A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സജിറ്റേറിയസ് A * - ആകാശഗംഗയുടെ അവലംബം


ചന്ദ്രൻ ഭൂമിയെ ചുറ്റുന്നു . ഭൂമി സൂര്യനെ വലം വക്കുന്നു , അപ്പോൾ സൂര്യൻ ആരെയാണ് വലം വക്കുന്നത് ? ആ ചോദ്യത്തിനുത്തരം സൂര്യൻ ആകാശഗംഗയുടെ കേന്ദ്ര ബിന്ദുവിനെ വലം വക്കുന്നു എന്നാണ് . ആകാശഗംഗയുടെ കേന്ദ്രം എന്താണ് എന്നതാവും അടുത്ത ചോദ്യം . ആ ചോദ്യത്തിനുത്തരമാണ് സജിറ്റേറിയസ് A * എന്ന വസ്തു . സൂര്യൻ മാത്രമല്ല ആകാശഗംഗയിലെ മറ്റെല്ലാ നക്ഷത്രങ്ങളും അവയെ ചുറ്റുന്ന ഗ്രഹങ്ങളും ചന്ദ്രന്മാരുമെല്ലാം ഫലത്തിൽ സജിറ്റേറിയസ് A * എന്ന കേന്ദ്ര ബിന്ദുവിനെ വലം വക്കുകയാണ് ചെയുന്നത് .
.
എന്താണ് സജിറ്റേറിയസ് A * എന്നത് എന്ന ചോദ്യത്തിന് ഇപ്പോൾ നൽകാൻ കഴിയുന്ന ഒരേ ഒരുത്തരം വളരെ ചെറിയ ഒരു വ്യാപ്തത്തിൽ നാല്പതിനാല് ലക്ഷം സൂര്യ ദ്രവ്യമാനങ്ങൾ (SOLAR MASS )കേന്ദ്രീകരിക്കപ്പെട്ട ഒരു വസ്തുവാണ് എന്ന് മാത്രമാണ് . ഇപ്പോൾ നിലനിൽക്കുന്ന പ്രപഞ്ച സിദ്ധാന്തങ്ങൾ പ്രകാരം ബ്ലാക്ക് ഹോളുകൾക്ക് മാത്രമാണ് ഇത്രയും വലിയ ദ്രവ്യമാനം തീരെ ചെറിയ ഒരു വ്യാപ്തത്തിൽ ഒതുക്കാനാവുന്നത് . അതിനാൽ തന്നെ സജിറ്റേറിയസ് A * യും ഒരു ബ്ളാക്ക് ഹോൾ ആകാതെ തരമില്ല . വെറും ബ്ളാക്ക് ഹോൾ അല്ല . ഒരു സൂപ്പർ മാസ്സിവ് ബ്ളാക്ക് ഹോൾ . വലിയ ഗാലക്സിക ളുടെയെല്ലാം കേന്ദ്രസ്ഥാനത്തുനിന്നുകൊണ്ട് അവയെ നിലനിർത്തുന്ന പ്രപഞ്ചത്തിന്റെ ഘടനയെത്തന്നെ നിയന്തിക്കുന്ന സൂപ്പർ മാസ്സിവ് ബ്ളാക്ക് ഹോളുകളുടെ ഗണത്തിൽ പെടുന്ന ഒരതികായൻ.
.
റേഡിയോ അസ്ട്രോണമിയുടെ പിതാവായ കാൽ ജാൻസ്കി ( Karl Jansky) മുപ്പതുകളിൽ തന്നെ ആകാശഗംഗയുടെ എത്താനൊരു കേന്ദ്ര ഭാഗത്തുനിന്നും ശക്തമായ റേഡിയോ സിഗ്നലുകൾ പ്രവഹിക്കുന്നത് കണ്ടെത്തിയിരുന്നു . എഴുപതുകളിലാണ് ഈ റേഡിയോ തരംഗങ്ങളുടെ പ്രഭവ കേന്ദ്രം ഇപ്പോൾ സജിറ്റേറിയസ് A * എന്നറിയപ്പെടുന്ൻ വസ്തുവാണെന്ന് തിരിച്ചറിയപ്പെട്ടത് .
.
ഈ വസ്തുവിനെ വളരെ അടുത്ത ഭ്രമണ പഥങ്ങളിൽ വലം വയ്ക്കുന്ന നക്ഷത്രങ്ങളുടെ ഭ്രമണ പഥങ്ങളുടെ ദീർഘകാല പഠനത്തിൽ നിന്നാണ്സജിറ്റേറിയസ് A * യുടെ ദ്രവ്യമാനം കണക്കാക്കപ്പെട്ടത് .2009 ൽ സജിറ്റേറിയസ് A * യുടെ ദ്രവ്യമാനം ഏകദേഹം നാല്പത്തിനാലുലക്ഷം സൗര ദ്രവ്യമാണെന്നു തെളിയിക്കപ്പെട്ടു . അതോടെയാണ് ഈ വസ്തു ഒരു ബ്ളാക്ക് ഹോൾ അല്ലതെ മറ്റൊന്നുമാകില്ല എന്ന അനുമാനം ഉടലെടുത്തത് .
.
ഭൂമിയിൽ നിന്നും 26000 പ്രകാശവർഷം അകലെയാണ് സജിറ്റേറിയസ് A * . ദ്രവ്യം നിരന്തരം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഭീമനാണ് ഈ വസ്തു . ഇടക്കിടക്ക് നക്ഷത്രങ്ങളെയും കശക്കിയെടുത്ത് സജിറ്റേറിയസ് A * ഭക്ഷണമാക്കും .നക്ഷത്രങ്ങളെ വിഴുങ്ങുന്ന ഭയങ്കരനാണെങ്കിലും ആകാശഗംഗയിലെ കോടാനുകോടി നക്ഷത്രങ്ങളെ സ്ഥിരമായ പ്രദക്ഷിണ പഥങ്ങളിൽ നിലനിർത്തുകയും അവയുടെ ഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതും സജിറ്റേറിയസ് A * തന്നെ .ഒരുതരത്തിൽ ഒരേ സമയം സൃഷ്ടിയും സ്ഥിതിയും സംഹാരവും നടത്തുന്ന ഒരു വസ്തുവാണിത് .
.
ആകാശഗംഗയുടെ നിയതാവാണെങ്കിലും ഈ വസ്തു വിനേക്കാൾ ആയിരക്കണക്കിനു മടങ്ങു ദ്രവ്യമാനമുള്ള സൂപ്പർ മാസിവ് ബ്ളാക്ക് ഹോളുകൾ വലിയ ഗാലക്സികളുടെ കേന്ദ്ര ഭാഗങ്ങളിൽ കണ്ടെത്തപ്പെട്ടിട്ടുണ്ട് .
---
ref
1.https://www.nasa.gov/…/multime…/black-hole-SagittariusA.html
.
2.http://www.astro.ucla.edu/~ghezgroup/gc/journey/smbh.html
.
3.https://www.universetoday.com/39828/sagittarius-a/
===
ചിത്രങ്ങൾ :സജിറ്റേറിയസ് A *,സജിറ്റേറിയസ് A *നെ വലം വയ്ക്കുന്ന ചില നക്ഷത്രങ്ങളുടെ ഭ്രമണ പഥങ്ങൾ
RISHIDAS

അതിപുരാതനമായ ഒരിന്ത്യൻ ജനസമൂഹത്തിന്റെ ശേഷിപ്പുകൾ - കൊങ്കണിലെ ജിയോ ഗ്ലിഫുകൾ - നമ്മളറിയാത്ത നമ്മുടെ പുരാതന ചരിത്രം


തെക്കേ അമേരിക്കയിലെ പെറുവിലെ നസ്‌ക ലൈനുകൾ (Nazca Lines ) പ്രസിദ്ധമാണ് .എന്നേക്കും ഏതാണ്ട് രണ്ടായിരം വര്ഷങ്ങള്ക്കുമുന്പ്പ് പെറുവിലെ ആദിമ മനുഷ്യർ കല്ലിൽ കൊത്തിയിട്ട ചിത്രരൂപങ്ങളാണ്(ജിയോ ഗ്ലിഫുകൾ ) നസ്‌ക്ക ലൈനുകൾ . ഈ ചിത്രങ്ങൾക്ക് പല വിശദീകരണങ്ങളും നല്കപ്പെട്ടിട്ടുണ്ട് . ഇവ ഏതോ പഴയ ഏലിയന്മാരുടെ സ്പേസ് പോർട്ട് ആണെന്നുവരെ വാദമുണ്ട് . ചിലരൊക്കെ ലോകാത്ഭുതങ്ങളുടെ പട്ടികയിൽ വരെ ഈ ചിത്രങ്ങളെ ഉൾപ്പെടുത്താറുണ്ട് .
.
നെസ്ക ലൈനുകൾക്കും സഹസ്രാബ്ദങ്ങൾക്കുമുന്പ്പ് ഇന്ത്യയിൽ ഇത്തരം ജിയോ ഗ്ലിഫുകൾ ( geoglyphs) വരക്കപ്പെട്ടിരുന്നുവെന്നും ,അവ നെസ്ക ജിയോ ഗ്ലിഫുകളേക്കാൾ മനോഹരമാണെന്നുമുള്ള കണ്ടുപിടുത്തം നടന്നിട്ടു ഇപ്പോൾ ഏതാനും വർഷങ്ങൾ പിന്നിടുന്നു . നമ്മുടെ മാധ്യമങ്ങൾ അത്തരം വാർത്തകളെ തീർത്തും തമസ്കരിക്കുകയോ അല്ലെങ്കിൽ ഉൾപ്പേജുകളിൽ ഒന്നോ രണ്ടോ വരിയിൽ ഒതുക്കുകയോ ആണ് ചെയുന്നത് .എന്നാൽ പല വിദേശമാധ്യമങ്ങളും ഇത്തരം വാർത്തകൾക്ക് വലിയ പ്രാധാന്യം നൽകാറുണ്ട് .
നമ്മുടെ കൊങ്കണ് മേഖലയിലാണ് നെസ്ക ജിയോ ഗ്ലിഫുകളേക്കാൾ 10000 വർഷത്തിലേറെ പഴക്കമുള്ള ജിയോ ഗ്ലിഫുകൾ കണ്ടെത്തപ്പെട്ടിരിക്കുന്നത് .രത്‌നഗിരി ,രാജ്പുർ മേഖലകളിലെ മലമുകളുകളിൽ വരക്കപ്പെട്ടിരുന്ന അതി സുന്ദരമായ ജിയോ ഗ്ലിഫുകൾ ആയിരക്കണക്കിന്ന് വര്ഷങ്ങളായി മനുഷ്യ ദൃഷ്ടിയിൽ നിന്നും ഒളിഞ്ഞിരിക്കുകയായിരുന്നു . ഇപ്പോൾ കരുതപ്പെടുന്നത് ഇവ മനുഷ്യ കുലത്തിന്റെ ആദ്യ കലാസൃഷ്ടികളിൽ പെടുന്നവ ആണെന്നാണ് .
.
മഹാരഷ്ട്ര പുരാവസ്തു വിഭാഗത്തിന്റെ തലവനായ തെജസ് ഗാർജെ യുടെ കണ്ടെത്തലിൽ ഈ ജിയോ ഗ്ലിഫുകൾ ബി സി ഇ 10000 ത്തോളം പഴക്കമുളളതാണ് . സുധീർ റിഷോട്, മനോജ് മാറത്തെ എന്നെ ഗവേഷകരാണ് ഈ അതിപുരാതന ജിയോ ഗ്ലിഫുക ലെ കണ്ടെത്തിയത് . മിക്ക ചിത്രങ്ങളും കരയിലെയും കടലിലെയും ജീവജാലങ്ങളെയാണ് ചിത്രീകരിക്കുന്നത് .
.
ഈ മനോഹര ചിത്രങ്ങൾ വെളിവാകുന്നത് വളരെ ഋജുവായ ഒരു സത്യമാണ് . കലാസ്വാദകരായ മനുഷ്യൻ ഇന്ത്യയിൽ നാം ഇപ്പോൾ കരുതുന്നതിനും വളരെ മുൻപ് തന്നെ ജീവിച്ചിരുന്നു . അടിച്ചേല്പിക്കപ്പെട്ടതുപോലെ സൈന്ധവ സംസ്കാരമല്ല ഇന്ത്യയ്‍യുടെ ഏറ്റവും പുരാതനമായ നാഗരികത . സൈന്ധവ നാഗരികക്കും ആയിരക്കണക്കിന് വര്ഷങ്ങക്കുമുന്പ് തന്നെ സൈന്ധവ നാഗരികതയെപ്പോലുള്ള സംസ്കാരങ്ങൾ ഉത്തര ഇന്ത്യയിൽ നിലനിന്നിരുന്നു എന്നത് ഭിറണ്ണ , രാഖിഗാരി , കുനാൽ തുടങ്ങിയ അതിപുരാതന നഗര കേന്ദ്രങ്ങളുടെ കണ്ടുപിടുത്തതോടെ വെളിപ്പെട്ടതാണ്
.
അതിലും പുരാതനമായ നാഗരികതകൾ മധ്യ -ദക്ഷിണ ഇന്ധ്യകളിൽ നിലനിന്നിരുന്നുആ എന്ന അവഗണിക്കാനാവാത്ത തെളിവുകളാണ് കല്ലിൽ കൊത്തിയ രൂപങ്ങളിലൂടെയും മറ്റു നാഗരിക ശേഷിപ്പുകളിലൂടെയും പുറത്തു വന്നു കൊണ്ടിരിക്കുന്നത് . എത്ര അവഗണിച്ചാലും ചരിത്ര സത്യങ്ങൾ കാലത്തിന്റെ കനത്ത പുകമറ നീക്കി പുറത്തു വന്നുകൊണ്ടിരിക്കും .
---
https://www.bbc.com/news/world-asia-india-45559300
---
ചിത്രങ്ങൾ : കൊങ്കൺ മേഖലയിലെ ജിയോ ഗ്ലിഫുകൾ : ചിത്രങ്ങൾ കടപ്പാട് :https://www.bbc.com/news/world-asia-india-45559300
--
ലേഖകൻ ഋഷിദാസ് .എസ്

അഗമെംനോണിന്റെ മുഖം മൂടി (Mask of Agamemnon ) ; സ്വർണത്തിൽ തീർത്ത ഒരു പുരാതന വെങ്കല യുഗ ഗ്രീക്ക് വിസ്മയം


യവന മഹാകവി ഹോമെറിന്റെ ഇതിഹാസമായ ഇലിയഡിലെ ഒരു സുപ്രധാന കഥാപാത്രമാണ് അഗമെംനൺ . മൈസീനിലെ മഹാനായ രാജാവ് . ഗ്രീക്ക് രാജ്യങ്ങളുടെയെല്ലാം നിയതാവായ ചക്ര വര്ത്തിക്ക് സമാനമായ ഉന്നതപദവിയുള്ളവൻ . ഇതൊക്കെയാണ് ഇലിയഡിലെ അഗമെംനൺ . ട്രോയിലേക്ക് ആയിരം കപ്പലുകളിൽ അൻപതിനായിരം ഗ്രീക്ക് സൈനികരുടെ പട നയിച്ചത് അഗമെംനൺ ആയിരുന്നു . അഖിലേസ്, ഒഡിസ്സിസ്സ്, അജാക്സ് ,ഡയോമെഡിസ്‌ ,നെസ്റ്റർ തുടങ്ങിയ മഹായോദ്ധാക്കളുടെ നേതാവാണ് ഇതിഹാസത്തിൽ അഗമെംനൺ . യുദ്ധത്തെ അതിജീവിച്ചു സ്വദേശമായ മൈസീനിൽ മടങ്ങിയെത്തിയ അഗമെംനോനെ അദ്ദേഹത്തിന്റെ പത്നി തന്നെ വകവരുത്തുകയായിരുന്നു .
ട്രോജൻ യുദ്ധവും അതിലേകഥാപാത്രങ്ങളും എക്കാലത്തും പുരാവസ്തു ഗവേഷകരുടെ ഇഷ്ട വിഷയമായിരുന്നു .പത്തൊൻപതാം നൂറ്റാണ്ടിൽ മൈസീനിൽ പര്യവേക്ഷണം നടത്തിയിരുന്ന ജർമൻ പുരാവത് ഗവേഷകനായ ഹെയ്ൻറിച് ഷ്‌ലിമാൻ ( Heinrich Schliemann) പുരാതന ഗ്രീക് ചരിത്രത്തിന്റെ പല ഏടുകളും ചികഞ്ഞെടുത്ത ഒരു വ്യക്തിയായിരുന്നു . ട്രോയ് നഗരത്തിന്റെ അവശിഷ്ടങ്ങളും അദ്ദേഹം കണ്ടെടുത്തിരുന്നു .
.
1876 ൽ മൈസീനിൽ നിന്ന് ഷ്ലീമാന് ലഭിച്ച സ്വർണത്തിൽ തീർത്ത ഒരു മുഖം മൂടിയാണ് ''അഗമെംനോണിന്റെ മുഖംമൂടി '' എന്നാണറിയപ്പെടു ന്ന ചരിത്രവസ്തു . ഒരു മൈസീനിയൻ ശവ കല്ലറയിൽനിന്നാണ് ഷ്‌ലിമാന് ഈ അത്ഭുതവസ്തു കിട്ടിയത് . ശവക്കല്ലറയിലെ ഒരു പുരാതന അസ്ഥിപഞ്ജരത്തിന്റെ മുഖം മറക്കുന്ന രീതിയിലാണ് ഈ സ്വര്ണനിര്മിത വസ്തു ലഭിച്ചത് . ഗ്രീക്ക് ഇതിഹാസങ്ങളിൽ വളരെ ആകൃഷ്ടനായിരുന്ന ഷ്ലീമാൻ ഈ വസ്തു ചക്രവർത്തി അഗമെംനോണിന്റെ മുഖം മൂടിയിൽ കുറഞ്ഞ മറ്റൊന്നുമായിരുന്നില്ല . അദ്ദേഹം ഈ മുഖം മൂടിക്ക് ''അഗമെംനോണിന്റെ മുഖം മൂടി'' എന്ന് പേരുമിട്ടു .
.
പിന്നീട് കൃത്യമായ കാലഗണനാരീതികളിലൂടെ ഈ മുഖം മൂടി ട്രോജൻ യുദ്ധത്തിനും കുറഞ്ഞത് മുന്നൂറിലേറെ വര്ഷം പഴക്കമുളളതാണെന്ന് തെളിയിക്കപ്പെട്ടു . എന്നാലും ഇപ്പോഴും ഈ മനോഹരമായ വെങ്കല യുഗ സൃഷ്ടി അറിയപ്പെടുന്നത് അഗമെംനോണിന്റെ മുഖം മൂടി എന്ന് തന്നെയാണ് .
--
ചിത്രം അഗമെംനോണിന്റെ മുഖമൂടി : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്

