A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കാലത്തിനു മുന്നേ സഞ്ചരിച്ച കുഞ്ഞാലി മരയ്ക്കാർ !

.

കുഞ്ഞാലി മരക്കാർ ടെലസ്‌ക്കോപ്പിലൂടെ നോക്കുന്ന ചിത്രം സിനിമയുടെ പരസ്യമായി വന്നത് നിങ്ങൾ കണ്ടല്ലോ..ല്ലേ ?
.
1608 ഇൽ നെതർലണ്ടിലെ ഒരു കണ്ണട വിദഗ്ദ്ധൻ ' ഹാൻസ് ലിപ്പേർഷെയ്‌ ' ടെലസ്‌ക്കോപ്പ് കണ്ടുപിടിച്ചു. എന്നാൽ അതിന്റെ കണ്ടുപിടുത്തത്തിന്റെ അവകാശം അദ്ദേഹത്തിന് കിട്ടിയില്ല. പകരം ആ ടെലസ്‌ക്കോപ്പ് സൈൻ മോഡിഫൈ ചെയ്ത ഗലീലിയോയ്ക് കിട്ടി അതിന്റെ പദവി. എന്തായാലും അതെല്ലാം 17 ആം നൂറ്റാണ്ടിൽ ആണ് നടന്നത്. പക്ഷെ കുഞ്ഞാലിമരയ്ക്കാർ ജീവിച്ചിരുന്നത് 15 ആം നൂറ്റാണ്ടിലും,16 ആം നൂറ്റാണ്ടിലും ആണ്. ശരിക്കു പറഞ്ഞാൽ കുഞ്ഞാലി മരയ്ക്കാർ മാർ കുറെ പേർ ഉണ്ടായിരുന്നു. അതിൽ പ്രമുഖർ..
മുഹമ്മദ് കുഞ്ഞാലി മരയ്ക്കാർ (കുട്ടിആലി) - 1ആം മരക്കാർ
കുഞ്ഞാലി മരക്കാർ - 2ആം മരക്കാർ
പട്ടു കുഞ്ഞാലി (പടമരക്കാർ) - 3ആം മരക്കാർ
മുഹമ്മദാലി കുഞ്ഞാലി - 4ആം മരക്കാർ
എന്നിവർ ആണ്. അതിൽ മുഹമ്മദാലി കുഞ്ഞാലി മരക്കാർ ആയിരുന്നു ഹീറോ.

അത് പോട്ടെ.. നമുക്ക് കാര്യത്തിലേക്കു വരാം. ഇവരെല്ലാം ജീവിച്ചിരുന്നത് 17 ആം നൂറ്റാണ്ടിനു മുൻപ് ആണ്.
പക്ഷെ നമ്മുടെ ഭാരതത്തിൽ..ഛേ .. കേരളത്തിൽ ടെലസ്‌ക്കോപ്പ് ഹാൻസ് ലിപ്പേർഷെയ്‌ ക്കും, ഗലീലിയോ ക്കും മുന്നേ ഉപയോഗിച്ചിരുന്ന ആളുകൾ ഉണ്ടെന്നുള്ളത് നമുക്ക് അഭിമാനം അല്ലെ 

പാണനു് പാടി നടക്കാൻ കുറച്ചുകൂടെ കാര്യങ്ങൾ ഇതാ..

* റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിക്കുന്നതിനു എട്ടുകൊല്ലം മുന്‍പ് ഒരിന്ത്യക്കാരന്‍ 'ശിവാകര്‍ ബാബുദി താല്‍പാദെ' വിമാനം കണ്ടുപിടിച്ചിട്ടുണ്ടെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി സത്യപാല്‍ സിങ് പറഞ്ഞു !

* പ്ലാസ്റ്റിക് സർജറി കണ്ടു പിടിച്ചത് ഗണപതിയുടെ തല മാറ്റിയപ്പോഴാണ്.

* മഹാഭാരത യുദ്ധക്കാലത്ത് ഇന്റര്‍നെറ്റ് സൗകര്യമുണ്ടായിരുന്നെന്ന് ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലബ് ദേവ് !

*മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയന്‍ യുദ്ധവിവരങ്ങള്‍ വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു എന്നാണ് ബിപ്ലബ് ദേവിന്റെ പ്രസ്താവന. ഉപഗ്രഹ ആശയവിനിമയം ആ കാലം മുതലുണ്ട്. എങ്ങനെയാണ് ധൃതരാഷ്ട്രര്‍ക്കു സഞ്ജയനിലൂടെ കാണാന്‍ കഴിയുന്നത്. അന്ന് ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ ലഭ്യമായിരുന്നു. ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ലഭിച്ചിരുന്നുവെന്ന് ബിപ്ലബ് !

