A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഗണേഷ് ചതുർത്ഥി (വിനായക ചതുർത്ഥി)


ഇന്ത്യയിൽ എല്ലായിടത്തും, മഹാരാഷ്ട്ര സംസ്ഥാനത്തിൽ പ്രത്യേകിച്ചും ആ ഘോഷിച്ചു വരുന്ന ചരിത പ്രസിദ്ധമായ ഉൽസ്സവമാണ് ഗണേഷ് ചതുർത്ഥി, വി നായക ചതുർത്ഥി എന്ന പേരിലും അറിയപ്പെടുന്നു. പഞ്ചാംഗത്തെ അടിസ്ഥാന മാക്കി എല്ലാ മാസ്സങ്ങളിലും രണ്ടു ചതുർത്ഥിയാണ് നിലവിലുള്ളത്. ഒന്ന് വിനാ യക ചതുർത്ഥിയെന്നും, രണ്ടാമത്തേത് സങ്കഷ്ടി ചതുർത്ഥിയെന്നും അറിയപ്പെടു ന്നു. എല്ലാ മാസ്സങ്ങളിലുമുള്ള ശുക്ല പക്ഷത്തിൻറെ നാലാം ദിവസ്സം വിനായക ചതുർത്ഥിയും, കൃഷ്ണ പക്ഷത്തിൻറെ നാലാം ദിവസ്സം സങ്കഷ്ടി ചതുർത്ഥിയു മാണ്. ചതുർത്ഥി വ്രതം ഭാരതത്തിൽ മഹാരാഷ്ട്ര, മധ്യ പ്രദേശ്, പശ്ചിമ ഭാരതം, ദക്ഷിണ ഭാരതത്തിൽ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലും തിക ഞ്ഞ വ്രത ശുദ്ധിയോടും, പൂജാ വിധികളോടും കൂടി ആചരിക്കുന്നു.
സങ്കഷ്ടി ചതുർത്ഥി, സങ്കട് ചൗത്, സങ്കട ഹര ചതുർത്ഥി, ഗണേഷ് സങ്കഷ്ടി ചതുർ ത്ഥി തുടങ്ങിയ പേരിലും അറിയപ്പെടുന്നു. ചതുർത്ഥികളിൽ ഏറ്റവും വിശേഷ പ്പെട്ടതായി കരുതപ്പെടുന്നതാണ് ഭാദ്രപാദ മാസ്സത്തിലെ വിനായക ചതുർത്ഥി, ഈ ദിവസ്സമാണ്‌ സകല വിഘ്‌നങ്ങളും നീക്കുന്ന വിഗ്നേശ്വരനായ ഗണപതിയു ടെ ജന്മദിവസ്സമായി വിശ്വാസ്സികൾ ആചരിക്കുന്നത്. ഇതാണ് ഭാരതമൊട്ടാകെ ഗണേഷ് ചതുർത്ഥിയെന്ന പേരിൽ അറിയപ്പെടുന്നതും. മറ്റു ആഘോഷങ്ങളെന്ന പോലെ ഗണേഷ് ചതുർത്ഥി ആഘോഷവുമായി ബന്ധപ്പെട്ടു പല വിശ്വാസ്സങ്ങ ളും ആചാരങ്ങളും നിലവിലുണ്ട്.
