A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഇന്ന് ഞാൻ പരിജയപ്പെടുത്തുന്നത് ഭാരതത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീര ജവാൻ അബ്ദുൽ നാസറിനെയാണ്.


ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്പതില് നടന്ന ഇന്ത്യ പാക്ക് യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻ അബ്ദുൽ നാസർ മരിച്ചിട്ട് ഇന്നേക്ക് പതിനെട്ട് വർഷം . 1999 ജൂലൈ ഇരുപത്തി രണ്ടിന് കാർഗിലിലെ ത്രാസിയിൽ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തിലാണ് നാസർ കൊല്ലപ്പെട്ടത്.
ചെറുപ്പം തൊട്ടേ സാഹസികതയും ധൈര്യവും കൈമുതലാക്കിയിരുന്ന നാസർ പത്താം ക്ലാസ് ഡിസ്റ്റിൻഷനോട് കൂടി പാസായ ശേഷം ഉപരി പഠനനത്തിലായിരുന്നു. മലപ്പുറം ജില്ലാ യൂത്ത് ഹോസ്റ്റൽ അംഗമായിരുന്ന നാസർ പർവതങ്ങളുടെയും മലമടക്കുകളുടെയും കൂട്ടുക്കാരനായിരുന്നു. കേരളത്തിലും പരിസരങ്ങളിലുമുള്ള എല്ലാ മലകളിലും നാസർ കയറിയിരുന്നു , അക്കാലത്തു തന്നെ സൈന്യത്തിൽ ചേരണമെന്നതായിരുന്നു നാസറിന്റെ ആഗ്രഹം. ഹവീന്ദർ ക്ലർക്കായി സൈന്യത്തിൽ പ്രവേശിച്ച നാസർ മധ്യപ്രദേശിലെ ജപൻപൂരിൽ ആയിരുന്നു ആദ്യ പോസ്റ്റിംഗ് . പരിശീലന കാലയളവ് പൂർത്തിയാക്കിയ ശേഷം നാട്ടിൽ വന്ന നാസർ സൈനീക ക്യാമ്പിലെ അനുഭവങ്ങളും തമാശകളും കുടുംപങ്ങളോടും സുഹൃത്തുക്കളോടും പങ്കുവെക്കുമായിരുന്നു.
അടുത്ത ലീവിന് വരുമ്പോൾ വിവാഹം കഴിക്കാമെന്ന് ഉമ്മാക്ക് വാക്ക് കൊടുത്തിട്ടാണ് നാസർ സൈന്യത്തിലേക്ക് മടങ്ങിയത്. പിന്നീട് ദേശീയ പതാക പുതച്ചു സൈന്യത്തിന്റെ എബ്ലം പതിച്ച പെട്ടിയിൽ ചേതനയറ്റ ശരീരമാണ് കാളികാവിലെ വീട്ടിലേക്കെത്തിയത്.
ലീവ് കഴിഞ്ഞു പോയ ഉടനെ ഉമ്മാക്ക് നാസറിന്റെ സന്ദേശം വന്നു . കാശ്മീരിലെ യുദ്ധമുന്നണിയിലേക്ക് വിളിയും കാത്തിരിക്കുകയാണ് ഞാൻ അടക്കമുള്ള സൈനികർ എന്നു . കശ്മീർ സന്ദർശിച്ച കളികാവിലെയും പരിസങ്ങളിലും നിന്നുള്ള ടൂറിസ്റ്റുകളോട് ഓപ്പറേഷൻ വിജയ് സ്മാരകത്തിൽ പതിച്ച നാസറിന്റെ പേരും വിവരങ്ങളും കണ്ട ആളുകളോട് അവിടെത്തെ സൈനികർ പറഞ്ഞു നാസർ യുദ്ധമുന്നണിയിലേക്ക് പോകാൻ സ്വയം സന്നദ്ധനാകുകയായിരുന്നു എന്നാണ്. കശ്മീരിലെ ത്രാസയിലേക്കാണ് നാസർ അടക്കമുള്ള സൈനികരെ യുദ്ധത്തിനായി നിയോഗിച്ചത്. ത്രാസയിലെ മട്ടിയാൻ സൈനീക ക്യാമ്പിൽ ബങ്കറുകളിൽ അക്രമവും പ്രതിരോധവും ഒരുപോലെ നടത്തി മുന്നേറുമ്പോൾ പാക് ഷെല്ലാക്രമണത്തിൽ സഭവസ്ഥലത്ത് തന്നെ നാസർ രക്തസാക്ഷിയായി.
നാസറിനെ വേണ്ട വിധത്തിൽ ആദരിക്കുന്നതിന് ജന്മനാട് പിശുക്ക് കാണിക്കുന്നതിൽ അതിയായ സങ്കടവും പ്രതിഷേധവുമുണ്ട് കാളികാവ് ജുമാ മസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുകയാണ് ധീര ദേശാഭിമാനി നാസറിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം