീലിപ്പിക്കുമെന്നും അവര്‍ക്ക് ഛത്രേ ജോലി നല്‍കും എന്നുമായിരുന്നു ഉടമ്പടി.തുടര്‍ന്ന് കീലേരി മാസ്റ്റര്‍ ചിറക്കരയില്‍ സര്‍ക്കസ്സ് പരിശീലന കേന്ദ്രവും തുടങ്ങി. 
കേരള സര്‍ക്കസ്സിന്റെ പിതാവായി അറിയപ്പെടുന്നത് കീലേരി കുഞ്ഞിക്കണ്ണനാണ്‌. ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കസ്സ് സ്കൂള്‍ അദ്ദേഹം 1901-ല്‍ തലശ്ശേരിയില്‍ ആരംഭിച്ചു. ഇന്ത്യന്‍ സര്‍ക്കസ്സിന്റെ കളിത്തൊട്ടിലായാണ്‌ അക്കാലത്ത് തലശ്ശേരി അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ആദ്യ സര്‍ക്കസ്സ് കമ്പനിയായ മലബാര്‍ ഗ്രാന്‍ഡ് സര്‍ക്കസ്സ് അദ്ദേഹത്തിന്റെ ശിഷ്യനായ കണ്ണന്‍ 1904-ല്‍ ചിറക്കരയില്‍ ആരംഭിച്ചതാണ് അത് ചരിത്രം സൃഷ്ടിച്ചു.

ലോകത്തെ ആകെ വിറപ്പിച്ച ഹിറ്റ്‌ലര്‍  ബോംബെ സര്‍ക്കസ്സ് കണ്ട് അതിശയിച്ചിരുന്നിട്ടുണ്ട്. ഒരു കയറില്‍ നിന്നും മറ്റൊരു കയറിലേക്ക് അനായാസം പറന്നുപോകുന്ന അതിസാഹസികനെ നോക്കി അദ്ദേഹം പറഞ്ഞത് 'Jumping Devil' (മലക്ക പിശാച്) എന്നാണ്. ഹിറ്റ്‌ലറെ പോലും വിസ്മയിപ്പിച്ച ആ പ്രതിഭ തലശ്ശേരിക്കാരനായ കണ്ണനാണ്. ലോകം അന്നുമുതല്‍ തലശ്ശേരിയെക്കൂടി  സര്‍ക്കസ്സിനൊപ്പം കേട്ട് ശീലിക്കുകയായിരുന്നു. ഇന്ത്യന്‍ സര്‍ക്കസ്സിന്റെ പരീക്ഷണങ്ങളുടെ നെടും തൂണാവുകയായിരുന്നു പിന്നീട് കീലേരി കുഞ്ഞികണ്ണനും ശിഷ്യന്മാരും. കേരളത്തിന് പുറത്തുനിന്നും സര്‍ക്കസ്സ് പഠിക്കാന്‍ യുവത്വം തലശ്ശേരിയിലേക്ക് ഒഴുകി. ഇതില്‍ കൂടുതല്‍ പേര്‍ വന്നത് മണിപ്പൂര്‍,ആസ്സാം,ഒഡിഷ എന്നിവിടങ്ങളില്‍ നിന്നായിരുന്നു.
പിന്നീട് സര്‍ക്കാര്‍ സഹായത്തോടെ വന്ന ആദ്യ സര്‍ക്കസ്സ് അക്കാദമിയും തലശ്ശേരിയില്‍ ആയിരുന്നു. ഭരണകൂടം അതിന്റെ എല്ലാ ഉദാസീനതയോടുമാണ് ആ സ്ഥാപനത്തെയും കണ്ടത്. സിനിമ തിയേറ്റര്‍ പുറം മോടിപിടിപ്പിച്ച് സര്‍ക്കസ്സ് പരിശീലന കേന്ദ്രമാക്കി മാറ്റുകയായിരുന്നു അന്ന് സര്‍ക്കാര്‍ ചെയ്തത്. അതും യാതൊരു വിധ പരിശീലന സാമഗ്രികളും ഇല്ലാതെ! ഏതാനും കുട്ടികളെയും ചേര്‍ത്തു. ഭാവി തുലാസിലാണെന്ന് മനസിലാക്കിയ ചിലര്‍ അവിടം വിട്ടു. ക്രമേണ പ്രഹസനത്തിന്റെ കൊട്ടകക്ക് താഴുവീണു. ആരൊക്കെയോ ഒരു വലിയ ഉദ്യമത്തിന്റെ കട തന്നെ വെട്ടുകയായിരുന്നു. അവഗണനയുടെ ചരിത്ര സ്മാരകമായി ഇന്ന് അത്  മാറി.
മൃഗങ്ങള്‍ ആയിരുന്നു ഓരോ സര്‍ക്കസ്സിന്റെയും പ്രധാന ആകര്‍ഷണം. സര്‍ക്കസ്സ് പ്രകടനങ്ങളില്‍ മൃഗങ്ങളെ നിരോധിച്ച കേരള ഹൈക്കോടതി ഉത്തരവ് 2001-ല്‍ സുപ്രീംകോടതിയും ശരി വച്ചിരുന്നു.കുട്ടികള്‍ക്ക് വന്യ ജീവികളെ അടുത്തറിയാനുള്ള ഏക അവസരവും സര്‍ക്കസ്സ് ആയിരുന്നു. ആ ആകാംഷകള്‍ ആയിരുന്നു സര്‍ക്കസ്സ് തമ്പുകള്‍ ജന നിബിഡമാക്കിയിരുന്നത്.2011 ഏപ്രില്‍ 18 - മുതല്‍ സര്‍ക്കസ്സിന് കുട്ടികളെ ഉപയോഗിക്കുന്നതിന് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തി. ഇതു മൂലം കുട്ടികളെ സര്‍ക്കസില്‍ അടിയന്തരമായി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. രണ്ട് മാസത്തെ സമയപരിധി ഇതിനായി അനുവദിക്കുകയും ചെയ്തു.ഇതോടെ സര്‍ക്കസ്സ് പ്രതിഭകളും ഇല്ലാതായി. ചെറുപ്പം മുതലേ പരിശീലിക്കേണ്ട കലയാണെന്നും, അതിന് സാധ്യമായില്ലെങ്കില്‍ മികച്ച കലാകാരനെ ലഭ്യമാകില്ല എന്നുമാണ് പരിശീലകര്‍ പറയുന്നത്.250 ഓളം സര്‍ക്കസ്സ് കമ്പനികള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 20 ഇല്‍ താഴെയായി ചുരുങ്ങിയിരിക്കുന്നു. ചുരുങ്ങിയ കാലകൊണ്ട് സര്‍ക്കസ് വിസ്മൃതിയായി മാറും. 

സർക്കസ് നെ കുറിച്ചു വിക്കീ പീഡിയ പറയുന്നത് ഇങ്ങനെ 

പരിശീലനം ലഭിച്ച മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദർശനം, സൈക്കിൾ അഭ്യാസ പ്രകടനങ്ങൾ, സംഗീതജ്ഞർ, നർത്തകർ, മാന്ത്രികന്മാർ, അതുപോലെ മറ്റ് വസ്തു കൌശലങ്ങൾ, സ്റ്റണ്ട്-ഓറിയെന്റഡ് എന്നിവ ഉൾപ്പെടെയുള്ള പ്രകടനങ്ങളുമായി വിവിധ വിനോദ പരിപാടികൾ അവതരിപ്പിച്ച് നാടുനീളം സഞ്ചരിക്കുന്ന സംഘത്തെയാണ് സർക്കസ് എന്നു സാധാരണയായി പ്രതിപാദിക്കുന്നത്. ചിലപ്പോൾ സർക്കസ് കൂടാരത്തിലെ അഭ്യാസികൾ നടത്തുന്ന പ്രകടങ്ങളെയും ഈ പദമുപയോഗിച്ചു പ്രതിപാദിക്കാറുണ്ട്.

ചരിത്രം 

ആധുനികവും സാധാരണമായി 'സർക്കസ്' എന്ന ആശയവും അതിൽ ഉൾക്കൊള്ളുന്ന വിവിധ പ്രവൃത്തികളും ഒരു വലിയ ചിത്രമാണ്.അതുകൊണ്ടുതന്നെ സർക്കസ്സുകളുടെ ചരിത്രം കൂടുതൽ സങ്കീർണമാണ്. 250 വർഷത്തെ ആധുനിക ചരിത്രത്തിലൂടെ വിവിധ ഫോർമാറ്റുകൾ പിന്തുടരുന്ന പ്രകടനത്തെ 'സർക്കസ്' എന്ന പ്രയോഗം വിവരിക്കുന്നു. പലർക്കും സർക്കസ്സ് ചരിത്രം ഇംഗ്ലീഷുകാരനായ ഫിലിപ്പ് ആസ‍്റ്റലിനോടനുബന്ധിച്ചു തുടങ്ങുന്നു. മറ്റുള്ളവർ അതിന്റെ ഉത്ഭവം റോമൻകാലഘട്ടത്തിലേക്കാണ് ചേർത്തുവയ്ക്കുന്നത്.1768 ൽ ഇംഗ്ലണ്ടിൽ ആദ്യമായി സർക്കസ് തുറന്നത് ഫിലിപ്പ് ആസ‍്റ്റലിയായതുകൊണ്ടുതന്നെ ഫിലിപ്പ് ആസ‍്റ്റലിയെ ആധുനിക സർക്കസ്സിന്റെ പിതാവ് എന്നപേരിലാണ് അറിയപ്പെടുന്നത്.[1]ഒരു വിദഗ്ദ്ധനായ കുതിരസവാരിക്കാരനായ ഫിലിപ്പ് ആസ്റ്റലി തന്റെ എതിരാളികൾ ചെയ്തതുപോലെ ഒരു വൃത്തത്തിൽ സഞ്ചരിച്ച് ട്രിക്ക് സവാരി പ്രകടിപ്പിച്ചു. അങ്ങനെ അത് 'സർക്കസ്' എന്ന പേരിൽ അറിയപ്പെട്ടു.

കേരളത്തിൽ 

കേരള സർക്കസ്സിന്റെ പിതാവായി അറിയപ്പെടുന്നത് കീലേരി കുഞ്ഞിക്കണ്ണനാണ്‌. ഇന്ത്യയിലെ ആദ്യത്തെ സർക്കസ്സ് സ്കൂൾ അദ്ദേഹം 1901-ൽ തലശ്ശേരിയിൽ ആരംഭിച്ചു. ഇന്ത്യൻ സർക്കസ്സിന്റെ കളിത്തൊട്ടിലായാണ്‌ അക്കാലത്ത് തലശ്ശേരി അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ആദ്യ സർക്കസ്സ് കമ്പനിയായ മലബാർ ഗ്രാൻഡ് സർക്കസ്സ് അദ്ദേഹത്തിന്റെ ശിഷ്യനായ കണ്ണൻ 1904-ൽ ചിറക്കരയിൽ ആരംഭിച്ചതാണ്.

ഇന്ത്യയിലെ വിലക്ക് 

2011 ഏപ്രിൽ 18 - മുതൽ സർക്കസ്സിന് കുട്ടികളെ ഉപയോഗിക്കുന്നതിന് സുപ്രീംകോടതി വിലക്ക് ഏർപ്പെടുത്തി[3]. ഇതു മൂലം കുട്ടികൾ ഈ കമ്പനികളിൽ പ്രവർത്തിക്കുന്നത് അടിയന്തരമായി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കാൻ കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി. രണ്ട് മാസത്തെ സമയപരിധി ഇതിനായി അനുവദിക്കുകയും ചെയ്തു.

പ്രധാന ഇനങ്ങൾ 

#ഫ്ലൈയിങ്ങ് ട്രപ്പീസ്
#റഷ്യൻ റിംഗ് ഡാൻസ്
#ഗ്ളോബ് റൈഡിംഗ്
#ഗ്രൂപ്പ് അക്രോബാറ്റ്
#സൈക്കിൾ ബാലൻസ്
#മോട്ടോർ ബൈക്ക് ജംബിങ്


സഹസ്രകോടീശ്വരന്മാരുടെരാജ്യം



സഹസ്ര കോടീശ്വരന്മാർ മാത്രമുള്ള രാജ്യം – വെനിസ്വേല

മുകളിലെ തലക്കെട്ട് ഒരു അതിശയോക്തി അല്ല. ലോകത്തെ ഏറ്റവുമധികം എണ്ണ സമ്പത്തുള്ള രാജ്യമായ വെനിസ്വേലയിലെ വർത്തമാനകാല യാഥാർഥ്യമാണ്. കോടികൾക്ക് അവിടെ ഒരു വിലയുമില്ല എന്നെയുള്ളൂ.

”ബൊളിവർ” ആണ് വെനിസ്വേലയിലെ നാണയം. ഇപ്പോൾ അവിടെ ഇറക്കുന്നത് നൂറുകോടിയുടെയും ആയിരം കോടിയുടേയുമൊക്കെ നോട്ടുകളാണ്. പണപെരുപ്പത്തിന്റെ ഭീകര രൂപമായ ഹൈപ്പർ ഇൻഫ്ളേഷനാണ് വെനിസ്വേലയെ ഈ പാതാളത്തിലേക്ക് തള്ളിയത്. ഇപ്പോൾ 1000000% ആണ് വെനിസ് വേലയിലെ പണപ്പെരുപ്പം. ഒരു കോഴിയുടെ വില ഇപ്പോൾ വെനിസ്വേലയിൽ ഒന്നരകോടി ബൊളിവർ ആണ്. ഒരു മുട്ടയ്ക്ക് പത്തുലക്ഷം ബൊളിവറും. ഒരു മുട്ട കൈയിലുള്ളവൻ ലക്ഷാധിപതി. ഒരു കോഴിയുള്ളവൻ കോടീശ്വരൻ.. ഒരു കോഴിക്കൂട് കൈയിലുള്ളവൻ സഹസ്ര കോടീശ്വരൻ അതാണ് ഇപ്പോൾ വെനിസ്വേലയിൽ സ്ഥിതി. പഴയ നോട്ടുകൾക്ക് ഒരു വിലയും ഇല്ലാത്തതിനാൽ അവ കൊണ്ട് ഒന്നും വാങ്ങാനാവില്ല. ചന്തയിലേക്ക് പോകുന്നവർ പത്തു കിലോ നോട്ടുമായി പോകും. രണ്ടുകിലോ സാധന സാമഗ്രികളുമായി മടങ്ങും. ഇതാണ് വെനിസ്വേലയുടെ വർത്തമാന കാല സമ്പദ് വ്യവസ്ഥ.

സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രാഥമിക തത്വങ്ങൾ തെറ്റിച്ചതാണ് വെനിസ് വേലയെ ഈ നരകത്തിലേക്ക് തള്ളിയിട്ടത്. മുൻ ഭരണാധികാരി ഹ്യൂഗോ ചാവേസിന് കുറച്ചു വിവരവും വിദ്യാഭ്യാസവും ഉണ്ടായിരുന്നു. അതിനാൽത്തന്നെ വലിയ സാമ്പത്തിക മണ്ടത്തരങ്ങൾ കാണിച്ചുവെങ്കിലും സമ്പദ്‌വ്യവസ്ഥയെ തകർന്നടിയലിൽ നിന്നും ഹൈപ്പർ ഇൻഫ്ളേഷനിൽനിന്നും അകറ്റിനിർത്താൻ ചാവേസിന് കഴിഞ്ഞു. ചാവെസിന്റെ മരണ ശേഷം അധികാരത്തിൽ വന്ന മഡുറോക്ക് വിദ്യാഭ്യാസത്തെപ്പോലെ വിവരവും കമ്മിയായിരുന്നു. എല്ലാം സൗജന്യമായി നൽകിയാൽ രാജ്യം നന്നാവും എന്നുകരുതിയ മഡുറോ പെട്രോൾ പോലും ഏതാണ്ട് സൗജന്യമായി നൽകി. സാധനങ്ങൾ സൗജന്യമായി നൽകിയാൽ പണപ്പെരുപ്പം കുറയുമെന്ന് മഡുറോയെ ഉപദേശികൾ വിശ്വസിപ്പിച്ചു. സാധനങ്ങൾ സൗജന്യമാക്കിയ എല്ലാ രാജ്യങ്ങളും ഹൈപ്പർ ഇൻഫ്‌ളേഷൻ എന്ന പടുകുഴിയിലേക്കാണ് വീണിട്ടുള്ളതെന്ന സത്യം മനസ്സിലാക്കാനുളള പ്രാപ്തി പോലും മഡുറോ കാണിച്ചില്ല.

മണ്ടൻ സാമ്പത്തിക നയങ്ങൾമൂലം രാജ്യത്തെ എല്ലാവരും കോടീശ്വരന്മാരായപ്പോൾ കോടികൾക്ക് കടലാസിന്റെ വിലപോലും ഉണ്ടായില്ല എന്ന് മാത്രം. എന്നാല്‍ ഭരണ പരാജയമാണ് ഇത്തരത്തില്‍ ഒരു പ്രതിസന്ധിക്ക് കാരണമെന്ന് വെനിസ്വലന്‍ രാഷ്ട്രതലവന്‍ നിക്കോളാസ് മഡൂറോ സമ്മതിക്കുന്നില്ല. രാജ്യത്തിനകത്തും പുറത്തും നിന്നും നേരിടേണ്ടി വരുന്ന രാഷ്ട്രീയ യുദ്ധമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ്. ഐ എം എഫിന്റെ അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്)യുടെ കണക്കനുസരിച്ച് ഈ മാസമൊടുവില്‍ വെനിസ്വേലയുടെ പണപ്പെരുപ്പ നിരക്ക് പത്ത് ലക്ഷം ശതമാനം കടക്കും. ഇന്ത്യയിലെ നിലവിലെ പണപ്പെരുപ്പ നിരക്ക് 5.7 ശതമാനം ആണ്.

കൊടും ദാരിദ്ര്യം നിമിത്തം വെനിസ്വേലയിൽ കോടീശ്വരന്മാർ ഇപ്പോൾ അയൽ രാജ്യങ്ങളായ ഇക്വേഡോറിലേക്കും, കൊളംബിയയിലേക്കും പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ആ രാജ്യങ്ങളിലെ പരമ ദരിദ്രർ പോലും വെനിസ്വേലയിലെ സഹസ്ര കോടീശ്വരരെകാൾ സമ്പന്നമായാണ് ജീവിക്കുന്നത്.യു എൻ കണക്കിൽ സന്തോഷത്തിന്റെ പറുദീസയായ ബംഗ്ളാദേശില്നിന്നു സന്തോഷത്തിന്റെ മുതലാളിമാർ ഒട്ടും സന്തോഷമില്ലാത്ത പാവങ്ങളുടെ നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞു കയറുന്നതുപോലെ. അത്ഭുതമെന്നു പറയട്ടെ നമ്മുടെ കറൻസിയുടെ മൂല്യം 1% കുറയുമ്പോൾ പോലും ട്രോളും തെറിയുമായി അണിനിരക്കുന്നവർ പലരും വെനിസ്വേലയുടെയും അതിന്റെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെയും കടുത്ത ആരാധകരാണ്.

വെനിസ്വേല യൂണിവേഴ്സിറ്റി പ്രൊഫസര്‍ തന്‍റെ പൊട്ടിയ ഷൂ തുന്നിച്ചതിന് കഴിഞ്ഞ ദിവസം ചാര്‍ജ്ജായി നല്‍കിയത് 2000 കോടി ബൊളിവര്‍. അതായത് അദ്ദേഹത്തിന്‍റെ നാലു മാസത്തെ ശമ്പളം. ഇക്കഴിഞ്ഞ മേയില്‍ രാജ്യത്തെ മിനിമം മാസ വേതനം 13 ലക്ഷം ബൊളിവറായിരുന്നു. പണത്തിന്‍റെ മൂല്യം കുത്തനെ ഇടിയുമ്പോള്‍ ചാക്കുകണക്കിന് ബൊളിവറുണ്ടെങ്കിലെ ഒരു ചോക്ലേറ്റ് കിട്ടൂ എന്ന സ്ഥിതിയാണ്. ഈ അവസ്ഥയില്‍ ജനങ്ങള്‍ പട്ടിണികൊണ്ട് വലയുകയാണ്.

Chronovisor - ഭൂതകാലം കാണാൻ കഴിയുന്ന ടൈം viewer മെഷിൻ


   നൂറ്റാണ്ടുകളായി ചർച്ചചെയ്യപെടുന്നതും പരീക്ഷണങ്ങൾ നടത്തുന്നതുമായ ഒരു വിഷയമാണ് 'ടൈം ട്രാവൽ '. ഒരു മനുഷ്യന് സമയത്തെയോ കാലത്തെയോ മറികടന്നു സഞ്ചരിക്കാനാകുമോ എന്ന ചോദ്യം നൂറ്റാണ്ടുകളായി നിലനിൽക്കുന്നു. ആൽബർട്ട് ഐൻസ്റ്റീൻ മുതൽ സ്റ്റീഫൻ hawkings വരെ ഇത്തരമൊരു കണ്ടുപിടുത്തതിന്റെ സാദ്ധ്യതകൾ ലോകത്തിനു മുൻപിൽ വെച്ചിട്ടുണ്ട്. പ്രകാശത്തേക്കാൾ വേഗത്തിൽ ഒരു മനുഷ്യന് സഞ്ചരിക്കാനായാൽ അവനു ഭാവികാലത്തിലേക്ക് എത്തിപ്പെടാം എന്ന് പറയപ്പെടുന്നു. എങ്കിലും ഭൂതകാലത്തേക്ക് ഒരു ടൈം ട്രാവൽ എന്നത് അസാധ്യം എന്നുതന്നെയ്യാണ് ആധുനിക ശാസ്ത്രം പറയുന്നത്. എന്നാൽ ഭൂതകാലത്തേക്ക് യാത്രചെയ്യാൻ സാധിക്കില്ലെങ്കിലും നൂറ്റാണ്ടുകൾ മുൻപുണ്ടായ സംഭവങ്ങൾ ഒരു ടീവിയിൽ എന്നതുപോലെ കാണിച്ചുതരാൻ സാധിക്കുന്ന ഒരു മെഷീൻ കണ്ടുപിടിക്കപ്പെട്ടെന്നും അത് വത്തിക്കാൻ സിറ്റിയിൽ രഹസ്യമായി സൂക്ഷിക്കപെടുന്നുണ്ടെന്നും പറയപ്പെടുന്നു. അതാണ് Chronovisor time viewing മെഷീൻ. 

     ഒരു ഇറ്റാലിയൻ വൈദികനും ശാസ്ത്രജ്ഞനുമായ Fr. Pellegrino Ernetti (1925–1994) ആണ് ഇത്തരമൊരു മെഷീൻ 1950കളിൽ വികസിപ്പിച്ചെടുത്തത്. ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്ന സമയങ്ങളിൽ അവൻ സ്വന്തം ശരീരത്തിൽ നിന്ന് ഇലക്ട്രോമാഗ്നറ്റിക് വികിരണങ്ങൾ പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നു. ഒരാൾ മരിച്ചാലും ആ വികിരണങ്ങൾ നൂറ്റാണ്ടുകളോളം നശിക്കാതെ ഭൂമിയിൽ നിലനിൽക്കും. ഇത്തരം വികിരണങ്ങൾ വേര്തിരിച്ചെടുത് അതിനെ chronovisor ഉപയോഗിച്ച് ഒരു വീഡിയോ രൂപത്തിൽ പുനർനിർമിക്കാൻ ആവുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. chronovisor ഉപയോഗിച്ച് യേശുക്രിസ്തുവിന്റെ ക്രൂശുമരണം താൻ നേരിട്ട് കണ്ടുവെന്നും തെളിവിനായി ക്രൂശു മരണസമയത്ത് ആകാശത്തേക്ക് നോക്കുന്ന ക്രിസ്തുവിന്റെ ഒരു ചിത്രവും അദ്ദേഹം പരസ്യപ്പെടുത്തി. എന്നാൽ ഇത്തരമൊരു തിയറി മണ്ടത്തരമാണെന്നും ഫാദറിന്റെ കൈവശമുള്ള ചിത്രം മറ്റൊരു പ്രസിദ്ധ ചിത്രവുമായി സാമ്യമുള്ളതാണെന്നും chronovisor എന്നത് വെറുമൊരു കെട്ടുകഥയാണെന്നും വാദിച്ചു. വിവാദങ്ങൾ കത്തികയറിയപ്പോൾ chronovisor ഉപയോഗിക്കുന്നത് സഭ വിലക്കുകയും പിന്നീട് ഇങ്ങനെ ഒരു മെഷീൻ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്നും വത്തിക്കാൻ സിറ്റി വിശദീകരണം നൽകി. എങ്കിലും 1994ൽ മരണപ്പെടും വരെ fr.Ernetty chronovisor എന്നത് യാഥ്യാർഥ്യം ആണെന്നും അത് വത്തിക്കാൻ സിറ്റി പൊതുജനങ്ങളിൽ നിന്ന് മറച്ചു പിടിക്കപെട്ടതായും അവകാശപ്പെട്ടു. 

    വിവാദങ്ങൾ കെട്ടടങ്ങി വർഷങ്ങൾക്കു ശേഷം 2002ൽ മറ്റൊരു വൈദികനും ശാസ്ത്രജ്ഞനുമായ Father François Brune,  chronovisor താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും പരീക്ഷണങ്ങളിൽ ഫാദർ Ernetti യോടൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും Le nouveau mystère du Vatican ("The Vatican’s New Mystery") എന്ന പുസ്തകത്തിൽ വിവരിച്ചു. പൊതുജനങ്ങൾക് പ്രവേശനമില്ലാത്ത പല രഹസ്യങ്ങളും സൂക്ഷിക്കപെടുന്ന വത്തിക്കാൻ സിറ്റിയുടെ രഹസ്യ ലോക്കറിൽ ഇത് ഇപ്പോഴും സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഇത്തരമൊരു യന്ത്രം ദുഷ്ടശക്തികളുടെ കൈവശം കിട്ടിയാൽ മനുഷ്യരാശിക്ക് തന്നെ ഭീഷണിയായേക്കാം എന്നതുകൊണ്ടാണത്രെ ഇത് രഹസ്യമായി സൂക്ഷിക്കപെടുന്നത്.

പൊവേലിയ:: മാരക രോഗബാധിതരെ ജീവനോടെ കുഴിച്ചിട്ട ലോകത്തിലെ ഏറ്റവും ഭയാനകമായ ദ്വീപ്


യൂറോപ്പിലെ 20 കോടിയിലേറെ ജനങ്ങളാണ് വർഷങ്ങൾക്കു മുൻപ് പ്ലേഗ് എന്ന മഹാമാരി’ക്കു മുന്നിൽ ജീവൻ വെടിഞ്ഞത്. ഈ പകർച്ചവ്യാധിയിൽ നിന്നു രക്ഷപ്പെടാൻ രാജ്യങ്ങൾ പല വഴികളും നോക്കി. രോഗികളുമായുള്ള സമ്പർക്കം പോലും പലരും ഭയന്നു. ഇതിൽ നിന്നെങ്ങനെ രക്ഷപ്പെടാൻ വേണ്ടി അധികൃതർ ഒരു ദ്വീപ് കണ്ടെത്തി. വെനീസിനും ലിഡോയ്ക്കും ഇടയിലുള്ള ഒരു ചെറു ദ്വീപായിരുന്നു അത്. – പേര് പൊവേലിയ.

ഈ ദ്വീപിന്റെ സ്ഥാനം ഒരു കനാൽ വഴി രണ്ടു ഭാഗങ്ങളായി വിഭജിച്ച നിലയിലാണ് . ഈ ആളൊഴിഞ്ഞ ദ്വീപിലേക്ക് പ്ലേഗ് ബാധിച്ച ഒന്നര ലക്ഷത്തിലേറെപ്പേരെയാണ് അധികൃതർ വലിച്ചെറിഞ്ഞത്. മരിച്ചവർക്കായി കൂറ്റൻ ശവക്കുഴികൾ തീർത്ത് കൂട്ടത്തോടെ കുഴിച്ചിട്ടു. പാതിജീവനോടെ അടക്കപ്പെട്ടവരും ഏറെയാണ്. പൊവേലിയയിലെ മേൽമണ്ണിന്റെ പാതിയും അഴുകിപ്പൊടിഞ്ഞ മനുഷ്യശരീരമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

പൊവേലിയയിൽ നൂറ്റാണ്ടുകൾക്കു മുൻപേ ആൾതാമസമുണ്ടായിരുന്നു. പിന്നീട് പലരും കീഴടക്കി ഇവിടത്തെ ജനങ്ങളെയെല്ലാം ആട്ടിപ്പായിക്കുകയായിരുന്നു. ഇവിടെ വെനീസിലേക്കു വരുന്ന കപ്പലുകളെ നിരീക്ഷിക്കാനായി വാച്ച് ടവറും ഏതാനും വമ്പൻ കോട്ടകളും പണികഴിപ്പിച്ചതോടെയാണ് വീണ്ടും ദ്വീപിൽ ആൾതാമസമുണ്ടായത്. പക്ഷേ വെനീസ് അധികൃതർ പ്ലേഗ് ബാധിതരെ കൂട്ടത്തോടെ കുഴിച്ചിട്ടതോടെ പൂർണമായും ദ്വീപിനെ കയ്യൊഴിഞ്ഞു. ഇന്ന് ലോകത്തിലെ ഏറ്റവും ഭയാനകമായ ദ്വീപ് എന്ന കുപ്രസിദ്ധിയോടെയാണ് പൊവേലിയ നിലനിൽക്കുന്നത്.

ദ്വീപിൽ ശാന്തി കിട്ടാതെ ലക്ഷക്കണക്കിന് ആത്മാക്കൾ അലയുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ലോകപ്രശസ്തരായ പ്രേതാന്വേഷകർക്ക് അവർ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഭയാനക അനുഭവങ്ങൾ നേരിട്ടിട്ടുള്ളത് പൊവേലിയ ദ്വീപിൽ നിന്നാണെന്നാണ് പറയുന്നത്.

ഇന്നും മണ്ണിൽ നിന്നുയർന്നു നിൽക്കുന്ന മനുഷ്യന്റെ അസ്ഥിശകലങ്ങൾ പൊവേലിയയിലൂടെ നടക്കുമ്പോൾ കാണാം. എന്നാൽ പ്ലേഗ് കൊണ്ടും ഇവിടുത്തെ കഥ തീർന്നില്ല. പിന്നീട് ആർക്കെങ്കിലും മാറാരോഗങ്ങൾ ബാധിച്ചാല്‍ അവരെ കൊണ്ടുതള്ളാനുള്ള ഇടമായും മാറി പൊവേലിയ. സർക്കാരും ദ്വീപിനെപ്പറ്റി മറന്നു. അവിടത്തെ കോട്ടകളെല്ലാം കാടുകയറിത്തുടങ്ങി.

പിന്നീട് 1922ൽ പൊവേലിയയിലെ കെട്ടിടങ്ങൾ മാനസികാരോഗാശുപത്രിയായി വികസിപ്പിക്കാമെന്ന ആശയം വരുന്നത്. ഒരു ഡോക്ടറെയും അവിടേക്ക് നിയോഗിച്ചു. പക്ഷേ രോഗികളെ പരീക്ഷണത്തിന് ഉപയോഗിക്കുകയാണ് അയാൾ ചെയ്തത്. അവിടേക്കെത്തുന്നവരെല്ലാം ചികിത്സാപരീക്ഷണത്തിന്റെ ഫലമായി മാനസികനില താറുമാറാകുകയോ മരിക്കുകയോ ചെയ്യുന്ന അവസ്ഥയായി.