ചൈനീസ് പ്രതിരോധ സേന ഒരു അവലോകനം


ഇതിനു മുൻപ് ചൈനയുടെ നയതന്ത്രം പ്രതിരോധം എന്നിവയെ കുറിച്ച് എഴുതിയ "ചൈന സ്ഥിരം വഴക്കാളിയായ അയൽക്കാരൻ", " ശീതയുദ്ധം ഇൻഡോ സീനോ വെർഷൻ ", " crouching tiger hidden dragon " എന്നിവക്ക് തുടർച്ച എന്നോണം കൂട്ടി വായിക്കാവുന്ന ലേഖനം ആണിത്. ചൈനയെ കുറിച്ചും PLA യെ കുറിച്ചും, അവയുടെ ആയുധങ്ങളെ കുറിച്ചും അവയുടെ ആധികാരികതയെപ്പറ്റിയും വിശ്വാസ്യതയെക്കുറിച്ചും പ്രദിപാദിക്കുകയാണ്.
ആത്യന്തികമായി ഇതര രാഷ്ട്രങ്ങളുടെ പട്ടാളത്തേക്കാൾ ചൈനയുടെ പട്ടാളത്തിന് ഉള്ള പ്രധാന വ്യത്യാസം PLA (people s Liberation Army) പൂർണ്ണമായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിൽ ആണ്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ പട്ടാളത്തിന്റെ നിയന്ത്രണം പൂർണ്ണമായും ജനാധിപത്യത്തിൽ നിയന്ത്രിതമായ ഭരണ നിർവ്വഹണ കേന്ദ്രത്തിൽ ആണ്. സേനയെ സംബന്ധിച്ച ഒരു നിയന്ത്രണവും ഒരു രാഷ്ട്രിയ കക്ഷിയിലും ചേരുന്നില്ല, ആകമാന സൈന്യത്തിന്റെ സർവ്വ സൈന്യാധിപൻ രാഷ്ട്രപതിയും ആണ്. ചൈനയെ സംബന്ധിച്ച് പോളിറ്റ് ബ്യൂറോയിലും പാർട്ടി സെക്രട്ടറിക്കും ആണ്. ജനാധിപത്യം എന്ന വാക്കിന് അവിടെ യാതൊരു പ്രാധാന്യവും ഇല്ല എന്നതാണ് വാസ്തതവം.
ഏകദേശം 20 ലക്ഷം പൂർണ്ണ സമയപട്ടാളക്കാരും, 18.5 ലക്ഷം റിസർവ്വ് സൈനികരും ചേർന്നതാണ് ചൈനയുടെ പട്ടാള ഘടന. ലോകത്തെ രണ്ടാമത്തെ വലിയ പ്രതിരോധ ബജറ്റും ചൈനക്ക് തന്നെ ആണ്. ആധുനിക ആയുധങ്ങൾ സ്വായത്തമാക്കലും, ആധുനികരണവും വഴി ചൈനയെ മികച്ച ഒരു സേന ആക്കി മാറ്റാൻ ആണ് ചൈനീസ് ഗവൺമെന്റിന്റെ ശ്രമം. 178.5 ബില്യൻ യു എസ് ഡോളർ ആണ് 2018ലെ പ്രതിരോധ ബജറ്റ്നീക്കിയിരുപ്പ്. ലോകത്തെ നാലാമത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാഷ്ട്രം കൂടി ആണ് ചൈന. (From the startegic reports form from Forbes and wiki) അതുപോലെ അഞ്ചാമത്തെ വലിയ ആയുധ കയറ്റുമതി രാഷ്ട്രം കൂടി ആണ് ചൈന.
പ്രധാനമായും ഏഷ്യൻ, ആഫ്രിക്കൻ, മൂന്നാം ലോക രാഷ്ട്രങ്ങൾ ആണ് ചൈനീസ് ആയുധങ്ങളുടെ പ്രാധമിക ഉപഭോക്താക്കൾ. പാകിസ്താൻ, ബംഗ്ലാദേശ്, ശ്രിലങ്ക, മ്യാൻമാർ, ലാവോസ്, കമ്പോഡിയ, ഉത്തര കൊറിയ , ഏതാനും ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങൾ ആണ് പ്രധാന ചൈനീസ് ആയുധ ഇറക്കുമതിക്കാർ. കുറഞ്ഞ വിലയും, പലിശ നിരക്ക് കുറഞ്ഞ ചൈനീസ് ലോണുകളും തന്നെ ആണ് ഈ രാഷ്ട്രങ്ങൾ ഈ ആയുധങ്ങൾ സ്വായത്തമാക്കുന്നതില പ്രധാന കാരണം. പ്രതിരോധ മാർക്കറ്റിലെ റഷ്യൻ, യുറോപ്യൻ, അമേരിക്കൻ ആയുധങ്ങളേക്കാൾ 60% ത്തോളം വിലയും കുറവാണ്. പലപ്പോഴും നിത്യം ഉപയോഗിക്കുന്നില്ല എന്ന കാരണത്താൽ ചെറിയ രാജ്യങ്ങൾക്ക് അഭികാമ്യമാണ് ഇവ. ചൈന കയറ്റുമതി ചെയ്യുന്ന ആയുധങ്ങളിൽ 90% ഉം റഷ്യൻ ആയുധങ്ങളുടെ റിവേഴ്സ് എഞ്ചിനീയേർഡ് കോപ്പികൾ ആണ്. പൂർണ്ണമായും ചൈനീസ് എന്നു പറയാവുന്ന ആധുനിക ആയുധങ്ങൾ ഒന്നും തന്നെ പ്രതിരോധ മാർക്കറ്റിൽ ഇനിയും എത്തി തുടങ്ങിയിട്ടില്ല. ഭൂരിഭാഗവും റഷ്യൻ അനുകരണങ്ങൾ മാത്രമാണ്. റഷ്യൻ ആയുധങളുടെ നിലവാരം അടുത്ത കാലത്തെങ്ങും ചൈനക്ക് സ്വായത്തമാക്കാൻ സാധിക്കും എന്നും പറയാൻ കഴിയില്ല.
ഉദാഹരണം ആയി പറഞ്ഞാൽ ചൈനീസ് പാകിസ്താൻ സംയുക്ത സംരംഭം ആയ JF 17 എന്ന ഫൈറ്റർ 100ൽ അധികം ഉപയോഗിക്കുന്ന പാകിസ്താനിൽ ഇന്നുവരെ 13 ൽ അധികം വിമാനങ്ങൾ തകർന്നു വീഴുകയുണ്ടായി, ആ സംഭവങ്ങൾക്ക് ശേഷം ശേഷിക്കുന്ന വിമാനങ്ങൾ തിരിച്ച് വിളിക്കുകയും പരിശോധന നടത്തുന്ന സാഹചര്യം ഉണ്ടാക്കുകയും ചെയ്തു. ഇതേ JF 17 ചൈന അവരുടെ ഏയർ ഫോഴ്സിൽ ഇവ ഉപയോഗിക്കുന്നില്ല എന്നു മാത്രമല്ല ആകെ യുള്ള ഏതാനും സ്ക്വാഡ്രൻ ഹാങ്ങറുകളിൽ വിശ്രമിക്കുകയാണ് എന്നതാണ് വാസ്തവം. എങ്കിലും ചൈനീസ് ഡ്രോണുകൾ നിലവാരം പുലർത്തുന്നത് തന്നെ ആണ് എന്ന് അവയുടെ വിൽപനയിലെ ഉയർച്ച കാണിക്കുന്നുണ്ട്. പ്രധാനമായും കൊറിയയും പാകിസ്താനും തന്നെ ആണ്. ചൈനീസ് ആയുധപ്പുരയിലെ പ്രധാന ആയുധം ഡ്രോണുകൾ തന്നെ ആണ്.
ചൈനീസ് ആർമിയിൽ 95000 അംഗങ്ങളും 1050 വിമാനങ്ങളും, 3390 മൂനാം തലമുറ ടാങ്കുകളും, 500 രണ്ടാം തലമുറ ടാങ്കുകളും, 2850 ഒന്നാം തലമുറ ടാങ്കുകളും കൈകാര്യം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ കവചിത വാഹനങ്ങൾ ഉള്ളത് ചൈനക്ക് ആണ് .അതിൽ ഭൂരിഭാഗവും 1980 കൾക്ക് മുൻപ് ഉള്ള ടാങ്കുകൾ ആണ്. കൂടാതെ 6200 ഓളം ആർട്ടിലറി ഗണ്ണുകളും ഉപയോഗിക്കുന്നു. എണ്ണത്തിൽ കവിഞ്ഞ ഒന്നും ചൈനീസ് ആർമിയിൽ കാണുന്നില്ല എന്നതാണ് വാസ്തവം. പെണ്ണത്തടിയും, മൊബൈൽ ഫോൺ ഉപയോഗവും അവർ നേരിടുന്ന പ്രധാന പ്രശ്നം ആണ്. അത് ആർമ്മിയുടെ കാര്യക്ഷമത കുറക്കുന്നു എന്ന വിമർശനത്താൽ ആധുനികരണത്തിന് ഊന്നൽ കൊടുത്ത് ആണ് ഇപ്പോൾ ആർമിയുടെ പ്രവർത്തനം.
ചൈനീസ് നാവിക സേനയെ സംബന്ധിച്ച് പറയുമ്പോൾ ഒരു മികച്ച ബ്ലൂ വാട്ടർ നേവി ആയി മാറാൻ തയ്യാറെടുക്കുന്ന ശ്രമത്തിൽ ആണവർ. 255000 ഭടൻമാരും, 512 ഓളം കപ്പലുകളും, 710 വിമാനങ്ങളും അടങ്ങുന്നതാണ് ചൈനീസ് നേവി. അഞ്ചിലധികം ഏയർ സുപ്പീരിയേരിറ്റി കാരിയറുകളും തയ്യാറാക്കുന്ന ശ്രമത്തിലാണ്. നിലവിൽ 2 കാരിയറുകൾ ഓപ്പറേറ്റ് ചെയ്യുന്ന ചൈനക്ക് ഒട്ടനവധി ഡിസ്ടോയറുകളും 35, 50 ഫ്രിഗേറ്റുകളും, 65 അന്തർ വാഹിനികളും ആണ് പ്രധാനമായും ഉള്ളത്. ചൈനീസ് നേവിയെ സംബന്ധിച്ച് പറയുമ്പോൾ മികച്ച ഒരു നേവി എന്ന് പറയാൻ സാധിക്കുകയില്ല, അടുത്തയിടെ പ്രവർത്തന സജ്ജമായ രണ്ടു ഏയർക്രാഫ്റ്റ് കാരിയറുകളും പ്രദർശന വസ്തുക്കൾക്കപ്പുറം ഒന്നും പറയാൻ ഇല്ല. ഇനിയും അവ യുദ്ധ സജ്ജമാക്കാൻ കുറഞ്ഞത് 20 വർഷം എങ്കിലും എടുക്കും. മാത്രമല്ല അതിലെ നാവികരെ ട്രെയിൻ ചെയ്യിപ്പിക്കാനും കാരിയർ ഓപ്പറേറ്റ് ചെയ്യുന്ന ടീം ഉണ്ടാക്കാനും ഉള്ള പരിചയം ചൈനക്ക് ഇല്ല എന്നതാണ് കാരണം. അനുബന്ധ അകമ്പടി കപ്പലുകളും അവയുടെ കോർഡിനേഷനും ഏറ്റവും കോംപ്ലിക്കേഷൻ നിറഞ്ഞതാണ്. അവ ഒരു യുദ്ധത്തിൽ എങ്ങനെ വിന്യസിക്കുന്നു എന്നത് ആണ് പ്രധാന യുദ്ധ വിജയം നൽകുന്ന ഘടകം. കുറഞ്ഞത് അങ്ങിനെയുള്ള ഒരു ടീം ഉണ്ടാക്കി എടുക്കാൻ ഉള്ള കുറഞ്ഞ സമയം ആണ് മേൽപ്പറഞ്ഞത്.
ആർമിയെയും നേവി യെയും അപേക്ഷിച്ച് ദുർബലമായ ഒന്നാണ് ചൈനീസ് ഏർഫോഴ്സ്, 39 8000 സൈനികരും 3010 ഓളം വിമാനങ്ങളും അടങ്ങിയതാണ് എയർ ഫോഴ്സിന്റ ശക്തി. റഷ്യൻ പോർവിമാനങ്ങൾ ആയ su 30 (76), Su35 (24), ഇല്യൂഷൻ 76 (5) Awacs, TU 154 (7) , boeing 737 (2) ,ഇ ല്യൂഷൻ 78 (3), MI - 8 (16), എന്നിവ ഒഴിച്ചു നിറുത്തിയാൽ യൂറോപ്യൻ റഷ്യൻ ഫൈറ്ററുകളുടെ നിലവാരത്തിന് അടുത്തെങ്ങും ചൈനീസ് നിർമിത വിമാനങ്ങൾ എത്തുന്നില്ല എന്നതാണ് വാസ്തവം.
മികച്ച ഒരു നിര മിസൈലുകളും ആണവ പോർമുനകളും ഇവർക്ക് സ്വന്തമായുണ്ട്, അമേരിക്ക വരെ എത്തുന്ന അത്യാധുനിക ICBM ഉം Multiple independently targetable reentry സംവിധാനം ഉള്ള മിസൈലുകൾ ഏതു രാജ്യത്തിന്റെയും ഉറക്കം കെടുത്തുവാൻ പോന്നതും ആണ്. ചൈനക്ക്നൂ മികച്ച ഒരു റോക്കറ്റ് കമാൻഡ് ഡിവിഷൻ കൂടി ഉണ്ട്. നൂക്ലിയർ ട്രിയാഡ് സംവിധാനം പ്രവർത്തിപ്പിക്കുന്ന രാഷ്ട്രം കൂടി ആണ് ചൈന. ഫിഷൻ ഫ്യൂഷൻ ആയുധങ്ങളും, രാസ ജൈവ ആയുധങ്ങളും പാരമ്പരാഗത ആയുധങ്ങളും ചേർന്ന സംവിധാനം കൈകാര്യം ചെയ്യുന്നു അവർ.
എണ്ണം, സ്ക്വാഡ്രൺ എന്നിവ കൂട്ടാൻ മാത്രമാണ് ഈ ചൈനീസ്ആയുധങ്ങൾ കൊണ്ട് സാധിക്കുകയുള്ളൂ എന്ന് ആണ് പ്രതിരോധ വിദഗ്ദ്ധരുടെ വിശകലനം. ഏറെ കൊട്ടിഘോഷിച്ച് പുറത്ത് ഇറക്കിയ J 20 എന്ന ചൈനീസ് െസ്റ്ററ്റൽത്ത് ഫൈറ്ററിനെ ഇന്ത്യയുടെ നാലാം തലമുറ വിമാനങ്ങൾ കണ്ടു പിടിച്ചു എന്ന വാർത്ത തന്നെ അവയുടെ 5 ആം തലമുറ ശേഷി എത്രത്തോളം ആണ് എന്നും വിലയിരുത്താം, വളരെ ഉയർന്ന RCS (Radar Cross Section) ആണ് J20 ക്ക്. മാത്രമല്ല സൂപ്പർ ക്രൂയിസിംഗ് ശേഷിയും, മനു വബറലറ്റിയും ഇനിയും വ്യക്തമല്ല, രൂപത്തിലെ w വിംഗ് ഡിസൈനിലപ്പുറം യാതൊന്നും സ്റ്റെൽത്ത് ആയി ഇല്ല എന്ന ഒരു നിഗമനം J20 യെ കുറിച്ച് ഉണ്ട്. കൂടാതെ മികച്ച ഒരു AESA റഡാർ അല്ല അതിൽ ഉപയോഗിക്കുന്നത് എന്ന് ചൈന തന്നെ വെളിപ്പെടുത്തിയ കാര്യം ആണ്, പല ആയുധങ്ങളും ഉണ്ട് എങ്കിലും അവ ഒന്നും തന്നെ ഒരു യുദ്ധാഭ്യാസങ്ങളിലോ, യുദ്ധത്തിലോ ഉപയോഗിച്ചിട്ടില്ല എന്നത് വ്യക്തമാണ് (Janes Defence News) J20 ക്ക് ഫ്രാൻസിന്റെ 4.5 തലമുറയിൽ പെട്ട റഫായിൽ നെക്കാൾ ഉയർന്ന RCട ആണ് എന്നത് ആധികാരികമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
60 വർഷത്തിലധികം റഷ്യൻ എഞ്ചിൻ കോപ്പി ചെയ്യാൻ ശ്രമിച്ചിട്ടും മികച്ച ഒരു നാലാം തലമുറ യുദ്ധവിമാന എഞ്ചിൻ പോലും വികസിപ്പിക്കാൻ സാധിച്ചിട്ടില്ല ചൈനക്ക്. ആധുനിക സ്റ്റെൽത്ത് വിമാനങ്ങളിലെ സൂപ്പർ ക്രൂയിസ് സംവിധാനം ചൈനയുടെ J20 ൽ കാര്യക്ഷമം ആണോ എന്നും സംശയമാണ്. കൂടാതെ നാവിക സേനയെ കുറിച്ച്ആ പറയുമ്പോൾ ആധുനിക ന്യൂക്ലിയർ, കൺവെൻഷണൽ അന്തർവാഹിനികളിൽ അനുവദനീയമായതിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്ന ചൈന്നിസ് അന്തർവാഹിനികൾ പലയിടത്തും തിരിച്ചറിയപ്പെടുന്നു. ചൈനീസ് ആയുധങ്ങൾ മികച്ച നിലവാരം പുലർത്തുന്നതല്ല എന്ന വിമർശനം ചൈനീസ് ആയുധ ഉപഭോക്തൃ രാഷ്ട്രങ്ങൾ പതിവായി ഉയർത്തുന്ന പ്രശ്നമാണ്. (Jane's defence news)
ഏകദേശം നാലു രാഷ്ട്രങ്ങളുമായിട്ടാണ് ചൈന പ്രധാനമായും നേരിട്ടുള്ള യുദ്ധത്തിൽ ഏർപ്പെട്ടിട്ടുള്ളത് ഇന്ത്യ (1962,1967), വിയറ്റ്നാം (1979-1991), സൗത്ത് കൊറിയ (1950-1953 , 1965-1969), സോവിയറ്റ് യൂണിയൻ (1969), തിബത്ത് (1950, 1959). പിന്നെ ഏതാനും ആഭ്യന്തര കലാപങ്ങളിലും അടിച്ചമർത്തലുകളിലും മാത്രമാണ്. 1927 - 1950 ൽ മാവോയുടെ നേതൃത്വത്തലെ ചൈനീസ് സിവിൽ വാർ ആണ് ഇന്നത്തെ ഐക്യ ചൈനയെ രൂപപ്പെടുത്തിയത്. ടിബറ്റിനെ അധിനിവേശപ്പെടുത്തി ചൈനയോട് ചേർത്ത നടപടി ഒരു ഉന്നത സൈനിക നടപടി എന്ന രീതിയിൽ പറയാൻ കഴിയുന്ന ഒന്ന് അല്ല, സിവിൽ വാർ അതുപോലെ തന്നെ ഒരു യുദ്ധം എന്നതിനേക്കാൾ ചേരുന്നത് കലാപം എന്ന നിലയിൽ തന്നെ ആണ്. ഇതിൽ വിയറ്റ്നാമും ആയി നടന്ന യുദ്ധത്തിൽ 10000 വിയറ്റ്നാമീസ് സൈനികരോട് തോറ്റോടിയത് 200000 ചൈനീസ് സൈനികർ ആണ്. ചൈന ഒഴികെ ലോക രാജ്യങ്ങൾ മുഴുവൻ വിയറ്റ്നാം ജയിച്ചതായി പറയുമ്പോൾ, ചൈന താത്വികമായി ഈ യുദ്ധത്തിൽ നിന്ന്പിൻ വാങ്ങിയതാണ് തോറ്റതല്ല.എന്ന് പറയുന്നു.
ഇതിൽ കൊറിയൻ യുദ്ധം ഇരു കക്ഷികൾക്കും വിജയം അവകാശപ്പെടാൻ ഇല്ലാത്ത ഒന്നാണ്. ഇന്ത്യയുമായി രണ്ടു പ്രാവശ്യം യുദ്ധത്തിൽ ഏർപ്പെട്ട ചൈന ഒരു പ്രാവശ്യം ജയിക്കുകയും (1962) വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താതെ ഇന്ത്യ നടത്തിയ യുദ്ധം എന്ന ചീത്തപ്പേര് ഇതിൽ കേൾക്കുകയും ചെയ്തു. അടുത്ത യുദ്ധത്തിൽ ചൈന തോൽക്കുകയും ചെയ്തു (1967).
അച്ചടക്കമില്ലായ്മയും, പരിശിലനക്കുറവും, അഴിമതിയും, പൊണ്ണത്തടിയും ആണ് ഇന്ന് PLA പ്രധാനമായും നേരിടുന്ന പ്രശ്നങ്ങൾ, അവ പരിഹരിക്കാനായി എണ്ണം വെട്ടിക്കുറക്കുകയും, മികച്ച ട്രെയിനിംഗ് കൊടുത്തും ചൈന ഈ പ്രശ്നം പരിഹരിച്ച് വരുന്നു. യുദ്ധ പരിചയം ഇല്ലാത്ത സേനയും ഏകോപനമില്ലായ്മയും പലപ്പോഴും ചൈനീസ് ആർമിയെ കടലാസ് ഡ്രാഗൺ എന്ന നിലയിൽ വലയിരിത്തുണ്ട്. കൂടുതലും പാശ്ചാത്യ നിരീക്ഷണങ്ങൾ ആണ്, എങ്കിലും പല നിർണായക സാഹചര്യങ്ങളിലും അവയുടെ സുപ്രധാന ആയുധങ്ങൾ പ്രദർശിപ്പിച്ച് കാണിക്കുകയോ, പ്രവർത്തന ക്ഷമത തെളിയിപ്പിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. ആയതിനാൽ ചൈനീസ് ആയുധങ്ങൾ എത്രമാത്രം വിശ്വാസ്യം ആണ് എന്നത് ഇന്നും തെളിയിക്കപ്പെടേണ്ടത് ആണ്. അതു വരെ ഈ അവിശ്വാസം നിലനിൽക്കുകയും ചെയ്യും.
അനിഷ് സഹദേവൻ
റഫറൻസ് താഴെ കൊടുക്കുന്നു.
Google
Wikipedia

ദീർഘദൂര ബോംബറുകൾ - ഭൂത കാലവും വർത്ത മാനവും


വളരെ ദൂരം പറന്നു ചെന്ന് ശത്രുവിന്റെ സൈനിക പ്രാധാന്യമുള്ള ലക്ഷ്യങ്ങളെ തകർത്തു മടങ്ങിവരാൻ കരുത്തുള്ള യുദ്ധവിമാനങ്ങളെയാണ് സാധാരണയായി ദീർഘ ദൂര ബോംബർ(long range bomber) ,ഭൂഖണ്ഡാന്തര ബോംബർ(inter continental bomber),സ്ട്രാറ്റജിക് ബോംബർ (strategic bomber)എന്നീ പദങ്ങൾ കൊണ്ടർത്ഥമാക്കുന്നത് .വിമാന നിർമാണ വ്യവസായത്തിലെ ചരണ സീമയാണ് ഇവയുടെ നിർമാണവും പരിപാലനവും .
ആദ്യകാല സ്ട്രാറ്റജിക് ബോംബേറുകൾക്കു ഇന്നത്തെ ഫൈറ്ററുകളെക്കാൾ താഴെ ഭാരവും പറക്കൽ പരിധിയും മാത്രമാണുണ്ടായിരുന്നത് .എന്നിരുന്നാലും അന്നത്തെ ഫൈറ്ററുകളെക്കാൾ അവ വളരെ വലുതും ,ഭാരമേറിയതും അധികദൂരം പറക്കാൻ കഴിവുള്ളതുമായിരുന്നു .
ഒന്നാം ലോക യുദ്ധത്തിൽ പങ്കെടുത്ത റഷ്യയുടെ ഇല്യ മുർമെറ്സ്(Ilya Muromets) ആണ് ആദ്യത്തെ ദീർഘ ദൂര ബോംബർ ആയി പരിഗണിക്കുന്നത് .അഞ്ഞൂറ് കിലോ ബോംബുകൾ അറുനൂറു കിലോമീറ്ററുകൾക്കകലെ എത്തിക്കാൻ ഇല്യ മുർമെറ്സ് ഇന് കഴിഞ്ഞു .യുദ്ധവിമാനങ്ങളിൽ ഒരു മെഷീൻ ഗൺ മാത്രം വഹിച്ചിരുന്ന അക്കാലത്തെ ഒരു ഭീമൻ വിമാനമായിരുന്നു ഇല്യ മുർമെറ്സ്
ലോകായുധങ്ങൾക്കിടയിലുള്ള സമയത് പല രാജ്യങ്ങളിലും ദീർഘ ദൂര ബോംബേറുകളെപ്പറ്റിയുള്ള ഗവേഷണവും നിർമാണവും തകൃതിയായി നടന്നു . ദീർഘ സമയം പ്രവർത്തിക്കാൻ കഴിയുന്ന ,ഭാരം കുറഞ്ഞ ,അതിശക്തമായ പിസ്റ്റൺ എഞ്ചിനുകളായിരുന്നു ഒരു ദീർഘ ദൂര ബോംബേറിന്റെ അന്നത്തെ പരമ പ്രധാനമായ ഘടകം . അമേരിക്കയായിരുന്നു വിമാന എഞ്ചിൻ നിർമാണത്തിലെ അന്നത്തെ ഒന്നാം സ്ഥാനക്കാർ .മുപ്പതുകളുടെ ആദ്യം അവർ നിർമിച്ച ബി -17 ഫ്ലയിങ് ഫോട്രെസ്സ് (B -17 Flying Fortress) അക്കാലത്തെ ഏറ്റവും വേഗതയേറിയ ,ഭാരവാഹക ശേഷിയുള്ള ബൊംബെറായിരുന്നു . ഈ ബോംബർ രണ്ടാം ലോകയുദ്ധത്തിന് നിർണായക സ്വാധീനം ചെലുത്തി ..മുപ്പതുകളുടെ അവസാനം രണ്ടാം ലോക യുദ്ധത്തിന് തൊട്ടു മുൻപ് അവർ ബി -24 ,ദീർഘ ദൂര ബോംബർ വിമാനം രംഗത്തിറക്കി .വളരെ വിജയകരമായ ഒരു ബൊംബെറായിരുന്നു അത് .ഇത്തരം ഇരുപതിനായിരം വിമാനങ്ങൾ നിർമ്മിക്കപ്പെട്ടു . രണ്ടാം ലോക യുദ്ധത്തിലെ പ്രധാന ബോംബർ വിമാനമായിരുന്നു B -24. മൂവായിരം കിലോഗ്രാം ബോംബുകൾ വഹിച്ചുകൊണ്ട് മൂവായിരത്തി മുന്നൂറു കിലോമീറ്റര് പറക്കാൻ കഴിവുള്ള B-24, തികച്ചും ഒരു ദീർഘദൂര ബോംബർ തന്നെയായിരുന്നു .
-----
ദീർഘദൂര ബോംബേറുകൾ രണ്ടാം ലോക യുദ്ധത്തിൽ
-----
രണ്ടാം ലോക യുദ്ധത്തിൽ ദീർഘ ദൂര ബോംബറുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു . നൂറിലധികം ബോംബെർവിമാനങ്ങൾ പങ്കെടുക്കുന്ന ബോംബിങ് ഉദ്യമങ്ങൾ രണ്ടാം ലോക യുദ്ധകാലത് സാധാരണയായിരുന്നു .യൂ എസ് ഇന്റെ ബി--17 ,ബി-24 എന്നിവ യുദ്ധത്തിന്റെ ഗതി തന്നെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു .യുദ്ധത്തിന്റെ അവസാന നാളുകളിൽ അവർ രംഗത്തിറക്കിയ ബി -29 .അന്നുവരെയുള്ള ബോംബറുകളെക്കാൾ ഇരട്ടി വലിപ്പവും ഭാരവാഹക ശേഷിയും ഉള്ള ബോംബാറായിരുന്നു .യുദ്ധകാലത്തെ ബ്രിട്ടീഷ് ബൊംബെറായിരുന്നു ആവറോ ലാൻകാസ്റ്റർ . പതിനായിരം കിലോഗ്രാം ബോംബ് വഹിക്കാൻ സാധ്യമായ ഇവ ജർമൻ നഗരങ്ങളിൽ കനത്ത നാശമാണ് വിതച്ചത് .ഹെങ്കൽ -177 (Heinkel -177)ആയിരുന്നു ജർമനിയുടെ പ്രധാന ബോംബർ വിമാനം ..അമേരിക്കൻ ബ്രിട്ടീഷ് ബോംബറുകളെക്കാൾ ചെറുതും പരിധി കുറവുമായിരുന്നു ഇവക്ക് .യുദ്ധത്തിൽ ഇവക്ക് കാര്യമായ ഒരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞില്ല .പറ്റില്യക്കോവ് -8(Petlyakov -8) ആയിരുന്നു സോവ്യറ് യൂണിയന്റെ പ്രധാന ബോംബർ .ഈ ബോംബർ വലിയ അളവിൽ നിര്മിക്കപ്പെട്ടില്ല .ചെറിയ ബോംബേറുകൾ ആയിരുന്നു രണ്ടാം ലോക യുദ്ധകാലത് അവരുടെ പ്രധാന ബോംബർ വിമാനങ്ങൾ .1944 ഇൽ യുദ്ധത്തിന്റെ അവസാന നാളുകളിലാണ് യൂ എസ് ഇന്റെ ബി -24 ലിബറേറ്റർ ബോംബർ രംഗത്തിറക്കുന്നത് ..എല്ലാ അർഥത്തിലും ബോംബറുകളുടെ ചരിത്രത്തിലെ ഒരു കുതിച്ചു ചാട്ടമായിരുന്നു ഈ വിമാനം .ആദ്യ അണ്വായുധം വഹിച്ചതും രണ്ടാം ലോക യുദ്ധത്തിലെ അവസാന ബോംബിങ് റെയ്ഡുകൾ നടത്തിയതും ഈ ബോംബെറാണ്.
.
ശീതയുദ്ധകാലത്തെ ദീർഘ ദൂര ബോംബേറുകൾ
രണ്ടാം ലോക യുദ്ധം അവസാനിക്കുമ്പോൾ യൂ എസ് ആയിരുന്നു ഏറ്റവും വലിയ ബോംബർ വ്യൂഹത്തിന്റെ ഉടമ .അവരുടെ ബി.29 ആയിരുന്നു ഏറ്റവും ശക്തമായ ദീർഘ ദൂര ബോംബർ .മറ്റൊരു ബോംബെറിനും പ്രവർത്തന മികവിൽ ബി 29 ഇനടുത്തെത്താനായില്ല ..ആണവ ആയുധങ്ങളുടെ കടന്നു വരവോടെ സോവിയറ്റു യൂണിയനും ദീർഘ ദൂര ബോംബറുകളെ പറ്റി ചിന്തിക്കാൻ തുടങ്ങി യുദ്ധകാലത് സൈബീരിയയിൽ ഇറങ്ങിയ ഏതാനും ബി 29 ബോംബറുകൾ അവർ മടക്കികൊടുത്തില്ല .അവയെ റിവേഴ്സ് എഞ്ചിനീയറിംഗ്(reverse engineering) നടത്തി അവർ ടി യു-4(Tu-4) ദീർഘദൂര ബോംബർ നിർമിച്ചു .ബി 29 ഇന്റെ കാർബൺ കോപ്പി ആയിരുന്നു ടി യു -4.
ഇടക്കാലത്തു യൂ എസ് ബി സീരീസിൽ പെട്ട ബി-45,,ബി -47, ബി -50 എന്നീ ബോംബർ വിമാനങ്ങൾ രംഗത്തിറക്കി .പക്ഷെ അവയൊന്നും അധികകാലം ഉപയോഗത്തിൽ തുടർന്നില്ല .ദീർഘ ദൂര ബോംബറുകളുടെ ചരിത്രത്തിൽ പ്രധാനപ്പെട്ട വർഷമാണ് 1952 .ആ വർഷ ത്തിലാണ് അമേരിക്കയുടെ ബി -52 സ്ട്രാറ്റോ ഫോട്രെസ്സ് ഉം (B-52 STRATOFORTRESS) സോവിയറ്റു യൂണിയന്റെ ടി യൂ -95 (Tu -95) ഉം രംഗത്തിറങ്ങുന്നത് . ശബ്ദവേഗത്തിനു താഴെ(sub sonic) പറക്കുന്ന വിമാനങ്ങളാണ് ഇവ രണ്ടും .ഒരുപക്ഷെ ദീർഘ ദൂര വിമാനങ്ങളുടെ ചരിത്രത്തിൽ മാത്രമല്ല വിമാനങ്ങളുടെ ചരിത്രത്തിലെ തന്നെ വളരെ പ്രധാന പെട്ട രണ്ടു വിമാനങ്ങളാണിവ .1952 ഇൽ രംഗത്തിറക്കിയ ഇവ ഇന്നും യൂ എസ് ,റഷ്യൻ വ്യോമസേനകളിൽ തുടരുകയും വളരെ പ്രധാനപ്പെട്ട ദൗത്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നു .ടി യൂ -95 ഈയിടെ സിറിയൻ യുദ്ധത്തിലും പങ്കെടുത്തിരുന്നു .ഇവ രണ്ടും രണ്ടായിരത്തി അമ്പതു വരെ അവരുടെ വ്യോമസേനകളിൽ തുടരുമെന്നാണറിയുന്നത് .ഇരുപതിനായിരം കിലോഗ്രാം ബോംബുകളോ ക്രൂയിസ് മിസൈലുകളോ വഹിച്ചുകൊണ്ട് പന്ത്രണ്ടായിരം കിലോമീറ്റർ പറക്കാൻ കഴിയുന്ന ഇവ ശരിക്കും തന്ത്ര പ്രധാന ഭൂഖണ്ഡാന്തര ബോംബർ വിമാനങ്ങൾ തന്നെയാണ് . സോവിയറ്റു യൂണിയന്റെ മ്യാസിഷ്ചേവ് എം-4 ഉം(Myasishchev M-4 ) ,യൂ എസ് ഇന്റെ ബി -58 ഹെസ്ലർ(B-58 Hustler) ഉമാണ് ഇക്കാലത്തെ മറ്റു പ്രമുഖ ദീർഖ ദൂര ബോംബറുകൾ പക്ഷെ ഇവയൊന്നും ബി -52 ഇനെപ്പോലെയോ ടി യൂ -95 ഇനെപ്പോലെയോ വിജയിച്ചില്ല
----
ശീതയുദ്ധകാലത്തെ ദീർഘ ദൂര ശബ്ദാതിവേഗ ബോംബറുകൾ
----
ശീതയുദ്ധ കാലത്ത്തന്നെ ശബ്ദ വേഗതയെ വെല്ലുന്ന ദീർഘദൂര ബോംബറുകൾ നിർമിക്കാൻ ശ്രമം നടന്നിരുന്നു യൂ എസ് ഇന്റെ ബി -58(B58 Hustler)) ഹസ്ലേരും സോവിയറ്റു യൂണിയന്റെ ടി യൂ -22(Tu -22) ഉം ആ ദിശയിലുള്ള കാൽവയ്പുകളായിരുന്നു . പക്ഷെ ഇവ രണ്ടും ശരിക്കുള്ള ദീർഘദൂര ബോംബറുകളായി വിലയിരുത്തപ്പെട്ടില്ല 3000-4000 കിലോമീറ്റർ പരിധിയുള്ള മധ്യദൂര ബോംബറുകളായിരുന്നു ഇവ .ശബ്ദത്തിന്റെ മൂന്നുമടങ്ങു വേഗതയിൽ പറക്കാൻ കഴിയുന്ന XB-70 വല്കരി(XB-70 Valkyrie) ,ബോംബർ യൂ എസിലും Sukhoi T -4-ബോംബർ സോവിയറ്റു യൂണിയനിലും നിർമ്മിക്കപ്പെട്ടു .എന്നാൽ ഭാരിച്ച ചെലവും .,സാങ്കേതിക പ്രശ്നങ്ങളും . വ്യോമവേധ മിസൈലുകളുടെ (surface to air missiles)രംഗത്തുണ്ടായ പുരോഗതിയും കണക്കിലെടുത്തു ഈ പദ്ധതികൾ മുന്നോട്ട് പോയില്ല ഏതാനും പ്രോട്ടോടൈപ്പുകൾ മാത്രം നിർമിച്ചു ഈ രണ്ടു പദ്ധതികളും ഉപേക്ഷിക്കപ്പെട്ടു .
----
ശീതയുദ്ധകാലത്തെ ദീർഘ ദൂര ശബ്ദാതിവേഗ ബോംബറുകൾ
----
XB-70 വല്കരി, സുഖോയ് T-4 എന്നീ വിമാനങ്ങളുടെ പ്രോട്ടോടൈപ്പുകളുടെ പരീക്ഷണപറക്കൽ ശബ്ദാതിവേഗ ബോംബർ വിമാനങ്ങൾ നിർമിക്കാനും ഉപയോഗിക്കാനുമുള്ള ബുദ്ധിമുട്ടുകൾ യൂ എസ് ഇനിയും സോവിയറ്റു യുണിയനെയും ബോധ്യപ്പെടുത്തി .ഇവയിൽ നിന്നും പാഠം ഉൾക്കൊണ്ട് പുതിയ ശബ്ദാതിവേഗ ബോംബറുകളുടെ രൂപകൽപന തുടങ്ങി . ഈ പ്രയത്നങ്ങളുടെ ഫലമായിട്ടാണ് യൂ എസ് ഇൽ ബി -1(B-1) ബോംബറിന്റെ നിർമാണവും സോവിയറ്റു യൂണിയനിൽ ടി യൂ -160(Tu -160) ബോംബറിന്റെ നിർമാണവും തുടങ്ങുന്നത് .ഇന്ന് വരെ നിര്മിക്കപ്പെട്ടിട്ടുള്ള ബോംബർ വിമാനങ്ങളിൽ ഏറ്റവും സങ്കീര്ണമായവയാണ് ഇവ .ടി യൂ -160 ഇൻ ശബ്ദത്തിന്റെ രണ്ടുമടങ്ങു വേഗതയിൽ പറക്കാൻ കഴിയും .ബി -1 ഇന് ശബ്ദവേഗതയുടെ തൊട്ടു മുകളിൽ പറക്കാൻ കഴിയൂ .സാങ്കേതികമായി ഒരു ട്രാൻസോണിക് ബോംബർ (transonic bomber) ആണ് ബി- 1 .ടി യൂ -160 ഈയിടെ സിറിയൻ യുദ്ധത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നു . ആയിരക്കണക്കിന് കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂയിസ് മിസൈലുകയാണ് ഇത്തരം ബോംബറുകളുടെ പ്രധാന ആയുധം .ടി യൂ -160 ഇന്നുവരെ നിര്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ബോംബർ വിമാനവും .,അതിൽ ഉപയോഗിച്ചിരിക്കുന്ന എൻ കെ -32 എഞ്ചിൻ സൈനികാവശ്യത്തിനുപയോഗിച്ചിട്ടുള്ള ഏറ്റവും ശക്തമായ വിമാന എഞ്ചിനുമാണ് .
ഇവയെ കൂടാതെ സോവിയറ്റു യൂണിയന്റെ ടി യൂ -23M3(Tu-22M3) യെയും ദീർഘ ദൂര ഭൂഖണ്ഡാന്തര ബോംബർ ആയി പരിഗണിക്കാറുണ്ട് .ഇത് ഒരു മധ്യ ദൂര /നാവിക ബോംബർ ആണെന്നാണ് സോവിയറ്റു അധികൃതർ പറഞ്ഞിരുന്നത് .എന്നാൽ യൂ എസ് അധികൃതരുടെ നിഗമനമനുസരിച് പറക്കലിൽ നടത്തുന്ന ഇന്ധനം നിറക്കലിലൂടെ ഈ ബോംബർ ന് ഭൂഖണ്ഡാന്തര റേഞ്ച് കൈവരും .ഈ തർക്കം ശീതയുദ്ധത്തിൽ ബാക്ഫയർ വിവാദം എന്നാണറിയപ്പെട്ടിരുന്നത് .ബാക്ഫയർ എന്നത് ഈ ബോംബേറിനു NATO നൽകിയ വിളിപ്പേരാണ് .
---
ബി-2(B-2) സ്റ്റെൽത് ബോംബർ .
---
ശീതയുദ്ധകാലത്തെ ഏറ്റവും രഹസ്യമായ സൈനിക പദ്ധതികളിൽ ഒന്നായിരുന്നു ഈ സ്റ്റെൽത് ബോംബെറിന്റെ നിർമാണം .പറക്കുന്ന ചിറകിന്റെ (FLYING WING)മാതൃകയിൽ നിർമിച്ച ഈ വിമാനം ശബ്ദവേഗത്തിനു താഴെ പറക്കുന്നതാണെങ്കിലും റഡാറുകൾ വെട്ടിക്കാൻ കഴിവുള്ളതാണ് .വളരെ ചെലവേറിയ ഒരു പദ്ധതിയായിരുന്നു ബി-2 ബോംബേറിന്റെ നിർമാണംഒരു ബി-2 ബോംബെറിന് 500 മില്യൺ ഡോളറിനെക്കാൾ ചെലവുവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത് .ഭാരിച്ച ചെലവ് കാരണം ഇത്തരം ഇരുപതു വിമാനങ്ങൾ മാത്രമേ നിര്മിച്ചുളൂ.. ഇന്നേവരെ നിർമിച്ചിട്ടുള്ള ഏറ്റവും ചെലവേറിയ വിമാനമാണ് ബി-2.
---
ദീർഘ ദൂര ബോംബറുകൾ വർത്തമാന കാലത് ത്
---
ശീതയുദ്ധത്തിനുശേഷം ദീർഘദൂര ബോംബറുകളുടെ നിർമാണം പ്രായോഗികമായി നിലച്ചു . .പ്രതിരോധ ബജറ്റുകളിൽ വന്ന കുറവ് ദീർഘ ദൂര ബോംബറുകളെയാണ് ഏറ്റവും ബാധിച്ചത് .യൂ എസിലും റഷ്യയിലും പുതുതലമുറ ബോംബറുകളുടെ നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നതായാണ് വാര്ത്താ റിപ്പോട്ടുകൾ .നിലവിൽ യൂ എസ ഇന്റെ ബി-1,ബി-2 ബി -52 എന്നെബോംബറുകളും ,റഷ്യയുടെ Tu-22M3, Tu-95, Tu-160 എന്നീ ദീർഘ ദൂര ബോംബറുകളുമാണ് പ്രവർത്തന ക്ഷമമായിട്ടുള്ളത്.
----
PS : ആധുനിക ദീർഘ ദൂര ബോംബർ വിമാനങ്ങൾ ,ബോംബുകളെക്കാളും ക്രൂയിസ് മിസൈലുകളെയാണ് അവയുടെ പ്രധാന ആയുധങ്ങളായി ഉപയോഗിക്കുന്നത് .ആയിരക്കണക്കിന് കിലോമീറ്റർ പരിധിയുള്ള ക്രൂയിസ് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ളവയാണ് ആധുനിക ദീർഘ ദൂര ബോംബർ വിമാനങ്ങൾ
----
ചിത്രം : ക്രൂയിസ് മിസൈൽ വിക്ഷേപിക്കുന്ന Tu-160 ബോംബർ ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
----
This is an original work -rishidas

"മീനാമാതാ ദുരന്തം".



മെര്‍ക്കുറി മലിനീകരണം മൂലം ഒരു നാട്ടിലെ മനുഷ്യരാകെ രോഗബാധിതരായതും ഏറെപ്പേര്‍ മരിച്ചതുമായ സംഭവം 
മെര്‍ക്കുറി വിഷബാധകൊണ്ട്‌ കേന്ദ്രനാഡീവ്യൂഹത്തിനുണ്ടാകുന്ന മാരകമായ രോഗത്തിന്‌ നല്‍കിയിരിക്കുന്ന പേരും ഇതുതന്നെ"മീനാമാതാ രോഗം".ഇത്‌ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌ ജപ്പാനിലെ ക്വഷു കടല്‍ത്തീരത്തുള്ള മീനാമാതാ എന്ന മുക്കുവ ഗ്രാമത്തില്‍നിന്നാണ്‌.
പ്ലാസ്റ്റിക്‌ നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഉണ്ടാക്കുന്ന ഒരു കമ്പനി 1907 ല്‍ ആ മീന്‍പിടുത്ത ഗ്രാമത്തില്‍ തുടങ്ങി. വ്യവസായശാലയിലെ പ്രധാന രാസ ഉത്പ്രേരകം മെര്‍ക്കുറി. മലിനജലം തള്ളിയത്‌ മീനമാതാ ഉള്‍ക്കടലിലേക്ക്‌. വര്‍ഷം10 കഴിഞ്ഞപ്പോള്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിത്തുടങ്ങി.തുടര്‍ന്ന്‌ മീന്‍ തിന്ന കടല്‍കാക്കകള്‍ ചത്തുവീണു. മത്സ്യം കഴിച്ച പട്ടിയും പൂച്ചയും മദ്യപിച്ചതുപോലെ ആടിക്കുഴഞ്ഞ്‌ വീണ്‌ മരിച്ചതായിരുന്നു അടുത്ത സംഭവം.ഏറ്റവുമൊടുവിലായി മനുഷ്യരും.
കൈകാലുകളുടെ വിറയല്‍, പേശി നിശ്ചലമാകുക, പക്ഷാഘാതം, സംസാരം അവ്യക്തമാക്കുക, കേള്‍വിയും കാഴ്ചയും നഷ്ടപ്പെടുക തുടങ്ങി ഒരുപാട്‌ ലക്ഷണങ്ങളായിരുന്നു രോഗബാധിതരായ നാട്ടുകാര്‍ക്ക്‌.
കാരണം കണ്ടെത്തി വന്നപ്പോഴേക്കും ഏറെ മനുഷ്യര്‍ മരിച്ചുവീണു കഴിഞ്ഞിരുന്നു. കടല്‍ത്തട്ടില്‍ അടിഞ്ഞുകൂടിയ മെര്‍ക്കുറി മത്സ്യങ്ങളിലൂടെ മനുഷ്യരിലെത്തിയാണ്‌ മീനാമാതയില്‍ സംഹാരതാണ്ഡവമാടിയത്‌. പിറക്കാനിരുന്ന കുഞ്ഞുങ്ങളെപ്പോലും വിഷം വെറുതെ വിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രക്ഷോഭത്തിന്റെ ഫലമായി കനത്ത തുക അവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. പക്ഷേ അതിന്‌ 1995 വരെ കാത്തിരിക്കേണ്ടിവന്നു.

ഗ്രൗണ്ട് അറ്റാക്ക് പോർവിമാനങ്ങൾ(GROUND ATTACK FIGHTERS / STRIKE FIGHTERS ) - ഭൗമലക്ഷ്യങ്ങളെ തകർക്കുന്ന പോർവിമാനങ്ങൾ .


പോർവിമാനങ്ങൾക്ക് യുദ്ധത്തിൽ പല റോളുകളുമുണ്ട് . ശത്രുവിമാനങ്ങളെ തകർക്കുക . യുദ്ധമേഖലകളിലെ വിവരങ്ങൾ ശേഖരിക്കുക . ഭൗമലക്ഷ്യങ്ങളെ തകർക്കുക . കരസേനാ വ്യൂഹങ്ങൾക്ക് പിന്തുണ നൽകുക . ആകാശത്തെ വരുതിയിലാക്കുക ഇവയൊക്കെയാണ് വിവിധ തരം പോർവിമാനങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ .
.
ഭൗമ ലക്ഷ്യങ്ങളെ വളരെ ദൂരം പറന്നു ചെന്ന് തകർക്കുക എന്നതാണ് ഗ്രൗണ്ട് അറ്റാക്ക് പോർവിമാനങ്ങ ളുടെ ലക്‌ഷ്യം . റഡാറുകളെ വെട്ടിച്ചു ശത്രു മേഖലകളിലൂടെ പറക്കേണ്ടിവരുമെന്നതിനാൽ വളരെ താഴ്ന്നു പറക്കാൻ കഴിവുള്ളവയായിരിക്കും ഇവ . തീരെ താഴ്ന്നു പറന്നാൽ ഭൂതല റഡാറുകൾക്ക് പോർവിമാനങ്ങളെ കണ്ടെത്താനാവില്ല . റഡാർ സിഗ്‌നലുകൾ കുറെയൊക്കെ ഭൂമിയുടെ ഉപരിതല വസ്തുകകളിൽ തട്ടി പ്രതിഫലിക്കും . വൃക്ഷങ്ങളും കെട്ടിടങ്ങളുമൊക്കെ ഇങ്ങനെ റഡാർ തരംഗങ്ങളെ പ്രതിഭലിപ്പിക്കും . ഈ പ്രതിഭാസത്തിനു ഗ്രൗണ്ട് ക്ലറ്റെർ എന്നാണ് പറയുന്നത് . ഭൗമോപരിതലത്തിനു ഏതാണ്ട് 50 -100 മീറ്റർ ഉയരത്തിലൂടെ പറമ്മുന്ന പോര്വിമാനത്തിന് ഇങ്ങനെ ഗ്രൗണ്ട് ക്ലറ്ററിനെ പ്രയോജനപ്പെടുത്തി ഭൗമ റഡാറുകളെ വെട്ടിക്കാൻ ആകും .
.
രണ്ടാം ലോക മഹായുദ്ധകാലത്തു ഇത്തരം മാനങ്ങൾ മീഡിയം ബോംബേറുകൾ എന്നോ ,ടയ് വ് ബോംബേറുകൾ(dive bombers ) എന്നോ ഒക്കെയാണ് അറിയപ്പെട്ടിരുന്നത് . പിന്നീട്‌ ഇത്തരം പോർവിമാനങ്ങളിൽ പോർവിമാനങ്ങൾക്കെതിരെയുള്ള പരിമിതമായ ആയുധങ്ങൾകൂടി ഘടിപ്പിക്കപ്പെട്ടു . അങ്ങനെ അവയുടെ പേര് ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററുകൾ എന്നായി മാറി .
.
എയർ സുപ്പീരിയോരിറ്റി ഫൈറ്ററുകളെപ്പോലെ സങ്കീർണമായ റഡാർ സംവിധാനങ്ങൾ ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററുക ളിൽ ഉണ്ടാകാറില്ല .സാധാരണയായി എയർ ടു എയർ മിസൈലുകളാണ് എയർ സുപ്പീരിയോരിറ്റി ഫൈറ്ററുകളുടെ മുഖ്യ ആയുധം . അവ വളരെ പരിമിതമായ അളവിലേ എയർ ടു സർഫേസ് മിസൈലുകളോ ബോംബുകളോ വഹിക്കാറുള്ളു . ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററുക ളുടെ കാര്യത്തിൽ ആയുധങ്ങളുടെ വിഭജനം നേരെ തിരിച്ചാണ് . എയർ ടു ഗ്രൗണ്ട് മിസൈലുകളും ,എയർ ടു ഗ്രൗണ്ട് റോക്കറ്റുകളും , ഗൈഡഡ് / അണ്ഗൈഡഡ് ബോംബുകളുമാണ് ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററുക ളുടെ പ്രധാന ആയുധങ്ങൾ മറ്റു പോർവിമാനങ്ങളുടെ സംരക്ഷണം ഇല്ലത്ത സാഹചര്യങ്ങളിൽ മാത്രമാണ് അവ എയർ ടു എയർ മിസൈലുകൾ വഹിക്കുന്നത് .
.
ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററുക ളുടെയും സ്ട്രൈക്ക് ഫൈറ്ററുകളുടെയും പരമാവധി വേഗതയും സർവീസ് സീലിങ്ങും ഇന്റർസെപ്റ്ററുകളെയോ , എയർ സുപ്പീരിയോറിറ്റി ഫൈറ്ററുകളെയോ കാൾ കുറവായിരിക്കും . താഴ്ന്നു പറക്കാനും , ഭൗമലക്ഷ്യങ്ങളെ കൃത്യമായി തകർക്കുകയുമാണ് അവയുടെ പ്രധാന ലക്ഷ്യങ്ങൾ . കപ്പലുകൾക്കെതിരെയും ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററുകളെ വിന്യസിക്കാറുണ്ട് . അത്തരം പോർവിമാനങ്ങൾ നേവൽ സ്‌ട്രൈക് ഫൈറ്ററുകൾ എന്നാണ് വിളിക്കുന്നത് . ജഗ്‌വാറുകളാണ് നമ്മുടെ നേവൽ സ്‌ട്രൈക് ഫൈറ്ററുകൾ. ജഗ്‌വാർ, മിഗ്-27 എന്നിവയാണ് ഇപ്പോൾ ഇന്ത്യൻ വ്യോമസേനയുടെ മുഖ്യമായ ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററ്ററുകൾ .
.
F -15 ഇന്റെ വകഭേദമായ സ്ട്രൈക്ക് ഈഗിൾ പോർവിമാനങ്ങളും F -16 ഇന്റെ വകഭേദങ്ങളുമാണ് US ഇന്റെ പ്രമുഖ ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററ്ററുകൾ. റഷ്യയുടെ പ്രമുഖ ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററ്ററുകൾ Su 30 ഇന്റെ വകഭേദമായ Su -34 ഉം മുൻ തലമുറ Su -24 കളുമാണ്
--
ചിത്രങ്ങൾ : Su-34 ,ജഗ്‌വാർ ,, മിഗ് 27 : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
rishidas .s

ഇരുണ്ട ദ്രവ്യം (DARK MATTER ) - ഇനിയും പിടിതരാത്ത ഒരു പ്രഹേളിക


ഇപ്പോൾ നിലവിലുള്ള സിദ്ധാന്തങ്ങൾ പ്രകാരം പ്രപഞ്ചത്തിലെ 5% മാത്രമാണ് സാധാരണ ദ്രവ്യം , 27% ഇരുണ്ട ദ്രവ്യം , 68%ഇരുണ്ട ഊർജം .
സാധാരണ ദ്രവ്യം എന്നാൽ പ്രോട്ടോണും ന്യൂട്രോണും എലെക്ട്രോണും ഒക്കെ ചേർന്ന ബാര്യോനിക് മാറ്റർ (Baryonic Matter ).മനുഷ്യനെയും മറ്റു ജീവികളെയും സൂര്യനെയും , പ്രപഞ്ചത്തിലെ മറ്റെല്ലാ ദൃശ്യ വസ്തുക്കളെയും ( Observable Objects) നിർമിച്ചിരിക്കുന്നത് സാധാരണ ദ്രവ്യം കൊണ്ടാണ് .
.
സാധാരണ ദ്രവ്യത്തെ കാണാം സാധാരണ ദ്രവ്യ വസ്തുക്കൾ തമ്മിൽ പ്രതിപ്രവർത്തിക്കും .ഇവ പ്രകാശം പുറപ്പെടുവിക്കും ആഗിരണം ചെയുകയും ചെയ്യും .പക്ഷെ ഇരുണ്ട ദ്രവ്യത്തിന് ദ്രവ്യമാനം (mass ) മാത്രമേയുളൂ .അത് സാധാരണ ദ്രവ്യവുമായി ഗുരുത്വ ബലത്തിലൂടെയല്ലാതെ മറ്റൊരു രീതിയിലും പ്രതിപ്രവർത്തിക്കില്ല .

അപ്പോൾ ഇരുണ്ട ദ്രവ്യം എന്താണ് എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഒറ്റവാക്യത്തിലുള്ള ഉത്തരം ഇതാണ്
.
ഇരുണ്ട ദ്രവ്യം :-- സാധാരണ ദ്രവ്യവുമായി ഗുരുത്വ ബലത്തിലൂടെയല്ലാതെ മറ്റൊരു രീതിയിലും പ്രതിപ്രവർത്തിക്കാത്ത എല്ലാ ദ്രവ്യവും ഇരുണ്ട ദ്രവ്യം ആയി കണക്കാക്കപ്പെടുന്നു .
.--
എന്താണ് ഈ ഇരുണ്ട ദ്രവ്യം എന്ന് ഇപ്പോഴും കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല .എന്നാലും നമുക്കറിയാവുന്ന ദ്രവ്യം നിർമ്മിക്കപ്പെട്ടിരിക്കുന്നു ബാര്യോനുകളിൽ( Baryons) നിന്നും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങൾ ഉള്ള അടിസ്ഥാന കണങ്ങളിലൂടെയാണ് ഇരുണ്ട ദ്രവ്യം നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ഇപ്പോൾ നിലവിലുള്ള അംഗീകരിക്കപ്പെടുന്ന ശാസ്ത്രീയ വിശ്വാസം .ഇപ്പോൾ അവയെ ആക്സിയൻസ് ( axions ) ,സ്റ്ററിൽ ന്യൂട്രിനോസ് ( sterile neutrions) എന്നും വീക്കിലി ഇന്ററാക്ടിങ് മാസ്സിവ് പാർട്ടിക്കിൾസ് (WIMP)എന്നുമൊക്കെയാണ് വിളിക്കുന്നത് .ഇവയെ ഒന്നും ഇപ്പോഴും കണ്ടെത്തിയിട്ടില്ല .സാധാരണ ദ്രവ്യവുമായി ഗുരുത്വബലത്തിലൂടെ മാത്രം പ്രതിപ്രവർത്തിക്കുന്നതിനാൽ അവയെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടു നിറഞ്ഞ ഒരു പ്രക്രിയ ആയിരിക്കും .

എങ്ങിനെയാണ് ഇരുണ്ട ദ്രവ്യത്തിന്റെ സാന്നിധ്യം കണ്ടുപിടിക്കപ്പെട്ടത് ?
.
ഗാലക്സികളും അവയിലെ നക്ഷത്രങ്ങളുമെല്ലാം ഗുരുത്വനിയമങ്ങൾ( LAWS OF GRAVITATION) അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത് .നമ്മുടെ ഗാലക്സി് ഉൾപ്പെടെയുള്ള പല ഗാലക്സികളിലെയും നക്ഷത്രങ്ങളുടെ വേഗതയും അവക്ക് ഗാലക്ടിക് സെന്റെറിൽ (GALECTIC CENTRE )നിന്നുള്ള അകലവും കണക്കാക്കി നടത്തിയ കണക്കു കൂട്ടലുകളിലാണ് ഗാലെക്സികൾ .ഭൗതികമായി നിരീക്ഷിക്കാൻ ആവുന്നതിലും പല മടങ് ദ്രവ്യമാനം ഉള്ളതാണെന്ന് കണ്ടുപിടിക്കപ്പെട്ടത് .ഗുരുത്വബല കണക്കുകൂട്ടലുകളിലൂടെ കണ്ടെത്തിയ ദ്രവ്യമാനത്തിൽ നിന്നും നേരിട്ടുള്ള നിരീക്ഷണത്തിലൂടെ കണ്ടെത്താവുന്ന ദ്രവ്യമാനത്തെ കുറക്കുമ്പോൾ കിട്ടുന്ന നേരിട്ട് നിരീക്ഷിക്കാൻ ആവാത്ത ദ്രവ്യത്തെ ഇരുണ്ട ദ്രവ്യം ( DARK MATTER) എന്ന് നാമകരണം ചെയ്യുകയായിരുന്നു
--
ചിത്രം : NGC 101പിൻവീൽ ഗാലക്സി :ഗാലക്സി കളെക്കുറിച്ചുള്ള പഠനമാണ് ഇരുണ്ട ദ്രവ്യത്തിന്റെ സാധ്യത യിലേക്ക് നയിച്ചത്
--
ref
1.https://science.nasa.gov/as…/focus-areas/what-is-dark-energy
2.https://en.wikipedia.org/wiki/Dark_matter
--This is an original work .No part of it is copied from elsewhere-Rishidas.S

ക്ളോസ് എയർ സപ്പോർട് പോർവിമാനങ്ങൾ : പോർവിമാനങ്ങളുടെ ഇടയിലെ കഠിന അധ്വാനികൾ .


ഭൗമോപരിതലത്തിൽ യുദ്ധത്തിലോ ,സൈനിക നീക്കങ്ങളിലോ ഏർപ്പെട്ടിരിക്കുന്ന കരസേനാ യൂണിറ്റുകൾക്ക് വളരെ അടുത്ത് പറന്നു സംരക്ഷണ കവചം തീർക്കുന്ന പോർവിമാനങ്ങളാണ് ക്ളോസ് എയർ സപ്പോർട് പോർവിമാനങ്ങൾ. ഇക്കാലത്തു കൊബാറ്റ് ഹെലി കോപ്റ്ററുകളും ഈ റോൾ വഹിക്കുന്നുണ്ട് . പക്ഷെ ഹെലികോപ്റ്ററുകളെക്കാൾ വളരെ വേഗത്തിൽ നിശ്ചിത സ്ഥാനങ്ങളിൽ എത്തിച്ചേരാം എന്നതാണ് ക്ളോസ് എയർ സപ്പോർട് പോർവിമാന ങ്ങളുടെ പ്രധാന മേന്മ . അവക്ക് കൊബാറ്റ് ഹെലികോപ്റ്ററുകളെക്കാൾ വളരെ കൂടുതൽ ആയുധങ്ങളും വഹിക്കാം .ഹെലി കോപ്റ്ററുക ളുടെ പരമാവധി വേഗത ഏതാണ്ട് 300 - 350 കിലോമീറ്റർ / മണിക്കൂർ ആണ് .ക്ളോസ് എയർ സപ്പോർട് പോർവിമാനങ്ങൾക്ക് ഇതിന്റെ പലമടങ്ങു വേഗതയുണ്ട് .
.
മറ്റു പോർവിമാനങ്ങളുടേതിന് തികച്ചും വ്യത്യസ്തമാണ് ക്ളോസ് എയർ സപ്പോർട്ട് പോർവിമാനങ്ങ ളുടെ ഘടന . മിക്ക ക്ളോസ് എയർ സപ്പോർട് പോർവിമാനങ്ങ ലും ശബ്ദവേഗതക്ക് താഴെ പരമാവധി വേഗതയുള്ളവയാണ് . അതിനാൽ തന്നെ അവയുടെ എഞ്ചിനുകളും താരതമ്യേന സങ്കീർണത കുറഞ്ഞതാണ് . ആഫ്റ്റർബർനെർ ഇല്ലാത്ത നോൺ ആഫ്റ്റർബർണിങ് ടര്ബോഫാൻ എഞ്ചിനുകളാണ് ക്ളോസ് എയർ സപ്പോർട് പോർവിമാനങ്ങ ളിൽ ഘടിപ്പികാര്. മൾട്ടി റോൾ ഫൈറ്ററുകളിലും എയർ സുപ്പീരിയോരിറ്റി ഫൈറ്ററുകളുടേതും പോലെ സങ്കീർണമായ ഏവിയോണിക്‌സും റഡാറുകളും ഇത്തരം പോര്വിമാനങ്ങളിൽ ഉണ്ടാവാറില്ല .
.
വളരെ താഴ്ന്നു പറന്നു ആക്രമണങ്ങൾ നടത്തേണ്ടി വരുന്നതിനാൽ . ഇവയുടെ ചട്ടക്കൂട് , പ്രത്യേകിച്ച് കോക്ക്പിറ്റ് ഭാഗം ശക്തമായ ആർമെർ കൊണ്ട് ചുറ്റപ്പെട്ടിരിക്കും . മെഷീൻ ഗൺ ഷെല്ലുക ളിൽനിന്നും മറ്റും വിമാനത്തിനും വൈമാനികനും പ്രശ്നമുണ്ടാകാതിരിക്കാനാണ് ഇത് .
.
ഇത്തരം പോർവിമാനങ്ങൾ പല യുദ്ധങ്ങളുടെയും ഗതിയെ തന്നെ മാറ്റി മറി ച്ചിട്ടുണ്ട് . ഐ എസ് ഭീകരരുടെ ഇറാക്കിലെ തേർ വാഴ്ചക്ക് തടയിട്ടത് ഏതാണ് റഷ്യൻ നിർമിത Su -25 ക്ളോസ് എയർ സപ്പോർട് പോർവിമാനങ്ങ ളായിരുന്നു . US ഇന്റെ A -10 , റഷ്യയുടെ Su -25 എന്നിവയാണ് ഇക്കാലത്തെ ഏറ്റവും പ്രമുഖമായ ക്ളോസ് എയർ സപ്പോർട് പോർവിമാനങ്ങ ൾ . മറ്റു പോര്വിമാനങ്ങളെയും ലോങ്ങ് റേൻജ് ബോംബറുകളെയും വരെ അടിയന്തിര ഘട്ടങ്ങളിൽ ക്ളോസ് എയർ സപ്പോർട് റോളിൽ ഉപയോഗിക്കാറുണ്ട് .
.
നുഴഞ്ഞുകയറ്റക്കാർക്കെതിരെയും ഭീകര പ്രവർത്തകർക്കെതിരെയും ഉപയോഗികാകൻ വേണ്ടി ഡിസൈൻ ചെയ്ത ടര്ബോപ്രോപ്പ് എഞ്ചിനുകൾ ഉപയോഗിക്കുന്ന ക്ളോസ് എയർ സപ്പോർട് പോർവിമാനങ്ങ ളുമുണ്ട്. അവയെ സാധാരണയായി കൗണ്ടർ ഇൻസർജെൻസി എയര്കറാഫ്റ്റുകൾ എന്നാണ് വിളിക്കുന്നത് .ബ്രസീലിയൻ നിർമിതമായ EMB 314 സൂപ്പർ ടുക്കാനോ പ്രസിദ്ധമായ ഒരു കൗണ്ടർ ഇൻസർജെൻസി പോർവിമാനമാണ്.
----
ചിത്രങ്ങൾ : A -10 , SU -25 ,EMB 314 സൂപ്പർ ടുക്കാനോ: ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
--
ലേഖകൻ :ഋഷിദാസ് S

സൂപ്പർ മനൂവറബിലിറ്റി (Super Maneuverability).




യുദ്ധവിമാനങ്ങൾക്ക് അതിവേഗം ദിശ മാറ്റി സഞ്ചരിക്കാനുള്ള കഴിവിനെയാണ് സൂപ്പർ മനൂവറബിലിറ്റി എന്ന് പറയുന്നത് . മിസൈലുകളിൽ നിന്നും രക്ഷനേടാൻ അതിപ്രധാനമാണ് സൂപ്പർ മനൂവറബിലിറ്റി .
സൂപ്പർ മനൂവറബിലിറ്റി അഞ്ചാം തലമുറ വിമാനങ്ങൾക്ക് വേണ്ട മറ്റൊരു സവിശേഷത യാണ് .അതിവേഗം ദിശയും വേഗതയും മാറ്റാനുള്ള കഴിവാണ് സൂപ്പർ മനൂവറബിലിറ്റി. മിസൈലുകളിൽ നിന്ന് രക്ഷ നേടാനാണ് ഈ കഴിവ് യുദ്ധവിമാനങ്ങൾക്കു തുണയാകുന്നത് . വിമാനം അതിവേഗം ദിശ മാറ്റിയാൽ വിമാനത്തിനെതിരെ വരുന്ന മിസൈലുകൾക്കു ഉന്നം തെറ്റാനുള്ള സാധ്യത ഏറും ..വിമാനം രക്ഷപെടുകയും ചൈയ്യും .
.
പോർവിമാനങ്ങൾ തമ്മിലുള്ള നേരിട്ടുള്ള യുദ്ധത്തിലും(DOG FIGHT) സൂപ്പർ മനൂവറബിലിറ്റി നിർണായകമായ ഘടകമാണ് ..സാധാരണ വിമാനങ്ങളുടെ ദിശ മാറ്റുന്നത് ചിറകിനോടും വാലിനോടും ഘടിപ്പിച്ച നിയന്ത്രണ സർഫേസുകളിലൂടെയാണ്(CONTROL SURFACES) ഇവ ചലിപ്പിക്കുമ്പോൾ വിമാനത്തിന്റെ ദിശയും മാറുന്നു .വാലിനോട് ഘടിപ്പിച്ച സർഫേസിനു റെഡ്ഡർ (RUDDER) എന്നും ചിറകുകളോട് ഘടിപ്പിച്ചവക്ക് എലെറോൺ(ALERON) എന്നുമാണ് പറയുന്നത് .ഇവ വഴിയുള്ള നിയന്ത്രണം ഫലപ്രദമാണെങ്കിലും വളരെ വേഗത്തിലുള്ള ഗതിമാറ്റത്തിന് ഇവ പര്യാപ്തമല്ല. അതിവേഗത്തിലുള്ള ഗതിമാറ്റത്തിനായി അഞ്ചാം തലമുറ യുദ്ധ വിമാനങ്ങൾ ത്രസ്റ് വെക്ടറിങ്(THRUST VECTORING) എന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് .
.
വിമാന എൻജിനിൽ നിന്നും വലിയ താപനിലയിലും വേഗതയിലും വരുന്ന വായുവിനെ വിവിധ ദിശകളിൽ തിരിച്ചുവിട്ടു വിമാനത്തിന്റെ ഗതിനിയന്ത്രിക്കുന്ന സംവിധാനമാണ് ത്രസ്റ് വെക്ടറിങ് നോസിൽ(THRUST VECTORING NOZZLE).നിയന്ത്രണ സർഫേസുകളെക്കാൾ വേഗത്തിൽ വിമാനത്തിന്റെ ഗതിയും ദിശയും നിയന്ത്രിക്കാൻ ഇത് മൂലം കഴിയുന്നു .റഷ്യൻ പാക്ഫാ(PAKFA) യുടെ എൻജിന് മൂന്നു ദിശകളിലും നിയന്ത്രണം സാധ്യമാണ് (THREE DIMENSIONAL THRUST VECTORING).യു എസിന്റെ F- 22 ഇന്റെ എൻജിൻ രണ്ടു ദിശകളിൽ(TWO DIMENSIONAL THRUST VECTORING) മാത്രമേ നിയന്ത്രണം സാധ്യമായിട്ടുളൂ .നാലാം തലമുറ വിമാന മായ മമ്മുടെ സുഖോയ് 30 MKI (Su 30MKI) യിലും ത്രസ്റ് വെക്റ്ററിങ് എൻജിനുകൾ ഘടിപ്പിച്ചിട്ടുണ്ട് . ഇന്ന് നിലവിലുള്ള പോര്വിമാനങ്ങളിൽ ഏറ്റവും അധികം സൂപർ മനൂവറബിൾ ആയ പോർവിമാനം Su 30MKI ആണെന്ന അനുമാനമുണ്ട്
---
ചിത്രങ്ങൾ : കോബ്ര മനൂവർ :സൂപ്പർ മനൂവറബിലിറ്റി യുടെ ഒരുദാഹരണം , A L 31 - 3 D ത്രസ്റ്റ് വെക്റ്ററിങ് എഞ്ചിൻ നോസിൽ , F-119 2 D ത്രസ്റ്റ് വെക്റ്ററിങ് എഞ്ചിൻ : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
--
ലേഖകൻ : ഋഷിദാസ്. എസ്

നിക്കോള ടെസ്‌ല:- ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി







നിക്കോള ടെസ്‌ല:- ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി
ജീവിച്ചിരിക്കുമ്പോൾ അധികം ആരാലും അറിയാതെ പോയ ഒരാൾ ...എന്നാൽ കാലത്തിന്റെ യവനികക്കുള്ളിൽ മറഞ്ഞു കഴിഞ്ഞതിനുശേഷം പിന്നീട് ലോകം മുഴുവൻ അറിഞ്ഞ ഒരു പ്രീതിഭാസം അതായിരുന്നു നിക്കോള ടെസ്‌ല... ചെറിയവരോ വലിയവരോ എന്നില്ലാതെ ,പ്രായഭേദങ്ങളില്ലാതെ , അറിയുന്നവർ വീണ്ടും വീണ്ടും അറിയാൻ ഇഷ്ടപെടുന്ന ഒരു വ്യെക്തിത്വം ആണ് നിക്കോള ടെസ്‌ല. നമ്മൾ ഇപ്പോൾ കാണുന്ന അല്ലെങ്കിൽ പഠിക്കുന്ന അല്ലെങ്കിൽ മനസിലെ ആദരണീയരായി കൊണ്ടുനടക്കുന്ന ന്യൂട്ടനെയും ഐന്സ്റ്റീനിനെയും ഹോക്കിങ്ങിനെയും ഒക്കെ വച്ചുനോക്കുമ്പോൾ മനഃപൂർവം കാലം നമ്മളിൽ നിന്ന് മറച്ചു വച്ചതോ അല്ലെങ്കിൽ മനഃപൂർവം മറച്ചു വയ്ക്കുവാൻ ശ്രെമിച്ചതോ ആയ ഒരു വ്യെക്തിത്വം അതായിരുന്നു നിക്കോള ടെസ്‌ല. ഇന്നത്തെ നമ്മുടെ ജീവിത രീതിയെ യാഥാര്‍ത്ഥ്യമാക്കാന്‍ ഏറ്റവും കൂടുതല്‍ യത്നിച്ചതെന്നു അവകാശപ്പെടാൻ അർഹത ഉള്ള ഒരാൾ , ജീവിച്ചിരിക്കുന്നതും ഇല്ലാത്തവരുമായ ശാസ്ത്രജ്ഞന്മാരില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വം
“നിക്കോള ടെസ്ല”
ഇത് അദ്ദേഹത്തിനെ ഈ തലമുറയിൽ അറിയിക്കുവാൻ ഉള്ള ഒരു എളിയ ശ്രെമം
ഇന്നത്തെ ക്രൊയേഷ്യയുടെ ഭാഗമായിരുന്ന ഓസ്ട്രിയൻ സാമ്രാജ്യത്തിലെ ക്രാജിനയിലെ സ്മിൽജാൻ നഗരത്തിൽ 1856 ജൂലൈ 10-ന്‌ ടെസ്ല ഭൂജാതനായി. സാമ്രാജ്യത്തിലെ മത ന്യൂനപക്ഷമായ സെർബ്‌ വംശജനായിരുന്നു ടെസ്ല. ടെസ്ലയുടെ പിതാവ്‌ റവ. ഫാദർ മിലുട്ടിൻ ടെസ്ല ഓർത്തഡോക്സ്‌ സഭാവൈദികനായിരുന്നു. മാതാവ്‌ ഡൂക്കാമണ്ടോയുടെ പിതാവും ഓർത്തഡോക്സ്‌ സഭാ വൈദികനായിരുന്നു. അവരുടെ അഞ്ചു മക്കളിൽ നാലാമനായിരുന്നു ടെസ്ല. ഒരു മൂത്ത സഹോദരൻ ഡാനേ കുതിരസവാരിക്കിടെ അപകടത്തിൽ മരിച്ചിരുന്നു. 1862-ൽ കുടുംബം ഗോസ്പിയായിലേക്ക്‌ താമസം മാറ്റി. 1870-ൽ കാർലോവയിലെ സ്കൂളിൽ ചേർന്ന ടെസ്ല നാലുവർഷത്തെ പഠനം മൂന്നുവർഷംകൊണ്ട്‌ പൂർത്തിയാക്കി. 1875-ൽ ടെസ്ല ഗ്രാസ്സിലുള്ള ഓസ്ട്രിയൻ പോളിടെക്നിക്‌ ഇൻസ്റ്റിറ്റിയൂട്ടിൽ ചേർന്നു. ആദ്യ വർഷം സ്ഥാപനത്തിലെ നക്ഷത്രമായി തിളങ്ങിയ ടെസ്ല രണ്ടാം വർഷമായപ്പോൾ ചൂതാട്ടത്തിന്‌ അടിമയായി സ്കോളർഷിപ്പും മെഡലുകളും നഷ്ടപ്പെടുത്തി. സ്ഥാപനത്തിൽ നിന്ന്‌ പുറത്താക്കപ്പെട്ടു. 1878 ഡിസംബറിൽ അദ്ദേഹം ഗ്രാസ്സു വിട്ടുപോയി. എന്നിട്ട്‌ ടെസ്ലയെപ്പറ്റി കുറെക്കാലം ഒരു വിവരവുമുണ്ടായിരുന്നില്ല. അദ്ദേഹം മുറാ നദിയിൽ മുങ്ങിമരിച്ചു എന്ന്‌ സുഹൃത്തുക്കൾ വിശ്വസിച്ചു. ഇതിനോടകം സ്ലേവേനിയയിലെ മാർബോർ എന്ന സ്ഥലത്തെത്തി അസിസ്റ്റന്റ്‌ എൻജീനീയറായി ജോലിചെയ്തു. ഇതിനിടയിൽ അദ്ദേഹത്തിന്‌ മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിതാവിന്റെ പ്രേരണയിൽ പ്രേഗിലെ ഫെർഡിനാന്റ്‌ യൂണിവേഴ്സിറ്റിയിൽ ചേർന്നെങ്കിലും ഒരു സമ്മർ ടേം കഴിഞ്ഞ്‌ അച്ഛന്റെ മരണത്തോടെ പഠനം ഉപേക്ഷിച്ചു. .
1881 ൽ ബൂഡാപെസ്റ്റിൽ ടെലിഫോൺ കമ്പനിയുമായി ഇലക്ട്രിക്കൽ എൻജിനീയറായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ആസമയത്
ടെസ്ല നഗര പാർക്കിലൂടെ ഒരു സുഹൃത്ത് ന്റെ കൂടെ നടക്കുകയായിരുന്നു, അതെ സമയം കറക്കിക്കൊണ്ടിരിക്കുന്ന കാന്തികക്ഷേത്രത്തിന് അദ്ഭുതകരമായ പരിഹാരം അദ്ദേഹത്തിന്റെ മനസിലെത്തുകയും ഒരു വടി ഉപയോഗിച്ച്, തന്റെ സുഹൃത്തിനെ ഇൻഡോർഷൻ മോട്ടറിന്റെ തത്ത്വത്തെ വിശദീകരിച്ചുകൊണ്ട് ബീച്ചിൽ മണൽ രൂപത്തിൽ ഒരു ഡയഗ്രം വരച്ചു കാണിക്കുകയും ചെയ്തു .. ഇൻഡക്ഷൻ മോട്ടോറിന്റെ തത്വം അന്ന് രൂപപെടുകയായിരുന്നു അമേരിക്കയിലേക്ക് പോകും മുമ്പ് ടെസ്ല പാരീസിലെ കോണ്ടിനെന്റൽ എഡിസൺ കമ്പനിയിൽ ചേർന്നു 1883 ൽ Strassbourg ൽ അദ്ദേഹം സ്വകാര്യമായി ഇൻഡോർഡ് മോട്ടോർ ഒരു പ്രോട്ടോടൈപ്പ് ഉണ്ടാക്കി അത് വിജയകരമായി നടത്തി. ഈ റാഡിക്കൽ ഉപകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ യൂറോപ്പിലെ ആർക്കും താൽപ്പര്യം വരാത്ത സാഹചര്യത്തിൽ . ന്യൂയോർക്കിലെ തോമസ് എഡിസണിനൻ കമ്പനിക്കുവേണ്ടി വർക്ക് ചെയ്യാൻ വന്ന ഓഫർ ടെസ്ല സ്വീകരിക്കുകയും ചെയ്തു.
ന്യുയോര്‍കില്‍ കപ്പലിറങ്ങിയ ടെസ്ലയുടെ പക്കലുണ്ടായിരുന്നത് 2 രൂപയും ഒരു ശുപാര്‍ശക്കത്തും മാത്രമായിരുന്നു.ചാൾസ് ബട്ചലറിൽ നിന്നും ഒരു ഇൻട്രൊഡക്ഷൻ ലെറ്റർ തോമസ് എഡിസണിന് നൽകിക്കൊണ്ടാണ് 1884-ൽ യുവ നിക്കോള ടെസ്ല അമേരിക്കയിൽ വന്നത് . "എനിക്ക് രണ്ടു മഹാനായ മനുഷ്യരെ അറിയാം," ചാൾസ് ബട്ചലറ് എഴുതി, "നീയും മറ്റൊന്ന് ഈ ചെറുപ്പക്കാരനും ". അക്കാലത്ത് കത്തി നിന്ന തോമസ്‌ ആല്‍വാ എഡിസണ്‍ ടെസ്ലയ്ക്ക് തന്റെ ജെനരേറ്ററുകള്‍ കാര്യക്ഷമമാക്കാനുള്ള ജോലി ടെസ്ലയെ ഏല്പിക്കുകയും, അതിനു പ്രതിഫലമായി 50000$ നിശ്ചയിക്കുകയും ചെയ്തു.
പിനീടുള്ള 59 വർഷത്തെ ടെസ്ലയുടെ ജീവിതം.ന്യുയോർക്കിൽ ആയിരുന്നു
ന്യൂ ജേഴ്സിയിലെ എഡിസൺ ലാബിൽ ജോലി ചെയ്യുന്ന സമയത്ത് എഡിസൺസിൻറെ ഡൈനാമോസിന്റെ ലൈനുകൾ മെച്ചപ്പെടുത്താൻ ടെസ്ല തയ്യാറാകേണ്ടി വന്നു . ഡയറക്റ്റ് കറന്റ് ആൻഡ് ആൾട്ടർനേറ്റിംഗ് കറന്റ് ഇവയ്‌ക്കുമേളിൽ എഡിസനുമായുള്ള അദ്ദേഹത്തിന്റെ അഭിപ്രായ വ്യത്യാസം തുടങ്ങിയത് ഈ സംഭവം മുഖാന്തരമായി . ഡയറക്റ്റ് കറന്റ് ഉപയോഗിച്ചുള്ള നിലവിലെ ഉപകരണങ്ങളിലും സൗകര്യങ്ങളിലും തന്റെ നിക്ഷേപം സംരക്ഷിക്കുന്നതിനായി എഡിസൺ പരാജയപ്പെട്ടു. ഇതിനു കാരണമയത് മേല്പറഞ്ഞ DC ആൻഡ് AC കറന്റുകളുടെ മേൽ ടെസ്‌ലക്കും എഡിസണും ഉള്ള disagreement ആയിരുന്നു
Atlantic seaboard ഇൽ അപ്പ് ആൻഡ് ഡൌൺ ആയി നിർമിച്ച എഡിസന്റെ DC വൈദ്യുത വൈദ്യുതനിലയത്തിന്റെ കാര്യക്ഷമതയില്ലായ്മയെ ടെസ്ല ചൂണ്ടിക്കാട്ടി. ഇത് എന്തുകൊണ്ട് AC ആയി ഉപയോഗിച്ചുകൂടാ എന്ന് അദ്ദേഹം ചിന്തിച്ചു വിതരണ ലൈനുകളിൽ വൈദ്യുതോർജ്ജം മറ്റൊന്നിനേക്കാൾ, മറ്റൊന്നിനെ, ബഹുവിധ തരംഗങ്ങളായ പോളിഫേസ് തത്ത്വം ഉപയോഗിച്ച് അയയ്ക്കുന്ന ജനറേറ്ററുകൾ എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ എന്ന് അദ്ദേഹം ചിന്തിച്ചു ?
ജോലി തീര്‍ത്തു കൂലി മേടിക്കാന്‍ വന്ന ടെസ്ലയെ “അമേരിക്കന്‍ ഹ്യൂമര്‍” അറിയില്ലെന്ന് കളിയാക്കി വെറും കയ്യോടെ മടക്കി അയക്കുകയാണ് എഡിസണ്‍ ചെയ്തത്.
നേരിട്ട് വൈദ്യുതി വിതരണം ചെയ്തപ്പോൾ എഡിസൺ ലാമ്പുകൾ ദുർബലവും ഫലപ്രദമല്ലാത്തതുമായിരുന്നു എന്ന് ടെസ്ല കണ്ടെത്തി ദീർഘദൂര ട്രാൻസ്മിഷന് ആവശ്യത്തിന് ഉയർന്ന വോൾട്ടേജ് നിലകളിലേക്ക് മാറാൻ കഴിയാത്തതിന്റെ ഫലമായി രണ്ട് ഘട്ടങ്ങളിലേറെ സഞ്ചരിക്കാൻ കഴിയാത്തതിൽ ഈ സംവിധാനം വളരെ മോശം പ്രതികൂലമായിരുന്നു.(ഡയറക്റ്റ് കറന്റ് ട്രാസ്‌മിഷൻ ആണ് എവിടെ പറയുന്നത് )
ഇതുമലാം രണ്ട് മൈൽ ഇടവേളകളിൽ ഒരു നിലവിലുള്ള വൈദ്യുത നിലയം ആവശ്യമായി വരേണ്ടിവന്നു
ഒരു ദിശയിൽ തുടർച്ചയായി DC കറന്റ് പാസ് ചെയ്യുന്നു AC കറന്റ് ആകട്ടെ സെക്കൻഡിൽ 50 അല്ലെങ്കിൽ 60 തവണ DIRECTION മാറുന്നു ; അപ്പോൾ നമുക്ക് വോൾടേജ് സ്റ്റെപ് അപ്പ് ചെയ്തു കൂട്ടുകയും പവർ ലോസ് ദീർഖദൂരയാത്ര യിൽ കുറക്കുകയും ചെയ്യാം
ഭാവിയിലേക്കുള്ള ഒഴുക്കാണ്. ac കറന്റ് ടെസ്ല മനസിലാക്കി അവിടെ ഒരു യുഗം തുടങ്ങുകയായി
നിക്കോല ടെസ്ല ജനറേറ്ററുകൾ, മോട്ടോഴ്സ്, ട്രാൻസ്ഫോർമറുകൾ എന്നിവയുടെ പോളിമഫേസ് ആൾട്ടർനേറ്റീവ് സിസ്റ്റം രൂപീകരിച്ചു, ജോർജ് വെസ്റ്റിംഗ്ഹൗസ് വാങ്ങിയ സിസ്റ്റത്തിലെ 40 അടിസ്ഥാന അമേരിക്കൻ പേറ്റന്റുകൾ ഉണ്ടായിരുന്നു ടെസ്ല സംവിധാനത്തിലൂടെ വൈദ്യുതി അമേരിക്കയിൽ എത്തിക്കാൻ അദ്ദേഹം തീരുമാനിച്ചു എഡിസണിന്റെ ഡിസി സാമ്രാജ്യം നഷ്ടപ്പെടാൻ ആഗ്രഹിച്ചില്ല, ഭീകരമായ ഒരു യുദ്ധം ഉണ്ടായി
എസി ഡിസി കറന്റുകളുടെ യുദ്ധമായിരുന്നു അത് . എസി ഒരു മികച്ച സാങ്കേതികവിദ്യ ആയതിനാൽ ടെസ്ല-വെസ്റ്റിംഗ് ഹൗസ് വിജയിയായി. അമേരിക്കയുടെയും ലോകത്തിന്റെയും പുരോഗതിക്കായി ഉള്ള യുദ്ധമായിരുന്നു ഇത്, എന്നുവേണമെങ്കിൽ പറയാം
1888 ൽ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ എഞ്ചിനീയർമാർക്ക് മുൻപാകെ നൽകിയ "എ ന്യൂ സിസ്റ്റം ഓഫ് ആൾട്ടർനേറ്റിംഗ് കറന്റ് മോട്ടോഴ്സ് ആൻഡ് ട്രാൻസ്ഫോർമറുകൾ" എന്ന ക്ലാസിക് പ്രബന്ധത്തിൽ ടെസ്ല തന്റെ മോട്ടോർസും ഇലക്ട്രിക്കൽ സിസ്റ്റവും അവതരിപ്പിച്ചു.
വ്യവസായ വിദഗ്ദ്ധനും കണ്ടുപിടുത്തക്കാരനുമായ ജോർജ്ജ് വെസ്റ്റിംഗ് ഹൗസിൽ ആയിരുന്നു ഇത് ഏറ്റവും ഇഷ്ടപെട്ടത്
ഒരു ദിവസം അവൻ ടെസ്ലയുടെ ലബോറട്ടറി സന്ദർശിക്കുകയും അദ്ദേഹം കണ്ടതിൽ അത്ഭുതപ്പെടുകയും ചെയ്തു. ഒരുവശത്തു നിലവിലെ ഡൈനാമോ, സ്റ്റെപ്പ് അപ്പ്, സ്റ്റെപ്പ് ഡൗൺ ട്രാൻസ്ഫോർമറുകൾ മറുവശത്ത് മോട്ടോർ എന്നിവയുൾപ്പെടെയുള്ള പോളിഫേസ് സിസ്റ്റത്തിന്റെ മാതൃകയാണ് ടെസ്ല നിർമ്മിച്ചിരിക്കുന്നത് അദ്ദേഹം കണ്ടു . ഇത് ടെസ്ലയും വെസ്റ്റിംഗുവും തമ്മിലുള്ള തികഞ്ഞ പങ്കാളിത്തം ഉണ്ടാകാൻ വഴിതെളി യിക്കുകയും അമേരിക്കയിൽ വൈദ്യുതി ഉപയോഗം വ്യാപകമായി ഉപയോഗിക്കാൻ കാരണമാകുകയും ചെയ്തു
