A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

'a bridge of nowhere

എന്തിനോ വേണ്ടി ഒരു പാലം
മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിലെ ചൊലുറ്റിക്ക നദിയുടെ കുറുകെ ഒരു പുതിയ പാലം പണി കഴിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ചുഴലിക്കൊടുങ്കാറ്റുകളുടെ നാട്ടിൽ വരുന്ന പുതിയ പാലം ഏത് കാറ്റിലും കോളിലും കുലുങ്ങാതെ നിൽക്കണം എന്ന് അവർ ആഗ്രഹിച്ചാൽ തെറ്റില്ലലോ. 1996 തൊട്ടുള്ള രണ്ട് വർഷം കൊണ്ട് കരാർ കൊടുത്ത ജപ്പാൻ കമ്പനി പാലത്തിന്റെ പൂർത്തിയാക്കി. കഷ്ടി അരകിലോമീറ്ററോളം നീളത്തിൽ കലക്കനൊരു പാലം. ഇനി ഏത് കൊടുങ്കാറ്റിനും ചൊലുറ്റിക്ക പാലത്തെ വീഴ്ത്താനാവില്ല എന്ന് അവർ വിചാരിച്ചു.
പക്ഷെ പ്രകൃതിയുടെ യുദ്ധതന്ത്രങ്ങൾ കമ്പനി കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉദ്‌ഘാടനം കഴിഞ്ഞ അതേ കൊല്ലം ഉണ്ടായ മിച്ച് ചുഴലിക്കാറ്റിൽ ഒരു പാട് നാശനഷ്ടങ്ങൾ രാജ്യത്ത് ഉണ്ടായെങ്കിലും ചൊലുറ്റിക്ക പാലം കുലുങ്ങാതെ നിന്നു. പക്ഷെ ചെറുതായിട്ടൊന്ന് പണി പാളി. കാറ്റും മഴയുമൊക്കെ കഴിഞ്ഞപ്പോൾ പാലത്തിനടിയിലൂടെ ഒഴുകിയിരുന്ന ചൊലുറ്റിക്ക നദി ഗതി മാറി ഒഴുകാൻ തുടങ്ങി. മാത്രമല്ല പാലത്തിന്റെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന റോഡും ഒലിച്ചു പോയി. വളരെ പ്രതീക്ഷയോടെ പണിയപ്പെട്ട ചൊലുറ്റിക്ക പാലം  'a bridge to nowhere’ ആയി.

പാബ്ലോ എസ്കബര്‍, ചരിത്രം കണ്ട ഏറ്റവും ധനികനായ, ശക്തനായ, ക്രൂരനായ അധോലോക രാജാവ്

പാബ്ലോ എസ്കബര്‍, ചരിത്രം കണ്ട ഏറ്റവും ധനികനായ, ശക്തനായ, ക്രൂരനായ അധോലോക രാജാവ്
ചരിത്രം കണ്ട ഏറ്റവും ധനികനായ, ശക്തനായ, ക്രൂരനായ അധോലോക രാജാവ്. ലോക മയക്കുമരുന്ന് വിപണിയില്‍ മുക്കാല്‍ പങ്കും കൊക്കൈന്‍ സപ്ലെ ചെയ്യുന്ന രാജ്യമാണ് കൊളംബിയ. തൊണ്ണൂറുകള്‍ വരെ കൊളംബിയന്‍ ഡ്രഗ് മാഫിയയുടെ തലവനായിരുന്നു എസ്കബര്‍ . ലോകത്തെ പല കള്ളന്മാരെപോലെയും ചാരിറ്റിയെന്ന തുറുപ്പുചീട്ടിന്റെ പുകമറയിലാണ് എസ്കബര്‍ തന്‍റെ സാമ്രാജ്യം കെട്ടിപൊക്കിയത് അതുകൊണ്ടുതന്നെ വലിയജനസമ്മതും നാട്ടുകാരുടെ ഹീറോയുമായിരുന്നു ഇയാള്‍, കണക്കില്ലാത്ത സ്വത്തുക്കളുടെ ഉടമയായിരുന്ന എസ്കബറുടെ ജീവിതം അത്യാടംബരങ്ങള്‍ നിറഞ്ഞതായിരുന്നു. ഏക്കറുകള്‍ പരന്നുകിടന്ന തന്‍റെ വാസസ്ഥലത്ത് സ്വന്തമായി ഒരു മൃഗശാലപോലുമുണ്ടായിരുന്നു. ചരക്കു കടത്തുവാന്‍ പതിനഞ്ചോളം വലിയ വിമാനങ്ങളും ഹെലികൊപ്ട്ടറുകളും, സബ്മറൈനുകളും സ്വന്തമായി വാങ്ങിയിരുന്നു എന്നത് കേട്ടാല്‍ അയാളുടെ സമ്പത്തിന്റെ ആഴം ഊഹിക്കാം.
നിലനില്‍പ്പിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലതവനായിരുന്നു എസ്കബര്‍ തന്‍റെ മുന്നില്‍ തടസമായി നിന്നവരെ മുഴുവന്‍ എസ്കബര്‍ നിഷ്കരുണം ഇല്ലാതാക്കി. അതില്‍ രാഷ്ട്രീയക്കാരും, ജേര്‍ണലിസ്റ്റകളും, സമൂഹത്തിലെ ഉന്നതരും , സാധാരണ ജനങ്ങളും എല്ലാം ഉള്‍പ്പെടും . രാജ്യത്തെ ഓരോ പോലീസുകാരുടെയും തലയ്ക്കു വിലപറഞ്ഞ എസ്കബോ കൊലയാളികള്‍ക്ക് വലിയ തുകകള്‍ ഓഫര്‍ ചെയ്തു ഏതാണ്ട് 600 പേരെയാണ് ഇത്തരത്തില്‍ വകവരുത്തിയത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി എസ്കബര്‍ 1991 ഇല്‍ കീഴടങ്ങി എങ്കിലും വ്യവസ്ഥകള്‍ പ്രകാരം സ്വന്തം ആഡംബര ഗൃഹത്തില്‍തന്നെയാണ് ജീവിച്ചത് കൂട്ടിനു കാവല്‍ തന്‍റെതന്നെ എന്തിനുംപോകുന്ന ക്രിമിനലുകളും, അവിടെയിരുന്നുകൊണ്ട് തന്‍റെ സാമ്രാജ്യം എസ്കബോ നിയന്ത്രിച്ചു. ഇത് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ എസ്കബറിനെ മറ്റൊരു ജയിലിലേക്ക് മാറ്റുവാന്‍ ശ്രമിച്ചെങ്കിലും നീക്കം മുന്‍കൂട്ടി അറിഞ്ഞ അയാള്‍ വിദഗ്ധമായി രക്ഷപെട്ടു. അതിനുശേഷം രാജ്യത്ത് നടത്തിയ പല വലിയ ബോംബ്‌ സ്പോടനങ്ങളില്‍ ആയി നൂറുകണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടു, ഇതോടുകൂടി ഏതു വിധേനെയും എസ്കബറിനെ ഇല്ലാതാക്കുവാന്‍ സര്‍ക്കാര്‍ സമ്മര്‍ധത്തിലായി . ആശയവിനിമയം പോലും വളരെ വിദഗ്ധമായി നടത്തിയിരുന്ന ബുദ്ധിമാനായ എസ്കോബറിനെ കുടുക്കുക എളുപ്പമായിരുന്നില്ല ഒടുവില്‍. UN സ്പെഷ്യല്‍ ഓപറേഷന്‍ കമാന്റിന്‍റെ സഹായത്തോടെ കൊളംബിയന്‍ സ്പെഷ്യല്‍ പോലീസ് ഫോഴ്സായ “സേര്‍ച് ബ്ലോക്ക്‌ “നടത്തിയ 16 മാസത്തെ തിരച്ചിലിനൊടുവില്‍ 1993 ഡിസംബര്‍ രണ്ടിന് എസ്കബറുടെ രഹസ്യ സങ്കേതം വളയുകയും ഓടി രക്ഷപെടാന്‍ ശ്രമിക്കവേ വെടി വെച്ച് കൊലപ്പെടുത്തുകയും ചെയ്തു. ലോകചരിത്രം കണ്ട ഏറ്റവും വലിയ ക്രിമിനലിന്റെ അന്ത്യം അവിടെ നടന്നു.
എസ്കബര്‍ ഭാര്യയേയും മക്കളെയും ജീവന് തുല്യം സ്നേഹിച്ചിരുന്നു പക്ഷെ
ഈ സ്നേഹം തന്നെയാണ് അയാളുടെ അന്ത്യത്തിന് കാരണമായാത് . എവിടെയായാലും അയാള്‍ കുടുംബവുമായി ബന്ധപ്പെടുമെന്ന് സേനക്ക് അറിയുമായിരുന്നു ,കൊളംബ്യന്‍ സേര്‍ച് ബ്ലോക്ക്‌കളുടെ മൂക്കിന്‍ തുംബതുകൂടി വിലസി നടന്ന എസ്കബറെ കണ്ടെതാന്‍ 16 മാസം വേണ്ടി വന്നു എന്ന് പറയുമ്പോള്‍ അയാള്‍ എത്ര ബുദ്ധിമാന്‍ എന്ന് ഊഹിക്കാം . അതിവിദഗ്ദമായി ഫോണുകള്‍ ഉപയോഗിച്ചിരുന്ന എസ്കബറിന്റെ കാള്‍ ട്രേസ് ചെയ്യുവാന്‍ ബുദ്ധിമുട്ടായതിനാല്‍ , US ഇന്‍റെ സഹായത്തോടെ പതിനായിരക്കണക്കിനു ശബ്ദങ്ങള്‍ക് ഇടയില്‍നിന്നും അയാളുടെ ശബ്ദം മാത്രം തിരഞ്ഞു കണ്ടുപിടിക്കാന്‍ കഴിയുന്ന voice recognition system ഉപയോഗിച്ച് വായുമാര്‍ഗവും കരമാര്‍ഗവും ഒരുമിച്ചു നടത്തിയ തിരച്ചിലിന് ഒടുവില്‍ മകനോട്‌ നടത്തിയ നീണ്ട സംഭാഷണം പിന്തുടര്‍ന്ന് എസ്കബറിനെ കണ്ടെത്തുകയായിരുന്നു.
പാബ്ലോ എസ്കബറുടെ ജീവിതം ആധാരമാക്കി നിരവധി ബുക്കുകള്‍ എഴുതപ്പെട്ടു, നിരവധി ചലച്ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടു, ടെലിവിഷന്‍ ഡോക്യുമെന്റ്രികള്‍ നിര്‍മിക്കപ്പെട്ടു. വീഡിയോ ഗെയിമുകള്‍ നിര്‍മിക്കപ്പെട്ടു. നാഷണല്‍ ജ്യോഗ്രഫി ചാനലിന്റെ “Situation Critical” എന്ന പരമ്പരയില്‍ ‘Killing Pablo” എന്ന പേരില്‍ പാബ്ലോ എസ്കബറുടെ ജീവചരിത്രം ചിത്രീകരിച്ചിട്ടുണ്ട്.
Link:-https://youtu.be/9u7wmIWwS14

Chariots of Gods (ദൈവങ്ങളുടെ രഥങ്ങൾ

ചിന്തിക്കാൻ തുടങ്ങുന്ന മനുഷ്യർ.
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങുന്നതിനും ഒരു വർഷം മുൻപ് സ്വിസ് എഴുത്തുകാരനായ എറിക് വോൺ തന്റെ ആദ്യ പുസ്തകമായ Chariots of Gods (ദൈവങ്ങളുടെ രഥങ്ങൾ )പ്രസിദ്ധീകരിക്കുകയുണ്ടായി.മനുഷ്യരാശിയുടെ തുടക്കത്തിൽ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഏലിയൻസ് ഭൂമിയെ സന്ദർശിച്ചിരുന്നു, ഇവിടെ സമൂഹമായി ജീവിച്ചിരുന്നു എന്നും അതിൽ വസ്തുതകൾ നിരത്തി സമർഥിക്കുകയുണ്ടായി ..വിപ്ലവകരമായ ചിന്താഗതികൾക്ക് കരുത്തുപകരാൻ ആ പുസ്തകത്തിനായി.ലോമെമ്പാടും അനേകം ഗവേഷകർ സത്യം തേടി അനേകം ഗവേഷണങ്ങൾ നടത്തുകയുണ്ടായി.
എപ്പോഴും ശാസ്ത്രം അങ്ങിനെയാണല്ലോ..ശാസ്ത്രം നമുക്ക് വച്ചുനീട്ടിയ വസ്തുനിഷ്ഠമായ തെളിവുകളല്ലേ നമ്മുടെ ഇന്നത്തെ ജീവിതത്തിന്റെ തന്നെ ആധാരം..അങ്ങിനെ മനുഷ്യനൊപ്പമോ അതിനു മുൻപോ ഒരഞ്ജാത സമൂഹം കഴിഞ്ഞിരുന്നു എങ്കിൽ അവർ ഉപേക്ഷിച്ചു പോയ തെളിവുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു.
ഇൻഡസ് വാലി, മെസൊപൊട്ടോമിയൻ , പേർഷ്യൻ തുടങ്ങി അനേകം ആദ്യകാല മാനവിക സമൂഹങ്ങൾ ലോകമെമ്പാടുമുണ്ട്.അവയിൽ നിന്ന് ശേഖരിച്ച തെളിവുകളാണ് ഏലിയൻസിന്റെ സാന്നിദ്ധ്യത്തിലേക്ക് വിരൽചൂണ്ടുന്നത്.അതിൽ നിന്നും മനസ്സിലാക്കുന്ന വസ്തുതകൾ ഇവയാണ്.
പുരാതനമനുഷ്യർ ദൈവങ്ങളായി കണ്ട് ആരാധിച്ചിരുന്നത് മാറ്റാരെയുമല്ല.മനുഷ്യരുമായി രൂപസാദ്യശ്യമുള്ള അന്യഗ്രഹജീവികളെ തന്നെയാണ്.സിവിലൈസ്ഡ് ആയി ജീവിക്കാൻ അവർ മനുഷ്യരെ പഠിപ്പിച്ചു.അതിനു മാത്രമുള്ള സാങ്കേതികവിദ്യകൾ പകർന്നു നൽകി.പക്ഷേ അവർക്കൊപ്പം എത്താനുള്ളത് മാത്രം നൽകിയില്ല..ആപ്പിൾ തിന്ന് വിവേകമുണ്ടാക്കാൻ ശ്രമിച്ച ആഡത്തിനേയും ഈവിനെയും ഇതേ ദൈവം ശിക്ഷിച്ചതും മറ്റൊരുകാരണം കൊണ്ടാവാൻ തരമില്ല.
അപരിഷ്ക്യതനായ ദുർബലനുമേൽ അധീശത്വം നേടുക എന്ന രീതി തന്നെയാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്.ഉദാഹരണത്തിന് മനുഷ്യരുമായി ബന്ധമില്ലാത്തെ ഒരു ആദിവാസി സമൂഹത്തിൽ നമ്മൾ ചെല്ല്ലുകയും നമ്മളുടെ സാ‍ങ്കേതികവിദ്യകൾ മായാജാലങ്ങളായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തുകഴിഞ്ഞാൽ അവരുടെ മുന്നിൽ നമ്മൾ ദൈവങ്ങളായി.
വസ്തുനിഷ്ഠമായ തെളിവുകളാണ് ഈ സിദ്ധാന്തത്തിന്റെ പിൻബലം..ആരായിരുന്നു മനുഷ്യനെ സ്യഷ്ടിച്ച ആ ദൈവം ?…
പുരാതനനാഗരികശേഷിപ്പുകൾ ഉള്ള ഇന്നത്തെ പെറുവിലെ നാസ്ക ( Nazca ) മരുഭൂമിയിലെ മലകൾ പരിശോധിക്കുകയാണെങ്കിൽ അവ മനുഷ്യാതീതമായി വെട്ടി സമതലങ്ങളാക്കി മാറ്റിയിരിക്കുന്നത് കാണാം..മരുഭുമിയിലാകട്ടെ, നീളമുള്ള രേഖകൾ പതിച്ചിരിക്കുന്നു…അവിടെത്തന്നെ ഭൂമിയിൽ അനേകം വിചിത്രമായ ജീവികളുടേയും എട്ടുകാലികളുടേയും പക്ഷികളുടേയും മറ്റും ചിത്രങ്ങളും കാണാം..ഇത് ദ്യശ്യമാകണമെങ്കിൽ കിലോമീറ്ററുകൾ ഉയരത്തിൽ വിമാനത്തിലിരുന്ന് ഏരിയൽ വ്യൂവിൽ നോക്കണം.അത്രയ്ക്കും വലുതാണീ ചിത്രങ്ങൾ…ഇത് ഒരിക്കലും യദ്യശ്ചികമായ പ്രക്യതിയിൽ നിന്ന് ഉണ്ടാകില്ല…ഭൂമിയിൽ ജീവിക്കുന്ന അപരിഷ്ക്യതരായ മനുഷ്യർക്ക് ഇവയുണ്ടാക്കാനുമാകില്ല..അതിന്റെ ആവശ്യവുമില്ല.
വിമാനമിറങ്ങുന്ന ആധുനിക റൺവേകളോട് അതീവ സാദ്യശ്യം പുലർത്തുന്നവയാണീ രേഖകളും മറ്റും..ഒരു തരത്തിൽ പറഞ്ഞാൽ ഒരു പുരാതനമായ റൺവേ ഈ മരുഭൂമിയിൽ ക്യത്യമമായി നിർമ്മിച്ചിരിക്കുന്നു. ..ആരാണ് പൌരാണിക കാലത്ത് ഈ മരുഭൂമിയിലെ മലകളുടെ ഇടയിലൂടെ ഇത്തരം വഴികൾ ക്യത്യമമായി നിർമ്മിച്ചത് ?
ഒരു വാഹനം പോലുമില്ലാതിരുന്ന പുരാതനമനുഷ്യർ എന്തിന് ആകാശത്ത് നിന്ന് നോക്കിയാൽ മാത്രം കാണാവുന്ന പടുകൂറ്റൻ ചിത്രങ്ങൾ മരുഭൂമിയിൽ വരച്ചുചേർത്തു ? അതെങ്ങനെ . എന്തിന് ?.. ഇനി ഇതൊക്കെ ചെയ്തത് ഏലിയൻസിന്റെ സഹായത്തോടെയാണെങ്കിൽ തന്നെ എന്തിനവർ ആ സ്ഥലം തന്നെ തിരഞ്ഞെടുത്തു?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒളിഞ്ഞുകിടക്കുന്നത് പെറുവിന്റെ ഭൂമിശാത്രപരമായ പ്രത്യേകതകളിലാണ്.ഈ നാസ്ക മരുഭൂമിയിലാണ് ലോകത്ത് ഏറ്റവുമധികം വൈവിദ്ധ്യമാർന്ന ധാധുക്കൾ , ലോഹങ്ങൾ എന്നിവയുടെ ശേഖരമുള്ള സ്ഥലങ്ങളിലൊന്ന്.ഈ ഭൂമിയിൽ നിന്ന് സ്പെസിമനുകൾ ശേഖരിക്കാൻ ഏറ്റവും പറ്റിയ സ്ഥലം…റെയർ ലോഹമായ സ്വർണ്ണത്തിന്റേയും അമൂല്യ നിക്ഷേപങ്ങൾ ഇവിടെയുണ്ട്.അപ്പോൾ ഭൂമിയെപ്പറ്റി അറിയാൻ വരുന്നവർ, അല്ലെങ്കിൽ ഇവിടുത്തെ ധാധുക്കൾ ശേഖരിക്കാനായി വരുന്നവർ തീർച്ചയായും താവളമാക്കുന്നത് ഇങ്ങനെയൊരു സ്ഥലമായിരിക്കണമല്ലോ.അതിനായുള്ള ഒരു ലാൻഡ് മാർക്കായാകാം ഈ അടയാളങ്ങൾ
പെറുവിൽ തന്നെ പിന്നീട് നടത്തിയ മറ്റൊരു ആർക്കിയോളജിക്കൽ സർവേയിങ്ങിലാണ് വിചിത്രമായ ചില തലയോട്ടികൾ കണ്ടെടുത്തത്.സാധാരണ മനുഷ്യന്റെ ക്രേനിയത്തിനേക്കാൾ നീളം കൂടിയ പുരാതന ഗോത്രത്തിന്റെ തലയോട്ടികൾ.അവിടുത്തെ ഗോത്രങ്ങളിൽ നിലനിന്നിരുന്ന ഒരു പുരാതന ആചാരമായിരുന്നു ക്രേനിയത്തിന്റെ ( തലയോടിന്റെ നെറ്റി മുതലുള്ള തലച്ചോറുൾപെടുന്ന മുകൾ ഭാഗം) ചുറ്റും ചരടുകൾ ചുറ്റിക്കെട്ടി തലയോട്ടിയുടെ നീളം വർദ്ധിപ്പിക്കുക എന്നത്.. ആ ഗോത്രത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഇത് നടപ്പിലാക്കും.
ലിഖിതങ്ങൾ പ്രകാരം അവർ അവരുടെ ദൈവങ്ങളെ അനുകരിക്കുകയായിരുന്നുത്രേ.അപ്പോൾ ആരാണീ നീളം കൂടിയ തലച്ചോറൂള്ള ദൈവങ്ങൾ.പക്ഷേ ഈ ക്യത്യമമായ മാർഗ്ഗങ്ങളിലൂടെ നീളം കൂട്ടുന്ന ക്രേനിയത്തിനും ഒരു പരിധിയുണ്ടായിരുന്നു…അതിലും വലിയ അസാധാരണമായ അളവിലുള്ള തലയോടാണ് ഇവിടെ നിന്നും കണ്ടെടുത്തത്..മനുഷ്യഗുണങ്ങളുള്ള ആ അസാമാന്യ വലിപ്പമുള്ള തലയോട്ടി ആരുടേതാണെന്ന് അഞ്ജാതമാണ്.പെറുവിൽ മാത്രമല്ല, വിചിത്രമായ കണ്ടെത്തലുകൾ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള എല്ലാ ആദിമ സംസ്കാരങ്ങളിൽ നിന്നും സംഭവിച്ചിട്ടുണ്ട്.....

സ്വന്തം ജീവൻ കൊടുത്തു മറ്റുള്ളവരുടെ ജീവൻ രക്ഷിച്ച നീർജ....ഓർമ്മകളിൽ ഇന്നും അവൾ ജീവിയ്ക്കുന്നു.........😢

സ്വന്തം ജീവൻ കൊടുത്തു മറ്റുള്ളവരുടെ ജീവൻ രക്ഷിച്ച നീർജ....
ഓർമ്മകളിൽ ഇന്നും അവൾ ജീവിയ്ക്കുന്നു.........😢
അപാര ധൈര്യം ആയിരുന്നു ആ ഇരുപത്തിരണ്ട്കാരിയ്ക്ക്....
സ്ത്രീകൾ ഇന്നു വരെ ചെയ്തതിൽ വച്ച് ഏറ്റവും ധീരമായ പ്രവർത്തി ഏതായിരിക്കും...? ഒരെണ്ണം മാത്രം തിര‍ഞ്ഞെടുക്കുക ബുദ്ധിമുട്ടു തന്നെയാണ്. കാരണം അത്രത്തോളം സ്ത്രീ ഹീറോകൾ നമുക്കു മുന്നിൽ തങ്ങളുടെ കഴിവു പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ ഏവിയേഷൻ ചരിത്രത്തിലെ തന്നെ ധീരയായ വനിത ഏത‌െന്നു ചോദിക്കുകയാണെങ്കിൽ യാതൊരു സംശയവുമില്ലാതെ പറയാം അതു നീർജ ഭനോട്ട് ആണെന്ന്. തീവ്രവാദികളിൽ നിന്നും യാത്രക്കാരെ രക്ഷിച്ച ധീരവനിതയാണ് നീർജ ഭനോട്ട് എന്ന മുംബൈ സ്വദേശിനി.
359 യാത്രക്കാരുമായി 1986 സ‌െപ്തംബർ അഞ്ചിന് പാൻ എഎം ഫ്ലൈറ്റ് 73 പറന്നു പൊങ്ങുമ്പോൾ ആരും പ്രതീക്ഷിച്ചിരുന്നില്ല അതൊരു അപകടത്തിലേക്കുള്ള യാത്ര കൂടിയാണെന്ന്. മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്കു പോകുന്നതിനിടെ കറാച്ചിയിലെ ജിന്ന ഇന്റർനാഷണൽ എയർപോർട്ടിൽ പറന്നിറങ്ങിയതായിരുന്നു ആ വിമാനം. അന്ന് വിമാനത്തിലെ ക്രൂവിലുണ്ടായിരുന്ന സീനിയർ ഉദ്യോഗസ്ഥയായിരുന്നു നീർജ. തീവ്രവാദികൾവിമാനം റാഞ്ചിയെന്ന് അറിഞ്ഞതോടെ നീർജ കോക്പിറ്റിനു അലെര്‍ട് നൽകി. പക്ഷേ മൂന്നു അമേരിക്കൻ കോക്പിറ്റ് പൈലറ്റുകളും സ്ഥലത്തു നിന്നും രക്ഷപ്പെട്ടിരുന്നു. ഉടൻതന്നെ വിമാനത്തിലെ യാത്രക്കാരുടെ പാസ്പോർട്ടുകൾ ശേഖരിച്ച് കൈമാറാന്‍ തീവ്രവാദികളിൽ നിന്നും നീര്‍ജയ്ക്ക് നിർദ്ദേശം ലഭിച്ചു. എന്നാൽ മാത്രമേ അവർക്ക് അമേരിക്കക്കാരെ തിരിച്ചറിയാനാവുമായിരുന്നുള്ളു.
അബു നിദാൽ എന്ന തീവ്രവാദസംഘടനയായിരുന്നു വിമാനം റാഞ്ചിയതിനു പിന്നിൽ, പക്ഷേ നീര്‍ജയും സഹായികളും 41 അമേരിക്കക്കാരുടെയും പാസ്പോർട്ടുകൾ സീറ്റിനടിയിലും മറ്റും ഒളിപ്പിച്ചുവച്ചു. ഏതാണ്ട് 17 മണിക്കൂർ കഴിഞ്ഞപ്പോള്‍ തീവ്രവാദികൾ തോക്കുകളും മറ്റു സ്ഫോടക വസ്തുക്കളും പുറത്തെടുത്തു പ്രയോഗിക്കാൻ തുടങ്ങി. യാത്രക്കാരെ പുറത്തുകടക്കാൻ സഹായിക്കുകയും ചെയ്തു. പക്ഷേ രക്ഷാപ്രവർത്തനത്തിനിടെ വെടിയുണ്ടകൾക്കു മുന്നിൽ കീഴടങ്ങി ആ ഇരുപത്തിരണ്ടുകാരി മരണമടഞ്ഞു. ഇരുപത്തിമൂന്നു വയസു തികയുന്നതിനു രണ്ടുദിവസം മുമ്പായിരുന്നു നീർജയു‌ടെ മരണം.
മനുഷ്യത്വപരമായ സമീപനത്തിനും തൊഴിലിനോടും സഹജീവികളോടുമുള്ള സമർപ്പണവും അനുകമ്പയും കണക്കിലെ‌ടുത്ത് രാജ്യം നീർജയ്ക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ അശോകചക്ര സമ്മാനിച്ചു. അശോകചക്ര ലഭിക്കുന്ന ഏകവനിതയും നീർജ തന്നെയാണ്. 2004ൽ ഇന്ത്യൻ പോസ്റ്റൽ സർവീസ് നീർജയോടുള്ള ആദരസൂചകമായി സ്റ്റാമ്പു പുറത്തിറക്കി. ഇതിനുപുറമെ അമേരിക്കയുടെ ഫ്ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷൻ ഹീറോയിസം അവാർഡ്, സ്പെഷൽ കറേജ് അവാർഡ്, ഇന്ത്യൻ സിവിൽ ഏവിയേഷൻ മിനിസ്റ്ററിയുടെ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും നീർജയെ തേടിയെത്തിയിരുന്നു. ഇക്കഴിഞ്ഞ സെപ്തംബർ അഞ്ചിന് നീർജ എന്ന ആ ധീരവനിത ഈ ലോകത്തോട് വിടപറഞ്ഞിട്ട് 34 വർഷം പൂർത്തിയാകുമ്പോൾ ഓർക്കാം ഒരു എഞ്ചിനീയറോ ഡോക്ടറോ സയന്റിസ്റ്റോ ഒക്കെയാകുവാൻ ആർക്കും കഴിയും, പക്ഷേ നീർജയെപ്പോലെ പച്ചയായ മനുഷ്യനാകുവാന്‍ വളരെ കുറച്ചുപേർക്കു മാത്രമേ സാധിക്കൂ......

