A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചിത്രവധം - പുരാതന ലോകത്തില്‍

<<ചിത്രവധം - പുരാതന ലോകത്തില്‍>>
(കുട്ടികള്‍,ഗര്‍ഭിണികള്‍,ദുര്‍ബ്ബല ഹൃദയര്‍,ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവര്‍ എന്നിവര്‍ ദയവായി തുടര്‍ന്ന് വായിക്കരുത്)
ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ശിക്ഷാരീതികള്‍ രക്തമുറയിപ്പിക്കുന്നതാണ്. കേള്‍ക്കുമ്പോള്‍ തന്നെ ആരുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന ചില ശിക്ഷകള്‍‍..പുരാതന ഇന്ത്യയിലേയും ലോകത്തിലേയും ചില ചിത്രവധ രീതികള്‍..
--------------------------------------------------------------------
★കുന്തത്തിലേറ്റുക/ശൂലത്തിലേറ്റുക.
സാധാരണയായി രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്ന കുറ്റവാളികളെ ശിക്ഷിച്ചിരുന്ന രീതിയാണിത്.(ചിത്രം-1 ശ്രദ്ധിക്കുക)
നിലത്ത് നന്നായി ഉറപ്പിച്ച കുന്തം കുറ്റവാളിയുടെ ഗുദത്തില്‍ കൂടി കയറ്റി വായിലൂടെ പുറത്തെത്തിച്ച് കൊല്ലുന്ന മൃഗീയമായ രീതിയാണിത്.ഏറ്റവും വേദനയേറിയ മരണങ്ങളിലൊന്നായിരിക്കും ഇത്.
★ആനയെ കൊണ്ട് കൊല്ലുന്ന രീതി
ആനയെ കൊണ്ട് തലയില്‍ ചവിട്ടിച്ച് കൊല്ലുന്ന രീതി.
സൌത്ത് ഈസ്റ്റ് ഏഷ്യയില്‍,പ്രത്യേകിച്ച് പുരാതന ഇന്ത്യയില്‍ നിലനിന്നിരുന്ന വധശിക്ഷാ രീതിയാണിത്.(ചിത്രം-2)
കുറ്റവാളിയുടെ ഇരുകൈകളും ബന്ധിച്ച് തല പീഠത്തിലേക്ക് വച്ച ശേഷം ആനയെ കൊണ്ട് തലയില്‍ ചവിട്ടിക്കുകയാണ് ചെയ്യുക.തല തകര്‍ന്നാണ് മരണം സംഭവിക്കുക.ഈ ശിക്ഷാരീതി നടപ്പാക്കാന്‍ ആനകള്‍ക്ക് പ്രത്യേക പരിശീലനം വരെ നല്‍കിയിരുന്നു. പൊതുജനമധ്യത്തില്‍ വച്ചായിരുന്നു ഈ അഅവധശിക്ഷ നടപ്പാക്കിയിരുന്നത്.
★കൂട്ടിലേറ്റല്‍
മനുഷ്യ ശരീരാകൃതിയിലുള്ള ഇരുമ്പു കൂട്ടില്‍ കുറ്റവാളിയെ അടച്ച് കാടിനുള്ളിലെ വന്‍മരക്കൊമ്പില്‍ തൂക്കുന്നു.
അഴികളോടു കൂടിയ കൂടാണ് ഇത്.കൈകാലുകളോ ശരീരമോ അനക്കാനാകാതെ മഴയും വെയിലുമേറ്റ് ഒരേ തൂങ്ങി നില്‍ക്കല്‍.ഒപ്പം ജന്തുക്കളുടെ അക്രമവും ഉണ്ടായേക്കാം.ചോര വാര്‍ന്നും,പട്ടിണി കിടന്നുമുള്ള ദയനീയമായ ഒരു സാവധാന മരണമാണ് കുറ്റവാളിയൃ കാത്തിരിക്കുന്നത്.