1882 ഫെബ്രുവരിയിൽ, ടെസ്ല ഭ്രമണം ചെയ്യുന്ന കാന്തിക മണ്ഡലം കണ്ടെത്തി, ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന തത്വവും, AC കറന്റ് ഉപയോഗിച്ചുള്ള എല്ലാ ഉപകരണങ്ങളുംbase ചെയ്തായിരുന്നു പഠനം
വൈദ്യുത ശക്തിയുടെ ഉത്പാദനം, സംപ്രേഷണം, വിതരണം, ഉപയോഗം എന്നിവയ്ക്കായി നിലവിലെ ഇൻഡക്ഷൻ മോട്ടോൺ, പോളിഫേസ് സിസ്റ്റം എന്നിവയ്ക്കായി കാന്തികക്ഷേത്രത്തെ ഭ്രമണം ചെയ്യുന്ന തത്വമാണ് ടെസ്ലാ രൂപകൽപ്പന ചെയ്തത്.
ടെസ്ലയുടെ A.C. ഇൻഡക്ഷൻ മോട്ടോർ ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്നു
നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വിപ്ലവം ആരംഭിച്ചു. ഇന്നത്തെ വൈദ്യുതിഉല്പാദന പ്രെക്രിയ
(ഇന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്നു, ട്രാൻസ്മിറ്റ് ചെയ്യപ്പെടുന്നു, മെക്കാനിക്കൽ പൗറിലേക്കു മാറ്റപ്പെടുന്നു) അദ്ദേഹത്തിന്റെ കണ്ടുപിടിത്തമാണ്
ടെസ്ലയുടെ ഏറ്റവും വലിയ നേട്ടം ഇന്നത്തെ ലോകവ്യാപകമായി വെളിച്ചം വീശുന്ന അദ്ദേഹത്തിന്റെ പോളിഫേസ് പകരുന്ന സംവിധാനമാണ്.
ഇക്കാലത്ത്‌ ചരിത്രത്തിലെ മറ്റേത്‌ ശാസ്ത്രജ്ഞനെക്കാളും പ്രശസ്തി അമേരിക്കയിൽ അദ്ദേഹത്തിനുണ്ടായിരുന്നു. തീഷ്ണമായ ഓർമ്മശക്തിയും ബുദ്ധിവൈഭവവുമുണ്ടായിരുന്ന ടെസ്ല അവിശ്വസനീയവും വിചിത്രവുമായ ശാസ്ത്രസംബന്ധിയായ അവകാശവാദങ്ങളും പ്രത്യേക സ്വഭാവവും പ്രദർശിപ്പിച്ചിരുന്നു
ടെസ്ല അന്ന് കണ്ടുപിടിച്ച എ.സി. ജെനരേറ്ററും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മറ്റു അനുബന്ധ ഉപകരണങ്ങളും ഇന്നും വലിയ മാറ്റമൊന്നുമില്ലാതെ നമ്മള്‍ ഉപയോഗിച്ച് പോരുന്നു. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മുന്നില്‍ അത്ഭുധത്തോട് കൂടി നോക്കിയിരുന്ന ടെസ്ല ഒടുവില്‍ അതിന്റെ ഊര്‍ജത്തെ വൈദ്യുതി ആക്കി മാറ്റി.
ടെസ്ലയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട എഡിസണ്‍ മാധ്യമങ്ങളുടെ സഹായത്തോടെ ടെസ്ലയെയും എ.സി. വൈദ്യുതിയേയും താറടിച്ചു കാണിക്കാന്‍ എഡിസണ്‍ ശ്രമിച്ചു. പൊതുജനത്തിന് മുന്നില്‍ പട്ടിയെ എ.സി. ഉപയോഗിച്ച് ഷോക്ക്‌ അടിപ്പിച്ചു കൊന്നും, സര്‍ക്കാര്‍ തലത്തിലുള്ള തന്‍റെ പിടിപാട് ഉപയോഗിച്ച് വധ ശിക്ഷയ്ക് വിധിക്കപ്പെട്ട കുറ്റവാളികളെ എ.സി. ഉപയോഗിച്ച് കൊല്ലാന്‍ നിര്‍ദേശിച്ചും മറ്റുമായിരുന്നു ഈ നീക്കം.
പല മേഖലകളിലും ടെസ്ല ഒരു പയനിയറായിരുന്നു
1891 ൽ കണ്ടുപിടിച്ച ടെസ്ല കോയിൽ ഇന്ന് റേഡിയോ, ടെലിവിഷൻ സെറ്റുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ആൾട്ടർനേറ്റീവ് നിലവിലുള്ള ഇൻഡക്ഷൻ മോട്ടോർ എക്കാലത്തേയും ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങളിൽ ഒന്നാണ്.
റേഡിയോയുടെയും ആധുനിക ഇലക്ട്രിക്കൽ ട്രാൻസ്മിഷൻ സംവിധാനങ്ങളുടെയും പിതാവ് ടെസ്ലയാണ്. ഇലക്ട്രോണിക് ഊർജ്ജം, വിദൂര നിയന്ത്രണം, റോബോട്ടിക്സ്, ടെസ്ലയുടെ ടർബൈൻസ്, ലംബമായ ടേക്ക് ഓഫ് എയർ ,ഫ്ലൂറസന്റ് ലൈറ്റ്, ലേസർ ബീം, വയർലെസ് കമ്മ്യൂണിക്കേഷൻസ്, വയർലെസ് ട്രാൻസ്മിഷൻ എന്നിവ കണ്ടെത്തലുകളിൽ ചിലതുമാത്രം
ലോകമെമ്പാടുമുള്ള 700 പേറ്റന്റുകൾ അദ്ദേഹംതന്റെ പേരിൽ രജിസ്റ്റർ ചെയ്തു സോളാർ ഊർജവും കടലിന്റെ ശക്തിയും അദ്ദേഹം പര്യവേക്ഷണം ചെയ്തു. അദ്ദേഹം ഗ്രഹാന്തര ആശയവിനിമയങ്ങളും ഉപഗ്രഹങ്ങളും മുൻകൂട്ടി കണ്ടിരുന്നു.
1896-ലെ ദി ഇലക്ട്രിക്കൽ റിവ്യൂ, ടെസ്ല നിർമ്മിച്ച എക്സ്-റേസിന്റെ എക്സ്-കിരണങ്ങൾ തന്റെ സ്വന്തം ഡിസൈനിൻറെ എക്സ്റേ ട്യൂബുകളോടെ പ്രസിദ്ധീകരിച്ചു. രേൺജൻ എക്സ് രശ്മികളെ കണ്ടെത്തിയ അതെ ഘട്ടത്തിലാണ് ഇതും പ്രെസിദ്ധികരിച്ചതു . ടെസ്ല ഒരിക്കലും മുൻഗണന പ്രഖ്യാപിക്കാൻ ശ്രമിച്ചില്ല
Nikola Tesla 1896-ൽ റേഡിയോ അടിസ്ഥാനമാക്കിയുള്ള റേഡിയോ തരംഗങ്ങളെ പേറ്റന്റ് ചെയ്തു. മാർക്കോണി പിന്നീട് ഉപയോഗിച്ചിരുന്ന റേഡിയോ ട്രാൻസ്മിറ്ററിലെ എല്ലാ അടിസ്ഥാന ഘടകങ്ങളെയും അദ്ദേഹം നേരത്തെ തന്നെ വിശദീകരിചിരുന്നു
1896 ൽ ടെസ്ല റേഡിയോ തരംഗങ്ങൾക്കായി ഒരു ഉപകരണം നിർമ്മിച്ചു. ഈ ഉപകരണം ഉപയോഗിച്ച് റേഡിയോ തരംഗങ്ങളെ ദക്ഷിണ 5 ആം അവന്യൂവിലെ തന്റെ പരീക്ഷണശാലയിൽ നിന്നും പരീക്ഷിച്ചു. മാൻഹട്ടനിൽ 27 ാം സ്ട്രീറ്റിലെ ഗെർലാഷ് ഹോട്ടൽ വരെ. ഈ ഉപകരണത്തിന് ഒരു കാന്തികമണ്ഡലം ഉണ്ടായിരുന്നു, അത് 20,000 വരികളുള്ള ഒരു സെന്റീമീറ്ററോളം കാന്തിക മണ്ഡലം. റേഡിയോ കണ്ടെത്തൽ തന്റെ റേഡിയോ ഉപകരണം റേഡിയോ കണ്ടെത്തുന്നു. The radio device clearly establishes his priority in the discovery of radio.
1901 ഡിസംബറിൽ ബ്രിട്ടനിലും ന്യൂഫൗണ്ട്ലൻഡിലുമായി കാനഡയിലെ വയർലെസ് ആശയവിനിമയത്തിന് മാർക്കോണി 1909 ൽ നോബൽ സമ്മാനം നേടിക്കൊടുത്തു. എന്നാൽ മാക്കോണിയുടെ ഭൂരിഭാഗവും യഥാർത്ഥമായിരുന്നില്ല. 1864-ൽ ജെയിംസ് മാക്സ്വെൽ വൈദ്യുതകാന്തിക തരംഗങ്ങളെ അനുമാനിച്ചു. 1887-ൽ ഹീൻറിച്ച് ഹെർട്ട്സ് മാക്സ്വെല്ലിന്റെ സിദ്ധാന്തങ്ങൾ തെളിയിച്ചു. പിന്നീട് സർ ഒലിവർ ലോഡ്ഡെ ഹെർട്സ് പ്രോട്ടോടൈപ്പ് സിസ്റ്റത്തെ നീട്ടി. ബ്രാൻഡ്ലി കൂട്ടർ അയച്ച ദൂരം സന്ദേശങ്ങൾ ട്രാൻസ്മിറ്റ് ചെയ്യാനാവും.
എന്നിരുന്നാലും, റേഡിയോ പ്രക്ഷേപണത്തിന്റെ ഹൃദയവും കൈമാറ്റം ചെയ്യുന്നതിനും സ്വീകരിക്കുന്നതിനുമുള്ള നാല് ട്യൂൺ സർക്യൂട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത് ടെസ്ലയുടെ ഒർജിനൽ വർക്ക് ആണ് . 1893 ൽ ഫിലാഡൽഫിയയിലെ ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റിയൂട്ടിന്റെ പ്രശസ്തമായ പ്രഭാഷണത്തിൽ ടെസ്ലയുടെ ആവിഷ്ക്കരണം അവതരിപ്പിക്കപ്പെട്ടു. രണ്ട് ജോഡിയിൽ ഉപയോഗിക്കുന്ന നാല് സർക്യൂട്ടുകൾ റേഡിയോ, ടെലിവിഷൻ ഉപകരണങ്ങൾ എന്നിവയുടെ അടിസ്ഥാന ഘടകമാണ്.
1943 ൽ യു.എസ്. സുപ്രീംകോടതി, മാക്കോണിയുടെ സുപ്രധാനമായ പേറ്റന്റ് അസാധുവായിരുന്നു. റേസ് ടെക്നോളജിയുടെ കണ്ടുപിടിത്തമായി ടെസ്ലയുടെ കൂടുതൽ ശ്രദ്ധേയമായ സംഭാവന അദ്ദേഹത്തിനു ലഭിച്ചു.
1899 ൽ കൊളറാഡോ സ്പ്രിങ്ങ്സ്, കൊളറാഡോയിൽ ടെസ്ല ഒരു പരീക്ഷണാത്മക സ്റ്റേഷൻ നിർമിച്ചു, ഉയർന്ന വോൾട്ടേജ്, ഉയർന്ന ഫ്രീക്വൻസി വൈദ്യുതി, മറ്റ് പ്രതിഭാസങ്ങൾ എന്നിവ പരീക്ഷിച്ചു.
When the Colorado Springs Tesla Coil magnifying transmitter was energized, it created sparks 30 feet long. From the outside antenna, these sparks could be seen from a distance of ten miles. From this laboratory, Tesla generated and sent out wireless waves which mediated energy, without wires for miles.
1899 മേയ് മുതൽ 1900 വരെ കൊളറാഡോ സ്പ്രിങ്ങ്സിൽ താമസിച്ച ടെസ്ല തന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തം - ഭൗമോപരിതലത്തിലെ തിരമാലകൾ terrestrial stationary waves.. ഈ കണ്ടുപിടുത്തത്തിലൂടെ ഭൂമിയെ ഒരു കണ്ടക്ടർ ആയി ഉപയോഗിക്കാമെന്നും ഒരു നിശ്ചിത ആവൃത്തിയുടെ ഇലക്ട്രിക് വൈബ്രേഷനുകൾക്ക് ഒരു ട്യൂൺ ഫോർക്ക് പോലെ പ്രതികരിക്കാമെന്നും അദ്ദേഹം തെളിയിച്ചു. മനുഷ്യരിൽ നിന്നു നിർമ്മിച്ച മിന്നൽ man-made lightning , 40 കിലോമീറ്ററോളം അകലെയുള്ള 200 വിളക്കുകൾ അദ്ദേഹം പ്രകാശിപ്പിച്ചു. കൊളറാഡോ ലബോറട്ടറിയിൽ മറ്റൊരു ഗ്രഹത്തിൽ നിന്ന് സിഗ്നലുകൾ ലഭിച്ചിട്ടുണ്ടെന്ന് ഒരു സമയത്ത് അദ്ദേഹം വിശ്വസിച്ചു. ചില ശാസ്ത്രീയ ജേണലുകളിൽ അവിശ്വസനീയമായ ഒരു വാദമുണ്ടായിരുന്നു.
ജെ.പിയർപോൺ മോർഗൻ സാമ്പത്തിക പിന്തുണയോടെ ടെസെല വാർഡൻസില്ലെ ലബോറട്ടറിയും 1901 നും 1905 നും ലോർഡ് ഐലൻഡിലെ ഷൊറാംഹാമിലെ പ്രശസ്തമായ പ്രക്ഷേപണ ശിൽപ്പിയും നിർമ്മിച്ചു. ഈ മഹത്തായ ലാൻഡ്മാർക്ക് 187 അടി ഉയരവും, 68 അടി നീളമുള്ള ചെമ്പ് താഴികക്കുടവുമാണ് ഇത് നിർമ്മിച്ചത്. ലോകത്തെ ഏതു ഘട്ടത്തിലും വയർ ഇല്ലാതെ സിഗ്നലുകളും വൈദ്യുതിയും കൈമാറുന്ന ആദ്യ പ്രക്ഷേപണ സംവിധാനമായിരുന്നു അത്. വലിയ ആവർത്തിക്കുന്ന ട്രാൻസ്മിറ്റർ, ഉയർന്ന ഫ്രീക്വൻസി വൈദ്യുതി ഡിസ്ചാർജ് ചെയ്ത്, ഭൂമിയെ ഒരു ഭീമൻ ഡൈനാമോ ആയി മാറ്റും.
അമേരിക്കന്‍ പ്രതിരോധ വകുപ്പിനെ ദൂരെ നിന്ന് കൊണ്ട് തന്നെ ശത്രു വിമാനങ്ങളെയും മറ്റും തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യയുമായി ടെസ്ല സമീപിച്ചപ്പോള്‍ , ഇതിനു ഒരുപയോഗവും ഇല്ല എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തി അദ്ധേഹത്തെ മടക്കി അയച്ചു അന്നത്തെ അമേരിക്കയുടെ സാങ്കേതിക ഉപദേഷ്ടാവ്. ഈ ഉപദേഷ്ടാവ് മറ്റാരുമായിരുന്നില്ല , എഡിസണ്‍ ആയിരുന്നു. ഇന്ന് ഇത് റഡാര്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