കൊളംബിയയിലെ സെറനിയ ഡി ല മകറീന മലനിരകളിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു വിസ്മയ കാഴ്ചയുണ്ട്

കൊളംബിയയിലെ സെറനിയ ഡി ല മകറീന മലനിരകളിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു വിസ്മയ കാഴ്ചയുണ്ട്. അഞ്ചു നിറങ്ങളണിഞ്ഞ കാനോ ക്രിസ്റ്റെൽ എന്ന മനോഹരമായ നദി. മഞ്ഞ, പച്ച, നീല, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളുമായാണ് നദിയുടെ ഒഴുക്ക്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ നദി എന്നാണ് കാനോ ക്രിസ്റ്റെൽ അറിയപ്പെടുന്നത്.

ജൂലൈ മുതൽ നവംബർ വരെ നദിയുടെ അടിത്തട്ടിൽ തളിർക്കുന്ന മകറീന ക്ലാവിഗേര എന്ന ജലസസ്യമാണ് ഈ വിസ്മയക്കാഴ്ചയ്ക്കു പിന്നിൽ.കടും ചുവപ്പ് നിറമുള്ള ഈ സസ്യം സൂര്യപ്രകാശത്തിന്റെ വ്യതിയാനം അനുസരിച്ച് മജന്ത, പർപിൾ തുടങ്ങി ചുവപ്പിന്റെ വ്യത്യസ്ത ഭാവങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. മഞ്ഞ നിറത്തിലും പച്ചനിറത്തിലുമുള്ള നദീതടത്തിലെ മണൽത്തരികളും നീലനിറത്തിലുള്ള തെളിനീരും കൂടിച്ചേരുമ്പോൾ വർണ്ണങ്ങൾ ഇടകലർന്നൊഴുകുന്ന പ്രതീതിയാണ് കാനോ ക്രിസ്റ്റെൽ സമ്മാനിക്കുന്നത്. പഞ്ചവർണ്ണങ്ങളുടെ നദി എന്നും ജലരൂപത്തിലുള്ള മഴവില്ല് എന്നുമൊക്കെ കാനോ ക്രിസ്റ്റെലിനു വിളിപ്പേരുകളുണ്ട്.
ചെറുതും വലുതുമായ അനേകം വെള്ളച്ചാട്ടങ്ങൾക്കൊണ്ടും സമ്പന്നമാണ് കാനോ ക്രിസ്റ്റെൽ.ഇതിനു പുറമെ നദിയിലെ പാറക്കൂട്ടങ്ങളിൽ കാലന്തരങ്ങൾകൊണ്ടു രൂപപ്പെട്ട ചെറു കുളങ്ങളും സഞ്ചാരികൾക്കു കൗതുകകരമായ അനുഭവമാണ് സമ്മാനിക്കുന്നത്.
 Cano Cristales
നദിയുടെ അടിത്തട്ടു വരെ ദൃശ്യമാക്കുന്ന തെളിനീരാണ കാനോ ക്രിസ്റ്റലിലേത്. എന്നാൽ ജലജീവികൾ ഒന്നും തന്നെ നദിയിൽ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. നദിയിലെ പാറക്കൂട്ടങ്ങളിലും നദീതടത്തിലും ജലജീവികൾക്ക് ആവശ്യമായ ധാതുക്കളില്ലാത്തതിനാലാണിത്. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് നദിയിലെ ചെറുകുളങ്ങളിൽ ജലജീവികളെ പേടിക്കാതെ ഇറങ്ങാനും സാധിക്കുന്നു.

മന്ത്രവാദം (എന്തിനു , എങ്ങനെ )

മന്ത്രവാദം (എന്തിനു , എങ്ങനെ )
മന്ത്രവാദവും മന്ത്രവാദിയും നമുക്കന്യരല്ല, പേരുകേട്ട നിരവധി മാന്ത്രികര്‍ ജീവിച്ചു മരിച്ച നാടാണ് നമ്മുടേത്. ഹോമവും പൂജയും മന്ത്രവാദങ്ങളും ജ്യോതിഷവും എല്ലാം നമ്മുടെ സംസ്‌കാരത്തിന്റെ കൂടെ ഭാഗമാണ്. താടിയും മുടിയും നീട്ടിവളര്‍ത്തി കാവിയുടുത്ത് നെറ്റിയില്‍ ഭസ്മവും കളഭവും ചാര്‍ത്തി രുദ്രാക്ഷമാല കഴുത്തിലണിഞ്ഞ് നടക്കുന്നവരാണ് നമുക്ക് മുന്നില്‍ മന്ത്രവാദികള്‍. മന്ത്രവാദത്തിന്റേയും ദുര്‍മന്ത്രവാദത്തിന്റേയും അടിവേരുകള്‍ ചികഞ്ഞു പോയാല്‍ നമുക്ക് ലഭിയ്ക്കുന്നത് അത്ര നല്ലതല്ലാത്ത ഒരു ഭൂതകാലമായിരിക്കും. എന്നാലും എന്താണ് മന്ത്രവാദവും ദുര്‍മന്ത്രവാദവും എന്ന് നിങ്ങള്‍ക്കറിയാമോ? ശാസ്ത്രം എത്രത്തോളം പുരോഗമിച്ചാലും ഇന്നും വിശ്വാസത്തിന്റെ വിത്ത് നമുക്കിടയില്‍ ഉണ്ടെന്നതിന്റെ തെളിവാണ് ഇന്നും മന്ത്രത്തേയും തന്ത്രത്തേയും ജ്യോത്സ്യത്തേയും ആശ്രയിക്കുന്നതിലൂടെ വെളിവാകുന്നത്. പ്രകൃതിയില്‍ മനുഷ്യന് മനസ്സിലാവാത്ത രഹസ്യങ്ങളോടുള്ള ഭയ-ഭക്തി ബഹുമാനത്തിന്റെ ആകെത്തുകയാണ് മന്ത്രവാദം. മന്ത്രവാദവും വേദങ്ങളും
ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്നീ നാല് വേദങ്ങളാണുള്ളത്. ഇതില്‍ ഋഗ്വേദത്തില്‍ പ്രതിപാദിക്കുന്നത് ആത്മീയപരമായ കാര്യങ്ങളും പ്രാര്‍ത്ഥനകളുമാണ് യജുര്‍വേദത്തില്‍ യാഗങ്ങളും ഹോമങ്ങളും പറയപ്പെടുന്നു. സാമവേദത്തിലും അഥര്‍വ്വവേദത്തിലുമാണ് മന്ത്രവാദങ്ങളേയും മന്ത്രവാദ ക്രിയകളേയും കുറിച്ച് പറയപ്പെടുന്നത്.

ശത്രുനാശം
ശത്രുനാശത്തിനുള്ള നിരവധി മന്ത്രങ്ങളും ആഭിചാരക്രിയകള്‍ ചെയ്യുന്ന തരത്തിലുള്ള മന്ത്രങ്ങളും മാരണം, ഉച്ഛാടനം തുടങ്ങിയവയും അഥര്‍വ്വവേദത്തില്‍ കാണാം. പലര്‍ക്കും ഭൂതപ്രേത പിശാചുക്കള്‍ വസിക്കുന്ന ഇടമാണ് നമ്മുടെ കേരളം. ഓരോ ദിവസം ചെല്ലുന്തോറും അവരുടെ വിശ്വാസം ഊട്ടിയുറപ്പിക്കുക കൂടിയാണ് നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നതും.

ശാന്തി
ബാധയൊഴിപ്പിക്കുകയാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം. കളം വരച്ച് മഞ്ഞള്‍ കലക്കിയ വെള്ളമുപയോഗിച്ച് യാതൊരു വിധത്തിലുള്ള ഉപദ്രവങ്ങളുമില്ലാതെ നടത്തുന്നതാണ് ശാന്തി.

വശ്യം
മാന്ത്രിക കര്‍മ്മം തന്നെയാണ് വശ്യം. മറ്റുള്ള മനുഷ്യരേയോ ദേവതകളേയോ ജീവികളേയോ വശീകരിക്കുന്നതിനാണ് ഈ കര്‍മ്മം ഉപയോഗിക്കുന്നത്.

സ്തംഭനം
നമ്മുടെ ശത്രുക്കളെ ഒന്നും ചെയ്യാന്‍ ശേഷിയില്ലാത്തവരാക്കി മാറ്റുകയാണ് സ്തംഭനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. കറുത്തവാവ് ദിവസങ്ങളിലാണ് ഈ മാന്ത്രിക കര്‍മ്മം പ്രധാനമായും ചെയ്യുന്നതും.

വിദ്വേഷണം
ശത്രുക്കള്‍ക്കിടയില്‍ മാനസിക ഐക്യമില്ലായ്മ രൂപപ്പെടുത്തുന്ന തരത്തിലുള്ള മന്ത്രവാദമാണ് വിദ്വേഷണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

ഉച്ചാടനം
ബാധയൊഴുപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി തന്നെയാണ് ഉച്ചാടനവും നടത്തുന്നത്. എന്നാല്‍ മറ്റുള്ള മനുഷ്യരേയോ ദേവതകളേയോ ജീവികളേയോ ഉപദ്രവിക്കാന്‍ കഴിയാത്ത സ്ഥാനത്തേക്ക് നീക്കി നിര്‍ത്തുന്ന മാന്ത്രിക കര്‍മ്മമാണ് ഉച്ചാടനം. മന്ത്രവാദക്കളമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ആരെ ഉദ്ദേശിച്ചാണോ മന്ത്രവാദം നടത്തുന്നത് അയാള്‍ എല്ലാമുപേക്ഷിച്ച് ഓടിപ്പോകേണ്ട അവസ്ഥയുണ്ടാകുമെന്നാണ് വിശ്വാസം.

