A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കാലന്‍ കോഴി


.കാലന്‍ കോഴി എന്ന് കേള്‍ക്കുമ്പോള്‍ ഇന്നും ഭയക്കുന്നവരാണ് കേരളീയര്‍. ഈ പക്ഷി കരഞ്ഞാല്‍ ആരെങ്കിലും മരണപ്പെടുമെന്ന വിശ്വാസമാണ് ഈ ഭയത്തിനടിസ്ഥാനം. നത്ത് കരഞ്ഞാല്‍ ഒത്തു കരയുമെന്ന നാട്ടുചൊല്ല് ഈ ഭയത്തെ ബലപ്പെടുത്തുന്നു. എന്നാല്‍ ഇത് അന്ധവിശ്വാസമാണെന്നാണ് പക്ഷി നിരീക്ഷകരുടെ വാദം.
മൂങ്ങവർഗ്ഗക്കാരുടെ ശബ്ദം മനുഷ്യർക്ക് അരോചകമാണ്. ഇക്കൂട്ടത്തിൽ വളരെ ഭയപ്പെടുത്തുന്നതാൺ കാലൻകോഴിയുടേത്. പലരും മരണത്തോടാണ് ഇവയെ സങ്കല്പിക്കുന്നത്. മരണത്തിന്റെ ദേവനായ കാലൻവരുന്നതിന്റെ മുന്നറിയിപ്പായി ഈ ശബ്ദത്തെ കരുതുന്നതിനാൽ മൂങ്ങക്ക് കാലൻകോഴി എന്ന പേരു വന്നു.
കാലന്റെ വിളി അറിയിക്കുന്ന ജീവിയാണ് കാലന്‍ കോഴിയെന്നൊരു വിശ്വസം വെച്ചു പുലര്‍ത്തുന്നവരാണ് കേരളീയര്‍.കാലന്‍ കോഴി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇന്നും ഭയപ്പാടോടെ നില്‍ക്കുന്നവര്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും യഥേഷ്ടം. ഈ പക്ഷി കരഞ്ഞാല്‍ പിറ്റേ ദിവസം മരണ വാര്‍ത്ത കാതിലെത്തുമെന്നാണ് വിശ്വാസം. അത് കൊണ്ടാണ് മൂങ്ങ വര്‍ഗത്തില്‍ പെട്ട ഈപക്ഷിക്ക് കാലന്റെ വരവ് അറിയിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ കാലന്‍ കോഴി എന്ന് പേര്‍ വീണത്.ആ ഒരു വിശ്വാസം ശരിവെക്കുന്ന അനുഭവങ്ങളും കേരളീയര്‍ക്കുണ്ട്. ഇന്നും ആ ഒരു വിശ്വാസത്തിന് മങ്ങലേറ്റിട്ടില്ല; കാലങ്കോഴിയുടെ ഭയാനകമായ കൂവലിനും..
‘നത്ത് കരഞ്ഞാല്‍ ഒത്ത് കരയും’ എന്നൊരു നാട്ട്‌ചൊല്ലുണ്ട്.പിന്നെ കാലൻ കോഴി ഇക്കരെ കരഞ്ഞാൽ അക്കരെ മരണണമെന്നും പഴമക്കാർ പറയാറുണ്ട് മൂങ്ങക്ക് നാട്ടുഭാഷയില്‍ പറയുന്ന പേരാണ് നത്ത്. കാലന്‍ കോഴി മൂങ്ങവര്‍ഗത്തില്‍ പെട്ട ഒരിനമാണെന്ന് പറഞ്ഞുവല്ലോ. അതു കൊണ്ട് ഈ പക്ഷി കരഞ്ഞാല്‍ ആരെങ്കിലും മരണപ്പെടുമെന്നും കൂട്ടനിലവിളിയും കരച്ചിലിമുണ്ടാകുമെന്നുമാണ് ഈ പഴഞ്ചൊല്ലുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
പക്ഷികളും മൃഗങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന താണ് കേളത്തിലെ പല വിശ്വാസങ്ങളും ആചാരങ്ങളും. ഒറ്റമൈനയെ കാണുന്നത് ദു:ഖ ചിഹ്നമായി കാണുന്നവരുണ്ട്. ചെമ്പോത്തിനെ കാണുന്നത് നല്ല ലക്ഷണമാണ്. പണ്ട് ശ്രീകൃഷ്ണനെ തേടി സഹപാഠിയും കൂട്ടുകാരനുമായ കുചേലന്‍ യാത്രതിരിച്ചപ്പോള്‍ വഴിയില്‍ ചെമ്പോത്തിനെ ദര്‍ശിച്ചത് നല്ല ലക്ഷണമായി കണ്ട് സന്തോഷിച്ച കഥ പ്രസിദ്ധമാണല്ലോ? അതു പോലെ കാക്ക കൊക്കിച്ചാല്‍ വിരുന്നുകാരെത്തുമെന്ന വിശ്വാസത്തിനും ഇന്ന് മങ്ങലേറ്റിട്ടില്ല. അതുപോലെ പട്ടി ഓരിയിട്ടാല്‍ മരണം സംഭവിക്കുമെന്നും പ്രബലമായ വിശ്വാസമുണ്ട്. കേരളീയ മിത്തില്‍ ഇതു പോലെ പക്ഷി മൃഗാദികളുമായി ബന്ധപ്പെട്ട ഒരു പാട് കഥകളും വിശ്വാസങ്ങളുമുണ്ട്.ഇതെല്ലാം വെറും വിശ്വാസങ്ങൾ ആയിരിക്കാം... വൈദ്യുതിവീടുകളിൽ എത്തുന്നതിനു മുൻപ് ഇരുട്ടിൽ മനുഷ്യനെ ഭയപ്പെടുത്തിയ വിശ്വാസങ്ങൾ.
നിങ്ങളുടെ നാട്ടിൽ ഇതിനെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങൾ പങ്ക് വെയ്ക്കു... .
കടപ്പാട് :മലയാളം പക്ഷി ശാസ്ത്രം

ഡൂംസ്‌ഡേ ക്ലോക്ക്- ലോകാവസാന ഘടികാരം


ഒരു ഘടികാരം അതിൽ സമയം അർധരാത്രി 12 ആയാൽ ഈ ലോകം അവസാനിക്കും . ലോകാവസാന ഘടികാരം . ഇപ്പോൾ അതിലെ സമയം 12 ആകാൻ 2 മിനിറ്റ് ആണ് .
ഇതിപ്പോൾ ഉള്ളത് അമേരിക്കയിൽ ആണ് അര്‍ധരാത്രിക്ക് ഏഴു മിനിറ്റ് കൂടിയെന്ന നിലയില്‍ 1947 ലാണു ലോകാവസാന ഘടികാരം (Doomsday Clock) നിലവില്‍വന്നത്.
അമേരിക്കയിലെ ഷിക്കാഗോ സർവകലാശാലയിലാണ്‌ ഘടികാരം സ്ഥാപിച്ചത്‌. ആദ്യമായിമാനവരാശിയുടെ നിലനില്‍പ്പു നേരിടുന്ന ഭീഷണിയുടെ അപകടകരമായ അവസ്ഥ സൂചിപ്പിക്കുന്ന അളവുകോലാണു ‘ഡൂംസ്ഡേ ക്ലോക്ക്’. ആണവ ഭീഷണിയും കാലാവസ്ഥാ വ്യതിയാനവും മൂലം വന്നുചേരാവുന്ന മഹാദുരന്തത്തെ അര്‍ധരാത്രി (12 മണി) എന്നാണു ക്ലോക്കില്‍ സൂചിപ്പിച്ചിരിക്കുന്നത്.
അണുബോംബ് നിർമ്മിച്ച സംഘത്തിൽ പ്രവർത്തിച്ച ശാസ്‌ത്രജ്ഞർ 1945-ൽ തുടങ്ങിയ ബുള്ളറ്റിൻ ഓഫ്‌ ദ ആറ്റമിക്‌ സയന്റിസ്റ്റ്‌സ്‌ എന്ന പ്രസിദ്ധീകരണത്തിന്റെ നിർദ്ദേശകസമിതി അംഗങ്ങളാണ്‌ 1947-ൽ അന്ത്യദിനഘടികാരത്തിന്‌ രൂപം നൽകിയത്. ഘടികാരത്തിന്റെ പുനക്രമീകരണം നടത്താൻ ചുമതലയുള്ള സംഘത്തിൽ ഇപ്പോൾ ലോകപ്രശസ്‌തരായ ഒട്ടേറെ ശാസ്‌ത്രജ്ഞർ ഉൾപ്പെടുന്നു. 2007 ജനുവരി 17-ന്‌ ഘടികാരസൂചി രണ്ടു മിനുറ്റുകൂടി അർധരാത്രിയോട്‌ അടുപ്പിച്ചുവെന്ന്‌ ലണ്ടനിൽ പ്രഖ്യാപിച്ചത്‌ വിഖ്യാത ശാസ്‌ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങാണ്‌.
ആഗോളതാപനം, ആണവായുധം എന്നീ വിപത്തുകൾ മൂലം സർവനാശത്തിലേക്ക്‌ നീങ്ങുന്ന ലോകനാഗരികതയ്‌ക്കിന്‌ വെറും അഞ്ചുമിനുറ്റ്‌ മാത്രമെന്ന്‌ നേരത്തെ അന്ത്യദിനഘടികാരം മുന്നറിയിപ്പു നൽകിയിരുന്നു. കഴിഞ്ഞ 60 വർഷമായി ഇത്തരമൊരു ഘടികാരം ശാസ്‌ത്രലോകം കൈവശം സൂക്ഷിക്കുകയാണ്‌. ലോകം നേരിടുന്ന ഭീഷണികൾക്കനുസരിച്ച്‌ അതിന്റെ സൂചിയിൽ വ്യത്യാസം വരുത്തിക്കൊണ്ടേയിരിക്കുന്നു. സർവനാശത്തിന്‌ അവശേഷിക്കുന്ന സമയമാണ്‌ ലോകത്തിനുള്ള മുന്നറിയിപ്പായി ‘അന്ത്യദിനഘടികാര’ത്തിൽ ക്രമീകരിക്കപ്പെടുക.
ക്ലോക്കിൽ നേരത്തെ അർധരാത്രിക്ക് അഞ്ചു മിനിറ്റാണ് ഉണ്ടായിരുന്നത്. ഇതാണ് മൂന്നു മിനിറ്റായി പിന്നീട് മാറിയത് . രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത അണ്വായുധങ്ങൾ, വടക്കൻ കൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണം, റഷ്യ–അമേരിക്ക സംഘർഷം, ഇന്ത്യ–പാക്ക് സംഘർഷം എന്നിവയെല്ലാം ലോകാവസാന ഘടികാരത്തിലെ പുതിയ സമയം ക്രമീകരിക്കാൻ കാരണമായി. ഈ നില തുടർന്നാൽ വൈകാതെ ഈ ലോകം അവസാനിക്കുമെന്നാണ് അറ്റോമിക് ശാസ്ത്രജ്ഞർ പറയുന്നത്.
കഴിഞ്ഞ 60 വര്‍ഷത്തെ ചരിത്രത്തിനിടെ ക്ലോക്കിലെ സമയസൂചികള്‍ 22 തവണ പുനക്രമീകരിച്ചിട്ടുണ്ട് എന്നരിക്കെ ഇപോ 12 ആകാൻ 2 ആയിട്ടും ഉണ്ട്‌ .
അതായത് ലോകാവസാനത്തിന്റെ അര്‍ധരാത്രിയാകാന്‍ ഘടികാരത്തില്‍ ഇനി രണ്ടേ രണ്ടു മിനിറ്റ് മാത്രം. ആണവായുധങ്ങളും യുദ്ധങ്ങളുമായി മനുഷ്യര്‍ ഭൂമിയില്‍ സര്‍വനാശം വിതയ്ക്കുന്നതിന്റെ തോതളക്കാനുള്ള പ്രതീകാത്മകമായ ഈ ഘടികാരത്തിന്റെ സൂചികളാണ് അപായസൂചന നല്‍കുന്നത്.
അര്‍ധരാത്രിയാകാന്‍ രണ്ടു മിനിറ്റും മുപ്പതു സെക്കന്‍ഡുമെന്ന അവസ്ഥയിലായിരുന്നു ഘടികാരസൂചികള്‍ അവസാനമായി പുനഃക്രമീകരിച്ചതു . ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനകളും സൂചിപ്പിക്കുന്ന പ്രവചനാതീത സാഹചര്യവുമാണു ഘടികാര സൂചികള്‍ 30 സെക്കന്‍ഡ് മുന്നോട്ടാക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശാസ്ത്രജ്ഞ സംഘടനയുടെ സിഇഒ റേച്ചല്‍ ബ്രോന്‍സന്‍ പറയുക ഉണ്ടായി .
ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ചൈനയും പാക്കിസ്ഥാനും ഇന്ത്യയും കാണിക്കുന്ന ആവേശത്തെയും ബ്രോന്‍സന്‍ വിമര്‍ശിച്ചു. ആണവയുദ്ധഭീഷണി ഇല്ലാതാക്കുന്നതില്‍ ലോകനേതാക്കള്‍ പരാജയപ്പെട്ടെന്നും വിലയിരുത്തി.
65 വര്‍ഷം മുന്‍പ് യുഎസും സോവിയറ്റ് യൂണിയനും മല്‍സരിച്ച്‌ ഹൈഡ്രജന്‍ ബോംബ് പരീക്ഷണങ്ങള്‍ നടത്തിയ 1953ലും അര്‍ധരാത്രിക്ക് രണ്ടു മിനിറ്റ് ശേഷിപ്പിച്ചു ഘടികാരസൂചികള്‍ ക്രമീകരിച്ചിരുന്നു.
ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷം സൂചി മുന്നോട്ടാക്കാന്‍ കാരണമായതു നാലു തവണ- ഇരുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തെത്തുടര്‍ന്ന് 1968ല്‍; ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും വിസമ്മതിച്ച 1969 ല്‍; ഇന്ത്യ, പാക്കിസ്ഥാന്‍ അണവ പരീക്ഷണങ്ങള്‍ നടന്ന 1974 ലും 1998 ലും.
സാഹചര്യങ്ങള്‍ വിലയിരുത്തി ഘടികാരസൂചികളുടെ സ്ഥാനം നിര്‍ണയിക്കുന്നത് ബുളറ്റില്‍ ഓഫ് അറ്റോമിക് സയന്റിസ്റ്റ്സിലെ പ്രത്യേക സമിതി ആണ് .
ഘടികാരം പിന്നോട്ടാക്കാന്‍ ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്ന ചില കാര്യങ്ങള്‍: ഉത്തര കൊറിയയെ ഉന്നമിട്ടുള്ള ട്രംപിന്റെ അധികപ്രസംഗം നിര്‍ത്തുക; ചര്‍ച്ചകള്‍ക്കായി യുഎസും ഉത്തര കൊറിയയും വാതിലുകള്‍ തുറന്നിടുക; ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങള്‍ക്കു മൂക്കുകയറിടാന്‍ ലോകം ഒറ്റക്കെട്ടായി മാര്‍ഗം കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളാണ് . ഓരോ വട്ടവും സൂചി മുന്നോട്ടു ചലിക്കാൻ കാരണമായ കാര്യങ്ങൾ പരിഹരിക്കപ്പെടുമ്പോഴോ ഒപതിവ്ത്തുതീർപ്പു ഉണ്ടാകുമ്പോഴോ വീണ്ടും സമയം ക്രെമീകരിക്കുകയാണ് ചെയുക
കടപ്പാട് ന്യൂസ്‌ ചാനൽസ് ആൻഡ്‌ ഗൂഗിൾ

യുദ്ധ ആനകൾ : പൗരാണിക ഇന്ത്യയുടെ മെയിൻ ബാറ്റിൽ ടാങ്കുകൾ



ഇന്ത്യയുടെ അതി പുരാതന കാലം മുതൽ തന്നെ ആനകളെ മെരുക്കുകയും അവയെ പല ആവശ്യങ്ങൾക്കും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. .ഇന്ത്യയുടെ ചരിത്രം തുടങ്ങുന്നത് മുതൽ തന്നെ രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും പ്രൗഢമായ വാഹനമായിരുന്നു ആനകൾ .എപ്പോഴാണ് അവ യുദ്ധത്തിന് ഉപയോഗിക്കപ്പെട്ടത് എന്നത് വ്യക്തമല്ല പുരാണങ്ങളിലും ഇതിഹാസങ്ങളിലും ആനകളെ യുദ്ധത്തിനുപയോഗിച്ചതായി പ്രസ്താവമുണ്ട് . ബി സി ഇ ആറാം ശതകത്തിലെ മഗധ രാജാവായിരുന്ന അജാതശത്രു വിന്റെ സൈന്യത്തിൽ യുദ്ധപ്രവരരായ ആനകൾ ആയിരക്കണക്കിന് ഉണ്ടായിരുന്നതായി സൂചയുണ്ട് . ആനകളെ മെരുക്കി യുദ്ധത്തിനുപയോഗിക്കുന്ന ഏർപ്പാട് പെട്ടന്ന് ഉരുത്തിരിഞ്ഞതാവാൻ സാധ്യതയില്ല .നൂറ്റാണ്ടുകൾ എടുത്തിട്ടാവണം ഈ കഴിവുകൾ പുരാതന ഇന്ത്യൻ ആന വിദഗ്ധർ ആർജിച്ചത് .
.
നന്ദ സാമ്രാജ്യത്തിന്റെ കാലം ആകുമ്പോഴേക്ക് ഇന്ത്യൻ മഹാരാജ്യങ്ങളുടെ സുശക്തമായ ആനപ്പട വളരെ പ്രസിദ്ധമായിത്തീർന്നു .ലോകം കീഴടക്കാനിറങ്ങിയ അലക്സാൻഡർ ഇന്ത്യയിൽനിന്നും പിൻതിരിഞ്ഞത് നന്ദരുടെ ആനപ്പടയെ ഭയന്നിട്ടാണെന്ന് പുരാതന ഗ്രീക്ക് ചരിത്രകാരന്മാർ വരെ സാക്ഷ്യ പെടുത്തുന്നു .നന്ദന്മാരുടെ സൈന്യത്തിൽ മൂവായിരത്തിനും പതിനായിരത്തിനും ഇടക്ക് യുദ്ധ ആനകൾ ഉണ്ടായിരുന്നു എന്നാണ് പുരാതന ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത് . മൗര്യ ഇന്ത്യയിലെ ഗ്രീക്ക് സ്ഥാനപത്‌നിയായ മെഗസ്തനീസ് ചന്ദ്രഗുപ്ത മൗര്യന്റെ സൈന്യത്തിൽ ആറായിരത്തിലധികം യുദ്ധ ആനകൾ ഉണ്ടായിരുന്നതായി രേഖപ്പെടുത്തുന്നു .
ബി സി ഇ മുന്നൂറു വരെ മറ്റൊരു നാഗരികതയും യുദ്ധ ആനകളെ ഉപയോഗിച്ചിരുന്നതായി ചരിത്ര രേഖകൾ ഇല്ല .ഇന്നേവരെ ആഫ്രിക്കൻ ആനകളെ ഇണക്കാൻ ആഫ്രിക്കയിലെ ഒരു ജനതക്കും കഴിഞ്ഞിട്ടില്ല .ഏഷ്യാറ്റിക് ആനകളെ മെരുക്കാൻ ചൈനക്കാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടു നടന്നിട്ടില്ല .ഇന്ത്യയിൽ നിന്നും ഈ വിദ്യ ശ്രീലങ്കയിലേക്കും പിന്നീട് തായ്‌ലൻഡ്, മ്യാന്മാർ ,കംബോഡിയ തുടങ്ങിയ ഇടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു .അലക്സാആൻഡറും സൈന്യവും ആനകളെ സിറിയയിലും മധ്യ ഏഷ്യയിലും വച്ചും സഞ്ചാരത്തിനുപയോഗിക്കുന്ന ആനകളെ പേർഷ്യയിൽ വച്ചും കണ്ടിരുന്നു .യുദ്ധ ആനകളെ അവർ കാണുന്നത് ഇന്ത്യയിൽ വച്ചാണ് .
.
ചന്ദ്രഗുപ്ത മൗര്യനോട് അടിയറവു പറഞ്ഞ സെല്യൂക്കസിനു ചന്ദ്രഗുപ്തൻ 500 ആനകളെ യും അവയുടെ പാപ്പാന്മാരെയും സമ്മാനമായി നൽകി .ഈ അഞ്ഞൂറ് ആനകളെ യുദ്ധത്തിനുപയോഗിച് സെല്യൂക്കസ് അതിവിശാലമായ സെല്യൂക്കിഡ്‌ സാമ്രാജ്യം കെട്ടിപ്പടുത്തു .സെല്യൂക്കസിന്റെ പുത്രൻ ഏതാനും ആനകളെ ( 10-20) തന്റെ സുഹൃത്തായ ഈജിപ്ഷ്യൻ രാജാവ് ടോളമി രണ്ടാമന് നൽകി .ഈ ആനകളെയും വിദഗ്ധരായ അവരുടെ പാപ്പാന്മാരെയും ഉപയോഗിച്ചാണ് ടോളമി സിറിയൻ ആനകളെ മെരുക്കുന്നതും സൈന്യത്തിൽ ഉപയോഗിക്കുന്നതും .ടോളമിയിൽനിന്നുമാണ് ഫിനീഷ്യർക്ക് യുദ്ധ ആനകളെ കിട്ടുന്നത് .ഹാന്നിബാൽ ഒരു പടികൂടി കടന്ന് അറ്റ്ലസ് മലനിരകളിൽ നിന്നും കുള്ളൻ ആഫ്രിക്കൻ ആനകളെ കൂടി പിടിച്ചു മെരുക്കി യുദ്ധത്തിനുപയോഗിച്ചു .ആഫ്രിക്കൻ ആനകളുടെ ഒരു സബ് സ്പീഷീസ് മെരുക്കപ്പെട്ടത് ആദ്യമായും അവസാനമായും അന്നായിരുന്നു . അമിതമായ ചൂഷണം നിമിത്തം സിറിയൻ ആനകളും ഹാനിബാൾ പിടിച്ചു മെരുക്കിയ അറ്റ്ലസ് ആനകളും ഏതാനും നൂറ്റാണ്ടുകൾക്കുള്ളിൽ തന്നെ വംശനാശം സംഭവിച്ചു വിസ്‌മൃതിയിലായി .ഇവിടങ്ങളിൽ മാത്രമല്ല ടർക്കയിൽ പോലും ഏതാനും സഹസ്രാബ്ദം മുൻപ് വരെ പോലും ആനകൾ വിഹരിച്ചിരുന്നു .ഈ പ്രദേശങ്ങളിൽനിന്നുടനീളം ആനകളുടെ മേൽപ്പറഞ്ഞ കാലത്തുള്ള ഫോസിലുകൾ കണ്ടെടുത്തിട്ടുണ്ട്.
.
യുദ്ധപ്രവരരായ ആനകൾക്കെതിരെ ആദ്യമായി പ്രതിരോധമാര്ഗങ്ങൾ മെനെഞ്ഞത് റോമൻ ജനറലായ സ്കിപ്പിയോ ആഫ്രിക്കാനസ് ആയിരുന്നു. യുദ്ധ ആനകൾ പാഞ്ഞടുക്കുമ്പോൾ സൈനികർ ഭയന്നോടുന്നതിനു പകരം നിരനിരയായി നിന്നാൽ ആനകൾ സൈനികരെ ആക്രമിക്കാതെ നിരകൾക്കിടയിലൂടെ പാഞ്ഞുപോകുമെന്നും പിന്നീട അവയെ നിയന്ത്രിക്കാൻ പാപ്പാന്മാർക്ക് ബുദ്ധിമുട്ടാണെന്നും സ്കിപ്പിയോ ആഫ്രിക്കാനസ് മനസ്സിലാക്കി ഹാനിബാളിനെതിരായ യുദ്ധങ്ങളിൽ സ്കിപ്പിയോ ആഫ്രിക്കാനസ് ഈ തന്ത്രം പയറ്റുകയും ഒടുവിൽ ഹാനിബാളിനെ തോൽപ്പിക്കുകയും ചെയ്തു .അതുവരെ യുദ്ധ ആനകൾ അപ്രതിരോധ്യങ്ങളായ സൈനിക ആസ്തി ആയിരുന്നു
.--
ചിത്രം : യുദ്ധ ആനകൾ ഒരു പാശ്ചാത്യ പെയിന്റിംഗ് :കടപ്പാട് വിക്കിമീഡിയ കോമൺസ്
ref:
1.http://www.articlesonhistory.com/…/the-war-elephant-through…
2.http://warfarehistorynetwork.com/…/war-elephants-from-anci…/
--
This is an original work-rishidas.s
Image may contain: outdoor