നാഗര്‍കോവിലിലെ തക്കലയില്‍ കേരളാ സര്‍ക്കാരിന്‍റെ അധീനതയിലുള്ള പത്മനാഭപുരം കൊട്ടാരത്തില്‍(പഴയ തിരുവതാംകൂര്‍ തലസ്ഥാനം) പ്രദര്‍ശിപ്പിച്ചിരിക്കുന്ന 'ശിക്ഷാക്കൂട്' ന്‍റെ ചിത്രം നല്‍കിയിരിക്കുന്നു.(ചിത്രം-3)
★നെടുകേ മുറിക്കല്‍
കുറ്റവാളിയെ തലകീഴായി കെട്ടിയിടുന്നു.
ഒരു മരത്തടി മുറിയ്ക്കുന്നതു പോലെ ഇരു വശങ്ങളില്‍ നിന്ന് അറക്കവാള്‍ പോലെയുള്ള വാളുകള്‍ ഉപയോഗിച്ച് ശരീരം നെടുകേ അറക്കുന്ന വിദ്യ.(ചിത്രം-4)
റോമാ സാമ്രാജ്യം,സ്പെയിന്‍,ചില ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നില നിന്നിരുന്നു.
★തോലുരിക്കുക
ജീവനോട് തോലുരിച്ച് കൊല്ലുന്ന കൊടുംക്രൂരമായ പ്രാകൃത ശിക്ഷാരീതിയാണിത്.ഓരോ ഭാഗത്തെ തോല് ഉരിക്കുന്നതിനനുസരിച്ച് വേദന തിന്നായിരിക്കും മരണം. മെസപ്പൊട്ടാമിയയിലാണ് ഈ രീതി നടപ്പാക്കിയിരുന്നത്.
★കാള പാത്രത്തില്‍ പുഴുങ്ങി കൊല്ലുക
പുരാതന ഗ്രീക്ക് ഭരണകാലത്ത് നിലനിന്നിരുന്ന ശിക്ഷാരീതിയാണിത്.(ചിത്രം-5)
വെങ്കലത്തില്‍ തീര്‍ത്ത കാളയുടെ ഭീമന്‍ രൂപം.അകം പൊള്ളയായിരിക്കും.ഇതിന്റെ ഉള്ളില്‍ ഒരു മനുഷ്യന് ഞെരുങ്ങി കിടക്കാനുള്ള സ്ഥലവും.
ഈ പ്രതിമക്കുള്ളില്‍ മനുഷ്യനെ കിടത്തിയ ശേഷം ഇതിന്റെ കാലിനും കൈക്കും ഇടയില്‍ തീയിട്ട് കൊല്ലുന്ന രീതിയാണിത്.
ലോഹം ചുട്ടു പൊള്ളും തോറും ശരീരം വെന്തുരുകും.
★തിളച്ച വെള്ളത്തിലോ എണ്ണയിലോ പുഴുങ്ങുന്ന രീതി
യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും നിലനിന്നിരുന്ന മറ്റൊരു രീതിയാണിത്. ഇരയെ തിളച്ച എണ്ണയിലോ വെള്ളത്തിലോ മുക്കി പുഴുങ്ങുന്ന ശിക്ഷ. ഇരയുടെ മരണം ഉറപ്പാക്കുന്നതു വരെ ഇത് തുടരും.
ഇതും പൊതുജനമധ്യത്തില്‍ വച്ചായിരുന്നു നടപ്പാക്കിയിരുന്നത്.
★കുരിശുമരണം
റോമന്‍ ഭരണകാലത്ത് പൊതുവായ ശിക്ഷാരീതിയായിരുന്നു ഇത്.രക്തം വാര്‍ന്നുള്ള മരണം.ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ശിക്ഷാരീതികളില്‍ ഒന്നാം സ്ഥാനത്താണ് ഈ രീതി.
