A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഇതിഹാസത്തിലെ യുദ്ധനിയമങ്ങള്

 ഇതിഹാസത്തിലെ യുദ്ധനിയമങ്ങള്



ഇതിഹാസത്തിലെ യുദ്ധനിയമങ്ങള്
18 ദിനങ്ങള് നീണ്ടു നിന്ന കുരുക്ഷേത്ര യുദ്ധം..
ഈ ബൃഹത് യുദ്ധത്തിന്റെ തുടക്കത്തില് ഇരു പക്ഷങ്ങളും ഉഭയകക്ഷി സമ്മത പ്രകാരം ചില ധാരണകള് ഉണ്ടാക്കിയിരുന്നു.യുദ്ധത്തില് പാലിക്കേണ്ട നിയമങ്ങളെ കുറിച്ചായിരുന്നു ആ ധാരണകള്.
കുരുക്ഷേത്ര യുദ്ധത്തിലെ ചില യുദ്ധനിയമങ്ങളെ പരിചയപ്പെടാം.
____________________________________________
★യുദ്ധം സൂര്യോദയത്തിനുശേഷം തുടങ്ങി, സൂര്യാസ്തമയത്തിനു അവസാനിപ്പിക്കുക.
★ഇരുപക്ഷത്തിനും സമ്മതമെങ്കിൽ രാത്രിയിൽ യുദ്ധമാവാം.
★ഒന്നിൽ കൂടുതൽ പേർ ചേർന്ന് തനിച്ച് ഒരാളെ ആക്രമിക്കരുത്.
★രണ്ടുപേർ തമ്മിൽ ദ്വന്ദ്വയുദ്ധമാവാം, സുദീർഘമായ യുദ്ധത്തിൽ അവർ ഒരേ ആയുധങ്ങൾ വഹിച്ചൊ, ഒരേ വാഹനത്തിലൊ (ആന, തേർ, കുതിര)ആവണം.
★പോര്ക്കളത്തിന് പുറത്തു നില്ക്കുന്നവരെ ആക്രമിക്കരുത്.
★പതാക വാഹകര്,അസ്ത്രവാഹകര്,വാദ്യമേളക്കാര് എന്നിവര്ക്ക് യഥേഷ്ടം പടക്കളത്തില് സഞ്ചരിക്കാം,അവരെ ആക്രമിക്കരുത്.
★തുല്യതയുള്ളവരുമായി മാത്രം പോരാടണം
★രഥത്തിന് രഥം,ഗജത്തിന് ഗജം,കാലാളിന് കാലാള് എന്നുള്ള നിയമം പാലിക്കണം.
★തുല്യതയുള്ള ആയുധങ്ങളുമായി ആകണം ഇരുവര് തമ്മിലുള്ള പോരാട്ടം.
★ഒരാളുപോലും മറ്റുള്ളവരാൽ ചുറ്റപ്പെട്ട് ആക്രമിക്കപ്പെടരുത്.
★യുദ്ധത്തിൽ അടിയറവ് പറഞ്ഞവനെ മാന്യമായ യുദ്ധതടവുകാരനായി സംരക്ഷിക്കണം.
★നിരായുധനെ ആക്രമിക്കരുത്.
★അബോധാവസ്ഥയിലായവനെ ആക്രമിക്കരുത്.
★യുദ്ധത്തിൽ പങ്കെടുക്കാത്തവനെയോ, മൃഗത്തേയോ ആക്രമിക്കരുത്.
★പിന്തിരിഞ്ഞോടിയവനെ പിന്തുടർന്ന് ആക്രമിക്കരുത്.
★സ്ത്രീകളെ ആക്രമിക്കരുത്.
★ഓരോ ആയുധങ്ങൾക്കും അതിന്റെതായ നിബന്ധനകൾ പാലിച്ചാവണം യുദ്ധത്തിൽ ഏർപ്പെടുന്നത്. (ഉദാ: അരയ്ക്കു താഴോട്ട് ഗദകൊണ്ടടിക്കരുത്)
★ന്യായരഹിതമായ പോരാട്ടത്തിൽ ആരും ഏർപ്പെടരുത്.