ഉറങ്ങാൻ കിടക്കുമ്പോൾ ദിശ നോക്കണോ?

Image may contain: one or more people, people sleeping and text

നമ്മള് പലരും പണ്ട് മുതലേ കേൾക്കുന്ന ഒരു വാചകമാണ് വെടക്ക് തലയും വടക്ക് വെക്കരുത് എന്ന്. പലർക്കും ഇതിനെ പറ്റി confusion ഉള്ളത് കൊണ്ടും ഇന്റർനെറ്റിൽ തന്നെ രണ്ട് തരത്തിലുള്ള ലേഖനങ്ങൾ ഉള്ളതുമാണ് ഈ പോസ്റ്റ് എഴുതാൻ കാരണം. സമയക്കുറവ് കൊണ്ട് അധികം വിശദീകരിക്കാൻ സാധിച്ചില്ല, ക്ഷമിക്കുക.
വാദം : ശരീരം ഒരു magnet ആയി ആക്റ്റ് ചെയ്യുന്നു. തലഭാഗം നോർത്തും കാല്ഭാഗം സൗത്തും. രക്തത്തിൽ ഹീമോഗ്ലോബിൻ ഉണ്ട്, അതിൽ iron കണ്ടെന്റ് ഉണ്ട്. വടക്ക് തലവെച്ച് കിടക്കുമ്പോൾ മാഗ്നെറ്റിക് നോർത്തും ബോഡിയിൽ ഉള്ള മാഗ്നെറ്റിന്റെ നോർത്തും repel ചെയ്യും. അപ്പോൾ തലച്ചോറിലെ രക്തയോട്ടം കുറഞ്ഞ് അസുഖം വരും. 😅
മറുപടി: സാധാരണ വാസ്തു ശാസ്ത്രഞഞമാരും ( 😂 ) പിന്നെ religious ആയിട്ടുള്ള ആൾക്കാരുമാണ് ഇത്തരം വാദങ്ങൾ പറഞ്ഞു കേട്ടിട്ടുള്ളത്. അവരുടെ ലക്ഷ്യങ്ങൾ എന്ത് തന്നെയായാലും, അതിലെ ശാസ്ത്രീയത എന്ത് എന്നൊരു അന്വേഷണമാണ് എന്റെ ലക്ഷ്യം.
Short answer : ഏർത്തിന്റെ മാഗ്നെറ്റിക് ഫീൽഡിന് ശരീരവുമായി വലിയ connection ഒന്നും ഇല്ല. ഏത് ദിക്കിലും തല വച്ച് കിടന്ന് ഉറങ്ങാം.
1. ഭൂമിയുടെ മാഗ്നെറ്റിക് സ്ട്രെങ്ത് ഒരു ചെറു കാന്തത്തെക്കാളും എത്രയോ ചെറുതാണ്.
ഭൂമിയുടെ മാഗ്നെറ്റിക് ഫീൽഡിന്റെ സ്ട്രെങ്ത് ഏതാണ്ട് 0.00005 Tesla (.25 - .65 Guass) യാണ് ( ചെറിയ വരിയേഷൻ ഉണ്ടാവും). ഇത് വളരെ ചെറിയ ഒരു വാല്യു ആണ്. ഒരു ചെറു കാന്തത്തിനെ ശക്തി തന്നെ .01 T (100Gauss ) ആണ്. .5 to 3T (5000 - 30000 Gauss ) റേൻജിലുള്ള മാഗ്നെറ്റിക് ഫീൽഡ് ആണ് MRI സ്കാനിംഗിൽ ഉപയോഗിക്കുന്നത്.അതു കൊണ്ട് തന്നെ , ഒരു ഫോൺ അല്ലെങ്കിൽ ഫ്രിഡ്ജിൽ അടുത്ത് പോവുന്നതിന്റെ അത്രയ്ക് അപകടമൊന്നും വടക്കോട്ട് തല വച്ചാൽ ഉണ്ടാവില്ല.
2. ഹീമോഗ്ലോബിൻ ( or iron in blood). സാധാരണ രീതിയിൽ മാഗ്നെറ്റിക് (ഫെർറോമാഗ്നെറ്റിക്) അല്ല. ബ്ലഡ് ഫെർറോമാഗ്നെറ്റിക് ആയിരുന്നെങ്കിൽ അല്ലെങ്കിൽ ശരീരം മാഗ്നെറ്റിക് ആണെങ്കിൽ , MRI സ്കാനിംഗ് ചെയ്യുന്ന ആൾക്കാരൊക്കെ എന്നേ മരണപ്പെട്ടിരുന്നെ... അങ്ങനെയൊന്നും ഇത് വരെ സംഭവിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ആ ഒരു വാദവും തെറ്റാണ്.
( എന്നിരുന്നാലും deoxygenated haemoglobin, paramagnetic മെറ്റീരിയൽ ആണ്. ചെറുതായി അത് കാന്തത്തെ ആകർഷിക്കും. കൂടാതെ oxygenated haemoglobin ഉം plasma യും diamagnetic പ്രോപ്പർട്ടി കാണിക്കുന്നു. അതായത് ചെറുതായി repel ചെയ്യുമെന്ന് അർത്ഥം.
അത് കൊണ്ട് തന്നെ ഒരു കാന്തം എടുത്ത് പറയാൻ മാത്രം എഫക്ട് ഒന്നും രക്തത്തിൽ ഉണ്ടാക്കുന്നില്ല. എന്ത് തന്നെ ആയാലും , ശരീരത്തിലെ രക്തം pressurized & turbulant ആയത് കൊണ്ടും , രക്തത്തിന് ചൂട് ഉള്ളത് കൊണ്ട് എന്തെങ്കിലും paramgnetic എഫക്ട് കാണണമെങ്കിൽ Brownian മോഷൻ കൊണ്ടുള്ള forces overcome ചെയ്യണം.
അത് കൊണ്ടൊക്കെ തന്നെ , മാഗ്നെറ്റ് രക്തത്തിൽ വലിയ സ്വാധീനം ചെലുത്തുന്നില്ല. മാഗ്നെറ്റിക് ട്രീട്മെന്റിസ് എന്നൊക്കെ പറഞ്ഞു നടത്തുന്ന pseudo ട്രീട്മെന്റസിന് ഒന്നും ഒരു effectum ഇല്ല എന്നും കൂടെ ഈ അവസരത്തിൽ പറഞ്ഞു കൊള്ളുന്നു)
Conclusion: ശരീരത്തിന് സ്വന്തമായി മാഗ്നെറ്റിക് പ്രോപര്ടിസ് ഇല്ല (transparent to magnetism) എന്നുള്ളത് കൊണ്ടും, ഭൂമിയുടെ മാഗ്നെറ്റിസത്തിന്റെ ശക്തി വളരെ കുറവാണ് എന്നത് കൊണ്ടും , രക്തയോട്ടവുമായി അതിന് ഒരു ബന്ധവും ഇല്ല. ഇനി എന്തെങ്കിലും ഉണ്ടാവണമെങ്കിൽ തന്നെ , അത് ബ്ലഡ് pressurine അതിജീവിച്ച് ആക്റ്റ് ചെയ്യണം. അതും possible അല്ല. അതായത് ഒരു സ്‌പീക്കർ വച്ച മുറിയിൽ നിങ്ങൾക്ക് ഉറങ്ങാമെങ്കിൽ , ഏത് ദിശയിൽ കിടന്നാലും പ്രശ്നമില്ല 😊.
പിന്നെ എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു തിയറി വന്നിരിക്കുക എന്ന് വച്ചാൽ , കാറ്റിന്റെ ദിശയും സൂര്യോദയവും ഒക്കെ കണക്കിലെടുത്തിട്ടായിരിക്കും. വാസ്തുവിലെ ശാസ്ത്രത്തെ തേടി പോവാൻ താത്പര്യമില്ലാത്തതിനാൽ ഇവിടെ നിർത്തുന്നു. ☺️

ലോകത്തിലെ ആദ്യത്തെ സെല്‍ഫിയുടെ കഥ


ലോകത്തിലെ ആദ്യത്തെ സെല്‍ഫിയുടെ കഥയാണ്‌ പറയാന്‍ പോകുന്നത്. മൊബൈലും, ഡിജിറ്റല്‍ ക്യാമറയും പോയിട്ട് റോള്‍ഫിലിം പോലും കണ്ടുപിടിക്കുന്നതിന് മുന്‍പുള്ള സെല്‍ഫിയുടെ കഥ.
Robert Cornelius എന്നയാളാണ് ഈ കഥയിലെ നായകന്‍.
ആംസ്റ്റര്‍ഡാമില്‍ നിന്ന് അമേരിക്കയിലെ, ഫിലാഡെല്‍ഫിയയിലേക്ക് കുടിയേറിയ ഒരു ഇടത്തരം കുടുംബത്തിലായിരുന്നു റോബര്‍ട്ടിന്‍റെ ജനനം. പരമ്പരാഗതമായി വെള്ളികൊണ്ട് വിളക്കുകളും, പാത്രങ്ങളും നിര്‍മ്മിക്കുന്നവരായിരുന്നു അവര്‍. ചെറുപ്പം തൊട്ടേ റോബര്‍ട്ടും ആ പാത പിന്തുടരാന്‍ തുടങ്ങിയെങ്കിലും, അയാളുടെ അഭിരുചി അതില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. സ്കൂള്‍ തലം തൊട്ടേ, രസതന്ത്രത്തിലും, റോബര്‍ട്ട് തന്‍റെ മികവ് തെളിയിച്ചിരുന്നു.
ഫോട്ടോഗ്രഫി ശരിക്കും പിച്ചവച്ച് നടന്നിരുന്ന കാലഘട്ടമായിരുന്നു അത്. ഫിലിമും, ഫോട്ടോപേപ്പറും ഒന്നുമില്ലാതിരുന്ന അന്നൊക്കെ, ഫോട്ടോകള്‍ എടുത്തിരുന്നത് ഒരു പ്രത്യേക രീതിയിലായിരുന്നു.
ചെമ്പും, വെള്ളിയും ചേര്‍ന്ന ഒരു മെറ്റല്‍ ഷീറ്റ്, അല്ലെങ്കില്‍ പ്ലേറ്റ് ആണ് നെഗറ്റീവും, ഫോട്ടോയും ഒക്കെ. ആ പ്ലേറ്റ് കണ്ണാടി പോലെ പോളിഷ് ചെയ്ത് മിനുക്കി, ചില പ്രക്രിയകള്‍ കൊണ്ട് അതില്‍ വെളിച്ചം വീണാല്‍ മാറ്റങ്ങള്‍ ഉണ്ടാകുന്ന തരത്തിലാക്കി, അതാണ്‌ ക്യാമറയ്ക്ക് ഉള്ളില്‍ വയ്ക്കുക. എന്നിട്ട് ചുമ്മാ ഫോക്കസ് നോക്കി, ലെന്‍സ്‌ തുറന്നാല്‍, വെളിച്ചത്തിന്‍റെ ശക്തിയനുസരിച്ച്, മുന്നിലുള്ള രംഗം, അകത്തെ പ്ലേറ്റിലേക്ക് പതിയും. ആ മെറ്റല്‍ പ്ലേറ്റ് അഥവാ daguerreotype ആണ് ഒന്നുകൂടെ വൃത്തിയാക്കി, ഫ്രെയിം ചെയ്ത് ഫോട്ടോയാക്കുന്നത്. ഒരുപാട് വെളിച്ചമുള്ള രംഗമാണെങ്കില്‍ നിസ്സാര മിനിട്ടുകള്‍ മതി പതിയാന്‍, പക്ഷെ വെളിച്ചം കുറയുന്തോറും ക്യാമറ തുറന്ന് വയ്ക്കേണ്ട സമയവും കൂടും.
പഠനത്തിന് ശേഷം പൂര്‍ണ്ണമായും തന്‍റെ കുലത്തൊഴിലിലേക്ക് തിരിഞ്ഞ റോബര്‍ട്ട്, ലോഹം, പോളിഷ് ചെയ്ത്, കണ്ണാടി പോലെ മിനുക്കിയെടുന്നതില്‍ മിടുക്കനായിരുന്നു. അങ്ങിനെ തൊഴിലില്‍ പ്രഗല്ഭനായി മാറിയ റോബര്‍ട്ടിന്‍റെ കഴിവ് തേടി, ഒരിക്കല്‍ Joseph Saxton എന്നൊരു ഫോട്ടോഗ്രാഫര്‍ എത്തി. ഉദ്ദേശം ഇതാണ്, ഫിലാഡെല്‍ഫിയ സെണ്ട്രല്‍ സ്കൂള്‍ മുഴുവനായും പകര്‍ത്താന്‍ കഴിയുന്ന ഒരു പ്ലേറ്റ് നിര്‍മ്മിക്കണം. ജോസഫ് ഉദ്ദേശിച്ച പോലെ തന്നെ റോബര്‍ട്ട് പ്ലേറ്റ് നിര്‍മ്മിച്ച്‌ കൊടുത്തു, ഒപ്പം ജോസഫില്‍ നിന്ന് ഫോട്ടോഗ്രാഫിയും പഠിച്ചെടുത്തു. തന്‍റെ തൊഴിലും, രസതന്ത്രത്തിലുള്ള താല്‍പര്യവും, മനോഹരമായി സമന്യയിപ്പിക്കാന്‍ ഉതകുന്ന ഒരു ഹോബിയാണ് ഫോട്ടോഗ്രാഫി എന്ന് റോബര്‍ട്ട്, അന്ന് തിരിച്ചറിഞ്ഞു. പിന്നീട് ഒരുപാട് കാലത്തോളം റോബര്‍ട്ട്, daguerreotype പരിഷ്ക്കരിക്കാനുള്ള ശ്രമത്തിലായിരുന്നു. കൂട്ടിന് Paul Beck Goddard എന്ന രസതന്ത്രജ്ഞനും.
റോബര്‍ട്ടിന്‍റെ മുപ്പതാമത്തെ വയസ്സിലാണ് അത് സംഭവിക്കുന്നത്.
താന്‍ ഉണ്ടാക്കിയ പുതിയ ഒരു പ്ലേറ്റ് പരീക്ഷിക്കുകയായിരുന്നു റോബര്‍ട്ട്.
ഒരുപാട് സമയമെടുത്ത് ഉണ്ടാക്കിയ ആ പ്ലേറ്റും ക്യാമറയില്‍ നിറച്ച്, റോബര്‍ട്ട് തന്‍റെ കടയുടെ പിന്നിലേക്ക് നടന്നു. ക്യാമറയുടെ ഭാരം കാരണം, അതൊന്ന് സെറ്റ് ചെയ്തു വയ്ക്കാന്‍ നന്നേ പാട്പെട്ടിരുന്നു. ക്യാമറ സെറ്റ് ചെയ്ത ശേഷം, അല്പം മുന്നിലായി, നല്ലവണ്ണം വെളിച്ചം വീഴുന്നിടത്ത് ഒരു സ്റ്റൂളും എടുത്ത് വച്ചു. ശേഷം ലെന്‍സിന്‍റെ മൂടി മാറ്റി, അയാള്‍ വേഗം വന്ന് ആ സ്റ്റൂളില്‍ ഇരുന്നു. ഒതുക്കമില്ലാതെ കിടക്കുന്ന തന്‍റെ മുടി വകവയ്ക്കാതെ, കൈകള്‍ പിണച്ച്, ക്യാമറയിലേക്കും നോക്കിക്കൊണ്ട്‌. ഒന്ന് അനങ്ങാന്‍ പോലും കഴിയാതെ, നീണ്ട 10-15 മിനിട്ടുകള്‍, ലോകത്തിലെ ആദ്യത്തെ ഛായാചിത്രം ജനിക്കാനെടുത്ത സമയം.
അതെടുത്ത വര്‍ഷമാണ് ഏറ്റവും അവിശ്വസനീയം, 1839. ഒരു Portrait എന്ന നിലയ്ക്ക്, അതില്‍ പഴക്കമുള്ള ഒരു ചിത്രവും, ഇന്നേവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട് ആദ്യത്തെ portrait, outdoor (light) picture, self taken image എന്നീ റിക്കോര്‍ഡുകള്‍, റോബര്‍ട്ടിന് സ്വന്തം.
പിന്നീട് വളരെ കാലത്തോളം, റോബര്‍ട്ട് ഫോട്ടോഗ്രാഫിയില്‍ തന്നെയായിരുന്നു ശ്രദ്ധിച്ചിരുന്നത്. നിരവധി പരീക്ഷണങ്ങളും, രണ്ട് സ്റ്റുഡിയോയും അദ്ദേഹം നടത്തിയിരുന്നു. അമേരിക്കയിലെ ആദ്യകാല സ്റ്റുഡിയോകളില്‍ പെട്ടവയായിരുന്നു അവ. പതുക്കെ പതുക്കെ ഫോട്ടോഗ്രഫിയുടെ പ്രചാരം കൂടി, സ്റ്റുഡിയോകളുടെ പ്രളയം വന്നപ്പോള്‍, റോബര്‍ട്ട്, ആ ഫീല്‍ഡ് വിട്ടു. 1893ല്‍, ഫ്രാങ്ക്ഫോര്‍ഡില്‍ വച്ച്, അദ്ദേഹം ഈ ലോകത്തോട്‌ തന്നെ വിടപറഞ്ഞു.
by Ares Gautham
PS: രണ്ടാമത്തെ ചിത്രം, ഒറിജിനലിന്‍റെ enhanced & restored version ആണ്. കൂടുതല്‍ ചിത്രങ്ങളും, വീഡിയോയും https://www.youtube.com/watch?v=BhLEfJo96ac&t=7s