മാരണം
മന്ത്രവാദത്തില്‍ ദുര്‍മന്ത്രവാദമെന്ന പേരുകൊണ്ട് അറിയപ്പെടുന്നതാണ് മാരണം. ഇതിലൂടെ മറ്റുള്ള മനുഷ്യരേയോ ദേവതകളേയോ ജീവികളേയോ മന്ത്രമുപയോഗിച്ച് വധിയ്ക്കാന്‍ ഈ കര്‍മ്മം കൊണ്ട് സാധിയ്ക്കും.

പ്രാകൃത മന്ത്രവാദം
മദ്യം, മാംസം, രക്തം എന്നിവ നല്‍കി ആരാധനാ മൂര്‍ത്തികളെ തൃപ്തിപ്പെടുത്തുന്ന രീതിയായിരുന്നു പ്രാകൃത മന്ത്രവാദത്തില്‍ ഉപയോഗിച്ചിരുന്നത്. മൃഗബലിയും നരഹത്യയും ഇതിന്റെ ഭാഗമായിരുന്നു. മന്ത്രവാദിയും രക്തപാനം നടത്തുന്ന രീതിയും നിലവിലുണ്ടായിരുന്നു.

ദുര്‍മന്ത്രവാദം എന്തിന്?
ശത്രുക്കളെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ദുര്‍മന്ത്രവാദം നടത്തിയിരുന്നത്. പാമ്പുകടിയ്ക്കുക, നായകടിയ്ക്കുക, രക്തം ഛര്‍ദ്ദിക്കുക, ശ്വാസം മുട്ടി മരിയ്ക്കുക, വസൂരി തുടങ്ങിയ രോഗങ്ങള്‍ പിടിപെടുക എന്നതായിരുന്നു ഇതിന്റെ അനന്തരഫലം.

മുത്തശ്ശിക്കഥകളിലെ മന്ത്രവാദം
മനുഷ്യന്റെ തലയും പോത്തിന്റെ കാലുമായി വഴിയില്‍ നടക്കുന്നവരെ പേടിപ്പിക്കാന്‍ നില്‍ക്കുന്ന ഒടിയന്‍ നമ്മുടെ മുത്തശ്ശിക്കഥകളിലെ സ്ഥിരം കഥാപാത്രമായിരുന്നു. മാത്രമല്ല വീട്ടിലൊരു കുട്ടി ജനിച്ചാല്‍ മറുപിള്ളയ്ക്കായി കാത്തു നില്‍ക്കുന്ന ചാത്തനും നമുക്ക് കഥകളിലൂടെ പരിചിതരായിരുന്നു.

യു ആർ അണ്ടർ അറസ്റ്റ്: ആനമണ്ടത്തരങ്ങളുടെ സ്മാരകമായി ആൽമരം

യു ആർ അണ്ടർ അറസ്റ്റ്: ആനമണ്ടത്തരങ്ങളുടെ സ്മാരകമായി ആൽമരം
കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്. പാകിസ്ഥാനിലാണു സംഭവം. ഇവിടെ 100 വര്‍ഷത്തിലേറെയായി ഒരു ആൽമരം അറസ്റ്റിലാണ്. നാലു പാടും ചങ്ങലകൾ കൊണ്ടു ബന്ധിച്ച നിലയിലാണ് ഈ ആൽമരം. ഖൈബര്‍ പാസ് എന്ന ചെറു പട്ടണത്തിലാണ് ഈ മരമുള്ളത്. ജയിംസ് സ്‌ക്യുഡ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥാനാണ് 1898ല്‍ ഈ മരത്തെ അറസ്റ്റ് ചെയ്തത്.
മരത്തെ അറസ്റ്റു ചെയ്തതിനു പിന്നിൽ രസകരമായൊരു കഥയുണ്ട്. മദ്യപിച്ചെത്തിയ ജയിംസിന് മുന്നിൽ കാണുന്ന മരം തന്നില്‍ നിന്ന് ഓടിയകലുന്നു എന്ന തോന്നലുണ്ടായി. ജയിംസ് നില്‍ക്കാനാവശ്യപ്പെട്ടിട്ടും മരം നിന്നില്ല. ഉടന്‍തന്നെ മരത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. പറഞ്ഞത് സായിപ്പാകുമ്പോള്‍ അതിലെ പ്രായോഗികതയൊന്നും ജോലിക്കാരും നോക്കിയല്ല. അന്നു മുതല്‍ ഇന്നു വരെ ചങ്ങലകൾകൊണ്ടു ബന്ധിക്കപ്പെട്ട നിലയിലാണ് ഈ ആല്‍മരം.
എന്തുകൊണ്ടാണ് ഈ മരത്തെ മോചിപ്പിക്കാത്തതെന്ന ചോദ്യത്തിന് നാട്ടുകാര്‍ക്ക് വ്യക്തമായ ഉത്തരമുണ്ട്. ബ്രിട്ടീഷുകാര്‍ ചെയ്ത മണ്ടത്തരങ്ങളുടെ ഏറ്റവും ചെറിയ ഉദാഹരണമാണ് ആൽമരത്തിന്‍റെ അറസ്റ്റ്. അവരുടെ ആനമണ്ടത്തരങ്ങളുടെ സ്മാരകമായി ഇതിങ്ങനെ തന്നെ തുടരട്ടെയെന്നാണവര്‍ പറയുന്നത്.
Banyan tree
മരത്തെ അറസ്റ്റ് ചെയ്യാനിടയായ സാഹചര്യം വ്യക്തമാക്കുന്ന ഒരു ബോര്‍ഡും തൂക്കിയിട്ടുണ്ട് ശിഖരത്തിൽ. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ഒരു വൈകുന്നേരം മദ്യപിച്ചെത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥന് ഞാന്‍ ഓടിയകലുന്നതായ തോന്നലുണ്ടായി. അയാള്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു, അന്ന് മുതല്‍ ഞാന്‍ അറസ്റ്റിലാണ്. നിരവധി സന്ദര്‍ശകര്‍ അറസ്റ്റിലായ മരത്തെ കാണാന്‍ ഇപ്പോഴും ഇവിടെയെത്താറുണ്ട്.
കടപ്പാട്