--------------------------------------------------------------------
വാല്ക്കഷ്ണം:
പാണ്ഢവ പക്ഷത്ത് 7 അക്ഷൗഹിണികളും,153,090 ആനകളും,153,090 രഥങ്ങളും,459,270 കുതിരകളും,765,450 കാലാളുകളും; കൗരവ പക്ഷത്ത് 11 അക്ഷൗഹിണികളും, 240,570 ആനകളും,240,570 രഥങ്ങളും,721,710 കുതിരകളും,1,202,850 കാലാളുകളും പങ്കെടുത്ത ഈ യുദ്ധത്തില് യുദ്ധനിയമങ്ങളെല്ലാം പാലിക്കപ്പെട്ടോ എന്ന ചോദ്യത്തിന് ഉത്തരം -എല്ലാം പാലിക്കപ്പെട്ടിട്ടില്ല എന്നതാണ്.
യുദ്ധങ്ങള് എന്നും അശാന്തിയുടെ കാഹങ്ങളേ മുഴക്കിയിട്ടുള്ളൂ.പങ്കെടുക്കുന്ന ഇരുപക്ഷങ്ങള്ക്കും നാശങ്ങള് സമ്മാനിച്ച് അവസാനം നഷ്ടങ്ങളുടെ തട്ട് ഒരല്പ്പം താഴ്ന്നു നില്ക്കുന്ന പക്ഷത്തിനെ പരാജിതര് എന്നും മറുപക്ഷത്തിനെ വിജയികളെന്നും വാഴ്ത്തി വാഴിക്കുന്ന സാംഗത്യമില്ലായ്മ ചരിത്രത്തിന്റെ ഏടുകളില് പലകുറി കാണാം.
ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കാവ്യമായ മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധത്തിലും ഇതേ അസാംഗത്യം മുഴച്ചു നില്ക്കുന്നത് കാണാം.
NB: മഹാഭാരതം കൃത്യമായി മനസിലാക്കിയാല് നിയമങ്ങള് പാലിക്കപ്പെടാതെ പോയതിന് നീതീകരണങ്ങള് ഉണ്ട് എന്നത് മനസിലാക്കാം.പോസ്റ്റിന്റെ ഉദ്ദേശം യുദ്ധനിയമങ്ങളെ പരിചയപ്പെടുത്തുക എന്നത് മാത്രമാണ്.മഹാഭാരതത്ത ഇകഴ്ത്തലായി ആരും കരുതരുത്.
____________________________________________
അവലംബം/കടപ്പാട്
മഹാഭാരതം -- തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

മാതാഹാരിയെന്ന ചാര സുന്ദരി



യുദ്ധകാലത്ത് ശത്രുവിന്റെ തന്ത്രപ്രധാന നീക്കങ്ങള് സ്ത്രീത്വവും വശ്യതയും തന്ത്രങ്ങളും ഉപയോഗിച്ച് ചോര്ത്തി എടുത്തിരുന്ന വിദഗ്ധകളായ ചാരവനിതകള്ക്കെല്ലാം എന്നും പ്രചോദനമായിട്ടുള്ള പേരാണ് മാതാഹാരി. ഹിന്ദുവായ ഇന്ഡ്യന് നര്ത്തകിയെന്ന് സ്വയം അവകാശപ്പെട്ട മാതാഹാരിയെ ഒരു ജര്മ്മന് ഏജന്റാണെന്ന് മുദ്രകുത്തി ഫ്രഞ്ചുകാര് വധിക്കുകയാണ് ചെയ്തത്. മാലിചാരവനിതകളെന്ന് മുദ്രകുത്തി ഇന്ഡ്യന് ജയിലിലടയ്ക്കപ്പെട്ട മറിയം റഷീദയുടേയും ഫൌസിയാ ഹസന്റേയും മുന്നേ പറന്ന മാതാഹാരിയുടെ ജീവിതം അത്യന്തം സാഹസികത നിറഞ്ഞതും അന്ത്യം തികച്ചും ദാരുണവുമായിരുന്നു.
