A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സഹാറ മരുഭുമിയായിരുന്നില്ല !

സഹാറ മരുഭുമിയായിരുന്നില്ല !



സഹാറ എന്നു കേൾകുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടി വരുന്നത് മരുഭൂമിയും ചൂടുമാണ് ;ദാഹം മൂലം ചത്തൊടുങ്ങുന്ന മനുഷ്യരും മൃഗങ്ങളുമാണ്. എന്നാൽ വളരെ പണ്ട് -ഏകദേശം അയ്യായിരം നൂറ്റാണ്ടുമുൻപ് -ഇതായിരുന്നില്ല സ്ഥിതി. സഹാറ അക്കാലത്തു മനോഹരവും ഫലഭുയിട്ടമായ പ്രദേശം ആയിരുന്നു. മരങ്ങളും പുല്ലുകളും അരുവികളും പക്ഷിമൃഗാതികളുമുള്ള ഒരു മഴ പ്രദേശമായിരുന്നു. കലയും അഭിവൃത്തി പ്രാപിച്ചിരുന്നു. പക്ഷെ, നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ സഹാറ ഒരു മരുപ്രദേശമായി മാറി. ഭീകരമായ ഈ മാറ്റത്തിനു കാരണം മനുഷ്യരും മൃഗങ്ങളുമായിരുന്നുവോ?ഈ വിഷയത്തിൽ ശാസ്ത്രജ്ഞർക്കിടയിൽ ശരിയായ ഉത്തരമില്ല. 33ലക്ഷം ചതുരശ്രമൈൽ പരന്നു കിടക്കുകയാണ് സഹാറമരുഭൂമിയിൽ ഈ യുഗത്തിലും ആജ്തതമായ സ്ഥലങ്ങൾ ഉണ്ട്. ഈ ആധുനിക യുഗത്തിലും മനുഷ്യർക്ക്‌ അവിടെ എത്തിപ്പെടാൻ സാധിച്ചിട്ടില്ല. അതികഠിനമായ ചൂടും തണുപ്പും ആണ് ദുർഗമമായ ആ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. വെള്ളത്തിന്റെ അഭാവം മറ്റൊരു കാരണം ആണ്. നിരന്തരമായ വരൾച്ച മൂലം തദ്ദേശീയവാസികൾ ജലലഭ്യതക്കുവേണ്ടി പലപ്പോഴായി ഇരുപതുലക്ഷത്തോളം കിണറുകൾ കുഴിച്ചു എന്നാണ് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്. കൂടെകൂടെ കിണറുകൾ കുഴികുന്നത് ജലനിരപ്പ് താഴാൻ ഇടയാക്കി. ആധുനിക ശാസ്ത്രരീതികളൊന്നും ഈ പ്രതിഭാസത്തെ തിരുത്താനായിട്ടില്ല. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് സഹാറ പച്ചപ്പും വളക്കൂറുള്ള മണ്ണായിരുന്നു. നീഗ്രോ വംശീജർ ആണ് ഇവിടെ വസിച്ചിരുന്നത്. അവർ കരയിലെയും കടലിലെയും ജന്തുക്കളെ ധാരാളമായി വേട്ടയാടി. ഭുമിശാത്രപരവും പുരാവസ്തുഗവേഷണപരവുംമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. തസ്‌ലി എൻ അജെറിൽനിന്നു കണ്ടെടുത്ത ഗുഹയിലും പാറയിലും ഉള്ള പെയിന്റിങ്ങുകൾ മേല്പറഞ്ഞ വസ്തുതകൾക്ക് നിർദ്ദേശമാണ്. മരുഭൂമി എന്ന നിലയിൽ സഹാറയെ കുറിച്ച് ആദ്യ വിവരണം നല്കിയത് ബി.സി. 430 ൽ ഹൊറഡോട്ടസ് ആയിരുന്നു. കഠിനമായ ചൂട്, ഉയർന്ന മണൽകൂനകൾ, ഉപ്പിന്റെ കുന്നുകൾ, ജലദൗർലബ്യം, വിചിത്രആചാരങ്ങൾ ഉള്ള തദ്ദേശീയർ എന്നിവയായിരുന്നു ഈ മരുപ്രദേശത്തിന്റെ സവിശേഷതകളായി അദ്ദേഹം ചൂണ്ടി കാട്ടിയത്. 2500 കൊല്ലങ്ങൾ പിന്നിട്ടിട്ടും ആ പ്രദേശത്തിന്റെ ചിത്രത്തിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല. സഹാറ മരുഭൂമി ആയതിനു ശാസ്ത്രജ്ഞർ പല കാരണങ്ങളും ചൂണ്ടികാണിക്കുണ്ട്. അവയിൽ പ്രധാനം കാലവർഷത്തിന്റെ അഭാവം ആണ്. ചരിത്രാതീതകാലഘട്ടത്തിനു മുൻപ് സഹാറയിൽ സമൃദ്ധമായി മഴ ലഭിച്ചിരുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ബി.സി. രണ്ടായിരാമാണ്ടോടുകൂടി മഴ ക്രമേണ കുറഞ്ഞു അതിനു കാരണം അജാതമായിരുന്നു. മഴയും ബാഷ്പീകരണത്തിന്റെ തോതും തമ്മിലുള സന്തുലിതാവസ്ഥയിൽ മാറ്റം വന്നു. ഇതിന്റെ ഫലമായി സൂര്യരശ്മികൾ ആഗിരണം ചെയ്യുന്ന ഈർപ്പം, മേഘത്തിൽനിന്ന് കര വലിച്ചെടുക്കുന്നതിനേക്കാൾ കൂടുതലായിരുന്നു.പ്രകൃതിക്ക് പുറമേ മനുഷ്യരും സഹാറയുടെ ദുരിതത്തിന് ഉത്തരവാദികളായിരിന്നു. മനുഷ്യർ കാടുകൾ വെട്ടിത്തെളിച് കത്തിച്ചു മേച്ചിൽസ്ഥലങ്ങളാക്കി മാറ്റി. വളർത്തു മൃഗങ്ങൾ സസ്യജാലങ്ങൾ തിന്നു നശിപിച്ചു. കാടുകൾ ഇല്ലാതെയായി. പിന്നീട് പുല്കൊടികളും ക്രമേണ മരുഭുമിയായിമാറി. ഇപ്പോൾ സഹാറയിലെ നല്ല കാലത്തിന്റെ അവശിഷ്ടങ്ങളായി നമ്മുക്ക് മുന്നിലുളത് പെയിന്റിംഗ്, കരകൗശല വസ്തുക്കളുമാണ്.