* വിമാനവും പ്ലാസ്റ്റിക് സര്‍ജറിയും മാത്രമല്ല, വൈക്കോലില്‍ നിന്ന് സ്വര്‍ണ്ണം , മുടിനാരിനെപ്പോലും പിളര്‍ത്താന്‍ കഴിയുന്ന ശസ്ത്രക്രിയാ ഉപകരണങ്ങള്‍, പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രഹാന്തര യാത്ര നടത്തിയതിന്റെ ചരിത്രം എന്നിവയെല്ലാം ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട ഇന്ത്യയുടെ മാത്രം ‘നേട്ട’ങ്ങളാണ്.
വിമങ്ങളുടെയും, ഗ്രഹാന്തര യാത്ര നടത്തുന്ന ഉപഗ്രഹങ്ങളുടേയുമൊക്കെ ചിത്രങ്ങളുമുണ്ട്.. എന്താ ല്ലേ 

* നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഐ.എസ്.ആര്‍.ഒ. വിക്ഷേപിക്കുന്ന റോക്കറ്റുകളെ രാമന്റെ അമ്പിനോടാണ് ഉപമിച്ചത്.
രാമന്‍ മികച്ച എന്‍ജിനീയറായിരുന്നുവെന്നും ഇതിന് ഉദാഹരണമാണ് രാമസേതുവെന്നും രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ വാക്കുകളും ഏറെ വിവാദമായിരുന്നു. മയില്‍ ഒരു നിത്യ ബ്രഹ്മചാരിയാണ്. അത് പെണ്‍ മയിലുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറില്ല. പെണ്‍ മയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത് ആണ്‍ മയിലിന്റെ കണ്ണ് നീര് കൊണ്ട് ഗര്‍ഭം ധരിച്ചതിന് ശേഷമാണെന്നാണ് നിയമജ്ഞനായ മഹേഷ് ചന്ദ്ര ശര്‍മയുടെ കണ്ടെത്തല്‍ ! 

*ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും ആള്‍കുരങ്ങുകളില്‍ നിന്നാണ് മനുഷ്യ വര്‍ഗം ഉടലെടുത്തതെന്നുമുള്ള ഡാര്‍വിന്റെ സിദ്ധാന്തം പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും കേന്ദ്ര മന്ത്രി സത്യപാല്‍ സിങ് ആവശ്യപ്പെട്ടിരുന്നു.
ന്യൂട്ടന്‍ കണ്ടുപിടിക്കുന്നതിനും വളരെക്കാലം മുമ്പേ ചലനനിയമങ്ങള്‍ ക്രോഡീകരിച്ച ചില മന്ത്രങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്നും പിന്നീടൊരിക്കല്‍ ഇദ്ദേഹം പറയുകയുണ്ടായി. കേന്ദ്ര വിദ്യാഭ്യാസ ഉപദേശ സമിതിയുടെ 65ാം യോഗത്തിലാണ് സത്യപാല്‍ സിങ് ഇക്കാര്യം തട്ടിവിട്ടത്.

* രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവനാനിയുടെ ‘കണ്ടുപിടുത്തം’ പശു ശ്വസിക്കുന്നതും, നിശ്വസിക്കുന്നതും ഓക്‌സിജന്‍ ആണെന്നാണ്. തന്റെ വിശദീകരണം ഗവേഷണ പ്രബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നാണ് മന്ത്രിയുടെ വിശദീകരണം. പല റേഡിയോ ആക്റ്റീവ് ഘടകങ്ങളെയും നിര്‍വീര്യമാക്കാന്‍ ചാണകം കൊണ്ട് സാധിക്കും. പശുവിന്റെ അടുത്തുപോയാല്‍ ”ജലദോഷവും പനിയും” ഒക്കെ മാറും എന്ന് ഒരു പൊതുപരിപാടിയില്‍ വെച്ച് അദ്ദേഹം പ്രസംഗിച്ചിരുന്നു.
.
ഇതൊക്കെ നമ്മുടെ ഭാരതത്തിലെ നടക്കൂ.. ഇപ്പോൾ കേരളത്തിലും. പക്ഷെ.. കുഞ്ഞാലി മരയ്ക്കാർ ഉപയോഗിച്ച ആ ടെലസ്‌ക്കോപ്പ് എവിടന്നായിരിക്കും പുള്ളി വാങ്ങീത് ?:O
ചിലപ്പോൾ കേരളത്തിലെ അന്നുള്ള ഏതെങ്കിലും സൂപ്പർ മാർക്കറ്റിൽ നിന്നോ അല്ലെങ്കിൽ ഓണലൈൻ ആയോ ആയിരിക്കും വാങ്ങിയത്.. കാരണം അന്നെല്ലാം നാട്ടിൽ ഇന്റർനെറ്റും, എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നല്ലോ 

എന്തായാലും നമ്മുടെ ഹീറോ മുഹമ്മദ് കുഞ്ഞാലി മരക്കാർ