ഡച്ച് പട്ടണമായ ലീയുവാര്ഡനിലെ ഒരു കച്ചവടക്കാരനായിരുന്ന ആഡം സെല്ലക്ക് 1876 ആഗസ്റ്റ് 7ന് ഒരു പുത്രി ജനിച്ചു. അയാള് അവള്ക്ക് മാര്ഗരീത്ത ഗിര്ട്രീഡ എന്ന് നാമകരണം ചെയ്തു. പതിനാലുവയസായപ്പോള് അവളെ ഒരു കോണ്‌വെന്റില് ഗാര്ഹിക കലകള് അഭ്യസിപ്പിക്കാന് പറഞ്ഞയച്ചു. ഡച്ചു സമൂഹത്തിലെ മധ്യവര്ഗ്ഗ ചുറ്റുപാടില് ജീവിക്കുന്ന ഒരു പെണ്കുട്ടിയുടെ നിയോഗം അതായിരുന്നു. എന്നാല് ഇത്തരമൊരു യാഥാസ്ഥിതികതക്ക് വഴങ്ങുന്ന സ്വഭാവക്കാരിയായിരുന്നില്ല ഗിര്ട്രീഡ. പത്തൊന്പതാം വയസില് യാഥാസ്ഥിതികതയുടെ വേലിക്കെട്ടുകള് ഭിന്നിച്ച് ഗിര്ട്രീഡ, തന്നെക്കാള് ഇരുപത്തിയൊന്ന് വയസ് കൂടുതലുള്ള കാം‌ബെല് മക്ലിയോഡ് എന്ന ഡച്ച് സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. ഇവര്ക്ക് രണ്ട് കുട്ടികളുണ്ടായി- ഒരു പെണ്ണും ഒരാണും. മക്ലിയോഡ് അമിതമദ്യപാനിയും സ്ത്രീലമ്പടനുമായിരുന്നു. ഗിര്ട്രീഡയെ ഇയാള് നിരന്തരം ദേഹോപദ്രവമേല്പ്പിച്ചിരുന്നു. ഇതിനിടെ ഇവരുടെ പുത്രന് ദുരൂഹസാഹചര്യത്തില് മരിച്ചു. മകന്റെ ആകസ്മിക മരണവും ഭര്ത്താവില് നിന്നുള്ള പീഡനവും കാരണം മാനസികമായി തകര്ന്ന ഗിര്ട്രീഡ വിവാഹബന്ധം വേര്പെടുത്തി, മകളെ നെതര്ലാന്ഡ്സിലെ ബന്ധുക്കളെ ഏല്പ്പിച്ച് പാരീസിലേക്ക് പോയി.
പുതിയ വേഷത്തിലും, പേരിലും, ഭാവത്തിലുമാണ് ഗിര്ട്രീഡ രംഗപ്രവേശം ചെയ്തത്. ഇന്ഡ്യയില് നിന്നുള്ള ഒരു ദേവദാസിയെന്ന് പരിചയപ്പെടുത്തിയ അവള് അതിന് ഉപോല്‌ബലകമായ ഒരു കഥയും മെനഞ്ഞെടുത്തു. ബാല്യപ്രസവത്തില് മരിച്ചുപോയ കിഴക്കന് ഇന്ഡ്യയിലെ ഒരു ക്ഷേത്രനര്ത്തകിയുടെ പുത്രിയായിട്ടാണ് സ്വയം അവതരിച്ചത്. പുതിയ വേഷം കൊണ്ട് കൊതിച്ചതെല്ലാം നേടിയെടുക്കാന് കഴിയുമെന്ന് അവള്ക്ക് ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. തനിക്കുള്ള വശ്യ സൌന്ദര്യത്തെ മുതലാക്കി പണം സമ്പാദിക്കുകയായിരുന്നു അവളുടെ ലക്ഷ്യം.
വടിവൊത്ത സാമാന്യം ഉയരം കൂടിയ ശരീരം, കറുത്തിരുണ്ട തലമുടി, കരിം‌കൂവള മിഴികള്, ഇളം നിറം- ഒരു ഇന്ഡ്യന് സുന്ദരിക്കുള്ള എല്ലാ ശരീര സൌഭാഗ്യങ്ങളും ഒത്തിണങ്ങിയ രൂപമായിരുന്നു അവളുടേത്. പുതിയ ലാവണത്തിന് ചേര്ന്നൊരു പേരും അവള് തിരഞ്ഞെടുത്തു.....മാതാഹാരി- പുലരിയുടെ കണ്ണ് എന്നാണ് അതിനര്ത്ഥം.
പാരീസിലെ തെരുവീഥികളില് ആഭാസനൃത്തം ചവിട്ടിയ മാതാഹാരിക്ക് അവിടത്തെ ആഢ്യന്‌മാരുടെ സ്വീകരണമുറിയിലേക്കും അവിടെനിന്ന് കിടപ്പുമുറിയിലേക്കുമുള്ള പ്രവേശനം വളരെ എളുപ്പമായി തീര്ന്നു. ചടുല ചലനങ്ങളിലൂടെ പുരുഷന്‌മാരുടെ മനസിളക്കിയ ആ വശ്യസുന്ദരിയുടെ ആരാധകവൃന്ദം നാള്ക്ക് നാള് വര്ധിച്ചു. അവള് ചോദിക്കുന്നതെന്തും നല്കാന് കാമുകര് തമ്മില് മല്‌സരമായി. വേദികള് വിട്ട് വേദികളിലേക്ക് നീങ്ങിയ അവളുടെ ഖ്യാതി യൂറോപ്പിലാകമാനമായി. മോണ്ടികാര്ലോ, ബര്ലിന്, മാഡ്രിഡ് എന്നിവിടങ്ങളിലെ ധനാഢ്യന്‌മാരെ അവള് കാമുകരാക്കി. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് യൂറോപ്പിലെ ഏറ്റവും വിലയേറിയ വേശ്യയായി മാതാഹാരി അറിയപ്പെട്ടു. ജര്മ്മനിയുടെ യുവരാജാവ്, വിദേശകാര്യമന്ത്രി, ധനാഢ്യനായ ബ്രണ്‌സ്വിക്ക് പ്രഭു തുടങ്ങിയവര് അവളുടെ വലയില് കുടുങ്ങിയ പ്രഗല്ഭന്‌മാരില് ചിലര് മാത്രമാണ്. 1914 ആഗസ്റ്റില് യുദ്ധപ്രഖ്യാപനം നടന്ന ദിവസം ജര്മ്മന് പോലിസ് മേധാവിയോടൊപ്പം കാറില് ബര്ലിന് നഗരത്തില് ചുറ്റിക്കറങ്ങുകയായിരുന്നു മാതാഹാരി!
യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടയില് മാതാഹാരി പാരീസില് തിരിച്ചെത്തി. ഈ വരവില് താനൊരു ഇന്ഡ്യക്കാരിയാണെന്ന അവകാശവാദം നിഷേധിക്കുകയും ജര്മ്മന് ഭാഷ ലാഘവത്തോടെ കൈകാര്യം ചെയ്യാനും തുടങ്ങി. ജര്മ്മനിയിലെ ഭരണകൂടവുമായും പട്ടാളമേധാവികളുമായും നിരന്തര ബന്ധം പുലര്ത്തിയിരുന്ന മാതാഹാരിയെ ഫ്രഞ്ച് അധികാരികള് സംശയത്തിന്റെ പേരില് പിടികൂടി ചോദ്യം ചെയ്തു. താനൊരു ജര്മ്മന് ഏജന്റാണെന്ന ആരോപണം അവള് ശക്തിയായി നിഷേധിച്ചു. തന്നെയുമല്ല ആവശ്യമെങ്കില് ഫ്രാന്സിന്റെ ഏജന്റായി പ്രവര്ത്തിക്കാന് തയ്യാറാണെന്നും വാഗ്ദാനം നല്കി. ഫ്രഞ്ച് സര്ക്കാര് ഈ വാഗ്ദാനം സ്വീകരിച്ച് മാതാഹാരിയെ ഒരു ചാരവനിതയായി ഒരുക്കിയെടുത്ത് ജര്മ്മനിയിലേക്ക് പറഞ്ഞയച്ചു. അവിടെ പ്രാഗല്ഭ്യം തെളിയിച്ച അവളെ പുതിയ ദൌത്യവുമായി സ്പെയിനിലേക്ക് അയച്ചു. യാത്രാമധ്യേ ബ്രിട്ടീഷുകാര് ഇവരുടെ കപ്പല് തടഞ്ഞു നിര്ത്തി മാതാഹാരിയെ അറസ്റ്റു ചെയ്തു. ജര്മ്മന് ചാരവനിത ക്ലാരാ ബെന്ഡിക്സ് ആണെന്ന ധാരണയിലാണ് അറസ്റ്റു നടന്നത്. എന്നാല് ഫ്രാന്സിനുവേണ്ടി പ്രവര്ത്തിക്കുന്ന മാതാഹാരിയാണെന്ന് മനസിലാക്കിയതോടെ ബ്രിട്ടീഷുകാര് അവളെ നിരുപാധികം വിട്ടയച്ചു. സ്പെയിനിലെത്തിയ മാതാഹാരി വിലക്കുകള് ലംഘിച്ച് ജര്മ്മന് കര‌-നാവിക സേനാ ഉദ്യോഗസ്ഥരുമായി ചങ്ങാത്തത്തിലേര്പ്പെട്ടു. ഫ്രാന്സിനുവേണ്ടി സ്പെയിനിലെത്തിയ അവള് ജര്മ്മനു വേണ്ടി പ്രവര്ത്തിക്കുന്നതായി ആരോപണമുയര്ന്നു. കാരണം കണക്കില് കവിഞ്ഞ സ്വത്ത് അപ്പോഴേക്കും അവള് സ്വന്തമാക്കിയിരുന്നു.