മരണത്തിലും കൈവിടാത്ത അജ്ഞാതന്റെ 148 വര്‍ഷത്തെ നിശബ്ദ പ്രണയം

മരണത്തിലും കൈവിടാത്ത അജ്ഞാതന്റെ 148 വര്‍ഷത്തെ നിശബ്ദ പ്രണയം
‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന അനശ്വര പ്രണയത്തെ കുറിച്ച് കേട്ടിട്ടുള്ളവരാണ് മലയാളികള്‍. ഒപ്പം കാഞ്ചന മാലയുടെ നഷ്ടപ്രണയത്തില്‍ വിലപിച്ചവരുമാണ് നമ്മള്‍. മരണ ശേഷവും തന്റെ പ്രിയ ഹൃദയത്തിനായി സ്വന്തം ജീവിതം മാറ്റി വെച്ച കാഞ്ചനമാല കുറച്ചൊന്നുമല്ല മലയാളികളെ സ്വാധീനിച്ചത്. ഇതുപോലെ തന്നെ അങ്ങ് യൂറോപ്പിനും പറയാനുണ്ട് മരണത്തിന് ശേഷവും തന്റെ പ്രണയിനിയെ സ്നേഹിച്ച അജ്ഞാതനെ പറ്റി. മരണ ശേഷവും മരണമില്ലാത്ത അജ്ഞാതന്റെ നിശബ്ദ പ്രണയത്തെ കുറിച്ചാണ് ഇന്ന് ജര്‍മ്മനിയിലെ ഫ്രെയ്ബര്‍ഗ് സാക്ഷിയാകുന്നത്. ഈ പ്രണയത്തിന് ഒന്നും രണ്ടും വര്‍ഷത്തേയോ അതോ പതിറ്റാണ്ടുകളുടേയോ കഥയല്ല പറയാനുള്ളത്. മറിച്ച് ഒന്നര നൂറ്റാണ്ടിന്റെ കഥയാണ് പറായനുള്ളത്.
ഏകദേശം 148 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 1867ലെ വസന്തകാലത്ത് മരണപ്പെട്ടതാണ് അതി സുന്ദരിയായ 17 കാരി കരോളിന്‍ ക്രിസ്റ്റീന്‍ വാള്‍ട്ടര്‍. ഏവരേയും അതിശയിപ്പിക്കുന്ന ആരിലും അനുരാഗം തോന്നിപ്പിക്കുന്ന കൗമാരമായിരുന്നു കരോളിന്. കരോളിന്റെ ഭൗതിക ദേഹം മറവു ചെയ്ത ദിവസം മുതല്‍ ഇന്നു വരെ ആ ശവകുടീരത്തില്‍ ദിവസവും രാവിലെ പുതിയൊരു ബൊക്ക കാണപ്പെടും. കഴിഞ്ഞ 148 വര്‍ഷത്തിനിടെ ബൊക്ക കൊണ്ട് വെക്കുന്നതിന് മുടക്കം വന്നിട്ടില്ല. വേനല്‍ക്കാലമായാലും അതിശൈത്യകാലമായലും മഴക്കാലമായലും ആ ബൊക്ക കരോളിന്റെ ശവകുടീരത്തിലുണ്ടാകും. ബൊക്ക കൊണ്ട് വെക്കുന്നത് ആരെന്നോ.. എവിടെ നിന്നെന്നോ… ഇന്നും അജ്ഞാതം. ആ അജ്ഞാത പ്രണയ്താവിനെ കുറിച്ച് നൂറ്റാണ്ടുകളായി അന്വേഷിക്കുന്നുണ്ടെങ്കിലും ഇതു വരെയായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കരോളിന്‍ മൂത്ത സഹോദരി സെല്‍മയും അവരുടേ ഭര്‍ത്താവുമൊത്ത് ജര്‍മ്മനിയിലെ ഫ്രെയ്ബര്‍ഗിലായിരുന്നു താമസം. കൗമാരക്കാരിയായ കരോളിന് നിറയെ ആരാധകരും ഉണ്ടായിരുന്നു. 1867ല്‍ പിടിപെട്ട ക്ഷയം കരോളിനെ ഈ ലോകത്തു നിന്നും കൊണ്ട് പോയി. തുടര്‍ന്ന് തന്റെ സഹോദരിയെ അടക്കിയ കുഴിമാടത്തിന് മുകളില്‍ ചേച്ചി സെല്‍മ കരോളിന്റെ പൂര്‍ണകായ പ്രതിമ പണികഴിപ്പിച്ചു. പുസ്തകം വായനക്കിടെ തന്റെ കട്ടിലില്‍ കിടന്ന് ഉറങ്ങിപ്പോകുന്ന കരോളിന്റെ പ്രതിമയായിരുന്നു അവിടെ സ്ഥാപിച്ചത്. അതിന് ശേഷം ഒഴിവ് ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും സഹോദരിയുടെ കുഴിമാടത്തില്‍ എത്താറുള്ള സെല്‍മ ഒരു കാര്യം ശ്രദ്ധിച്ചു.
താന്‍ എത്തുന്ന ദിവസങ്ങളില്‍ എല്ലാം പുത്തന്‍ ബൊക്ക തന്റെ സഹോദരിയുടെ പ്രതിമയുടെ കൈയ്യില്‍ ഇരിക്കുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അജ്ഞാതനായ ആരോ ബൊക്ക എന്നും ശവകുടീരത്തില്‍ കൊണ്ട് വെയ്ക്കുകയാണെന്ന് മനസിലാക്കാന്‍ സാധിച്ചത്. ഇതേ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ശ്മശാന സൂക്ഷിപ്പുകാരുടെ ഭാഗം. എന്നാല്‍ അവര്‍ അജ്ഞാതനെ കുറിച്ചുള്ള സത്യം പുറത്ത് പറയാത്തതാണെന്നും അഭിപ്രായമുണ്ട്. എന്തുതന്നെ ആയാലും കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി ബൊക്ക കരോളിന്റെ കുഴിമാടത്തില്‍ എത്തുന്നുണ്ട്.
തനിക്ക് ആരോടേങ്കിലും പ്രണയമുണ്ടായിരുന്നതായി സഹോദരി തന്നോട് പറഞ്ഞിട്ടില്ലെന്ന് സെല്‍മ അക്കാലത്ത് പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ചവര്‍ പറയുന്നത് കരോളിനെ രഹസ്യമായി പ്രണയിച്ചിരുന്ന ട്യൂഷന്‍ സാറാകാം ബൊക്കക്ക് പിന്നിലുള്ളതെന്ന്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്മുറക്കാരാവും ബൊക്ക കൊണ്ട് വെയ്ക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു. ഏകദേശം 50,000ലേറെ ബൊക്കയെങ്കിലും കരോളിന്റെ കുഴിമാടത്തില്‍ ആ നിശബ്ദ പ്രണൈതാവ് കൊണ്ട് വെച്ചിട്ടുണ്ടെന്ന് കരുതുന്നു. ലോകത്ത് തെളിയിക്കപ്പെട്ടിട്ടില്ലാത്ത നിഗൂഢമായ സംഭവങ്ങളില്‍ ഒന്നായി എണ്ണുപ്പെടുകയാണ് കരോളിന്റെ കൈയ്യിലെ ബൊക്ക.
പാശ്ചാത്യന്റേതായാലും പൗരസ്ത്യന്റേതായാലും യഥാര്‍ത്ഥ പ്രണയത്തിന് ഒരിക്കലും മരണമില്ലെന്നാണ് ഈ 148 വര്‍ഷങ്ങള്‍ ലോകത്തിന് പറഞ്ഞു തരുന്നത്.
(കടപ്പാട് )