പക്ഷേ അധികകാലം ഇത് തുടർന്നില്ല. ദ്വീപിലെ കൂറ്റൻ ബെൽ ടവറിനു മുകളിൽ നിന്നു ചാടി ഡോക്ടർ ഒരു രാത്രി ആത്മഹത്യ ചെയ്തു. ഇന്നും ജനം വിശ്വസിക്കുന്നത് പൊവേലിയയിലെ ആത്മാക്കളാണ് ആ മരണത്തിനു പിന്നിലെന്നാണ്. ഇപ്പോഴും പാതിരാവുകളിൽ ദൂരെ ദ്വീപിൽ നിന്നും ബെൽ ടവറിലെ മണിയൊച്ചകൾ കേൾക്കാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. പക്ഷെ ടവറിലെ കൂറ്റൻ മണി പണ്ടേ അപ്രത്യക്ഷമായതാണ്.

തുടർന്ന് 1968ന് സർക്കാർ പൂർണമായും ദ്വീപിനെ കൈവിട്ടു. മാനസിക രോഗാശുപത്രിയിൽ മരിച്ചുവീണവരെയും ദ്വീപിൽത്തന്നെയാണ് അടക്കിയത്. കൂട്ടിയിട്ട നിലയിൽ അസ്ഥികൂടങ്ങളും നിറഞ്ഞു. ഇവിടേക്ക് യാത്രാനുമതി നൽകാൻ സർക്കാരും ബോട്ടുയാത്രയ്ക്ക് തയാറാകാതെ പ്രദേശവാസികളും നിലകൊണ്ടതോടെ ദ്വീപിന്റെ ഭീകരത പിന്നെയുമേറി.

ദ്വീപിൽ പാരാനോർമൽ ഗവേഷകർ നടത്തിയ അന്വേഷണങ്ങൾക്കിടെ എല്ലാവർക്കും പൊതുവായി പറയാനുണ്ടായിരുന്നത് ഒറ്റക്കാര്യമായിരുന്നു. ദ്വീപിലേക്ക് ഇറങ്ങുമ്പോൾ മുതൽ തങ്ങൾക്കു നേരെ ഒട്ടേറെ കണ്ണുകൾ തുറിച്ചു നോക്കുന്ന അനുഭവം. നടക്കുന്നതിനിടെ ആരോ തള്ളിയിടുക, ശരീരത്തിൽ നഖം കൊണ്ട് കോറുക എന്നീ കുഴപ്പങ്ങളുമുണ്ട്.

ഇരുട്ടിൽ നിന്ന് ചെവി തുളയ്ക്കും വിധം അലറിക്കരച്ചിലുകൾ സഹിക്കാനാകാതെ നിരവധി പേരാണ് ദ്വീപ് വിട്ട് പോയത്. അൽപമെങ്കിലും ഭയം മനസിലുണ്ടെങ്കിൽ ദ്വീപിലേക്ക് പോകരുതെന്നാണ് ഇവിടുത്തുകാർ പറയുന്നത്. പോയാൽ രാത്രി ഒരു കാരണവശാലും നിൽക്കാനും പാടില്ല. ദ്വീപിലെ ആത്മാക്കളെ ശല്യപ്പെടുത്തി റിസോർട്ട് നിർമിക്കാനോ മറ്റോ ആണ് ശ്രമമെങ്കിൽ ആ നീക്കം ഒഴിവാക്കുന്നതായിരിക്കും നല്ലതെന്ന് പ്രേതാന്വേഷികൾ ഇപ്പോഴേ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്.

കാറിനോടൊപ്പം നിഗൂഢതയിലേക്ക് അപ്രത്യക്ഷരായ ദമ്പതികൾ


1970 മെയ് മാസത്തിൽ ആണ് ഇന്നും ചുരുളഴിയാത്ത ഈ സംഭവം നടക്കുന്നത്. ചിക്കാഗോയിൽ താമസിക്കുന്ന Edward എന്നും Stephania Andrews എന്നും പേരുള്ള ദമ്പതികൾ അത്യാവശ്യം നല്ല സാമ്പത്തിക ജീവിത സാഹചര്യത്തിൽ ജീവിക്കുന്നവരും സന്തോഷപരമായ ജീവിതം നയിക്കുന്നവരും ആയിരുന്നു. പറയത്തക്ക ശത്രുക്കളോ സാമ്പത്തിക പരാധീനതയോ അവർക്കില്ല. 63 വയസ്സ് പ്രായമുള്ള അവർ 2 പേരും ഒരേ സ്ഥാപനത്തിൽ വ്യത്യസ്ത തസ്തികകളിൽ ജോലി ചെയ്യുന്നവരുമായിരുന്നു.
എല്ലാ വർഷവും നടക്കുന്നത് പോലെ അക്കൊല്ലവും ജീവനക്കാർക്കുവേണ്ടി ഒരു പാർട്ടി നടത്താൻ അവരുടെ കമ്പനി തീരുമാനിച്ചു. ഒരു മുന്തിയ ഹോട്ടലിൽ തന്നെ പാർട്ടിയും നിശ്ചയിച്ചു. കമ്പനി മുൻകൂട്ടി അറിയിച്ച പ്രകാരം നിശ്ചിത ദിവസം വൈകുന്നേരം ജോലി പാർട്ടിക്ക് വേണ്ടി അവർ തങ്ങളുടെ കാറിൽ ഹോട്ടലിലേക്ക് പുറപ്പെട്ടു. കൃത്യ സമയത്തു തന്നെ പാർട്ടി യിൽ പങ്കെടുത്തു. പാട്ടും കൂത്തും ഡാൻസും ഒക്കെ ആയി അവർ അവിടെ ആ രാത്രിയിൽ ആർത്തുല്ലസിച്ചു.
അങ്ങനെ പാർട്ടി നടക്കുമ്പോൾ ആണ്‌ എഡ്‌വാർഡിൽ നിന്നും പൊടുന്നനെ ഭാവവ്യത്യാസം കൂടെയുള്ളവർക്ക് feel ചെയ്തത്. ആദ്യം വളരെ സന്തോഷത്തോടെആയിരുന്നു പങ്കെടുത്തതെങ്കിലും ഇടയ്ക്കു Edward തനിക്കു എന്തോ ചെറിയ അസ്വസ്ഥത തോന്നുന്നു എന്ന് കൂട്ടുകാരോട് പറഞ്ഞു. പാർട്ടിയിൽ സത്കരിച്ച മദ്ധ്യം തലയ്ക്കു പിടിച്ചതാകാം എന്ന് കരുതി അത് ആരും കാര്യമാക്കി എടുത്തില്ല. അധികം വൈകാതെ അവർ പാർട്ടി തീരുന്നതിനു മുൻപ് തന്നെ തിരിച്ചു പോകാൻ തീരുമാനിച്ചു. പാർട്ടിയിൽ പങ്കെടുത്തിരുന്ന ഭാര്യയെയും കൂട്ടി പാർക്കിംഗ് ഏരിയയിൽ വന്നു കാർ എടുത്തു .
ധൃതിയിൽ വാഹനം എടുത്തു പോകുന്നതിനിടയിൽ കാറിന്റെ സൈഡ് നൈസ് ആയിട്ട് ഒന്ന് മതിലിൽ ഉരസി. എങ്കിലും, പോട്ട് പുല്ലു എന്ന രീതിയിൽ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ Edward കാർ ഓടിച്ചു കൊണ്ട് പോകുകയായിരുന്നു. “ഇതൊക്കെ എന്ത്.. ഇത് ചെറുത്‌” എന്ന ഒരു ഭാവം ഭാര്യയ്ക്കും. പിറ്റേ ദിവസം ആ ദമ്പതികളെ കുറിച്ച് കാണാനില്ല എന്ന പരാതി ആണ്‌ പോലീസിനു ലഭിച്ചത് . പോലീസ് തകൃതിയായി അന്വേഷിച്ചെങ്കിലും ദമ്പതികളെ കുറിച്ച് ഒരു അറിവും ലഭിച്ചില്ല. എന്തിനു, കാർ പോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.
പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടലിലെ ജീവനക്കാരെ ചോദ്യം ചെയ്തു. അവരിൽ നിന്നും കിട്ടിയ വിവരം ഇപ്രകാരാമായിരുന്നു: പോകാനായി കാർ എടുക്കുമ്പോൾ ഭാര്യ കരയുകയും ദയവു ചെയ്തു അങ്ങോട്ട്‌ ഡ്രൈവ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നുമുണ്ടായിരുന്നു. എന്നാൽ ഭർത്താവു അത് ഒന്നും ശ്രദ്ധിക്കാതെ ഡ്രൈവ് ചെയ്യുകയായിരുന്നുവെന്ന് പാർക്കിംഗ് സെക്യൂരിറ്റി വെളിപ്പെടുത്തി. ആരോ നിയന്ത്രിക്കുന്നത് പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ ഒരു ഭാവ വ്യത്യാസവും ഇല്ലാതെയായിരുന്നു എഡ്‌വേർഡ്‌ ഡ്രൈവ് ചെയ്തിരുന്നത് എന്നാണ് ജീവനക്കാർ പറഞ്ഞത്.
ആ സ്ത്രീ ഇടയ്ക്കു എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നെങ്കിലും അദ്ദേഹം അതൊന്നും കേൾക്കുന്നതായി പോലും തോന്നിയില്ല. വേറെ ഏതോ ഒരു ലോകത്തിൽ എത്തിപ്പെട്ട ഒരു ഭാവമായിരുന്നു അദ്ദേഹത്തിന്. ഹോട്ടൽ ഗേറ്റ് കടന്നു ഇരുട്ടിൽ ആ കാറും ദമ്പതികളും മറയുന്നതു വരെ ജീവനക്കാർ നോക്കി നിന്നു. പിന്നീട് ഒരിക്കലും ആരും ആ ദമ്പതികളെ കണ്ടിട്ടില്ല. കാർ ഓടിച്ചു കയറിയ ഇരുട്ടിൽ നിന്നും അവർ പിന്നീട് തിരിച്ചു വെളിച്ചത്തിലേകു വന്നതേയില്ല.
ഹോട്ടൽ ജീവനക്കാരിൽ നിന്നും ലഭിച്ച വിവരമനുസരിച്ചു പോലീസ് ഒരു നിഗമനത്തിൽ എത്തി. പാർട്ടിക്കിടയിൽ Edward നു ഉണ്ടായ അസ്വസ്ഥത മൂലം ആവാം അവർ നേരത്തെ പാർട്ടി തീരുന്നതിനു മുമ്പേ ഇറങ്ങിയത്. അതിലുള്ള അമർഷം കൊണ്ടാകാം ഭാര്യ കാറിൽ ഇരുന്നു തന്റെ വിഷമം പങ്കുവെച്ചത്. തനിക്കുള്ള അസ്വസ്ഥത കൊണ്ടും ടെൻഷൻ കാരണവും വാഹനം ഉരസിയത് അദ്ദേഹം കാര്യമാക്കിയില്ല.. പോകുന്നവഴി edward ന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ സംഭവച്ചിരിക്കാം എന്നും നിയന്ത്രണം വിട്ട കാർ എന്തെങ്കിലും അപകടത്തിൽ പെട്ടിരിക്കാം എന്നും പോലീസ് ഊഹിച്ചു . അതനുസരിച്ചു അന്വേഷണം ആരംഭിച്ചു.
എന്നാൽ അന്വേഷണത്തിൽ അടുത്തുള്ള പ്രദേശങ്ങളിൽ ഒരിടത്തും ആ ദിവസം ഒരു ആക്സിഡന്റും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് മനസ്സിലായി. പാർട്ടി കഴിഞ്ഞു പോകുന്ന വഴിയിൽ ഒരു പാലം ഉണ്ട്.. ചിക്കാഗോ നദി യുടെ കുറുകെ പണിതിരിക്കുന്ന ആ പാലത്തിൽ കൂടി ആണ്‌ അവർ വീട്ടിലേക്കു പോകുന്നത്. വാഹനം പാലത്തിൽ ഇടിച്ചു നദിയിലേക്കു വീണിരിക്കാം എന്ന ഒരു സാധ്യതയും മുൻപോട്ടു വെച്ചു. എന്നാൽ പാലത്തിൽ അപകടം നടന്നതിന്റേതായ ഒരു സൂചനയും ലഭിച്ചില്ല. എങ്കിലും കാർ നദിയിൽ വീഴാൻ ആണ് സാധ്യത കൂടുതൽ എന്ന് അനുമാനിച്ചു പോലീസ് നദിയിൽ തിരച്ചിൽ നടത്തി. നദിയിൽ നിന്നും കുറെ വാഹനങ്ങൾ ലഭിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം.