പുരാണങ്ങളിൽ പല വിധത്തിലുള്ള ശാപങ്ങളുടേയും, ശാപ മോക്ഷങ്ങളുടെ യും, വരം നൽകുന്നതിൻറെയുമെല്ലാം കഥകൾ കാണുവാൻ കഴിയും. അങ്ങിനെ യുള്ള ഒരു ശാപ കഥയാണ് പറഞ്ഞു കേൾക്കാറുള്ള "അത്തവും ചതുർത്ഥിയും നിലാവ് കാണരുതെന്നതും (ചന്ദ്രനെ കാണരുതെന്നത്). ഇതിൻറെ പിറകിലുമു ണ്ട് ഒരു ഐതിഹ്യം. ഒരിക്കൽ ചന്ദ്രലോകത്തിൽ നടക്കുന്ന വിരുന്നിൽ മഹാ ഗ ണപതിയെ ക്ഷണിക്കുകയുണ്ടായി. പല വിശിഷ്ട വിഭവങ്ങളും ഒരുക്കിയിരു ന്നെങ്കിലും മോദക പ്രിയനായ ഗണേശൻ തൻറെ ഇഷ്ട വിഭവമായ മോദകം ത ന്നെയാണ് കൂടുതലായും കഴിച്ചത്. യാത്ര തിരിക്കുന്ന സമയം ചന്ദ്ര ദേവൻറെ നിർദ്ദേശപ്രകാരം കുറച്ചു അധികം മോദകം കൂടെ കൊണ്ടു പോരുകയും ചെ യ്യുന്നു.
ഭാരക്കൂടുതൽ കാരണം കുറെ മോദകം താഴേക്ക് വീഴുകയും, അത് കണ്ടു ചന്ദ്ര ഭഗവാൻ പൊട്ടിച്ചിരിക്കുകയും, അത് അപമാനമായി തോന്നിയ ശ്രീ ഗണേശൻ ചന്ദ്ര ഭഗവാന് ശാപം നൽകുന്നു, "ഏതൊരുവൻ നിന്നെ ദർശിക്കുന്നുവോ അവ ന് കള്ള പേര് വരും, അങ്ങിനെ നിന്നെ അവർ വെറുക്കും. അഥിതി മര്യാദയിൽ അപദ്ധം സംഭവിച്ചു പോയതിൽ പശ്ചാത്താപം തോന്നിയ ചന്ദ്ര ഭഗവാൻ ക്ഷമാ പണം നടത്തുകയും ശാപ മുക്തി നൽകുവാനും അപേക്ഷിക്കുന്നു. എന്നാൽ നൽ കിയ ശാപം തിരിച്ചെടുക്കുക അസാധ്യമായിരുന്നു. ഒരു നിമിഷത്തെ ആലോചന ക്ക് ശേഷം ശ്രീ ഗണേശൻ വീണ്ടും പറയുന്നു. "ഇന്ന് ഭാദ്രപാദ മാസ്സത്തിലെ ചതു ർത്ഥിയാണ്, അതുകൊണ്ട് ഇന്ന് മുതൽ എല്ലാ കാലങ്ങളിലുമുള്ള ഭാദ്രപാദ മാസ്സ ത്തിലെ ചതുർത്ഥിക്കും നിൻറെ ദർശനം എല്ലാവരും ഒഴിവാക്കട്ടെ. അങ്ങിനെ യാണ് അത്തവും ചതുർത്ഥിയും നിലാവ് കാണരുതെന്ന ചൊല്ലും നിലവിൽ വ ന്നത്.
ഭാദ്രപാദ മാസ്സത്തിലെ ശുക്ല പക്ഷ ചതുർത്ഥിയാണ് ഗണേഷ് ചതുർത്ഥിയായി ആഘോഷിക്കുന്നത്. പത്തു ദിവസ്സം നീണ്ടു നിൽക്കുന്ന ഗണേഷ് ചതുർത്ഥി ഉൽ സ്സവത്തിനു ആനന്ദ ചതുർത്ഥി ദിവസ്സം സമാപനമാകുന്നു. വീടുകളിലും പൊതു സ്ഥലങ്ങളിലും ഗണേശ വിഗ്രഹം പ്രതിഷ്ഠിക്കുകയും രാവിലേയും വൈകു ന്നേരങ്ങളിലും പൂജിക്കുകയും ചെയ്യുന്നു. അതോടോപ്പോം വൈവിധ്യമാർന്ന നാടൻ കലാ രൂപങ്ങളും, നൃത്യ നൃത്യങ്ങളും, കുട്ടികൾക്കായുള്ള മൽസ്സരങ്ങ ളും അരങ്ങേറുന്നു. ഇന്ത്യയിൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും, ഇന്ത്യ ക്കു പുറത്ത് നേപ്പാൾ, ഭൂട്ടാൻ, മൗറീഷ്യസ്, അടക്കം മറ്റു പല രാജ്യങ്ങളിലും ഗ ണേഷ് ചതുർത്ഥി ആഘോഷിക്കപ്പെടുന്നു. അടുത്ത കുറച്ചു വർഷങ്ങളായിട്ടാ ണ് കേരളത്തിൽ ഗണേഷ് ചതുർത്ഥി ആഘോഷത്തിനു ആരംഭം കുറിച്ചത്.