അച്ചൻ കോവിൽ ക്ഷേത്രത്തിലെ വിഷഹാരി









നമ്മുടെ കേരള സംസ്‌കാരത്തിന്റെ ഭാഗമായി പോയ പല വിശ്വാസങ്ങളുമുണ്ട്. ഇവയില്‍ പലതും നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളവ.എത്രൊയക്കെ മാറ്റിയെഴുതണം എന്നു വിചാരിച്ചാലും നടക്കാത്ത ചിലത്.ശാസ്ത്രം എത്രയേറെ പുരോഗമിച്ചാലും ദൈവം എന്ന ശക്തിയില്‍ സകലതും അര്‍പ്പിച്ച് ആ വിശ്വാസത്തില്‍ ജീവിക്കുന്നവരാണ് ഭൂരിഭാഗം പേരും. അത്തരത്തിൽ വിഷഹാരിയായി ശ്രീ അയ്യപ്പൻ വസിക്കുന്ന അച്ചൻകോവിൽ ക്ഷേത്രത്തിനേക്കുറിച്ചാണിനി പറയാൻ പോകുന്നത്.
ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്‌ അച്ചൻകോവിൽ ക്ഷേത്രം. പരശുരാമൻ പ്രതിഷ്ടിച്ച മറ്റു ശാസ്താ വിഗ്രഹങ്ങൾ (ശബരിമലയിൽ പോലും)കാലപ്പഴക്കത്തിലും, തീ പിടുത്തത്തിലും ഒക്കെ നശിച്ചുപോയപ്പോളും ഇവിടുള്ള വിഗ്രഹം ഇപ്പോളും കേടുപാടുകൂടാതെ നിലനിൽക്കുന്നു.കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കിൽ ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻ കോവില്‍ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടി പരശുരാമൻ സ്ഥാപിച്ച പഞ്ച ശാസ്താ ക്ഷേത്രങ്ങളിൽ ഏറ്റവും പുരാതന വിഗ്രഹം ഇവിടെയാണന്നാണ് വിശ്വാസം. ഒരു തീർഥാടന കേന്ദ്രമെന്ന നിലയിൽ മലയാളികളേക്കാൾ തമിഴ് നാട്ടിലെ ഭക്തൻമാരെയാണ് ഇവിടം കൂടുതൽ ആകർഷിച്ചുവരുന്നത്.
അച്ചൻകോവിൽ അമ്പലം പ്രസിദ്ധമായത് അവിടത്തെ വിഷചികിത്സയെ അനുബന്ധിച്ചാണ്. വിഷഹാരിയാണ് അച്ചൻ കോവിൽ ശാസ്താവ്.എല്ലാദിവസവും രാവിലെ നട തുറക്കുന്ന സമയത്ത് പൂജാരി പ്രതിഷ്ഠയുടെ വലതു കൈയ്യിൽ (ഇവിടെ ശാസ്താവ് ചിന്മുദ്ര ഹസ്തനല്ല.)(ചിത്രം നോക്കുക)പ്രത്യേകമായി തയ്യാറാക്കിയ ഒരു കളഭകൂട്ട് വെക്കും. അടുത്ത ദിവസം രാവിലെ മാത്രമേ അത് അവിടെ നിന്നും മാറ്റൂ..വിഷം തീണ്ടി വരുന്നവർക്ക് കിഴക്കേ ഗോപുര നടയിലെ മണിയടിച്ച് എപ്പോൾ വേണമെങ്കിലും സഹായം അഭ്യർത്ഥിക്കാം. ഏത് നേരത്തും ഈ ക്ഷേത്രത്തിന്റെ നട തുറക്കും, ഇതിനായ് ക്ഷേത്രത്തിൽ പണ്ട് മുതലേ രണ്ട് ശാന്തിക്കാരുണ്ട്. വിഷം തീണ്ടിയവർ എത്തിയാൽ അര്‍ദ്ധരാത്രിയിലും ശാന്തിക്കാരൻ കുളിച്ച് നട തുറക്കും.ദേവന്റെ കൈയിൽ അരച്ച് വെച്ച കളഭം തീർത്ഥത്തിൽ ചാലിച്ച് മുറിപ്പാടിൽ തേക്കും, കഴിക്കാനും കൊടുക്കും.അതോടൊപ്പം അൽപ്പം തീർത്ഥവും സേവിക്കാൻ നൽകും.അതോടെ വിഷം ഇറങ്ങും എന്നാണ് വിശ്വാസം.ചികിത്സാ സമയം ആഹാരത്തിന് കഠിന നിയന്ത്രണമുണ്ട്.ആദ്യ ദിവസം കടും ചായ മാത്രം,പിന്നീടുള്ള ദിവസം ഉപ്പു ചേർക്കാത്ത പൊടിയരിക്കഞ്ഞി,ദാഹിക്കുമ്പോൾ ക്ഷേത്ര കിണറ്റിലെ ജലം മാത്രം.വിഷം പൂർണ്ണമായി മാറിയ ശേഷം മാത്രമേ രോഗിയെ വിട്ടയക്കൂ.ഇതിന്റെ പിന്നിലുള്ള രഹസ്യവും കളഭകൂട്ടിന്റെ ചേരുവകളും ഇന്നും അജ്ഞാതമായി നിലനിൽക്കുന്നു.ശാസ്ത്രം ഇത്ര പുരോഗതി കൈവരിച്ച ഇക്കാലഘട്ടത്തിലും ധാരാളം ആളുകൾ ഇന്നും അവിടെ ചികിത്സ തേടി എത്തുന്നു.
ഐതിഹ്യങ്ങളുടെ കൂമ്പാരമായ ഐതിഹ്യമാലയിൽ അച്ചൻകോവിൽ ശാസ്താവിനെയും പരിവാരങ്ങളെയും പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഈ വിഷചികിൽസയെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. ഉദ്ധിഷ്ട കാര്യപ്രാപ്ത്തിക്കായി നടത്തുന്ന കറുപ്പനൂട്ടിനെ കുറിച്ചാണ് അതിൽ കൂടുതലും.
മകരത്തിലെ പ്രതിഷ്ഠാ ദിനം രേവതി പൂജയായി കൊണ്ടാടുന്നു,അന്ന് പുഷ്പാഭിഷേകം പ്രധാന ചടങ്ങണ്.രേവതി പൂജയിലെ പോലെ ഇത്ര അധികം പുഷ്പങ്ങൾ അഭിഷേകത്തിന് ഉപയോഗിക്കുന്ന പൂജകൾ ദക്ഷിണ ഇന്ത്യയിലെ മറ്റൊരു ദേവാലയത്തിലും ഇല്ലെന്നു പറയപ്പെടുന്നു.
#Note:Mahesh ps (മഹി) എന്ന നമ്മുടെ ഒരു ഗ്രൂപ്പ് മെമ്പറുടെ ആഗ്രഹപ്രകാരം എനിക്കറിയാവുന്ന, ഞാൻ കണ്ടെത്തിയ വിവരങ്ങൾ പങ്കുവെച്ചതാണിവിടെ....
#കടപ്പാട്,#അവലംബം:
1Google (ചിത്രങ്ങൾ)
2..www.punaloor.com
3.കേരളത്തിലെ ക്ഷേത്രങ്ങൾ
4. ഐതിഹ്യമാല
5. അച്ചൻകോവിലിനടുത്തുള്ള നല്ല സുഹൃത്തുക്കൾ

നീലക്കൊടുവേലി


നീലക്കൊടുവേലിയെന്ന ചെടിയെപ്പറ്റി ധാരാളം കഥകളുണ്ട്. നീലക്കൊടുവേലി എന്ന പൂച്ചെടിക്ക് ഇരുമ്പ് സ്വര്‍ണമാക്കാന്‍ കഴിവുണ്ടെന്നാണു വിശ്വാസം.
ചെമ്പോത്തിന്റെ കൂട് നീലക്കൊടുവേലി എന്ന അപൂര്‍വമായി മാത്രം കാണപ്പെടുന്ന ചെടി കൊണ്ടാണു വയ്ക്കുകയത്രേ. നീലക്കൊടുവേലി ഒഴുകുന്ന വെള്ളത്തിലിട്ടാല്‍ ഒഴുക്കിനെതിരെ നീങ്ങുമെന്നും വിശ്വാസമുണ്ട്. വന്‍വിലപിടിപ്പുള്ള ഔഷധച്ചെടിയാണു നീല കൊടുവേലിയെന്നും അതുകൊണ്ട് ആരെങ്കിലും ചെമ്പോത്തിന്റെ കൂട് കണ്ടെത്തിയാല്‍ ആള്‍ വലിയ ധനികനാകുമെന്നും വിശ്വാസം നിലവിലുണ്ടായിരുന്നു.
ഇതുപോലെയാണു വെള്ളക്കൊടുവേലിയും. നീലക്കൊടുവേലി വീട്ടിലുണ്ടായിരുന്നാല്‍ എന്നും ഐശ്വര്യമുണ്ടാകുമെന്നാണു വിശ്വാസം.

ചെമ്പോത്തിന്റെ കൂട് എടുത്ത് ഒഴുക്കുവെള്ളത്തില്‍ ഇടുക, അപ്പോള്‍ ഒഴുക്കിനെതിരെ നീന്തി പോകുന്നതു കൊടുവേലി!
പഴമക്കാർ പറഞ്ഞ് കേട്ടതാണെ... ഞാനും കുറേ കൂടു നശിപ്പിച്ചതാണേ... എനിക്ക് കിട്ടിയില്ല.. (പ്ലിംഗ് )
കൊടുവേലി മലമ്പ്രദേശങ്ങളില്‍ മാത്രമേ കാണപ്പെടുകയുള്ളൂ. ഹനുമാന്‍ മൃതസജ്ഞീവനി എടുക്കാന്‍ പോയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഔഷധമാണു നീലക്കൊടുവേലി എന്നും പറയപ്പെടുന്നു.
സൗത്ത് ആഫ്രിക്കയിൽ നിന്നുമെത്തിയ ഒരു അലങ്കാരച്ചെടിയാണ് നീലക്കൊടുവേലി. (ശാസ്ത്രീയനാമം: Plumbago auriculata). 1.8 മീറ്റർ വരെ ഉയരം വയ്ക്കുന്ന, വേഗം വളരുന്ന ചെടിയാണ് നീലക്കൊടുവേലി. നല്ല വെളിച്ചവും നീർവാർച്ചയുള്ള മണൽകലർന്നമണ്ണുമാണ് നീലക്കൊടുവേലിയ്ക്ക് നല്ലത്. ഉദ്യാന സസ്യമായി വച്ചു പിടിപ്പിക്കാറുള്ള നീലക്കൊടുവേലിയുടെ പൂക്കൾക്ക് ഇളം നീല നിറമാണ്. വെള്ള കൊടുവേലിയുടെ ഇലകളേക്കാൾ ചെറുതാണ് ഇതിന്റെ ഇലകൾ ഇംഗ്ലീഷിൽ ഇത് Cape Leadwort എന്ന് അറിയപ്പെടുന്നു.. വെള്ള ,ചെത്തി കൊടുവേലികൾക്ക് പകരമായി ഇതിന്റെ വേരും മരുന്നായി ഉപയോഗിക്കാറുണ്ട്. സീബ്രനീലി എന്ന ശലഭത്തിന്റെ ആഹാര സസ്യവും ഇതാണ്.
പുരാണങ്ങളിലും മറ്റും പരാമർശിക്കപ്പെട്ട ഒരു ദിവ്യൗഷധത്തിന്റെ പേരും നീലക്കൊടുവേലി എന്നാണ്. സസ്യങ്ങളിൽ ഏറ്റവും വിശിഷ്ടമായി കണക്കാക്കുന്ന ഇത് അനന്തകാലം നിലനിൽക്കുന്ന ഒന്നാണെന്നും, അമരത്വം പ്രദാനം ചെയ്യുന്ന ഒരു മരുന്നാണെന്നുമാണ് പറയപ്പെടുന്നത്.എന്നാൽ പുരാണത്തിൽ പറയുന്ന നീലക്കൊടുവേലി ഇന്ന് നാം നാട്ടിൽ കാണുന്നതല്ല എന്നും പ്രതിപാദിക്കുന്നു പഴയ തലമുറ.
NB:വിവേകമുള്ള കമന്റ്‌ പ്രതീക്ഷിക്കുന്നു... സംസാരത്തിൽ സംസ്കാരം പ്രതിഫലിപ്പിക്കുന്നു...
കടപ്പാട് :മലയാളം വിശ്വാസങ്ങൾ.

ഹോമറിന് സമശീര്ഷനായ യവന മഹാകവി -ഹെസിയോട് ( Hesiod )



പൗരാണിക യവന മഹാകവി ഹോമെറിനെ അറിയാത്തവരായി അധികം പേർ ഉണ്ടാവില്ല .ഇലിയഡ് ,ഒഡീസി എന്നീ മഹാകാവ്യങ്ങൾ മനുഷ്യരാശിക്ക് സമ്മാനിച്ചത് ഹോമർ ആണ്. ഹോമെറിന്റെ മഹാകാവ്യങ്ങൾ കാലം ഏറെ കഴിഞ്ഞിട്ടും ഇന്നും പ്രഭ മങ്ങാതെ നിലനിൽക്കുന്നു . ഹോമറിന്റെ സമകാലീകനായിരുന്നു മഹാകവി ഹെസിയോട്. ഒരു പക്ഷെ ഹോമെറിനേക്കാൾ വൈവിധ്യമാര്ന്ന വിഷയങ്ങളിൽ കാവ്യങ്ങളും ഗദ്യങ്ങളും രചിച്ചത് ഹെസിയോട് ആയിരുന്നു . ആദ്യ പാച്ചാത്യ സാമ്പത്തിക വിദഗ്ദ്ധനായും,ജ്യോതി ശാസ്ത്രജ്ഞനായും ഹെസിയോട് നെ കരുതുന്ന ചരിത്രകാരന്മാരുണ്ട് .
.
ഗ്രീക്ക് ഇരുണ്ട യുഗത്തിന് ശേഷം ഉദയം ചെയ്ത പുതു യവന നാഗരികതയുടെ ഉദയകാലമായ ബി സി ഇ ഒൻപതാം ,ശതകത്തിലോ എട്ടാം ശതകത്തിലോ ആണ് ഹെസിയോടിന്റെ ജീവിതകാലം ചരിത്രവും സങ്കൽപ്പവും ഇടചേർന്ന ഒരു മാസ്മരിക കാലഘട്ടത്തിലാണ് ഹെസിയോടിന്റെ ജീവിതകാലം എന്ന് പറയാം . ഇരുണ്ട യുഗത്തിൽ യവന ജനതക്ക് എഴുത്തും ,വായനയും ,ലിപിയും എല്ലാം നഷ്ടപ്പെട്ടിരുന്നു .രണ്ടു നൂറ്റാണ്ടു നീണ്ടുനിന്ന സമ്പൂർണമായ അന്ധകാരത്തിൽ നിന്നും യവന ജനതയെ കരകയറ്റിയത്‌ ഹോമെറിന്റെയും ഹെസിയോടിന്റെയും കാവ്യങ്ങളാണ് എന്ന് കരുതുന്നത് യുക്തിക്കു നിരക്കുന്ന ഒരനു മാനമാണ്. .
.
ഹോമറിനെപോലെതന്നെ ഹെസിയോടിന്റെയും വ്യകതി ജീവിതത്തെ പറ്റി അനുമാനങ്ങൾ മാത്രമേ ഉളൂ .പുരാതന ഗ്രീക്ക് പ്രവിശ്യയായ അയോലിസിലാണ് ( Aeolis ) ഹെസ്യോടിന്റെ ജനനം .ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ കുടുംബം ഗ്രീസിലെ ഹെലികോൺ (Mount Helicon ) പർവതത്തിന്റെ താഴ്വരയിലേക്ക് താമസം മാറ്റി . പിതാവിന്റെ മരണശേഷം ഒരു മുഴുവൻ സമയ കർഷകനായി .കാർഷിക വൃത്തിയിലൂടെയാണ് അദ്ദേഹം കവിത്വം നേടിയത് എന്നാണ് ഐതീഹ്യം.പില്കാലത് അദ്ദേഹം കൊറിന്തിലേക്ക് താമസം മാറ്റിയതായും പറയപ്പെടുന്നു .യക്ഷിക്കഥകൾ മുതൽ സാമ്പത്തിക ശാസ്ത്രം വരെ അദ്ദേഹത്തിന്റെ പ്രതിപാദ്യ വിഷയമാണ് .
.
തിയോഗനി ( Theogony) എന്ന മഹാകാവ്യമാണ് ഹെസിയോടിന്റെ മാസ്റ്റർപീസ് .പ്രപഞ്ചത്തിന്റെ ഉല്പത്തി . പ്രപഞ്ച ശക്തികളുടെ ആവിർഭാവം . അവയിൽനിന്നും ടൈറ്റൻമാർ എന്ന മഹാകായന്മാരയ ആദിമ ദേവതകളുടെ ഉത്ഭവം . യവന സമൂഹത്തിലെ ദേവതാ സങ്കൽപ്പങ്ങളെ കാവ്യമായി ക്രോഡീകരിക്കുകയാണ് മഹാകവി ചെയ്തത് . ഖയോസ് ( Chaos ) എന്ന ഒന്നുമില്ലാത്ത അവയവസ്ഥയിൽനിന്നാണ് എല്ലാ സൃഷ്ടികളും ആവർഭവിച്ചത് എന്ന മഹാകവി ഹെസിയോടിന്റെ സങ്കല്പം ആധുനികതയോട് വളരെ ചേർന്ന് നിൽക്കുന്ന ഒന്നാണ് .ഭാവനാപൂര്ണവും രസകരവുമായ നൂറുകണക്കിന് കഥകൾ തിയോഗനി ( Theogony) യിൽ അടങ്ങിയിരിക്കുന്നു . തിയോഗനി യിലെ ദേവന്മാർ മനുഷ്യരുടെ പ്രതിരൂപങ്ങൾ തന്നെയാണോ എന്ന് തോന്നുന്ന രീതിയിലാണ് പല കഥകളും അവതരിപ്പിച്ചിരിക്കുന്നത് . വിശ്വ പ്രസിദ്ധമായ പ്രോമിത്യുസിനെ കഥ തിയോഗനി യിലെ ഒരുപകഥയാണ് .എപ്പോൾ ലഭ്യമായ ഈ മഹാകാവ്യം പൂർണമല്ല എന്നാണ് കരുതപ്പെടുന്നത് .ഈ മഹാകാവ്യത്തിന്റെ ഗദ്യ ,പദ്യ രൂപങ്ങളിലുള്ള ഇംഗ്ലീഷ് വിവർത്തനങ്ങൾ പല വെബ് സൈറ്റുകളിൽ നിന്നും ലഭിക്കും .(http://www.sacred-texts.com/cla/hesiod/theogony.htm ).
.
ഹെസിയോടിന്റെ മറ്റൊരു പ്രമുഖ കൃതിയാണ് വർക്ക് ആൻഡ് ഡേയ്സ് ( Works and Days ). കാവ്യ രൂപത്തിലുള്ള വർക്ക് ആൻഡ് ഡേയ്സ് തിയോഗനി യുടെ വിപരീതമായ ഭാവങ്ങളെപേറുന്ന ഒരു കൃതിയാണ് .തിയോഗനി ദേവകളെയും സ്വര്ഗങ്ങളെയും പറ്റി പ്രതിപാദിക്കുന്പോൾ ,വർക്ക് ആൻഡ് ഡേയ്സ് ഭൂമിയിലെ മനുഷ്യന്റെ അസ്തിത്വത്തിന്റെ ഒരവലോകനമാണ് . സദ് പ്രവർത്തികളിലൂടെ അല്ലതെ മനുഷ്യജന്മം ലക്ഷ്യത്തിലെത്തില്ല ,എന്ന പ്രപഞ്ച സത്യത്തിന്റെ കാവ്യാത്മകമായ അവതരണമാണ് വർക്ക് ആൻഡ് ഡേയ്സ് .(https://www.ellopos.net/…/ancient-gre…/hesiod/works-days.asp ). കൃഷി , സാമ്പത്തിക ശാസ്ത്രം , ജ്യോതി ശാസ്ത്രം തുടങ്ങിയവയെല്ലാം വർക്ക് ആൻഡ് ഡേയ്സിലെ പ്രതിപാദ്യമാണ് .
.
ഈ രണ്ടു മഹാഗ്രന്ഥങ്ങൾ കൂടാതെ മറ്റനേകം കൃതികളും മഹാകവി ഹെസിയോട് രചിച്ചിട്ടുണ്ട് . ഷീൽഡ് ഓഫ് ഹെരാക്ളിസ്( Shield of Heracles), പെർസെപ്റ്സ് ഓഫ് ചിറോൺ (Precepts of Chiron ),കാറ്റലോഗ് ഓഫ് വുമൺ (Catalogue of Women ),ക്ലിൻ (klin ) തുടങ്ങിയവ അദ്ദേഹത്തിന്റെ അനേകം കൃതികളിൽ പെടുന്നവയാണ്
--
ചിത്രം : ഹെസിയോടിന്റെതെന്നു കരുതപ്പെടുന്ന പുരാതന ശിൽപ്പം : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
--
ref
1. http://www.ancient-literature.com/greece_hesiod.html
2. https://www.thoughtco.com/hesiod-112495
--
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S
Image may contain: cloud

കരോളി ടാക്കാസ് ദുരന്തത്തെ വെടിവെച്ചു വീഴ്ത്തിയ ലോകത്തിലെ ഏറ്റവും മികച്ച ഷൂട്ടർ.