19ആം നൂറ്റാണ്ടിൽ യൂറോപ്പ്യൻ ഗവേഷകൻ സഹാറയിൽ പ്രവേശിച്ചതോടെയാണ് ഈ മരുഭൂമിയുടെ മഹത്തായ ഭൂതകാലത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനിടയായത്. യൂറോപ്പ്യൻ ഗവേഷകരിൽ പ്രമുഖനായ 'റെനി കൈലി'ഫ്രഞ്ച്കാരനായിരുന്നു. തുടർന്ന് ഫ്രഞ്ചുകാർ സഹാറയിൽ കോളനി സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. അവർ അവിടെ സൈനികതാവളം ട്രാൻസ് സഹാറ റെയിൽവേയും സ്ഥാപിച്ചു.അവർ താങ്ങളുടെ ആവിശ്യത്തിനുവേണ്ടിയാണെങ്കിലും സഹാറയുടെ കൃത്യമായ ഭൂപടം കിട്ടി. ഈ ഭൂപടമാണ് സഹാറയിലെ പുരാവസ്തുഗവേഷങ്ങൾക്ക് സഹായമായത്. ഇതനുസരിച്ചു സഹാറ കാലഘട്ടത്തെ പൂർവ ഒട്ടക കാലഘട്ടമെന്നും ഒട്ടകാനന്തര കാലഘട്ടമെന്നും രണ്ടായി വിഭജിച്ചു. 1956ൽ നടത്തിയ ഗവേഷത്തിൽ തസിൽ എൻ അജെറിലെ പെയിന്റിങ്ങുകൾ ചെയ്തത് നീഗ്രോ വംശജരാണെന്ന വസ്തുത സ്ഥിതികരിക്കുക ഉണ്ടായി. ചില സ്ഥലങ്ങളിൽ നിന്ന് പ്രാകൃത കരകൗശല വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.മനുഷ്യന്റെ ആരംഭ കാലഘട്ടം മുതൽ മുനഷ്യൻ ഇവിടെ ജീവിച്ചിരുന്നതായി കരകൗശല വസ്തുകൾവെളിപ്പെടുത്തുന്നു. ഗവേഷണം രാഷ്ട്രീയ ചരിത്രവും വെളിച്ചത്തുകൊണ്ടുവന്നു. ഗോത്ര വർഗക്കാർക്കിടയിൽ കുടിപ്പകയും നിരന്തര യുദ്ധവും ജനസംഖ്യ കുറയാനിടയാക്കി. രാജ്യങ്ങൾ ശിഥിലമാക്കി.യുദ്ധത്തിനുള്ള കരണങ്ങളിലൊന്ന് രൂക്ഷമായ വരൾച്ചയായിരുന്നു. ഇരുപതാം നൂറ്റാണ്ടിലും വരൾച്ചയും ക്ഷാമവും തന്നെയായിരുന്നു സഹാറയെ നിരന്തരമായി അലട്ടിയിരുന്ന രണ്ടു പ്രധാന പ്രശ്നങ്ങൾ 1913 ൽ സഹാറയിൽ ഉണ്ടായ അതിഭീകരമായ ക്ഷാമത്തിൽ പത്തു ലക്ഷത്തിലധികം പേർ മരിച്ചു. കൊലപാതകങ്ങളും മറ്റും നാടെങ്ങും നടമാടി. 1972-74ൽ മറ്റൊരു ദുരന്തം സഹാറയെ പിടികൂടി. ക്ഷാമവും പകർച്ചവ്യാധിയും അവിടുത്തെ ജനങ്ങളെ ദുരിതത്തിലാക്കി. കൊള്ളയും കൊള്ളിവെപ്പും നിത്യസംഭവമായി. വിശപ്പ് സഹിക്കാതെ ചിലർ സ്വന്തം മകളെ കൊന്നുതിന്നു. ഈ ദുരന്തത്തിൽ എത്രപേർ മരിച്ചെന്നു കണക്കില്ല. അന്തർദേശീയ സഹായമാണ് ദുരന്തത്തിന്റെ ഭീകരതയെ ഒട്ടൊന്നു സമീപിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിൽ സഹാറയിൽ അരങ്ങേറിയ വിനാശകരമായ ദുശീലം പിൻകാമികൾ തുടർന്നുകൊണ്ടിരുന്നു.കാടുകൾ വെട്ടിത്തെളിക്കുന്നു, ആഴം കൂടിയ കിണറുകൾ കുഴിക്കുന്നു. സ്ഥിതിഗതികൾ ആശങ്കജനകമെങ്കിലും ശാസ്ത്രജ്ഞർ സഹാറയെ വീണ്ടും ഫലഫുയിഷ്ട്ടമാക്കുന്നതിനെകുറിച്ച ആലോചിച്ചുകൊണ്ടിരിക്കുകയാണ്. സഹാറയിൽ കാലവർഷം ഇല്ലാതാക്കിയതിന്റെ രഹസ്യമാണ് ശാസ്ത്രജ്ഞരെ വിസ്മയിപ്പിക്കുന്നത്