ഗണേഷ് ചതുർത്ഥി ഉൽസ്സവം സർവ്വ ജനിക ഗണേശോൽസ്സവമായി മാറിയതി ൻറെ പിറകിൽ ഒരു വലിയ ചരിത്രമുണ്ട്. മഹാരാഷ്ട്ര സംസ്ഥാനത്തിൽ പുനെ യിൽ ഛത്ര പതി ശിവാജി മഹാരാജാവാണ് ആദ്യമായി ഗണേഷ് ചതുർത്ഥി ആഘോഷം തുടങ്ങിയത്. രാജാവിൻറെ കൊട്ടാരത്തിൽ ഭരണ കാര്യങ്ങൾ സുഗ മമാക്കാൻ ഒരു മന്ത്രി സഭ നിലവിലുണ്ടായിരുന്നു. മന്ത്രി സഭയെ പെഷവയെന്ന പേരിൽ അറിയപ്പെട്ടിരുന്നു. പ്രധാന മന്ത്രിക്കു തുല്യമായ പദവിയായിരുന്നു മ റാത്ത രാജ്യത്തിൽ പെഷവ തലവൻഎന്നത്. അഷ്ട പ്രധാൻ എന്ന പേരിൽ എട്ടു അംഗങ്ങളുള്ള മന്ത്രി സഭയുടെ തലവനായി മോറോപന്ഥ് ത്രംബക്ക് പിംഗ്ളേ യെ ഒന്നാമത്തെ പെഷവ തലവനായി ഛത്രപതി ശിവാജി മഹാ രാജ്, പ്രഖ്യാ പിക്കുകയും ചെ യ്തു.
ആയിരത്തി അറുന്നൂറ്റി നാൽപ്പത്തി ഏഴിൽ ഛത്രപതി ശിവാജി മഹാരാജി ൻറെ കൂടെ ചേർന്ന മോറോപന്ഥ് ത്രം ബക്ക് പിംഗ്ളേ, മാറാത്ത സാമ്രാജ്യം കെ ട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. അക്കാലത്ത് സത്താറയിലെ പ്രതാ പ് ഗഡിൽ സർദാറായിരുന്നു മോറോപന്ഥ് ത്രം ബക്ക് പിംഗ്ളേ. അദ്ദേഹത്തി ൻറെ കഴിവിൽ ആകൃഷ്ടനായാണ് ശിവാജി മഹാരാജ് പെഷവ തലവനായി പി ഗ്‌ളെയെ തന്നെ പ്ര ഖ്യാപിച്ചത്. പിംഗ്ളേയുടെ നേതൃത്വത്തിലുള്ള എട്ടു മന്ത്രി മാരുടെ കൌൺസിൽ രൂപീകരിക്കുകയും, കൗൺസിലിൻറെ നിർദ്ദേശം അനുസ്സ രിച്ചുമാണ് രാജാവ് ഭരണ കാര്യങ്ങൾ നിർവഹിച്ചിരുന്നത്.