യൂദാസിന്റെ സുവിശേഷം

യൂദാസിന്റെ സുവിശേഷം
1978 ൽ മധ്യ ഈജിപ്തിലെ Al Minya പ്രവിശ്യയിലെ Jebel Qarara കുന്നുകളിൽ നിന്നും കോപ്റ്റിക് ഭാഷയിൽ എഴുതപെട്ട കുറച്ചു കൈയെഴുത്തുപ്രതികൾ ലഭിക്കുകയുണ്ടായി. ഇത് കാർബൺ ഡേറ്റിംഗ് അനുസരിച്ചു AD 240 നും AD 320 നും ഇടയിൽ രചിക്കപെട്ടവ ആണെന്ന് കരുതുന്നു. ഏകദേശം AD 280 ൽ ആയിരിക്കണം ആയിരിക്കണം എന്നാണ് ചരിത്രകാരന്മാർ കരുതുന്നത്. മൂന്നു പുസ്തകങ്ങളുടെ ഒരു സമാഹാരമാണ് ഈ കൈയ്യെഴുത്തുപ്രതികൾ. ഇതിൽ ഉൾപ്പെട്ടിരുന്ന ഒരു പുസ്തകമാണ് Gnostic വിശ്വാസത്തിൽ രചിക്കപ്പെട്ട യൂദാസിന്റെ സുവിശേഷം. ഈ കൈയെഴുത്തുപ്രതി ചരിത്രകാരന്മാരും പണ്ഡിതന്മാരും കരുതുന്നത് ഏകദേശം AD 150 ൽ ഗ്രീക്കിൽ രചിക്കപ്പെട്ട സുവിശേഷത്തിന്റെ കോപ്റ്റിക് പരിഭാഷ ആണെന്നാണ്. കാരണം AD 180 ൽ സഭാപിതാവായ ഇറീനയൂസ്‌ തന്റെ അഞ്ചു വാല്യങ്ങളുള്ള 'Against Heresies' എന്ന പുസ്തകത്തിൽ യൂദാസിന്റെ സുവിശേഷത്തെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. അതുപോലെ ഈ പുസ്തകത്തിൽ യൂദാസിനെ 13-)മത്തെ ശിഷ്യനായിട്ടാണ് ഉയർത്തിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ യൂദാസിന്റെ അഭാവത്തിൽ മറ്റൊരു ശിഷ്യനെ തിരഞ്ഞെടുക്കുന്നത് രേഖപ്പെടുത്തിയിരിക്കുന്ന AD90കളിൽ രചിക്കപ്പെട്ട അപ്പസ്തോലപ്രവർത്തനങ്ങൾ എന്ന ബുക്കിനു ശേഷമായിരിക്കണം രചിക്കപ്പെട്ടിരിക്കുന്നത്.
ഈ സുവിശേഷം ഏതു സമൂഹത്തിനുവേണ്ടി രചിക്കപെട്ടതാണെന്നും അവരുടെ വിശ്വാസം എന്താണെന്നും മനസിലാക്കിയാൽ മാത്രമേ ഇതിൽ അടങ്ങിയിരിക്കുന്ന
സന്ദേശം മനസിലാക്കാൻ സാധിക്കുകയുള്ളു.
ഇതിൽ ക്രിസ്തുവിന്റെ പ്രധാന ശിഷ്യനായി പരിഗണിക്കുന്നത് യുദാസിനെ ആണ്. അതിനാൽ തന്നെ ഇത് ക്രൈസ്തവ വിശ്വാസ വിരുദ്ധമായ ഒരു സുവിശേഷം
തന്നെ ആണ്. പണ്ഡിതരുടെ അഭിപ്രായത്തിൽ ഇത് രചിക്കപ്പെട്ടിരിക്കുന്നത് 'Gnostic' വിശ്വാസത്തിലുള്ള 'Cainites' എന്ന വിഭാഗത്തിനുവേണ്ടി
ആയിരിക്കണം.
എന്താണ് Gnostic വിശ്വാസം എന്നറിഞ്ഞതിന് ശേഷം ആരാണ് Cainitesസുകൾ എന്നറിയുന്നതായിരിക്കും ഉത്തമം.
Gnosticക്കുകൾ ഏകദേശം AD 5 -)നൂറ്റാണ്ടുവരെ ഉണ്ടായിരുന്ന വിശ്വാസികളുടെ കൂട്ടായ്മ ആയിരുന്നു. Gnostic വിശ്വാസം അനുസരിച്ചു എല്ലാ പ്രപഞ്ച
സൃഷ്ടികൾക്കും മുൻപ് ഒരു ശ്രേഷ്‌ഠ ദൈവം ഉണ്ട്. ഈ ശ്രേഷ്‌ഠ ദൈവത്തിൽനിന്നും ഒരുപടി താണ ദൈവങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഈ ദൈവങ്ങളുടെ ഒരു മേഖല
തന്നെ സൃഷ്ടിക്കപ്പെട്ടു.ഇങ്ങനെയുള്ള താണ ദൈവങ്ങളിൽ പെടുന്ന ഒരു ദൈവം ആണ് 'Nebro' അഥവാ 'Yaldabaoth'. നെബറോ എന്തുകൊണ്ടോ
ദൈവങ്ങളുടെ മേഘലയിൽനിന്നും പുറത്തുവരികയും ഭൂമിയും ആകാശവും സൃഷ്ടിച്ചു. നെബറോയെ Gnosticക്കുകൾ കരുതുന്നത് രക്തദാഹിയായ ഒരു
ദൈവം ആയിട്ടാണ്. ഈ ദൈവത്തെയാണ് യഹൂദരുടെ ദൈവമായി Gnosticക്കുകൾ കരുതുന്നതും. നെബറോയുടെ മാലാഖ കൂട്ടങ്ങളിൽ വിഡ്ഢി എന്ന് അർദ്ധം
വരുന്ന 'Saklas' ആണ് ആദത്തെയും ഹൗവയേയും സൃഷ്ടിച്ചത്. മനുഷ്യശരീരത്തെ അവർ കരുതുന്നത് പാപത്തിന്റെ ഒരു തടവറയായിട്ടാണ്.
Gnosticക്കുകളുടെ കാഴ്ചപ്പാടിൽ രണ്ടുതരം മനുഷ്യരാണ് ഭൂമിയിൽ ഉള്ളത്.
1. ശരീരവും നോബ്‌റോയിൽ നിന്നുമുള്ള ആത്മാവും ശ്രേഷ്‌ഠ ദൈവത്തിൽനിന്നുള്ള ആത്മാവും ഉള്ളവരും
2. ശരീരവും നോബ്‌റോയിൽ നിന്നുമുള്ള ആത്മാവുള്ളവരും.
ഇതിൽ ആദ്യം പറഞ്ഞവരാണ് രക്ഷ നേടുന്നത് .പാപത്തിന്റെ തടവറ ആകുന്ന ശരീരത്തിൽ നിന്നും മരണത്തിലൂടെ രക്ഷ നേടുന്ന ശ്രേഷ്‌ഠ ദൈവത്തിൽനിന്നുള്ള
ആത്മാവ് ശ്രേഷ്‌ഠ ദൈവത്തിൽ ലയിക്കുന്നതിനെ ആണ് രക്ഷ എന്നുദ്ദേശിക്കുന്നത്. ഈ ഭൂമിയുടെ ദൈവമായ നെബറോയുടെ ആത്മാവ് മാത്രം സ്ഥിതിചെയ്യുന്ന
മനുഷ്യർ അവരുടെ ശരീരങ്ങളുടെ മരണത്തോടെ ആത്മാവും നശിച്ചു ഇല്ലാതാകുന്നു. അങ്ങനെ ഉള്ളവർ രക്ഷിക്കപെടുന്നില്ല. ഇനി Cainitesസുകൾ ആരാണെന്നു മനസിലാക്കാം.
Gnosticക്കുകളിൽ പലവിഭാഗങ്ങളിൽ ഒരു വിഭാഗം ആണ് Cainites. മുകളിൽ പറഞ്ഞിരിക്കുന്ന അടിസ്ഥാന വിശ്വാസങ്ങൾ തന്നെയാണ് Cainitesസുകൾക്കും ഉള്ളത്. ഇതിൽ കൂടുതലായ വിശ്വാസം അവർക്കുള്ളത് എന്താണെന്നു വച്ചാൽ ശ്രേഷ്‌ഠ ദൈവത്തിൽനിന്നും വളരെ അധികം താഴ്ന്ന ദൈവമായ ഈ ലോകത്തിന്റെ ദൈവം അതായതു രക്തദാഹിയായ യഹൂദ ദൈവം അനുഗ്രഹിക്കുന്നവർ എല്ലാം ശ്രേഷ്‌ഠ ദൈവത്തിന് എതിരായിട്ടുള്ളവരായും ഈ ലോകദൈവം ശിക്ഷിക്കുന്നവർ ശ്രേഷ്‌ഠ ദൈവത്തിന് അഭികാമ്യരായവരായും ആയിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ഉല്പത്തി പുസ്തകത്തിൽ ദൈവം ശിക്ഷിക്കുന്ന കായേനെ അവർ രക്ഷിക്കപെട്ടവരുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കായേന്റെ പേരിൽനിന്നുമാണ് Cainites എന്ന വിഭാഗത്തിന്റെ ഉത്ഭവം.
സംഖ്യ പുസ്തകത്തിൽ ദൈവം ശിക്ഷിക്കുന്നതായി പറയുന്ന 'Korah' ഒരു ഹീറോ ആയി ഇവർ കരുതുന്നു. cainitesസുകളുടെ വിശ്വാസ രീതി
മനസ്സിലാക്കുമ്പോൾ പുതിയ നിയമത്തിലെ യുദാസിനെ അവർ രക്ഷിക്കപെട്ടവരുടെ ഗണത്തിലാണ് കൂട്ടിയിരിക്കുന്നത്. cainitesസുകളുടെ വിശ്വാസത്തിൽ
ശ്രേഷ്‌ഠ ദൈവത്തിൽനിന്നും വന്ന യേശുക്രിസ്തു ഈ ലോകത്തിൽ പാപത്തിന്റെ തടവറയായ ശരീരത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. അതിൽനിന്നും
യേശുക്രിസ്തുവിനെ രക്ഷിച്ചു ശ്രേഷ്‌ഠ ദൈവത്തിൽ ലയിപ്പിക്കുവാൻ സഹായിക്കുന്നവനായിട്ടാണ് യുദാസിനെ കരുതുന്നത്. അതുകൊണ്ടു തന്നെ ഒറ്റികൊടുക്കുന്ന
യൂദാസിന്റെ പ്രവർത്തി ഒരു പുണ്യപ്രവർത്തി ആയിട്ടുകരുതുന്നു.
പുതിയ നിയമരചനകളിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് മൂലപദമായ 'paradidomi' എന്ന വാക്കിന്റെ യഥാർഥ അർത്ഥം ഏല്പിച്ചു കൊടുക്കുക എന്നാണ്. എന്നാൽ പിന്നീടുവന്ന പരിഭാഷകളിലാണ് ഈ വാക്കിന് ഒറ്റികൊടുക്കുക എന്ന മറ്റൊരു അർത്ഥം നൽകിയിട്ടുള്ളത്.
യേശുവിന്റെ യഥാർഥ ശിഷ്യനും യേശു പഠിപ്പിച്ച വചനങ്ങൾ വളരെ അറിവോടെ മനസിലാക്കിയിട്ടുള്ളതും യേശുവിനെ രക്ഷപെടുവാൻ സഹായിച്ചതും യൂദാസ് ആണെന്ന് ഇക്കൂട്ടർ കരുതുന്നു. അതുകൊണ്ടു യൂദാസിന്റെ സുവിശേഷം എന്ന പുസ്തകത്തിൽ യുദാസിനാണ് പ്രഥമ പരിഗണന നൽകിയിരിക്കുന്നത്.
തനിക്ക് ചില ധാരണകളുണ്ടെന്ന് കാണിക്കാൻ യൂദാസ് യേശുവിനോട് ഒരു പറയുന്ന ഒരു വചനം :
അങ്ങ് ആരാണെന്നും എവിടെ നിന്നാണ് വന്നതെന്നും എനിക്കറിയാം. അങ്ങ് ബാർബെലോയുടെ അമർത്യ മണ്ഡലത്തിൽ നിന്നുള്ളവനാണ്. അങ്ങയെ അയച്ചവന്റെ പേര് പറയാൻ ഞാൻ യോഗ്യനല്ല (35: 15-21)
ഇനി ഈജിപ്തിൽനിന്നും ലഭിച്ച ഈ കൈയ്യെഴുത്തുപ്രതിയുടെ വളരെ ചെറിയ ഒരു ചരിത്ര വിവരണവും കൂടി നൽകികൊണ്ട് ഈ വിവരണം അവസാനിപ്പിക്കാം.
നൂറ്റാണ്ടുകൾക്ക് മുമ്പ് ശ്മശാന സ്ഥലമായി ഉപയോഗിച്ചിരുന്ന ഒരു ഗുഹയിൽനിന്നും അപ്രതീക്ഷിതമായി എത്തപ്പെട്ട നിരക്ഷരരായ കർഷകരാണ് ഇവ കണ്ടെത്തിയത്. അവർ ഇത് തങ്ങളുടെ ചെറുപട്ടണത്തിലെ ഒരു ആക്രികച്ചവടക്കാരാണ് വിറ്റു. ആ കച്ചവടക്കാരൻ കേയ്‌റോവിലുള്ള പുരാതനവസ്തുക്കൾ വാങ്ങുന്ന ഹന്നാ എന്ന ആൾക്ക് കൈമാറി. ഹന്നാക്ക് ഇത് എന്താണ് എന്ന് അറിവില്ല എങ്കിലും പപ്പിറസിൽ രചിക്കപ്പെട്ട ഒരു കൈയ്യെഴുത്തുപ്രതി ആണെന്ന് മനസിലായി. ഇതിനു വളരെ അധികം വില ലഭിക്കും എന്ന് മനസിലാക്കിയ അയാൾ ഏകദേശം മുപ്പതുലക്ഷം അമേരിക്കൻ ഡോളർ ഇതിനു വിലയിട്ടു. അയാൾ ഇത് സ്വിറ്റസർലാൻഡിലുള്ള ഒരു ബാങ്ക് ലോക്കറിൽ സൂക്ഷിച്ചു. മിഷിഗൺ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി Ludwig Koenen, Freedman, Emmel എന്നിവരൊത്തു ഹന്നയെ സമീപിച്ചു. ഹന്നാ വളരെക്കുറച്ചു സമയം ആണ് കൈയ്യെഴുത്തുപ്രതി പരിശോധിക്കാൻ അവർക്കു സമയം അനുവദിച്ചത്. കോപ്റ്റിക് പണ്ഡിതനായ എമ്മെൽ വളരെപ്പെട്ടന്ന് കൈയ്യെഴുത്തുപ്രതി മറിച്ചു നോക്കിയപ്പോൾ ഇത് ജൂദാസ് തോമസിന്റേതെന്നു കണക്കാക്കുന്ന തോമസിന്റെ സുവിശഷം എന്ന് തെറ്റിദ്ധരിക്കുകയും ഇത് 'Nag Hammadi യിൽ നിന്നും ലഭിച്ചിട്ടുള്ളതാകയാൽ ഹന്നാ ആവശ്യപ്പെട്ടതിന്റെ പത്തിലൊന്നു വില നൽകാൻ മാത്രമേ സമ്മതിച്ചുള്ളൂ. അതിനാൽ തന്നെ ആ കൈമാറ്റം നടന്നില്ല. പിന്നീട് ഹന്നാ Ferrini യെ ഇത് വിൽക്കാൻ ഏല്പിച്ചു. പരുക്കനായ ഉപയോഗവും ഈർപ്പവും മൂലം ഇതിന്റെ പലഭാഗങ്ങളും ഇരുണ്ടു പോകുകയും വായനയോഗ്യമല്ലാതെ ആയിത്തീർന്നു. പലഭാഗങ്ങളും പൊടിഞ്ഞുപോകാനും തുടങ്ങി. അവസാനം Nussberg എന്ന ഒരു സ്ത്രീക്ക് കൈയ്യെഴുത്തുപ്രതികൾ വിറ്റു. ൈയ്യെഴുത്തുപ്രതികൾ കിട്ടി ഏകദേശം പതിനെട്ടുവര്ഷങ്ങള്ക്കു ശേഷമാണ് ഇങ്ങനെ ഒരു കച്ചവടം നടക്കുന്നത്. Nussberg ഇത് കോപ്റ്റിക് പണ്ഡിതനായ Rodolphe Kesser നെ ഏല്പിച്ചു. ഈ കൈയ്യെഴുത്തുപ്രതി വായിച്ച കേസ്സർ ഇത് യൂദാസിന്റെ സുവിശേഷം ആണെന്നും അങ്ങനെ ഒരു പുസ്തകം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മനസിലാക്കുകയും ചെയ്തു. കേസ്സർ ഇത് National Geographic Society യുടെ സഹായത്താൽ 2006ൽ പ്രസിദ്ധം ചെയ്തു.