നദിയിൽ നിന്നും കിട്ടിയ വാഹനങ്ങളിൽ ഇവരെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ കിട്ടുമോയെന്നു തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കൂടുതൽ ആഴത്തിൽ വരെ തെളിവിനായി തിരച്ചിൽ നടത്തി. കൂടുതൽ വ്യാപിച്ചു തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. അവരുടെ വീടുകളിൽ നിന്നും ഒന്നും മോഷണം പോയതായോ എന്തെങ്കിലും അസ്വാഭാവികമായി സംഭവിച്ചതായതോ ആയ ഒരു സാഹചര്യവും ഇല്ല എന്നും പോലീസ് മനസ്സിലാക്കി. ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ എന്ന് ഉള്ള സംശയത്തിനും അതോടെ പ്രസക്തി ഇല്ലാതായി.
കുറച്ചു ദിവസത്തെ അന്വേഷണത്തിന് ശേഷം ഒരു സാധാരണ മിസ്സിംഗ് കേസ് പോലെ അതും ഫയൽ ചെയ്യപ്പെട്ടു. എന്നാൽ വർഷങ്ങൾക്കു ശേഷം ഒരു സൈക്കോ ആയ ആൾ താൻ ഈ ദമ്പതികളെ കൊലചെയ്തു എന്നവകാശപ്പെട്ടുകൊണ്ട് രംഗത്തെത്തി. അതോടൊപ്പം മറ്റൊരു സൈക്കോ മനുഷ്യൻ കൂടി കൊലപാതകം നടത്തിയതായി അവകാശപ്പെട്ടു. ദമ്പതികളെ കൊന്നശേഷം കാർ ഉൾപ്പെടെ ഒരു കുളത്തിൽ തള്ളി എന്നായിരുന്നു അയാൾ പറഞ്ഞത്. എന്നാൽ ഇതുപ്രകാരം പോലീസ് നിരവധി തിരച്ചിലുകൾ നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. ഇതോടെ ഇവർ പറയുന്നത് വെറുതെയാണെന്നു ബോധ്യപ്പെട്ടു. 1978 ൽ ഈ ദമ്പതികളുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും അവർക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും പറയാനായില്ല.
അവർ ടൈം ട്രാവലലിൽ പെട്ടു വേറെ ഏതേലും സ്ഥലകാലങ്ങളിലേക്ക് പോയിരിക്കാം എന്ന് പലരും വിശ്വസിക്കുന്നു. ശരിക്കും ആ രാത്രിയിൽ എന്താണ് സംഭവിച്ചത്? അവർ പോയത് മറ്റേതെങ്കിലും ലോകത്തേക്കായിരിക്കുമോ?പാർട്ടിയിൽ വിളമ്പിയ മദ്യം എല്ലാവരും കഴിച്ചതാണ്. വേറെ ആർക്കും ഒരു തരത്തിലും ഉള്ള പ്രശ്നം ഉണ്ടായിരുന്നില്ല. എന്ത് കൊണ്ടാണ് അദ്ദേഹം നിർവികാരൻ ആയി ഇരുന്നത്? അവർ എങ്ങോട്ടു ആണ് അപ്രത്യക്ഷർ ആയതു?

ബ്ലാക് ഹോൾ ഭൂമിയിൽ ഉണ്ടെന്നും അവർ അതിൽ അകപ്പെട്ടു മറ്റേതെങ്കിലും ലോകത്തു എത്തിപ്പെട്ടു എന്നും പോലുള്ള നിരവധി ഊഹാപോഹങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. എങ്കിലും ഈ ദമ്പതികൾ കാർ സഹിതം അപ്രത്യക്ഷരായതിന്റെ കാരണം ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമായി തുടരുകയാണ്.
ഇതിനെ കുറിച്ചുള്ള വാർത്തകൾ ആണ് താഴെ കൊടുത്തിട്ടുള്ള ലിങ്കുകൾ 

https://en.m.wikipedia.org/wiki/Disappearance_of_Edward_and_Stephania_Andrews  

http://www.doenetwork.org/cases/2230dmil.html

http://www.doenetwork.org/cases/2096dfil.html

നിഗൂഢതകൾ നിറഞ്ഞൊരു തടാകം...

ബെർമുഡാ ട്രയാംഗിളിനെ പറ്റി കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കാം. എന്നാൽ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്ന മറ്റൊന്നായ ലേക്ക് മിഷിഗൺ ട്രയാംഗിളിനെ പറ്റി കേട്ടിട്ടുണ്ടോ? കടൽപോലെ വ്യാപിച്ച് കിടക്കുന്ന മിഷിഗൺ തടാകത്തിൽ ലുഡിംഗ്ടൺ, ബെൻറ്റൻ ഹാർബർ, മിഷിഗൺ, മാനിറ്റോവോക്, വിസ്കോസിൻ എന്നീ പ്രദേശങ്ങൾക്കിടയിലായാണ് ലേക്ക് മിഷിഗൺ ട്രയാംഗിൾ എന്നറിയപ്പെടുന്ന ഭാഗം. 1891ൽ തോമസ് ഹ്യൂം എന്ന പായ്‌ക്കപ്പലിനെയും ഏഴ് നാവികരെയും ഇവിടെ കാണാതാകുന്നതോടെയാണ് നിഗൂഢതകളുടെ തുടക്കം.

പായ്‌ക്കപ്പലിനായി തടാകം മുഴുവൻ മുങ്ങിത്തപ്പിയെങ്കിലും കപ്പലിന്റെ അവശിഷ്‌ടം പോലും കണ്ടെത്താനായില്ല. 1921ൽ സമാന സാഹചര്യത്തിൽ റോസ ബെൽ എന്നൊരു കപ്പലിനെയും 11 യാത്രക്കാരെയും ഈ ഭാഗത്ത് കാണാതായി.1937 ഏപ്രിലിൽ ഈ ഭാഗത്തു കൂടി വാഷിംഗ്ടണിലേക്ക് പോയ മക്ഫർലാൻഡ് എന്ന കപ്പലിലെ ക്യാപ്ടൻ ജോർജ്ജ് ഡോണർ ദൂരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനായി. ഡോണറെ കാണാതായ സമയം ഏതാണ്ട് മിഷിഗൺ ട്രയാംഗിളിന്റെ മദ്ധ്യത്തായിരുന്നത്രെ കപ്പൽ!

1950 ജൂൺ 23ന് നോർത്ത് വെസ്റ്റ് എയർലെൻസിന്റെ ഫ്ലൈറ്റ് 2501 എന്ന വിമാനം 58 പേരുമായി മിഷിഗൺ ട്രയാംഗിളിന് മുകളിൽ വച്ച് അപ്രത്യക്ഷമായി. 2007ൽ മാർക്ക് ഹോളി എന്ന അണ്ടർവാട്ടർ ആർക്കിയോളജിസ്റ്റ് നടത്തിയ പര്യവേഷണത്തിനിടെ മിഷിഗൺ തടാകത്തിൽ 40 അടി താഴ്‌ചയിൽ നിഗൂഢമായ ശ്രേണിയിൽ അടുക്കി വച്ചിരിക്കുന്ന കുറേ ശിലകൾ കണ്ടെത്തി. 10,000 വർഷങ്ങൾ മുമ്പ് മൺമറഞ്ഞ ആനയുമായി സാമ്യമുള്ള മാസ്റ്റോഡോൺ എന്ന ജീവിയുടെ ചിത്രം അതിൽ ഒരു ശിലയിൽ കൊത്തി വച്ചിരുന്നു. തടാകം രൂപാന്തരപ്പെടുന്നതിന് മുമ്പ് പുരാതന മനുഷ്യർ ഉണ്ടാക്കിയതാകാം ഇവ എന്നാണ് നിഗമനം.

2000ത്തിൽ മിഷിഗൺ ട്രയാംഗിളിന് മുകളിലായി ചില അജ്ഞാത വിമാനങ്ങൾ റഡാർ സിസ്റ്റത്തിൽ കണ്ടതായി രേഖപ്പെടുത്തിയിരുന്നു. 2013 ഓഗസ്റ്റ് 29ന് ഒരു കൂട്ടം അജ്ഞാത വസ്‌തുക്കൾ ട്രയാംഗിളിന് മുകളിൽ പ്രത്യക്ഷപ്പെട്ടത് ചിലർ കണ്ടെന്നതാണ് ഏറ്റവും ഒടുവിൽ വന്ന വാർത്ത. മിഷിഗൺ ട്രയാംഗിളിലെ നിഗൂഢതകൾക്ക് പിന്നിൽ ഭീകര ജീവികളോ, അന്യഗ്രഹജീവികളോ ആകാമെന്ന് ചിലർ വാദിക്കുന്നു. അതേസമയം ഇതെല്ലാം വെറും കെട്ടുകഥകളാണെന്ന് വാദിക്കുന്ന ശാസ്ത്ര ലോകത്തിന് ഇതിന്റെ രഹസ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല.