ഒരിക്കലും ഉന്നം പിഴക്കില്ല ; മനസിലെ ലക്ഷ്യം പതറാത്തതും അചഞ്ചലവും ആണെങ്കിൽ. കരോളി ടാക്കാസ് ലോകത്തിലെ ഏറ്റവും മികച്ച ഷൂട്ടർ ആയത് അദ്ദേഹം വെടിവെച്ചിട്ടത് ദുരന്തത്തെ ആയിരുന്നു എന്നതുകൂടി കൊണ്ടാണ്. ആർക്കും പ്രചോദനമാകുന്ന ആ ജീവിതത്തിലേക്ക് ഒരു യാത്ര...
1938-ൽ കരോളി ടക്കാസിന്റെ 28-ആം വയസിൽ ഹംഗേറിയൻ സൈന്യത്തിൽ
ജോലി ചെയ്യവേ , ഒരു സൈനിക പരിശീലനത്തിൽ വച്ച് വലതുകയ്യിലെ ഗ്രനേഡ് പൊട്ടിതെറിച്ചായിരുന്നു ആ ദുരന്തം സംഭവിച്ചത് ! അതിന് ശേഷം ആ ഷൂട്ടറുടെ വലതുകയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു.
” കരോളി ടക്കാസിന് വലതു കൈ നഷ്ടപ്പെട്ടിരിക്കുന്നു ” കാതുകളിൽ നിന്ന് കാതുകളിലേക്കും ഹംഗേറിയൻ ഗ്രാമ ഗ്രാമാന്തരങ്ങളിലേക്കും ആ വാർത്ത ഒഴുകിപ്പരന്നു .
” എന്ത്..? രാജ്യത്തെ ഏറ്റവും മികച്ച ഷൂട്ടർക്ക്
തന്റെ ‘ഷൂട്ടിങ്ങ് ഹാന്റ് ‘ നഷ്ടപ്പെട്ടു എന്നോ … ? “
കേട്ടവരെല്ലാം ആശ്ചര്യപ്പെട്ടു!
ചിലർ വിധിയെ പഴിച്ചു ! പലരും ടക്കാസിനെയോർത്ത് കണ്ണീർ പൊഴിച്ചു !
1936 ന് മുന്നേ തന്നെ രാജ്യത്തിന്റെ ഏറ്റവും മികച്ച ഷൂട്ടർമാരുടെ നിരയിലേക്ക് ഉയർന്നു വന്ന ടക്കാസിന് ആ വർഷത്തെ Olympics ന് പങ്കെടുക്കാനുള്ള അവസരം തഴയപ്പെട്ടതാണ്. ഹംഗേറിയൻ സൈനൈത്തിലെ കീഴുദ്യോഗസ്ഥർക്ക് അതിനുള്ള അവസരം സൈന്യം അക്കാലത്ത് അനവധിച്ചിരുന്നില്ല . പക്ഷെ ആ വർഷത്തോടെ ആ ‘ മണ്ടൻ നിയമം ‘സൈന്യം നീക്കം ചെയ്യുകയുണ്ടായി അതോടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ‘ Olympic Gold ‘ എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള അവസരം ടക്കാസിന് വീണ്ടും തെളിഞ്ഞു വന്നു .
പക്ഷെ ഖേദകരം എന്ന് പറയട്ടെ 1940 – ലെ Olympics ന് വേണ്ടി തയ്യാറെടുക്കുമ്പോഴായിരുന്നു
ആ ദുരന്തം നടന്നത്.പിന്നീട് 1939 ലെ National shooting championship വച്ച് കരോളി ടക്കാസിനെ വീണ്ടും ജനങ്ങളും ഷൂട്ടർമാരും കാണുകയുണ്ടായി.
തീർത്തും സഹതാപത്തോടെ!!
പ്രോൽസാഹിപ്പിക്കാനെങ്കിലും നീ വന്നല്ലോ.. “
എന്ന് ഷൂട്ടർമാരിലൊരാൾ ടക്കാസ് നോട് നന്ദി പൂർവ്വം പറഞ്ഞു. അതിന് ടക്കാസ്സ് നൽകിയ മറുപടി ഏവരെയും അമ്പരപ്പിച്ചു അത് ഇപ്രകാരമായിരുന്നു
” ഞാൻ വന്നത് മത്സരിക്കാണ് “
ഷൂട്ടിങ്ങ് ഹാന്റ് നഷ്ടപ്പെട്ടിട്ടും നഷ്ടപ്പെടാത്ത മനശക്തി കൊണ്ട് ടക്കാസ് ഒഴുക്കിയ ചുവന്ന വിയർപ്പിന്റെ ഗന്ധമുണ്ടായിരുന്നു ആ വാക്കുകളിൽ .
അന്ന് ഇടം കൈ കൊണ്ട് ടക്കാസ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി അങ്ങനെ
36 – ൽ സൈന്യവും 38 ൽ വിധിയും തഴയാൻ ശ്രമിച്ച Olympic മോഹങ്ങളിലേക്ക് അദ്ദേഹം ഒരു പടി കൂടി അടുത്തു . പക്ഷെ 1940 ൽ രണ്ടാം ലോകമഹായുദ്ധം മൂലം Olympics മാറ്റിവെക്കപ്പെട്ടു ! വീണ്ടും Olympics നഷ്ടമായിരിക്കുന്നു .
പക്ഷെ അതും ടക്കാസിനെ തളർത്തിയില്ല അദ്ദേഹം 1944- ന് വേണ്ടി തയ്യാറായി .മുറതെറ്റാത്ത കഠിന പരിശ്രമങ്ങൾ അദ്ദേഹം കാഴ്ചവച്ചു.
പക്ഷെ 1944 ൽ ലോക മഹായുദ്ധം അവസാനിക്കാത്തതുമൂലം
വീണ്ടു Olympics മാറ്റിവച്ചു !
ഇപ്പോൾ പ്രായം 34 ആയിരിക്കുന്നു !
ഇനി മറ്റൊരു Olympics 38 ആം വയസിൽ മാത്രം ! പുതിയ താരങ്ങൾ വരും. അതും ചെറുപ്പക്കാർ ! അവർക്കെല്ലാം കയ്യുമുണ്ട് ! തന്റെ ഷൂട്ടിങ്ങ് ഹാന്റ് പ്രവർത്തനക്ഷമമല്ലല്ലോ
ഇത്തരം ചിന്തകൾ അദ്ദേഹത്തെ കീഴടക്കിയില്ല എന്ന് വേണം കരുതാൻ
കഠിന പരിശ്രമങ്ങൾ വീണ്ടും നടന്നു
കൊണ്ടേയിരുന്നു. അങ്ങനെ 1948 ൽ
ടക്കാസ് Olympics ൽ മൽസരിക്കാനെത്തി.
മുൻപ് സംഭവിച്ച അപകടം അറിഞ്ഞതു കൊണ്ടാവണം മത്സരത്തിന് മുൻപേ നിലവിലെ ലോക ചാമ്പ്യൻ Saenz Valiente ടക്കാസിന്റെ അടുത്തെത്തി ചോദിച്ചു
” താങ്കൾ എന്താണ് ഇവിടെ ? “
ടക്കാസ് മറുപടി പറഞ്ഞു
” ലോക റെക്കോഡ് സ്ഥാപിക്കുന്നത് പഠിക്കാൻ വന്നതാണ് "
മത്സരത്തിലും ആ ആത്മവിശ്വാസം പ്രതിഫലിച്ചു ‘ 25 m rapid fire pistol ‘
Olympic സ്വർണ്ണ മെഡൽ രൂപത്തിൽ വിധിയെ ടക്കാസ് വെടിവെച്ച് വീഴ്ത്തി .!
മത്സരശേഷം Saenz Valiente വീണ്ടും ടക്കാസിനടുത്തെത്തി ശേഷം അഭിനന്ദങ്ങളോടെ പറഞ്ഞു ” താങ്കൾ ആവശ്യത്തിന് പഠിച്ചിരിക്കുന്നു “
അതൊര് അവസാനമായിരുന്നില്ല ടക്കാസ് വീണ്ടും ഇടം കൈ ഷൂട്ടിങ്ങിന്റെ മൂർച്ച രാകി മിനുക്കിക്കൊണ്ടിരുന്നു ആ ഷൂട്ടറിന്റെ പിസ്റ്റണിന്റെ മൂർച്ചയിൽ 1952 ലും Olympic സ്വർണ്ണ മെഡലും വിധിയും കടപുഴകി വീണു.
അന്ന് വീണ്ടും Saenz Valiente ടക്കാസിനടുത്തെത്തി ഇങ്ങനെ പറഞ്ഞു
” നിങ്ങൾ ആവശ്യത്തിലധികം പഠിച്ചിരിക്കുന്നു ഇനി എന്നെ പഠിപ്പിക്കാനുള്ള സമയമായിരിക്കുന്നു “
തുടർച്ചയായ 12 വർഷം വിവിധ രൂപത്തിൽ Olympics Gold എന്ന ജീവിത ലക്ഷ്യം തഴയപ്പെട്ടിട്ടും , അതിനിടയിൽ വലം കൈ നഷ്ടപ്പെട്ടിട്ടും വിധിയെ വെടിവച്ചു വീഴ്ത്തിയ കരോളി ടക്കാസ് പാഠമാവുന്നത് Valiente ന് മാത്രമാവില്ല , പ്രതിസന്ധികളിലും പരാജയങ്ങളിലും തളർന്നു പോകുന്ന മനുഷ്യകുലത്തിനാകെയാണ്.
#നിഗൂഢമായരഹസ്യങ്ങൾ
#വിശ്വാസങ്ങൾFb

കല്കി അവതാരവും ശംഭലയും


ഹിന്ദു പുരാണങ്ങളിൽ കലിയുഗത്തെ കുറിച്ചു പറയുന്നത് അന്ധകാരത്തിന്റെയും അജ്ഞതയുടെയും കാലഘട്ടമായാണ്. മനുഷ്യർ പാപികളും , അധർമ്മികളും, കള്ളന്മാരും , വഞ്ചകരും ആയിത്തീരും. ഭക്ഷണത്തിനും വെള്ളത്തിനും ദൗർലഭ്യം നേരിടും. അന്തരീക്ഷം മലീമസമായിത്തീരും. കുടുംബബന്ധത്തിനു പ്രാധാന്യം ഇല്ലാതായിത്തീരും . ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇനി സംഭവിക്കാനുള്ളതും ആയ കാര്യങ്ങൾ , ത്രികാല ജ്ഞാനികളായ മഹാത്മാക്കൾ എപ്പോഴേ കുറിച്ചുവച്ചിരിക്കുന്നു .
ശ്രീമദ് ഭഗവത് ഗീഥയിൽ ഭഗവാൻ കൃഷ്ണൻ പറയുന്നുണ്ട് , എപ്പോഴൊക്കെ ധർമത്തിന് ഗ്ലാനി സംഭവിക്കുന്നുവോ അപ്പോഴൊക്കെ ധർമ സംസ്ഥാപനാർത്ഥം താൻ അവതരിക്കുമെന്ന് . കലിയുഗത്തിൽ ഭഗവാൻ കല്ക്കിയായി അവതരിക്കും എന്നാണ് ലിഖിതമായിരിക്കുന്നതു .കൽക്കി അവതരിക്കുന്നത് കലിയുഗം അവസാനിക്കാറാവുമ്പോൾ ആണെന്നും , ദുഷ്ട നിഗ്രഹത്തോടെ കലിയുഗം അവസാനിക്കുമെന്നും വീണ്ടും സത്യയുഗം പുനഃസ്ഥാപിക്കപെടും എന്നും പറയപ്പെടുന്നു .
ശ്രീമദ് ഭാഗവതത്തിൽ കലിയുഗം എന്നത് 1200 ബ്രഹ്‌മ വർഷമാണ് . ബ്രഹ്‌മാവിന്റെ ഒരു വർഷം എന്നത് 360 മനുഷ്യ വർഷമാണ് . അതായത് കലിയുഗം എന്നു പറയുന്നത് 1200 × 360= 432,000 വർഷങ്ങൾ .ജൂലിയൻ കലണ്ടർ അനുസരിച്ചു് കലിയുഗം ആരംഭിച്ചത് 3102 ബി സി ഇ യിൽ ആണ് . അതായത് കുരുക്ഷേത്ര യുദ്ധം കഴിഞ്ഞു ഭഗവാൻ ശ്രീകൃഷ്ണൻ ദ്വാരകവാസം വെടിഞ്ഞു മഹാവിഷ്ണുവിൽ വിലയം പ്രാപിച്ചതിനു ശേഷം ( ദ്വാപര യുഗം അവിടെ അവസാനിച്ചു ).
വിഷ്ണു പുരാണത്തിൽ കൽക്കിയുടെ ജന്മസ്‌ഥലമായി വർണിച്ചിരിക്കുന്നതു ശംഭല എന്ന നഗരമാണ് .ശംഭല എന്നാൽ ശാന്തിയുടെയും സമാധാനത്തിന്റെയും തുരുത്തു എന്നർത്ഥം . പുണ്യജന്മങ്ങൾക്കു മാത്രമായുള്ള നഗരം . ആധികളോ വ്യാധികളോ ഇല്ല .ചിരംജീവികളാണത്രെ അവിടെയുള്ളവർ . സ്വർഗ്ഗം .
അങ്ങിനെ ഒരു നഗരം മിഥ്യയോ അതോ സത്യമോ . സത്യമാണെങ്കിൽ എവിടെയാണാ നഗരം .
മിഥ്യയായി കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു . എന്നാൽ മാർക്കോ പോളോ എന്ന സഞ്ചാരി (1254-1324) , തന്റെ യൂറോപിൽനിന്നും ഏഷ്യയിലേക്കുള്ള സഞ്ചാരത്തിനിടക്ക് (1271-1295) അങ്ങിനെ ഒരു നഗരം കണ്ടെത്തിയതായും അതിന്റെ മാപ്പ് സൂക്ഷിച്ചിരുന്നതായും പറയപ്പെടുന്നു. ഈ നഗരം ഹിമാലയപർവ്വതത്തിന്റെ ഉന്നതങ്ങളിൽ ടിബറ്റൻ മേഖലയിൽ സ്ഥിതി ചെയ്യുന്നു എന്നും , ശംഭല എന്നും ശാന്ഗ്രി - ലാ എന്നും അറിയപ്പെടുന്നു എന്നുള്ളതുമാണ് കണ്ടെത്തൽ. ഈ നഗരത്തിന്റെ ത്രിമാനത്തിലുള്ള കല്ലുകൊണ്ടുണ്ടാക്കിയ ഒരു മേപ്പ് ടിബറ്റിലെ ഒരു വിഹാരത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നതായും പറഞ്ഞിരിക്കുന്നു . ഈ നഗരം ഹിമാലയ സാനുവിലാണെങ്കിലും അവിടുത്തെ കാലാവസ്ഥ കൊടും തണുപ്പല്ലത്രെ . സുഖകരമായ കാലാവസ്ഥ ആയതുകൊണ്ടത്രെ സ്വർഗ്ഗത്തോടുപമിച്ചിരിക്കുന്നതു .
വിശിഷ്ടമായ ചിന്താമണി രത്നം സൂക്ഷിച്ചിരിക്കുന്നതും ഇവിടെയാണെന്ന്‌ പറയപ്പെടുന്നു .ശംഭലയിലേക്കുള്ള വഴി തുടങ്ങുന്നത് ടിബറ്റിലെ ജനവാസമില്ലാത്ത ഒറ്റപ്പെട്ടു കിടക്കുന്ന ഒരു സ്ഥലത്തെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വിഹാരങ്ങളിൽ ഏതോ ഒന്നിൽനിന്നും ആണ് . അവിടെ ശംഭല രക്ഷാധികാരി എന്നറിയപ്പെടുന്ന ഒരു വിചിത്ര ജീവി കാവൽ നിൽപ്പുണ്ടത്രെ . ഈ വഴി മഞ്ഞു കൊണ്ടുള്ള ഒരു ഗുഹയാണ് .1600 കളിൽ രത്നത്രെ കുറിച്ച് കേട്ടറിഞ്ഞു കുറെ ആളുകൾ ഈ നഗരം അന്വേഷിച്ചു പോയെന്നും ആരും തിരിച്ചു വന്നില്ലെന്നും കാവൽ കാരനാൽ കൊല്ലപ്പെട്ടെന്നും പറയപ്പെടുന്നു .
എഡ്വിൻ ബെർണബോം എന്ന ഒരു പ്രൊഫസർ ( അദ്ദേഹം ഒരു പർവ്വതാരോഹകനും എഴുത്തുകാരനും കൂടിയാണ് ) ശംഭല എന്നത് വൃത്താകൃതിയിലുള്ളതും അതേസമയം 8 ദളങ്ങളോടുകൂടിയ ഒരു താമര പോലെ കിടക്കുന്നതുമായ നഗരമാണ് എന്നു തന്റെ 'ദി വേ ടു ശംഭല ' എന്ന പുസ്തകത്തിൽ വർണിച്ചിരിക്കുന്നു .നിക്കോളാസ് റോയിരിക്ക (1874-1947) എന്ന പ്രശസ്‌തനായ റഷ്യൻ ഗവേഷകനും മംഗോളിയയിൽ നിന്നും ചൈനയിലേക്ക് ടിബറ്റൻ അതിർത്തിയിലൂടെയുള്ള തന്റെ യാത്രയിൽ ശംഭല യെകുറിച്ചു വിവരിച്ചിട്ടുണ്ട് .
പറക്കും തളികകളെ കുറിച്ച് ഏറ്റവും കൂടുതൽ കണ്ടെന്നവകാശപെടുന്നവർ ടിബറ്റ് കാരത്രെ.

ശ്രീരാമദൂതം മനസാ സ്മരാമി ആലത്തിയൂരിലെ ഹനുമാൻ :

ശ്രീരാമദൂതം മനസാ സ്മരാമി
ആലത്തിയൂരിലെ ഹനുമാൻ :


തിരൂരിലെ ആലത്തിയൂർ ഹനുമാനെപ്പറ്റിയും തുഞ്ചൻ പറമ്പിലെ കയ്പ്പില്ലാത്ത കാഞ്ഞിര മരത്തെപ്പറ്റിയും പ്രശസ്തരായ എം.ടി. വാസുദേവൻ നായർ, ഉറൂബ് തുടങ്ങിയവർ എഴുതിയിട്ടുണ്ട്.
അപ്പോൾ അത് അന്ധവിശാസജഡിലമായ കേവലഹിന്ദുക്കഥകളല്ല, ബുദ്ധിജീവികൾക്കും കൈകാര്യം ചെയ്യാവുന്ന വിഷയമാണെന്ന് സിദ്ധിയ്ക്കുന്നു.
അതുകൊണ്ട് എഴുതുന്നു.
ജയലളിത ഒരു തവണ തെരഞ്ഞെടുപ്പിൽ തോറ്റ് തുന്നംപാടിയത് ഓർമ്മയുണ്ടല്ലോ.
കരുണാനിധിയുടെ കിങ്കരന്മാർ അവരെ നിയമസഭയ്ക്കുള്ളിലിട്ടു വസ്ത്രാക്ഷേപം ചെയ്തു.
ഇടിച്ചു വീഴ്ത്തി നിലത്തിട്ടു ചവിട്ടി.
തോറ്റവനെ ജയിച്ചവർക്ക് എന്തും ചെയ്യാം എന്ന ദ്രാവിഡകാട്ടുനീതി തമിഴ് മക്കൾ ശരിവെക്കുകയും ചെയ്തു.
1996 മുതല്‍ അഞ്ച് വര്‍ഷത്തെ കരുണാനിധി ഭരണത്തില്‍ കേസുകളും അറസ്റ്റുകളുമൊക്കെയായി ജയലളിത നിരന്തരം വേട്ടയാടപ്പെട്ടിരുന്നു.
ആ സംഭവത്തെത്തുടർന്ന് തോറ്റവനെ കൊല്ലാക്കൊല ചെയ്യുന്നത് ഇന്ത്യയിലെ എല്ലാ നിയമസഭകളിലും ഒരു കീഴ് വഴക്കമായി മാറി.
കരുണാനിധി കരുണാവാരിധിയും പുരോഗമന ചിന്താഗതിക്കാരനും ശാസ്ത്രവാദിയും എഴുത്തുകാരനും കവിയും ബുദ്ധിജീവിയും ക്രാന്തദർശിയും തൂലികയെ പടവാളിനേക്കാളും ശക്തിയുള്ള ബ്രഹ്‌മാസ്‌ത്രമായി വിശ്വസിച്ചനും ജനനന്മ മാത്രം കാംക്ഷിച്ചവനും പിന്നെ സാംസ്കാരികോന്നതിയുടെ എന്തൊക്കെയാണോ അതെല്ലാമും ആയിരുന്നു.
ജയലളിത വെറും പച്ചപ്പെണ്ണായിരുന്നു.
സീരിയൽ കാണും.
അണിഞ്ഞൊരുങ്ങും.
ബുദ്ധിമതി.
പ്രായോഗികവാദി.
പണവും സ്വർണ്ണവും ഭൂസ്വത്തുക്കളും കണ്ടാൽ മതിമയങ്ങും.
സേവകസ്തുതിയിൽ മൂക്കുകുത്തിയും മലർന്നടിച്ചും വീഴും.
നല്ല അസ്സൽ ഇംഗിഷ് വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിലും പക്ഷേ, ദൈവഭക്തി കടുകട്ടി.
നിയമസഭയിൽ നിന്നും ചവിട്ടിക്കൂട്ടിയ പരിക്കോടെ എഴുന്നേറ്റു ജയലളിത പോയത് ആൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്സിലേക്കല്ല.
കോഴിക്കോട് നിന്നും ഇരുപത്തേഴു കിലോമീറ്ററകലെ പരപ്പനങ്ങാടിയിൽ "ജ്യോതിഷം" എന്ന ബോർഡും വെച്ച് ആരാലും അറിയപ്പെടാതെ ജീവിയ്ക്കുന്ന ഉണ്ണികൃഷ്ണൻ പണിക്കരുടെ അടുത്തേയ്ക്കായിരുന്നു.
പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കർ ആയമ്മയോടു പറഞ്ഞു :
"ദൈവങ്ങൾ മുപ്പത്തിമൂന്നു കോടിയാണ്. വെവ്വേറെ കണ്ടാൽ ഒരു ശക്തിയും ഇല്ല. ഒന്നിച്ചു നിന്നാൽ അതിലും വലിയ ശക്തി ഇല്ല. മുപ്പത്തിമൂന്നു കോടി ദേവകളും ശക്തി പകർന്നു നൽകിയിട്ടാണ് ഹനുമാൻ ലങ്കയിലേക്ക് ചാടിയതും സീതാന്വേഷണത്തിൽ വിജയിച്ചതും. മുപ്പത്തിമൂന്നു കോടി ദേവന്മാരുടേയും ശക്തിപകർന്നുകിട്ടിയ ഹനുമാൻ ശ്രീരാമന്റെ അടയാളവാക്യനിർദ്ദേശങ്ങൾക്കായി ലങ്കയിലേക്കുള്ള നൂറു യോജന ദൂരം ചാടിക്കടക്കാൻ തയ്യാറായി എന്തിനും പോന്നവനായി കാത്തുനിൽക്കുന്ന ഒരു പ്രതിഷ്ഠയുണ്ട്, കേരളത്തിൽ. അവിടെപ്പോയി ശ്രീരാമൻ വിജയത്തിനായി ആശ്രയിച്ച അതേ ഹനുമാനെ ആശ്രയിയ്ക്കുക. മറ്റു പോംവഴികളില്ല. മറ്റൊന്നും എനിയ്ക്കറിയില്ല."
പരപ്പനങ്ങാടി ഉണ്ണികൃഷണപ്പണിയ്ക്കരെ,
അയാളുടെ ജ്യോതിഷത്തെ,
മുപ്പത്തിമുക്കോടി ദേവകളെ,
അവന്മാരുടെ ശക്തി ഡെപ്യൂട്ടേഷനിൽ കിട്ടിയ ഹനുമാനെ,
ആ ഹനുമാന് ഏറ്റവും പ്രിയപ്പെട്ട അവിൽ കുഴച്ച നിവേദ്യത്തെ,
ആ ഹനുമാന്റെ മുഖത്തു ചന്ദനം ചാർത്തി മനോഹാരിത വരുത്തുന്ന പൂജാരിയുടെ അന്തസ്സാരശൂന്യതയെ,
സാമൂതിരിയുടെ ആരാലും അറിയപ്പെടാതെയും ശ്രദ്ധിയ്ക്കപ്പെടാതെയും കിടന്ന ശ്രീരാമക്ഷേത്രത്തെ,
അവിടെ ഹനുമാൻ ചാടിയതിന്റെ ഓർമ്മയ്ക്കും ഫലപ്രാപ്തിയ്ക്കുമായി ഭക്തജനങ്ങൾക്ക് ചാടിക്കടക്കാനുള്ള കല്ല് പതിച്ച തിണ്ടിനെ,
വിഗ്രഹാരാധനയുടെ പ്രാകൃതമായ കൊരങ്ങൻ സംസ്കാരത്തെ.... ഒക്കെ നമുക്ക് പുച്ഛിയ്ക്കാം.
മഹാകവി വള്ളത്തോളും കുഞ്ഞിക്കുട്ടന്‍ തമ്പുരാനുമൊക്കെ ഈ വിശേഷപ്പെട്ട അവില്‍ നേര്‍ച്ചയെപ്പറ്റി കവിത രചിച്ചിട്ടുണ്ട്‌. അവരെയും പുച്ഛത്തിൽ ഉൾപ്പെടുത്താം, ഇവന്മാരും എം ടി പോലെ, ഉറൂബ് പോലെ, സിംപ്ലി, ഹിന്ദുക്കളായിരുന്നല്ലോ.
പക്ഷെ, പരപ്പനങ്ങാടി ഉണ്ണികൃഷണപ്പണിയ്ക്കർ ജയലളിതക്ക് ഉപദേശിച്ചത് തമിഴ് നാടിനു പ്രേരകമായ, യോജിച്ച, ബാധകമായ, അൾട്ടിമേറ്റ് ജനാധിപത്യ സൂത്രവാക്യമാണ്.
1.മുപ്പത്തിമുക്കോടി ദേവകളെയും അവരുടൈയ സക്തിയെയും വാഴ്ത്തുങ്കൾ !
2.അവനുക്ക് പശിക്കിറത്; അവിൽ നിവേദ്യം കൊടുങ്കോ.
3.അവനുടയ മുഖം മനോഹരമാ പ്രസന്നമാ ഒഴുങ്കാ ഇരുക്കണം; അതുക്ക് ഏതാവത് സന്ദനം പൂശുങ്കോ.
ചിന്തിച്ചാൽ ഇത് പിൽക്കാലത്തു ജയലളിത നടപ്പാക്കിയ തനിത്തമിഴൻ ജനാധിപൈത്യ ടെക്‌നോളജി തന്നെയാണ്.
അതാണല്ലോ തമിഴ്‌നാട്ടിലെ കരുണാവാരിധിയുടെ ജനവും കേരളത്തിലെ മൊത്തം ജനവും ഇന്ത്യയിലെയും ലോകത്തേയും കേട്ടറിഞ്ഞ മുഴുവൻ ജനവും ഒരേ സ്വരത്തിൽ ജയലളിതയുടെ ഭരണത്തെപ്പറ്റി അദ്‌ഭുതപ്പെട്ടത് : ഇന്ത ജയലളിതാവുക്ക് എന്നമോ പൈത്യമാ ?
ആഹ്..അതിരിയ്ക്കട്ടെ...
അങ്ങനെ ജയലളിത വഴി ചോദിച്ചു ചോദിച്ചു പോയി, തിരൂർ ആലത്തിയൂർ ഹനുമാൻ ക്ഷേത്രത്തിലേയ്ക്ക്.
ആ ഭക്തിയിലാണ് തമിഴ് മക്കൾ ഒന്നടങ്കം മുട്ടുകുത്തി വീണത്.
പിന്നീടുണ്ടായത് ചരിത്രം.
ഒരേയൊരു നയാപൈസാവൈ കൊടുത്താൽ എന്തപ്പൊരുളൈയാവത് വാങ്ക മുടിയും ?
ചെല്ലപ്പിള്ളൈയ്‌യാർ കോവിൽ ഉണ്ടിയിൽ പോട്ടാൽ പുണ്ണിയം വാങ്കലാം.
അതിനായാലും കൈയ്യിൽ ഒരു പൈസ വേണ്ടേ ?
അത് പോലും ഇല്ലാതിരുന്ന ഒരു ദരിദ്രജനത.
ദാരിദ്ര്യത്തിന്റെ നിറകുടമായ അങ്ങനത്തെ ഒരു സംസ്ഥാനത്താണ് സ്നേഹത്തിന്റെ തങ്കക്കുടമായ ജയലളിത അരിയും സാരിയും സൈക്കിളും ടീവിയും താലിമാലയും എണ്ണയും സോപ്പും ഉച്ചയ്ക്ക് ഊണും മരുന്നും വിദ്യാഭ്യാസവും വാരിക്കോരിക്കൊടുത്തത്.
എവിടന്നു എടുത്തു കൊടുത്തു ?
ഉള്ളവന്റെ അടുത്ത് നിന്ന് തട്ടിച്ചായാലും മോഷ്ടിച്ചായാലും എടുത്തു.
ഇല്ലാത്തവന് കൊടുത്തു.
ജന്മമെടുത്ത എല്ലാറ്റിനും അനിവാര്യമായ മരണം കീഴടക്കുന്നതുവരെ പ്രപഞ്ചത്തിലെ സകല സമ്പത്തിന്റെയും അധിപയായി ലക്ഷ്മീദേവിയെപ്പോലെ തമിഴ്‍നാടിന്റെ ഉടമയായി അവർ ചിരകാലം വാണു.
അങ്ങോട്ട് തൊഴാൻ കച്ചകെട്ടി നിൽക്കുന്ന ദൈവങ്ങളിൽ നിന്നും വിഭിന്നനായി ഇങ്ങോട്ടു കൈകൂപ്പി തൊഴുന്ന ഹനുമാൻ ആലത്തിയൂർ അമ്പലത്തിന്റെ ശ്രീകോവിലിനു പുറത്താണ്.
കോവിലിന്റെ ഉള്ളിൽ സാക്ഷാൽ ശ്രീരാമനാണ്.
അങ്ങേരെ ആരും മൈൻഡ് ചെയ്യാറില്ല.
ശക്തി മുഴുവനും ഇങ്ങേർക്കാണല്ലോ.
ഹനുമാന് ഇഷ്ടപ്പെടാതിരിക്കരുതല്ലോ എന്ന് പേടിച്ചു അങ്ങേരുടെ സ്വാമിയെക്കൂടി ഭക്തജനങ്ങൾ തൊഴുന്നു എന്ന് മാത്രം.
ഡെപ്യൂട്ടേഷനിൽ ഇൻചാർജ് മാത്രമായ ഒ. പനീർ സെൽവം പോലെയുള്ള ഹനുമാനെ പൂജിയ്ക്കേണ്ടതില്ലല്ലോ..
അതുകൊണ്ട്, ഹനുമാന് ഇവിടെ പൂജയില്ല, നിവേദ്യം മാത്രമേയുള്ളൂ.
ആലത്തിയൂർ ആലസ്തിക/ആലക്തിക ഊരാണ്.
ജീവിത വഴികളിലേക്ക് പ്രകാശം വിതറുന്ന, പ്രകാശം ചിതറുന്ന ഒരു ഊര്...
ആലസ്തികം എന്നാല്‍ പ്രകാശം എന്നാണ് അര്‍ത്ഥം.
ആലക്തികം എന്നാണു വൈദ്യുതിയ്ക്ക് സംസ്കൃതം.
മലയാളവും.
മിന്നൽപ്പിണർ പോലെ ലങ്കയിലേക്ക് ചാടിയ ഹനുമാന്റെ മുഖപ്രസാദത്തിലെ ദിവ്യപ്രകാശത്തെ പരാമര്‍ശിച്ചുകൊണ്ടാവാം സ്ഥലത്തിന്‌ ആലത്തിയൂർ എന്ന പേരു വന്നതെന്ന്‌ പറയുന്നവരുണ്ട്‌. ഇത്‌ പരശുരാമൻ സ്ഥാപിച്ച ഗ്രാമങ്ങളില്‍ ഒന്നായിരുന്നു. അങ്ങനെ ക്ഷേത്രം ആലത്തിയൂര്‍ ഗ്രാമത്തിലെ നമ്പൂതിരിമാരുടേതായി. മൂവായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ (ക്രി.പി. 1000) വസിഷ്ഠമഹര്‍ഷി പ്രതിഷ്ഠ നടത്തിഎന്നും ചരിത്രം രേഖപ്പെടുത്തിയിരിയ്ക്കുന്നു.
സീതാന്വേഷണത്തിനായി പോകുന്ന തന്റെ ശിങ്കിടി ഭക്തനായ ഹനുമാന്‌ സീതാദേവിയോട്‌ പറയാനുള്ള അടയാളവാക്യം ചെവിയില്‍ പറഞ്ഞുകൊടുക്കുന്ന ഭാവമാണ്‌ ശ്രീരാമന്റേത്‌. തലയൊന്ന്‌ ചരിച്ചുപിടിച്ച്‌ എല്ലാം ശ്രദ്ധിച്ചുകേള്‍ക്കുന്ന ഭാവമാണ്‌ ഹനുമാന്റേത്‌.
ഹനുമാനോട്‌ പറയുന്നത്‌ കേള്‍ക്കാതിരിക്കാന്‍ ലക്ഷ്മണനെ അല്‍പം ദൂരത്തേക്ക്‌ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്ന്‌ തോന്നും പ്രധാന കോവിലിന്‌ പുറത്തുള്ള ലക്ഷ്മണക്ഷേത്രം കണ്ടാല്‍.
ദിവസവും രാവിലെയും വൈകിട്ടും ഹനുമാന് അവില്‍ നിവേദ്യം നടക്കും.
അവില്‍ വഴിപാട്‌ പൊതിക്കണക്കാണ്‌.
ഏതാണ്ട്‌ എണ്ണായിരത്തോളം രൂപ ചെലവ്‌ വരുന്നതാണ്‌ ഈ ഒരു പൊതി അവിൽ വഴിപാട്‌.
അര പൊതിയായോ കാല്‍ പൊതിയായോ അതുമല്ലെങ്കില്‍ എൺപത് രൂപ മാത്രം ചെലവ്‌ വരുന്ന ഒരു നാഴിയോ നടത്താം.
ആശങ്കപ്പെടാനില്ല.
ഹനുമാന് നമ്മുടെ വക അത് മതി.
ബാക്കി ഭക്തരും നടത്തുന്നുണ്ടല്ലോ.
അവല്‍ പ്രസാദത്തിനായി ജാതിമതഭേദമെന്യേ ആളുകളെത്തും.
അതീവരുചികരമായ ഒരു പാചകപ്രക്രിയയാണ് ഈ അവില്‍ പ്രസാദം.
അമ്പലപ്പുഴ പാൽപ്പായസം പോലെ ലോകമെങ്ങും പ്രശസ്തമാകേണ്ടിയിരുന്ന ഒന്നാണ് അത്.
പക്ഷെ, അതിന്റെ ഗുണഭോക്താവ് വെറുമൊരു കൊരങ്ങനായിപ്പോയി.
ദൈവമാകാതെ, വെറും സേവകനായിപ്പോയി.
ഇത് പതിനഞ്ചിരുപത് ദിവസം വരെ കേടുകൂടാതെയിരിക്കും.
ദിവ്യാദ്‌ഭുതമാണോ, ശാസ്ത്രീയതയാണോ, എന്തോ, എതോ, നല്ല മധുരമുള്ള ഈ പ്രസാദം ഇൻസുലിൻ തെറാപ്പി ചെയ്യുന്ന പ്രമേഹരോഗികൾക്ക് ബ്ലഡ് ഷുഗർ ഉയർത്തുകയില്ല എന്നതാണ് ഇതിന്റെ പാചകത്തിന്റെ ഒരു വിശേഷം.
പളനി ആണ്ടവന്റെ പഞ്ചാമൃതത്തിനു പോലും ആ വൈശിഷ്ട്യമില്ല.
അത് അധികം തിന്നാൽ പ്രമേഹം കോപിയ്ക്കും.
സീതാന്വേഷണത്തിനായി പുറപ്പെട്ട ഹനുമാന്റെ കൈയില്‍ ഈ ദേവഭക്ഷണം ഒരു പൊതിയാക്കി ശ്രീരാമന്‍ നല്‍കിയതായി രാമായണത്തിൽ പറയുന്നുണ്ട്.
തന്റെ സ്വാമി ശ്രീരാമനെ കാണാൻ വരുന്ന ഭക്തരെ തൊഴുതു നിൽക്കുന്ന ഹനുമാൻ ശ്രീകോവിലിന്റെ പുറത്തു വെറുമൊരു സേവകനോ കാഴ്ചക്കാരനോ ആണ്.
ജനാധിപത്യത്തിൽ എന്നെ ആരും പൂജിയ്ക്കേണ്ട.
ഞാൻ വെറുമൊരു സമ്മതിദായകൻ.
എന്റെ വോട്ട് എന്റെ സ്വാമിയ്ക്കുള്ളതാണ്.
വരുന്നവരെല്ലാം എന്റെ സ്വാമിയ്ക്കു തുല്യം.
എല്ലാവരും എല്ലാം സ്വാമിയോട് പറഞ്ഞാൽ മതി എന്നാണു മൂപ്പരുടെ തത്വശാസ്ത്രം.
തന്നെ ഒന്ന് ഓർമ്മിപ്പിയ്ക്കാൻ അൽപ്പം അവിലും തന്നേക്കുക.
ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ അല്ലയോ ഭക്താ, അങ്ങ് തന്നെ സ്വയം എഴുന്നള്ളിയിരുന്നാലും.
അടിയന് ഫുഡ്, ക്ലോത്ത് ആൻഡ് ഷെൽട്ടർ മതി എന്നതു തന്നെയാകുന്നു ഈ തത്വശാസ്ത്രം.
പുറം തൃക്കോവിലിൽ നില്ക്കുന്ന ഹനുമാന്റെ പെരും തൃക്കോവിൽ എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ മുൻ‌കാല സൂക്ഷിപ്പുകാരിൽ ആലത്തിയൂർ ഗ്രാമ നമ്പൂതിരി, വെട്ടത്ത് രാജ, കോഴിക്കോട് സാമൂതിരി എന്നിവർ ഉൾപ്പെടുന്നു.
ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ അഞ്ജന എന്ന വാനരസ്ത്രീയുടെ പുത്രനാണ്.
രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്.
രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിൽ നിന്നും ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാ പർവ്വതം കൊണ്ട് വരികയും ചെയ്തു.
ഉത്തമവിശ്വാസവും സംഘടിതശക്തിയും ദൃഢപ്രയത്നവും മനോബലവും കനത്ത ആത്മവിശ്വാസവും കൈമുതലാക്കിയാൽ അസാദ്ധ്യമായി ഒന്നുമില്ല എന്ന് ഹനുമാൻ തെളിയിയ്ക്കുന്നു.
സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നുണ്ട്..
സീതയെക്കാളും ശ്രീരാമന് വിശ്വാസം ഹനുമാനെയാണ്.
സീതാദേവി സുചരിതയാണ് എന്ന് ആകാശപരിശോധനാവീക്ഷണത്തിൽ മനസ്സിലാക്കി ഹനുമാൻ ഉറപ്പിച്ചു റിപ്പോർട്ട് ചെയ്തിട്ടും ശ്രീരാമൻ അഗ്നി പരീക്ഷണത്തിന് ഉത്തരവിട്ടത് ജനാധിപത്യത്തെ മാത്രം മാനിച്ചായിരുന്നല്ലോ.
വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ശക്തികൊണ്ടും, രാമനോടുള്ള, യജമാനനോടുള്ള, വിശ്വാസ്യതകൊണ്ടും അതുല്യനാണ്.
ചങ്കു കീറിക്കാണിച്ചാലും ചെമ്പരുത്തിപ്പൂവ് എന്ന് പറയുന്ന ലോകത്തിൽ ഹനുമാന്റെ നെഞ്ചു പിളർന്നാൽ ശ്രീരാമനും സീതയും ഇരിയ്ക്കുന്നത് കാണാം.
തുഞ്ചന്റെ മലയാള ഭാഷാ രാമായണത്തിൽ ഹനുമാന്റെ ശക്തിവർണ്ണനയിൽ അതിശയോക്തി കലർത്തിയിട്ടുണ്ടെങ്കിലും ഹനുമാൻ ദൈവമാണ്, ദേവഗണത്തിലുൾപ്പെട്ടതാണ്, ദേവതയാണ് എന്നുള്ള പരാമർശമില്ല. രാമായണത്തിന്റെ സംസ്കൃത വേർഷനടക്കം ഒരിടത്തും അങ്ങനെ ഒരു പ്രസ്താവമില്ല എന്നതും ചിന്തനീയമാണ്..
ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ, രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമായ വാനരനാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്ത ചിരംജീവികളിൽ ഒരാളുമാണ് ഹനുമാൻ. മാർക്കണ്ഡേയൻ, വേദവ്യാസൻ, അശ്വത്ഥാമാവ്‌, ഹനുമാൻ,വിഭീഷണൻ കൃപാചാര്യർ, പരശുരാമൻ എന്നിവരാണ് സപ്ത ചിരംജീവികൾ. മഹാബലിയെ ഉൾപ്പെടുത്തി അഷ്ട ചിരംജീവികൾ എന്ന സങ്കൽപ്പവും ഇല്ലാതില്ല.
ചിരഞ്ജീവികൾ ആ വാക്കിന്റെ അർഥം പോലെ തന്നെ മരണമില്ലാത്തവരാണ്.
മേല്പറഞ്ഞ ചിരഞ്ജീവികളായി വിവരിയ്ക്കപ്പെട്ടിട്ടുള്ളവരുടെ മരണം പുരാണങ്ങളിലൊരിടത്തും തന്നെ വിവരിയ്ക്കപ്പെട്ടു കാണുന്നില്ല.
അഞ്ജന എന്ന വാനരയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻ ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. ശിവന്റെ ഒരു അവതാരത്തെ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.
കേസരിയും അഞ്ജനയും, ശിവൻ തന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സം‌പ്രീതനായ ശിവൻ അവർക്ക് വരം നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ചരിത്രം.
ബ്രഹ്‌മാവ്‌, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികളാണ് പ്രപഞ്ചനാഥന്മാർ എന്നതിനാൽ ഇവരുടെ അംശാവതാരങ്ങൾക്ക് ദൈവികത്വം കല്പിയ്ക്കുന്ന പതിവുണ്ട്.