പൊതുജനങ്ങളുടെ ഭാവനയെ ഉത്തേജിപ്പിക്കുന്നതിന് ടെസ്ല ഈ വയർലെസ് ശക്തിയെ ഗ്രഹാന്തര ആശയവിനിമയത്തിനായി ഉപയോഗിക്കാമെന്ന് നിർദ്ദേശിച്ചു. ടെസ്ല ചൊവ്വയെ സമീപിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ, പാരീസിലെത്താൻ എത്രമാത്രം ബുദ്ധിമുട്ടാണ്. പല പത്രങ്ങളും ആനുകാലികങ്ങളും ടെസ്ലയുമായി അഭിമുഖം നടത്തി, ഭൂമിയിലെ എല്ലാ വ്യവസായശാലകളും പ്രവർത്തിപ്പിക്കുന്നതിന് വയർലെസ് വൈദ്യുതി വിതരണം ചെയ്യുന്നതിനായി തന്റെ പുതിയ സംവിധാനം വിവരിച്ചു.
ടൗറിന്റെ അന്തിമ ഉപയോഗത്തെക്കുറിച്ചുള്ള മോർഗനും ടെസ്ലയും തമ്മിലുള്ള തർക്കത്തിന്റെ ഫലമായി. മോർഗൻ തന്റെ ഫണ്ട് പിൻവലിച്ചു. ഫിനാൻസിയറുടെ ക്ലാസിക് അഭിപ്രായം, "If anyone can draw on the power, where do we put the meter?"
യുദ്ധ സുരക്ഷാ കാരണങ്ങളാൽ 1917 ൽ ടവർ പൂർത്തീകരിക്കപ്പെടാത്ത ഈ ലാബ് ആൻഡ് ടവർ നശീകരിക്കപ്പെട്ടു
ഇത് ടെസ്ലയുടെ പതനത്തിനു ഒരു വലിയ കാരണമായി
അദ്ദേഹം എടുത്ത എ.സി. വൈദ്യുതിയുടെ പേറ്റന്റ്‌ വിലയ്ക്കു വിറ്റു. എന്നിട്ടും അനാഥനായാണ്‌ അദ്ദേഹം മരിച്ചത്‌. തന്റെ ധനസ്ഥിതിയെക്കുറിച്ച്‌ കാര്യമായി ചിന്തിക്കാതിരുന്ന അദ്ദേഹം ഭാരിച്ച കടബാധ്യത അവശേഷിപ്പിച്ചുകൊണ്ടാണ്‌ കടന്നുപോയത്‌. മരണശേഷം ടെസ്ലയ്ക്ക്‌ റേഡിയോയുടെ പേറ്റന്റ്‌ അമേരിക്കൻ സുപ്രീം കോടതി അനുവദിച്ചെങ്കിലും അതിന്റെ പ്രയോജനം അദ്ദേഹത്തിന്‌ ലഭിച്ചില്ല. ടെസ്ലയുടെ റേഡിയോ കണ്ടുപിടിത്തത്തിൽ മാർക്കോണിയും മറ്റും തർക്കം ഉന്നയിച്ചതാണ്‌ അവകാശത്തർക്കത്തിൽ കോടതി കയറാനിടയായത്‌.
ടെസ്ലയുടെ അന്ത്യം ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ 3327-ാ‍ം നമ്പർ മുറിയിലാണുണ്ടായത്‌. ഹൃദയസ്തംഭനമായിരിക്കാം മരണകാരണം( പിന്നീടങ്ങോട്ട് ദുരിതങ്ങളുടെ പെരുമഴ പെയ്തു ഒടുവില്‍ ടെസ്ല “ദി ന്യുയോര്‍കര്‍” എന്ന ഹോട്ടലിലെ തന്റെ കുടുസ്സ് മുറിയില്‍ പട്ടിണി കിടന്നു മരിച്ചു. എന്നതായിരുന്നു യഥാർത്ഥ കാരണം എന്നും എല്ലാവരും പറയുന്നത് ) . 1943 ജനുവരി 6-നും 8-നും ഇടയ്ക്കാണ്‌ മരണമെന്നു കരുതപ്പെടുന്നു. 86 വയസ്സായിരുന്നു. ടെസ്ലയുടെ ചരമവാർത്ത അറിഞ്ഞ ഉടനെ അമേരിക്കയിലെ വിദേശസ്വത്തുക്കളുടെ കസ്റ്റോഡിയൻ അദ്ദേഹത്തിന്റെ വക എല്ലാ സാധനങ്ങളും രേഖകളും കൈവശപ്പെടുത്തി. അമേരിക്കൻ പൗരത്വം നേടിയെങ്കിലും അദ്ദേഹത്തോടു വിദേശ പൗരൻ എന്ന നിലയ്ക്കാണ്‌ സർക്കാർ പെരുമാറിയത്‌. ഹോട്ടലിലെ ടെസ്ലയുടെ അലമാര തുറന്ന്‌ രേഖകൾ സർക്കാർ അധീനതയിലെടുത്തു. അന്ത്യകാലത്ത്‌ ഒരു ടെലിഫോഴ്സ്‌ ആയുധം നിർമ്മിക്കുന്നതിന്‌ അദ്ദേഹം ശ്രമിച്ചു. അത്‌ അമേരിക്കൻ മിലിട്ടറിക്ക്‌ വിൽക്കാൻ ശ്രമിച്ചത്‌ ഫലം കണ്ടില്ല. അധികാരികളുടെ തെരച്ചിലിൽ അത്തരം ഒരു ഉപകരണവും കണ്ടെത്താനായില്ല. അദ്ദേഹത്തിന്റെ ലേഖനങ്ങൾ അത്യന്തം രഹസ്യമാണെന്ന്‌ സർക്കാർ പ്രസ്താവിച്ചു. ക്രെസ്സൺ മെഡൽ (1893) എഡിസൺ മെഡൽ (1916) ജോൺ സ്കോട്ട്‌ മെഡൽ എന്നിവയാണ്‌ അദ്ദേഹത്തിന്‌ ലഭിച്ച പുരസ്കാരങ്ങൾ. 1916 നവംബർ 6-ന്‌ തോമസ്‌ ആൽവ എഡിസനൊപ്പം ടെസ്ലയ്ക്ക്‌ നൊബേൽ പ്രൈസ്‌ ലഭിച്ചെന്ന വാർത്ത റായിട്ടേഴ്സ്‌ പുറത്തുവിട്ടെങ്കിലും ആ വർഷം സർ വില്യം ഹെൻട്രി ബാഗിനാണ്‌ പുരസ്കാരം നൽകിയത്‌.
ടെസ്ലയുടെ വ്യക്തിപരമായ വസ്തുക്കൾ തിരിച്ചു കിട്ടാൻ അദ്ദേഹത്തിന്റെ അനന്തിരവൻ സവാകോസാനോവിയ്ക്ക്‌ നിയമയുദ്ധം ചെയ്യേണ്ടി വന്നു. അതിൽ അദ്ദേഹം വിജയിച്ചു. യുഗോസ്ലോവിയൻ എംബസിയുടെ ശ്രമഫലമായി ടെസ്ലയുടെ ഏതാനും വസ്തുക്കൾ ലഭിച്ചു. അത്‌ വെൽഗ്രേഡിലെ നിക്കോള ടെസ്ല മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്‌. ടെസ്ലയുടെ ശവസംസ്കാരം ന്യൂയോർക്കിലെ മാൻഹട്ടണിൽ നടന്നു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം 1957-ൽ ബേൽഗ്രേഡിലേക്ക്‌ കൊണ്ടുവന്നു. അത്‌ ബെൽഗ്രേഡിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്‌
. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം കാന്തിക ക്ഷേത്ത്രിന്റെ (മാഗ്നറ്റിക്‌ ഫ്ലക്സ്‌) ഇന്റർനാഷണൽ ഏകകത്തിന്‌ 1960-ൽ ടെസ്ല എന്ന്‌ നാമകരണം ചെയ്യപ്പെട്ടു. വേണ്ടത്ര അംഗീകാരം കിട്ടാതെയാണ്‌ അദ്ദേഹവും പ്രവർത്തിച്ചത്‌.
സെർബിയയും ക്രൊയേഷ്യയും ചെക്ക്‌ റിപ്പബ്ലിക്കും ടെസ്ലയുടെ ജ•ദിനമായ ജൂലൈ 10 ദേശീയ ശാസ്ത്രദിനമായി പ്രഖ്യാപിച്ച്‌ അദ്ദേഹത്തോടുളള ആദരവ്‌ പ്രകടിപ്പിച്ചു. ചെക്കോസ്ലാവിയ രാഷ്ട്രത്തിന്റെ പരമോന്നത പദവിയായ വൈറ്റ്‌ ലയൺ അദ്ദേഹത്തിന്‌ സമർപ്പിച്ചു.
അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി നിക്കോളാ ടെസ്ല അവാർഡ്‌ 1976 മുതൽ നൽകി വരുന്നു. ലിയോൺ റ്റി. റോസൻ ബർഗ്ഗ്‌ ആണ്‌ പ്രഥമ അവാർഡിനർഹനായത്‌.
.
കണ്ടുപിടിത്തങ്ങളും
തത്ത്വങ്ങളും
* കറങ്ങുന്ന കാന്തികക്ഷേത്രമുപയോഗിക്കുന്ന ഉപകരണങ്ങൾ (1882). * ഇൻഡക്ഷൻ മോട്ടോർ, റോട്ടറി ട്രാൻസ്ഫോർമറുകൾ, ഉന്നത ആവൃത്തി ആൾട്ടർനേറ്റുകൾ. * ടെസ്ല കോയിൽ, വൈദ്യുത ആന്ദോളനങ്ങളുടെ ആയതി വർദ്ധിപ്പിക്കാനുള്ള മറ്റു ഉപകരണങ്ങൾ. * പ്രത്യാവർത്തി ധാരാ വൈദ്യുതിയെ വലിയ ദൂരങ്ങളിലൂടെ കടത്തികൊണ്ടുപോകാനുള്ള വ്യവസ്ഥ (1888). * വയർലെസ്‌ വാർത്താവിനിമയത്തിനുള്ള ഉപകരണം (റേഡിയോ കണ്ടുപിടിക്കുന്നതിനു മുമ്പ്‌) റേഡിയോ ആവൃത്തി ആന്ദോളകങ്ങൾ. * അചഉ ലോജിക്‌ ഗേറ്റ്‌ * ഇലക്ട്രോ തെറാപ്പി-ടെസ്ല വൈദ്യുതി. * കമ്പികളില്ലാതെ വിദ്യുത്‌ പ്രസരണത്തിനുള്ള ഉപകരണം. * ടെസ്ല ഇമ്പിഡെൻസ്‌. * ടെസ്ല വിദ്യുത്സ്ഥിരമണ്ഡലം. * ടെസ്ല തത്ത്വം * ബൈഫൈലാർ കോയിൽ. * ടേലിജിയോ ഡൈനാമിക്സ്‌. * ടെസ്ല അചാലകത. * ടെസ്ല ആവേഗം. * ടെസ്ല ആവൃത്തിൾ. * ടെസ്ല ഡിസ്ചാർജ്ജ്‌. * കമ്മ്യൂട്ടേറ്ററുകളുടെ രൂപങ്ങൾ. * ടെസ്ല ടർബൈനുകൾ. * ടെസ്ല കംപ്രെസ്സർ. * കൊറോണ ഡിസ്ചാർജ്ജ്‌ ഓസോൺ ജനറേറ്റർ. * ബ്രെംസ്ട്രാലങ്ങ്‌ വികിരണം ഉപയോഗിക്കുന്ന എക്സ്‌റേ ട്യൂബുകൾ, * അയണീകരിക്കപ്പെട്ട വാതകങ്ങൾക്കുള്ള ട്യൂബുകൾ ഉപകരണങ്ങൾ. * ഉയർന്ന മണ്ഡലങ്ങളുടെയും വോൾട്ടതകളുടെയും ഉദ്വമനത്തിനായുള്ള ഉപകരണങ്ങൾ. * ചാർജുള്ള കണികാബീമുകൾക്കായുള്ള ഉപകരണങ്ങൾ. * വോൾട്ടത വർദ്ധിപ്പിക്കാനുള്ള സർക്ക്യൂട്ട്‌. * മിന്നൽ രക്ഷാ ഉപകരണങ്ങൾ. * ഗുരുത്വാകർഷണത്തിന്റെ ചലനാത്മകസിദ്ധാന്തം. * വിടി.ഓഎൽ വിമാനം. * വൈദ്യുതവാഹനങ്ങൾക്കായുള്ള തത്ത്വങ്ങൾ. * പോളിഫേസ്‌ വ്യവസ്ഥകൾ. * ഫാന്റം സ്ട്രീമിംഗ്‌ വ്യവസ്ഥകൾ. * ആർക്ലൈറ്റ്‌ വ്യവസ്ഥകൾ.
വിശദമായി
കറങ്ങുന്ന കാന്തികക്ഷേത്രമുപയോഗിക്കുന്ന ഉപകരണങ്ങൾ – 1882
ഇൻഡക്ഷൻ മോട്ടോർ, റോട്ടറി ട്രാൻസ്ഫോർമറുകൾ, ഉന്നത ആവൃത്തി ആൾട്ടർനേറ്ററുകൾ
ടെസ്‌ല കോയിൽ, വൈദ്യുത ആന്ദോളനങ്ങളുടെ ആയതി വർദ്ധിപ്പിക്കാനുള്ള മറ്റുപകരണങ്ങൾ
പ്രത്യാവർത്തിധാരാവൈദ്യുതിയെ വലിയ ദൂരങ്ങളിലൂടെ കടത്തിക്കൊണ്ടുപോകാനുള്ള വ്യവസ്ഥ (1888)
വയർലെസ് വാർത്താവിനിമയത്തിനുള്ള ഉപകരണം (റേഡിയോ കണ്ടുപിടിക്കുന്നതിനു മുമ്പ്), റേഡിയോ ആവൃത്തി ആന്ദോളകങ്ങൾ
AND ലോജിക്ക് ഗേറ്റ്
ഇലക്ട്രോതെറാപ്പി – ടെസ്‌ലാ വൈദ്യുതി
കമ്പികളില്ലാതെ വിദ്യുത്പ്രസരണത്തിനുള്ള ഉപകരണം
ടെസ്‌ല ഇമ്പിഡെൻസ്
ടെസ്‌ല വിദ്യുത്‌സ്ഥിരമണ്ഡലം
ടെസ്‌ല തത്ത്വം
ബൈഫൈലാർ കോയിൽ
ടെലിജിയോഡൈനാമിക്സ്
ടെസ്‌ല അചാലകത
ടെസ്‌ല ആവേഗം
ടെസ്‌ല ആവൃത്തികൾ
ടെസ്‌ല ഡിസ്ച്ചാർജ്
കമ്മ്യൂട്ടേറ്ററുകളുടെ രൂപങ്ങൾ
ടെസ്‌ല ടർബൈനുകൾ
ടെസ്‌ല കം‌പ്രെസ്സർ
കൊറോണ ഡിസ്ചാർജ് ഓസോൺ ജെനെറേറ്റർ
ബ്രെംസ്ട്രാലങ്ങ് വികിരണം ഉപയോഗിക്കുന്ന എക്സ് റേ ട്യൂബുകൾ
അയണീകരിക്കപ്പെട്ട വാതകങ്ങൾക്കുള്ള ഉപകരണങ്ങൾ
ഉയർന്ന മണ്ഡലങ്ങളുടെയും വോൾട്ടതകളുടെയും ഉദ്വമനത്തിനായുള്ള ഉപകരണങ്ങൾ
ചാർജ്ജുള്ള കണികാബീമുകൾക്കായുള്ള ഉപകരണങ്ങൾ
വോൾട്ടത വർദ്ധിപ്പിക്കാനുള്ള സർക്യൂട്ട്
മിന്നൽരക്ഷാ ഉപകരണങ്ങൾ
ഗുരുത്വാകർഷണത്തിന്റെ ചലനാത്മകസിദ്ധാന്തം
വി.ടി.ഓ.എൽ. വിമാനം
വൈദ്യുതവാഹനങ്ങൾക്കുള്ള തത്ത്വങ്ങൾ
പോളിഫേസ് വ്യവസ്ഥകൾ
ഫാന്റം സ്ട്രീമിംഗ് വ്യവസ്ഥകൾ
ആർക് ലൈറ്റ് വ്യവസ്ഥകൾ
ഇതിൽ നിന്നും നമ്മൾ മനസിലാക്കേണ്ടത് ലോകം കണ്ട ഒരു അസാമാന്യ പ്രീതിഭ ആയിരുന്നു ടെസ്ല
അന്നും ഇന്നും എല്ലാ മേഖലകളിലും അസാമാന്യ പാടവം തെളിയിച്ച ഒരാൾ ഇല്ല എന്ന് തന്നെ പറയാം
അദ്ദേഹത്തിന്റെ അനവധി കണ്ടുപിടിത്തങ്ങൾ ഇപ്പോളും ഒരുരഹസ്യമായി നിലകൊള്ളുകയും ചെയ്യുന്നു
ചില സമയത്തു ട്രാൻസ്ലേറ്റർ ഉപയോഗിച്ചുകൊണ്ട് അക്ഷര തെറ്റ് വന്നെങ്കിൽ ക്ഷമിക്കുക സദയം
എന്റെ അറിവുകൾ പരിമിതമാണ് ഇനിയും കാര്യങ്ങൾ ഉണ്ടാവാം വിട്ടുപോയെങ്കിൽ ക്ഷമിക്കുക
courtesy google
search google for his patents