കടപ്പാട്: കേരള കൗമദി ഓൺലൈൻ

മരണത്തെ വൈകിപ്പിക്കുന്നവർ

 

ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. എന്നാല്‍ മരണത്തെ ഭീതിയോടെ കാണുന്നവരാണ് മനുഷ്യരിലേറെയും. മരണം ഇല്ലാതാക്കാന്‍ പരിശ്രമിച്ച പലരുടേയും കഥ പുരാണങ്ങളിലൊക്കെ കാണാന്‍ കഴിയും. ആയുസ് കൂട്ടുന്നതിനുള്ള പരീക്ഷണങ്ങള്‍ ശാസ്ത്രവും നടത്തിവരുന്നു. എന്നാല്‍ ലോകത്തിലെ ഒരു താഴ്‌വരയിലെ ജീവിതം ആയുര്‍ദൈര്‍ഘ്യെം പതിറ്റാണ്ടുകള്‍ വര്‍ദ്ധിപ്പിക്കുമെന്നറിഞ്ഞാലോ? നുണയെന്നു പറയാന്‍ വരട്ടെ, പാകിസ്ഥാനിലെ വടക്ക് ഭാഗത്തുള്ള ആകര്‍ഷണീയമായ താഴ്‌വരയായ ഹന്‍സയില്‍ ആണ് ആളുകള്‍ക്ക് 120 വര്‍ഷം വരെ ആയുര്‍ദൈര്‍ഘ്യം ഉള്ളത്!.

ഭീതിപ്പെടുത്തുന്ന തീവ്രവാദ ആക്രമണങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന പാകിസ്ഥാനിലെ അപൂര്‍വ്വം പ്രദേശങ്ങളില്‍ ഒന്നാണ് ഹന്‍സ താഴ്‌വര. മലനിരകളില്‍ ഉത്ഭവിക്കുന്ന നീര്‍ച്ചാലുകളും, ഇവിടുത്തെ ജനങ്ങള്‍ തന്നെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളുമാണ് ഇവിടുത്തെ ആളുകളുടെ ആരോഗ്യരഹസ്യം. ഭൂമിയിലേറ്റവും സന്തുഷ്ടരായ ജനത എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. 1933ല്‍ പുറത്തിറങ്ങിയ ജെയിംസ് ഹില്‍ട്ടന്റെ ലോസ്റ്റ് ഹോരിസോണ്‍ എന്ന നോവലിലെ ഷാന്‍ഗ്രിലാ എന്ന സാങ്കല്‍പ്പിക താഴ്‌വര ഈ ഹന്‍സ താഴ്‌വരയുടെ പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയതാണ്.

പഴയ രാജഭരണപ്രദേശമായ ഹന്‍സ, ഗില്‍ഗിറ്റ്ബാള്‍ട്ടിസ്താന്‍ പ്രവിശ്യയില്‍ ഉള്‍പ്പെട്ട മലനിരകളുടെ താഴ്‌വരയാണ്. വളരെ തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമായിരുന്നു ഹന്‍സ. മഞ്ഞു മൂടിയ മലകളും, മലനിരകളിലൂടെ ഒഴുകുന്ന ഹരിതനീലിമ നിറത്തിലെ നദിയും, പിങ്കും മഞ്ഞയും നിറത്തിലുള്ള പൂക്കളാല്‍ അലംകൃതമായ താഴ്‌വരയും ഹന്‍സയെ സുന്ദരിയാക്കുന്നു. ക്യാംപിങ്, സ്വിമ്മിങ്, വേട്ട, ഹൈക്കിങ്, ട്രെക്കിങ്, മൗണ്ടനെയറിങ്, മൗണ്ടന്‍ ബൈക്കിങ്, കുതിര സവാരി, സ്‌കൈയിങ്, ഫിഷിംങ്, സഫാരി യാത്രകള്‍, ഗ്ലൈഡിങ്, പ്രകൃതി സ്‌നേഹികള്‍ക്കായി ഇക്കോടൂറിസം ഇവയൊക്കെ ഹന്‍സയുടെ പ്രധാനആകര്‍ഷണങ്ങളാണ്.

അമേരിക്കന്‍യൂറോപ്യന്‍ സഞ്ചാരികളുടെ പ്രധാന ഇടമായിരുന്നു ഇവിടം. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ റെക്കോര്‍ഡ് പ്രകാരം ഒരു വര്‍ഷം ഇപ്പോള്‍ 1000 വിദേശ സഞ്ചാരികള്‍ മാത്രമേ ഹന്‍സ സന്ദര്‍ശിക്കാറുള്ളൂ.

ബുരുഷോയന്നോ എന്നാണ് ഇവിടുത്തെ ആളുകള്‍ അറിയപ്പെടുന്നത്. കഴിക്കുന്നതെന്താണോ അതാണ് നിങ്ങളുടെ ആരോഗ്യം എന്ന് വ്യക്തമാക്കുന്നതാണ് ഹന്‍സ് നിവാസികളുടെ ജീവിതം. കാന്‍സര്‍ വിമുക്ത സമൂഹമായ ഇവരെ പറ്റി വൈദ്യശാസ്ത്ര വിദഗ്ദര്‍ പതിറ്റാണ്ടുകളായി പഠനം നടത്തിവരികയാണ്. സ്വയം കൃഷി ചെയ്ത് വളര്‍ത്തിയ ആപ്രിക്കോട്ടാണ് ഇവിടുള്ളവരുടെ ഇഷ്ടഭക്ഷണം. ക്യാന്‍സര്‍ വരാത്തതിന് കാരണം ആപ്രിക്കോട്ടില്‍ അടങ്ങിയിരിക്കുന്ന അമിഡാലിന്‍ വൈറ്റമിന്‍ ബി17 ആണെന്നാണ് ഗവേഷകരുടെ നിഗമനം. അവരുടെ സ്ഥിരമായ ഭക്ഷണരീതിയില്‍ നിന്ന് മാറി രണ്ട് മുതല്‍ നാല് മാസം വരെ ഉണങ്ങിയ ആപ്രിക്കോട്ട് ജ്യൂസുകള്‍ മാത്രം കഴിക്കുന്ന രീതിയും ഉണ്ട്. ആപ്രിക്കോട്ടുകള്‍ വിളയുന്നതിന് മുന്‍പ് ഇവര്‍ പാരമ്പര്യമായിട്ട് തുടര്‍ന്നു വരുന്നൊരു രീതിയാണിത്.

നമ്മുടെ ജീവിതരീതിയും ആയുസ്സും ആരോഗ്യവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നതിന്റെ തെളിവായി മാറുകയാണ് ഹന്‍സ താഴ്‌വര.

ഏകാന്തതആഗ്രഹിച്ചകുടുംബംകൊടുംതണുപ്പിൽ ഒറ്റയ്ക്ക് ജീവിച്ച കുടുംബം

 
റഷ്യയിലെ സൈബീരിയയിലുള്ള കൊടുംതണുപ്പ് എല്ലാവർക്കും അറിയാവുന്നതാണല്ലോ. മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് ഇവിടെ അൽപ്പമെങ്കിലും സഹിക്കാവുന്ന കാലാവസ്ഥയുള്ളത്. ഈ സമയത്ത് ഇവിടെയുള്ള മനുഷ്യവാസമില്ലാത്ത കാടുകളിൽ ധാരാളം പര്യവേഷകർ എത്താറുണ്ട്. എണ്ണനിക്ഷേപം, ധാതു നിക്ഷേപം എന്നിവ കണ്ടെത്തുകയാണ് ഇവരുടെ ഉദ്ദേശ്യം. 

1978ൽ ഹെലികോപ്റ്ററിൽ സൈബീരിയൻ കാടുകളുടെ മുകളിലൂടെ പറന്ന സോവിയറ്റ് പര്യവേഷകർ അത്ഭുതസ്തബ്ധരായി: കൊടുംകാടിനുള്ളീൽ മനുഷ്യവാസത്തിൻ്റെ ലക്ഷണങ്ങൾ! അവർ തിരികെയെത്തി ഒന്നുകൂടെ താഴ്ന്നു പറന്നു. തങ്ങളുടെ ഊഹം ശരിയാണ്. മരങ്ങൾക്കിടയിൽ വെട്ടിത്തെളിച്ച കൃഷിയിടംപോലെ തോന്നിക്കുന്ന സ്ഥലം. അതിനോട് ചേർന്ന് മരക്കുറ്റികളിൽ ഇലകൾ കൊണ്ട് മറച്ച ഒരു ഷെഡ്. ഒറ്റനോട്ടത്തിൽ അതൊരു പശുത്തൊഴുത്ത്പോലെ തോന്നിച്ചു. ഇതുവരെ പുറംലോകത്തിനുള്ള അറിവനുസരിച്ച് അതിന്റെ നൂറ്റമ്പത് കിലോമീറ്റർ പരിസരത്തെങ്ങും മനുഷ്യവാസമില്ല. 

അവർ അവിടെ വീണ്ടുമെത്തി വിശദമായ പരിശോധനകൾ നടത്താൻ തിരുമാനിച്ചു. തങ്ങളുടെ ഇതുവരെ കാണാത്ത സുഹൃത്തുക്കൾക്ക് (ശത്രുക്കൾക്ക്?) നൽകാൻ അവർ ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, സോപ്പ്, ബ്രഡ്, ജാം തുടങ്ങി നിരവധി സാധനങ്ങൾ കരുതിയിരുന്നു. കൂടാതെ, ഒരു തോക്കും. 

ഗാലീന പിമെൻസ്കയ (Galina Pismenskaya) എന്ന വനിതാ ജിയോളജിസ്റ്റ് ആയിരുന്നു, ആ നാലംഗ സംഘത്തെ നയിച്ചത്. പത്തുമൈൽ അകലെ ഒരിടത്ത് ഹെലികോപ്റ്ററിൽ നിന്നിറങ്ങി അവിടെ ഒരു ബെയ്സ് ക്യാമ്പ് സ്ഥാപിച്ച അവർ വളരെ കഷ്ടപ്പെട്ട് ലക്ഷ്യസ്ഥാനത്തെത്തി. തങ്ങൾ കണ്ട ഷെഡ് പോലെയുള്ള നിർമ്മിതി മനുഷ്യവാസമുള്ള ഒരു വീടാണെന്ന് അവർ ഉറപ്പിച്ചു. അതിന് ഗാലീനയുടെ ബാക്ക്പായ്ക്കിനോളം പോന്ന ഒരു കിളിവാതിൽ ഉണ്ടായിരുന്നു. 