ആയിരത്തി അറുന്നൂറ്റി എൺപത്തി മൂന്നിൽ സത്താറയിൽ വച്ച് പിഗ്‌ളെ മര ണമടയുകയും, തുടർന്ന് പെഷവയുടെ പേര് മാറ്റുകയും പന്ത്ര പ്രധാൻ എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി. പിൽക്കാലത്ത് വളരെ വർഷങ്ങളോളം പെ ഷവ മറാത്താ രാജ്യത്ത് ഭരണത്തിൽ ശക്തമായ സ്വാധീനവുമായിരുന്നു . ആയി രത്തി എഴുന്നൂറ്റി ഇരുപതു മുതൽ ആയിരത്തി എഴുന്നൂറ്റി നാൽപ്പതുവരെ പെ ഷാവായെ നയിച്ചിരുന്നത് ഭാജി രാവ് ആയിരുന്നു. ആ കാലങ്ങളിലായിരുന്നു പെഷവയും മാറാത്ത സാമ്രാജ്യവും ഏറ്റവും വലിയ ശക്തിയായി മാറിയത്.
ഭാജി രാവിൻറെ കാലത്ത് ഇന്ത്യയുടെ പല ഭാഗങ്ങളും പെഷവയുടെ നിയന്ത്ര ണത്തിലുമായിരുന്നു. എന്നാൽ പിന്നീട് വന്ന രഘുനാഥരാവ് പെഷവ ബ്രിട്ടീ ഷ്കാരുമായി സന്ധി ചെയ്തു കൂട്ടുകൂടുകയും, അതോടെ ഈസ്റ്റ് ഇന്ത്യ കമ്പനി പിടിമുറുക്കുകയും ചെയ്തു. കൂട്ടത്തിൽ പെഷവയുടെ തലപ്പത്ത് ദുർബലരായ വർ വരുകയും, തുടർന്ന് കഴിവില്ലായ്മ്മയും, ഭരണ പരാജയവും കൂടിയായ പ്പോൾ ആടി ഉലഞ്ഞുകൊണ്ടിരുന്ന മാറാത്ത ഭരണത്തിന് അന്ത്യമാവുകയും ചെ യ്തു. മറാത്താ സാമ്രാജ്യത്തിൻറെ പല ഭാഗങ്ങളും ദൗളത്ത് രാവ് സിന്ധ്യയുടേ യോ അല്ലെങ്കി ൽ ബ്രിട്ടീഷ്കാരുടേയോ കയ്യിൽ എത്തിപ്പെട്ടു. ആയിരത്തി എണ്ണൂ റ്റി പതിനെട്ടിൽ മാറാത്ത സാമ്രാജ്യം പൂർണ്ണമായും ബ്രിട്ടീഷ് സാമ്രാജ്യം കയ്യട ക്കി.
ശിവാജി മഹാരാജാവിൻറെ കാലങ്ങളിലാണ് ഗണേഷ് ചതുർത്ഥി ആഘോഷ ത്തിന് തുടക്കം കുറിച്ചതെന്നു സൂചിപ്പിച്ചല്ലോ. തുൾജാ ഭവാനിയും, ഗണപതി ഭ ഗവാനും ശിവാജി മഹാരാജാവിൻറെ കുല ദൈവമായിരുന്നു. കുലദൈവമാ യ ഗണപതി ഭഗവാനെ പ്രാർത്ഥിച്ച ശേഷമാണ് നിത്യവും ഭരണ കാര്യങ്ങൾ തുട ങ്ങിയിരുന്നത്. ആയിരത്തി അറുന്നൂറ്റി മുപ്പത് മുതൽ ആയിരത്തി അറുന്നൂറ്റി എൺപത് വരെയുള്ള ശിവാജി മഹാരാജാവിൻറെ കാലത്തും തുടർന്നുള്ള മ റാത്ത ഭരണം നിലനിന്ന ആയിരത്തി എണ്ണൂറ്റി പതിനെട്ടു വരേയും ഗണേഷ് ച തുർത്ഥി ഒരു കുടുംബ ഉൽസ്സവം തന്നെയായിരുന്നു. തലസ്ഥാനമായ പുണെയി ലായിരുന്നു ഉൽസ്സവം ആഘോഷിച്ചിരുന്നത്. ഗണേശോൽസ്സവത്തിൻറെ ജൻമ്മ നാടും പൂനെയായിരുന്നു. പെഷവയുടെ മേൽനോട്ടത്തിലായിരുന്നു ഗണേശോൽ സ്സവം ആഘോഷിച്ചിരുന്നത്.
