A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

എല്ലാവരുടേയും അറിവിലേക്കായ്...ഇത് പൂർണ്ണമായും വായിച്ചില്ലെൻകിൽ ഒരു വലിയ നഷ്ടം


എല്ലാവരുടേയും അറിവിലേക്കായ്...ഇത് പൂർണ്ണമായും വായിച്ചില്ലെൻകിൽ ഒരു വലിയ നഷ്ടം തന്നെയായിരിക്കും...കാരണം ആരും അറിയാതെ കിടക്കുന്ന ഒരുപാട് സതൃങ്ങൾ...
!!!പിന്നെ കോൺഗ്റസ്സ് എന്ന്ന പാർട്ടിയിൽ വിശ്സിക്കുന്ന എല്ലാവരും എന്നോട് ക്ഷമിക്കുക!!! കാരണം വിശ്സിച്ചാലും ഇല്ലെൻകിലും എന്ന ടിവി പ്റോഗ്രാം നമ്മൾ കൻടിട്ടുൻടാകും വിദേശ ചാനലുകളിൽ...പക്ഷെ അതിനെയൊക്കെ വെല്ലുന്ന വൃക്തമായ പ്ളാനിങ്ങ് ...പക്ഷെ വർഷങ്ങൾ നീൻട കോൺഗ്റസ്സ് ഭരണകാലത്ത് ജീവനിൽ പേടിച്ച് ആരും ഇത് പുറത്തുപറഞ്ഞില്ല എന്നതാണ് സതൃം...
'തുടങ്ങാം ഒരറിവിലേക്കായ്'
വെറുമൊരു വിദേശ വനിത ആയിട്ടുള്ള സോണിയ എന്ന സ്തറീയിൽ നിന്ന് കോൺഗ്റസ്സിലെ തന്നെ തഴക്കവും പഴക്കവും ഉള്ള ഏറ്റവും മുതിർന്ന നേതാക്കൾ വരെ കുംബിട്ട് താണ് 'സോണിയ ജീ'എന്ന് വിളിക്കണമെൻതിൽ അല്ലെൻകിൽ വിളിപ്പിക്കണമെൻകിൽ അവരുടെ ആ കഴിവിനെ മാജിക്ക് എന്നല്ലാതെ എൻത് പറയാൻ...അതുപോലെ സോണിയയുടെയും,രാഹുൽ ഗാൻധി എന്ന ഒരു കൊച്ചുപയ്യൻറെയും കയ്ിൽ കോൺഗ്റസ്സ് രാഷടീയം അവസാനവാക്കായി വന്നുനിൽക്കുന്നത് ഈ കഥകളൊക്കെ സാധൂകരിക്കുന്നതായതുകൊൻടാണ്...
നമ്മുക്ക് പോകാം ഉൻടായ ഞെട്ടിക്കുന്ന സതൃങ്ങളിലേക്ക്...കോണ്ഗ്രസിന്റെ പിന്നിലെ ദുരൂഹതകള്‍- / സോണിയാ ഗാന്ധിയുടെയും ...
രണ്ടാംലോക മഹായുദ്ധകാലത്ത് റഷ്യയില്‍ യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട നാസി-ഫാസിസ്റ്റ്‌ സൈന്യാംഗം സ്റ്റിഫാനോ മായ്നോയുടെ മകളായ ഇറ്റലിയിലെ ലൂസിയാനക്കാരി അന്റോണിയ എന്ന സോണിയയിലേക്ക് ഇന്ത്യയുടെ ഭരണാധികാരത്തിന്റെ കടിഞ്ഞാണ്‍ എത്തിയതിന്റെ വഴികള്‍ വിചിത്രമാണ്. ഒപ്പം ദുരൂഹത നിറഞ്ഞതും.
** ഇന്ദിരാ ഗാന്ധി കുടുംബത്തിന്റെയും കൊണ്ഗ്രസിന്റെയും രാഷ്ട്രീയ അനന്തിരാവകാശിയായി പ്രഖ്യാപിക്കപ്പെട്ടിരുന്നയാള്‍ സഞ്ജയ്‌ ഗാന്ധിയായിരുന്നു. 1980 ജനവരി 23 ന് സഞ്ജയ്‌ ഗാന്ധി സ്വയം പറത്തിയ വിമാനം തകര്‍ന്നു മരിക്കുന്നു. തകര്‍ന്ന്‍ വീണാല്‍ ഇന്ധനടാങ്ക് തകര്‍ന്ന് തീ പടര്‍ന്ന് വിമാനം കത്തിയെരിയും. ഇവിടെ അതുണ്ടായില്ല. ഇന്ധനടാങ്കില്‍ ഇന്ധനമുണ്ടായിരുന്നില്ല! അതുകൊണ്ടുതന്നെയാണ് പറന്നുയര്ന്നയുടനെ വിമാനം നിലംപൊത്തിയത്. പറക്കാന്‍ സജ്ജമാക്കി നിര്‍ത്തിയ വിമാനത്തിലെ ഇന്ധനം ആര് ചോര്‍ത്തിക്കളഞ്ഞു? അക്കാര്യത്തെ കുറിച്ച് അന്വേഷണമേ ഉണ്ടായില്ല. പിന്നീട് സഞ്ജയിന്റെ ഭാര്യ മനേകയ്ക്ക് ആ വീട്ടില്‍ നിന്നും കുടിയിറങ്ങേണ്ടിവന്നു. രാഷ്ട്രീയ അനന്തരാവകാശത്തിന്റെ ആ വഴി അങ്ങനെ അടഞ്ഞു.
** 1984 ഒക്ടോബര്‍ 31ന് ഇന്ദിരാഗാന്ധി വെടിയേറ്റ്‌വീഴുന്നു. സുസജ്ജമായ ആംബുലന്സിലല്ല, ഒരു ജീവന്‍രക്ഷാസംവിധാനവുമില്ലാത്ത കാറിലാണ് അവരെ എടുത്തിട്ടത്. ഉന്നതര്‍ക്കായി പ്രോട്ടോക്കോള്‍ ചികിത്സാ സംവിധാനം ഒരുക്കിവെച്ച് 24 മണിക്കൂറും കാത്തിരിക്കുന്ന എ ഐ ഐ എം എസ് അടുത്തുണ്ടായിട്ടും അവരെ അവിടേക്കല്ല, മറിച്ച് അത്രയൊന്നും മികവില്ലാത്ത ചികിത്സാ സജ്ജതയൊന്നുമില്ലാത്ത അകലെയുള്ള റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്‌. ഇന്ദിരാഗാന്ധിക്ക്‌ ഹൃദയത്തിലോ മസ്തിഷ്കത്തിലോ വേടിയേറ്റിരുന്നില്ല. രക്തംവാര്‍ന്നാണ് അവര്‍ മരിച്ചത്. ആദ്യം റാം മനോഹര്‍ ലോഹ്യയിലേക്ക്‌ പിന്നീട് അവിടെനിന്ന് എ ഐ ഐ എം എസിലേക്ക്. രക്തം വാര്‍ന്നുതീരാന്‍ വേണ്ടത്ര സമയം!
** പിന്നീട് രാജീവ്‌ഗാന്ധി ശ്രീപെരുംപുത്തൂരില്‍ കൊലചെയ്യപ്പെടുന്നു. ഈ കൊലപാതകം സിഖ്‌ തീവ്രവാദികള്‍ നടത്തിയതായെ വരൂ എന്നും ഒരിക്കലും എല്‍ ടി ടി ഇയിലേക്ക്‌ അതിന്റെ ഉത്തരവാദിത്തം എത്തുകയില്ല എന്നും ഉറപ്പുനല്‍കപ്പെട്ടതിന്റെ രേഖകള്‍ സി ബി ഐ യിലെ ഡി ആര്‍ കാര്ത്തികേയന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗെറ്റിംഗ് ടീം പിടിച്ചെടുത്തിരുന്നു. എന്നാല്‍ , പ്രധാനമന്ത്രി നരസിംഹറാവുവിന്റെ പിന്തുണയോടെ നീങ്ങിയ ടീം എല്‍ ടി ടി ഇ യെതന്നെ ഉത്തരവാദികളായി കണ്ടെത്തി. രാജീവ്ഗാന്ധിയുടെ വസതിയിലെ നിത്യസന്ദര്‍ശകനും ഇറ്റലിയിലെ സ്റ്റാം പ്രൊജെറ്റിയുടെ തലവനുമായ ഒക്ടോവിയോ ക്വട്രോച്ചി എന്ന ആയുധ ദല്ലാള്‍ക്ക് നിരന്തരബന്ധമുണ്ടായിരുന്ന സംഘമാണ് എല്‍ ടി ടി ഇ. ക്വട്രോച്ചി എല്‍ ടി ടി ഇ ക്ക് ആയുധമെത്തിച്ചുകൊടുക്കുന്നയാളുകൂടിയായിരുന്നു. എല്‍ ടി ടി ഇ ആകട്ടെ തങ്ങള്‍ക്കുകൂടി താത്പര്യമുള്ളതാണെങ്കില്‍ കൂടുതല്‍ വൈദഗ്ധ്യത്തോടെ ഏതു വധവും നടത്തിക്കൊടുക്കുന്ന സംഘവും. ചന്ദ്രശേഖര്‍ സര്‍ക്കാര്‍ അധികാരം വിടുംമുന്‍പ്‌ നിയോഗിച്ച ജസ്റ്റിസ്‌ വര്‍മ്മ കമ്മീഷന്‍ ഇത്തരം കാര്യങ്ങളെകുറിച്ച് കൂടുതല്‍ അന്വേഷണത്തിന് സമയം ആവശ്യപ്പെട്ടു. എന്നാല്‍ കമ്മീഷന് സമയം നിഷേധിക്കപ്പെട്ടു. പകരം ജയിന്‍ കമ്മീഷന്‍ നിയോഗിക്കപ്പെട്ടു. അവര്‍ എല്‍ ടി ടി ഇ യെ കുറ്റവിമുക്തമാക്കുന്ന നിലപാടിലെത്തിക്കൊണ്ടിരുന്നപ്പോഴാണ് വിചാരണക്കോടതി എല്‍ ടി ടി ക്കാരെ ശിക്ഷിച്ചതും സുപ്രീംകോടതി ശരിവെച്ചതും. ഒരു അന്വേഷണവും ബോഫേഴ്സ് ദല്ലാള്‍ കൂടിയായ ക്വട്രോച്ചിയിലേക്ക്‌ നീണ്ടുപോകാതിരിക്കാന്‍ എല്ലാ ഘട്ടത്തിലും ഏതോ ഭാഗത്ത് തീവ്രശ്രദ്ധയുണ്ടായി. ഇന്ദിരാഗാന്ധിയെ വെടിവെച്ചുകൊന്ന സത്വന്ത്സിങ്ങിന് വധശിക്ഷയില്‍ നിന്ന് ഇളവുകൊടുക്കണമെന്ന് ആവശ്യപ്പെടാതിരുന്ന രാജീവ്‌ കുടുംബം രാജീവ്‌ഗാന്ധിയുടെ കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിയുണ്ടായപ്പോള്‍ വധശിക്ഷ ഒഴിവാക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്ത്തി്ച്ചത് ദുരൂഹമായിരിക്കുന്നു. രാജീവ്‌ ഗാന്ധിയെ വധിച്ചവരെ പ്രകീര്ത്തിക്കുന്നതിലേക്കുവരെ എത്തിയ ദ്രാവിഡരാഷ്ട്രീയ ഗ്രൂപ്പിനെ പില്ക്കാല സഖ്യത്തിലുള്പ്പെടുത്താനും അവരുമായി കൂട്ടുചേര്‍ന്ന് ഭരിക്കാനും തയ്യാറായത് വിചിത്രമായിരിക്കുന്നു.
** സോണിയ കേംബ്രിഡ്ജ് ടൌണിലായിരിക്കെ രാജീവ്ഗാന്ധിക്ക് ഒപ്പം അവിടെയുണ്ടായിരുന്നയാളാണ് കോണ്ഗ്രസ് നേതാവായ മാധവറാവുസിന്ധ്യ. സിന്ധ്യയും സോണിയയുടെ അടുത്ത സുഹൃത്തായിരുന്നു. ഈ സൗഹൃദം നീണ്ടകാലം പിന്നീട് നിലനിന്നു. 1982ലെ ഒരു പുലര്‍ച്ചയ്ക്ക് രണ്ടിന് ഡല്ഹിയിലെ ഐ ഐ ടിക്കടുത്ത് സിന്ധ്യയും സോണിയയും യാത്ര ചെയ്തിരുന്ന കാര്‍ അപകടത്തില്‍പെട്ടു. സോണിയ ചികിത്സ വേണ്ടെന്നുപറഞ്ഞ് വീട്ടിലേക്ക്‌ പോയി. സിന്ധ്യ കാര്യമായ പരിക്കുകളോടെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലായി. ഈ സംഭവം അന്ന് പത്രങ്ങളിലൊക്കെ പ്രാധാന്യത്തോടെ വന്നിരുന്നു. രാജീവിനോടും ഏറെ അടുപ്പം പുലര്ത്തിയിരുന്ന മാധവറാവു സിന്ധ്യ ഒരു ഘട്ടത്തില്‍ കോണ്ഗ്രസിന്റെ ഏറ്റവും പ്രമുഖ സ്ഥാനത്തേക്ക്‌പോലും യോഗ്യന്‍ എന്ന് പ്രകീര്ത്തിക്കപ്പെട്ടയാളുമാണ്. എന്നാല്‍ ക്വട്രോച്ചിയുടെ ഇടപെടലുകളില്‍ അസ്വസ്ഥനായിരുന്നു ആ ഗ്വാളിയാര്‍ രാജാവ്‌. സോണിയയുമായുള്ള അദ്ദേഹത്തിന്റെ ഗാഡസൗഹൃദം ഇടയ്ക്കെവിടെയോ മുറിഞ്ഞു. ഇരുവരും ശത്രുതയിലായി. ക്വട്രോച്ചി സിന്ധ്യയുടെ പരമശത്രുവായി. 2001 ഒക്ടോബര്‍ ഒന്നിന് സിന്ധ്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെയും കൂട്ടി യാത്ര ചെയ്യവേ യു പി യിലെ മെയിന്പുപരിയില്‍ വിമാനം തകര്ന്നു വീണു. സിന്ധ്യയെ കൂടാതെ ഏഴുപേര്‍ മരിച്ചു. ഇന്ഡിക്കേറ്റര്‍ പ്രകാരം ഫുള്‍ടാങ്ക് ഇന്ധനമുണ്ടായിരുന്നു. എന്നാല്‍ പറന്നുയര്ന്നപ്പോള്‍ ഇന്ധനം തീര്‍ന്നതായിവന്നു. സഞ്ജയ്‌ഗാന്ധിയുടെതിന് സമാനമായ മരണം!
** കോണ്ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക്‌ സോണിയാഗാന്ധിക്കെതിരെ മത്സരിക്കാന്‍ ഒരാളെ കൊണ്ഗ്രസില്‍ ധൈര്യപ്പെട്ടിട്ടുള്ളൂ. ജിതേന്ദ്രപ്രസാദ്‌. 2000ലെ എ ഐ സി സി സമ്മേളനത്തില്‍. ഏതായാലും ജിതേന്ദ്രപ്രസാദ്‌ അധികകാലം തുടര്‍ന്ന് ജീവിച്ചില്ല. ദുരൂഹസാഹചര്യത്തില്‍ ഭക്ഷ്യവിഷബാധയേറ്റ്‌ ജിതേന്ദ്രപ്രസാദ്‌ മരിച്ചു. ഒരു അന്വേഷണവും ഉണ്ടായില്ല!!
** കൊണ്ഗ്രസില്‍ ഒരു പുലര്‍താരംപോലെ കുതിച്ചുയര്ന്നയാളാണ് രാജേഷ്‌ പൈലറ്റ്‌. അദ്ദേഹം കോണ്ഗ്രസിന്റെ ഒന്നാം സ്ഥാനത്തേക്കുയരുമെന്നുപോലും പലരും കരുതി. അങ്ങനെയിരിക്കെ പൈലറ്റിന് ഉടന്‍ ഡല്ഹിയിലെത്തണമെന്ന അര്ജ്ജുന്സിംഗിന്റെ സന്ദേശം ലഭിക്കുന്നു. സ്വയം കാര്‍ ഡ്രൈവ്‌ ചെയ്ത് ജയ്പൂരില്‍ നിന്ന് തിരിക്കുന്നു. വഴിയില്‍ വാഹനാപകടത്തില്‍ രാജേഷ്‌ പൈലറ്റ്‌ കൊല്ലപ്പെടുകയും ചെയ്യുന്നു.
** 2002 ഫെബ്രുവരി അഞ്ചിന് ലോകസഭാ സ്പീക്കറായിരുന്ന ബാലയോഗിക്ക് ജിതേന്ദ്രകുമാറിന്റെ പരാതി ലഭിക്കുന്നു. സോണിയാഗാന്ധി തനിക്കുള്ളതായി സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞിട്ടുള്ള വിദ്യാഭ്യാസയോഗ്യത യഥാര്ത്ഥത്തില്‍ അവര്ക്കില്ല എന്നും അവര്‍ കോളേജിലേ പഠിച്ചിട്ടില്ലെന്നും വ്യാജസത്യവാങ്ങ്മൂലത്തിന് അവരുടെ പേരില്‍ നടപടിയെടുക്കാന്‍ സ്പീക്കര്‍ ബാധ്യസ്ഥനാണെന്നും കാണിച്ചുള്ളതായിരുന്നു പരാതി. സോണിയയോട് താന്‍ വിശദീകരണം ചോദിച്ചെന്ന് സ്പീക്കര്‍ മറുപടി നല്കി. രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ ഹെലിക്കോപ്റ്റര്‍ തകര്ന്ന് സ്പീക്കര്‍ ബാലയോഗി മരിച്ചു. ആ ഹെലിക്കോപ്റ്ററിലും ഇന്ധനമുണ്ടായിരുന്നില്ല!!
** സോണിയക്കെതിരെ നട്ടെല്ല് നിവര്ത്തി്നില്ക്കാനുള്ള ധൈര്യം കാട്ടണമെന്ന് താന്‍ നരസിംഹറാവുവിനോട് പറഞ്ഞെന്നും ‘’എന്നിട്ട് ഞാന്‍ കൊല്ലപ്പെടണോ?’’ എന്ന് റാവു തിരിച്ചുചോദിച്ചെന്നും ജിതേന്ദ്രകുമാര്‍ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.
** 1977ല്‍ ജനതാപാര്ടി ഇന്ദിരാഗാന്ധിയെയും കൊണ്ഗ്രസിനെയും പരാജയപ്പെടുത്തിയവേളയില്‍ സോണിയ ഇറ്റാലിയന്‍ എംബസിയില്‍ അഭയം തേടിയതും ‘80ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചുവന്നപ്പോള്മാത്രമേ അവര്ക്ക് ‌ ഇന്ത്യയില്‍ ഒരു വോട്ടറാകാന്‍ തോന്നിയുള്ളൂ എന്നതും സത്യം. 1983ല്‍ മാത്രമേ ഇന്ത്യന്‍ പൌരത്വം എടുക്കണമെന്ന് തോന്നിയുള്ളൂ. പൌരത്വത്തിനും മുന്പ്.‌ വോട്ടര്‍ഷിപ്‌!!