ദ ഡാവിഞ്ചി കോഡ്


2003-ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവൽ ആണ് ദ ഡാവിഞ്ചി കോഡ്. ഡാൻ ബ്രൌൺ എഴുതിയ ഈ നോവൽ കുറഞ്ഞ കാലം കൊണ്ട് ലോകമെമ്പാടും ധാരാളം വായനക്കാരെ നേടി. ക്രിസ്തീയസഭകളിൽ നിന്നും വലിയ എതിർപ്പ് നേരിടേണ്ടി വന്ന ഈ ത്രില്ലർ നാല്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. ഈ നോവലിനെ അടിസ്ഥാനമാക്കി സോണിയുടെ കൊളംബിയ പിക്ച്ചേഴ്സ് 2006 -ൽ ഇതേ പേരിൽ ഒരു ചലച്ചിത്രം പുറത്തിറക്കിയിരുന്നു.
പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന ഒരു കൊലപാതകത്തിന്റെ രഹസ്യം ചുരുൾ നിവർത്താൻ ശ്രമിക്കുന്ന റോബർട്ട് ലാങ്ഡൺ എന്ന ചിഹ്നശാസ്ത്രജ്ഞനാണ് നായകൻ. ഇതിനിടെ കൊല്ലപ്പെട്ട ഴാക് സൊനീയറുടെ ചെറുമകളായ സോഫി നെവെ ലാങ്ഡണോടൊപ്പം കൂടുന്നു. ഡാവിഞ്ചിയുടെ വിട്രൂവിയൻ മനുഷ്യന്റെ ആകൃതിയിൽ കിടക്കുന്ന മൃതശരീരത്തിൽ നിന്നും തുടങ്ങുന്ന അന്വേഷണം നായകനേയും നായികയേയും കൊണ്ടെത്തിക്കുന്നത് ക്രിസ്തുവിന്റെ കാലത്തോളം ചെന്നെത്തുന്ന ഒരു രഹസ്യത്തിലേക്കാണ്. യേശു ക്രിസ്തുവും മഗ്ദലനമറിയവും വിവാഹിതരായിരുന്നുവെന്നും അവരുടെ സന്തതിപരമ്പരകൾ ഇന്നും ജീവിച്ചിരിക്കുന്നുവെന്നും നോവലിലൂടെ ബ്രൗൺ പറയുന്നു. ഡാവിഞ്ചിയും ഐസക് ന്യൂട്ടണും ഉൾപ്പെടുന്ന മഹാന്മാർ പ്രയറിയുടെ മഹാഗുരുക്കന്മാരായിരുന്നുവെന്നും നോവൽ പറയുന്നു.......ലിയനാർഡോ ഡാ വിഞ്ചിയുടെ പ്രശസ്ത കലാരചനയാണ് വിട്രൂവിയൻ മാൻ.(Vitruvian Man) പ്രഗല്ഭനായ റോമൻ വാസ്തുശില്പി മാർകസ് വിട്രൂവിയസിന്റെ പേരിൽ നിന്നാണ് ഈ പേരിട്ടിരിക്കുന്നത്. മനുഷ്യ ശരീരഘടനയിലുള്ള അനുപാതങ്ങളെക്കുറിക്കുന്നത് എന്ന നിലയിലാണ് ഡാവിഞ്ചിയുടെ ഈ രചനയുടെ പ്രശസ്തി.[1][2] വെനീസിലെ അക്കാഡമിയ ആർട്ട് ഗ്യാലറിയിലാണ് നിലവിൽ ഇത് സൂക്ഷിക്കുന്നത്.
പേന കൊണ്ട് പേപ്പറിൽ വരച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു നഗ്നപുരുഷൻ കൈകളും കാലുകളും വിരിച്ചുവെച്ച് ഒരു ചതുരത്തിലും വൃത്തത്തിലും കൃത്യമായി വരത്തക്കവിധം നിൽക്കുന്നു. മനുഷ്യശരീരത്തിന്റെ ഘടനയിലെ അളവുകളിലേക്ക് വെളിച്ചം വീശുന്നവയാണ് ചിത്രത്തിന്റെ മുകളിലും താഴെയും എഴുത്തുകൾ.

അത് പ്രകാരം:
ഒരു മനുഷ്യന്റെ വിരിച്ചുവച്ചിരിക്കുന്ന കൈകളുടെ നീളം (ഇടത്തേയറ്റം മുതൽ വലത്തേയറ്റം വരെ) അവന്റെ ഉയരത്തിനോട് തുല്യമായിരിക്കും.
തലയുടെ മുകളിൽ നിന്നും താടി വരെയുള്ള നീളം ആകെ ഉയരത്തിന്റെ എട്ടിലൊന്നിനോട് തുല്യമായിരിക്കും.
നെഞ്ചിനുമുകളിൽ നിന്നും തലക്ക് മുകളിൽ വരെ ആകെ ഉയരത്തിന്റെ ആറിലൊന്നിനോട് തുല്യമായിരിക്കും.
നെഞ്ചിനുമുകളിൽ നിന്നും മുടി വരെ ആകെ ഉയരത്തിന്റെ ഏഴിലൊന്നിനോട് തുല്യമായിരിക്കും.
തോളിന്റെ വീതി ആകെ ഉയരത്തിന്റെ കാൽ ഭാഗത്തോട് തുല്യമായിരിക്കും.
നെഞ്ച് മുതൽ തലക്ക് മുകളിൽ വരെ ആകെ ഉയരത്തിന്റെ കാൽ ഭാഗത്തോട് തുല്യമായിരിക്കും.
കൈമുട്ട് മുതൽ വിരലറ്റം വരെയുള്ള അകലം ആകെ ഉയരത്തിന്റെ കാൽ ഭാഗത്തോട് തുല്യമായിരിക്കും.
തോൾ മുതൽ കൈമുട്ട് വരെയുള്ള അകലം ആകെ ഉയരത്തിന്റെ എട്ടിലൊന്നിനോട് തുല്യമായിരിക്കും.
കൈപ്പത്തിയുടെ നീളം ആകെ ഉയരത്തിന്റെ പത്തിലൊന്നിനോട് തുല്യമായിരിക്കും.
ഒരാളുടെ ലിംഗം സ്ഥിതി ചെയ്യുന്നത് അയാളുടെ ഉയരത്തിന്റെ നേർപകുതിയിലായിരിക്കും.
ഒരാളുടെ പാദത്തിന്റെ നീളം ആകെ ഉയരത്തിന്റെ ഏഴിലൊന്നിനോട് തുല്യമായിരിക്കും.
ഒരാളുടെ പാദത്തിനു കീഴെ മുതൽ കാൽമുട്ടിനു കീഴെ വരെയുള്ള നീളം അയാളുടെ ആകെ ഉയരത്തിന്റെ നാലിലൊന്നായിരിക്കും.
ഒരാളുടെ കാൽമുട്ടിനു കീഴെ മുതൽ ലിംഗം വരെയുള്ള നീളം അയാളുടെ ആകെ ഉയരത്തിന്റെ നാലിലൊന്നായിരിക്കും.
Ee pusthakam malayalam pdf kittan vazhiyundo???

ഓപ്പറേറഷൻ ബാബിലോൺ - ഒരു ഇസ്രേലി മാസ്റ്റർപീസ്



ആയുധങ്ങൾ കുന്നുകൂട്ടുന്നതിൽ അല്ല , മൂർച്ചയുള്ള ആയുധങ്ങൾ ശരിയായി കോർത്തിണക്കി ബുദ്ധിപൂർവം ഉപയോ ഗിക്കുന്നതാണ് ശരിയായ യുദ്ധ തന്ത്രം .പൗരാണിക കാലം മുതൽ ആധുനിക കാലം വരെ ഈ തന്ത്രം നടപ്പാക്കിയവ ർക്കായിരുന്നു എന്നും വിജയം. ആ തന്ത്രം ആധുനിക കാലത്ഏ റ്റവും വിജയപൂർവം പയറ്റിയത് ഇസ്രേൽ ആണ് എന്നതും നിസ്തർക്കമാണ് .കേരളത്തിന്റെ പകുതി വിസ്തൃതിയും പത്തിലൊന്ന് ജനസംഖ്യയുമുള്ള ശത്രുക്കളാൽ ചുറ്റപ്പെട്ട ഒരു ചെറുരാജ്യം. ആ ചെറുരാജ്യം കഴിഞ്ഞ എഴുപതു വര്ഷം നിലനിന്നത് തന്നെ ഒരത്ഭുതമാണ് .അവരുടെ യുദ്ധവീര്യത്തിന്റെയും ,നെയ്‌പുണ്യത്തിന്റെയും മകുടോദാഹരണമായിരുന്നു എൺപതുകളുടെ ആദ്യം ഇറാക്കിനെതിരെ നടത്തിയ വ്യോമാക്രമണമായ ഓപ്പറേഷൻ ബാബിലോൺ .ഒപ്പേറഷൻ ഓപ്പറ എന്നും ഈ നടപടിക്ക് പേരുണ്ട് .
.
ആണവ ആയുധ ങ്ങൾ ഉപയോഗിച്ച ഇസ്രേലിനെ ആക്രമിക്കുക എന്നത് ഇറാക്ക് നേതാവായിരുന്ന സദ്ദാം ഹുസൈനിന്റെ സ്വപ്നമായിരുന്നു . എഴുപതുകളിലെ എണ്ണവില വർധനയുടെ ഇറാഖിന് നൂറുകണക്കിന് ബില്യൺ ഡോളർ അധിക വരുമാനമാണ് ലഭിച്ചത് .ആ സമ്പത്തുപയോഗിച്ഛ് സദ്ദാം ഹുസൈൻ ആയുധങ്ങൾ വാങ്ങിക്കൂട്ടി .ഫ്രാൻസിൽ നിന്നും ,സോവ്യറ്റ് യൂണിയനിൽനിന്നും , യൂ എസ് ൽ നിന്നും എല്ലാം കിട്ടാവുന്ന ആയുധങ്ങൾ എല്ലാം ഇറാഖ് സംഭരിച്ചു .ആണവ ആയുധങ്ങൾ അങ്ങിനെ വാങ്ങാൻ ആകാത്തതിനാൽ ഫ്രാൻ‌സിൽ നിന്നും ഗവേഷണ ആവശ്യത്തിന് എന്ന പേരിൽ ഒരു ആണവ റീയാക്റ്റർ വാങ്ങി അതിൽനിന്നും പ്ലൂട്ടോണിയം ഉൽപ്പാദിപ്പിച് ആണവ ആയുധം നിർമിക്കാൻ ഇറാക്ക് പദ്ധതിയിട്ടു .
.
ഓസിറിസ് (Osiris ) എന്ന് പേരുള്ള ഫ്രഞ്ച് റീയാക്റ്ററാണ് ഇറാക്ക്
വാങ്ങിയത് ബാഗ്ദാദിന് ഏതാനും കിലോമീറ്റര് പുറത്ത് ഓസിറാക് (Osirak ) എന്നപേരിൽ ആറിയാക്ടർ സ്ഥാപിക്കാനായിരുന്നു ഇറാഖികളുടെ പദ്ധതി .1981 ഓഗസ്റ്റോടുകൂടി ഓസിറാക് റീയാക്റ്റർ പ്രവർത്തനക്ഷമമാകുമെന്ന് ഇസ്രേലിനറിയാമായിരുന്നു .പ്രവർത്തനം തുടങ്ങുന്നതിനുമുമ്പ് ഓസിറാക്കിനെ തകർക്കാൻ ഇസ്രേൽ തീരുമാനിച്ചു. പ്രവർത്തനം തുടങ്ങിയ ശേഷമാണ് ആക്രമണമെങ്കിൽ റേഡിയോആക്റ്റീവ് മലിനീകരണം പ്രദേശത്തെയാകെ ബാധിക്കുമായിരുന്നു .അതിനാലാണ് ഇസ്രേൽ ആക്രമണം പ്രവർത്തനം തുടങ്ങുന്നതിനുമുമ്പ് പദ്ധതിയിട്ടത് .ഓപ്പറേഷൻ ബാബിലോൺ എന്നും ഓപ്പറേഷൻ ഒപേറ എന്നും പില്ക്കാലത്തു അറിയപ്പെട്ട ആക്രമണത്തിന്റെ ഭൂമിക ഇതായിരുന്നു .
.
അക്കാലത്തു ഇസ്രേലിന് ഇറാഖുവരെ പോയി ബോംബിട്ടു തിരിച്ചുവരാൻ കഴിയുന്ന യുദ്ധവിമാനങ്ങൾ ഇല്ലായിരുന്നു .അവരുടെ പക്കലുള്ള F- 16 വിമാനങ്ങൾക്ക് പരിമിതമായ പരിധിയെ ഉണ്ടായിരുന്നുളൂ .അതുമാത്രമല്ല മേഖലയിലെ ജോർദാൻ സൗദി അറേബ്യാ തുടങ്ങിയ രാജ്യങ്ങൾക്ക് ശക്തമായ റഡാർ സംവിധാനങ്ങളും ഉണ്ടായിരുന്നു . അവയെ വെട്ടിക്കണമെങ്കിൽ ഇസ്രേൽ വിമാനങ്ങൾക്ക് തീരെ താഴ്ന്നു പറക്കുകയല്ലതെ മറ്റു മാർഗം ഉണ്ടായിരുന്നില്ല .താഴ്ന്നുപറക്കൽ യുദ്ധവിമാനങ്ങളുടെ പ്രഹര പരിധി പകുതിയിലേറെ കുറക്കുമായിരുന്നു .അതിനാൽ തന്നെ വളരെ സങ്കീര്ണമായിരുന്നു ഓപ്പറേഷൻ ബാബിലോൺ .
.
എട്ടു F-16 A കളും അഞ്ച് F-15 A കളും അടങ്ങുന്നതായിരുന്നു ഇസ്രേലിന്റെ ആക്രമണ വ്യൂഹം .F-16 A കളും റിയാക്ടറിനെ ആക്രമിക്കാനും F-15 A കൾ F-16 A കൾക്ക് സംരക്ഷണം നൽകാനുംവേണ്ടിയുള്ളതായിരുന്നു .1981 ജൂൺ 7 ഉച്ചക്കുശേഷമാണ് ഇസ്രേൽ പോർവിമാനങ്ങൾ ഏറ്റ് സിയോൺ ( Etzion Airbase ) വ്യോമതാവളത്തിൽ നിന്നും പറന്നു യർന്നത് .ജോർദ്ദാൻ സൗദി അതിർത്തിക്കടുത്തുകൂടി താഴ്ന്നുപറന്നാണ് പോർവിമാനങ്ങൾ ഇറാഖി വ്യോമാതിർത്തി കടന്നത് . അധിക ഇന്ധനം കരുതിയിരുന്ന ടാങ്കുകൾ സൗദി അതിഥിയിൽ ഉപേക്ഷിച്ച ശേഷമാണ് പോർവിമാനങ്ങൾ ഇറാഖി വ്യോമ മേഖലയിൽ എത്തിയത് . കനത്ത വ്യോമ പ്രതിരോധങ്ങൾ ഉണ്ടായിട്ടുകൂടി സൗദി വ്യോമവേധ സംവിധാനങ്ങൾക്ക് ഇസ്രേലി പോർവിമാനങ്ങളെ കണ്ടെത്താനായില്ല .
.
കനത്ത വ്യോമവേധ സംവിധാനങ്ങൾ ഉണ്ടായിര്ട്ടും റീയാക്റ്ററിൽ ആദ്യ ബോംബുകൾ പതിച്ചപ്പോഴാണ് ഇറാഖി വ്യോമ വേധ സംവിധാനങ്ങൾ ഇസ്രേൽ പോർവിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച കാര്യം അറിഞ്ഞത്.രണ്ടു മിനിറ്റുകൊണ്ട് ഇസ്രേലിന്റെ പോർവിമാനങ്ങൾ ഓസിറാക് റീയാക്റ്ററിനെ ബോംബിട്ടു തകർത്തു .പരിഭ്രമത്തിൽ ഇറാഖികൾ തൊടുത്തുവിട്ട വ്യോമവേധ മിസൈലുകൾക്ക്‌ എല്ലാം ഉന്നം തെറ്റി .രണ്ടു മണിക്കൂറുകൾക്ക് ശേഷം ഒരു പോറൽ പോലുമേൽക്കാതെ ഇസ്രേൽ യുദ്ധവിമാനങ്ങൾ അവ പറന്നുയർന്ന വ്യോമ താവളത്തിൽ തിരിച്ചിറങ്ങി .ഇസ്രേലിന്റെ നടപടിയുടെ നിയമ സാധുതയെപ്പറ്റി സംശയങ്ങൾ ഉയർന്നിരുന്നു . സ്വയരക്ഷക്കുവേണ്ടി നടത്തിയ ഒരു മുൻ‌കൂർ ആക്രമണമാണത് എന്നായിരുന്നു ഇസ്രേലിന്റെ നിലപാട് .സൈനികമായി ഒരു വൻ വിജയമായിരുന്നു ഓപ്പറേഷൻ ബാബിലോൺ .മൂർച്ചയുള്ള ആയുധങ്ങൾ ശരിയായി ഉപയോഗിച്ച് നേടിയ ഒരു പ്രചണ്ഡമായ വിജയം .
--
ചിത്രങ്ങൾ : ദൗത്യത്തിൽ പങ്കെടുത്ത ഒരു ഇസ്രേലി F-16A യുദ്ധവിമാനം ,ഇസ്രേലി പോർവി മാനങ്ങൾ പറന്ന വഴി .നിർമാണത്തിലിരിക്കുന്ന ഓസിറാക്ക് റീയാക്റ്റർ. : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
--
Ref:
1.http://warfarehistorynetwork.com/…/operation-babylon-israe…/
2.https://www.breakingisraelnews.com/…/operation-babylon-isr…/
3.https://en.wikipedia.org/wiki/Operation_Opera
--
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S

നമുക്ക് ആത്മാവ് ഉണ്ടോ ?