പെഷവയുടെ അന്ത്യത്തിന് ശേഷം സ്വാതന്ദ്ര്യ സമര സേനാനിയായിരുന്ന ബാല ഗംഗാധര തിലകൻ മറ്റു സ്ഥലങ്ങളിലേക്കും ഗണേശ ചതുർത്ഥി ഉൽസ്സവം വ്യാ പിപ്പിച്ചു. എന്നാൽ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി രണ്ടിൽ ഭാവുസാഹേബ് ലക്ഷ്മൺ ജാവലെ പൊതുജനങ്ങൾക്ക് വേണ്ടി ഒന്നാമത്തെ ഗണേശ പ്രതിഷ്ഠ ന ടത്തി സർവ്വ ജനിക ഗണേശ ഉൽസ്സവം എന്ന് പേരിട്ടതിനു ശേഷം മാത്രമാണ് ഗ ണേശ ചതുർത്ഥി ഉൽസ്സവം സർവ്വ ജനിക ഗണേശ ഉൽസ്സവം എന്ന പേരിൽ എ ല്ലായിടത്തും വ്യാപിച്ചത്. ആയിരത്തി എ ണ്ണൂറ്റി തൊണ്ണൂറ്റി മൂന്നി ൽ ബാല ഗം ഗാധര തിലകൻ അദ്ദേഹത്തിൻറെ പത്രമായ കേസരിയുടെ ഓഫീസിൽ ഗണേശ ചതുർത്ഥി ദിവസ്സം ഗണേശ വിഗ്രഹം സ്ഥാപിച്ചു പൂജ നടത്തുകയും കേസ്സരി പത്രത്തിൽ ലേഖനം എഴുതുകയും ചെയ്തു. അങ്ങിനെ ലേഖനം വഴി ഗണേശ ഉ ൽസ്സവം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും അറിയപ്പെടാനും തുടങ്ങി.
ഗണേശ ചതുർത്ഥി ഉൽസ്സവത്തിൻറെ ഐതിഹ്യം പൗരാണിക കഥയെ ആസ്പ ദമാക്കി ഇങ്ങിനെ, ഒരിക്കൽ ദേവതമാർ ഒരു വിപത്തിൽ അകപ്പെടുകയാൽ വി ഷമ വൃത്തത്തിലാകുകയും സഹായത്തിനായി പരമ ശിവനെ സമീപിക്കുകയും ചെയ്യുന്നു. ആ സന്ദർഭത്തിൽ പരമ ശിവൻറെ സമീപം മക്കളായ കാർത്തികേയ നും (സുബ്രമണ്യ സ്വാമി) ഗണേശനും ഉപവിഷ്ടരായിരുന്നു. ദേവതമാരുടെ അ പേക്ഷ കേട്ട പരമശിവൻ നിങ്ങൾ രണ്ടു പേരിൽ ആരാണ് അവരുടെ കഷ്ട നിവാ രണത്തിന് പോകുകയെന്നു ചോദിക്കുന്നു. കേട്ട പാടെ രണ്ടു പേരും ഞാൻ, ഞാ ൻ എന്ന് പറഞ്ഞു കൊണ്ട് യാത്രക്ക് തയ്യാറാവുന്നു.
