A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പ്രേത കഥ


കാലിന് വേദന അസഹനീയമായിരിക്കുന്നു. ബസ്സിൽ യാത്രക്കാരുടെ പിടിയിൽ നിന്ന് നിന്ന് രക്ഷപെട്ട് ചാടി ഇറങ്ങി ഓടിയ വഴിയിൽ കാല് ഉളുക്കിയതാണ്. ആളുകളുടെ കൈയ്യിൽ നിന്ന് ഓടി കയറിയത് ഉൾക്കാടിനകത്തും! എന്നതായാലും വേണ്ടീലാ കിട്ടിയ കോള് കൊള്ളാ൦. 2000 ന്റ 8 നോട്ടാണ് ഒറ്റയടിക്ക് കൈയ്യിൽ വന്നത്. കൂട്ടത്തിൽ ഒരു ATM card ഉം.
"ഒരു Digital India ക്കാര൯ ത്ഫൂ"
അയാൾ ആ കാർഡെടുത്ത് കാട്ടിലേക്ക് വലിച്ചെറിഞ്ഞു. 
സമയം ഇരുട്ടിയിരിക്കുന്നു. കാല് അനക്കാൻ കഴിയുന്നില്ല! അയാൾ മുന്നിൽ കണ്ട കൂറ്റൻ മരത്തിന് കീഴിൽ അല്പ സമയം ഇരുന്നു.
"മാമാ അവരു വരുന്നു പെട്ടന്നെഴുന്നേറ്റ് വാ...'' ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടാണയാൾ ഉണർന്നത്
കേട്ട പാതി കേൾക്കാത്ത പാതി ഉറക്കച്ചടവോടു കൂടി അയാൾ ഏന്തി വലിഞ്ഞ് ഓടി... അസാമാന്യ വേഗതയിലണ് കട്ടി അയാൾ നന്നേ പാടുപെട്ട് കുട്ടിയുടെ പിറകേ ഓടി. വേദന അസഹനീയമായി കൊണ്ടിരിക്കുന്നു. കണ്ണിൽ ഇരട്ട് കയറുന്ന പോലെ.
ആ കുട്ടി എവിടെ? ഇതുവരെ തനിക്കു തൊട്ടു മുന്നിൽ ഉണ്ടായിരുന്നതാണല്ലോ..
"എടീ... "
അയാൾ നീട്ടി വിളിച്ചു. കൊടും കാടിനു നടുവിൽ അയാൾ മുന്നിൽ കണ്ട വഴിയിലൂടെ ലക്ഷബോധം ഇല്ലാതെ വേച്ചു വേച്ചു നടന്നു . അരണ്ട നിലാവെളിച്ചത്തിൽ താൻ നില്ക്കുന്ന സ്ഥലത്തിനപ്പുറം വിശാലമായൊരു പാടം അയാൾ കണ്ടു. അതിനു നടുവിലായി കണ്ട സ്ത്രീ രൂപം ലക്ഷ്യമാക്കി അയാൾ നടന്നു. വീശിയടിക്കുന്ന കാറ്റിൽ തന്റെ നെഞ്ചറ്റം വളർന്നു നില്ക്കുന്ന പുല്ലുകൾ സംഹാരനൃത്തം ആടുന്നതായി അയാൾക്കനുഭവപ്പെട്ടു. ഉള്ളിൽ നിറഞ്ഞ ഭയത്തോടെ തന്നെ അയാൾ ആ രൂപം ലക്ഷ്യം വച്ചു നടന്നു. അടുക്കും തോറും ആ സ്ത്രീയുടെ തോളിൽ കിടന്നുറങ്ങുന്ന നേരത്തേ കണ്ട കുട്ടിയെയും അയാൾ ശ്രദ്ധിച്ചു. ആ സ്ത്രീ ഇരു വശവും നോക്കിയിട്ട് കുട്ടിയെ മുന്നിൽ കണ്ട ചതുപ്പിലേക്ക് വലിച്ചെറിഞ്ഞു.
'''ഹേയ് ...''
അലറി വിളിച്ച് കൊണ്ട് അയാൾ ആ സ്ത്രീക്ക് അടുത്തേക്ക് തന്റെ സർവ്വ ശക്തിയും എടുത്ത് കുതിച്ചു പാഞ്ഞു. ആ സ്ത്രീ അയാൾക്ക് നേരേ വന്യമായൊരു നോട്ടം നോക്കി കൊണ്ട് കുട്ടിക്ക് പിന്നാലെ ചതുപ്പിലേക്കെടുത്ത് ചാടി. അയാൾ അലറി വിളിച്ച് കൊണ്ട് അവർ നിന്ന സ്ഥലെത്തത്തി. പിന്നിൽ നിന്ന് ഏങ്ങലടിച്ചു കരയുന്ന പെൺകുട്ടിയുടെ ശബ്ദം കേട്ട് കൊണ്ടയാൾ ഞെട്ടി തിരിഞ്ഞ് നോക്കി. ഉയർത്തിവച്ച കാൽമുട്ടിൽ തല കുമ്പിട്ട് ഇരുന്ന് കരയുന്ന കുട്ടിയെ കണ്ട് അയാൾ തരിച്ചു നിന്ന് പോയി. വീശിയടിക്കുന്ന തണുത്ത കാറ്റിലും അയാൾ കുടുകുടാ വിയർക്കുന്നുണ്ടായിരുന്നു. രക്തം കവിഞ്ഞൊഴുക്കുന്ന മിഴികളോടെ മുഖമുയ൪ത്തി അവൾ അയാളോട് പറഞ്ഞു.
" വേഗ൦ രക്ഷപെട്ടോ... ഇല്ലേൽ മാമനേം കൊല്ലും."
ഒരു ഞരക്കം കേട്ട് അയാൾ തിരിഞ്ഞ് നോക്കി. ചതുപ്പിൽ നിന്നുയർന്നു വരുന്ന വളയിട്ട കൈകൾ കണ്ട് അയാൾ വിറങ്ങലിച്ചു. തന്റെ സകല ശക്തിയും എടുത്ത് അയാൾ ഓടുവാൻ ശ്രമിച്ചു. എന്നാൽ കാലുകൾ അനുസരിച്ചില്ല. ആ കൈകൾ അയാളുടെ കാലുകളിൽ പിടുത്തം മുറുക്കി. അയാളെയുമായി ചതുപ്പിലേക്ക് താണു. അന്തരീക്ഷത്തിലുയർന്ന അയാളുടെ അവസാന നിലവിളി അവിടെ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു... താഴ്ന്ന് പോകുന്ന അയാളുടെ കൈകളിലേക്ക് ഒരു വട്ടം നോക്കിയിരുന്നതിനു ശേഷം ഒരു ചെറു ചിരിയോടു കൂടി ആ പെൺകുട്ടി കാടിന്റെ വന്യതയിലേക്ക് ഓടി മറഞ്ഞു.

മഹാഭാരതകഥയിലെ ഒരു പ്രധാന കഥാപാത്രമാണ് ഉദ്ധവർ.



കുട്ടിക്കാലം മുതലേ തന്നെ ഉദ്ധവർ ശ്രീ കൃഷ്ണനോടൊപ്പമാണ് വളർന്നത്. ശ്രീ കൃഷ്ണന് വേണ്ടി തേരോടിച്ചും, ശ്രീ കൃഷ്ണനെ പലവിധത്തിലും സേവിച്ചുമാണ് ഉദ്ധവർ ജീവിച്ചത്. ഈ കാലമൊന്നും ഉദ്ധവർ സ്വന്തമായി ഒരു ആഗ്രഹമോ, വരമോ ശ്രീ കൃഷ്ണനോട് ചോദിച്ചിരുന്നില്ല.

മഹാഭാരത യുദ്ധം കഴിഞ്ഞിട്ട് അനേകം സംവത്സരങ്ങൾ പിന്നിട്ടു. ശ്രീ കൃഷ്ണന്റെ അവതാര പൂർത്തീകരണത്തിനു സമയമായി.

ആ സമയത്തു ശ്രീ കൃഷ്ണൻ ഉദ്ധവരെ വിളിച്ച് ഇങ്ങനെ പറഞ്ഞു.

"പ്രിയപ്പെട്ട ഉദ്ധവാ, എന്റെ ഈ അവതാര കാലത്ത്, വളരെ അധികം ആളുകൾ എന്നോട് പല വരങ്ങളും ചോദിച്ചു വാങ്ങിയിട്ടുണ്ട്. എന്നാൽ അങ്ങാകട്ടെ ഇതുവരെ ഒരു ആഗ്രഹവും എന്നോട് പ്രകടിപ്പിച്ചിട്ടില്ല.

അങ്ങേക്ക് എന്താവശ്യമുണ്ടെങ്കിലും ഇപ്പോൾ എന്നോട് ചോദിക്കാം. ഞാൻ അത് സസന്തോഷം സാധിച്ചു തരും.

അങ്ങേക്കുകൂടി ഒരു നല്ല കാര്യം ചെയ്തു തന്ന സംതൃപ്തിയോടെ ഞാൻ ഈ അവതാര നാടകം പൂർത്തിയാക്കട്ടെ."

ഉദ്ധവർ ഇതുവരെ ഒന്നും ശ്രീ കൃഷ്ണനോട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, അദ്ദേഹം കുട്ടിക്കാലം മുതൽ തന്നെ ശ്രീ കൃഷ്ണന്റെ പ്രകൃതിയും പെരുമാറ്റവും അടുത്ത് കണ്ടറിയുന്നുണ്ടായിരുന്നു.

ഇക്കാലമത്രയും, ശ്രീ കൃഷ്ണന്റെ ഉപദേശങ്ങളും പ്രവർത്തിയും തമ്മിൽ ഒരു പൊരുത്തമില്ലായ്മ അദ്ദേഹത്തിന് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ അതിനെപ്പറ്റി ശ്രീ കൃഷ്ണനോട് ചോദിക്കണമെന്ന് ചിന്തിക്കുകയും ചെയ്തിരുന്നു.

ഏതാഗ്രഹവും അറിയിക്കാൻ ശ്രീ കൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ, ഇതൊരു അവസാന അവസരമായിക്കണ്ടു ഉദ്ധവർ കൃഷ്ണനോട് ചോദിച്ചു.

"പ്രഭോ, അങ്ങ് എല്ലായിപ്പോഴും ഞങ്ങളെ ധർമ്മത്തെ മുൻനിറുത്തി ജീവിക്കാൻ ഉദ്‌ബോധിപ്പിച്ചു. എന്നാൽ അതിനെല്ലാം വ്യത്യസ്തമായി അങ്ങ് മറ്റൊരു പ്രകാരമാണ് ജീവിച്ചത്.

മഹാഭാരതമെന്ന മായാ നാടകത്തിൽ അങ്ങയുടെ പങ്കും, അങ്ങയുടെ പ്രവൃത്തിയും ഒന്നും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങയുടെ പല പ്രവർത്തികളുടെയും കാരണം അറിയണമെന്ന് എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. അങ്ങ് എന്റെ ഈ ആഗ്രഹം സാധിച്ചു തരുമോ?"

ഉദ്ധവരുടെ ചോദ്യത്തിന് ശ്രീ കൃഷ്ണൻ ഇങ്ങനെ മറുപടി പറഞ്ഞു.

"ഉദ്ധവാ, കുരുക്ഷേത്ര യുദ്ധഭൂമിയിൽ വച്ച് ഞാൻ അര്ജുനന് നൽകിയ ഉപദേശങ്ങൾ ഭഗവത് ഗീത എന്ന് അറിയപ്പെടും.

അതുപോലെ ഇന്ന് അങ്ങയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇപ്പോൾ ഞാൻ പറയുന്ന വരികൾ ഉദ്ധവ ഗീത എന്ന പേരിൽ ലോകമെങ്ങും അറിയപ്പെടും.

ഈ കാരണം കൊണ്ടുതന്നെയാണ് ഞാൻ അങ്ങേക്ക് ഈ അവസരം തരുന്നത്. യാതൊരു മടിയും കൂടാതെ ചോദ്യങ്ങൾ ചോദിച്ചുകൊള്ളുക."

ശ്രീ കൃഷ്ണന്റെ മറുപടി കേട്ട് ഉദ്ധവർ ഇപ്രകാരം തന്റെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

"കൃഷ്ണാ, ആരാണ് യഥാർത്ഥ സുഹൃത്ത്?"

മറുപടിയായി ശ്രീ കൃഷ്ണൻ ഇപ്രകാരം പറഞ്ഞു.

"സഹായത്തിന് ആവശ്യപ്പെടാതെതന്നെ സഹായം നൽകുന്നവനാണ് യഥാർത്ഥ സുഹൃത്ത്."

ഉദ്ധവർ: "കൃഷ്ണാ, അങ്ങ് പാണ്ഡവരുടെ അടുത്ത സുഹൃത്തായിരുന്നുവല്ലോ.

അവർ അങ്ങയെ തങ്ങളുടെ ആപൽ ബാന്ധവനായി (ആപത്തിൽ സഹായിക്കുന്നവനായി) കരുതിയതാണല്ലോ.

അങ്ങേക്കാണെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്നും, ഭാവിയിൽ എന്തൊക്കെ സംഭവിക്കും എന്നും അറിയാൻ കഴിവുണ്ടല്ലോ. അവിടുന്ന് ജ്ഞാനികളിൽ ജ്ഞാനിയുമാണ്.

ആരാണ് യഥാർത്ഥ സുഹൃത്ത് എന്ന് അങ്ങുതന്നെ ഇപ്പോൾ പറഞ്ഞും കഴിഞ്ഞു.

അങ്ങനെയാണെങ്കിൽ, അങ്ങ് എന്തുകൊണ്ട് ഒരു യഥാർത്ഥ സുഹൃത്തിനെപ്പോലെ പ്രവർത്തിച്ചില്ല?

എന്തുകൊണ്ട് അങ്ങ് ധർമ്മപുത്രരെ (യുധിഷ്ഠിരനെ) ചൂതുകളിയിൽ നിന്നും പിന്തിരിപ്പിച്ചില്ല?

അതുപോട്ടെ, അങ്ങ് അത് ചെയ്തില്ല.