മരക്കുരിശില്‍ കൈകള്‍ വിടര്‍ത്തി ബന്ധിക്കും,കാലുകളും.. കൈകളിലും കാലുകളിലും ഇരുമ്പാണികള്‍ തറച്ച് ഉറപ്പിച്ച ശേഷം നിലത്ത് കുത്തി നിര്‍ത്തുന്ന രീതി.
ചില അവസരങ്ങളിൽ പ്രതിയെക്കൊണ്ട് കുറുകെയുള്ള പലക ശിക്ഷാസ്ഥലം വരെ ചുമപ്പിക്കുമായിരുന്നു
പലപ്പോഴും കുരിശിലേറ്റപ്പെടുന്നയാളുടെ കാലുകളിലെ അസ്ഥികൾ ഒരു ഇരുമ്പുദണ്ഡ് ഉപയോഗിച്ച് തച്ചുനുറുക്കുമായിരുന്നു. ഈ പ്രവൃത്തിയെ ക്രൂസിഫ്രാഞ്ചിയം (crurifragium) എന്നായിരുന്നു വിളിച്ചിരുന്നത്. കുരിശിലേറ്റപ്പെട്ടവരുടെ മരണം വേഗത്തിലാക്കുക എന്നതു കൂടാതെ കണ്ടുനിൽക്കുന്നവരെ ഇത്തരം കുറ്റങ്ങൾ ചെയ്യുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുക എന്നതും ഈ പ്രവൃത്തിയുടെ ലക്ഷ്യമായിരുന്നു.
മരണശേഷം മൃതശരീരങ്ങൾ മറ്റുള്ളവർക്കുള്ള ഒരു താക്കീത് എന്ന നിലയ്ക്ക് പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ഭയാനകവും, സാവധാനമായതും, വേദനയുള്ളതും, അപമാനകരവും, പരസ്യവുമായ മരണമായിരിക്കണം എന്ന ഉദ്ദേശത്തുകൂടിയാണ് കുരിശിലേറ്റൽ നടപ്പാക്കിയിരുന്നത്.
കുരിശിലേറ്റലിന് പല ആകൃതിയിലുള്ള മരത്തൂണുകള്‍ ഉപയോഗിച്ചിരുന്നു.
(I , T , Y, +, X ആകൃതികളിലുള്ളവ)
★എലികളെ കൊണ്ട് നെഞ്ച് തുളയ്ക്കുന്ന രീതി
വധശിക്ഷക്ക് ഇരയാക്കപ്പെടുന്ന ആളുടെ നെഞ്ചില്‍ എലികളെ നിറച്ച ഇരുമ്പ് പാത്രം ഘടിപ്പിക്കും.കെണിയില്‍ അകപ്പെട്ട എലികളുടെ അവസ്ഥ തന്നെ ആയിരിക്കും ഇത്. ഇതിനു ശേഷം പാത്രം തീ ഉപയോഗിച്ച് ചൂടാക്കും.പാത്രം ചൂടു പിടിക്കുന്നതോടെ രക്ഷപെടാനായി പുറത്തേക്കുള്ള വഴിക്കായി എലികള്‍ കൂട്ടത്തോടെ ഇരയുടെ നെഞ്ച് തുളക്കാന്‍ തുടങ്ങും.(ചിത്രം-6)
★ജീവനോടെ തീയില്‍ ദഹിപ്പിക്കുക
ദുര്‍മന്ത്രവാദം പോലെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെ ശിക്ഷിക്കാന്‍ സ്വീകരിച്ചിരുന്ന മാര്‍ഗമാണിത്. ഇരയെ മരത്തില്‍ ബന്ധിച്ച ശേഷം ചുറ്റും തീയിടുക. ജീവനോട് തീയില്‍ ദഹിപ്പിക്കുകയാണ് ഇതില്‍ ചെയ്യുന്നത്.