ആത്മാവ് ഉണ്ടോ എന്നു ഒരു രീതിയിലും ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ ഉള്ള വഴികളൊന്നും ഇപ്പോൾ ഇല്ല. എന്നാൽ ചില വസ്തുതകൾ കണക്കിലെടുത്താൽ നമുക്ക് ചില നിഗമനങ്ങളിൽ എത്താം.
* നമുക്ക് കൈകാലുകളോ, കണ്ണോ, ചെവിയോ, ഹൃദയമോ ഒന്നും ഇല്ലാതെ ജീവിക്കാം. നമ്മുടെ തലച്ചോർ മാത്രം പ്രവർത്തിച്ചാൽ മതി.
* ബോധം എന്നുള്ളത് തലച്ചോറിനെ മാത്രം ആശ്രയിച്ചാണ് ഉള്ളത്. തലച്ചോർ മരിച്ചാൽ ( മസ്തിഷ്ക്ക മരണം ) പിന്നെയും നമുക്ക് / നമ്മുടെ ശരീരത്തിന് ജീവിക്കാം. അപ്പോഴും ഹൃദയവും, ശ്വാസകോശവും, ഒക്കെ പ്രവർത്തിക്കും.
* ഇനി ഹൃദയവും, ശ്വാസകോശവും പ്രവർത്തനം നിലച്ചാലും ഇലക്ട്രിക് ഉപകരണങ്ങൾ വഴി ആവശ്യത്തിന് വേണ്ട ഇലക്ട്രിക് പൾസ് കൊടുത്തു നമുക്ക് അവയെ പ്രവർത്തിപ്പിക്കാം. പക്ഷെ മസ്തിഷ്ക്ക മരണം സംഭവിച്ചാൽ പിന്നെ ആൾ മരിച്ചതായി ശാസ്ത്രം വിധി എഴുതും. കാരണം പുറം ലോകവുമായുള്ള ബന്ധം അതോടെ അവസാനിക്കും. എന്നാൽ മറ്റു ശരീര ഭാഗങ്ങൾ കുറച്ചു മണിക്കൂറുകളോ, ദിവസങ്ങളോ ഒക്കെ പ്രവർത്തിക്കാം. മസ്തിഷ്ക്ക മരണം സംഭവിച്ച ആളുകളുടെ ഹൃദയവും, കിഡ്നിയും, കണ്ണു തുടങ്ങിയ ശരീര ഭാഗങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യാൻ പറ്റിയ ഒരു സമയം ആണിത്.
* മസ്‌തിഷ്‌ക്ക മരണം സംഭവിച്ചുകഴിഞ്ഞ മനുഷ്യന്റെ ജീനുകള്‍ മരണത്തിനു ശേഷമുള്ള നാലു ദിവസങ്ങള്‍ കൂടി ജീവിച്ചിരിക്കുമെന്നു സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്യാൻസർ കോശങ്ങളെ തടയുവാൻ ഉള്ള ജീനുകള്‍ ഈ ദിവസങ്ങളില്‍ കൂടുതല്‍ ആക്ടീവാകും. ഈ അവസ്ഥ അവയവങ്ങള്‍ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള രോഗിയുടെ ക്യാൻസർ സാധ്യത കുറയ്ക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
* നമ്മുടെ ശരീര ഭാഗങ്ങൾ ചലിപ്പിക്കുവാൻ തലച്ചോറിന്റേതിന് സമാനമായ ഇലക്ട്രിക്ക് പൾസുകൾ കൊണ്ട് സാധിക്കും. ഹൃദയത്തിനു പകരം ഇലക്ട്രിക് മോട്ടോർ പാമ്പു ഉപയോഗിച്ചു ജീവിക്കുന്ന ആളുകൾ ഇപ്പോൾ ഉണ്ട്. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ തലച്ചോർ ആണ് നാം. കയ്യും, കാലും, ഹൃദയവും ഒക്കെ തലച്ചോറിന്റെ സപ്പോർട്ടിങ് അവയവങ്ങൾ ആണ്. അതു ഇല്ലെങ്കിലും നാം ഉണ്ടാവും. തലച്ചോർ മാത്രം പ്രവർത്തിച്ചാൽ നാം ആയി.
* തലച്ചോറിന്റെ അകത്തു നടക്കുന്ന ഓർമയും, പ്രവർത്തങ്ങളും ഒക്കെ ന്യൂറ്രോ കണക്ഷനുകളും, രാസപ്രവർത്തനം വഴി ഉള്ള ഇലക്ട്രിക്ക് പൾസുകളും മുഖേനെ ആണെന്ന് മനസിലാക്കിയിട്ടുണ്ട്. ചെറിയ രീതിയിലുള്ള പരീക്ഷണങ്ങൾ വഴി കൃത്രിമമായി ആ പൾസുകൾ ഉണ്ടാക്കുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.
** ചുരുക്കി പറഞ്ഞാൽ നമ്മുടെ ഓർമ, ബോധം എന്നൊക്കെ പറയുന്നത് തലച്ചോറിലെ രാസപ്രവർത്തനം ആണ്.
ആത്‌മാവ്‌ എന്ന കാര്യം ശാസ്ത്രീയമായ കാര്യങ്ങളിലോ, ആശുപത്രിയിലോ ഒന്നുംവരുന്നേ ഇല്ല. ആത്മാവ് കഥകളിലും, മതങ്ങളിലും മാത്രം.
=================
'ശാസ്ത്രലോകം WhatsApp ബ്രോഡ്കാസ്റ്റിൽ' പുതുതായി ചേരുവാനായി 0091 790 730 1754 എന്ന ഫോൺ നമ്പർ നിങ്ങളുടെ മൊബൈലിൽ സേവ് ചെയ്തതിനു ശേഷം, WhatsApp ഇൽ നിന്ന് നിങ്ങളുടെ പേര് എനിക്ക് മെസേജ് ആയി അയച്ചാൽ മതിയാവും

നൈസാമിന്റെ പിശുക്ക്...



1940 കളിൽ ലോകത്തിലെ ഏറ്റവും സമ്പന്നനായിരുന്ന ഹൈദരാബാദ് നൈസാം മീർ ഉസ്മാൻ അലി ഖാന്റെ 'വിശ്വവിഖ്യാതമായ ' പിശുക്കുകളെ കവച്ചു വെക്കാൻ ഐതിഹ്യങ്ങൾക്കു മാത്രമേ കഴിയുകയുള്ളൂ. ചുക്കിചുളിഞ്ഞ പരുത്തി തുണികൊണ്ടുള്ള പൈജാമ, നാടൻ ചന്തയിൽ കിട്ടുന്ന വില കുറഞ്ഞ ചെരുപ്പുകൾ, അഴുക്കുപുരണ്ട് പാണ്ടു പിടിച്ച ഒരേയൊരു തുർക്കിത്തൊപ്പി തുടങ്ങിയവയായിരുന്നു നൈസാം നിത്യവും ഉപയോഗിച്ചിരുന്നത്. സ്വർണ പാത്രങ്ങളുടെ അമൂല്യശേഖരമുണ്ടായിട്ടും, നാകത്തകിട് കൊണ്ടുള്ള ഒരു തളികയിൽ കിടപ്പുമുറിയിൽ വിരിച്ച പായയിലിരുന്നാണ് അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നത്. അതിഥികൾ ഉപേക്ഷിച്ച സിഗരറ്റുകുറ്റികൾ എടുത്ത് അദ്ദേഹം പുക വലിച്ചിരുന്നു. സിഗരറ്റുകുറ്റികളും ചവറുകളും നിറയുന്ന ആ മുറി വർഷത്തിലൊരിക്കലെ വൃത്തിയാക്കിയിരുന്നുള്ളു: അദ്ദേഹത്തിന്റെ ജന്മദിനത്തിൽ .
വർഷത്തിലൊരു ദിവസം രാജഭക്തന്മാർ കൊട്ടാരത്തിലെത്തി രാജാവിന് കാണിക്കവെയ്ക്കുന്ന ചടങ്ങ് പല നാട്ടുരാജ്യങ്ങളിലുമുണ്ടായിരുന്നു. രാജാവ് സ്വർണനാണയം സ്പർശിച്ച ശേഷം അത് ഉടമസ്ഥന് തിരിച്ചു കൊടുക്കുകയാണ് പതിവ്. നൈസാമാകട്ടെ എല്ലാ വർഷവും സ്വർണാഭരണം കൈക്കലാക്കി സിംഹാസനത്തിനടുത്തുള്ള സഞ്ചിയിൽ നിക്ഷേപിക്കും. റോൾസ് റോയ്സ്കമ്പനി ആദ്യം കാർ പുറത്തിറക്കിയ സമയത്ത് തന്റെ പിതാവ് വാങ്ങിയ വണ്ടിയാണ് മരണം വരെ നൈസാം ഉപയോഗിച്ചത്. നൈസാമിന്റെ പിതാവ് ജനപ്രീതി ഉള്ള ഒരു ഭരണാധികാരിയായിരുന്നു. അദ്ദേഹം തെരുവിലൂടെ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ നാണയങ്ങൾ വാരിവിതറുമായിരുന്നു.പുറകിലുള്ള വണ്ടിയിൽ അനുഗമിക്കുന്ന മകൻ താഴെയിറങ്ങി അത് പെറുക്കിയെടുക്കുകയും.!
1940 കളുടെ തുടക്കത്തിൽ സെക്കന്തരബാദിലെ ആർമി ഓർഡിനൻസ് വിഭാഗത്തിൽ സിവിലിയൻ ഗസറ്റഡ് ഓഫീസറായിരുന്ന M K K മേനോൻ തന്റെ ആത്മകഥയിൽ (ആരോടും പരിഭവമില്ലാതെ) നൈസാമിന്റെ പണക്കൊതി നേരിൽ കണ്ട അനുഭവം വിവരിക്കുന്നുണ്ട്. നൈസാമിന്റെ സർവാധികാര്യക്കാരൻ സുൽ കാദർജങ്ങ് ബഹാദൂറിന്റെ ജാമാതാവ് മേജർ ഹുസൈൻ M K K യുടെ സഹപ്രവർത്തകനായിരുന്നു. സുൽ കാദർ ജങ്ങിന്റെ ചെറുമകളുടെ വിവാഹം ഒരു ഉത്സവം പോലെയാണ് ആഘോഷിച്ചത്.വിവാഹ ചടങ്ങിൽ M K K യും സഹപ്രവർത്തകരും പങ്കെടുത്തുകയുണ്ടായി.
മംഗളകർമ്മത്തിൽ പങ്കെടുക്കാൻ നൈസാ മെത്തി.പ്രത്യേകമായി സജ്ജീകരിച്ച ഇരിപ്പിടത്തിൽ നൈസാം ഇരുന്നയുടൻ അദ്ദേഹത്തിന്റെ മുന്നിൽ ഒരു ചെറിയ മേശവും അതിന്മേലൊരു സ്വർണത്തളികയും കൊണ്ടു വച്ചു. അതിഥികൾ ഓരോരുത്തരായി മുന്നോട്ടുവന്ന് നൈസാമിനെ വണങ്ങി തളികയിൽ സ്വർണ നാണയങ്ങൾ അർപ്പിക്കുവാൻ തുടങ്ങി. ഈ ചടങ്ങിനെ ' നസ്രാണ നല്കുക, എന്നാണ് വിളിക്കുക. ഓരോ സ്വർണനാണയം തളികയിൽ വീഴുമ്പോഴും നൈസാം അതെടുത്ത് തന്റെ നീണ്ട ഷെർവാണിയുടെ ഇരുകീ ശകളിലും നിറച്ചു. എല്ലാവരിൽ നിന്നും നസ്രാണ കിട്ടിയയുടൻ അദ്ദേഹം എഴുന്നേൽക്കാൻ ശ്രമിച്ചു.കീശകളിൽ ഉള്ള സ്വർണനാണയങ്ങളുടെ ഭാരം താങ്ങാൻ നൈസാമിന് ശേഷിയുണ്ടായിരുന്നില്ല. മേജർ ഹുസൈനും ,സുൽകാദർ ജങ്ങും ഓടി വന്ന് ഓരോ രോ കീശയും താങ്ങിപ്പിടിച്ച് നൈസാമിനെ എഴുന്നേൽപ്പിച്ചു.കൊച്ചു കുട്ടികൾ വൃദ്ധരായവരുടെ വേഷം കെട്ടി സ്റ്റേജിൽ വരുമ്പോൾ നടക്കാറുള്ളതുപോലെ ,രാജാധിരാജൻ കൂനിപ്പിടിച്ചു നടന്ന് കാറിൽ കയറി കിലോക്കണക്കിന് സ്വർണനാണയങ്ങളുമായി സ്ഥലം വിട്ടു
നൈസാമിന്റെ പത്നി ഒരു മനോരോഗിയായിരുന്നു. കാറിൽ കയറി നഗരത്തിൽ റോന്ത് ചുറ്റും. കടകളിൽ കയറി വിലയേറിയ വസ്ത്രങ്ങളും, ആഭരണങ്ങളും വാങ്ങി പണം കൊടുക്കാതെ സ്ഥലം വിടും. കടക്കാർ ബില്ല് കൊട്ടാരത്തിലെത്തിക്കും. ഒന്നുരണ്ട് തവണ നൈസാം പണം കൊടുത്തയച്ചു. പിന്നെയൊരു 'ഫർമാൻ' പുറത്തിറക്കി.'ഔദ്യോഗികമഹിഷിയുടെ ബില്ലിന് കൊട്ടാരത്തിൽ നിന്നും പണം കിട്ടില്ല''. അന്നു മുതൽ ഹൈദരാബാദ് നഗരത്തിലെ പോലീസുകാരുടെ കീശ വീർക്കാൻ തുടങ്ങി. മഹിഷി കൊട്ടാരത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ പോലീസുകാർ വിസിൽ മുഴക്കി കച്ചവടക്കാർക്ക് മുന്നറിയിപ്പ് നല്കും. എല്ലാ കടകളും ഉടനടി ബ ന്തവസ്സാകും. കുറെ ചുറ്റിക്കറങ്ങിയതു ശേഷം ഇന്ന് ഒഴിവു ദിനമാണെന്ന് പറഞ്ഞ് അവർ മടങ്ങിപ്പോകും.
നൈസാമിന്റെ മൂത്ത മകൻ അസംജാ ഒരു ധൂർത്തു പുത്രനായിരുന്നു ചെറുപ്പത്തിലെ വഴി തെറ്റിയ അസംജാക്ക് ചെലവിന് കൊടുക്കില്ല എന്ന് നൈസാം ശഠിച്ചു.ധാരാളിയും വ്യഭിചാരിയുമായ രാജകുമാരൻ ബ്രിട്ടീഷ് റസിഡന്റുമായിബന്ധപ്പെട്ട് ഒരു മാസപ്പടി ഒപ്പിച്ചു.പക്ഷെ ആ സംഖ്യ അയാൾക്ക് അഞ്ച് ദിവസത്തേക്ക് മതിയാവുകയില്ല. നാടു മുഴുവൻ നടന്ന് ബീരാർ രാജകുമാരൻ എന്നറിയപ്പെട്ടിരുന്ന അസംജ കടം വാങ്ങി.ഒരു കാലത്ത് അസംജ നൈസാമാകുമെന്ന് കരുതി എല്ലാവരും കടം വാരിക്കോരിക്കൊടുത്തു.അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ കടക്കാരനായിട്ടാണ് അദ്ദേഹം മരിച്ചത്: നൈസാമിന്റെ സിംഹാസനത്തിലിരിക്കാൻ ഭാഗ്യമില്ലാതെ.....
🔍🔍🔍🔍🔍🔍🔍
കടപ്പാട്

താരന് പരിഹാരം ഒരു കപ്പു തൈരില്‍....



താരന്‍ പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ്. മുടി കൊഴിയാനും ശിരോചര്‍മത്തില്‍ ചൊറിച്ചിലുണ്ടാക്കാനും കാരണമാകുന്ന ഒന്ന്.
താരന്‍ അമിതമാകുന്നത് പല തലത്തിലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്കും അലര്‍ജിയ്ക്കുമെല്ലാം കാരണമാകുകയും ചെയ്യും.
താരന്‍ നിശേഷം കളയാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങളുണ്ട്. അടുക്കളയിലെ തന്നെ കൂട്ടുകള്‍. ഇതിലൊന്നാണ് തൈര്. തൈരു കൊണ്ട് എങ്ങനെയാണ് താരന്‍ മാറ്റാന്‍ സാധിയ്ക്കുകയെന്നു നോക്കൂ,

മുടി കഴുകി ശിരോചര്‍മത്തില്‍ തൈരു തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളായാം. അല്‍പം പുളിയുള്ള തൈരാണ് കൂടുതല്‍ നല്ലത്.

ഒരു കപ്പു തൈരും ഒരു മുട്ടയും കൂട്ടിച്ചേര്‍ത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് 30 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടി മൃദുവാകുകയും ചെയ്യും.

ഒരു മുഴുവന്‍ ചെറുനാരങ്ങയുടെ നീരും 2 ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്തിളക്കുക. ഇത് ശിരോചര്‍മത്തില്‍ തേച്ചുപിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.

1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, അരക്കപ്പ് തൈര് എന്നിവ ചേര്‍ത്തിളക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകുക. ഈ കൂട്ടിലെ അസിഡിറ്റിയും എന്‍സൈമുകളും താരന്‍ വളരുന്നത് തടയും.

തൈരും ആര്യവേപ്പില ചേര്‍ത്തരച്ചതും തലയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് തലയിലെ താരന്‍ ഒഴിവാക്കും.

പ്രോട്ടീന്‍ സമ്പുഷ്ടമായ തൈര് മുടി വളരാനും മുടിയ്ക്കു മൃദുത്വം നല്‍കാനും നല്ലതുമാണ്.