അതുകഴിഞ്ഞ് അങ്ങ് വിചാരിച്ചിരുന്നെങ്കിൽ ചൂതുകളിയിലെ പകിട യുധിഷ്ഠിരന് അനുകൂലമാക്കി മറിക്കാമായിരുന്നു. അങ്ങനെ ധർമ്മം ജയിക്കുമെന്ന് അങ്ങേക്ക് ഉറപ്പാക്കാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

അതുo കഴിഞ്ഞ്, ധർമ്മപുത്രർ ചൂതിൽ പരാജയപ്പെട്ട് തന്റെ സമ്പത്തും, രാജ്യവും, തന്നെ തന്നെയും നഷ്ടപ്പെട്ടപ്പോഴെങ്കിലും അങ്ങേക്ക് ഈ ചൂതുകളി നിർത്താനായി ഇടപെടാമായിരുന്നു. അങ്ങനെ ഈ കളിയുടെ ആപത്തിൽ നിന്നും അയാളെ അങ്ങേക്ക് രക്ഷിക്കാമായിരുന്നു.

ചൂതുകളി നടക്കുന്ന രാജസഭയുടെ വെളിയിൽ കാത്തുനിന്ന അങ്ങേക്ക്, ധർമ്മപുത്രർ സ്വന്തം സഹോദരങ്ങളെ പണയം വയ്ക്കാൻ തുടങ്ങുന്ന സമയത്തെങ്കിലും അകത്തു പ്രവേശിച്ചു അയാളെ തടയാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

ഏറ്റവും അവസാനം, നീചനായ ദുര്യോധനൻ, ദ്രൗപദിയെ ( എല്ലായ്പ്പോഴും , പാണ്ഡവാന്മാർക്കു ഭാഗ്യം മാത്രം സമ്മാനിച്ച ആ ദ്രൗപദിയെ ) വാതുവയ്ച്ചു ജയിച്ചാൽ, ഇതുവരെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകൊടുക്കാം എന്ന് ധർമ്മപുത്രരെ പ്രലോഭിപ്പിച്ചപ്പോൾ, അപ്പോഴെങ്കിലും അങ്ങേക്ക് അങ്ങയുടെ ദിവ്യശക്തി ഉപയോഗിച്ച് പകിടയെ ധർമ്മപുത്രർക്ക് അനുകൂലമായി മറിച്ചിടാമായിരുന്നു.

അങ്ങ് അതും ചെയ്തില്ല. പകരം, അങ്ങ് വീണ്ടും കാത്തിരുന്നു.

ഒടുവിൽ, രാജസഭയിൽ വച്ച് ദ്രൗപദിയുടെ അഭിമാനം നശിച്ചുപോകും എന്നഘട്ടം വന്നപ്പോൾ, ദ്രൗപദിക്കു വസ്ത്രം നൽകി അവളുടെ അഭിമാനം സംരക്ഷിച്ചു എന്ന അവകാശവാദമുന്നയിക്കാൻ മാത്രം, അങ്ങ് ഇടപെട്ടു.

അങ്ങേക്ക് എങ്ങനെ ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു എന്ന് അവകാശപ്പെടാനാകും? അവളെ ഒരു പുരുഷൻ രാജസഭയിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്ന് അനേകം ആൾക്കാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ ആ സ്ത്രീക്ക് എന്ത് അഭിമാനമാണ് ബാക്കിയുണ്ടാകുക?

അങ്ങ് എന്താണ് സംരക്ഷിച്ചത്?

അങ്ങ് ഒരാളെ ആപത്തിൽ നിന്ന് സംരക്ഷിക്കുമ്പോളല്ലേ, അങ്ങയെ ആപൽ ബാന്ധവൻ എന്ന് വിളിക്കേണ്ടത്?

ആപത്തുണ്ടായപ്പോൾ അങ്ങയുടെ സഹായം ലഭിച്ചില്ലെങ്കിൽ പിന്നെ എന്ത് പ്രയോജനം? ഇതാണോ അങ്ങ് അനുശാസിക്കുന്ന ധർമ്മം?"

കഠിനമായ ഈ ചോദ്യങ്ങൾ ശ്രീ കൃഷ്ണനോട് ചോദിക്കുമ്പോൾ കൃഷ്ണന്റെ ഉത്തമഭക്തനായ ഉദ്ധവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഉദ്ധവരുടെ മനസ്സിൽ മാത്രമല്ല ഈ ചോദ്യങ്ങൾ ഉണ്ടായിട്ടുള്ളത്. മഹാഭാരത കഥ അറിയുന്ന എല്ലാവരുടേയും ഉള്ളിലുണ്ടായിട്ടുള്ളതാണ് ഈചോദ്യങ്ങൾ.

നമുക്കെല്ലാവർക്കും വേണ്ടിയാണ് ഉദ്ധവർ ഈ ചോദ്യങ്ങൾ കൃഷ്ണനോട് ചോദിച്ചത്.

ഉദ്ധവരുടെ ഈ ചോദ്യങ്ങൾ കേട്ട് ഭഗവാൻ കൃഷ്ണൻ പുഞ്ചിരിച്ചു.

"പ്രിയമുള്ള ഉദ്ധവാ, വിവേകമുള്ളവർ (ബുദ്ധികൊണ്ട് വിവേചനം നടത്താൻ കഴിവുള്ളവർ) വിജയിക്കുമെന്നതാണ് ഈ ലോക നിയമം.

ചൂതുകളിയുടെ കാര്യത്തിൽ ദുര്യോധനൻ വിവേകം കാണിച്ചപ്പോൾ ധർമ്മപുത്രർ വിവേകമില്ലാത്ത പെരുമാറി. അങ്ങനെയാണ് ധർമ്മപുത്രർ ചൂതിൽ തോറ്റത്."

ഉദ്ധവർക്ക് കൃഷ്ണൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല. ഉദ്ധവരുടെ ഭാവം കണ്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ തുടർന്നു.

"ദുര്യോധനന്റെ കയ്യിൽ വാതുവയ്ക്കാൻ വേണ്ടുവോളം ധനവും, സ്വത്തുക്കളും ഉണ്ടായിരുന്നെങ്കിലും, ചൂതുകളിയിൽ ദുര്യോധനൻ സമർഥനായിരുന്നില്ല.

അതുകൊണ്ടു തന്നെ, ദുര്യോധനൻ, തന്റെ മാതുലനനും ചൂതിൽ വിരുതനുമായ ശകുനിയെ കളിക്കാനിരുത്തുകയും, വാതുവയ്ക്കാനുള്ള ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്തു.

സ്വന്തം കഴിവും കഴിവുകേടും മനസിലാക്കുകയും അതനുസ്സരിച്ചു പ്രവർത്തിക്കുകയും ചെയ്യുക - ഇതാണ് വിവേകം.

ഇപ്രകാരം തന്നെ യുധിഷ്ഠിരനും വിവേകപൂർവം ചിന്തിക്കാമായിരുന്നു. അയാൾക്ക്‌ പകരം അയാളുടെ മച്ചുനനായ ഞാൻ ശകുനിയോട് ചൂത്കളിക്കുമെന്ന് പറയാമായിരുന്നു.

ഉദ്ധവാ, ഞാനും ശകുനിയും നേരിട്ട് ചൂതുകളിച്ചിരുന്നെങ്കിൽ, ആര് ജയിക്കുമായിരുന്നു?

ഞാൻ പറയുന്ന സംഖ്യകൾ ശകുനിയുടെ പകിടയിൽ തെളിയുമോ, അതോ ശകുനി പറയുന്ന സംഖ്യകൾ ഞാൻ ഉരുട്ടുന്ന പകിടയിൽ തെളിയുമോ?

അതുപോട്ടെ, കള്ളനായ ശകുനിയോട് ചൂതുകളിക്കാൻ എന്നെ ഇരുത്തണമെന്നു യുധിഷ്ഠിരൻ ചിന്തിച്ചില്ലായെന്ന കാര്യം ഞാൻ ക്ഷമിക്കാം. എന്നാൽ വിവേകശൂന്യനായിത്തീർന്ന യുധിഷ്ഠിരൻ മറ്റൊരു തെറ്റും കൂടി ചെയ്തു.

അയാൾ, ഞാൻ ചൂതുകളി നടക്കുന്ന സഭയിൽ കടന്നുവരരുതേ എന്ന് പ്രാര്ഥിക്കുകകൂടി ചെയ്തു. അയാളുടെ ഭാഗ്യഹീനത കാരണമാണ് ചൂതുകളിയിൽ അടിക്കടി തോല്കുന്നതെന്നത് ഞാൻ അറിയരുതെന്ന് അയാൾ ആഗ്രഹിച്ചു.

യുധിഷ്ഠിരൻ സ്വന്തം പ്രാർത്ഥനകൊണ്ട് എന്നെ ആ സഭയുടെ കവാടത്തിനുവെളിയിൽ കെട്ടിയിട്ടു, അതുകാരണം സഭയ്ക്കുള്ളിൽ കടക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല.

ആരെങ്കിലും ഒരാൾ ഞാൻ സഭയ്ക്കുള്ളിലേക്കു വരണമേ എന്ന്‌ പ്രാർത്ഥിക്കുമെന്ന് പ്രതീക്ഷിച്ചു രാജസഭാ കവാടത്തിനു പുറത്തു ഞാൻ കാത്തുനിന്നു.

ഭീമനും, അർജുനനും, നകുലനും, സഹദേവനും എന്നെപ്പറ്റി മറന്നു. പകരം അവർ ദുര്യോധനനെ ശപിക്കുകയും സ്വന്തം ദൗർഭാഗ്യത്തെ പഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.

പാണ്ഡവർ കളിയിൽ പൂർണമായി പരാജയപ്പെട്ട ശേഷം, ദുര്യോധനന്റെ ആജ്ഞ അനുസരിച്ചു ദുശ്ശാസനൻ ദ്രൗപദിയെ മുടിയിൽ പിടിച്ചു വലിച്ചിഴച്ചപ്പോൾ പോലും അവൾ എന്നെ വിളിച്ചില്ല.

ദുശ്ശാസനന്റെ പ്രവൃത്തിയുടെ ന്യായാന്യായങ്ങൾ സഭയിലുള്ളവരോട് സ്വയം വാദിച്ചു ജയിക്കാനാണ് അവൾ ശ്രമിച്ചത് . അപ്പോഴും അവൾ എന്നെ വിളിച്ചതേയില്ല.

അവസാനം ദുശ്ശാസനൻ അവളെ വിവസ്ത്രയാക്കാൻ ശ്രമിച്ചുതുടങ്ങിയപ്പോൾ മാത്രമാണ് അവൾക്കു ബുദ്ധിയുദിച്ചത്. അവൾ സ്വന്തം കഴിവിലുള്ള അമിത വിശ്വാസം ഉപേക്ഷിച്ചു - കൃഷ്ണാ, കൃഷ്ണാ അഭയം തരണേ എന്ന് ഉറക്കെ എന്നെ വിളിച്ചു പ്രാർത്ഥിച്ചു.

അതുവരെ സഭയിൽ കടക്കരുതേ എന്ന പ്രാർത്ഥനയാൽ തളച്ചു കിടക്കപ്പെട്ടിരുന്ന എനിക്ക് അപ്പോഴേ സഭയിൽ പ്രവേശിക്കാനും ദ്രൗപദിയുടെ അഭിമാനം രക്ഷിക്കാനും ഉള്ള അവസരം കിട്ടിയുള്ളൂ.

എന്നെ വിളിച്ച ഉടനെ ഞാൻ സഭയിൽ എത്തി, ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു.

ഇതിൽ കൂടുതൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും? ഇവിടെ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?"

കൃഷ്ണൻ ഈ ചോദ്യത്തിൽ തന്റെ മറുപടി അവസാനിപ്പിച്ചു.

"നല്ല വിശദീകരണം കണ്ണാ. എനിക്ക് ഇപ്പോൾ കൂടുതൽ മനസ്സിലായി. എങ്കിലും എന്റെ സംശയങ്ങൾ പൂർണ്ണമായി തീർന്നില്ല. ഞാൻ മറ്റൊന്ന് കൂടി ചോദിക്കട്ടെ?" ഉദ്ധവർ ചോദിച്ചു.

ആവട്ടെ എന്ന് കൃഷ്ണൻ സമ്മതവും നൽകി.

"ഇപ്പോൾ പറഞ്ഞത് ശരിയാണെങ്കിൽ, അങ്ങയെ വിളിച്ചാൽ മാത്രമേ അങ്ങ് വരികയുള്ളു എന്നാണോ അങ്ങ് പറഞ്ഞതിന്റെ അർഥം?

ആപത്തിൽ പെടുന്നവരെ രക്ഷിക്കാനും ധർമ്മം സംരക്ഷിക്കുവാനുമായി വിളിക്കാതെതന്നെ അങ്ങ് വരികയില്ലേ?" ഉദ്ധവർ ചോദിച്ചു.

ശ്രീ കൃഷ്ണൻ പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു.

“ഉദ്ധവാ, ഈ ലോകത്തിൽ എല്ലാവരുടെയും ജീവിതം അവരവരുടെ കർമ്മത്തെ ആശ്രയിച്ചാണ് നടക്കുന്നത്.

ഓരോരുത്തരുടെയും കർമ്മം ഞാനല്ല നിശ്ചയിക്കുന്നത്. ഒരാളുടെയും കർമ്മത്തിൽ ഞാൻ ഇടപെടാറുമില്ല.

ഞാൻ വെറും സാക്ഷി മാത്രം. ഞാൻ നിന്നോടൊപ്പം അടുത്തു നിന്നുകൊണ്ട് എന്തൊക്കെ നടക്കുന്നുവോ അവയൊക്കെ നിരീക്ഷിക്കുന്നു. അതാണ് എന്റെ ധർമ്മം."

ഇതു കേട്ട് ഉദ്ധവർ ഇങ്ങനെ പറഞ്ഞു.

"ശരി കൃഷ്ണാ, കൊള്ളാം.
അങ്ങനെയാണെങ്കിൽ, അങ്ങ് ഞങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ പാപ കർമങ്ങളും നിരീക്ഷിക്കുന്നു; ഞങ്ങൾ കൂടുതൽ കൂടുതൽ പാപങ്ങൾ ചെയ്യുമ്പോൾ അങ്ങ് ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.

അങ്ങനെ ഞങ്ങളെ കൊണ്ട് കൂടുതൽ തിന്മകൾ ചെയ്യിച്ച്‌, ഞങ്ങൾ കൂടുതൽ പാപഭാരം ഏറ്റി കഷ്ടത അനുഭവിക്കട്ടെ എന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്?"

ഇതു കേട്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ പറഞ്ഞു.

"ഉദ്ധവാ, അങ്ങയുടെ വാക്കുകളിൽ അടങ്ങിയിട്ടുള്ള, ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കൂ.