അകത്തു കടന്ന സംഘം കണ്ടത് ഒരു മാളത്തെ അനുസ്മരിപ്പിക്കുന്ന ഒറ്റ മുറിയായിരുന്നു. ഉരുളക്കിഴങ്ങിൻ്റെ തോലും മുഷിഞ്ഞ നാറ്റവും നിറഞ്ഞ, പട്ടിക്കൂടിനെക്കാൾ വൃത്തിഹീനമായ മുറി. രണ്ട് സ്ത്രീകൾ പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നു. ''എൻ്റെ പിഴ, എൻ്റെ പിഴ'', അവർ ഉന്മാദികളെപ്പോലെ പിറുപിറുക്കുന്നു. ആഗതന്മാർ പതുക്കെ പുറത്തിറങ്ങി അടുത്തു കണ്ട ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു. അര മണിക്കൂറിന് ശേഷം, എഴുപതിനടുത്ത് പ്രായം വരുന്ന ഒരു വൃദ്ധൻ ആ വീട്ടിൽ നിന്ന് ഇറങ്ങി വന്നു. കോതിയൊതുക്കാത്ത തലമുടിയും മുഖം നിറഞ്ഞു നിൽക്കുന്ന താടിയും. അയാൾ സൗഹൃദത്തോടെ ചിരിച്ചു. പിന്നാലെ, നേരത്തെ കണ്ട സ്ത്രീകൾ പുറത്തിറങ്ങി. അവർ ആ വൃദ്ധന്റെ പെൺമക്കളായിരുന്നു. ശാന്തമായി അവർ സംഘാഗങ്ങളുടെയൊപ്പം നിലത്തിരുന്നു. 

ഗാലീന വച്ചു നീട്ടിയ ബ്രെഡും മറ്റു ഭക്ഷണ സാധനങ്ങളും അവർ നിരസിച്ചു. അവ ഭക്ഷിക്കാൻ തങ്ങൾക്ക് അനുവാദമില്ലെന്ന് അവർ പറഞ്ഞു. 
'നിങ്ങൾ എപ്പോഴെങ്കിലും ബ്രെഡ് കഴിച്ചിട്ടുണ്ടോ?' ഗാലീന ചോദിച്ചു. താൻ കഴിച്ചിട്ടുണ്ടെന്നും തൻ്റെ മക്കൾ കഴിച്ചിട്ടില്ലെന്നും വൃദ്ധൻ മറുപടി നൽകി. എങ്കിലും അയാൾ അവരുടെ കൈയിൽ നിന്ന് ഉപ്പ് വാങ്ങി. ഇത്രയും കാലം ഉപ്പില്ലാതെ തങ്ങൾ ജീവിച്ചത് 'പീഡനം പോലെ' ആയിരുന്നെന്ന് അയാൾ പറഞ്ഞു. 

ബെയ്സ് ക്യാമ്പിലേക്ക് സംഘാംഗങ്ങൾ മടങ്ങി. തുടർന്നുള്ള ദിവസങ്ങളിലും അവർ എത്തി. ആ കുടുംബത്തിൻ്റെ വിശ്വാസം നേടി. അങ്ങനെ ആ കുടുംബത്തിൻ്റെ കഥ ചുരുളഴിഞ്ഞു. 

കാർപ് ലൈക്കോവ് (Karp Lykov) എന്നായിരുന്നു ആ വൃദ്ധന്റെ പേര്. 'പഴയ വിശ്വാസികൾ' (Old Believer) എന്നറിയപ്പെടുന്ന കടുംപിടുത്തക്കാരായ ഓർത്തഡോക്സ് കൃസ്ത്യൻ വിഭാഗത്തിലെ അംഗങ്ങളായിരുന്നു അവർ. ഈ വിഭാഗത്തിൽപ്പെട്ടവർ താടി വടിക്കാറില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പീറ്റർ ചക്രവർത്തി റഷ്യയിലെ ജനങ്ങളെ നിർബന്ധിച്ച് താടി വടിപ്പിച്ചതോടെ ഇവർ ഭരണകൂടവുമായി ഉരസലിലായി. 1900ൽ ഒരു ചന്തയിൽ വച്ച് ഉരുളക്കിഴങ്ങിൻ്റെ വിലയെച്ചൊല്ലി ഉണ്ടായ കശപിശയിൽ ഈ വിഭാഗത്തിൽപ്പെട്ട ഒരു കർഷകനെ ചിലർ തല്ലിക്കൊന്നു. ഇതെല്ലാം ഇന്നലെ നടന്ന സംഭവങ്ങൾപോലെയാണ് കാർപ് വിവരിക്കുന്നത്. അയാളുടെ സംസാരം കേട്ടാൽ താൻ ഇതൊക്കെ നേരിട്ട് കണ്ടതോ അനുഭവിച്ചതോ ആണെന്ന് തോന്നും. 

1917ലെ ബോൾഷെവിക് വിപ്ലവത്തോടെ ലൈക്കോവിൻ്റെ കൂട്ടർ ഭയപ്പാടിലായി. 1936ൽ പൊലീസുകാരുടെ വെടിയേറ്റ് ലൈക്കോവിൻ്റെ അനുജൻ കൊല്ലപ്പെട്ടു. അതോടെ അദ്ദേഹം ഭാര്യയെയും മകനെയും രണ്ടു വയസ്സുള്ള മകളെയും കൂട്ടി കാടുകയറി. ചില പാത്രങ്ങൾ, അത്യാവശ്യം വേണ്ട തുണികൾ, വിത്തുകൾ, മറ്റു സാധനങ്ങൾ എന്നിവ കരുതിയിരുന്നു. അതിനു ശേഷം അവർ നാട്ടിലേക്ക് തിരികെ വന്നിട്ടേയില്ല. 

കാട്ടിൽ അവർ മാറി മാറി താമസിച്ചു. ഓരോ തവണയും കുടുതൽ ഉള്ളിലേക്ക് പോയിക്കൊണ്ടിരുന്നു. 'തങ്ങൾക്കുള്ളതെല്ലാം' പുതിയ താവളത്തിലേക്ക് മാറ്റാൻ അവർ പലതവണ പഴയ സ്ഥലത്ത് വന്നു പോകേണ്ടി വന്നിരിക്കാം എന്ന് ഗാലീനയുടെ സംഘം സാക്ഷ്യപ്പെടുത്തുന്നു. ഈ കാട്ടിലൂടെ പത്ത് മൈൽ താണ്ടാൻ തങ്ങൾ അനുഭവിച്ച പ്രയാസങ്ങൾവച്ചു നോക്കുമ്പോൾ നാൽപ്പത്തിരണ്ട് വർഷം ഈ കുടുംബം അനുഭവിച്ച കഠിനകൾ എത്ര വലുതായിരിക്കുമെന്ന് അവർ ഊഹിച്ചു. 

ലൈക്കോവിൻ്റെ കുടുംബത്തിൻ്റെ അതിജീവനചരിത്രം ഇത്തരം കഥകളുടെ കൂട്ടത്തിലെ ഇതിഹാസമാണ്. കൊടുംതണുപ്പുള്ള കാട്ടിൽ വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളില്ലാതെ ജീവിച്ച ഈ കുടുംബത്തിൻ്റെ കഥ നമ്മെ അത്ഭുപ്പെടുത്തുന്നു. 

കാടുകയറുമ്പോൾ കാർപ് ലൈക്കോവ്, ഭാര്യ അകുലിന, മകൻ സാവിൻ (9 വയസ്സ്), മകൾ നതാലിയ (2) എന്നിവരാണ് ആ കുടുംബത്തിൽ ഉണ്ടായിരുന്നത്. കാട്ടിൽ വച്ച് ദിമിത്രി (1940), അഗാഫിയ (1943) എന്നീ കുട്ടികൾ ജനിച്ചു. ഇളയ കുട്ടികൾ 1978 വരെ തങ്ങളുടെ കുടുംബാംഗമല്ലാത്ത ഒരു മനുഷ്യ ജീവിയെ കണ്ടിട്ടുണ്ടായിരുന്നില്ല. അച്ഛനമ്മമാർ മനുഷ്യരെപ്പറ്റി പറഞ്ഞു കൊടുത്ത കാര്യങ്ങൾ മാത്രമേ അവർക്ക് അറിയാമായിരുന്നുള്ളൂ. അവരുടെ പ്രധാന വിനോദം, തലേ ദിവസം കണ്ട സ്വപ്നങ്ങൾ വിവരിക്കുക എന്നതായിരുന്നു. 

അവരുടെ കൈയ്യിലുള്ള വിഭവങ്ങൾ ഓരോന്നായി തീർന്നു തുടങ്ങി. ഷുസുകൾ ഉപയോഗിക്കാൻ പറ്റാതായപ്പോൾ അവർ ബിർച്ചുമരത്തിൻ്റെ കട്ടിയുള്ള തോലുകൊണ്ട് ഷൂസ് ഉണ്ടാക്കി. 

ലൈക്കോവ് കുടുംബത്തിൻ്റെ കൈയ്യിൽ ചർക്കപോലെ ഒരു ഉപകരണം ഉണ്ടായിരുന്നു. കാട്ടിൽ കിട്ടുന്ന തടികളും വള്ളികളും ഉപയോഗിച്ച് അവർ നെയ്ത്തുതറിപോലെ ഒരു സംവിധാനം ഉണ്ടാക്കി. ചുറ്റും കിട്ടുന്ന കാട്ടുചണത്തിൻ്റെ വള്ളി ഉപയോഗിച്ച് നഗ്നത മറയ്ക്കാൻ അത്യാവശ്യം വേണ്ട തുണികൾ നെയ്തു. ഈ തുണികൾ ആ കൊടുംതണുപ്പിൽ ഒട്ടും പര്യാപ്തമായിരുന്നില്ല. 

എന്നാൽ, ലോഹങ്ങൾ നിർമ്മിച്ചെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. കൈയ്യിൽ അത്യാവശ്യം കരുതിയിരുന്ന പാത്രങ്ങൾ കാലക്രമത്തിൽ ദ്രവിച്ചുപോയി. പ്രധാനമായും ഉരുളക്കിഴങ്ങും ചില കാട്ടുചെടികളുടെ കിഴങ്ങുകളും തീയിൽ ചുട്ടെടുത്ത് കഴിച്ചു. ഉപ്പില്ലാതെ ഇത് കഴിക്കാൻ ശീലിച്ചു. അവരുടെ മറ്റൊരു പ്രധാന കൃഷി കാരറ്റ് ആയിരുന്നു. ഇത് അവർ പച്ചയായി ഭക്ഷിച്ചു. പഴങ്ങൾ ലഭിച്ചിരുന്നു. കാട്ടരുവിയിലെ വെള്ളം കുടിച്ചു. എങ്കിലും ഇവർ മിക്കവാറും പട്ടിണിക്ക് സമാനമായ അവസ്ഥയിലായിരുന്നു. തണുപ്പ് കാരണം പുറത്തിറങ്ങി ആഹാരം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. 