മൽസ്സരം ഒഴിവാക്കാൻ പരമ ശിവൻ രണ്ടു പേരുടേയും കഴിവിനെ പരീക്ഷി ക്കുവാൻ തീരുമാനിക്കുകയും, രണ്ടു പേരിൽ ആരാണ് ആദ്യം പൃത്വിയെ വലം വച്ച് തിരിച്ചെത്തുന്നുവോ അവനാണ് ദേവതമാരുടെ സങ്കട നിവാരണത്തിന് യോഗ്യൻ എന്ന് പ്രഖ്യാപിക്കുന്നു. കേട്ട പാടെ കാർത്തികേയൻ തൻറെ വാ ഹന മായ മയിൽ പുറത്തേറി ലോകം ചുറ്റാൻ തുടങ്ങുന്നു. മൂഷിക വാഹകനായ ഗ ണേശൻ ചിന്തയിലാണ്ടു, മൂഷികനുമായി പൃഥ്വിയെ വലം വയ്ക്കാൻ കുറെ സ മയമെടുക്കും, കുറച്ചു നേരത്തെ ആലോചനക്ക് ശേഷം ഗണേശൻ തൻറെ ഇരി പ്പിടത്തിൽ നിന്നും എഴുന്നേൽക്കുകയും മാതാ പിതാക്കളായ ശിവ പാർവതിമാ രെ ഏഴു പ്രാവശ്യം വലം വയ്ക്കുക യും തിരിച്ചു സ്വന്തം ഇരിപ്പിടത്തിൽ ഉപ വിഷ്ടനാകുകയും സ്വയം വിജയിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ഗണേശൻറെ വിചിത്രമായ പ്രവർത്തി കണ്ട പരമ ശിവൻ ഗണേശനോട് പൃത്വി യെ വലം വയ്ക്കാത്തതിൻറെ കാരണം തിരക്കുന്നു, മറുപടിയായി മാതാപി താക്കളുടെ ചരണമാണ് സമസ്ത ലോകവുമെന്നു മറുപടി കൊടുക്കുന്നു. ഗണേ ശൻറെ മറുപടിയിൽ സന്തുഷ്ടനായ പരമ ശിവൻ ദേവതമാരുടെ സങ്കട നിവാര ണത്തിനായി ഗണേശനെ അയക്കുവാൻ തീരുമാനിക്കുന്നു. അത് ഒരു ചതുർത്ഥി ദിവസ്സമായിരുന്നു. പരമ ശിവൻ ഗണേശനെ ആശിർവദിക്കുന്നു. ദേവതമാരുടെ കഷ്ടങ്ങൾ തീർത്ത് വരൂ. ഇന്ന് മുതൽ "ഏതൊരാൾ ചതുർത്ഥി ദിവസ്സം നിന്നെ പൂജിക്കുന്നുവോ അവൻറെ മൂന്നു താപങ്ങളും, ദൈഹിക് താപ്, ദൈവിക് താപ്, ഭൗദിക് താപ്‌ എന്നിവ ദൂരീകരിക്കപ്പെടുന്നു.
ഗണേഷ് ചതുർത്ഥി വ്രതം അനുഷിച്ചാൽ വ്രത ധാരിയുടെയും കുടുംബത്തിൻറെ യും സകല പാപങ്ങളും ദൂരീകരിക്കപ്പെടുകയും, ജീവിതത്തിൽ ഭൗതീക സുഖം പ്രാപ്തമാവുകയും ചെയ്യുമെന്നും, പുത്ര പൗത്രാദി സൗഖ്യവും, നാനാ ഭാഗത്ത് നിന്നും സമ്പത്തും സമൃദ്ധിയും കൈവരുമെന്നും വിശ്വാസ്സം. കൂടാതെ കുടുംബ ത്തിൽ വരാനിരിക്കുന്ന ആപത്തുകൾ ദൂരീകരിക്കുകയും വിവാഹം പോലുള്ള മംഗള കാര്യങ്ങളും നടക്കുമെന്നതും വിശ്വാസ്സം.
ആഗസ്ത് മാസ്സാവസ്സാനം അല്ലെങ്കിൽ സെപ്റ്റംബർ ആദ്യമായാണ് സാധാര ണയായി ഗണേശോൽസ്സവം നടക്കുക.
ഓഗസ്റ്റ് മാസ്സം ഇരുപത്തിയഞ്ചിനാണ് ഈ വർഷത്തെ സർവ്വജനിക ഗണേശോ ൽസ്സവത്തിന് തുടക്കമാകുന്നത്.
ജയരാജൻ കൂട്ടായി
Image may contain: one or more people, crowd and outdoor