ഞാൻ എപ്പോഴും സർവം സാക്ഷിയായി തന്റെ കൂടെയുണ്ട് എന്ന് ഓരോനിമിഷവും അറിയുകയും പൂർണമായി ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാളിന് എങ്ങനെ തെറ്റുകളോ തിന്മയോ ചെയ്യാൻ കഴിയും? അങ്ങനെയുള്ള ഒരാളിന് ഒരിക്കലും അധർമ്മം ചെയ്യുവാൻ കഴിയുകയില്ല.

എന്നാൽ പലരും ഈ പരമാർത്ഥം മറക്കുകയും, എന്റെ അറിവില്ലാതെ അവർക്കു സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിചാരിക്കുകയും ചെയ്യുന്നു.

അങ്ങനെ ചിന്തിക്കുമ്പോഴാണ് വിവേകശൂന്യതയും തെറ്റുകളും തിന്മയും സംഭവിക്കുന്നത്.

ഞാൻ അറിയാതെ ചൂതുകളിക്കാൻ കഴിയും എന്ന് വിചാരിച്ചതാണ് യുധിഷ്ഠിരൻറെ ബുദ്ധിശൂന്യത.

ഞാൻ എല്ലാവരോടൊപ്പവും സാക്ഷി യായി എപ്പോഴും ഉണ്ടാവും എന്ന് ധർമ്മപുത്രർ അറിഞ്ഞിരുന്നുവെങ്കിൽ ചൂതുകളിയുടെ ഫലം വേറൊന്നാവുമായിരുന്നില്ലേ?"

കൃഷ്ണന്റെ മാസ്മരികമായ ഈ വിശദീകരണം കേട്ടു വാക്കുകൾ കിട്ടാതെ ഭക്തിയിൽ മുഴുകി ഉദ്ധവർ നിന്നുപോയി.

അവസാനം, ഉദ്ധവർ പറഞ്ഞു "കേശവാ, എന്തൊരു ആഴമുള്ള തത്വം, എന്തൊരു വലിയ സത്യം."

പൂജ നടത്തുന്നതും, പ്രാത്ഥിക്കുന്നതും, സഹായത്തിനായി ഈശ്വരനെ വിളിക്കുന്നതും എല്ലാം നമ്മുടെ വിശ്വാസമാണ്.

ഈ പ്രപഞ്ചത്തിൽ യാതൊന്നും പ്രപഞ്ച സൃഷ്ടാവിന്റെ അറിവോടെയല്ലാതെ ഒരു തലനാരിഴ പോലും നീങ്ങുകയില്ല എന്ന് നമ്മൾ പരിപൂർണമായി ഉൾകൊണ്ടുകഴിഞ്ഞാൽ പിന്നെ ആ സൃഷ്ടാവിന്റെ സാന്നിദ്ധ്യo എന്തിലും നമുക്ക് കാണാതിരിക്കാൻ പറ്റുമോ?

ഇതു മറന്നിട്ട് നമുക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും?

ഈ സന്ദേശം തന്നെയാണ് ശ്രീ കൃഷ്ണൻ ഭഗവത്ഗീതയിലൂടെയും അര്ജുനന് പകർന്നു കൊടുത്തത്.

കുരുക്ഷേത്രത്തിൽ ശ്രീ കൃഷ്ണൻ അർജുനന്റെ ഉപദേഷ്ടാവും, തേരാളിയുമായിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും അർജുനനുവേണ്ടി യുദ്ധത്തിൽ ആയുധമേറ്റിയില്ല.

ഇതിൽ നിന്നും നമ്മൾ അറിയേണ്ടത്, പരമമായ ആ ശക്തി, അല്ലെങ്കിൽ ആ സർവം സാക്ഷി നമ്മോടോപ്പം എപ്പോഴും ഉണ്ട് എന്നതാണ്. നമ്മൾ നമ്മുടെ അഹംബോധം വെടിഞ്ഞു ആ പരമബോധത്തിൽ ലയിച്ചാൽ മതി.

അങ്ങനെ നമ്മൾ നമ്മുടെ പരമമായ സ്വത്വം തിരിച്ചറിയുക - ആ കറയില്ലാത്ത സ്നേഹവും ആ പരമമായ ആനന്ദവും.

ഈശ്വരൻ നമ്മുടെ ഉള്ളിൽ എല്ലായിപ്പോഴും ഉണ്ടെന്നറിയുക - നമ്മൾ നന്മചെയ്യുമ്പോഴും, തിന്മചെയ്യുമ്പോഴും.

ഉറവിടം: ഇംഗ്ലീഷിൽ പ്രചരിക്കപ്പെട്ട വാട്സാപ്പ് പോസ്റ്റിന്റെ പരിഭാഷ.

കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം


സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം. ധന്വന്തരീ മന്ത്രം കൊണ്ട് ഇവിടെ പുഷ്പാഞ്ജലി നടത്തിയാൽ സർവ്വരോഗങ്ങളും ശമിക്കുമെന്നും നരസിംഹമന്ത്രം കൊണ്ടുള്ള പുഷ്പാഞ്ജലി കഴിച്ചാൽ സകല ദുരിതങ്ങളും ശമിക്കുമെന്നും പറയപ്പെടുന്നു. ഉഗ്ര ഭാവത്തിൽ ഹിരണ്യ കശിപുവിനെ നിഗ്രഹിക്കുന്ന നരസിംഹമൂർത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ. 6 അടി ഉയരമുള്ള ചതുർബാഹുവായ വിഗ്രഹം മഹാവിഷ്ണുവിന്റേതാണ്. ഏകഛത്രാധിപതി ഭാവത്തിലാണ് വാഴുന്നത്.
മതിൽ കെട്ടിനകത്ത് അതിനാൽ തന്നെ ഉപദേവതമാരാരും ഇല്ല. മതിലിന് പുറത്ത് മഹാവിഷ്ണുവിന്റെയും പാർത്ഥസാരഥിയുടെയും കൊച്ചമ്പലങ്ങൾ ഉണ്ട്. ത്രേതായുഗത്തിൽ ജടായുവിന് വെട്ടേറ്റ് നടുഭാഗം വീണ സ്ഥലമാണിത് എന്നാണ് വിശ്വാസം. വായ വീണത് ആലുവായിലും വാല് വീണത് തിരുവാലൂരും ആണ് എന്നാണ് ഐതീഹ്യം. എറണാകുളം ജില്ലയിൽ ആലുവ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലാണ് കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പെരുമ്പാവൂർ ഐക്കര നാട്ടിൽ നിന്നും തോണിയിൽ ഓലക്കുട ചൂടിയാണ് വിഗ്രഹം കൊണ്ടുവന്നത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ആക്രമിക്കപ്പെട്ട രീതിയിൽ തന്നെയാണ് കൊച്ചമ്പലത്തിലെ വിഗ്രഹങ്ങൾ ഇപ്പോഴും നിലകൊള്ളുന്നത്. കടുങ്ങല്ലൂര്‍ ദേവസ്വം ട്രസ്റ്റിന്റെ ഭരണം നാല് ഊരാഴ്മക്കാരുടെ കീഴിലാണ്. മേടമാസത്തിലെ വിഷുവിന്റെ തലേന്ന് മുതൽ ഏഴ് ദിവസം ആണ് ഉത്സവം. നവംബറിൽ ദശാവതാരം ചന്ദനം ചാർത്ത് വിശേഷമാണ്. മണ്ഡലകാലം, ഓണം എന്നിവ പ്രധാന ദിനങ്ങളായി ആഘോഷിക്കുന്നു. എല്ലാമാസവും തിരുവോണം ഊട്ട് നടക്കുന്നു.

മഹാഭാരത യുദ്ധം നടക്കുവാൻ കാരണമെന്ത്




മഹാഭാരത യുദ്ധം നടക്കുവാൻ കാരണമെന്ത് എന്ന് ശരിയായ രീതിയിൽ ചിന്തിച്ചു നോക്കിയാൽ ആ വിഷയം അഥവാ കാരണം ഇന്ന് ഈ കലികാലത്തു നമ്മുടെ ജീവിതത്തിലും പ്രസക്തം മനസ്സിലാക്കുവാൻ സാധിക്കും.
പാണ്ഡവരെ ചൂത് കളിക്കുവാൻ ക്ഷണിക്കുന്ന ദുര്യോധനനോട് ധൃതരാഷ്ട്രർ പറയുന്നു.
" ഗാന്ധാരീ പുത്രാ, ഈ ചൂത് നമുക്ക് വേണ്ടാ, വിദുരന് അത് സമ്മതമല്ല, കുരുവംശത്തിലെ ഉത്തമൻ ആണ് വിദുരർ, വൃഷ്ണി വംശത്തിൽ ഉദ്ധവൻ എങ്ങിനെ ആണോ അതേ പോലെ ആണ് കുരു വംശത്തിൽ വിദുരർ, അദ്ദേഹം പറയുന്നത് അനുസരിച്ചാൽ നിനക്ക് നന്മയെ വരൂ. നിനക്ക് അധികാരം ഉണ്ട്, പണം ഉണ്ട് എല്ലാം ഉണ്ട്, പിന്നെയും എന്തിനാണ് വിഷമിക്കുന്നത്?? അറിവുള്ളവൻ ആയ നിനക്ക് ഇതല്ലാതെ മറ്റു വിഷമതകൾ എന്തെങ്കിലും ഉണ്ട് എങ്കിൽ എന്നോട് പറയൂ.
ദുര്യോധനൻ മറുപടി പറഞ്ഞു:
ഉണ്ണാനും, ഉടുക്കാനും, എല്ലാം ധാരാളമായി ഉണ്ട്, അധികാരവും ഉണ്ട്, ജ്യേഷ്ഠനും, സ്രേഷ്ഠനും എന്ന് കരുതി, യുധിഷ്ഠിരൻ ഉപഹാരങ്ങൾ സ്വീകരിക്കാൻ എന്നോട് ആണ് ആവശ്യപ്പെടുക. എന്നാൽ മയൻ നിർമ്മിച്ച കൊട്ടാരത്തിൽ ചെന്ന ഞാൻ നിറയെ അപമാനം സഹിക്കേണ്ടി വന്നു.
സ്ഥലജലവിഭ്രമം മൂലം ഞാൻ വസ്ത്രങ്ങൾ ഉയർത്തുന്നത് കണ്ടു, ഞാൻ സമ്പത്തു ഇല്ലാത്തവൻ അഥവാ സമ്പത്തു കണ്ടിട്ടില്ലാത്തവൻ എന്ന മട്ടിൽ വൃകോദരൻ ആക്ഷേപിച്ചു ചിരിച്ചു.
അവരുടെ പരിഹാസം എന്നെ ദഹിപ്പിക്കുക ആണ്, പൊയ്ക സ്ഫടിക നിർമ്മിതം ആണ് എന്ന് കരുതി, നടന്നു നീങ്ങിയ ഞാൻ വെള്ളത്തിൽ വീഴുകയും, ദുര്യോധനനോട് ഒപ്പം അർജ്ജുനനും, ദ്രൗപദിയും എന്നെ പരിഹസിച്ചു പൊട്ടിച്ചിരിച്ചു, രാജാവ് കല്പിച്ചതു അനുസരിച്ചു എന്ന് പറഞ്ഞു ഭൃത്യന്മാർ ഉണങ്ങിയ വസ്ത്രം കൊണ്ട് തന്നു, വാതിൽ തിരിച്ചറിയാതെ ഭിത്തിയിൽ ഇടിച്ചു വീണപ്പോൾ നകുല സഹദേവന്മാർ വന്നു പിടിച്ചു എണീൽപ്പിക്കുക ആണ് ഉണ്ടായത്, അപ്പോഴും ഉണ്ടായി പരിഹാസം.
രാജാധികാരവും പദവിയും ഉണ്ട് എങ്കിൽ കൂടി, ആര്യന്മാരും, സത്യസന്ധന്മാരും, മഹാവൃതരും, വിദ്യാനിപുണരും മറ്റുമായ മറ്റു രാജാക്കന്മാർ ഉപാസിക്കുന്നതു യുധിഷ്ഠിരനെ ആണ്.
എല്ലാം അറിഞ്ഞിട്ടും ഭവാൻ അങ്ങ് എന്നെ അധികാരം കാണിച്ചു മോഹിപ്പിക്കുക ആണ്, ഞാൻ ഇന്ന് വേണ്ടത് ചെയ്തില്ല എങ്കിൽ കൂടി നാളെ നമ്മുടെ വംശം നശിക്കും.
ദുര്യോധനന്റെ വാക്കുകൾ ധൃതരാഷ്ട്രരെ മൗനിയാക്കി.
ഇവിടെ നാം മനസ്സിലാക്കേണ്ട അറിവുകൾ പലതു ആണ്.
തെറ്റ് ചെയ്യുന്ന എല്ലാവര്ക്കും കാണും ന്യായങ്ങൾ, എന്നാൽ പുത്രനെ നേരായ വഴിക്കു നയിക്കേണ്ടത് പിതാവ് ആണ്, തെറ്റുകൾ തിരുത്തേണ്ടത്, ശിക്ഷ നൽകി കൊണ്ട് ആണെങ്കിൽ കൂടി പിതാവ് നൽകണം. അവിടെ ആണ് ധൃതരാഷ്ട്രർ തെറ്റ് ചെയ്തത്.
അസൂയ കൊണ്ട് മറ്റുള്ളവരുടെ കയ്യിൽ ഉള്ളത് പിടിച്ചടക്കുവാൻ അല്ല ശ്രമിക്കേണ്ടത്, തന്റെ കയ്യിലുള്ള ഗുണങ്ങൾ വളർത്തുവാൻ ആണ് ശ്രമിക്കേണ്ടത്, അവിടെ ആണ് ദുര്യോധനൻ പരാജയപ്പെട്ടത്.
തങ്ങൾക്കു ഉള്ളത് മറ്റൊരാൾക്ക് അസൂയ ഉണ്ടാക്കുവാൻ വേണ്ടി ഉപയോഗിക്കരുത്, എന്ന് മാത്രമല്ല, പരിഹാസം മറ്റൊരാളിൽ ചൊരിഞ്ഞാൽ അതിന്റെ ഭവിഷ്യത്തു എന്താകും എന്ന് പ്രവചിക്കുവാൻ സാധിക്കില്ല. പാണ്ഡവരുടെ ഭാഗത്തും ഉണ്ട് തെറ്റ്.