– ഷെയര്‍ ചെയ്യുക

മുഖക്കുരു പെട്ടെന്നു മാറാന്‍ ഓയില്‍ പുള്ളിംഗ്


ഓയില്‍ പുള്ളിംഗ് തികച്ചും പ്രകൃതിദത്തമായൊരു ചികിത്സാരീതിയാണ്. പല്ലിന് വെളുപ്പുനിറം നല്‍കാനാണ് സാധാരണയായി നാം ഓയില്‍ പുള്ളിംഗ് ഉപയോഗിയ്ക്കാറ്.
എന്നാല്‍ പലരേയും അലട്ടുന്ന, പ്രത്യേകിച്ചു ടീനേജുകാരെ അലട്ടുന്ന സൗന്ദര്യപ്രശ്‌നമായ മുഖക്കുരുവിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഓയില്‍ പുള്ളിംഗ്.
ഏതു രീതിയിലാണ് ഓയില്‍ പുള്ളിംഗ് മുഖത്തെ മുഖക്കുരു മാറ്റാന്‍ സഹായിക്കുന്നുവെന്നറിയൂ,
ശുദ്ധമായ വെളിച്ചെണ്ണ അതായത് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ അല്ലെങ്കില്‍ ഉരുക്കുവെളിച്ചെണ്ണ, സംസ്‌കരിയ്ക്കാത്ത എള്ളെണ്ണ എന്നിവയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ഇവയല്ലെങ്കില്‍ ഓര്‍ഗാനിക് ഒലീവ് ഓയില്‍, സണ്‍ഫഌവര്‍ ഓയില്‍ എന്നിവയും ഉപയോഗിയ്ക്കാം.
ഓയില്‍ പുള്ളിംഗ് വഴി ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. മുഖക്കുരുവിന് കാരണം ശരീരത്തിലെ ടോക്‌സിനുകളാണന്നാണ് പൊതുവെ പറയപ്പെടുന്നത്. പ്രത്യേകിച്ചു കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍. ഇതിനു കാരണം ദോഷകരമായ ബാക്ടീരിയകളും. ഈ ബാക്ടീരിയകള്‍ വഴി. ശരീരത്തില്‍ ടോക്‌നുകള്‍ അടിഞ്ഞു കൂടുകയും ഇത് മുഖക്കുരുവിന് കാരണമാകുകയും ചെയ്യുന്നു.
ശരീരത്തില്‍ നിന്നും ബാക്ടീരിയകളും ടോക്‌സിനുകളും നീക്കം ചെയ്യപ്പെടുന്നതുവഴി ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നു. ചര്‍മത്തിന്റെയും ഇത് മുഖക്കുരുവിന് ശമനം നല്‍കും.
ശുദ്ധമായ വെളിച്ചെണ്ണ അതായത് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ അല്ലെങ്കില്‍ ഉരുക്കുവെളിച്ചെണ്ണ, സംസ്‌കരിയ്ക്കാത്ത എള്ളെണ്ണ എന്നിവയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ഇവയല്ലെങ്കില്‍ ഓര്‍ഗാനിക് ഒലീവ് ഓയില്‍, സണ്‍ഫഌവര്‍ ഓയില്‍ എന്നിവയും ഉപയോഗിയ്ക്കാം.
ഓയില്‍ പുള്ളിംഗ് എപ്രകാരമാണ് ചെയ്യുന്നതെന്നു നോക്കൂ,
ഓയില്‍ പുള്ളിംഗിന് മുന്‍പ് 1 ഗ്ലാസ് വെള്ളം കുടിയ്ക്കുക. അണ്ണാക്ക് ശുദ്ധീകരിയ്ക്കാനാണിത്.
ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയോ മറ്റേതെങ്കിലും ഓയിലോ എടുത്ത് വായിലൊഴിയ്ക്കുക.
ഇത് വായില്‍ കുലുക്കുഴിയുക. എത്ര നേരം കൂടുതല്‍ വായിലിതു ചെയ്യുന്നുവോ അത്രയും ഗുണകരമെന്നു പറയാം. ചുരുങ്ങിയത് പത്തിരുപതു മിനിറ്റെങ്കിലും ചെയ്യണം.
ഈ ഓയില്‍ ഒരല്‍പം പോലും ഇറക്കരുത്. ഇതു മുഴുവന്‍ തുപ്പിക്കളയുക. പിന്നീട് ഇളം ചൂടുവെള്ളം കൊണ്ട് വായ കഴുകി പിന്നീട് സാധാരണ രീതിയില്‍ പല്ലു ബ്രഷ് ചെയ്യാം.
മുഖക്കുരു മാറാനും പല്ലിന്റെ നിറത്തിനും മോണയുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.
– ഷെയര്‍ ചെയ്യുക

ജെഫ് തോംസൺ - വേഗതയുടെ രാജാവ്


ക്രിക്കറ്റിന്റെ വന്യമായ സൗന്ദര്യം അതിന്റെ എല്ലാ അർത്ഥത്തിലും കുടികൊള്ളുന്നത് ഫാസ്റ്റ് ബൗളർമാരിൽ ആണെന്ന് പറയാം .കളി തുടങ്ങിയ കാലം മുതൽ കൂടുതൽ വേഗതയിൽ പന്തെറിയാൻ ഫാസ്റ്റ് ബൗളർമാർ ശ്രമിച്ചിരുന്നു. ( തമിഴിലെ ''വേഗപന്തു വീശാളർകൾ'' എന്ന വാക്കിനു നല്ല ചേലാണ് ).
.
നല്ലൊരു ഫാസ്റ്റ് ബൗളർ ടീമിൽ ഉണ്ടെങ്കിൽ ആ ടീമിന്റെ പല ദൗർബല്യങ്ങളും മറക്കപ്പെടും .ബാറ്റസ്മാൻമാർ അടിമുടി പടച്ചട്ടയണിഞ്ഞു നിൽക്കുന്ന ഇക്കാലത്തുപോലും കാര്യം അങ്ങനെ തന്നെ . ഫാസ്റ്റ് ബൗളിങ്ങിന്റെ വേഗത അന്താരാഷ്ട മത്സരങ്ങളിൽ സ്ഥിരമായി അളക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു പതിറ്റാണ്ടു മാത്രമേ ആകുന്നുളൂ .അക്കാലയളവിൽ പാകിസ്ഥാന്റെ അക്തറും ഓസ്‌ട്രേലിയയിലെ ബ്രെറ്റ് ലീയും ,ഷോൺ ടൈറ്റുമാണ് മണിക്കൂറിൽ 160 കിലോമീറ്റര് വേഗതക്ക് മുകളിൽ പന്തെറിഞ്ഞിട്ടുള്ളത് .ഈ അടുത്തകാലത് ഓസ്‌ട്രേലിയയിലെ മിച്ചൽ സ്റ്റാർക്കും അതിനടുത്ത വേഗത കൈവരിച്ചതായി വാർത്തയുണ്ടായിരുന്നു .
.
ഒരു പക്ഷെ വേഗതയുടെ സുവർണ്ണകാലം എഴുപതുകളും എണ്പതുകളുമായിരുന്നു .അക്കാലത്തെ വേഗതയുടെ അനിഷേധ്യ ചക്രവർത്തിയായിരുന്നു ഓസ്‌ട്രേലിയയിലെ ജെഫ് തോംസൺ .തോംസന്റെ വേഗത രണ്ടു തവണ മാത്രമേ അളന്നിട്ടുളൂ .അതിലൊന്നിൽ അദ്ദേഹം 160 കിലോമീറ്റര് വേഗതക്ക് മുകളിൽ പന്തെറിഞ്ഞു .ആ ദിവസം എറിഞ്ഞതിനേക്കാൾ കൂടുതൽ വേഗതയിൽ തോംസൺ പന്തെറിഞ്ഞിട്ടുണ്ടെന്ന് അക്കാലത്തെ മഹാന്മാരായ ബാറ്റസ്മാൻമാർ എല്ലാവരും ഏകസ്വരത്തിൽ അഭിപ്രായപ്പെടുന്നു .അതിനാൽ തനെ തോംസണെ എക്കാലത്തെയും വേഗതയേറിയ ഫാസ്റ്റ് ബൗളർ ആയി കണക്കാക്കുന്നത് തന്നെയാണ് യുക്തിക്ക് നിരക്കുന്നത്.
.
എഴുപതുകളിലാണ് ഡെന്നിസ് ലില്ലിയോടൊപ്പം തോംസൺ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിൽ ഇടം പിടിക്കുന്നത് .വിശ്രുതമായ വെസ്റ്റ് ഇന്ത്യൻ പേസ് ക്വാര്ട്ടറ് നിലവിൽ വരുന്നതിനും ഏതാനും വര്ഷം മുൻപായിരുന്നു അവരുടെ അരങ്ങേറ്റം .ഡെന്നിസ് ലില്ലി എല്ലാ ആയുധങ്ങളും കൈയിലുള്ള ഫാസ്റ്റ് ബൗളർ ആയിരുന്നപ്പോൾ തോംസന്റെ ഒരേ ഒരായുധം അന്നേവരെ കണ്ടിട്ടില്ലാത്ത വേഗത മാത്രമായിരുന്നു .എഴുപതുകളിൽ ഫാസ്റ്റ് ബൗളർമാരുടെ വേഗത ശാസ്ത്രീയമായി അളക്കാൻ രണ്ടുതവണ ശ്രമങ്ങൾ നടന്നിരുന്നു അവയിൽ രണ്ടിലും വിജയിച്ചത് തോംസൺ തന്നെ .അവയിൽ ഒന്നിലാണ് അദ്ദേഹം 160 കിലോമീറ്റര് വേഗതക്ക് മുകളിൽ പന്തെറി ഞ്ഞത് .ആദ്യമത്സരത്തിൽ രണ്ടാം സ്ഥാനം ആൻഡി റോബർട്സിനും രണ്ടാം മത്സരത്തിൽ മൈക്കൽ ഹോൾഡിങ്ങിനുമായിരുന്നു രണ്ടാം സ്ഥാനം . രണ്ടു മത്സരങ്ങളിലും തോംസൺ തന്റേതായ ഒരു നിലവാരത്തിലും മറ്റുള്ളവർ ഒന്നിനൊന്നു മെച്ചമായ മറ്റൊരു തലത്തിലും ആയിരുന്നു .
.
ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം എറിഞ്ഞ ചില പന്തുകൾ വിക്കറ്റ് കീപ്പറുടെ തലക്ക് മുകളിലൂടെ 6 ബെകൾക്ക് പറന്ന ചരിത്രവുമുണ്ട് . ഇപ്പോഴും യു ട്യൂബിൽ നിലനിൽക്കുന്ന പഴയ വീഡിയോകൾ കണ്ടാൽ തോംസന്റെ വേഗതയുടെ ഒരൂഹം കിട്ടും . തോംസന്റെ വേഗത അദ്ദേഹത്തിന്റെ പ്രസിദ്ധമായ സ്ലിങ്ഷോട് ആക്ഷനിലൂടെയാണ് ലഭിച്ചിരുന്നത് .അദ്ദേഹത്തിന് ശേഷം പലരും സമാനമായ ഒരക്ഷനിലൂടെ അതിവേഗത ആർജിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത് .ശ്രീലങ്കയിലെ മലിംഗയും ഓസ്‌ട്രേലിയയിലെ ടൈറ്റുമാണ് കുറെയെങ്കിലും വിജയം വരിച്ചത്
--
ref
1.http://www.smh.com.au/…/fastest-of-the-fast-jeff-thomson-to…
.
2.http://www.thecricketmonthly.com/…/-thommo---how-quick-was-…

3.https://www.youtube.com/watch?v=m8tFgtzeA2M
4.https://www.youtube.com/watch?v=vSpBOYzoKyk
--
image courtesey:http://www.smh.com.au/…/fastest-of-the-fast-jeff-thomson-to…
-
This is an original work based on references-rishidas s

റസ്റ്റി സ്പോട്ടെഡ് കാറ്റ് (rusty-spotted cat ) : ഏറ്റവും ചെറിയ മാർജ്ജാരൻ


ഏറ്റവും വലിയ മാർജ്ജാര ഉപവംശം കടുവകൾ ആണെന്നുള്ളത് അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ് .പക്ഷെ മാർജ്ജാരവംശത്തിലെ ഏറ്റവും ചെറിയർ ആരെന്നുളളതിന് അത്ര വ്യക്തമായ ഉത്തരം ഇല്ല .എന്നാലും ഇപ്പോഴുള്ള അറിവ് വച്ച് ,നമ്മുടെ നാട്ടിലും ശ്രീ ലങ്കയിലും കാണപ്പെടുന്ന റസ്റ്റി സ്പോട്ടെഡ് കാറ്റ് എന്ന വന്യ മാർജ്ജാരന്മാരാണ് ഏറ്റവും ചെറിയ മാർജ്ജാര വംശക്കാർ .ആഫ്രിക്കയിൽ കാണപ്പെടുന്ന കറുത്ത കാലൻ പൂച്ചകൾ (black-footed cat(Felis nigripes) ) ആണ് മറ്റൊരു ചെറു മാർജ്ജാര വംശം .
.
നമ്മുടെ രാജ്യത്ത് എല്ലാ പ്രദേശത്തും ഇവയെ കണ്ടിട്ടുണ്ട് . ഉത്തര പ്രദേശിലെ ഹിമാലയൻ വന മേഖലകളിൽ പോലും ഇവയെ കണ്ടിട്ടുണ്ട് .Prionailurus rubiginosus എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം

.
ചാരനിറത്തിലുള്ള ,ഒരു കിലോഗ്രാമിനടുത് മാത്രം ഭാരമുള്ള കുഞ്ഞൻ മാർജ്ജാരന്മാരാണ് റസ്റ്റി സ്പോട്ടെഡ് കാറ്റ്. നിത്യ ഹരിത വനങ്ങളിലും പുല്മേടുകളിലുമാണ് ഇവയുടെ വാസം .പകൽ വിശ്രമിക്കുകയും രാത്രി ഇരതേടുകയുമാണ് ഇവയുടെ രീതി .വളരെ ചടുലമായ നീക്കങ്ങളിലൂടെ ചെറു ജീവികളെ വേട്ടയാടിയാണ് ഇവ ആഹാരം തേടുന്നത് .ചില റസ്റ്റി സ്പോട്ടെഡ് കാറ്റുകളെ കെണിവച്ചു പിടിച്ച് മൃഗശാലകളിൽ വളർത്താറുണ്ട് .ലോകത്താകമാമാനം നൂറിൽ താഴെ റസ്റ്റി സ്പോട്ടെഡ് കാറ്റുകൾ മാത്രമാണ് മൃഗ ശാലകളിൽ ഉള്ളത് .മൃഗ ശാലകളിൽ ഇവയുടെ ശരാശരി ആയുർ ദൈർഖ്യം പന്ത്രണ്ട് കൊല്ലമാണ് . വംശനാശ ഭീഷണി നേരിടുന്ന ഇവ ഇപ്പോൾ തന്നെ പല മേഖലകളിൽ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞു .
--
ചിത്രങ്ങൾ : കടപ്പാട് വിക്കിമീഡിയ കോമൺസ് .
--
ref:
1.http://www.dailymail.co.uk/…/Rare-footage-worlds-smallest-c…
2.https://commons.wikimedia.org/…/Category:Prionailurus_rubig…
--
This is an original work -rishidas


ഋഷഭനും ഭരതനും ബാഹുബലിയും -ഭാഗവത പ്രോക്തമായ ഒരൈതീഹ്യം -പിന്നെ ചന്ദ്ര ഗുപ്ത മൗര്യന്റെ ചരിത്രവും


എല്ലാ രാജ്യങ്ങൾക്കും അവരുടെ ആരംഭത്തെപ്പറ്റി ഐതീഹ്യങ്ങൾ ഉണ്ട് .നമ്മുടെ നാടിനും അത്തരം ഐതീഹ്യങ്ങൾ ഉണ്ട് .ഭാഗവതത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഋഷഭൻറെയും പുത്രന്മാരുടെയും കഥ അതിലൊന്നാണ്
.
ഋഷഭൻ എന്ന പരമ സാത്വികനും ,ഉദാരമതിയും .ശൂരനുമായിരുന്ന മഹാത്മാവാണ് ഈ ഭൂഭാഗത്തെ ജനങ്ങളെ ആദ്യമായി രാഷ്ട്രീയമായി ഒരുമിപ്പിച്ചത് .അദ്ദേഹത്തിന്റെ കാലത് ജനങ്ങൾ നല്ലൊരു ഭാഗം പരിഷ്‌കൃതർ അല്ലായിരുന്നു ..കൃഷിയും കന്നുകാലിവളർത്തലും നാഗര , ഗ്രാമ ജീവിതവും പല ജന സമൂഹങ്ങൾക്കും അജ്ഞാതമായിരുന്നു .ഋഷഭൻ ജനങ്ങളിലേക്കിറങ്ങി .നാടുതോറും നടന്നു ജനങ്ങളെ കൃഷിയിലും മൃഗപരിപാലനത്തിലും നിപുണരാക്കി പെട്ടന്ന് തന്നെ രാജ്യത്തു ഗ്രാമങ്ങളും നഗരങ്ങളും ഉയർന്നു . മഹാ ഗൃഹസ്ഥനായ ഋഷഭന് ധാരാളം പുത്രമാരും ഉണ്ടായിരുന്നു .അവരിൽ ഭരതൻ എന്ന മൂത്ത പുത്രനും ബാഹുബലി എന്ന രണ്ടാമനും അതി ശ്രേഷ്ഠന്മാർ ആയിരുന്നു .പുത്രന്മാർ തന്നെക്കാൾ കാര്യ പ്രാപ്തരായി എന്ന് മനസ്സിലാക്കിയ ഉടൻ ഋഷഭം രാജ്യത്തിന്റെ വടക്കു ഭാഗം ഭരതനും തെക്കു ഭാഗം ബാഹുബലിക്കും പകുത്തു നൽകി .സന്യാസം സ്വീകരിച്ചു തന്റെ പ്രജകളുടെ ഇടയിൽ ഭിക്ഷുവായി ജീവിച്ചു .ഋഷഭൻറെ മഹത്വം ഭഗവാൻ കൃഷ്ണൻ തന്നെ ഭാഗവതത്തിൽ വിസ്തരിക്കുന്നുണ്ട് .
.
ഭരതന് രാജ്യം ഒറ്റയ്ക്ക് ഭരിക്കാൻ ആഗ്രഹം വന്നു ..ചക്രവർത്തി പദം നേടാൻ സഹോദരൻ ബാഹുബലിയെ പരാജയപ്പെടുത്തണം .തനിക്ക് ഭരതനെ പരാജയപ്പെടുത്താനാവും എന്നറിയാമായിരുന്നിട്ടും ബാഹുബലി പാതിരാജ്യം സഹോദരന് നൽകി സന്യാസം സ്വീകരിച്ചു .അങ്ങിനെ ഭരതൻ ഈ ഭൂഭാഗത്തിന്റെ ആദ്യ ചക്രവർത്തിയായി .ഭരതനിൽ നിന്നും ഭാരതം എന്ന പേരും ഈ മഹാ രാജ്യത്തിന് വന്നു ചേർന്നു.ഭരതൻ ഗംഭീരമായി ഭരിച്ചു അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഭാരതം ഏകശിലാരൂപമായ ഒരസ്തിത്വം ആയി മാറിയത് എന്നാണ് ഐതീഹ്യം .
.
ഭരതനും പ്രായമായപ്പോൾ രാജ്യം പുത്രന്മാരെ ഏൽപ്പിച്ചു വനത്തിൽ പോയി തപസ്സു ചെയ്തു ജന്മങ്ങളിലൂടെ മോക്ഷം പ്രാപിച്ചു .
.

ഋഷഭ-ഭരത കഥ ഐതീഹ്യം ആയിരിക്കാം .പക്ഷെ 2300 കൊല്ലം മുൻപ് മറ്റൊരു ഭാരത ചക്രവർത്തി അവരുടെ മാതൃക പിൻതുടർന്നു .ഇരുപതാമത്തെ വയസ്സിൽ ഭാരത ചക്രവർത്തിയായ ചന്ദ്ര ഗുപ്ത മൗര്യൻ അതിശക്തമായ ഒരു ഭാരത ദേശമാണ് കെട്ടിപ്പടുത്തത്.അക്കാലത്തെ പ്രബല സൂപർ പവർ ആയിരുന്ന സെല്യൂക്കസ് നിക്കേറ്ററുടെ ഗ്രീക്ക് സാമ്രാജ്യത്തിന്റെ ആക്രമണത്തെ പരാജയപ്പെടുത്തി അടിയറവു പറയിച്ചു .ചന്ദ്രഗുപ്തൻ അക്കാലത്തെ ലോകത്തിലെ ഏറ്റവും പ്രബലനായ ചക്രവർത്തിയായിരുന്നു .പുത്രനായ ബിംബിസാരൻ പ്രാപ്തനായപ്പോൾ തന്റെ നാല്പത്തി നാലാം വയസ്സിൽ ചന്ദ്രഗുപ്ത മൗര്യൻ ഭിക്ഷുവായി കൊട്ടാരത്തിന്റെ പടിയിറങ്ങി .രാജ്യത്തുടനീളം ഭിക്ഷുവായി യാത്ര ചെയ്ത് ഒടുവിൽ കർണാടകത്തിലെ ശ്രാവണ ബെലഗോളയിൽ വച് അദ്ദേഹം നിർവാണം പ്രാപിച്ചു .
--
ചിത്രം : ചന്ദ്ര ഗുപ്ത മൗര്യന്റെ ശിൽപ്പം ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
This is an original post-rishidas s