★ചക്ര ദണ്ഢനം
കുറ്റവാളിയെ ഒരു ചക്രത്തില്‍ കെട്ടിയിടുന്നു.ചക്രങ്ങള്‍ ചിലപ്പോള്‍ മുള്ളുകള്‍(spikes) ഉള്ളതുമാകാം.(ചിത്രം-7)
എല്ലുകളെല്ലാം ഇരുമ്പ് ദണ്ഢ് കൊണ്ട് അടിച്ച ശേഷം ചക്രം കറക്കുന്നു.ചക്രം കറങ്ങും തോറും എല്ലുകള്‍ ഓരോന്നായി നുറുങ്ങി വേദനാജനകമായ ഒരു മരണമാണ് വിധി.
★മൃഗങ്ങളെ കൊണ്ടുള്ള പീഠനം/ബലാല്‍സംഘം
റോമാ സാമ്രാജ്യത്തില്‍ നില നിന്നിരുന്ന ക്രൂരമായ ഒരു ചിത്രവധ രീതിയാണിത്.
കുറ്റവാളി സ്ത്രീ ആണെങ്കില്‍ അവളെ ഒരു തൂണില്‍ കെട്ടിയിടും.''പ്രത്യേകം'' പരിശീലിപ്പിച്ച വന്യമൃഗങ്ങളെ കൊണ്ട് റേപ്പ് ചെയ്യിക്കും.അവളുടെ മരണം വരെ മൃഗങ്ങളെ കൊണ്ട് ഈ ക്രൂരമായ പീഢനം തുടരും.
പുരുഷനെങ്കില്‍ മൃഗങ്ങളെ കൊണ്ട് പിച്ചി ചീന്തിക്കും.
ഒരു പ്രത്യേക തരത്തിലുള്ള ഉപകരണം,choke pear ഉപയോഗിച്ചും (ചിത്രം-8) പീഢനങ്ങള്‍ നടത്തിയിരുന്നു.4 ഭാഗങ്ങളായി വിടരുന്ന ഒരു ഉപകരണമാണിത് (ഒരു കത്രിക സങ്കല്‍പ്പിക്കൂ) ഇതിന് ചുവടെ ഒരു സ്ക്രൂ സംവിധാനവും ഉണ്ടാകും.
പുരുഷന്‍മാരുടെ ഗുദത്തിലും,സ്ത്രീകളാണെങ്കില്‍ യോനിയിലും ഈ ഉപകരണം കടത്തും.
കൂമ്പി ഇരിക്കുന്ന അവസ്ഥയിലാണ് ഉള്ളിലേക്ക് കയറ്റുക.സ്ക്രൂ അയക്കുമ്പോള്‍ ഇത് വിടരരുകയും ഗുരുതരമായ ആന്തരിക ക്ഷതങ്ങള്‍ വരുത്തുകയും ചെയ്യും.
★അവയവം അറുത്തെടുക്കല്‍
കൈയ്യ്,കാല്,ചെവി,മൂക്ക് ഇങ്ങനെ കുറ്റത്തിനനുസരിച്ച് അവയവങ്ങള്‍ മുറിക്കുന്ന രീതി.കൂടുതല്‍ വിശദീകരണം ആവശ്യമില്ലല്ലോ
ചില രാജ്യങ്ങളില്‍ ഇതേ പോലെ ആന്തരികാവയവങ്ങള്‍ മുറിച്ചെടുത്ത് മരണത്തിലേക്ക് തള്ളി വിടുന്ന രീതിയും ഉണ്ട്.
★വലിക്കല്‍
പ്രത്യേകം തയാറാക്കുന്ന ഉപകരണങ്ങളുടെ സഹായത്തോടെ ശരീരത്തെ രണ്ട് ഭാഗത്തേക്കും വലിക്കും.(ചിത്രം-9)
ചതുരാകൃതിയിലുള്ള ഒരു ഫ്രെയിമിനുള്ളില്‍ കുറ്റവാളിയുടെ കൈകളും കാലുകളും വിടര്‍ത്തി കെട്ടി വയ്ക്കും.പുള്ളികളും റോളറുകളും ചേര്‍ന്ന ഒരു സംവിധാനത്തിലൂടെ ശരീരം ഇരു ഭാഗത്തേക്കും വലിച്ചു നീട്ടുന്നു.