ശ്രാദ്ധകര്‍മ്മങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള ഒരു ചോദ്യത്തിനാണ് സദ്ഗുരു ഇൗ മറുപടി പറഞ്ഞത്.


ഇന്ത്യയില്‍ ആരെങ്കിലും മരിച്ചാല്‍ പ്രത്യേകിച്ചും വളരെ വേണ്ടപ്പെട്ടവരാകുമ്പോള്‍ ബന്ധുക്കള്‍ ചുറ്റും കൂടിയിരിക്കും. ശവശരീരത്തെ ആരും തനിച്ചാക്കി പോകാറില്ല. രണ്ടൊ മൂന്നോ ദിവസം ശവം സംസ്കരിക്കാതെ വെച്ചാല്‍ അതില്‍ രോമം വളരുന്നതു കാണാം. ദിവസവും താടിവടിക്കുന്ന ആളാണെങ്കില്‍ ഈ വളര്‍ച്ച വ്യക്തമായി കാണാനാകും. നഖങ്ങളും വളരും. ചില രാജ്യങ്ങളില്‍ ശവശരീരം പല ദിവസങ്ങള്‍ സൂക്ഷിക്കുന്ന പതിവുണ്ട്. അവിടങ്ങളില്‍ ചുമതലപ്പെട്ടവര്‍ നഖം മുറിച്ചുകളയും, താടിയും വടിച്ചുകളയും. ഇത് ജീവന്‍റെ ഒരു രീതിയാണ്. ഒന്നുകൂടി വ്യക്തമാക്കാം. അടിസ്ഥാനപരമായി ജീവന്‍ എന്നൊന്നുണ്ട്. പിന്നെ ഈ സ്ഥൂലശരീരവും. സ്ഥൂലശരീരത്തിലെ ഊര്‍ജ്ജത്തെയാണ് പ്രാണന്‍ എന്നുപറയുന്നത്. അത് അഞ്ചുവിധത്തില്‍ പ്രകടമാകുന്നു. സമാന, പ്രാണ, അപാന, ഉദാന, വ്യാന.
ഡോക്ടര്‍ വന്ന് ഒരാള്‍ മരിച്ചുവെന്ന് ഉറപ്പാക്കുന്നു. അതിനുശേഷം 21 മുതല്‍ 24 മിനിറ്റിനുള്ളില്‍ സമാന പുറത്തേക്കു പോകുന്നു. സമാനയാണ് ശരീരത്തിലെ ചൂടൂ നിര്‍ത്തുന്നത്. മരണത്തിനു ശേഷം ആദ്യം സംഭവിക്കുന്നത്, ശരീരം തണുക്കുകയാണ്. സാധാരണയായി ഒരാള്‍ മരിച്ചുവൊ എന്നറിയാനായി മൂക്ക് തൊട്ടു നോക്കാറുണ്ട്. കണ്ണുകളോ മറ്റു സംഗതികളോ ആരും പരിശോധിക്കാറില്ല. മൂക്ക് തണുത്തിട്ടുണ്ടെങ്കില്‍ അയാള്‍ മരിച്ചുവെന്നാണര്‍ത്ഥം.
ഒരാള്‍ മരിച്ച് 4864 മിനിറ്റുകള്‍ക്കിടയില്‍ പ്രാണന്‍ ബഹിര്‍ഗമിക്കുന്നു. ആറും പന്ത്രണ്ടും മണിക്കൂറുകള്‍ക്കിടയിലാണ് ഉദാന പുറത്തുപോകുന്നത്. ഉദാന പോയി കഴിഞ്ഞാല്‍ ശരീരത്തെ പുനരുജ്ജീവിപ്പിക്കുക അസാദ്ധ്യമാണ്. മരണശേഷം എട്ടും പതിനെട്ടും മണിക്കൂറുകള്‍ക്കിടയിലാണ് അപാന പോകുന്നത്. അതിനുശേഷമാണ് വ്യാന പോകാന്‍ തുടങ്ങുന്നത്. ശരീരത്തെ ജീര്‍ണിക്കാതെ നോക്കുന്നത് വ്യാനനാണ്. സ്വാഭാവിക മരണമാണെങ്കില്‍ പതിനൊന്നോ പതിനാലോ ദിവസത്തോടെ മാത്രമേ വ്യാന നിശ്ശേഷം വിട്ടുപോകുന്നുള്ളൂ. വാര്‍ദ്ധക്യത്തിലാണ് മരണമെങ്കില്‍ ജീവന്‍ അപ്പോഴേക്കും വളരെ ദുര്‍ബലമായിരിക്കും. ഈ പതിനാലു ദിവസങ്ങളില്‍ ശരീരത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കും, കാരണം, ജീവന്‍റെ ചെറിയൊരംശം അപ്പോഴും ബാക്കിനില്‍ക്കുന്നു എന്നതുതന്നെ. ശരീരം നല്ലനിലയിലിരിക്കേ അപകടമരണമാണ് സംഭവിച്ചതെങ്കില്‍ നാല്‍പ്പത്തെട്ടോ 90 ഓ ദിവസത്തോളം ആന്തരികമായ പ്രവര്‍ത്തനങ്ങളില്‍ ചിലത് നടന്നുകൊണ്ടിരിക്കും. ശരീരം ആകെ തകര്‍ന്നുപോയിട്ടുണ്ടെങ്കില്‍ ഈ സാദ്ധ്യത കുറവായിരിക്കും, അല്ലെങ്കില്‍ ജീവസ്പന്ദനം ഏതാണ്ട് 90 ദിവസത്തോളം തുടര്‍ന്നുപോകും.
ഈ കാലയളവില്‍ ജീവനുവേണ്ടി നമുക്ക് ചിലത് ചെയ്യാനാകും നിങ്ങളുടെ തോന്നല്‍ ഒരു വ്യക്തി എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയി എന്നാണ്, എന്നാല്‍ ആ വ്യക്തിയുടെ അനുഭവം താന്‍ ഒരു ശരീരത്തില്‍നിന്നും പുറത്തു കടന്നിരിക്കുന്നു എന്നായിരിക്കും. അങ്ങനെ പുറത്തു കടന്നു കഴിഞ്ഞ ആളെ നിങ്ങള്‍ക്കു തിരിച്ചറിയാനാവില്ല. അയാളുമായി ഇടപെടാനുമാകില്ല. അഥവാ അയാള്‍ തിരിച്ചു വന്നാലോ? നിങ്ങള്‍ ഭയം കൊണ്ട് ബോധം കെട്ടുവീഴുകയേയുള്ളൂ. നിങ്ങള്‍ എത്രതന്നെ സ്നേഹിക്കുന്നയാളായാലും മരിച്ചവന്‍ തിരിച്ചു വന്നാല്‍ നിങ്ങള്‍ ഭയന്നുവിറക്കുക തന്നെ ചെയ്യും, കാരണം നിങ്ങളുടെ ബന്ധം പൂര്‍ണമായും ആ ശരീരവുമായി ആയിരുന്നു, അല്ലെങ്കില്‍ അയാളുടെ പ്രത്യേക ഹൃദയവികാരങ്ങളുമായി ആയിരുന്നു. മരണം സംഭവിക്കുന്നതോടെ ഇതും രണ്ടും ശരീരവും മനസ്സും ഇല്ലാതാവുന്നു അയാള്‍ വിട്ടുപോകുന്നു.
മനസ്സ് എന്നുപറയുന്നത് ഒരു കൂട്ടം അറിവുകളാണ്. അവക്ക് സഹജ വാസനകളുണ്ട്. ഒരു പ്രത്യേക രീതിയില്‍ അവ പ്രകടമാവുകയും ചെയ്യുന്നു. മരണത്തോടെ തിരിച്ചറിവും കാര്യശേഷിയും ഇല്ലാതാവുന്നു. ബുദ്ധിയുടെ പ്രവര്‍ത്തനവും പാടെ നില്‍ക്കുന്നു. ഒരു തുള്ളി സന്തോഷം അവരുടെ മനസ്സിലേക്കു പകര്‍ന്നു നല്‍കാനായാല്‍ അത് ആറായിരം മടങ്ങായാണ് അവരനുഭവിക്കുക. അതുപോലെത്തന്നെ സങ്കടത്തിന്‍റെ കാര്യവും ഒരു തുള്ളി, വലുതായ ദു:ഖമായിത്തീരും. കുട്ടികള്‍ അങ്ങനെയാണല്ലോ. കളിനിര്‍ത്തേണ്ടതെപ്പോഴാണ് എന്നറിയില്ല, തളര്‍ന്നു വീഴും വരെ കളിച്ചുകൊണ്ടിരിക്കും. ശരി തെറ്റുകള്‍ അറിയാന്‍ കഴിയുന്നില്ല എന്നതാണ് അതിനു കാരണം.
ഈ തിരിച്ചറിവ് മരണത്തോടെ നിശ്ശേഷം ഇല്ലാതാവുന്നു. ഒരു കുട്ടിയുടെയത്രപോലും വിവേകം ശേഷിക്കുന്നില്ല. ആ മനസ്സിലേക്ക് എന്തുതന്നെ ഇട്ടുകൊടുത്താലും അതൊരു നൂറായിരം മടങ്ങായി അവര്‍ അനുഭവിക്കുന്നു. ഇതിനെയാണ് സ്വര്‍ഗമെന്നും നരകമെന്നും നമ്മള്‍ പറയുന്നത്. സുഖമായ ആവസ്ഥയാണെങ്കില്‍ സ്വര്‍ഗം, ക്ലേശപൂര്‍ണമാണെങ്കില്‍ നരകം. ഇതൊന്നും ഭൂമിശാസ്ത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥാനങ്ങളല്ല, അനുഭവമണ്ഡലങ്ങളാണ്. ശരീരം വിട്ടുപോയ ജീവന്‍ ഈ അനുഭവങ്ങളില്‍ കൂടി കടന്നുപോകുന്നു.
ശ്രാദ്ധകര്‍മ്മങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള ഒരു ചോദ്യത്തിനാണ് സദ്ഗുരു ഇൗ മറുപടി പറഞ്ഞത്.

എന്താണ് ഹിപ്നോട്ടിസം?


യഥാർത്ഥത്തിൽ ഹിപ്നോസിസ് മാനസിക ഏകാഗ്രതയുടെ ഒരു അവസ്ഥയാണ്. ഏതെങ്കിലും ഒരു കാര്യത്തിൽ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കുമ്പോൾ ചുറ്റുപാടുകളെപ്പറ്റിയുള്ള ബോധം കുറയുന്നു. സിനിമ കാണുമ്പോഴും പുസ്തകം വായിക്കുമ്പോഴും നല്ല പാട്ട് കേൾക്കുമ്പോഴും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഈ അവസരത്തിൽ മനസ്സിന് പ്രേരണകൾ (suggestion) കൂടുതൽ സ്വീകാര്യമാകുന്നു. വ്യക്തിയെ ചുറ്റുപാടുകൾ മറന്നുള്ള ഏകാന്തതയിലേക്ക് നയിച്ച് ഗുണകരമായ പ്രേരണകൾ നൽകുകയാണ് ഹിപ്നോട്ടിസ്റ്റ് ചെയ്യുന്നത്. ഹിപ്നോട്ടിസ്റ്റ് ഒരു സഹായി മാത്രമാണ്. ഹിപ്നോട്ടൈസ് ചെയ്യപ്പെടുന്നു എന്നുള്ള വ്യക്തിയുടെ സഹകരണമില്ലാതെ ഹിപ്നോസിസ് സാധ്യമല്ല. ഹിപ്നോട്ടിസ്റ്റിന്, നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യിക്കാമെന്നതും തെറ്റായ ധാരണയാണ്. ഹിപ്നോട്ടിസത്തിൽ സംഭവിക്കുന്നത് നിർദ്ദേശങ്ങൾക്ക് വിധേയനാകുന്ന വ്യക്തിയിൽ വിധേയത്വം (suggestibility) വളരെയധികം വർദ്ധിക്കുകയും തത്ഫലമായി നിർദ്ദേശങ്ങൾ അനുഭവങ്ങളായി തോന്നിപ്പിക്കുകയും ചെയ്യുന്നു.
ഹിപ്നോട്ടിസത്തിന്റെ ആരംഭം തന്നെ 18-ാം നൂറ്റാണ്ടിൽ വിയന്നയിൽ ജീവിച്ചിരുന്ന ആന്റൺ മെസ്മർ തന്ന ഭിക്ഷഗ്വരന്റെ ജാലവിദ്യ സമാനമായ ചികിത്സാ പദ്ധതിയിൽനിന്നാണ്. മെസ്മറിസം, മാസ്മരികശക്തി തുടങ്ങിയ വാക്കുകളുടെ ഉത്ഭവം ആ പേരിൽനിന്നു തന്നെയാണ്. മെസ്മറുടെ ചികിത്സാ സമ്പ്രദായം ഒരു തട്ടിപ്പാണെന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി. ജെയിംസ് ബ്രൈഡ് എന്ന സ്കോട്ട്ലാന്റുകാരനായ ഡോക്ടറാണ് ഹിപ്നോട്ടിസം എന്ന പ്രതിഭാസത്തിന് ഒരു ശാസ്ത്രീയ വിശദീകരണം നൽകിയത്. ഒരു വസ്തുവിലേക്കുള്ള തുടർച്ചയായ നോട്ടം കാഴ്ച എന്ന ഇന്ദ്രീയാനുഭവത്തെ സഹായിക്കുന്ന നാഡീകേന്ദ്രങ്ങൾക്ക് ഒരു തരം തളർച്ചയുണ്ടാക്കുന്നുവെന്നും ബോധപൂർവ്വം ഏതെങ്കിലും ഒരു വസ്തുവിലേക്ക് അമിതമായ ശ്രദ്ധ കേന്ദ്രീകരിച്ച് നാഡീകേന്ദ്രങ്ങളുടെ തളർച്ച കൃത്രിമമായി ഉണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ സംജാതമാകുന്ന അവസ്ഥയ്ക്ക് ഡോ. ബ്രൈഡ് നൽകിയ പേരാണ് ഹിപ്നോസിസ്. വ്യക്തിയെ ഹിപ്നോസിസിൽ എത്തിക്കുന്ന അവസ്ഥയ്ക്ക് ഹിപ്നോട്ടിസം എന്നും അദ്ദേഹം പേരിട്ടു.
ഹിപ്നോസിസിന് ചില രോഗങ്ങളുടെ ചികിത്സയിൽ പങ്കുവഹിക്കാനാകുമെന്നതിന് തെളിവുകളുണ്ട്. മനോജന്യ രോഗങ്ങൾക്കാണ് (Psycho Somatic Disorder) ഹിപ്നോസിസ് കൂടുതൽ ഫലപ്രദം. വേദനകളുടെ തീവ്രത കുറയ്ക്കുന്നതിന് ഹിപ്നോസിസ് പ്രയോജനപ്പെടുത്താനാകും. ഇതിൽ അത്ഭുതപ്പെടാനില്ല. വേദന എന്നതിന് ശാരീരിക കാരണം ഉണ്ടാകാമെങ്കിലും അതിന്റെ തോത് നാഡികളിലൂടെ വരുന്ന സന്ദേശങ്ങളെ തലച്ചോറ് എങ്ങിനെ പരിഭാഷപ്പെടുത്തുന്നു എന്നതിനെ ആശ്രിയിച്ചിരിക്കുന്നു. ശസ്ത്രക്രിയക്കുമുമ്പ് ബോധം കെടുത്തുന്നതിന്റെ ആദ്യവേളയിൽ ഹിപ്നോസിസ് പ്രേരണ നൽകുന്നത് പിന്നീടുള്ള വേദനയും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കുന്നതായി ചില പഠനങ്ങളിൽ കാണിക്കുന്നു. ചിലർക്ക് കുടലിനെ ദൃശ്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇടയ്ക്കിടെയുള്ള വയറുവേദനയും വയറിളക്കവുമൊക്കെയുണ്ടാകുന്നു Irritable Bowel Syndrome (IBS)2എന്ന പേരിൽ അറിയപ്പെടുന്ന ഈ രോഗം ഒരു മനോശാരീരിക രോഗമായാണ് അറിയപ്പെടുന്നത്. ഈ രോഗത്തിന് ഹിപ്നോസിസ് ഫലപ്രദമായ ഒരു ചികിത്സയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ലഘു മനോരോഗങ്ങളിൽ ചിലത് പരിഹരിക്കാൻ ഹിപ്നോസിസ് ഫലപ്രദമാണ്. മനസ്സിനെ ഏകാഗ്രതപ്പെടുത്തി നിർദ്ദേശങ്ങൾ നൽകുമ്പോൾ പെരുമാറ്റത്തിൽ മാറ്റം വരുന്നു. പഠനത്തിന് ഏകാഗ്രതയുമായി ബന്ധമുണ്ട്. അതിനാൽ ഹിപ്നോട്ടിസത്തിന് പഠനമേഖലയിൽ ക്രിയാത്മകമായ സംഭാവന നൽകാൻ കഴിയുന്നു. ഇന്ന് വിദ്യാർത്ഥികൾ പഠനവുമായി ബന്ധപ്പെട്ട് വിവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട് പരീക്ഷപ്പേടി, പഠിക്കാൻ താല്പര്യമില്ലായ്മ, ഏകാഗ്രത ഇല്ലായ്മ, ഓർമ്മക്കുറവ് തുടങ്ങിയവ അവയിൽ ചിലത് മാത്രം. മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന ഓർമ്മക്കുറവ് ഇല്ലാതാക്കാൻ ഹിപ്നോസിസ് ഫലപ്രദമാണ്.