ഇളയവനായ ദിമിത്രി മുതിർന്നതോടെ അവർക്ക് മാംസഭക്ഷണം കഴിക്കാവുന്ന സാഹചര്യമായി. അവന് നല്ല ശാരീരിക ശേഷിയുണ്ടായിരുന്നു. മൃഗങ്ങളെ കല്ലെറിഞ്ഞു വീഴ്ത്തുക, കൂട്ടം ചേർന്ന് ഓടിച്ച് തളരുമ്പോൾ പിടികൂടുക, വള്ളികൾ കൊണ്ടുണ്ടാക്കിയ കുരുക്കിൽ പിടിക്കുക എന്നിവയായിരുന്നു 'വേട്ടയാടലിൻ്റെ' രീതികൾ. തടികഷണങ്ങൾകൊണ്ട് അടിച്ചാണ് മൃഗങ്ങളെ കൊന്നിരുന്നത്. ഇരയെ തീയിൽ ചുട്ട് ഭക്ഷിച്ചു. 

കല്ലുകൾ തമ്മിൽ ഉരസി
തീയുണ്ടാക്കുന്നത് ഏറെ കഠിനമായ ജോലിയായിരുന്നു. മിക്കപ്പോഴും തീ കെട്ടുപോകാതെ സൂക്ഷിച്ചു. 

ഏറ്റവും തണുപ്പുള്ളപ്പോഴും നഗ്നപാദനായി വളരെ ദൂരം സഞ്ചരിച്ച് ഇര തേടാൻ ദിമിത്രിക്ക് കഴിയുമായിരുന്നു. ചിലപ്പോൾ വീട്ടിൽ നിന്ന് പുറപ്പെട്ട് പത്തു ദിവസത്തോളം കഴിഞ്ഞാണ് അയാൾ മടങ്ങി വന്നിരുന്നത്. വെറും കൈയ്യായി അവൻ വരില്ലെന്ന് അറിയാവുന്ന കുടുംബാംഗങ്ങൾ ക്ഷമയോടെ കാത്തിരിക്കും. 

1961ലെ കഠിനമായ ക്ഷാമം അവർ കൃത്യമായി ഓർത്തു പറഞ്ഞു. ആ വർഷം സെപ്റ്റംബറിൽ ആരംഭിക്കേണ്ട ശൈത്യം ജൂണിലേ ആരംഭിച്ചു. ആ വർഷം കായ്കനികളും കിഴങ്ങുകളും കുറവായിരുന്നു. അധികം പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല. കാട്ടു പുല്ലുകളും ഇലകളും തിന്ന് അവർ വിശപ്പടക്കി. എല്ലാ അമ്മമാരെയുംപോലെ അകുലിനയും സ്വന്തം വയറിനെ പട്ടിണിക്കിട്ട് ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഊട്ടി. അങ്ങനെ ആ ശൈത്യകാലം തീരുന്നതിനുമുമ്പേ സ്നേഹനിധിയായ ആ അമ്മ എന്നേക്കുമായി കണ്ണടച്ചു. 

ലൈക്കോവ് കുടുംബത്തിൻ്റെ ബുദ്ധിശക്തി സന്ദർശകരെ അമ്പരപ്പിച്ചു. അദ്ദേഹത്തിന്റെ നാലു മക്കൾക്കും വായിക്കാൻ അറിയാമായിരുന്നു. കൈയ്യിൽ ആകെയുള്ള പ്രാർഥനാ പുസ്തകവും ബൈബിളും ഉപയോഗിച്ച് അച്ഛനമ്മമാരും മൂത്ത മകനും ഇളയകുട്ടികളെ പഠിപ്പിച്ചു. സോവിയറ്റ് യൂണിയൻ കൂടാതെ വേറെയും രാജ്യങ്ങളുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു. എന്നാൽ അതിന്റെ അർഥം അവർക്ക് അറിയില്ലായിരുന്നു. ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത കുതിരയുടെ ഒരു ചിത്രം കാണിച്ചപ്പോൾ അവർ അത് തിരിച്ചറിഞ്ഞു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് ഇളയവളായ അഗാഫിയ ആയിരുന്നു. അവൾക്ക് കൃത്യമായി തീയതി കണക്കാക്കാനും നിഴൽ നോക്കി ഏകദേശ സമയം പറയാനും അറിയാമായിരുന്നു; അച്ഛൻ പഠിപ്പിച്ചത്. കാടിനുപുറത്ത് നഗരങ്ങളുണ്ടെന്നും അവിടെ വലിയ വീടുകളിൽ ആളുകൾ താമസിക്കുന്നുണ്ടെന്നും അവർ അറിഞ്ഞിരുന്നു. 

ലൈക്കോവും മക്കളും ആഗതരോട് എപ്പോഴും മര്യാദയോടെ പെരുമാറി. ഒരിക്കലും ദേഷ്യപ്പെട്ടില്ല. ഗാലീനയുടെ ക്ഷണം സ്വീകരിച്ച് പത്ത് കിലോമീറ്റർ അകലെയുള്ള അവരുടെ ക്യാമ്പ് സന്ദർശിച്ചു. അവിടെ കണ്ട ഓരോ കാര്യങ്ങളും അവർക്ക് പുതുമയായിരുന്നു. എന്നാൽ ടെലിവിഷൻ മാത്രം അവർക്ക് ഇഷ്ടപ്പെട്ടില്ല. അത് പാപമാണെന്ന് അവർ കരുതി. 

സ്റ്റാലിൻ മരിച്ചതോ, രണ്ടാം ലോക മഹായുദ്ധമോ ഒന്നും ലൈക്കോവ് അറിഞ്ഞിരുന്നില്ല. മനുഷ്യൻ കൃതൃമ ഉപഗ്രഹങ്ങൾ അയച്ച കാര്യം പറഞ്ഞപ്പോൾ അത് താൻ ഉഹിച്ചിട്ടുണ്ടെന്ന് അയാൾ പറഞ്ഞു. രാത്രിയിൽ ആകാശത്ത് മിന്നിമിന്നി പോകുന്ന വെളിച്ചം കണ്ടിട്ടുണ്ടത്രേ! (വിമാനമാകാം). എന്നാൽ മനുഷ്യൻ ചന്ദ്രനിൽ പോയ കാര്യം വിശ്വസിക്കാൻ അയാൾ കൂട്ടാക്കിയില്ല. 

അനന്തരം

ലൈക്കോവ് കുടുംബത്തെ നാട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടു വരാൻ ഗാലീനയുടെ സംഘം ശ്രമം നടത്തി. എന്നാൽ അവർ വഴങ്ങിയില്ല. നാട്ടിൽ നിന്ന് ചെറിയ സംഘങ്ങൾ വീണ്ടും അവരെ സന്ദർശിച്ചു. വിഷം കലർത്തിയേക്കാമെന്ന ഭയം കൊണ്ടാവാം, അവർ ഭക്ഷണ സാധനങ്ങൾ മാത്രം നാട്ടുകാരിൽ നിന്ന് സ്വീകരിച്ചില്ല. കത്തികൾ, പണിയുപകരണങ്ങൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ അവർ സന്തോഷത്തോടെ വാങ്ങി. നാട്ടുകാരായ സന്ദർശകർ അവരെ മെച്ചപ്പെട്ട കൃഷി രീതികൾ പഠിപ്പിക്കാൻ ശ്രമിച്ചു. 

അടുത്ത വർഷം അവിടെയെത്തിയ സംഘത്തിലുണ്ടായിരുന്ന ഡോക്ടർ ഒരു കാര്യം കണ്ടെത്തി - ലൈക്കോവിൻ്റെ മൂത്ത രണ്ടു മക്കൾക്കും കിഡ്നി തകരാറാണ്. എന്നാൽ മരുന്ന് കഴിക്കാനോ ചികിത്സയ്ക്ക് വിധേയരാകാനോ അവർ വിസമ്മതിച്ചു. മരുന്നെന്ന പേരിൽ വിഷം തരുമെന്ന് അവർ ഭയന്നു. 1981 ആരംഭത്തിൽ മൂത്ത മകനും മകളും മരണമടഞ്ഞു. 

ആ വർഷം വേനൽക്കാലത്ത് ദിമിത്രിക്ക് നിമോണിയ ബാധിച്ചു; നാട്ടിൽ നിന്ന് വന്ന 'അതിഥികളുടെ' സമ്മാനം. ഹെലികോപ്റ്ററിൽ നാട്ടിലെത്തിച്ച് ചികിത്സിക്കാമെന്ന വാഗ്ദാനം അയാൾ നിരസിച്ചു. ഒരാളുടെ ജീവിതകാലം ദൈവമാണ് നിശ്ചയിക്കുന്നതെന്നും അതുകൊണ്ട് പേടിയോ സങ്കടമൊ ഇല്ലെന്നായിരുന്നു അയാളുടെ ലൈൻ. അങ്ങനെ അയാളും മരണത്തിന് കീഴടങ്ങിയതോടെ ലൈക്കോവും ഇളയ മകൾ അഗാഫിയയും മാത്രമായി കുടുംബത്തിൽ. 

1988ൽ ലൈക്കോവും മരിച്ചു. നാട്ടിൽ നിന്ന് വരുന്ന ആളുകൾ കൊടുക്കുന്ന സഹായങ്ങളിൽ അഗാഫിയ പൂർണമായും ആശ്രയിച്ചു തുടങ്ങി. നാട്ടിൽ നിന്ന് വന്ന ചിലർ അവരെ അബാക്കൻ എന്ന പട്ടണത്തിൽ കൊണ്ടുപോയി, ചില ബന്ധുക്കളെ കാണിച്ചു കൊടുത്തു. എന്നാൽ അഗാഫിയ കാട്ടിലേക്ക് തന്നെ മടങ്ങുകയാണ് ചെയ്തത്. തനിക്ക് പട്ടണത്തിലെ ജീവിതവുമായി പൈരുത്തപ്പെടാൻ കഴിയില്ലെന്ന് അവർ സ്വയം മനസ്സിലാക്കി.

2013ലാണ് ആ സ്ത്രീയെപ്പറ്റി പുറംലോകം ഏറ്റവും ഒടുവിൽ അറിയുന്നത്. ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇപ്പോൾ അവർക്ക് എഴുപത്താറ് വയസ്സ് ഉണ്ടാവും. 

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മനുഷ്യൻ അതിജീവിച്ച ധാരാളം കഥകൾ വെളിയിൽ വന്നിട്ടുണ്ട്. എന്നാൽ പൂജ്യത്തിന് താഴെ നാൽപ്പത് ഡിഗ്രി തണുപ്പിൽ ഒരു കുടുംബം ഒറ്റയ്ക്ക് ജീവിച്ച കഥ വേറിട്ടു തന്നെ നിൽക്കും. 

ചിത്രം: അഗാഫിയയും (ഇടത്ത്) നതാലിയയും.