1917 ആയപ്പോള് ജര്മ്മന് സൈനിക ഉദ്യോഗസ്ഥര് അവളെ കയ്യൊഴിഞ്ഞു. തിരിച്ച് ഫെബ്രുവരി 12ന് പാരീസിലെത്തിയ മാതാഹാരിയെ ഫ്രഞ്ച് ഭരണകൂടം അറസ്റ്റുചെയ്തു. ജര്മ്മന് ഡബിള് ഏജന്റായി പ്രവര്ത്തിച്ചു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. മാതാഹാരിയുടെ ഹോട്ടല് മുറി റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥര് അയ്യായിരം ഫ്രാങ്കിന്റെ ഒരു ചെക്കും ഒരു ട്യൂബില് അടക്കം ചെയ്തിരുന്ന ഒരു തരം ദ്രാവകവും പിടിച്ചെടുത്തു. മാതാഹാരി ജര്മ്മന്‌കാര്ക്ക് വേണ്ടി ചാരവൃത്തി നടത്തി എന്നതിന് ഫ്രഞ്ചുകാര് കാട്ടിയ തെളിവുകള് ഇവയായിരുന്നു.
യൂറോപ്പിനെ ആകമാനം നഗ്നനൃത്തത്തിലൂടെ പുളകമണിയിച്ച ആ വശ്യസുന്ദരിയെ സെന്റ് ലാസര് ജയിലിലെ പന്ത്രണ്ടാം നമ്പര് സെല്ലിലടച്ചു. തുടര്ന്ന് മാസങ്ങളോളം നീണ്ട കോര്ട്ട് മാര്ഷലില് മാതാഹാരി തന്റെ നിരപരാധിത്വത്തില് ഉറച്ചു നിന്നു.
ട്യൂബില് നിറച്ച ദ്രാവകം ഗര്ഭനിരോധനത്തിന് ഉപയോഗിക്കുന്ന മരുന്നാണെന്നും അയ്യായിരം ഫ്രാങ്കിന്റെ ചെക്ക് ചാരാപ്രവര്ത്തനങ്ങള്ക്കല്ല മറിച്ച് ജര്മ്മന് ഉദ്യോഗസ്ഥര്ക്ക് താന് നല്കിയ ലൈംഗിക സുഖത്തിന്റെ പ്രതിഫലമാണെന്ന് അവള് നിസങ്കോചം പറഞ്ഞു. ഫ്രാന്സിന് മാതാഹാരിക്കെതിരെയുണ്ടായിരുന്ന തെളിവുകള് അതോടെ അസാധുവായി.
കോര്ട്ട് മാര്ഷല് പാനലിലെ മൂന്ന് ജഡ്ജിമാരെ നോക്കി അവള് പറഞ്ഞു‌-
“ ഞാനൊരു ഫ്രഞ്ച്കാരിയല്ല, മറ്റ് രാജ്യങ്ങളില് നിന്ന് സുഹൃത്തുക്കളെ സമ്പാദിക്കാന് എനിക്ക് മൌലികമായ അവകാശമുണ്ട്. അവരില് ചിലര് ഫ്രാന്സിനോട് യുദ്ധത്തില് ഏര്പ്പെട്ടിരിക്കുകയാണെങ്കില് പോലും ഞാന് നിരപരാധിയും നിഷ്പക്ഷയുമാണ്. നിങ്ങള്, ഫ്രഞ്ച് ഉദ്യോഗസ്ഥര്ക്ക് നല്ല മനസുണ്ടാകുമെന്ന് ഞാന് കരുതുന്നു “
പാരീസില് 1917, ജൂലായ് 24നു നടന്ന അവസാന വിചാരണയില് തനിക്ക് പറയാനുള്ളതെല്ലാം സധൈര്യം വിളിച്ചു പറഞ്ഞ മാതാഹാരിയെ കുറ്റക്കാരിയെന്ന് തെളിയിക്കാന് ഫ്രാന്സിന്റെ പക്കല് തെളിവുകള് ഒന്നും അവശേഷിച്ചില്ല. വിധി പ്രഖ്യാപനം കാത്ത് കോടതിക്ക് പുറത്ത് കൂടിയ ജനകൂട്ടത്തിന് മാതാഹാരിയെ വിട്ടയക്കുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല് പാനല് അംഗങ്ങളായ ജഡ്ജിമാര് രാജ്യാന്തര പ്രശസ്തി നേടിയ വേശ്യയും ഹിന്ദു നര്ത്തകിയെന്ന് സ്വയം വിശേഷിപ്പിക്കപ്പെട്ടവളുമായ ആ വിവാദ നായികയെ വെടിവച്ചു കൊല്ലാന് ഉത്തരവിട്ടു. പ്രോസിക്യൂഷന് ഭാഗത്തിന്റെ കുറ്റാരോപണങ്ങള്ക്ക് അവര് നിരത്തിയ തെളിവുകള് ആകെ പരാജയപ്പെട്ടിട്ടും ഇത്തരത്തില് വിധി പ്രഖ്യാപിച്ചതിനു പിന്നില് ഫ്രാന്സിന്റെ കുതന്ത്രങ്ങളായിരുന്നു. യുദ്ധകാലത്ത് ഫ്രഞ്ച് ഭരണകൂടം അഭിമുഖീകരിച്ചുകൊണ്ടിരുന്ന സംഘര്ഷത്തിന് ഒരു പുകമറ സൃഷ്ടിക്കാന് ഒരു ബലിയാട് ആവശ്യമായിരുന്നു. ജര്മ്മനിക്കെതിരെ മുന്നേറാന് കഴിയാതെ സഖ്യകക്ഷികള് നേരിട്ട തടസങ്ങള്ക്ക് കാരണം ആരുടേയെങ്കിലും തലയില്കെട്ടിവയ്ക്കേണ്ടത് ഫ്രാന്സിന്റെ ആവശ്യമായിരുന്നു. അതിനായി മാതാഹാരിയെ തന്നെ ബലിപീഠത്തിലേറ്റാന് ഫ്രാന്സ് തീരുമാനിക്കുകയായിരുന്നു.
1917 ഒക്ടോബര് 15 വെളുപ്പിന് അവള് വിളിച്ചുണര്ത്തപ്പെട്ടു. ആ വെളുപ്പിന് അവള് മരിക്കാന് പോവുകയാണെന്ന് ജയിലര് ഇടറുന്ന കണ്ഠത്തോടെ അവളെ അറിയിച്ചു. നാല്പത്തൊന്നുകാരിയായ മാതാഹാരി തെല്ലും കൂസലില്ലാതെ മരണത്തെ വരിക്കാന് അണിഞ്ഞൊരുങ്ങി. തന്റെ പ്രശസ്തിക്കും നിലയ്ക്കും യോജിച്ച വസ്ത്രങ്ങളാണ് അന്ത്യ നിമിഷത്തില് അണിയാനായി തിരഞ്ഞെടുത്തത്. ചാരനിറത്തിലുള്ള ഉടുപ്പണിഞ്ഞ അവള് വലിയൊരു തൊപ്പി ധരിച്ചു. ഏറ്റവും നല്ല ഷൂസും കയ്യുറയും ധരിച്ച് അവള് സെല്ലിനു പുറത്തിറങ്ങി ജയിലുദ്യോഗസ്ഥരോടൊപ്പം ഫയറിംഗ് ഗ്രൌണ്ടിലേക്ക് തിരിച്ചു.