മുൻജന്മം ഒരു അനുഭവം


ഏകദേശം 2003 കാലഘട്ടത്തില്‍ വയനാട് ജില്ലയിലെ ബത്തേരി എന്ന സ്ഥലത്ത് അതിന്ദ്രിയ മനശാസ്ത്രവും ആയി ബന്ധപ്പെട്ട ഒരു പരിശീലന പരിപാടി നടത്തുന്നതിനിടെ ഏകദേശം പതിനൊന്നു വയസു മാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടിയെ കഴിഞ്ഞ ജന്മത്തിലേക്ക് കൂട്ടി കൊണ്ട് പോയി. വളരെ ആശ്ചര്യ ജനകമായ വിവരങ്ങള്‍ ആയിരുന്നു അയാളില്‍ നിന്ന് ലഭിച്ചത്.ആ സംഭവത്തെ കുറിച്ച് വ്യക്തമായ ഓര്മ ലഭിക്കുന്നില്ലെങ്കിലും ചില കാര്യങ്ങള്‍ ഇവിടെ പങ്കു വയ്ക്കാം.തല്‍കാലം നമുക്ക് അയാളെ നിതിന്‍ എന്ന് വിളിക്കാം.ജന്മം കൊണ്ട് നിതിന്‍ ഹിന്ദുവാണ്.ഈ സംഭവം നടക്കുമ്പോള്‍ നിതിന്‍ ആറാം സ്റാന്‍ന്റെര്‍ഡില്‍ ആണെന്ന് തോന്നുന്നു.
ഏകദേശം 1910 കാലഘട്ടങ്ങളില്‍ ആയിരുന്നു എന്ന് തോന്നുന്നു അദ്ദേഹത്തിന്റെ മുന്‍ജന്മത്തിലെ ജനനം.അന്നത്തെ അടിസ്ഥാന വിദ്യാഭ്യാസമായ എട്ടാം ക്ലാസോ മറ്റോ ആയിരുന്നു വിദ്യാഭ്യാസ യോഗ്യത.
കഴിഞ്ഞജന്മത്തിൽ ഇയാൾ ബ്രട്ടീഷ് ഭരണകാലത്തിലെ മത്തായി എന്ന് പേരുള്ള ഒരു പോലീസ്സുകാരനായിരുന്നു. ഷൊർണ്ണൂരിനടുത്തുള്ള ചെർപുളശ്ശേരിയായിരുന്നു സ്വദേശം. അവിടെയുള്ളൊരു ക്രിസ്ത്യൻ കുടുബത്തിലായിരുന്ന ഇയാൾ അവിടുത്തെതന്നെ വൈസ്രോയിയുടെകീഴിലുള്ള പോലീസ്റ്റെഷനിൽ പ്രവർത്തിച്ചുവരികയായിരുന്നു എന്നുതുടങ്ങി അയാളുടെമരണംവരെയുള്ളകാര്യങ്ങൾ വളരെവ്യക്തമായിഞങ്ങളോട് വിവരിച്ചു.ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന കാര്യം നിതിൻ മത്തായിയായി മാറികഴിഞ്ഞപ്പോൾ സംസാരിക്കുന്നത് തനി വള്ളുവനാടൻശൈലിയിലായിരുന്നു.മാത്രമല്ല അന്നത്തെ പ്രയോഗങ്ങള്‍ ആയ ഏമാന്‍, ഏഴാം ക്ളാസ് എന്നതിന് പകരം ഏഴാം തരം എന്നിങ്ങനെയുള്ള രീതിയില്‍ ആയിരുന്നു സംഭാഷണങ്ങള്‍.അതും തനി പഴയ പോലീസ്സുകാരന്റെ പരുക്കന്‍ ഭാഷ. ജനിച്ച അന്നുമുതൽ ഈ സംഭവംനടക്കുന്ന സമയംവരെ ബത്തേരിഅങ്ങാടിയിൽ കൂടുതൽ ഒരുസ്ഥലവും കാണാത്ത നിതിന്റെ വള്ളുവനാടൻശൈലിയിലുള്ള സംസാരം കേട്ട് അമ്മാവനായ ബാബുവടക്കമുള്ളവർ ഞെട്ടിതരിചിരിക്കുകയാണ് . സംസാരത്തിൽ മാത്രമല്ല പ്രവർത്തിയിലും താൻ ഒരുതനി പഴയപോലീസ്സുകാരൻ തന്നെ എന്ന് തെളിയിക്കുന്ന ഒരു സംഭവവും അവിടെഅരങ്ങേറി. മത്തായി പോലീസ്സിനോട് കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടയ്ക് അയാൾക്കിഷ്ടപെടാത്ത് എന്തോ ഒന്ന് ഞാന്‍ ചോദിച്ചു. അതിനുള്ളമറുപടി ചെവിക്കല്ല് കൂട്ടി ഉഗ്രനൊരടിയായിരുന്നു. അപ്രതീക്ഷിതമായതിനാൽ ഒഴിഞ്ഞു മാറൽ നടന്നില്ല അടി കൃത്യമായി തന്നെ കിട്ടി. ഏതായാലും ഈഅടി പതിനൊന്നു വയസ്സ്കാരൻ നിതിന്റെഅടിയല്ല. ഞങ്ങളോട് സംസാരിക്കുന്ന നാൽപതുവയസ്സുള്ള മത്തായിപോലീസ്സിന്റെ അടിതന്നെയാണ് അനുഭവം കൊണ്ട് സാക്ഷ്യപെടുത്തുന്നു.ഇന്നത്തെ ആധുനിക വാഹനങ്ങളെ കുറിച്ചോ, ആനുകാലിക സംഭവങ്ങളെ കുറിച്ചോ മത്തായിക്ക് യോതൊരു അറിവും ഉണ്ടായിരുന്നില്ല.അയാള്‍ കണ്ടിട്ടുള്ള ഏക വാഹനംപോലീസ് ജീപ്പ് മാത്രംആയിരുന്നു.പിന്നെ തീവണ്ടിയും.ഓട്ടോ റിക്ഷയെ കുറിച്ചുള്ള എന്റെ പരാമര്‍ശത്തിന് , "അത് എന്താ " എന്നുള്ള അന്വേഷണം ആയിരുന്നു മത്തായിയുടെ മറുപടി.അതുപോലെ വിസ്കി,ബ്രാണ്ടി തുടങ്ങിയവ ഒന്നും അദേഹത്തിന് പരിചയം പോര.എന്നാല്‍ ചാരായം ഏറെ പ്രിയപ്പെട്ടതും ആയിരുന്നു.ഏകദേശം 1980 ലാണെന്ന് തോന്നുന്നു മത്തായി പോലീസിന്റെ മരണം.എന്റെ അനുഭവത്തിൽ അധികം കാലപഴക്കമില്ലത്തതും അടുത്തുള്ളതുമായ ഒരുമുൻജന്മം ആയി ഇത് ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു.