ശരീരാവയവങ്ങള്‍ വേര്‍പെട്ട് വരുന്നതു വരെയോ,അവ നിര്‍ജ്ജീവങ്ങളാകുന്നതു വരെയോ ഇത് തുടര്‍ന്നിരുന്നു.കുറ്റ സമ്മതത്തിനായി ഉപയോഗിച്ചിരുന്ന രീതിയായിരുന്നു ഇത്.
★ഇരുമ്പ് കസേര
നിറയെ ഇരുമ്പ് മുള്ളുകള്‍(spikes) ഉള്ള ഇരുമ്പ് കസേരയില്‍ കുറ്റവാളിയെ ഇരുത്തി ബന്ധിക്കുന്നു.മര്‍ദ്ദനവും ഉണ്ടൊകും.ഇരുമ്പ് മുള്ളുകള്‍ ശരീരമാസകലം തുളച്ചു കയറി ദയനീയമായ മരണമാണ് കുറ്റവാളിയുടെ വിധി.(ചിത്രം-10)
★ബ്രസ്റ്റ് റിപ്പര്‍
ഇത് ഒരു പ്രത്യേക തരം ഉപകരണമാണ്.സ്ത്രീകളെ ചിത്രവധം നടത്താന്‍ ഉപയോഗിച്ചു പോന്നിരുന്നു.
ബ്രസ്റ്റ് റിപ്പര്‍ ചൂടാക്കിയ ശേഷം ഇതുപയോഗിച്ച് സ്തനങ്ങളെ ഞെരിക്കുന്നു.ക്രൂരവും നിന്ദ്യവുമായ ഒരു ശിക്ഷാരീതിയായിരുന്നു ഇത്.(ചിത്രം-11)
-----------------------------------------------------------------
വാല്‍ക്കഷ്ണം-:
ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു സംഗതി,അതായത് പുരാതന കേരളത്തില്‍ കുറ്റം വിധിക്കാന്‍ നില നിന്നിരുന്ന 'സത്യപരീക്ഷകള്‍' മുന്‍പ് പോസ്റ്റ് ചെയ്തതിന്‍റെ ലിങ്ക് ചേര്‍ക്കുന്നു.
https://m.facebook.com/groups/763098700477683?view=permalink&id=1433999136720966
വധശിക്ഷയാണ് കുറ്റകൃത്യങ്ങള്‍ക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷ. എന്നാല്‍ വധശിക്ഷ തന്നെ പല തരത്തിലുണ്ട്.പല രാജ്യങ്ങളിലും വധശിക്ഷ നടപ്പാക്കുന്നത് പല രീതിയിലാണ്.ഇന്ത്യയില്‍ തൂക്കിലേറ്റുന്നതാണെങ്കില്‍ മറ്റു രാജ്യങ്ങളില്‍ മറ്റു തരത്തില്‍.വിഷം കുത്തിവെച്ചും,തലവെട്ടിയും കല്ലെറിഞ്ഞും,വെടി വച്ചും…
ഏറ്റക്കുറച്ചലുകളിലൂടെ 'മൂന്നാം മുറകള്‍' ഇന്നും പലയിടങ്ങളിലും നിലവിലുണ്ട്.
പക്ഷെ അന്നത്തെ ശിക്ഷകളുടെ ഭയാനകതയുടെ കണക്കില്‍ ഇന്നത്തെ 'മൂന്നാംമുറകള്‍' ചെറുതാണ്.
നല്‍കിയിട്ടുള്ള ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ എഴുതി വെച്ചവ മനസിലാക്കാന്‍ എളുപ്പമുണ്ടാകും.
ശുഭദിനം നേരുന്നു...
Murali Krishnan.M