മായൻ സംസ്കാരം

മായൻ സംസ്കാരം.
മനുഷ്യരുടെ ഏറ്റവും ബുദ്ധിമാന്മാരായ പൂർവ്വികർ ആയിരുന്നു മായൻ സിവിലൈസേഷൻ.AD500ൽ അഞ്ജാതമായ കാരണത്താൽ അവർ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാവുകയാണൂണ്ടായത്.
മായൻസംസ്കാരത്തിന്റെ എഞ്ചിനീയറിങ്ങ് വൈദഗ്ധ്യം ഇന്നും ലോകമഹാത്ഭുതങ്ങളിലൊന്നായി നമുക്ക് മുന്നിൽ നിൽ‌പ്പുണ്ട്..താരതമ്യേന അപരിഷ്ക്യതർ എന്ന് ആധുനിക സമൂഹം കണക്കാക്കുന്ന ഇവർക്ക് എവിടെ നിന്ന് ഇത്രയും അറിവുകൾ പകർന്ന് കിട്ടി..ഗോത്രസംസ്കാരത്തിന്റെ ഇരുണ്ടകാലഘട്ടങ്ങളിൽ എങ്ങനെ ഇവർ നഗരങ്ങൾ പടുത്തുയർത്തി ഒരു സംസ്കാരമായി ജീവിച്ചു.അവിടെയും ഏലിയൻസിന്റെ സാന്നിദ്ധ്യം പ്രകടമാണ്.
ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് മായൻ സിവിലൈസേഷന്റെ ശേഷിപ്പുകളിൽ നിന്ന് ഗവേഷകർക്ക് ലഭിച്ചത്..അവർ ബഹിരാകാശ സഞ്ചാരം വരെ ചെയ്തവരാണ്.അല്ലെങ്കിൽ ബഹിരാകാശസഞ്ചാരികളുമായി സമ്പർക്കം പുലർത്തിയിരുന്നവരാണ്..മനുഷ്യർ ബഹിരാകാശപേടകത്തിൽ സഞ്ചരിക്കുന്നതിന്റെ മായൻ ചുവർചിത്രങ്ങൾ, സ്പേസ് സ്യൂട്ടണിഞ്ഞ മനുഷ്യർ എന്നിവ വ്യക്തമായി ഈ ചിത്രങ്ങളിൽ നിന്നും ഗവേഷകർക്ക് ലഭിക്കുകയുണ്ടായി.
അന്റാർട്ടിക്ക എന്ന അഞ്ജാതമായ ഭൂപ്രദേശം മനുഷ്യൻ അറിഞ്ഞിട്ട് അധികം കാലം ആകുന്നില്ല…എന്നാൽ ഭൂമിയുടെ സുവ്യക്തമായ ഭൂപടം മായൻ ശേഷിപ്പുകളിൽ നിന്ന് ലഭിച്ചു..അതിൽ മനുഷ്യർക്ക് പുരാതനകാലത്ത് ഒരുതരത്തിലും ചെന്നെത്താൻ സാധ്യമല്ലാത്ത അന്റാർട്ടിക്കയും ഉൾപെട്ടിട്ടുണ്ട് എന്നത് അത്ഭുതകരമാണ്.
ഒരുപക്ഷേ അവർ പൂർണ്ണമായും മനുഷ്യരായിരിക്കില്ല..മനുഷ്യരോട് സാദ്യശ്യമുള്ള അന്യഗ്രഹജീവികൾ അല്ലെങ്കിൽ ഏതാനും ഏലിയൻസ് നിയന്ത്രിക്കുന്ന അതീവബുദ്ധിയുള്ള ഒരു കൂട്ടം മനുഷ്യർ….
മെക്സിക്കോയിലെ ടോർട്ടുഗുരോയിൽ മായൻ സംസ്കാരത്തിന്റെ പിരമിഡുകളും ക്ഷേത്രങ്ങളും ധാരാളമുണ്ട്.അവിടെ നിന്നാണ് പ്രശസ്തമായ മായൻ കലണ്ടർ കണ്ടെത്തിയത്. 3114 ബി.സി മുതലാണ് ഈ കലണ്ടർ ആരംഭിക്കുന്നത്.പക്ഷേ ആ കാലഘട്ടത്തിൽ മായൻ സംസ്കാരം നിലവിൽ ഇല്ല.അത് കൊണ്ടുതന്നെ ഈ കലണ്ടർ മായൻ ജനത ഉണ്ടാക്കിയതല്ല…ഒന്നുകിൽ അതിബുദ്ധിമാന്മാരായ മറ്റാരോ മായൻ സംസ്കാരത്തിനു മുൻപേ രചിച്ചു അവർക്ക് കൈമാറിയ കലണ്ടറാണെന്നാണ് വിദഗ്ദമതം.
മായൻ ജനതയ്ക്ക് പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവുകൾ ഇവിടെയും ഒതുങ്ങുന്നില്ല.പ്രശസ്തമായ
“ ടിക്കാൽ “ മായൻ ക്ഷേത്രനഗരിയുടെ ആകാശ ചിത്രമെടുത്താൽ ഒരു പ്രത്യേക അളവുകളിലുള്ള
ഒരു ജ്യാമതീയ രൂപം കിട്ടും.ഇതും ഈ സ്ഥലത്തിനു നേരെ മുകളിൽ വരുന്ന ഒരു നക്ഷത്ര സമൂഹത്തിന്റെ അളവുകളും തുല്യമാണ്…തീർന്നില്ല…ഈ അടുത്ത് മാഴ്സിൽ ടിക്കാൽ നഗരത്തിന്റെ ക്യത്യമായും അതേ അളവുകളിലുള്ള ജ്യാമതീയ നിർമ്മിതികൾ കണ്ടുപിടിക്കുകയുണ്ടായി…
പ്രപഞ്ചത്തിൽ രണ്ട് സ്ഥലങ്ങളിൽ ഒരേ പോലത്തെ രൂപങ്ങളുള്ള രണ്ട് നിർമ്മിതികൾ അവ മാത്യകയാക്കിയിരിക്കുന്നത് ഭൂമിക്കു പ്രകാശവർഷങ്ങൾക്ക് അകലെ സ്ഥിതിചെയ്യുന്ന, അതിശക്തമായ റേഡിയോ ടെലിസ്ക്കോപ്പുകൾ കൊണ്ട് മാത്രം ദ്യശ്യമാകുന്ന ഒരഞ്ജാത നക്ഷത്രസമൂഹത്തെയും..ഒരേ പോലെയുള്ള മൂന്ന് ലേഔട്ടുകൾ യാദ്യശ്ചികമാകാൻ തരമില്ലല്ലോ..
മായൻ വിശ്വാസങ്ങൾ അനുസരിച്ച് ഇതിനു മുൻപ് ഈ ഭൂമി നാല് തവണ നാല് കാരണങ്ങളാൽ പൂർണ്ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്..കൊടുങ്കാറ്റുകൾ ( വായു ) , അഗ്നി കൊണ്ട് , ഭൂമികൊണ്ട്
( പ്ലേറ്റോണീക് ഷിഫ്ട് ), ജലം ( പ്രളയം ).ഇനിയും ഈ ചക്രം ആവർത്തിക്കും എന്നുമവർ വിശ്വസിച്ചിരുന്നു.
എല്ലാം നശിച്ച് ഭൂമിയുടെ അന്തരീക്ഷം വാതകങ്ങളാൽ സൂര്യനുമുന്നിൽ മറയപ്പെടുമ്പോൾ ആർട്ടിക്-അന്റാർട്ടിക്ക് മഞ്ഞുപാളികൾ വികസിക്കാൻ തുടങ്ങും അങ്ങിനെ ഭൂമി മുഴുവൻ മഞ്ഞിനാൽ മൂടപ്പെടും..ഈ ഭൂമി പല ഐസ് ഏജുകളിലൂടെ കടന്നുവന്നു എന്ന് ആധുനികശാസ്ത്രവും സമ്മതിക്കുന്നുണ്ടിന്ന്…ആധുനികശാസ്ത്രപ്രകാരം ഒരുലക്ഷം വർഷം മുൻപായിരുന്നു ഭൌമചരിത്രത്തിലെ അവസാനത്തെ ഐസ് ഏജ് ആരംഭിച്ചത്..ഏതാണ്ട് ഇരുപതിനായിരം കൊല്ല്ലങ്ങൾക്ക് മുൻപ് അതവസാനിച്ചു..