മത്സ്യകന്യകമാര്‍ വിവിധ രാജ്യങ്ങളില്‍


മത്സ്യകന്യകമാരുടെ കഥകൾ എല്ലാവരും കേട്ടിട്ടുണ്ടാകും. പക്ഷെ ലോകത്തിന്റെ പല ഭാഗങ്ങളിലും, ഇവരെക്കുറിച്ചുള്ള കഥകൾ പലതരത്തിലാണ് ഉള്ളത്. വിവിധ രാജ്യങ്ങളിലെയും, സംസ്കാരങ്ങളിലെയും മത്സ്യകന്യകമാരെയും, ജലജീവികളെയും കുറിച്ച് നിലനിൽക്കുന്ന മിത്തുകൾ ഒന്ന് പരിചയപ്പെടുത്തുകയാണ്.
*നോർവേ - ഫിൻഫോക്ക്
നോർവെയും ചുറ്റുമുള്ള ദ്വീപുകളും അടങ്ങുന്ന സ്ഥലങ്ങളിലെ പ്രധാന മത്സ്യകന്യക മിത്താണ് ഫിൻഫോക്കുകളെ കുറിച്ചുള്ളവ. ഫിൻഫോക്കുകൾ, ഏത് രൂപവും സ്വീകരിക്കാൻ കഴിവുള്ള കടൽവാസികളാണ്.
ഇവർ മനോഹര രൂപം സ്വീകരിച്ച് മനുഷ്യരെ ആകർഷിച്ച് ഇണചേരും. പക്ഷെ പങ്കാളി എന്നതിലുപരി ഒരു സേവകൻ എന്ന നിലയിൽ മാത്രമായിരിക്കും ഇവർ മനുഷ്യരെ കണക്കാക്കുക. ഇണചേർന്നതിന് ശേഷം മനുഷ്യർ രക്ഷപെടാൻ ശ്രമിച്ചാൽ ഇവർ ഭീകരരൂപികളായി മാറി, ഭയപ്പെടുത്തി അവരെ കീഴ്പ്പെടുത്തും.
ഇവർക്ക് ഏറ്റവും ഭ്രമമുള്ള ഒരു വസ്തുവാണ് വെള്ളി. മനുഷ്യരെ ഇവർ ആകർഷിക്കാൻ ശ്രമിക്കുമ്പോൾ, വെള്ളി കൊണ്ടുള്ള നാണയങ്ങൾ വച്ച് എറിഞ്ഞാൽ ഇവയുടെ ശ്രദ്ധ തിരിച്ച് രക്ഷപെടാം എന്നാണ് വിശ്വാസം
*റഷ്യ - റസാൽക്ക
റഷ്യൻ ഭാഷയിൽ മത്സ്യകന്യക എന്നർത്ഥം വരുന്ന റസാൽക്ക, യഥാർത്ഥത്തിൽ സ്ലാവ് സമൂഹത്തിനിടയിൽ പ്രചരിച്ചിരുന്ന ഒരു മിത്താണ്.
യഥാർത്ഥത്തിൽ ഇവർ മത്സ്യകന്യകമാരല്ല, കൊല്ലപ്പെട്ട പെൺകുട്ടികളുടെ ആത്മാക്കൾ പ്രതികാരത്തിനായി പുനർജനിച്ചതാണ്. കണ്ടാൽ പ്രേതത്തെ പോലെ തോന്നിക്കുന്ന ഇവർ ആളുകളെയും, കുട്ടികളെയും ഒരുപോലെ മയക്കി, നീണ്ട മുടി കൊണ്ട് വരിഞ്ഞ് വെള്ളത്തിൽ മുക്കി കൊല്ലും.
*ഫ്രാൻസ് - മലൂസിൻ
ഫ്രാൻസ് അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പ്രചാരമുള്ള ഒരു നാടോടിക്കഥയിലെ താരമാണ് മലൂസിൻ.
സുന്ദരിയായ യുവതിയുടെ ഉടലും, പാമ്പിനെപ്പോലെ വാലും, ചിറകുകളും ഉള്ള ഈ ജലജീവി, തന്റെ അച്ഛനോട് പ്രതികാരം ചെയ്യാനായ ഭീകരരൂപം പൂണ്ട ഒരു പ്രഭു കുമാരിയാണെന്നാണ് പറയപ്പെടുന്നത്.
*അയർലണ്ട് - മറോ
വെള്ളത്തിനടിയിൽ ജീവിക്കുന്ന ഒരു പ്രത്യേകതരം സമൂഹമാണ് മറോകൾ. ഒരു മാന്ത്രിക തൊപ്പിയുടെ ബലത്തിലാണ് ഇവർക്ക് കടലിനടിയിലും ശ്വസിക്കാൻ സാധിക്കുന്നത്.
മറോകളിൽ പുരുഷന്മാർ അതി ക്രൂരന്മാരും, സ്ത്രീകൾ പാവങ്ങളുമാണ്. അതുകൊണ്ട് തന്നെ മറോ സ്ത്രീകൾ, പലപ്പോഴും, മനുഷ്യരെ ഇണകളായി തിരഞ്ഞെടുക്കാറുണ്ട്. മീനുകളെപ്പോലെ ചെതുമ്പലുകൾ നിറഞ്ഞ ശരീരമാണ് മറോ പുരുഷന്മാർക്ക്. സ്ത്രീകൾ പക്ഷെ കൂടുതലും മനുഷ്യരെ പോലെയാണ് കാഴ്ചയിൽ.
*ബ്രസീൽ - ഇയാര
പച്ച കണ്ണുകളുള്ള അതിസുന്ദരിയായ ഒരു യുവതിയാണ് ഇയാര. മരണമില്ലാത്ത ഇയാര, യഥാർത്ഥത്തിൽ ഒരു സർപ്പമാണെന്നും പറയപ്പെടുന്നു.
നാവികരെ മയക്കി, വെള്ളത്തിനടിയിലെ കൊട്ടാരത്തിലേക്ക് എത്തിക്കുന്ന അവൾ, അവർ മരിക്കുമ്പോൾ അടുത്തയാളെയും തേടിയിറങ്ങും. പണ്ട് കപ്പലപകടങ്ങളിൽ കാണാതായിരുന്ന നാവികരെയൊക്കെ 'ഇയാര കൊണ്ട് പോയി' എന്നാണ് നാട്ടുകാർ വിശ്വസിച്ചിരുന്നത്.
*സ്കോട്ലൻഡ് - സെൽക്കി
വളരെ പ്രശസ്തമായ ഒരു നാടോടിക്കഥയാണ് സെൽക്കികളെ കുറിച്ച് ഉള്ളത്. കടലിൽ സീലുകളെ പോലെയും, കരയ്ക്ക് കയറുമ്പോൾ തൊലിയുരിഞ്ഞ് മനുഷ്യസ്ത്രീയായി മാറാനും ഇവയ്ക്ക് കഴിവുണ്ട്.
ഇത്തരത്തിൽ ഒരു സെൽക്കി, ഒരിക്കൽ കടലിൽ നിന്ന് കരയിൽ കയറിയപ്പോൾ, ഒരു മുക്കുവൻ അവളുടെ തോലെടുത്ത് ഒളിപ്പിച്ചു വച്ചു. സുന്ദരിയായ അവൾ, മറ്റുവഴികൾ ഒന്നും ഇല്ലാത്തത് കൊണ്ട് ആ മുക്കുവന്റെ കൂടെ ജീവിക്കാൻ തുടങ്ങി.
അങ്ങിനെ അവർക്ക് കുഞ്ഞുങ്ങൾ ഒക്കെയായി, സന്തോഷപൂർവ്വം ജീവിതം മുന്നോട്ട് പോകുന്നതിനിടെയാണ്, ഒരിക്കൽ, മുക്കുവൻ ഒളിപ്പിച്ചു വച്ചിരുന്ന തോല് അവൾക്ക് കിട്ടുന്നത്.
അവൾ തോലെടുത്ത് അണിയാൻ തുടങ്ങുന്ന സമയം മുക്കുവൻ സ്ഥലത്തെത്തിയെങ്കിലും അവളെ തടയാൻ അയാൾക്ക്‌ കഴിഞ്ഞില്ല. അവൾ, അയാളുടെ വാക്കുകൾ വകവയ്ക്കാതെ കടൽത്തീരത്തേക്ക് പുറപ്പെട്ടു. മുക്കുവൻ, അവരുടെ മക്കളെയും കൂട്ടിവന്ന് അവളെ തിരികെ വിളിച്ചെങ്കിലും, കടലിൽ ചേരാനുള്ള അവളുടെ ആഗ്രഹത്തിന് തന്നെയായിരുന്നു ശക്തി കൂടുതൽ. അവൾ, അവരെയൊക്കെ തനിച്ചാക്കി മടങ്ങി, എന്നെന്നേക്കുമായി.
*ജപ്പാൻ - നിങ്‌യോ
മീനിന്റെ ഉടലും, മനുഷ്യന്റെ മുഖവും, കുരങ്ങിന്റെ വായും ഉള്ള ഒരു ജലജീവിയാണ് നിങ്‌യോ. വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഈ ജീവിയെ പിടിച്ച് കഴിച്ചാൽ, കഴിക്കുന്നയാൾക്ക് മരണം വരെ ചെറുപ്പമായിരിക്കും എന്നാണ് വിശ്വാസം. പക്ഷെ പിടിക്കുന്നയാളുടെ ഗ്രാമത്തെ, ശാപങ്ങളും, പേമാരിയും എന്നും വേട്ടയാടികൊണ്ടിരിക്കും.
*ന്യൂസിലാൻഡ് - മറാക്കിഹാവ്‌
മറാക്കിഹാവ്‌ ശരിക്കും കടലിന്റെ കാവൽക്കാരനാണ്. മീനിന്റെ ഉടലും, മനുഷ്യന്റെ തലയും ഉള്ള ഈ രക്ഷകൻ അളവിലധികം മീൻ പിടിക്കുന്നവരുടെ വള്ളം മുക്കുകയും, അത്തരക്കാരെ പിന്നീട് എപ്പോൾ കണ്ടാലും ശിക്ഷിക്കുകയും ചെയ്യും. തീറ്റ പ്രാന്തനായ ഈ കഥാപാത്രം വില്ലനായിട്ടുള്ള ധാരാളം നാടോടിക്കഥകൾ അവിടെ പ്രചാരത്തിലുണ്ട്.
എഴുതിയത് : അരീസ് (Ares Gautham