വിന്‌സെന്നയിലെ റൈഫിള് റെയ്ഞ്ചില് പന്ത്രണ്ട് പേരടങ്ങുന്ന ഫയറിംഗ് സ്ക്വാഡ് കാത്തു നിന്നിരുന്നു. ഉറച്ചകാല്‌വെയ്പുകളോടെ അവള് ഉദ്യോഗസ്ഥര് ചൂണ്ടിയ മരത്തിനു ചുവടിലേക്ക് നടന്നു. ശിക്ഷ നടപ്പാക്കുന്നതിനു മുന്പായി പ്രതിക്ക് നല്കാറുള്ള മദ്യം വാങ്ങി കുടിച്ചു. എന്നാല് കൈകള് ബന്ധിച്ച് മരത്തോട് ചുറ്റിക്കെട്ടി നിര്ത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തെ അവള് എതിര്ത്തു. നിര്ന്നിമേഷയായി, തന്റെ നേര്ക്ക് വെടിയുണ്ട ഉതിര്ക്കാന് നില്ക്കുന്ന പട്ടാളക്കാരെ ഉറ്റു നോക്കി നില്ക്കാനാണ് അവള് ആഗ്രഹിച്ചത്. ഉദ്യോഗസ്ഥര് അതിന് അനുവാദം നല്കി, അന്ത്യ ശുശ്രൂഷക്കെത്തിയിരുന്ന പുരോഹിതനും കന്യാസ്ത്രീകളും മരച്ചുവട്ടില് നിന്നും മാറി. നിമിഷങ്ങള്.........
കമാന്ഡര് കയ്യുയര്ത്തി സൂചന നല്കി...
നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് പന്ത്രണ്ട് വെടിയൊച്ചകള് മുഴങ്ങി.....
ഫയറിംഗ് സ്ക്വാഡിന് അഭിമുഖമായി ദൃഷ്ടിപതറാതെ നോക്കിനില്ക്കുകയായിരുന്ന മാതാഹാരി, തന്റെ ഉടുപ്പിലെ കുടുക്കുകള് അഴിച്ച് നഗ്ന മാറിടം പട്ടാളക്കാര്ക്ക് കാട്ടിക്കൊടുത്താണ് വെടിയുണ്ടകളെ സ്വീകരിച്ചത്......
‘പുലരിയുടെ കണ്ണിന്റെ ‘ ജീവനറ്റ ശരീരം ആ മണ്ണില് കുഴഞ്ഞു വീണു.........


ചരിത്രമുറങ്ങുന്ന സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിക്ടര്‍ ട്രമ്പര്‍ സ്റ്റാന്‍െറല്‍ ഒരു ഒരു വെങ്കല പ്രതിമയിരുപ്പുണ്ട്..

 ചരിത്രമുറങ്ങുന്ന സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില് വിക്ടര് ട്രമ്പര് സ്റ്റാന്െറല് ഒരു ഒരു വെങ്കല പ്രതിമയിരുപ്പുണ്ട്...ഗ്രൗണ്ടിലേക്ക് നോക്കി കളിക്കാരോട് എന്തോ വിളിച്ച് പറയുന്ന ഒരു മനുഷ്യന്െറ പ്രതിമ...

പണ്ടൊരിക്കല് ക്രിക്കറ്റ് സമ്പന്നരുടെ കളിയായിരുന്ന കാലത്ത് ഈ ഭാഗം ''ദി ഹില്'' എന്നാണറിയപെട്ടിരുന്നത്.... മണ്ണ് കൂട്ടി കിടന്നിരുന്ന ആ ഭാഗത്താണ് അക്കാലത്ത് സമൂഖത്തിലെ തൊഴിലാളികള് കളിയോടുള്ള അഭിനിവേശത്താല് കളി കാണാനെത്തിയിരുന്നതവിടെയാണ്...ആ മൈതാനത്ത് അക്കാലത്തെ ഏറ്റവും വെറുക്കപെട്ടതും പണം കുറഞ്ഞതുമായ ഇരിപ്പിടം...
ക്രിക്കറ്റ് 'മാന്യന്മാരുടെ കളി'യായിരുന്ന കാലത്ത് ശബ്ദ ഘോഷങ്ങളില്ലാതെ കളികണ്ടിരുന്ന മൈതാനങ്ങള്... മൈതാനങ്ങളില് ശബ്ദമുയരുക ബൗണ്ടറിയടിക്കുമ്പോള് , ഒരു വിക്കറ്റെടുക്കുമ്പോള് പതിയെ അവര് കൈ കൊട്ടുമ്പോള് മാത്രമാണ് ....