** ക്വട്രോച്ചിയുടെ പ്രതാപകാലത്ത് ഇന്ത്യയിലെ വിഗ്രഹങ്ങളടക്കമുള്ള വിലപ്പെട്ട ഒരുപാട് പുരാവസ്തുക്കള്‍ ഇന്ത്യയില്‍ നിന്ന് കടത്തപ്പെട്ടു. ക്വട്രോച്ചിയിലേക്കാണ് സംശയത്തിന്റെ മുന അന്നും നീണ്ടെത്തിയത്. പുരാവസ്തുക്കള്‍ പിന്നീട് ഇറ്റലിയിലെ അലസാന്ദ്ര മായ്നോ വിന്സി്യുടെ ഷോപ്പില്‍ പ്രദര്ശനനത്തിനുള്ളതായി കണ്ടെത്തി. ഇറ്റലിക്കാര്ക്ക് വിഗ്രഹം കാണാന്‍ എന്ത് കൌതുകം. ലണ്ടനിലെ ലേലത്തിനുള്ളതായിരുന്നു അവ. ആ ലേലത്തിലൂടെ കോടിക്കണക്കിനു ഡോളര്‍ ഒഴുകിയെത്തിയത് കേമാന്‍ ഐലന്ഡിുലെ ബാങ്ക് ഓഫ് അമേരിക്കയിക്കാണ്. ഹാര്‍വാര്‍ഡില്‍ പഠിക്കുമ്പോള്‍ രാഹുലിന് പണം എത്തിയിരുന്നത് ഇതേ ബാങ്കില്‍ നിന്നാണ് എന്നത് രേഖകള്‍ സഹിതം വെളിപ്പെട്ട കാര്യമാണ്. ഇത്തരം കാര്യങ്ങളൊക്കെ കാണിച്ച് ഡോ: സുബ്രഹ്മണ്യന്സ്വാമി ഒരു കേസ് ഒരിക്കല്‍ കൊടുത്തു. ഇതെതുടര്ന്ന് ‍ ബന്ധപ്പെട്ട രേഖകള്‍ ഇന്റര്‍പോള്‍ കണ്ടെത്തി സി ബി ഐ യെ ഏല്പ്പി ച്ചു. എന്നാല്‍ ഇതെകുറിച്ചെല്ലാം കോടതിയില്‍ സി ബി ഐ കള്ളം പറഞ്ഞു. ആ കള്ളങ്ങള്‍ കോടതി കണ്ടെത്തി. അപ്പോള്‍ അഭിഭാഷകന്‍ കോടതിയില്‍ മാപ്പ് പറഞ്ഞു. ആ അഭിഭാഷകന്‍ പിന്നീട് ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായി മാറി!!
** ഇനി വിചിത്രമായ മറ്റൊരു കാര്യം. രാജീവ്ഗാന്ധിക്ക് പ്രിയപ്പെട്ടവരായിരുന്നവരൊക്കെ സോണിയാഗാന്ധിക്ക്‌ അനഭിമാതരായിരുന്നു. ഒപ്പം രാജീവുമായി ശത്രുതയിലായിരുന്നവരൊക്കെ സോണിയക്ക് അഭിമതരുമായിരുന്നു. രാജീവിനെ ചോദ്യം ചെയ്യുകയും പിന്നീട് കോണ്ഗ്രസ് വിടുകയും ചെയ്തയാളാണ് പ്രണബ്‌ മുഖര്ജി. ആ പ്രണബ്‌ മുഖര്ജിയെ സോണിയയുടെ കോണ്ഗ്രസ് രാഷ്ട്രപതിസ്ഥാനത്തെക്കുയര്ത്തി്. രാജീവിന്റെ നിരന്തര വിമര്ശകയായിരുന്നു അംബിക സോണി. ആ അംബിക സോണി സോണിയയുടെ ഏറ്റവും അടുത്ത ഉപദേഷ്ടാവും എ ഐ സി സി സെക്രട്ടറിയുമായി പില്ക്കാലത്ത്. രാജീവ്‌ ഗാന്ധിയുടെ അടുപ്പക്കാരുടെ നിലയോ? അമിതാഭ് ബച്ചന്‍, അരുണ്‍ നെഹ്‌റു, അരുന്സിംഗ്, സതീഷ്‌ ശര്മ, എസ് കൃഷ്ണകുമാര്‍, മണിശങ്കര്‍ അയ്യര്‍.. എല്ലാവരും വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ചിലരൊക്കെ നിശബ്ദരായി കാലത്തിനു കീഴടങ്ങി.