ത്രീ ഡി,ഫോര്‍ ഡി,ഫൈവ് ഡി; അറിയാം കൂടുതല്‍ വിവരങ്ങള്‍


സാബു ജോസ്
റ്റൂ ഡി, ത്രീ ഡി, ഫോര്‍ ഡി എന്നൊക്കെ കേള്‍ക്കാത്തവരുണ്ടാകില്ല. സിനിമകളിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലുമെല്ലാം ഇത്തരം പ്രയോഗങ്ങള്‍ ധാരാളമായുണ്ടാകും. നാം ജീവിക്കുന്നത് നാലുമാനങ്ങളിലുള്ള ഒരു ലോകത്താണെന്നും കേട്ടിരിക്കും. എന്നാല്‍ എന്താണീ ഡയമെന്‍ഷനുകള്‍ എന്നു ചിന്തിച്ചിട്ടുണ്ടോ? ചില സയന്‍സ് ഫിക്ഷന്‍ സിനിമകളിലും, ശാസ്ത്രലേഖനങ്ങളിലും പത്തും ഇരുപതും ഡയമെന്‍ഷനുകളെപ്പറ്റി പ്രതിപാദിച്ചിട്ടുള്ളതും കണ്ടിരിക്കും. ഇതൊന്നും നമുക്ക് കാണാന്‍ കഴിയാത്തതെന്താണെന്നും, നീളവും വീതിയും ആഴവും പോലെ സമയത്തെ പിന്നിലേക്ക് നിരീക്ഷിക്കാന്‍ കഴിയാത്തത് എന്താണെന്നും ചിന്തിച്ചിരിക്കും. അതിന് ആത്മീയതയുടെ ഉന്നതതലം വേണമെന്ന് ചിലര്‍ വ്യാഖ്യാനിക്കും. എന്നാല്‍ എന്താണ് ഡയമെന്‍ഷനുകളെന്നും എന്തുകൊണ്ടാണ് നീളം, വീതി, ആഴം എന്നിവയ്ക്കപ്പുറം കാണാന്‍ കഴിയാത്തതെന്നും ഭൂതവും ഭാവിയും കാണാന്‍ കഴിയാത്തതെന്നും പരിശോധിക്കാം.
സ്‌പേസിലുള്ള ഒരു ബിന്ദുവിന് പൂജ്യം മാനമാണ് . ബിന്ദുവിന് നീളവും വീതിയും ഉയരവുമുണ്ടാകില്ല. ബിന്ദുഎന്ന ആശയം സിദ്ധാന്തത്തില്‍ മാത്രമേ സാധ്യമാവുകയുള്ളൂ. എത്ര പരിശ്രമിച്ചാലും അത് ചിത്രീകരിക്കാന്‍ കഴിയില്ല. എത്ര സൂക്ഷ്മമായി ചിത്രീകരിക്കാന്‍ ശ്രമിച്ചാലും അതിന് പൂജ്യമല്ലാത്ത നീളവും വീതിയും ഉയരവുമുണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍ പൂജ്യം ഡയമെന്‍ഷന്‍ ഒരു സാധാരണ മസ്തിഷ്‌ക്കത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നുകാണാം. അതിനൊരു ഗണിതമസ്തിഷ്‌ക്കം ആവശ്യമാണ്.
ഇനി എന്താണ് ഏക മാനം എന്നുനോക്കാം. സ്ട്രിംഗ് തിയറി പഠിക്കുമ്പോള്‍ അടിസ്ഥാനകണങ്ങള്‍ ഏകമാനമുള്ള ചരടുകളുടെ കമ്പനമാണെന്നു പറയുന്നുണ്ട്. അപ്പോഴെല്ലാം നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത് കട്ടികുറഞ്ഞ ഒരു നൂല്‍ പോലെയുള്ള എന്തോ ഒന്നായിരിക്കും. എന്നാല്‍ അതല്ല വണ്‍ ഡയമെന്‍ഷന്‍. സ്‌പേസില്‍ ഒരു രേഖ സങ്കല്‍പിക്കുക. അതിന് നീളം മാത്രമേ ഉള്ളൂ. വീതിയോ ഉയരമോ ഇല്ല. ഇതും സിദ്ധാന്തത്തില്‍ മാത്രമേ സാധിക്കൂ. എത്ര ശ്രമിച്ചാലും ഇങ്ങനെയൊരു രേഖ വരയ്ക്കാന്‍ കഴിയില്ല. ഗണിത ക്ലാസില്‍ രേഖയുടെ നിര്‍വചനം പഠിക്കുമ്പോഴും വീതിയും കനവുമില്ലാത്തതും ബിന്ദുക്കളെ ഒരേ ദിശയില്‍ അടുക്കിവച്ചിരിക്കുന്നതുമാണ് രേഖ എന്നാണല്ലോ പറയുന്നത്. എന്നാല്‍ അത് കടലസില്‍ വരയ്ക്കുമ്പോഴേക്കും അതിന് വീതിയും കനവുമുണ്ടാകും. രേഖയ്ക്ക് വണ്‍ ഡയമെന്‍ഷനേ ഉള്ളൂ. അതുകൊണ്ട് അത് വണ്‍ ഡയമെന്‍ഷനല്‍ (1ഡി) ആണെന്നു പറയുന്നു.
എന്താണ് ദ്വിമാനം എന്നുപരിശോധിക്കാം. ഏകമാനമുള്ള രേഖകളെ അതിന്റെ ലംബദിശയില്‍ വിടവില്ലാതെ അടുപ്പിക്കുന്നതായി സങ്കല്‍പിക്കുക. ഇതും സങ്കല്‍പിക്കാന്‍ മാത്രമേ കഴിയു. വിടവില്ലാതെ അടുക്കിവയ്ക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. ഇങ്ങനെ അടുക്കിയാല്‍ ലഭിക്കുന്ന പ്രതലം ടൂ ഡയമെന്‍ഷനലാണ്. അതിന് നീളവും വീതിയുമുണ്ടാകും. എന്നാല്‍ ഉയരമുണ്ടാകില്ല. പൂജ്യം മാനമുള്ള ബിന്ദുക്കളെ ലംബമായ രണ്ടുദിശയില്‍ വിടവില്ലാതെ അടുക്കിവച്ചാല്‍ ദ്വിമാനപ്രതലം ലഭിക്കും.
ദ്വിമാനപ്രതലത്തെ ത്രിമാനത്തിലേക്ക് വിപുലീകരിക്കാന്‍ എളുപ്പമാണ്. അതിന് ദ്വിമാനപ്രതലത്തിന് ലംബമായ ദിശയില്‍ വിടവില്ലാതെ ഏകമാന രേഖകളെയോ, മറ്റൊരു ദ്വിമാന പ്രതലത്തെയോ അടുക്കിവച്ചാല്‍ ത്രിമാന രൂപം, അല്ലെങ്കില്‍ ഒരു ബോക്‌സ് ലഭിക്കും. അതിന് നീളവും വീതിയും ആഴവും(ഉയരം) ഉണ്ടായിരിക്കും. ഇതി ത്രീ ഡി ആയിരിക്കും.
ഇനി നാം ജീവിക്കുന്നത് ഒരു 1ഉ ലോകത്താണെന്ന് സങ്കല്‍പിക്കുക. എന്തായിരിക്കും നമ്മള്‍ ഈ ലോകത്തില്‍ കാണുന്നത്. ഒരു വര എന്നാണ് പറയാന്‍ തുടങ്ങുന്നതെങ്കില്‍ അതു തെറ്റാണ്. ഏകമാനലോകത്ത് രണ്ടു ദിശകളേ ഉണ്ടാകൂ. മുന്നോട്ട് അല്ലെങ്കില്‍ പിന്നിലേക്ക്. വശങ്ങളിലേക്കും മുകളിലേക്കും നോക്കാന്‍ കഴിയില്ല. കാരണം അവിടെ അങ്ങനെയെന്നില്ല എന്നതുതന്നെ. ഇനി മുന്നിലേക്കു നോക്കിയാല്‍ ഒരു ബിന്ദുമാത്രമേ കാണാന്‍ കഴിയൂ. അതിന്റെ പിന്നിലായിരിക്കും അടുത്ത ബിന്ദു. അതൊരിക്കലും കാണാന്‍ കഴിയില്ല. പിന്നിലേക്കു നോക്കിയാലും ഇതുതന്നെയായിരിക്കും അവസ്ഥ. ഇനി നിരീക്ഷകന്‍ 2ഉ ലോകത്താണെന്ന് സങ്കല്‍പിക്കുക. അയാള്‍ക്ക് ഇപ്പോള്‍ മുന്നിലേക്കും പിന്നിലേക്കും വശങ്ങളിലേക്കും നോക്കാന്‍ കഴിയും. എന്നാല്‍ നിരീക്ഷകന്‍ എന്തായിരിക്കും കാണുന്നത്? ദ്വിമാനപ്രതലം നിര്‍മിച്ചിരിക്കുന്നത് ഏകമാനമുള്ള വരകള്‍ വിടവില്ലാതെ അടുക്കിയാണല്ലോ. അപ്പോള്‍ നിരീക്ഷകന്‍ കാണുന്നത് എവിടെ നോക്കിയാലും ഒരു വരമാത്രമായിരിക്കും. മുകളിലേക്കും താഴേക്കും നോക്കാന്‍ കഴിയില്ല. കാരണം അവിടെ അങ്ങനെയൊന്നില്ലല്ലോ.
ഇനി ഈ കാഴ്ചകള്‍ ഒന്നു വിശകലനം ചെയ്തുനോക്കാം. ഏതെങ്കിലുമൊരു ഡയമെന്‍ഷനിലുള്ള ഒരു വസ്തുവിന്റെ മുഴുവന്‍ ഡയമെന്‍ഷനിലുമുള്ള രൂപം കാണണമെങ്കില്‍ അതില്‍ കൂടുതല്‍ ഉള്ള ഒരു ഡയമെന്‍ഷനില്‍ നിന്ന് നിരീക്ഷിക്കേണ്ടി വരുമെന്ന് കാണാം. അതായത് രേഖ എന്ന ഏകമാനരൂപത്തെ കാണണമെങ്കില്‍ ദ്വിമാന പ്രതലത്തില്‍ നിന്ന് നിരീക്ഷിക്കണം. ഒരു 2ഉ രൂപത്തെ പൂര്‍ണമായി കാണണമെങ്കില്‍ 3ഉ യില്‍ നിന്ന് നോക്കണം. അതായത് മുകളില്‍ നിന്നോ താഴെനിന്നോ നോക്കണമെന്നര്‍ഥം. പക്ഷെ 3ഉ യിലേക്ക് കടക്കുമ്പോള്‍ ചെറിയൊരു പ്രശ്‌നം ഉണ്ടായേക്കാം. നാം ജീവിക്കുന്നത് ത്രിമാനലോകത്താണല്ലോ. ത്രിമാന രൂപങ്ങളെ നമുക്ക് കാണുകയും ചെയ്യാം. ഇതെങ്ങനെ ശരിയാകും. എന്നാല്‍ നാം ഒരു ത്രിമാനരൂപത്തെ പൂര്‍ണമായികാണുന്നുണ്ടോ? ഒരു പി.വി.സി. പൈപ്പ് സങ്കല്‍പിക്കുക. ഇതൊരു ത്രിമാന രൂപമാണ്. ഇനി ഈ ത്രിമാന രൂപത്തെ നാലുവശങ്ങളില്‍ നിന്ന് നാലു നിരീക്ഷകന്‍ നോക്കുന്നു എന്നു വിചാരിക്കുക. ആര്‍ക്കെങ്കിലും പൈപ്പ്, സിലിണ്ടര്‍ ആകൃതിയില്‍ കാണാന്‍ കഴിയുമോ? ഏതു നിരീക്ഷകന്‍ കണ്ടതാണ് പൈപ്പിന്റെ യഥാര്‍ഥ രൂപം? എല്ലാം യഥാര്‍ഥം തന്നെയായിരിക്കും നിരീക്ഷകനെ സംബന്ധിച്ചിടത്തോളം. പക്ഷെ ഇതെല്ലാം പലഭാഗത്തേക്കുള്ള 2ഉ പ്രൊജക്ഷനുകളായിരിക്കും. പൈപ്പ് എന്ന സിലിണ്ടറിന്റെ യഥാര്‍ഥ രൂപം ഒരു നിരീക്ഷകന് പൂര്‍ണമായി കാണാന്‍ കഴിയില്ല. അങ്ങനെ കാണണമെങ്കില്‍ ഈ സിലിണ്ടര്‍ കൈയിലെടുത്ത് കറക്കി നോക്കേണ്ടി വരും. അപ്പോള്‍ സമയം എന്നൊരു നാലാമത്തെ മാനം കൂടി പരിഗണിക്കുന്നുണ്ടെന്ന് കാണാന്‍ കഴിയും. നിത്യജീവിതത്തില്‍ നാം കാണുന്ന ത്രിമാനരൂപങ്ങളെല്ലാം വ്യത്യസ്ത വീക്ഷണകോണുകളിലുള്ള 2ഡി പ്രൊജക്ഷനുകളാണ്. 2ഡി പ്രതലത്തില്‍ നിന്ന് 1ഉ പ്രൊജക്ഷന്‍ കാണുന്നതു പോലെ തന്നെ. അതുകൊണ്ടാണ് പൈപ്പിന്റെ രൂപം വിവിധ ദിശകളില്‍ നിന്ന് നോക്കുന്ന നിരീക്ഷകന് വ്യത്യസ്തങ്ങളായി കാണപ്പെടുന്നത്. മുന്നനുഭവങ്ങളിലൂടെ ത്രിമാനരൂപം നിരീക്ഷകന്‍ സങ്കല്‍പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ സങ്കല്‍പിക്കണമെങ്കില്‍ നിരീക്ഷകന്‍ നില്‍ക്കുന്നത് ഫോര്‍ ഡയമെന്‍ഷനില്‍ (4ഡി)ആയിരിക്കണം.
dimention 2
ഇനി അഞ്ചാമത്തെ ഡയമെന്‍ഷന്‍ എന്താണെന്നു നോക്കാം. അതിനുമുമ്പൊരു കാര്യം. നാലുമാനങ്ങളില്‍ നില്‍ക്കുന്ന നിരീക്ഷകന് മൂന്നു മാനങ്ങളേ കാണാന്‍ കഴിയു. നാലാമത്തെ ഡയമെന്‍ഷനായ സമയം നിരീക്ഷിക്കാന്‍ കഴിയില്ല. നാലു ഡയമെന്‍ഷനുകളിലുള്ള ഒരു ദൃശ്യം കാണണമെങ്കില്‍ അഞ്ചാമത്തെ ഡയമെന്‍ഷനചന്റ (5ഡി) നിന്നും നോക്കുക മാത്രമേ രക്ഷയുള്ളു. എന്നാല്‍ ഇവിടെയൊരു പ്രശ്‌നമുണ്ട്. സ്ഥലവും കാലവും വേര്‍തിരിച്ചുകാണാനുള്ള കഴിവ് മനുഷ്യ മസ്തിഷ്‌ക്കത്തിനില്ല. നിത്യജീവിതത്തില്‍ അതിന്റെ ആവശ്യമില്ലാത്തതുകൊണ്ടുതന്നെ നമ്മുടെ മസ്തിഷക്കം സ്ഥലകാലത്തെ ഒറ്റവസ്തുവായി പരിഗണിക്കുന്ന രീതിയിലാണ് പരിണമിച്ചത്. എന്നാല്‍ ഗണിതക്രിയകളില്‍ ഇങ്ങനെ പോരാതെവരും. ബിന്ദുവിനെ രേഖയാക്കിയതു പോലെ, രേഖയെ പ്ലെയിന്‍ ആക്കിയതുപോലെ, പ്ലെയിന്‍, ബോക്‌സ് ആക്കിയതുപോലെ ത്രിമാനലോകത്ത് ഒരു പ്ലെയിന്‍കൂടി വലിച്ചു നീട്ടിയാല്‍ ചതുര്‍മാന ലോകം കിട്ടും. അതാണ് നാം ജീവിക്കുന്ന ലോകം. ദ്വിമാന ലോകത്തെ നിരീക്ഷിക്കണമെങ്കില്‍ ത്രിമാന ലോകത്തില്‍ നിന്നും നോക്കേണ്ടി വരുന്നതു പോലെയാണ് ചതുര്‍മാന ലോകത്തെ കാണാന്‍ 5ഡി ലോകത്തില്‍ നിന്നും നിരീക്ഷിക്കേണ്ട്. മേശപ്പുറത്തുകൂടി ഇഴയുന്ന ഒരു പുഴുവിന്റെ കാര്യം പരിഗണിക്കാം. താന്‍ സഞ്ചരിക്കുന്നത് ഒരു ദ്വിമാന പ്രതലത്തിലാണെന്ന് മനസ്സിലാകണമെങ്കില്‍ അതിനെ അവിടെ നിന്നും ഉയര്‍ത്തി നിര്‍ത്തണം. ത്രിമാനരൂപം വ്യക്തമായി ലഭിക്കാന്‍ പൈപ്പ് കൈയിലെടുത്ത് തിരിക്കേണ്ടി വരുമെന്ന് ഓര്‍മിക്കുക. ഇനി 5ഡി ലോകം കാണണമെങ്കില്‍ അഞ്ചാമതൊരു ഡയമെന്‍ഷനില്‍ നിന്ന് നോക്കേണ്ടി വരുമെന്നുസാരം. നാലു ഡയമെന്‍ഷനുകളിലുള്ള ലോകത്താണ് നാം ജീവിക്കുന്നത് എന്നു പറയുമ്പോഴും അത് അനുഭവവേദ്യമാകാത്തത് ഇതുകൊണ്ടാണ്. എന്നാല്‍ വ്യത്യസ്ത വേഗതകളില്‍ വസ്തുവിന്റെ നീളവും സമയത്തിന്റെ ദൈര്‍ഘ്യവും വ്യത്യസ്തമായിരിക്കുമെന്ന് തെളിയിക്കാന്‍ കഴിഞ്ഞതും നാം ജീവിക്കുന്നത് 4ഉ യിലാണെന്നതിന്റെ തെളിവാണ്.
വീണ്ടും അഞ്ചാമത്തെ ഡയമെന്‍ഷനിലേക്കുതന്നെ വരാം. വണ്‍ ഡയമെന്‍ഷനല്‍ വരയുടെ അഗ്രങ്ങള്‍ പൂജ്യം ഡയമെന്‍ഷന്‍ ബിന്ദുവായിരിക്കുമല്ലോ. രണ്ടു ഡയമെന്‍ഷനുള്ള പ്ലെയിനിന്റെ നാലഗ്രങ്ങളും വണ്‍ ഡയമെന്‍ഷനല്‍ വരകളായിരിക്കും. മൂന്നു ഡയമെന്‍ഷനിലുള്ള ക്യൂബിന്റെ ആറ് വശങ്ങളും രണ്ടു ഡയമെന്‍ഷനിലുള്ള പ്ലെയിനുകളായിരിക്കും. ഇനി ക്യൂബിന് ഒരു ഡയമെന്‍ഷന്‍ കൂടി സങ്കല്‍പിക്കുക. അത് സ്ഥലത്തിന്റെ ഡയമെന്‍ഷനാണെന്നും സങ്കല്‍പിക്കുക. ഈ രൂപത്തിന് ടെസറാക്ട് എന്നാണ് ഗണിതത്തില്‍ പറയുന്നത്. ക്യൂബിന് ആറു വശങ്ങളുള്ളപ്പോള്‍ ടെസറാക്ടിന് എട്ടു വശങ്ങളുണ്ടാകും. ഓരോ വശവും ഓരോ ക്യൂബ് ആയിരിക്കുകയും ചെയ്യും. ഈ രൂപമൊന്നു സങ്കല്‍പിച്ചു നോക്കു. ഒരു എത്തുംപിടിയും കിട്ടുന്നില്ലെങ്കില്‍ സന്തോഷിച്ചോളൂ. നിങ്ങളുടെ മസ്തിഷ്‌ക്കം സാധാരണ നിലയില്‍ തന്നെയാണ് ഇപ്പോഴും. നിങ്ങളുടെ മസ്തിഷ്‌ക്കം ഗണിതപരമായി ട്യൂണ്‍ ചെയ്തതല്ലെങ്കില്‍ ഇത്തരമൊരു രൂപം നിങ്ങളുടെ മനോനില തന്നെ തെറ്റിച്ചേക്കാം. ടെസറാക്ടില്‍ സമയത്തിന്റെ ഒരു ഡയമെന്‍ഷന്‍ കൂടി ചേര്‍ത്താല്‍ അതൊരു 5ഉ ലോകമായി. ഈ ലോകത്തില്‍ നിന്നു നോക്കുമ്പോള്‍ സമയവും നിരീക്ഷിക്കാന്‍ കഴിയും. ഭൂതം, ഭാവി, വര്‍ത്തമാനം എന്ന വേര്‍തിരിവുകളില്ലാതെ. അല്‍പം കാല്‍പനികമായി പറഞ്ഞാല്‍ ഒരാളുടെ ശൈശവവും ബാല്യവും വാര്‍ധക്യവുമെല്ലാം ഒരേ ഫ്രെയിമില്‍ തന്നെ കാണാന്‍ കഴിയുമെന്ന്.
ഫൈവ് ഡയമെന്‍ഷണല്‍ പ്രപഞ്ചം ഒരു സൈദ്ധാന്തിക മാതൃകയാണ്. കാലൂസ – ക്ലെയിന്‍ തിയറി (Theodor Kaluza – Oskar Klein, 19211926) എന്ന പേരില്‍ രണ്ടു ഗണിതശാസ്ത്രജ്ഞര്‍ രൂപം കൊടുത്ത ഈ സിദ്ധാന്തമാണ് ചരടുസിദ്ധാന്തങ്ങള്‍ക്ക് അടിത്തറയായത്. സ്ട്രിങ് തിയറിയുടെ ചില മാതൃകകളില്‍ സ്‌പേസിന് 25 ഡയമെന്‍ഷനുകള്‍ വരെ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ ചതുര്‍മാന ലോകത്തുള്ള ഒരു നിരീക്ഷകന് ത്രിമാനദൃശ്യം പോലും പൂര്‍ണമായി ഗ്രഹിക്കാന്‍ കഴിയില്ലാത്തതുകൊണ്ട് അതില്‍ കൂടുതലുള്ള ഡയമെന്‍ഷനുകളേക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമൊന്നുമില്ല. അതുമാത്രവുമല്ല, അധികമാനങ്ങള്‍ പ്ലാങ്ക് അളവുകളിലാണ് നിലനില്‍ക്കുന്നത്. പ്ലാങ്ക് ദൂരമെന്നാല്‍ ഒരു മീറ്ററിനെ 35 പൂജ്യമുള്ള സംഖ്യകൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്ന നീളമാണ്. ഒരു മീറ്ററിനെ മൂന്ന് പൂജ്യമുള്ള സംഖ്യകൊണ്ട് ഹരിച്ചാല്‍ ലഭിക്കുന്നത് ഒരു മില്ലിമീറ്ററാണ്. അതില്‍ കുറഞ്ഞ നീളം ദൃശ്യമാക്കാന്‍ മനുഷ്യനേത്രത്തിന് സാധിക്കില്ല. 35 പൂജ്യങ്ങളുടെ കാര്യം പറയേണ്ടല്ലോ.
dimention 3
അധികമാനങ്ങളേക്കുറിച്ച് ചെറിയൊരു ധാരണലഭിക്കാന്‍ ഈ വിവരണം കൊണ്ട് കഴിഞ്ഞെന്നു കരുതുന്നു. ഇനിയും ചില പ്രഭാഷകരും ലേഖകരും അധിക മാനങ്ങളേക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോള്‍ ഇവ തമ്മില്‍ ഒന്നു താരതമ്യം ചെയ്തു നോക്കാവുന്നതാണ്. നാം ജീവിക്കുന്നത് നാലു ഡയമെന്‍ഷനിലുള്ള ലോകത്തിലാണ്. അതിനുമപ്പുറം വേറെയും ഡയമെന്‍ഷനിലുള്ള പ്രപഞ്ചങ്ങളുണ്ടാകാമെന്നും ചിലര്‍ പ്രസ്താവിക്കുമ്പോള്‍ അവര്‍ക്ക് അതിലുള്ള ധാരണ എത്രത്തോളമുണ്ടെന്ന് ചിന്തിക്കണം. നാലു ഡയമെന്‍ഷനില്‍ ജീവിക്കുമ്പോള്‍ സമയം അനുഭവവേദ്യമാകാത്തതും അതിന്റെ മുന്നോട്ടുള്ള പ്രയാണം മാത്രം മാറ്റമെന്നപേരില്‍ തിരിച്ചറിയുന്നതും കാലത്തിന് ഒരു അഭൗതിക പരിവേഷമുള്ളതുകൊണ്ടല്ലെന്നും ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ

ദ്രവ്യ-പ്രതിദ്രവ്യ റിയാക്ടര് (Matter-Antimatter reactor) - നാളത്തെ ഊര്ജം


എന്തായിരിക്കും ഭാവിയിലെ ഊര്ജ സ്രോതസ്സ്? പെട്രോളിയം ഉല്പ്പന്നങ്ങളും ജലവൈദ്യുത പദ്ധതികളുമൊന്നും ഭാവിയിലെ ഊര്ജാവശ്യങ്ങള് പരിഹരിക്കാന് പര്യാപ്തമാവില്ല. സോളാര്
പാനലുകള്ക്കും വിന്ഡ് മില്ലുകള്ക്കുമൊന്നും ഭാവിയിലെ ഊര്ജ പ്രതിസന്ധി പരിഹരിക്കാന് കഴിയില്ല. പരിസ്ഥിതി പ്രവര്ത്തകരുടെ ഇടപെടല് കാരണം ആണവോര്ജ നിലയങ്ങള്ക്കും അധികം ആയുസ്സുണ്ടാവില്ല. സുരക്ഷിതവും അനായാസം നിര്മിക്കാന് കഴിയുന്നതുമായ ഊര്ജമാണ് നാളെയുടെ ആവശ്യം.
ദ്രവ്യ-പ്രതിദ്രവ്യ റിയാക്ടറുകള് (Matter-Antimatter reactor) ഭാവിയിലെ ഊര്ജ സ്രോതസ്സുകളാണ്. പ്രപഞ്ച ദ്രവ്യമാകെ നിര്മിക്കപ്പെട്ടിരിക്കുന്നത് ആറ്റങ്ങള് കൊണ്ടാണെന്ന് നമുക്കറിയാം.
ആറ്റങ്ങളാകട്ടെ പ്രോട്ടോണ്, ന്യൂട്രോണ്, ഇലക്ട്രോണ് എന്നീ കണങ്ങള് കൊണ്ടും. നിങ്ങളുടെ വിരലിന്റെ നഖം മുതല് നക്ഷത്ര ദ്രവ്യം വരെ നിര്മിക്കപ്പെട്ടിരിക്കന്നത് ഈ കണികകള് കൊണ്ടാണ്. എന്നാല് എന്താണീ പ്രതിദ്രവ്യം? പ്രോട്ടോണിനും ഇലക്ട്രോണിനും വൈദ്യുത ചാര്ജുണ്ട്. പ്രോട്ടോണിന് പോസിറ്റിവ് ചാര്ജാണുള്ളതെങ്കില് ഇലക്ട്രോണിന് നെഗറ്റീവ് ചാര്ജാണ്. ന്യൂട്രോണിന് വൈദ്യുത ചാര്ജില്ല. ഭാരമുള്പ്പടെ പ്രോട്ടോണിന്റെ എല്ലാ
സവിശേഷതകളുമുള്ളതും വൈദ്യുതചാര്ജുമാത്രം വിപരീതവുമായ പ്രതിബിംബത്തെ (Mirror image) പ്രോട്ടോണിന്റെ പ്രതികണിക അല്ലെങ്കില് ആന്റിപ്രോട്ടോണ് എന്നു വിളിക്കാം. ആന്റിപ്രോട്ടോണുകളെപ്പോലെ തന്നെ ആന്റിഇലക്ട്രോണുകളുമുണ്ട്.
പോസിട്രോണുകള് എന്നാണ് പോസിറ്റീവ് ചാര്ജുള്ള ഈ ഇലക്ട്രോണുകളെ വിളിക്കുന്നത്. സാധാരണ കണികകള് ചേര്ന്നു ദ്രവ്യമുണ്ടാകുന്നതുപോലെ പ്രതികണികകള് ചേര്ന്നുണ്ടാകുന്ന ദ്രവ്യമാണ് പ്രതിദ്രവ്യം അഥവാ ആന്റിമാറ്റര്.
ഭൗമാന്തരീക്ഷത്തില് ചുഴലിക്കൊടുങ്കാറ്റുകളുടെ സാന്നിധ്യം ദ്രവ്യകണികകളുടെ ഊര്ജനിലയില് ഗണ്യമായ വര്ധനവുണ്ടാക്കുമ്പോഴും ഉന്നത ഊര്ജനിലയിലുള്ള കോസ്മിക് കിരണങ്ങള് സാധാരണ ദ്രവ്യകണികകളുമായി സംഘട്ടനത്തിലേര്പ്പെടുമ്പോഴും പ്രതിദ്രവ്യകണികകള് സൃഷ്ടിക്കപ്പെടും. അതുകൂടാതെ സൂപ്പര്നോവാ സ്ഫോടനങ്ങളിലും ഭീമന് നക്ഷത്രങ്ങളുടെ
അകക്കാമ്പിലും പ്രതിദ്രവ്യം സൃഷ്ടിക്കപ്പെടുന്നുണ്ട്. പ്രതിദ്രവ്യകണികകള് സാധാരണ ദ്രവ്യകണികകളുമായി സമ്പര്ക്കത്തിലാവുമ്പോള് അവ പരസ്പരം നിഗ്രഹിക്കുകയും ഊര്ജമായി രൂപാന്തരപ്പെടുകയും ചെയ്യും, അതിനര്ഥം സൃഷ്ടിയോടൊപ്പം സംഹാരവും നടന്നുകഴിയുമെന്നാണ്.
എന്താണീ പ്രതിദ്രവ്യറിയാക്ടര്? ഒരു സാധാരണ ന്യൂക്ലിയര് റിയാക്ടറില് (Fission reactor) ഉപയോഗിക്കുന്ന ആണവ ഇന്ധനത്തിന്റെ ഒരു ശതമാനത്തില് താഴെ മാത്രമേ ഊര്ജമായി മാറുന്നുള്ളൂ. അതുപോലും എത്രമാത്രം അപാരമാണെന്ന് നമുക്കെല്ലാമറിയാം. എന്നാല് ദ്രവ്യ-പ്രതിദ്രവ്യ സംഘട്ടനത്തില് അവയുടെ ദ്രവ്യം പൂര്ണമായി ഊര്ജമായി മാറുന്നുവെന്ന പ്രത്യേകതയാണ് പ്രതിദ്രവ്യ റിയാക്ടറുകളുടെ സാധ്യതയിലേക്ക് ശാസ്ത്രലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നത്. എങ്ങനെയാണ് ആന്റിമാറ്റര് റിയാക്ടര് പ്രവര്ത്തിക്കുന്നതെന്നു നോക്കാം. ഒരു സാധാരണ ന്യൂക്ലിയര് റിയാക്ടറില് ചെയിന് റിയാക്ഷന് നടക്കാന് ആണവ
ഇന്ധനത്തെ ന്യൂട്രോണുകള് കൊണ്ട് ഇടിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല് ആന്റിമാറ്റര് റിയാക്ടറില് ഒരു സാധാരണ ദ്രവ്യത്തെ (അതെന്തുമാകാം, യുറാനിയവും പ്ലൂട്ടോണിയവുമൊന്നും ആവശ്യമില്ല.) പ്രതിദ്രവ്യവുമായി കൂട്ടിയിടിപ്പിക്കുമ്പോള് അവ
പരസ്പരം നിഗ്രഹിച്ച് ഊര്ജോല്പാദനം നടക്കുന്നു. ഈ ഊര്ജം സാധാരണ ന്യൂക്ലിയര് റിയാക്ടറില് നടക്കുന്നതുപോലെ വിവിധ രൂപങ്ങളായി പരിവര്ത്തനം ചെയ്യാം. പ്രതിദ്രവ്യകണങ്ങള്
സാധാരണ ദ്രവ്യവുമായി അനിയന്ത്രിതമായി സമ്പര്ക്കത്തിലാകാതിരിക്കാന് അവയെ ശക്തമായ ഒരു മാഗ്നറ്റിക് ഫീല്ഡിനുള്ളിലാണ് സ്ഥാപിച്ചിരിക്കുന്നത്.
പറയുമ്പോള് നിസ്സാരമായി തോന്നാമെങ്കിലും ആന്റിമാറ്റര് റിയാക്ടര് യാഥാര്ഥ്യമാകുന്നതിന് നിരവധി കടമ്പകള് കടക്കാനുണ്ട്. ഒന്നാമതായി പ്രതിദ്രവ്യകണികകളുടെ ഉല്പാദനമാണ്. ഒരു നിമിഷാര്ധത്തിനുള്ളില് അപ്രത്യക്ഷമാകുന്ന അവയെ ശേഖരിക്കുക പ്രായോഗികമല്ല. അപ്പോള് അവയെ കൃത്രിമമായി നിര്മിക്കണം. കണികാ ത്വരത്രങ്ങളില് (Particle accelerators) സൂക്ഷ്മ കണികകളെ ഉന്നത ഊര്ജനിലയില് ത്വരണം ചെയ്ത് കൂട്ടിയിടിപ്പിച്ച് പ്രതിദ്രവ്യകണികകള് നിര്മിക്കാന് കഴിയും. നിലവിലെ സാഹചര്യത്തില് ഇത് വളരെ ചെലവേറിയതാണ്. ഇപ്പോഴത്തെ അവസ്ഥയില് ഒരു ഗ്രാം പ്രതിദ്രവ്യം സൃഷ്ടിക്കുന്നതിന് 25 ബില്യണ് ഡോളര് എങ്കിലും ആവശ്യമാണ്. നാസയുടെ ശാസ്ത്രജ്ഞര് മറ്റൊരു സാധ്യതയാണ് മുന്നോട്ടുവയ്ക്കുന്നത്.
ഭൂമിയുടെ ചുറ്റുമുള്ള കാന്തിക മണ്ഡലം (Magentosphere) പ്രതിദ്രവ്യ കണികകള് കൊണ്ട് സമ്പന്നമാണ്. സ്പേസ് ക്രാഫ്റ്റുകള് ഉപയോഗിച്ച് അവിടെ നിന്നും പ്രതിദ്രവ്യകണികകള്
ശേഖരിക്കുകയും കൃത്രിമമായി നിര്മിച്ച ഒരു കാന്തിക വലയത്തിനുള്ളില് സംരക്ഷിച്ച് ഭൂമിയിലെത്തിക്കുകയുമാണ് ഈ രീതി. സങ്കീര്ണമെന്നു തോന്നാമെങ്കിലും കണികാ ത്വരത്രങ്ങളില്
കൃത്രിമമായി പ്രതിദ്രവ്യമുണ്ടാക്കുന്നതിലും ചെലവു കുറവാണ് ഈ രീതിയ്ക്ക്.
ഭാവിയിലെ ഏറ്റവും സുരക്ഷിതമായ ഊര്ജസ്രോതസ്സായിരിക്കും ആന്റിമാറ്റര് റിയാക്ടറുകള്, ദ്രവ്യം പൂര്ണമായി ഊര്ജമായി മാറുന്നതുകൊണ്ട് കുറഞ്ഞ ചെലവില് കൂടുതല് ഊര്ജം ദീര്ഘകാലത്തേക്ക് ലഭ്യമാക്കാന് ഇതുകൊണ്ട്
സാധിക്കും. ഹാനികരമായ വികിരണങ്ങള് ഉണ്ടാകാത്തതുകൊണ്ട് പരിസ്ഥിതിയ്ക്കും ക്ഷീണമില്ല. യുറാനിയം പോലെയുള്ള
വിലയേറിയതും റേഡിയോ ആക്ടീവതയുമുള്ള ഇന്ധനങ്ങളുടെ ആവശ്യവുമില്ല. സാങ്കേതിക വിദ്യയുടെ പരിമിതിയാണ് ഇപ്പോള് നേരിടുന്ന ഭാരിച്ച ചെലവിനു കാരണം. വികാസം പ്രാപിച്ച നാളത്തെ ടെക്നോളജിയില് ഏറ്റവും ചെലവു കുറഞ്ഞ രീതിയില് പ്രതിദ്രവ്യം നിര്മിക്കാന് കഴിയും.
ഇന്ന് ശാസ്ത്രകാരന്റെ സ്വപ്നമാണ് നാളെ യാഥാര്ഥ്യമാകുന്നത്.നൂറുവര്ഷം മുന്പ് ആണവ റിയാക്ടറുകള് ആരുടെയെങ്കിലും വിദൂര സ്വപ്നത്തിലെങ്കിലും ഉണ്ടായിരുന്നോ ആവോ!
എഴുതിയത് : സാബു ജോസ് Sabu Jose