അന്നവിടെ 'ദി ഹില്' ലില് നിന്ന് ഒരാളുടെ ശബ്ദം ഉയര്ന്ന് പൊങ്ങിയിരുന്നു.... ക്രിക്കറ്റില് അപാരമായ അറിവുള്ള ഒരു മുയല് കച്ചവടകാരന്െറ...മുനവച്ചുള്ള പരിഹാസങ്ങളാണ് അയാള് ഉറക്കെ പറഞ്ഞിരുന്നത്...അയാളുടെ ഉറക്കെയുള്ള ശബ്ദം മൈതാനം മൊത്തം മുഴങ്ങി കേട്ടിരുന്നു...
സ്റ്റീഫന് ഹരോള്ഡ് ഗസ്കോയിന്... യാബ...അയാളുടെ പരിഹാസങ്ങള് അന്ന് ക്രിക്കറ്റ് ചര്ച്ചകളില് സജീവമായിരുന്നു.... കുപ്രസിദ്ധമായ ബോഡി ലൈന് പരമ്പരയില് ഇടക്കെപ്പോഴോ തനിക്കും ചുറ്റും പറന്ന ഈച്ചകളെ ഓടിക്കാന് ഇംഗളീഷ് ക്യാപ്റ്റന് ജാര്ഡൈന് ശ്രമിച്ചപ്പോള് '' ആ ഈച്ചകളെ വെറുതേ വിടൂ, ഇവിടെ നിങ്ങള്ക്ക് ആകെയുള്ള സുഹൃത്തുക്കള് അവരാണ്'' എന്ന വാക്കുകള് ആ ആഷസ് പരമ്പരയോളം ചര്ച്ച ചെയ്യപെടുന്നതായിരുന്നു... ഒരിക്കല് വളരെ സാവധാനം ബാറ്റ് ചെയ്ത ഒരു ഇംഗളീഷ് ബാറ്റ്സ്മാന് തന്െറ ബോക്സ് ശരിയാക്കുമ്പോള് യാബ ഉറക്കെ വിളിച്ചു പറഞ്ഞു... ''അങ്ങനെ നിങ്ങള് ആദ്യമായിന്ന് ബോള് തൊട്ടു''...മറ്റൊരിക്കല് ബാറ്റ് ചെയ്യാന് ബുദ്ധിമുട്ടിയ ഒരു ബാറ്റ്സ്മാന് നേരെ അയാള് വിളിച്ചു പറഞ്ഞു , '' അയാള്ക്കൊരു പിയാനോ കൊണ്ട് കൊടുക്കൂ, അത് വായിക്കാനറിയാമോയെന്ന് നോക്കാം'' ഇംഗളീഷ് ലെഗ്സ്പിന്നറായ ആര്തര് മെയ്ലി പന്ത് കൃത്യമായ ലെങ്ത്തില് പിച്ച് ചെയ്യാന് പരാജയപെട്ടപ്പോള് ''ശക്തമായ കരങ്ങളും , വാല്ക്കിങ് സ്റ്റിക്കും '' എന്നാണ് യാബ വിളിച്ച് പറഞ്ഞത്...ഇത് ആര്തര് മെയിലി തന്െറ ആത്മകഥയില് എഴുതിയിട്ടുണ്ട്...
എൈതിഹാസിക താരം ജാക്ക് ഹോബ്സ് തന്െറ അവസാന ടെസ്റ്റില് ബാറ്റ് ചെയ്ത് മടങ്ങുമ്പോള് അയാള് നേരെ ചെന്നത് ''ദി ഹില്' ലിക്കേണ് ... യാബക്ക് നേരെ ചെന്ന് തനിക്ക് കൈ തരാന് അദ്ദേഹം ആവശ്യപെട്ടു... ആ വൃദ്ധന് ഏറ്റവും ആദരിക്കപെട്ട നിമിഷം...
1942 ല് യാബ അന്തരിച്ചു ....
പില്കാലത്ത് 'ദി ഹില്' യാബ ഹില് എന്നറിയപെട്ടു... 2007 ല് വിക്ര് ട്രമ്പര് സ്റ്റാന്െറ് പണിയാന് യാബ ഹില് പൊളിച്ചു മാറ്റി.... ഇത് ക്രിക്കറ്റ് ആരാധകരില് വലിയ വേദനയുളവാക്കി.... അടുത്ത വര്ഷം വിക്ടര് ട്രമ്പര് സ്റ്റാന്െറില് യാബയുടെ വെങ്കല പ്രതിമ സ്ഥാപിച്ച് അയാളോടുള്ള ആദരവ് ആസ്ത്രേലിയ ഉറക്കെ പ്രിഖ്യാപിച്ചു ...