** സോണിയയുടെ കൈയിലേക്ക് ഇന്ത്യന്‍ അധികാരത്തിന്റെ കടിഞ്ഞാണ്‍ എത്തിയതുമുതല്‍ ഇന്ത്യയില്‍ എന്തുണ്ടായി എന്നുകൂടി ശ്രദ്ധിക്കുക. എല്ലാ വിദേശ ക്രിമിനലുകള്കും ഇന്ത്യയില്‍ നിന്ന് സുരക്ഷിതരായി രക്ഷപ്പെടാമെന്ന നിലവന്നു.
ഭോപാല്‍ വാതകദുരന്തക്കേസിലെ പ്രതി വാറന്‍ ആന്ടെഴ്സന്‍, പുരുളിയയില്‍ ആയുധങ്ങള്‍ വര്ഷി്ച്ച കിം ഡേവി, ബോഫോഴ്സ് കുംഭകോണത്തിലെ ഒക്ടോവിയോ ക്വട്രോച്ചി, മുംബൈ ഭീകരാക്രമണ കേസിന്റെ സൂത്രധാരന്‍ ഡേവിഡ്‌ ഹെഡ്‌ലി, ഇന്ത്യന്‍ കടലില്‍ വന്ന് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സാല്വേത്തോറെ ജിറോണ്‍, മസിമില്ലാനോ ലാത്തോറെ...... അങ്ങനെ എത്രയോ പേര്‍.
** അമേരിക്കന്‍ ആണവ റിയാക്ടര്‍ ഇന്ത്യയില്‍ ആണവ ദുരന്തമുണ്ടാക്കിയാല്‍ നല്കേണ്ട നഷ്ടപരിഹാര ബാധ്യതയില്നിന്ന് അമേരിക്കയെ വിടുവിച്ചെടുക്കുന്ന ആണവബാദ്ധ്യതാ നിയമം മുതല്‍ അഗസ്റ്റവെസ്റ്റ്‌ലാന്ഡ് ഇടപാടില്‍ കോടികളുടെ നഷ്ടം ഇന്ത്യക്ക്‌ വരുത്തുന്ന ഇറ്റാലിയന്‍ അധികൃതരുടെ മുമ്പിലെ കീഴടങ്ങല്‍ വരെ എത്രയോ നടപടികള്‍.. ഭരണം ഇന്ത്യക്കാര്‍ക്ക് ‌ വേണ്ടിയുള്ളതല്ലാതായി. വിദേശത്തിന് വേണ്ടിയുള്ളതായി.ഇങ്ങനെപോകുന്നു തെളിയിക്കപ്പെടാത്ത കഥകൾ..കോൺഗ്റസ്സ് രാഷ്ടീയത്തിലെ തലമൂത്ത എല്ലാവരും അവരുടെ ശിഷ്ടകാലം ഇവരോടൊപ്പം ജീവിക്കൻ സമ്മതമാണെൻകിൽ...അവരുടെ രാഷ്ടീയത്തിലെ അൻതൃവും എഴുതപ്പെട്ടുകഴിഞ്ഞു....


copied from fb page>>>

https://www.facebook.com/centralgovernmentofindiasupporters/

post link>>

https://www.facebook.com/centralgovernmentofindiasupporters/photos/a.1972466169678756.1073741828.1972450969680276/2112179845707387/?type=3&theater